പുറത്തുള്ള വലിയ ലോകത്തേക്കുറിച്ച് പലരും അവനോട് വിളിച്ചു പറഞ്ഞു. അതെല്ലാം അവനിരുന്ന കിണറിന്റെ പായൽ പിടിച്ച ഉൾമതിലുകളിൽ തട്ടി തിരിച്ചു വരികയാണുണ്ടായത്!
സുഹൃത്തുക്കളുടെ സ്നേഹം പോലും അവന് അസഹനീയമായി തുടങ്ങി. അവന്റെ പ്രതിരോധവും, പ്രതികരണവും സുഹൃത്തുക്കൾക്കും..
പിന്നെപ്പോഴൊ അവർ അവനെ സന്ദർശിക്കുന്നത് നിർത്തി.
ഉള്ളിലിരുന്ന് അവൻ ന്യായങ്ങളും, അവകാശ വാദങ്ങളും നടത്തി. പിന്നെ അതൊക്കെ അക്രോശമായി മാറി..പിന്നെ എപ്പോഴോ അലർച്ചയായും..
ഈയിടയ്ക്ക് ഞാൻ ചെന്ന് അവനെ നോക്കുമ്പോൾ ചിലരേ കൂടി ഉള്ളിൽ കണ്ടു. മുയലുകൾ!! അവനു ചുറ്റും ഓടിക്കളിക്കുന്ന മുയലുകൾ.
സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ കണ്ടു, ഇരുണ്ട ഒരു മൂലയിൽ ഒരു കറുത്ത മുയലിനേയും പിടിച്ച് അവൻ കൂനി കൂടി ഇരിക്കുന്നത്..
ആ മുയലിന് മൂന്ന് കൊമ്പുകൾ ഉണ്ടായിരുന്നു..
ഏപ്രിൽ ഇരുപത്തി ഒന്ന് രണ്ടായിരത്തി പത്ത്