<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-5384745300600113026</id><updated>2012-02-15T21:43:45.019+13:00</updated><category term='വേദന'/><category term='nostalgia'/><category term='വിഷു'/><category term='കവിത'/><category term='അലസ ചിന്തകൾ'/><category term='പഞ്ചാര'/><category term='സ്വപ്നം'/><category term='നര്‍മ്മം'/><category term='ന്യൂ സീലാൻഡ്‌'/><category term='സാഹിത്യം'/><category term='ബ്ലോഗേഴ്‌സ് മീറ്റ്'/><category term='അലസ ചിന്തകൾ'/><category term='പരീക്ഷണം'/><category term='പാട്ട്'/><category term='ആക്ഷേപഹാസ്യം'/><category term='കുന്തപ്രാണ്ടി'/><category term='വീഡിയോ'/><category term='ഗവിത'/><category term='കവിത'/><category term='പ്രാര്‍ത്ഥന'/><category term='അമ്മ'/><category term='യാത്രാവിവരണം'/><category term='Sudoku'/><category term='ചിന്ത'/><category term='Faith'/><category term='അറിയില്ല'/><category term='പ്രേമം'/><category term='കഥ'/><category term='സമകാലീനം'/><title type='text'>നീഹാരബിന്ദുക്കൾ</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default?max-results=100'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default?start-index=101&amp;max-results=100'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>389</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-5384745300600113026.post-5691956052650569282</id><published>2012-01-24T23:00:00.001+13:00</published><updated>2012-01-26T23:35:02.829+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അഞ്ച്‌ ഫോൺകോളുകൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;i&gt;&lt;b&gt;കുറിപ്പ്‌:&lt;/b&gt;&lt;br /&gt;കഥയും, കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം.&lt;/i&gt;&lt;br /&gt;&lt;b&gt;&lt;br /&gt;ആദ്യത്തെ കോൾ (ഒരു ശനിയാഴ്ച്ച)&lt;/b&gt;&lt;br /&gt;'ഹലോ..'&lt;br /&gt;'ഹലോ..'&lt;br /&gt;'രശ്മിയല്ലേ?..'&lt;br /&gt;'ങാ..അലക്സ്‌..അലക്സല്ലേ?..'&lt;br /&gt;'ങാ..തന്നെ'&lt;br /&gt;'എന്താ വിളിച്ചത്‌?'&lt;br /&gt;'ചുമ്മാ..ഒന്നു വിളിക്കണമെന്നു തോന്നി..തിരക്കുണ്ടോ?'&lt;br /&gt;'ഏയ്‌..ഇല്ല. പറഞ്ഞോ'&lt;br /&gt;'..ഇന്നലത്തെ അവസാനത്തെ ക്ലാസ്സ്‌..ഞാനില്ലായിരുന്നു..നോട്ടുണ്ടോ?..'&lt;br /&gt;'ങാ..ഉണ്ടല്ലോ..വേണോ?'&lt;br /&gt;'വേണം..പക്ഷെ പിന്നെ മതി..'&lt;br /&gt;'പിന്നെയോ..'&lt;br /&gt;'ങൂം..പിന്നെ..എനിക്കൊരു കാര്യം പറയാനുണ്ട്‌..'&lt;br /&gt;'...'&lt;br /&gt;'എനിക്ക്‌ തന്നോട്‌..തന്നെ ഇഷ്ടമാണ്‌..'&lt;br /&gt;'ങൂം..'&lt;br /&gt;'താനൊന്നും പറഞ്ഞില്ലല്ലോ..'&lt;br /&gt;'ഞാൻ..പിന്നെ പറയാം..നാളെ വിളിക്കോ?'&lt;br /&gt;'ങാ, വിളിക്കാം!'&lt;br /&gt;'ഞാൻ വെയ്ക്കട്ടെ?'&lt;br /&gt;'ശരി..ഒരു കാര്യം കൂടി...'&lt;br /&gt;(ആത്മഗതം:ഫോൺ കട്ടായോ?)&lt;br /&gt;&lt;br /&gt;&lt;b&gt;രണ്ടാമത്തെ കോൾ (ഏതാണ്ട്‌ രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷം..ഒരു രാത്രിയിൽ)&lt;/b&gt;&lt;br /&gt;'ഹലോ രശ്മി..'&lt;br /&gt;'എന്താ അലക്സ്‌ ഈ രാത്രിയില്‌?..'&lt;br /&gt;'നീയെന്താ അങ്ങനെ പറഞ്ഞിട്ട്‌ പോയത്‌?..'&lt;br /&gt;'എനിക്കെന്റെ.. അമ്മേ വിഷമിപ്പിക്കാൻ പറ്റൂല്ല അലക്സ്‌..'&lt;br /&gt;'നീയെന്റെ കൂടെ വന്നാ അമ്മ അങ്ങനെയൊക്കെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ?..'&lt;br /&gt;'..എനിക്കറിയില്ല..പക്ഷെ അമ്മ അങ്ങനെ ചെയ്താൽ..പിന്നെ നമ്മൾ ജീവിച്ചിരുന്നിട്ടെന്തു കാര്യം?..എനിക്കെന്റെ അമ്മെ എതിർത്ത്‌ വരാമ്പറ്റുമെന്ന് തോന്നണില്ല..'&lt;br /&gt;'നീയല്ലേ വാക്ക്‌ പറഞ്ഞത്‌..എപ്പോ വിളിച്ചാലും വരാമെന്ന്?..'&lt;br /&gt;'...പക്ഷെ..അമ്മ..പറഞ്ഞ പോലെ..വല്ലതുമെടുത്ത്‌ കഴിച്ചാൽ..പിന്നെ എനിക്ക്‌..'&lt;br /&gt;'നീ രണ്ടിലൊന്ന് തീരുമാനിക്ക്‌..നിനക്ക്‌ അമ്മേ വേണോ അതോ എന്നെ വേണോ?..'&lt;br /&gt;'എനിക്ക്‌..എനിക്ക്‌ രണ്ടു പേരേയും വേണം..'&lt;br /&gt;'അമ്മ വെറുതെ നിന്നെ എന്റെയടുത്തൂന്ന് മാറ്റാൻ കള്ളം പറഞ്ഞാണെങ്കിലോ?..'&lt;br /&gt;'അതൊന്നുമെനിക്കറിയില്ല.. ..ഒരു കാര്യം..ഞാനിനി..കോളേജിൽ വരില്ല അലക്സ്‌..'&lt;br /&gt;'അതെന്ത?..'&lt;br /&gt;'ഇവിടെ എനിക്ക്‌..കല്ല്യാണാലോചന നടക്കുന്നുണ്ട്‌..'&lt;br /&gt;'എന്നിട്ട്‌ നീ അതിനു നിന്നു കൊടുക്കാൻ പോവാണോ?..നിനക്കിപ്പോ എന്റെ കൂടെ വരാവോ?.. ഞാൻ ബൈക്കിലിപ്പോഴങ്ങ‍ാട്ട്‌ വരാം'&lt;br /&gt;'വേണ്ട അലക്സ്‌..എനിക്ക്‌ പേടിയാ..ഇവിടെയെല്ലാരും ഉണ്ട്‌..എനിക്കറിഞ്ഞൂടാ എന്തു ചെയ്യണമെന്ന്..'&lt;br /&gt;'നീ ഞാൻ പറയണ പോലെ ചെയ്യ്‌..ഞാൻ വന്നു ഹോണടിക്കുമ്പോ ഇറങ്ങി വന്നാ മതി..'&lt;br /&gt;'അതു പറ്റൂല്ല അലക്സ്‌..അലക്സിപ്പോ ഇങ്ങോട്ട്‌ വരണ്ട..എന്റെ കൊച്ചച്ഛന്മാരൊക്കെ ഇവിടെയുണ്ട്‌..പ്രശ്നമാവും'&lt;br /&gt;'പ്രശ്നമാവട്ടെ..ഞാൻ വരാം..നീ ഇറങ്ങി വന്നാ മതി..'&lt;br /&gt;'എനിക്ക്‌ പറ്റൂല്ല അലക്സ്‌..'&lt;br /&gt;'എന്നാ ഞനെപ്പോഴാ വരേണ്ടത്‌?..'&lt;br /&gt;'എനിക്കറിയില്ല അലക്സ്‌..എനിക്കൊന്നുമറിയില്ല..എനിക്കലക്സിനെ ഇഷ്ടമാണ്‌..പക്ഷെ..എനിക്കറിയില്ല..'&lt;br /&gt;'അപ്പോ..നിനക്ക്‌ എന്റെ കൂടെ വരാമ്പറ്റില്ല അല്ലേ?..'&lt;br /&gt;'എനിക്ക്‌..'&lt;br /&gt;'ഒന്നും പറയേണ്ട..ഞാനിനി നിന്നെ വിളിച്ച്‌ ശല്ല്യം ചെയ്യാനൊന്നും പോണില്ല..പോരെ?..'&lt;br /&gt;'അലക്സ്‌..ഞാൻ പറയണത്‌ ..ഞാൻ പറയണത്‌ കേക്ക്‌..എന്റെ ഭാഗത്ത്‌ കൂടി...'&lt;br /&gt;(ഫോൺ ഡിസ്ക്കണക്റ്റ്‌ ആയി)&lt;br /&gt;&lt;br /&gt;&lt;b style="color: black;"&gt;മൂന്നാമത്തെ കോൾ (ഏതാണ്ട്‌ അഞ്ച്‌ മാസങ്ങൾക്കു ശേഷം. ഒരു വൈകുന്നേരം)&lt;/b&gt;&lt;br /&gt;'ഹലോ'&lt;br /&gt;'അലക്സല്ലേ?..എന്താ അലക്സ്‌..നാളെയെന്റെ മാര്യേജാണ്‌.'&lt;br /&gt;'എനിക്കറിയാം..എനിക്ക്‌ പെട്ടെന്ന് വിളിക്കണമെന്നു തോന്നി..ചിലപ്പോൾ ഇനി നമ്മളൊരിക്കലും കാണുന്നുണ്ടാവില്ല..അവസാനായിട്ട്‌..'&lt;br /&gt;'അലക്സ്‌..ഇവിടെല്ലാരും..'&lt;br /&gt;'എനിക്കറിയാം..തിരക്കായിരിക്കും..ഞാൻ വെക്കുവാ..പിന്നെ വല്ലപ്പോഴും എന്നെ..വേണ്ട..എന്നെ ഇനി ഒരിക്കലും ഓർക്കാതിരിന്നാൽ മതി..'&lt;br /&gt;'അലക്സ്‌.. എന്താ ഇങ്ങനെയൊക്കെ..അലക്സ്‌...എന്നെ അതാ വിളിക്കുന്നു..ബന്ധുക്കളൊക്കെ ഇവിടുണ്ട്‌'&lt;br /&gt;'ഞാൻ..ഞാൻ വെക്കുവാ രശ്മി..ആൾ ദ്‌ ബെസ്റ്റ്‌..'&lt;br /&gt;'അലക്സ്‌..'&lt;br /&gt;(ഫോൺ കട്ടായി)&lt;br /&gt;&lt;br /&gt;&lt;b&gt;നാലാമത്തെ കോൾ (പന്ത്രണ്ട്‌ വർഷങ്ങൾക്ക്‌ ശേഷം)&lt;/b&gt;&lt;br /&gt;'ഹലോ'&lt;br /&gt;'ഹലോ..രമേഷ്‌ സ്പീക്കിംഗ്‌'&lt;br /&gt;'ഹലോ..രശ്മിയുണ്ടോ?'&lt;br /&gt;'ഉണ്ടല്ലോ..വിളിക്കണോ?'&lt;br /&gt;'ങാ..വിളിച്ചാൽ കൊള്ളാമായിരുന്നു..'&lt;br /&gt;'പ്ലീസ്‌ ഹോൾഡോൺ..'&lt;br /&gt;(അൽപ നേരത്തിനു ശേഷം)&lt;br /&gt;'ഹലോ'&lt;br /&gt;'ഹലോ രശ്മി, ഇത്‌ ഞാനാണ്‌..അലക്സ്‌'&lt;br /&gt;'..അലക്സ്‌..'&lt;br /&gt;'എന്നെ മറന്നില്ലല്ലോ..ഞാൻ വെറുതെ വിളിച്ചതാണ്‌..സുഖമാണോ?'&lt;br /&gt;'ങൂം..സുഖമായിരിക്കുന്നു..'&lt;br /&gt;'രമേഷ്‌..ഹസ്ബൻഡല്ലേ ഫോണെടുത്തത്‌?'&lt;br /&gt;'ങാ..അലക്സിന്റെ.. മാര്യേജ്‌..കുട്ടികൾ?..'&lt;br /&gt;'എനിക്ക്‌ രണ്ട്‌ കുട്ടികൾ..രശ്മിക്ക്‌ എത്ര കുട്ടികളാണ്‌?'&lt;br /&gt;'ഒരു മോൻ..'&lt;br /&gt;'രമേഷ്‌..എന്തു ചെയ്യുന്നു?'&lt;br /&gt;'പുള്ളി ബാങ്ക്‌ മാനേജരാണ്‌..അലക്സിപ്പൊ?..'&lt;br /&gt;'ഞാൻ ദുബായിലാണ്‌..കോളേജ്‌ റീയൂണിയന്റെ..എനിക്ക്‌ ഒരു ഇമെയിൽ വന്നിരുന്നു..നമ്മുടെ പഴയ സജിനാണ്‌ ഈ നമ്പർ തന്നത്‌..'&lt;br /&gt;'ഫാമിലി..അവിടെ കൂടെയുണ്ടോ?'&lt;br /&gt;'ങാ..സൂസനും മക്കളും കൂടെയുണ്ട്‌..'&lt;br /&gt;'..'&lt;br /&gt;'എനിക്ക്‌ എന്തോ വിളിക്കണമെന്ന് തോന്നി..എത്ര വർഷങ്ങളായി..രശ്മി പ്രോഗ്രാമിനു വരുന്നുണ്ടോ?'&lt;br /&gt;'ഏയ്‌ ഇല്ല.. ഇവിടെ നൂറ്‌ കൂട്ടം പണിയുണ്ട്‌..'&lt;br /&gt;'വീട്ടിലെല്ലാർക്കും സുഖമല്ലേ?'&lt;br /&gt;'ങാ.. സുഖം..'&lt;br /&gt;'അമ്മ സുഖമായിരിക്കുന്നോ?'&lt;br /&gt;'അമ്മ..കഴിഞ്ഞ വർഷം മരിച്ചു..'&lt;br /&gt;'...'&lt;br /&gt;'ഹലോ..അലക്സ്‌..ഹലോ..'&lt;br /&gt;'ഹലോ..ഞാനിവിടെയുണ്ട്‌.. പഴയ ചില കാര്യങ്ങൾ..വെറുതെ ഓർത്തു പോയി..'&lt;br /&gt;'ഞാൻ..ചിലപ്പോഴൊക്കെ..പഴയ കാര്യങ്ങളൊക്കെ ഓർക്കാറുണ്ട്‌..'&lt;br /&gt;'വേണ്ട രശ്മി.. നമ്മളതൊക്കെ ഓർത്ത്‌ വെച്ചിട്ട്‌..ഒരു കാര്യവുമില്ല..വെറുതെ..'&lt;br /&gt;'..അലക്സ്‌..അലക്സിനു സുഖമല്ലേ?'&lt;br /&gt;'സുഖം.. സുഖമായിരിക്കുന്നു.. സ്നേഹിക്കാൻ ഭാര്യ..കുട്ടികൾ..നല്ല ജോലി..വീട്‌..സുഖം തന്നെ..ഐ ആം ലക്കി ഐ തിങ്ക്‌..'&lt;br /&gt;'അലക്സ്‌ നാട്ടിലേക്ക്‌ വരുന്നുണ്ടോ?'&lt;br /&gt;'ചിലപ്പോ..അടുത്ത വർഷം'&lt;br /&gt;'വരുമ്പോ എന്നെ വിളിക്കൂ..നമ്മുടെ ഫാമിലീസ്‌ പരിചയപ്പെടാലോ'&lt;br /&gt;'വിളിക്കാം, സൂസന്‌ രശ്മിയെ കുറിച്ചെല്ലാമറിയാം..വല്ലപ്പോഴും പറയും -'ഒന്നു വിളിച്ചു നോക്കരുതോന്ന്.."&lt;br /&gt;'ങൂം..'&lt;br /&gt;'രശ്മി..നമ്മളൊരിക്കലും കാണുമെന്ന് തോന്നുന്നില്ല..'&lt;br /&gt;'അതെന്താ?..'&lt;br /&gt;'ഒന്നുമില്ല..അങ്ങനെ തോന്നുന്നു..അത്ര തന്നെ..'&lt;br /&gt;'അലക്സ്‌..മോനെന്തിനോ വിളിക്കുന്നു..ഞാനങ്ങോട്ട്‌ ചെല്ലെട്ടെ?..സൂസനോട്‌ എന്റെ അന്വേഷണം പറയൂ..'&lt;br /&gt;'ങാ..പറയാം..എന്നാൽ..ബൈ..'&lt;br /&gt;&lt;br /&gt;&lt;b&gt;അഞ്ചാമത്തെ കോൾ (ഇരുപത്തിയാറ്‌ വർഷങ്ങൾക്ക്‌ ശേഷം)&lt;/b&gt;&lt;br /&gt;'ഹലോ, രശ്മിയുണ്ടൊ?'&lt;br /&gt;'ഉണ്ട്‌ കൊടുക്കാം'&lt;br /&gt;('അമ്മയ്ക്ക്‌ ഫോൺ' ഭിത്തികളിൽ തട്ടി പ്രതിദ്ധ്വനിക്കുന്ന ശബ്ദം)&lt;br /&gt;കുറച്ച്‌ കഴിഞ്ഞ്‌..&lt;br /&gt;'ഹലോ'&lt;br /&gt;'രശ്മിയല്ലേ?'&lt;br /&gt;'അതെ..ആരാണ്‌?'&lt;br /&gt;'ഞാൻ അലക്സാണ്‌'&lt;br /&gt;'അലക്സ്‌? ദൈവമേ!..ശബ്ദം ആകെ മാറിയല്ലോ..എവിടെ നിന്നാണ്‌?..ഞാൻ കുറെ അന്വേക്ഷിച്ചു'&lt;br /&gt;'ഞാൻ..നാട്ടിലാണിപ്പോ (കിതപ്പിന്റെ ശബ്ദം)'&lt;br /&gt;'ഞാൻ പലരോടും അലക്സിന്റെ നമ്പർ തിരക്കി..കിട്ടിയില്ല..നാട്ടിലെവിടെ?'&lt;br /&gt;'....ലാണ്‌'&lt;br /&gt;'ദുബായിൽ നിന്ന് എപ്പോ തിരിച്ചു വന്നു?'&lt;br /&gt;'ഏകദേശം.. മൂന്ന് മാസമാവും'&lt;br /&gt;'സൂസൻ..അല്ലേ?..എനിക്ക്‌ പേര്‌ ഓർമ്മയുണ്ട്‌..സൂസനു സുഖമാണോ?'&lt;br /&gt;'എന്റെ സൂസൻ പോയി..ഏതാണ്ട്‌ ഒരു മാസം മുൻപ്‌..'&lt;br /&gt;'ദൈവമേ!..'&lt;br /&gt;'ഹലോ..ഹലോ..രശ്മി..'&lt;br /&gt;'അലക്സ്‌..ഐ ആം സോറി..എനിക്ക്‌ സൂസനെ ഒന്നു കാണാൻ കൂടി കഴിഞ്ഞില്ലല്ലോ..'&lt;br /&gt;'സൂസൻ രശ്മിയെ കുറിച്ച്‌ പറയുമായിരുന്നു..ഇടയ്ക്കൊക്കെ എന്നോട്‌ വിളിക്കാൻ പറയും..പക്ഷെ..എനിക്കെന്തോ..'&lt;br /&gt;'ഞാൻ..അലക്സിനെ കാണാൻ വരാം..ഒരു ദിവസം. അലക്സ്‌ ഈ ഭാഗത്ത്‌ വരാറുണ്ടോ?'&lt;br /&gt;'ഞാനിപ്പോ യാത്രയൊക്കെ കുറവാണ്‌..വയ്യ..ക്ഷീണം..'&lt;br /&gt;'ഇടയ്ക്ക്‌ ഇങ്ങോട്ടൊന്നിറങ്ങരുതോ?..'&lt;br /&gt;'ഇല്ല രശ്മി..ഇവിടെ..ഇവിടെ സൂസനുണ്ട്‌..എനിക്ക്‌ സൂസനെ വിട്ട്‌ ഒരിടത്തും പോവാൻ വയ്യ..അവൾ..അവൾ തനിച്ചാവില്ലേ?'(കിതപ്പിന്റെ ശബ്ദം)&lt;br /&gt;'..അലക്സ്‌..ഞാൻ വരാം..ഞാൻ കാണാൻ വരാം..'&lt;br /&gt;'ങൂം..ഞാൻ വെക്കുവാ..എന്തോ..ഇന്നലെ സൂസനെ സ്വപ്നത്തിൽ കണ്ടു..തന്നെ ഒന്നു വിളിക്കാൻ പറഞ്ഞു..ഇനി ഞാൻ..ഞാൻ വെക്കട്ടെ..'&lt;br /&gt;'..ങൂം..ശരി അലക്സ്‌..ഞാൻ വരാം..ഞങ്ങൾ..വരാം..'&lt;br /&gt;'ബൈ രശ്മി..'&lt;br /&gt;'ബൈ'&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;27,405&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-5691956052650569282?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/5691956052650569282/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_24.html#comment-form' title='84 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/5691956052650569282'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/5691956052650569282'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_24.html' title='അഞ്ച്‌ ഫോൺകോളുകൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>84</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-1254335797128714723</id><published>2012-01-21T12:44:00.004+13:00</published><updated>2012-01-26T23:34:20.709+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കാലത്തിന്റെ നിറക്കൂട്ട്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;നിറമുള്ളതെങ്കിലും അവ്യക്തമായ സ്വപ്നങ്ങളെ മുറിച്ച്‌ പല കഷ്ണങ്ങളാക്കി വെച്ചാലെങ്ങനെയിരിക്കും? അതു പോലെയിരുന്നു അവന്റെ ഓരോ ചിത്രങ്ങളും. ഓരോ ചിത്രവും ഓരോ സ്വപ്നങ്ങൾ. ചിലപ്പോൾ തോന്നാറുണ്ട്‌ ആ ചിത്രങ്ങളെല്ലാം സ്വപ്നങ്ങളുടെ ഒരു കൊളാഷ്‌ ആണെന്ന്. സ്വപ്നങ്ങളുടെ അർത്ഥതലങ്ങളെ കുറിച്ച്‌ എനിക്കവനോട്‌ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ചോദിക്കാത്തത്‌.. അവൻ പറയുന്നതൊന്നും എനിക്കിതുവരെ മനസ്സിലായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ടാണ്‌.&lt;br /&gt;&lt;br /&gt;കുമ്മായമടിച്ചു വെളുപ്പിച്ച ചുമരുകളെ നോക്കിയിരിക്കുന്ന എണ്ണച്ചായചിത്രങ്ങളെ കുറിച്ച്‌ അവനധികം സംസാരിച്ചിരുന്നില്ല.. ചിത്രങ്ങൾ സ്വയം സംസാരിക്കുമെന്ന് കരുതിയിട്ടുണ്ടാവും (വരച്ചു കഴിഞ്ഞാൽ വെളിച്ചം കാണിക്കാതെ തിരിച്ചു വെയ്ക്കുന്നതെന്തിനാണ്‌?). ബ്രഷിന്റെ വഴികളിലൂടെ കണ്ണുകളെ കൊണ്ടു പോയാൽ, കണ്ണികൾ വിട്ടു നിശ്ചലമായി നിൽക്കുന്ന ചില ചങ്ങലകളെ കാണാം. അതുമല്ലെങ്കിൽ വളരെ നേർത്ത, സുതാര്യമായ വസ്ത്രത്തിന്റെ മുറിച്ചു വെച്ച കഷ്ണങ്ങളെ. രണ്ടും എന്നെ സംബന്ധിച്ച്‌ സ്വപ്നസദൃശ്യമാണ്‌.&lt;br /&gt;&lt;br /&gt;'ആ മാനിന്റെ കൊമ്പിനു നീളം കൂടി പോയില്ലേ എന്നൊരു സംശയം..'.&lt;br /&gt;ഇതു പോലെ മടിച്ച്‌ മടിച്ച്‌ ഞാനെന്റെ വിജ്ഞാനത്തിന്റെ ചെറിയ പട്ടങ്ങളെ ഇടയ്ക്കിടെ അയച്ചു വിടാറുണ്ട്‌. അതു കേട്ട്‌ അവൻ ചിരിച്ചു കൊണ്ട്‌ മറു ചോദ്യമെടുത്തെറിയും.&lt;br /&gt;'മാനെവിടെ?'&lt;br /&gt;ഞാൻ മാനിനെ ചൂണ്ടി കാണിക്കും.&lt;br /&gt;'അതു മാനല്ല എന്റെ പ്രിയ സുഹൃത്തെ!'. വല്ലപ്പോഴുമാണവൻ വായ്‌ തുറക്കുന്നത്‌. അപ്പോഴെല്ലം പുറത്ത്‌ വരാറുള്ളത്‌ സ്നേഹവും സാഹിത്യവുമാണ്‌. ഈ പറഞ്ഞ രണ്ടും എനിക്കിഷ്ടമാണ്‌. അതു കൊണ്ട്‌ അവനെ കൊണ്ടെന്തെങ്കിലും പറയിപ്പിക്കാൻ അറിഞ്ഞു കൊണ്ട്‌ ചില വിഡ്ഢി ചോദ്യങ്ങൾ ഞാൻ ചോദിക്കാറുണ്ട്‌. പക്ഷെ പലപ്പോഴും ഈ ചോദ്യങ്ങൾ സ്വാഭാവികമായി വന്നു പോകുന്നു എന്ന കാര്യത്തിൽ എനിക്ക്‌ ചെറിയ വിഷമമില്ലാതെയില്ല.&lt;br /&gt;&lt;br /&gt;അനാവശ്യമായ ഒരാകുലത അവനെ ബാധിച്ചിട്ടുണ്ടോ എന്ന് തോന്നി തുടങ്ങിയിരുന്നു. അവന്റെ ചിന്തകൾക്ക്‌ കനലുകളുടെ തിളക്കമുള്ള കാര്യം എനിക്കറിവുള്ളതാണ്‌. എന്നാലവ ജ്വാലകളായി രൂപാന്തരപ്പെട്ടു തുടങ്ങിയ കാര്യമെനിക്കജ്ഞാതമായിരുന്നു. പകൽ വെളിച്ചമുള്ള ആകാശത്ത്‌ രണ്ടു സൂര്യന്മാരേയും, രാത്രികൾക്ക്‌ മൂന്നു ചന്ദ്രന്മാരുമൊക്കെ അവന്റെ ചിത്രങ്ങളിൽ കണ്ടു തുടങ്ങി. ആ ചിത്രങ്ങളിൽ, കണ്ടു ശീലിച്ച നിറക്കൂട്ടുകളിൽ നിന്നു വ്യത്യസ്തമായതു ഞാൻ കണ്ടു. അവൻ കാണുന്ന സ്വപ്നങ്ങൾ വ്യത്യസ്തവും വിചിത്രവുമായിരിന്നിരിക്കണം.&lt;br /&gt;&lt;br /&gt;ദൈവങ്ങളുടെ പ്രണയമാണയാളുടെ ചിന്താവിഷയമെന്നറിഞ്ഞു ഞാൻ വേവലാതി പൂണ്ടു. എന്റെ ചിന്തകൾക്ക്‌ തീ പകരുകയോ, ചിതയൊരുക്കുകയോ ചെയ്യുകയായിരുന്നു അവൻ. അവന്റെ അസ്വസ്ഥമായ ചിന്തളുടെ തീയണയ്ക്കാൻ ശ്രമിക്കുന്നവരായിരുന്നു ചുറ്റും. ചിത്രങ്ങളിൽ നിന്നു ആശയം വേർത്തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ എനിക്കന്നു വശമില്ലായിരുന്നു. അതിന്റെ അടിസ്ഥാനതത്വങ്ങളവനെനിക്കു പഠിപ്പിച്ചു തന്നു. അതെന്റെ കണ്ണുകൾക്ക്‌ സമ്മാനിച്ചത്‌ കാണാലോകത്തേക്ക്‌ കയറി പോകാനുള്ള, ഇറങ്ങി ചെല്ലാനുള്ള പടികളായിരുന്നു.&lt;br /&gt;&lt;br /&gt;ഒരിക്കലവൻ പറഞ്ഞു. അല്ല, ചോദിച്ചു,&lt;br /&gt;'പ്രണയം ദൈവീകമാണെങ്കിൽ എന്തു കൊണ്ടാണത്‌ മനുഷ്യർക്ക്‌ മാത്രമെന്ന് പരിമിതപ്പെടുത്തുന്നത്‌?. ദൈവങ്ങൾക്ക്‌ പ്രണയിച്ചൂടെ?, ചുംബിച്ചൂടെ? രമിച്ചൂടെ?. അതിനുള്ള അവകാശവും സ്വാതന്ത്ര്യവുമില്ലേ?. എന്റെ മുന്നിൽ കാണുന്നവർക്ക്‌ പ്രണയിക്കാമെങ്കിൽ, എന്റെ കണ്ണുകൾക്ക്‌ കാണാൻ കഴിയാത്തവർ പ്രണയിക്കുന്നതിലെനിക്കെന്തു പരാതിയാണുള്ളത്‌?!'&lt;br /&gt;&lt;br /&gt;അവന്റെ ഈ ചോദ്യങ്ങൾക്കുള്ള എന്റെ മറുപടികൾക്ക്‌ വഴുവഴുപ്പുണ്ടായിരുന്നോ? സ്വന്തം മറുപടികളെ വേണ്ട വണ്ണം നിയന്ത്രിച്ചു കൈയ്യിലൊതുക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു.&lt;br /&gt;&lt;br /&gt;അവൻ തുടർന്നു,&lt;br /&gt;'മനസ്സിൽ വേലികളോ, മതിലുകളൊ നിർമ്മിച്ചോള്ളൂ, മറ്റുള്ളവർ അവരുടെ സ്വന്തം മതിലുകൾ പൊളിച്ചെറിയുന്നതിൽ വെറും കാഴ്ച്ചക്കാർക്കെന്താണിത്ര രോഷം?'. ഇതു വേലികളുടെ പ്രശ്നമാണ്‌, മതിലുകളുടെ പ്രശ്നമാണ്‌ സുഹൃത്തെ!. അവ പൊളിച്ചെറിയൂ!. നിറഞ്ഞ പ്രകാശവും, തെളിഞ്ഞ നീരുറവകളും അപ്പുറമാണ്‌. ഞാനത്‌ കാണുകയും, അനുഭവിക്കുകയും ചെയ്തിരിക്കുന്നു!'. അവൻ ആവേശഭരിതനാവുകയായിരുന്നു.&lt;br /&gt;വെളിപാട്‌ പോലുള്ള അവന്റെ വാക്കുകളെ ശ്രദ്ധിക്കാതിരിക്കാൻ എനിക്കായില്ല. അവൻ പറയുന്നതു പലതും എന്റെ മുന്നിൽ വൻമതിലുകളായി ഉയർന്നു നിന്നു. അവ മറികടക്കാനോ, തകർക്കാനോ, അവയിലൂടെ തുരങ്കം നിർമ്മിക്കാനോ എനിക്കായില്ല. എന്റെ നിസ്സഹായത അവന്റെ ചിന്തകളോടൊപ്പം വളർന്നു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;തീ പിടിച്ച ചിന്തകളെ ചായക്കൂടുകൾ കൊണ്ട്‌ പകർത്താനവൻ പരാജയപ്പെടുന്നുണ്ടോ എന്നെനിക്ക്‌ സംശയം തോന്നി തുടങ്ങിയിരുന്നു. ദിനം പ്രതി അവൻ ക്ഷുഭിതനും, അസ്വസ്ഥനുമായി കൊണ്ടിരിക്കുന്നത്‌ എന്റെ ശ്രദ്ധയിൽ കുടുങ്ങി തുടങ്ങിയിരുന്നു. അവൻ ഭ്രാന്തനായി മാറുകയാണൊ എന്നൂ പോലും സംശയിച്ചു. ഒരുവൻ കണ്മുൻപിൽ വെച്ച്‌ ഭ്രാന്തനായി മാറുക. അവനാണോ, എനിക്കാണോ ഭ്രാന്തെന്ന് മനസ്സിലാക്കാൻ കഴിയാതെ വരിക. വളരെ ഭീകരമായ അവസ്ഥയാണത്‌. ഞാനെങ്ങനെയാണത്‌ പറഞ്ഞു തരിക? &lt;br /&gt;&lt;br /&gt;സത്യം വിളിച്ചു പറയുന്നവർ അപ്രത്യക്ഷരാവാറുണ്ട്‌. അവന്റെ കാര്യത്തിലും ഞാനത്‌ ഭയപ്പെട്ടു. അതു സംഭവിക്കരുതേയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. എന്നാലതു സംഭവിക്കുക തന്നെ ചെയ്തു.&lt;br /&gt;ഒരുനാളവൻ അപ്രത്യക്ഷനായി.&lt;br /&gt;&lt;br /&gt;നഗരത്തിലെ അവന്റെ സുഹൃദ്‌സംഘങ്ങളിൽപ്പെട്ട ചിലരെ എനിക്കു പരിചയമുണ്ട്‌. സൗഹൃദത്തിന്റെ കാണാച്ചരടുകൾ കൊണ്ട്‌ ബന്ധിപ്പിച്ചത്‌ എന്റെ വിശേഷപ്പെട്ട സുഹൃത്ത്‌ തന്നെ. അവരോട്‌ ഞാനവനെ കുറിച്ച്‌ തിരിക്കി. നിശ്ശബ്ദതയും, നിസ്സംഗതയുമായിരുന്നു അവരുടെയൊക്കെ മറുപടി. ഭയത്തിന്റെ നേർത്ത ആവരണം അവരുടെ കണ്ണുകളെ മൂടിയിരിക്കുന്നത്‌ എന്റെ സൂക്ഷ്മമായ നോട്ടം കണ്ടു പിടിച്ചു. പക്ഷെ അതിന്റെ ഹേതുവെന്തെന്നെനിക്ക്‌ വ്യക്തമായില്ല.&lt;br /&gt;&lt;br /&gt;അവനെവിടെയാകാം?&lt;br /&gt;നാടു വിടുകയോ, വിടുവിക്കുകയോ, ഭ്രാന്തനായി നടക്കാനാണ്‌ നിയോഗമെന്നറിഞ്ഞ്‌ അകലങ്ങളിലേക്ക്‌ ഓടിപോവുകയോ ചെയ്തിട്ടുണ്ടാവാം. വേലികളും മതിലുകളും നിർമ്മിച്ചവർ അവനെ അപായപ്പെടുത്തിയിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവുന്നതല്ല. പക്ഷെ തെളിവുകളൊന്നുമെന്റെ പക്കലില്ല. അന്വേഷണത്തിനായി സൂചനകൾ ബാക്കി വെച്ചിരുന്നതുമില്ല. എന്റെ മനസ്സ്‌ പറഞ്ഞു കൊണ്ടിരുന്നു, ഞാനവനെ ഇനിയെന്നെങ്കിലും കണ്ടെത്തിയാൽ പോലും (അതിനുള്ള സാദ്ധ്യത വിരളമാണ്‌. എനിക്കറിയാം) അവൻ എന്റെ പഴയ സുഹൃത്തായിരിക്കില്ല.&lt;br /&gt;&lt;br /&gt;'മാറ്റങ്ങൾ മാത്രമാണ്‌ കാലം നമ്മോട്‌ ആവശ്യപ്പെടുന്നത്‌. അതു നാമറിയാതെ നമ്മെകൊണ്ട്‌ ചെയ്യിക്കുക - അതു ചില ജന്മങ്ങളുടെ ദൗത്യമാണ്‌. അതിനെ തടഞ്ഞു നിർത്തുക സാദ്ധ്യമല്ല. ചട്ടക്കൂടുകൾക്ക്‌ തുരുമ്പ്‌&amp;nbsp; ബാധിച്ചിരിക്കുന്നു, ഒരു ചെറിയ അനക്കമുണ്ടായാൽ മതിയവ തകർന്നു വീഴാൻ. ആ തകർച്ച ചിലരെ ഭയപ്പെടുത്തുന്നുണ്ട്‌. കാലത്തിന്റെ ദൗത്യം തിരിച്ചറിയാത്തവർ.' അവൻ പറഞ്ഞത്‌ ശരിയായിരിക്കണം. കാലത്തിന്റെ നിയമങ്ങൾക്ക്‌ നേരെ കണ്ണടയ്ക്കുക അസാദ്ധ്യമാവണം.&lt;br /&gt;&lt;br /&gt;ഇതു വരെയുള്ള എന്റെ അന്വേഷണം എവിടെയും എന്നെ എത്തിച്ചില്ല. അതു കൊണ്ട്‌ എനിക്കു കഴിയുക, അവനായി കാത്തിരിക്കുക എന്നതു മാത്രം. വിഡ്ഢിയായിരിക്കുന്നതും, വിഡ്ഢിയായി അഭിനയിക്കുന്നതും തമ്മിൽ വ്യത്യാസമില്ലേ? ഒരു പക്ഷെ വിഡ്ഢിയായി അഭിനയിക്കുന്നത്‌..അതിലൊരു സുരക്ഷിതത്വമുണ്ട്‌. ചിലപ്പോൾ അതാവും ഒരു ബുദ്ധിമാന്റെ ഏറ്റവും വലിയ ലക്ഷണവും. ഞാൻ ലക്ഷണ ശാസ്ത്രത്തിൽ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-1254335797128714723?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/1254335797128714723/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_21.html#comment-form' title='26 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/1254335797128714723'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/1254335797128714723'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_21.html' title='കാലത്തിന്റെ നിറക്കൂട്ട്‌'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>26</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-4819396939079613967</id><published>2012-01-19T01:49:00.000+13:00</published><updated>2012-01-19T01:49:13.256+13:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>പറയാത്ത കഥകൾ പറയാനായ്‌..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;ഞാൻ വെറും മണ്ണായി മാറുമ്പോൾ..&lt;br /&gt;തിരകളിലൊഴുകിയൊരിക്കൽ തീരത്തടിയും..&lt;br /&gt;പിന്നെന്നോ നീയുമവിടെ വരും..&lt;br /&gt;ആത്മാക്കളുറങ്ങുന്ന തീരങ്ങളിൽ..&lt;br /&gt;നിശ്ശബ്ദ രാത്രികളിൽ..&lt;br /&gt;മൺത്തരികളിൽ നിന്ന് ഞാനും നീയും ഉണർന്നെഴുന്നേൽക്കും.&lt;br /&gt;പറഞ്ഞു തീരാത്ത കഥകൾ നമ്മൾ പറയും.&lt;br /&gt;പറയാൻ മറന്നു പോയ കഥകൾ..&lt;br /&gt;പറയാൻ ബാക്കി വെച്ച കഥകൾ..&lt;br /&gt;കൈകോർത്ത്‌ നമ്മൾ സാഗരത്തിരകളിലേക്ക്‌ നടക്കും.&lt;br /&gt;നിലാവിൽ തണുത്ത തിരകൾക്കിടയിലൂടെ നടക്കും..&lt;br /&gt;നമുക്ക്‌ ചുറ്റും ഒരായിരം പേർ കൈകോത്ത്‌ പിടിച്ച്‌ കഥ പറഞ്ഞു നടക്കുന്നത്‌ കാണും..&lt;br /&gt;എന്റെ ചുംബനങ്ങൾക്ക്‌ ചിലപ്പോൾ ചൂടുണ്ടാവില്ല..&lt;br /&gt;എന്റെ വിരലുകളിൽ നിന്ന് വൈദ്യുതി പ്രവഹിക്കുന്നുണ്ടാവില്ല..&lt;br /&gt;എങ്കിലും ഞാൻ നിന്നെ പുണരുകയും, ചുംബിക്കുകയും ചെയ്യും.&lt;br /&gt;ചുംബിക്കാത്ത രാത്രികൾ നമ്മൾക്കിടയില്ല്ലായിരുന്നല്ലോ..&lt;br /&gt;നമ്മുടെ രാത്രികളും പകലുകളും എത്ര പൂർണ്ണമായിരുന്നു!&lt;br /&gt;തിരകൾക്ക്‌ വീണ്ടും ചുവപ്പ്‌ പടരുമ്പോൾ&lt;br /&gt;നമ്മൾ തിരികെ തീരത്തിലേക്ക്‌ നടന്നു തുടങ്ങും.&lt;br /&gt;വീണ്ടും മണൽത്തരികൾക്കുള്ളിലുറങ്ങാൻ പോകുമ്പോഴും,&lt;br /&gt;നമ്മുടെ വിരലുകൾ കോർത്തു തന്നെയിരിക്കും..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-4819396939079613967?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/4819396939079613967/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_19.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4819396939079613967'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4819396939079613967'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_19.html' title='പറയാത്ത കഥകൾ പറയാനായ്‌..'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-626960774694335797</id><published>2012-01-15T23:34:00.000+13:00</published><updated>2012-01-15T23:34:18.652+13:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ശൂന്യതയിലേക്ക്‌..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;അതൊരു പുതിയ കണ്ടെത്തലായിരുന്നു..&lt;br /&gt;മാംസവും മാംസവുമുരസുമ്പോൾ,&lt;br /&gt;തീപ്പൊരികളുണ്ടാവുമെന്നത്‌..&lt;br /&gt;മിന്നൽ പിടയുന്നത്‌ മേഘങ്ങൾക്കിടയിൽ മാത്രമല്ല,&lt;br /&gt;മനുഷ്യശരീരങ്ങൾക്കിടയിലുമെന്നത്‌..&lt;br /&gt;&lt;br /&gt;ഉറവകളുടെയാരംഭമന്വേക്ഷിക്കുന്നത്‌ വ്യർത്ഥമായ ശ്രമമാണ്‌..&lt;br /&gt;അതു പോലെ തന്നെ ഉന്മാദത്തിന്റേയും..&lt;br /&gt;അതിരുകളില്ലാത്ത ലോകസങ്കൽപ്പത്തിന്റെ,&lt;br /&gt;അർത്ഥം മനസ്സിലായ നിമിഷങ്ങൾ..&lt;br /&gt;&lt;br /&gt;ശ്വാസനിശ്വാസങ്ങൾ പരസ്പരം മത്സരിക്കുമ്പോൾ..&lt;br /&gt;ജയിച്ചും ജയിപ്പിച്ചും,&lt;br /&gt;തോറ്റും തോൽപ്പിച്ചും മുന്നേറുമ്പോൾ..&lt;br /&gt;നിന്റെ രഹസ്യം എന്റേതും,&lt;br /&gt;എന്റെ രഹസ്യം നിന്റേതുമാവുമ്പോൾ..&lt;br /&gt;ഞാനെപ്പൊഴോ നീയും,&lt;br /&gt;നീയെപ്പൊഴോ ഞാനുമായി മാറി പോയിരുന്നു..&lt;br /&gt;&lt;br /&gt;പരസ്പരം തിരഞ്ഞ്‌,&lt;br /&gt;ഒടുവിലൊന്ന് രണ്ടായടർന്ന് മാറുമ്പോൾ,&lt;br /&gt;നമ്മൾ വീണ്ടും വെറും മനുഷ്യശരീരങ്ങളായി മാറിക്കഴിഞ്ഞിരുന്നു..&lt;br /&gt;&lt;br /&gt;ശൂന്യതയിലേക്കുള്ള യാത്രയാരംഭിക്കുന്നത്‌,&lt;br /&gt;വിരൽത്തുമ്പുകളിലൂടെയാണെന്ന സത്യം ഞാനറിയുന്നു.&lt;br /&gt;ശൂന്യതയിൽ നിന്നു സർവ്വതും സൃഷ്ടിക്കാമെന്നതെത്ര സത്യം!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-626960774694335797?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/626960774694335797/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_6639.html#comment-form' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/626960774694335797'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/626960774694335797'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_6639.html' title='ശൂന്യതയിലേക്ക്‌..'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-2876919220704667478</id><published>2012-01-15T23:21:00.002+13:00</published><updated>2012-01-15T23:21:36.714+13:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>സാന്ത്വനത്തിന്റെ വിരൽസ്പർശം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;എന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരുന്നു.&lt;br /&gt;എന്റെ ഹൃദയം നുറുങ്ങി പോയിരുന്നു.&lt;br /&gt;എന്റെ ആത്മാവ്‌ മൂകനും അവശനുമായിരുന്നു.&lt;br /&gt;എന്റെ നിരാശയളക്കാൻ മാപിനികളുണ്ടായിരുന്നില്ല.&lt;br /&gt;ഞാൻ ഏകനായിരുന്നു.&lt;br /&gt;എനിക്കു ചുറ്റും കാറ്റ്‌ വീശിയടിച്ചിരുന്നില്ല.&lt;br /&gt;പ്രപഞ്ചം നിശ്ചലമായി നിന്നതും ഞാനറിഞ്ഞിരുന്നില്ല.&lt;br /&gt;തോളിൽ ഒരു കൈ..&lt;br /&gt;എന്റെ ശിരസ്സിനു വിശ്രമിക്കാൻ ഒരിടം..&lt;br /&gt;എന്റെ ചെറിയ ആഗ്രഹങ്ങൾ അതു മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;എപ്പോഴൊ ഒരു കാർമേഘം എനിക്കു മുകളിൽ നിലയുറപ്പിച്ചു.&lt;br /&gt;എനിക്കറിയില്ലായിരുന്നു,&lt;br /&gt;അതെനിക്കു മാത്രമായൊരു മഴ കരുതി വെച്ചിരുന്നെന്ന്..&lt;br /&gt;ഞാൻ കടപ്പെട്ടിരിക്കുന്നു,&lt;br /&gt;എന്റെ മൂർദ്ദാവിൽ മഴത്തുള്ളികൾ കുടഞ്ഞ മേഘങ്ങളോട്‌..&lt;br /&gt;&lt;br /&gt;സൂര്യപ്രകാശമില്ലാത്ത പകലുകളിൽ,&lt;br /&gt;നിങ്ങളെ ഞാൻ ശപിച്ചിരുന്നു.&lt;br /&gt;എന്റെ യാത്രകളെ കുതിർത്ത നിങ്ങളോട്‌,&lt;br /&gt;പലവട്ടം ഞാൻ പിണങ്ങിയിരുന്നു.&lt;br /&gt;ഞാനറിഞ്ഞിരുന്നില്ല, &lt;br /&gt;നിങ്ങൾ കരുണയുള്ളിൽ നിറച്ചവരായിരുന്നെന്ന്..&lt;br /&gt;ഞാനറിഞ്ഞിരുന്നില്ല,&lt;br /&gt;കരുണയുടെ വിരലുകൾക്ക്‌ തണുപ്പുണ്ടെന്ന്..&lt;br /&gt;&lt;br /&gt;നിങ്ങളെ ശപിച്ചതിനു മാപ്പ്‌ തരിക..&lt;br /&gt;മഴത്തുള്ളികളെ നിങ്ങളറിയുക,&lt;br /&gt;സാന്ത്വനത്തിന്റെ വിരൽ സ്പർശം..&lt;br /&gt;അത്‌ നിങ്ങൾക്ക്‌ മാത്രം സ്വന്തം..&lt;br /&gt;അതൊരിക്കലും നഷ്ടമാവാതിരിക്കട്ടെ!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-2876919220704667478?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/2876919220704667478/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_15.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/2876919220704667478'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/2876919220704667478'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_15.html' title='സാന്ത്വനത്തിന്റെ വിരൽസ്പർശം'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-6224157534519620359</id><published>2012-01-13T00:31:00.000+13:00</published><updated>2012-01-13T00:31:26.193+13:00</updated><category scheme='http://www.blogger.com/atom/ns#' term='പ്രേമം'/><title type='text'>പ്രണയവിത്തുകൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;വിത്തുകളുമായാണ്‌ ഞാൻ ജനിച്ചത്‌..&lt;br /&gt;പ്രണയവിത്തുകൾ..&lt;br /&gt;പക്ഷെ ഞാനതറിഞ്ഞിരുന്നില്ല.&lt;br /&gt;അതിലൊന്ന് മുളച്ച്‌, വളർന്നുയരം വെച്ച്‌,&lt;br /&gt;തളിരിലകളെന്റെ ഹൃദയത്തിൽ തൊടും വരെ!&lt;br /&gt;അതിന്റെ ഇലകളിളകുന്നതു ഞാനറിഞ്ഞു.&lt;br /&gt;പക്ഷെ..&lt;br /&gt;എന്നോ ഒരിക്കലവ നിശ്ചലമായി..&lt;br /&gt;ശ്വാസമടക്കി പിടിക്കും പോലെ..&lt;br /&gt;അന്നാണ്‌ ഞാനെന്റെ പ്രണയിനിയെ കണ്ടത്‌!&lt;br /&gt;പിന്നെ ഞാനറിഞ്ഞു,&lt;br /&gt;പ്രണയത്തിന്റെ വേരുകൾ..&lt;br /&gt;അവയെന്റെ ഉള്ളം കാൽ വരെ നീണ്ടു ചെന്നിരിക്കുന്നു!&lt;br /&gt;ശിഖരങ്ങളെന്റെ ഉച്ചി വരെ നീണ്ടു പോയെന്നും.&lt;br /&gt;അതിന്റെ ഇലകളെന്റെ ഹൃദയത്തെ മൂടിയിരുന്നു!&lt;br /&gt;ഓരോ മിടിപ്പിലും ഇലകളുടെ തണുപ്പു ഞാനറിഞ്ഞു.&lt;br /&gt;ഞാനറിഞ്ഞു, അവ മൂടുന്നതെന്റെ ഹൃദയമല്ലെന്ന്!&lt;br /&gt;ഉള്ളിൽ ഞാൻ ചേർത്തു വെച്ച്‌ പ്രണയത്തെയാണെന്ന്..&lt;br /&gt;പ്രണയം പ്രണയത്തെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു!&lt;br /&gt;അതും പ്രണയത്തിന്റെ ഭാഗ്യമാവണം!&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-6224157534519620359?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/6224157534519620359/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_13.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/6224157534519620359'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/6224157534519620359'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_13.html' title='പ്രണയവിത്തുകൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-6263845394778355705</id><published>2012-01-09T23:15:00.000+13:00</published><updated>2012-01-09T23:15:31.306+13:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>തൂക്കുപാലങ്ങൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;ഓർമ്മയുടെ തൂക്കുപാലത്തിലൂടെ നടക്കാറുണ്ട്‌.&lt;br /&gt;അരികുകൾ ചിലതടർന്നു പോയിട്ടുണ്ട്‌..&lt;br /&gt;ഇരുവശത്തേക്കുമുലയുന്ന പാലം.&lt;br /&gt;മുറുക്കെ പിടിച്ചു നടക്കാം..&lt;br /&gt;പതുക്കെ ചവിട്ടി നടക്കാം..&lt;br /&gt;എങ്കിലുമൊരു ഭയമാണ്‌.&lt;br /&gt;ഒടുവിലക്കരെയെത്തുമ്പോളൊരാശ്വാസമാണ്‌..&lt;br /&gt;അടുത്ത നിമിഷം ഭയം വീണ്ടും.&lt;br /&gt;ഇതു വഴി തിരികെ വരണമെന്നോർത്ത്‌..&lt;br /&gt;പൊട്ടിയാൽ തിരികെ പോകാനാവില്ലെന്നോർത്ത്‌..&lt;br /&gt;എങ്കിലുമക്കരെയിക്കരെ പോകാറുണ്ട്‌..&lt;br /&gt;പാലങ്ങൾ കുറുകെ കടക്കാനുള്ളതല്ലേ?&lt;br /&gt;&lt;br /&gt;ദ്രവിച്ചു പോകാത്ത ചില പലകകളുണ്ട്‌..&lt;br /&gt;അതിൽ ചവിട്ടി നടക്കാനെന്തിനു ഭയക്കണം?&lt;br /&gt;പായൽ പിടിച്ച പലകകളുണ്ട്‌..&lt;br /&gt;അതിലൂടെ നടക്കുമ്പോൾ പാദങ്ങൾക്ക്‌ പച്ച നിറം..&lt;br /&gt;എങ്കിലും ഞാൻ നടക്കും.&lt;br /&gt;പായലു പിടിക്കാതെ നോക്കണമെന്നുണ്ട്‌..&lt;br /&gt;അതിനാണ്‌ ഞാൻ നടക്കുന്നത്‌..&lt;br /&gt;&lt;br /&gt;പലകകൾ..&lt;br /&gt;ഒരു നാളവയടർന്നു പോയേക്കാം..&lt;br /&gt;ഞാനൊഴുക്കിൽ അപ്രത്യക്ഷനായേക്കാം..&lt;br /&gt;എങ്കിലുമതുവരെയെനിക്ക്‌..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-6263845394778355705?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/6263845394778355705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_09.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/6263845394778355705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/6263845394778355705'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_09.html' title='തൂക്കുപാലങ്ങൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-4290693017354031378</id><published>2012-01-05T13:40:00.000+13:00</published><updated>2012-01-05T13:40:19.011+13:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ഷഹനായ്‌ പാടുകയാണ്‌..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;പലരും മരിക്കുമ്പോൾ ഷഹനായ്‌ സംഗീതം കേട്ടു..&lt;br /&gt;അതിപ്പോഴെനിക്കൊരു മരണസംഗീതമാണ്‌.&lt;br /&gt;&lt;br /&gt;മരിക്കുമ്പോൾ ഷഹനായ്‌ കേൾക്കുന്നതും,&lt;br /&gt;ഷഹനായ്‌ കേൾക്കുമ്പോൾ മരണവാർത്തകൾ പ്രതീക്ഷിക്കുന്നതും..&lt;br /&gt;രണ്ടും പതിവായിരിക്കുന്നു.&lt;br /&gt;അതു കൊണ്ടു ഞാൻ മരണവും ഷഹനായ്‌ യും ഒരു നൂലിൽ കെട്ടി വെച്ചു.&lt;br /&gt;ബലിക്കാക്കകളുടെ സംഗീതം..&lt;br /&gt;&lt;br /&gt;ഒരു നേർത്തയലയൊഴുകി വരുന്നുണ്ട്‌..&lt;br /&gt;ഷഹനായ്‌ യുടെ ശബ്ദമാവാതിരുന്നാൽ മതിയാരുന്നൂ..&lt;br /&gt;എന്റെ കൈകൾ കാതുകൾ പൊത്താൻ തയ്യാറെടുക്കുന്നുണ്ട്‌..&lt;br /&gt;എന്റെ ആത്മാവിനു മുറിവേൽക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കണമല്ലോ!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-4290693017354031378?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/4290693017354031378/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_05.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4290693017354031378'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4290693017354031378'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post_05.html' title='ഷഹനായ്‌ പാടുകയാണ്‌..'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-2783098735867135650</id><published>2012-01-04T10:04:00.000+13:00</published><updated>2012-01-04T10:04:30.961+13:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ആകാശച്ചെരുവിലെ കാഴ്ച്ചകൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ആകാശച്ചെരുവിലൊരമ്പലമുണ്ട്‌.&lt;br /&gt;അവിടെ അർച്ചനയ്ക്കായിരിക്കണം,&lt;br /&gt;ആയിരം കിളികൾ പറന്നു പോകുന്നുണ്ട്‌.&lt;br /&gt;ഞാൻ വയൽ വരമ്പിലായിരുന്നു.&lt;br /&gt;പുല്ലു നിറഞ്ഞ വരമ്പിലായിരുന്നു.&lt;br /&gt;ഇടതു വശത്ത്‌ കരിക്കേന്തിയ കുഞ്ഞൻ തെങ്ങുകൾ&lt;br /&gt;വലതു വശത്ത്‌ മാനത്തുകണ്ണികൾ മിഴിക്കുന്ന വെള്ളം.&lt;br /&gt;അമ്പലമണികൾക്കായി ഞാൻ കാതോർത്തു.&lt;br /&gt;കാറ്റു വന്ന് മന്ത്രമോതിയതെന്റെ കാതിൽ തന്നെ.&lt;br /&gt;നാവു നീട്ടിയ ദേവിയെ കണ്ടതമ്മയോട്‌ പറയണം!.&lt;br /&gt;&lt;br /&gt;അമ്പലം മാഞ്ഞു പോയിരിക്കുന്നു.&lt;br /&gt;ആനപ്പുറത്താരോ എഴുന്നെള്ളുന്നുണ്ട്‌.&lt;br /&gt;മേഘരാജനു വെഞ്ചാമരമില്ലേ?&lt;br /&gt;ചോദിച്ചു തീർന്നില്ല, അതാ,&lt;br /&gt;ഇരുവശത്തും വെഞ്ചാമരങ്ങളുയർന്നു!&lt;br /&gt;എന്തൊരു ഗമയാണ്‌!&lt;br /&gt;&lt;br /&gt;ചക്രമുരുട്ടുന്ന കുട്ടി.&lt;br /&gt;തെക്കേതിലെ രാമനുണ്ണിയുടെയത്രേമേയുള്ളൂ!&lt;br /&gt;അമ്പലകുളത്തിലെ മുട്ടൻ താമരകളാകാശത്ത്‌!&lt;br /&gt;കണ്ടു ഞാൻ കണ്ണു മിഴിച്ചു.&lt;br /&gt;ഒരു വലിയ മാങ്ങ ഒഴുകി വന്നു.&lt;br /&gt;ഇന്നലെ ഒരെണ്ണം പൊട്ടിച്ച്‌ ഉപ്പു തൊട്ടു കൂട്ടിയതേയുള്ളൂ.&lt;br /&gt;എന്റെ നാവ്‌ നീന്തിതുടിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;കാറ്റ്‌ വരുന്നുണ്ട്‌.&lt;br /&gt;ആട്ടിതെളിക്കുന്ന ഇടയനെ പോലെ..&lt;br /&gt;അമ്മയുടെ വിളി എന്റെ ചെവിവരെ നീണ്ടു.&lt;br /&gt;'ദാ വരുന്നൂ'&lt;br /&gt;പഞ്ഞിക്കെട്ടുപോലുള്ള കൈകൾ പ്രത്യക്ഷപ്പെട്ടു.&lt;br /&gt;എന്റെ നേരെ കൈ വീശി മറഞ്ഞു.&lt;br /&gt;കൈ വീശി കൊണ്ട്‌ ഞാനോടി,&lt;br /&gt;വരമ്പിലൂടെ, എന്റെ സ്വപ്നങ്ങളിലൂടെ..&lt;br /&gt;നാളെ വീണ്ടും വരാമെന്നു പറഞ്ഞ്‌..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-2783098735867135650?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/2783098735867135650/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/2783098735867135650'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/2783098735867135650'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2012/01/blog-post.html' title='ആകാശച്ചെരുവിലെ കാഴ്ച്ചകൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-5150064178768152367</id><published>2011-12-28T23:20:00.002+13:00</published><updated>2012-01-06T22:15:00.387+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ആ പാട്ടിലൂടെ..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;'സുഹൃത്തെ! മനൂ രാജകുമാരാ, പ്രവാസികളുടെ സങ്കേതത്തിലേക്ക്‌ സ്വാഗതം!'. ഹാഷിമിന്റേതായിരുന്നു സാഹിത്യത്തിന്റെ രുചിയും മണവുമുള്ള ആ വാക്കുകൾ. അവനങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. അവന്‌ സാഹിത്യത്തിന്റെ അസുഖമാണ്‌. ഹാഷിം പറഞ്ഞത്‌ കേട്ട്‌ മനുവിന്റെ മുഖത്ത്‌ ചെറിയ പരിഭ്രമവും എന്നാലതിനൊപ്പം സൗഹൃദ ഭാവവും നിറഞ്ഞു. താമസിക്കാനൊരിടമെന്നു പറഞ്ഞ്‌ ഖാദർക്കാ കൊണ്ടു വന്നതാണ്‌. ആസിഫ്‌ നാട്ടിലേക്ക്‌ തിരിച്ച്‌ പോയത്‌ കൊണ്ട്‌ ഒരാൾക്ക്‌ കൂടി താമസിക്കാൻ നമ്മുടെ മുറിക്കകത്ത്‌ ആവോളം സ്ഥലം ബാക്കിയുണ്ട്‌. എനിക്കെന്തോ മനുവിനെ ആദ്യം കണ്ടപ്പോഴെ ഇഷ്ടപ്പെട്ടു. ഇരുപതു കഴിഞ്ഞിട്ടുണ്ടാവും. എങ്കിലും മനുവിനു ഒരു കൊച്ചു കുട്ടിയുടെ മുഖമാണ്‌. ചില മുഖങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? വയസ്സാവുന്നതു വരെ ആ മുഖങ്ങളുടെ അടിസ്ഥാന രൂപത്തിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. ഇതതു പോലൊരു മുഖമാണെന്നെനിക്കു തോന്നി.&lt;br /&gt;&lt;br /&gt;ഇപ്പോൾ മനുവിനേയും കൂട്ടി വീണ്ടും അംഗസംഖ്യ നാല്‌. എന്നേയും, മനുവിനേയും ഹാഷിമിനേയും കൂടാതെയുള്ളത്‌ ജോയി ആണ്‌. അവന്‌ ശരീര പുഷ്ടിയിലാണ്‌ താത്പര്യം. അതു മാത്രമല്ല, ഏതോ ആയോധന കലയും അവൻ അഭ്യസിക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;എല്ലാരേയും പരിചയപ്പെടുത്തിയ ശേഷം ഞാൻ സ്വരം താഴ്ത്തി പറഞ്ഞു.&lt;br /&gt;'ഹാഷിം പാവമാ. അവന്‌ ഈയൊരു അസുഖം മാത്രമേയുള്ളൂ'&lt;br /&gt;'എന്തസുഖം ?' ഒരു നിമിഷം കൊണ്ട്‌ മനുവിന്റെ മുഖത്ത്‌ സഹതാപം നിറഞ്ഞു.&lt;br /&gt;'സാഹിത്യത്തിന്റെ.. അവൻ ഇടയ്ക്കിടയ്ക്ക്‌ ചില കവിതകളൊക്കെ എഴുതി കേൾപ്പിക്കും. വേറെ ഉപദ്രവമൊന്നുമില്ല'. മനു നിഷ്ക്കളങ്കമായി ചിരിക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;നാലു പേർ താമസിക്കുന്നിടമാണെങ്കിലും, രണ്ടു കട്ടിലിനു മാത്രമാണ്‌ സ്ഥലം തികയുക. രണ്ടു പേർ നിലത്താണ്‌ കിടക്കുക. ഞാനെപ്പോഴും നിലത്ത്‌ കിടക്കാനാണിഷ്ടപ്പെട്ടിരുന്നത്‌. അതിന്റെ സുഖം ഒന്നു വേറെ തന്നെ!. ഇനിയിപ്പോൾ ആസിഫിനു പകരം മനുവായിരിക്കും എന്റെയടുക്കൽ കിടക്കുക.&lt;br /&gt;&lt;br /&gt;എന്റെയീ മുറിയിലെ ഓരോ മനുഷ്യനും ഓരോ കഥാപാത്രങ്ങളാണ്‌. ഒരായിരം കഥകൾ അവരിൽ നിന്നുണ്ടാക്കാം. ഒരു സാഹിത്യകാരനാകാതിരുന്നതിൽ എനിക്ക്‌ വിഷമം തോന്നി. വായിക്കുന്നത്‌ തന്നെ നല്ലോണം മനസ്സിലാവുന്നില്ല, പിന്നെങ്ങനെയാണ്‌ നല്ലോണം എഴുതാൻ കഴിയുക?. ഇവിടെ, ഈ മുറിയിൽ താമസം തുടങ്ങിയിട്ട്‌ ഏതാണ്‌ രണ്ട്‌ വർഷമാകുന്നു. ആസിഫ്‌ ഒരു ദുഃഖ കഥാപാത്രമായിരുന്നു. അവനുണ്ടായ അനുഭവങ്ങളും ദുഃഖമുണ്ടാക്കുന്നതായിരുന്നു. അവൻ തിരിച്ച്‌ നാട്ടിലേക്ക്‌ പോയതിൽ നമുക്കെല്ലാവർക്കും ആശ്വാസമുണ്ട്‌. അവിടെ അവൻ സന്തോഷവാനായിരിക്കുമെന്നോർത്തുള്ള ആശ്വാസം. ജോയി എപ്പോഴും സന്തോഷവാനാണ്‌. കൂട്ടത്തിൽ ഏറ്റവും ഉച്ചത്തിൽ ചിരിക്കുന്നതും അവൻ തന്നെ.&lt;br /&gt;'എല്ലാ കുട്ടികളും കരഞ്ഞു കൊണ്ടല്ലേ ജനിക്കുന്നത്‌. ഇവൻ ജനിച്ചത്‌ ചിരിച്ചു കൊണ്ടായിരിക്കും!' ഒരു ദിവസം നിലത്ത്‌ വട്ടം കൂടിയിരുന്ന് ചീട്ട്‌ കളിക്കുമ്പോൾ എന്തോ തമാശ കേട്ട്‌ ജോയി നിർത്താതെ ചിരിക്കുന്നത്‌ കണ്ട്‌ ഹാഷിം പറഞ്ഞതാണിത്‌. ആ പറഞ്ഞത്‌ ശരിയായിരിക്കുമെന്ന് തന്നെ എല്ലാവർക്കും തോന്നി. ജോയി പോലും ആ തമാശ നന്നായി ആസ്വദിച്ചു. ഹാഷിമിനെ കുറിച്ച്‌ പറയാൻ ഒരുപാടുണ്ട്‌. പക്ഷെ ഞാൻ വിശദമായി പറയുന്നില്ല.&lt;br /&gt;'നിന്നെ ചുംബിക്കും വരെ ചുണ്ടുകളിൽ തേനൊളിച്ചിരിപ്പുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല'&lt;br /&gt;'നിന്നെ പുണരും വരെ എനിക്കുള്ളിൽ മിന്നൽപിണറുകളുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല'.&lt;br /&gt;ഇതൊക്കെ ഹാഷിമിന്റെ വരികളാണ്‌. അത്‌ ഒരു പ്രത്യേക ഈണത്തിലവൻ നീട്ടി പാടും. ഇതൊക്കെ കവിതയാണെന്നോ, അല്ലെന്നോ പറയാനുള്ള കഴിവു പോലുമെനിക്കില്ല. 'മനസ്സിനുള്ളിലെ വിസ്ഫോടനങ്ങളിൽ നിന്നാണ്‌ കവിത ജനിക്കുന്നത്‌'. ഇതും അവന്റെ വാക്കുകൾ തന്നെ. വിസ്ഫോടനങ്ങളെ കുറിച്ചും അറിവില്ലാത്തത്‌ കാരണം അതും ഞാൻ ശരി വെച്ചു.&lt;br /&gt;&lt;br /&gt;മനു ആരോടും അധികം സംസാരിച്ചിരുന്നില്ല. ആദ്യമായി ഈ രാജ്യത്തിൽ വരുന്ന എല്ലാപേരും അങ്ങനെ തന്നെയായിരിക്കും. ബന്ധുമിത്രാദികളെ വിട്ടുപിരിഞ്ഞതിലുള്ള ദുഃഖം തോർന്ന ശേഷം പതുക്കെ എല്ലാരോടും സംസാരിച്ചു തുടങ്ങും. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി മനുവിന്റെ അടിസ്ഥാനസ്വഭാവത്തിന്റെ ഭാഗമാണ്‌ ഈ സംസാരക്കുറവെന്ന്. എങ്കിലും അവൻ എന്നോട്‌ ചിലതൊക്കെ പറഞ്ഞു. വീട്ടിലേയും, അയൽവക്കത്തേയും ചില കാര്യങ്ങൾ. പിന്നീട്‌ ചെറുപ്പകാലത്തെ ചില കാര്യങ്ങൾ. ഗൃഹാതുരത്വമുയർത്തുന്ന ഓർമ്മകൾ ആ പാവത്തിനെ വേട്ടയാടുന്നുണ്ടാവും. ഞാൻ അവന്റെ എല്ലാ വാക്കുകൾക്കും ചെവി കൊടുത്തു. എപ്പോഴൊ എനിക്കു തോന്നി ഞാനവന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി തീർന്നുവെന്ന്. അവൻ ജോലി കഴിഞ്ഞു വരുന്ന അതേ സമയത്തായിരിക്കും ഞാനും മുറിയിൽ എത്തുക. മറ്റുള്ളവർ വരാൻ ധാരാളം സമയം ബാക്കി ഉണ്ടാകും. അപ്പോഴാണ്‌ ഞങ്ങൾ വിശേഷങ്ങൾ പങ്കുവെയ്ക്കുക. വളരെ താഴ്‌ന്ന ശബ്ദത്തിൽ, പതുക്കെ നിർത്തി നിർത്തിയാണവൻ സംസാരിക്കുക. ഞാൻ നല്ലൊരു കേൾവിക്കാരനാണ്‌. അവൻ പറയുന്നത്‌ കേൾക്കാൻ ഞാൻ ശ്രദ്ധയോടെയിരിക്കും. മറ്റൊന്നുമല്ല, പറയുന്നത്‌ കേൾക്കാൻ ഒരു കൗതുകമുണ്ട്‌ എന്നതു തന്നെ കാരണം. മറ്റൊരു കാരണം ഇവിടെ അവൻ പറയുന്നത്‌ കേൾക്കാൻ ഞാൻ മാത്രമാണുള്ളത്‌ എന്നെനിക്കും കൂടി തോന്നി തുടങ്ങിയിരുന്നു. അവന്റെ സന്തോഷം എന്റേയും സന്തോഷവും, അവന്റെ കൊച്ചു കൊച്ചു ദുഃഖങ്ങൾ എന്റേതുമായി കഴിഞ്ഞിരുന്നു. എന്നെ കൂടാതെ മുറിയിൽ എല്ലാവരും ശ്രദ്ധിച്ചിരുന്ന ഒരു കാര്യം മനുവിന്റെ സംഗീത ഭ്രമമായിരുന്നു. ഭ്രമം എന്നു വെച്ചാൽ, രാത്രി ഭക്ഷണം കഴിഞ്ഞാൽ, ഇയർഫോൺ ഘടിപ്പിച്ച വാക്മാനുമായി അവൻ കസേരയിലേക്ക്‌ ചായും. അതു ആസിഫിന്റെ കസേരയാണ്‌. നാടൻ വസ്തുക്കളോടുള്ള താത്പര്യവും അതിന്റെ അന്വേഷ്ണവുമാണ്‌ അവനെ ആ കസേരയുടെ അടുക്കലെത്തിച്ചത്‌. 'ഇതിവിടെ കിടക്കട്ടെ..എന്റെ ഓർമ്മയ്ക്ക്‌..' അവൻ പോകും മുൻപ്‌ പറഞ്ഞതാണ്‌. ആ പറഞ്ഞത്‌ സത്യമായി തീരുകയും ചെയ്തു. ആ കസേര കാണുമ്പോഴൊക്കെ ഞങ്ങളെല്ലാരും ആസിഫിനെ ഓർക്കുമായിരുന്നു.&lt;br /&gt;&lt;br /&gt;ജോയി - അവൻ അതിരാവിലെ തന്നെ ഉണരും. രണ്ടു നേരമാണവൻ കസർത്ത്‌ കാണിക്കുക. തറയിൽ കൈകളൂന്നി ശരീരം പൊക്കി പിടിച്ചും, തെരു തെരെ ഇരുന്നെഴുന്നേറ്റും സ്വന്തം ശരീരത്തിനെ അവൻ പീഢിപ്പിച്ചു. അവന്‌ ഒരു ടേപ്‌ റിക്കാർഡറുണ്ട്‌. അപ്പോഴെല്ലാം അവന്റെ റിക്കാർഡർ ഒരേ താളത്തിലുള്ള ഏതെങ്കിലും വെസ്റ്റേൺ സംഗീതം പൊഴിച്ചു കൊണ്ടിരിക്കും. വ്യായാമം ചെയ്യുമ്പോൾ അത്തരത്തിലുള്ള സംഗീതമാണനുയോജ്യമെന്നു അവൻ പറയുന്നു. ശരിയായിരിക്കാം.&lt;br /&gt;&lt;br /&gt;അന്നൊരു ദിവസം മനു ജോലി കഴിഞ്ഞു വരാൻ വൈകി. ജോയി അപ്പോഴെക്കും അവന്റെ രണ്ടാം വട്ടം കസർത്ത്‌ ആരംഭിച്ചു കഴിഞ്ഞിരുന്നു. വെസ്റ്റേൺ സംഗീതം മുറിയിൽ നിറഞ്ഞു നിന്നു. കുറച്ച്‌ നേരം ആ ഇടി കേട്ടു കൊണ്ടിരുന്ന ഹാഷിമിങ്ങനെ പറഞ്ഞു,&lt;br /&gt;'കൊള്ളാവുന്ന വല്ലതും ഇട്ടൂടെ?..അല്ലെങ്കിൽ തന്നെ ഇവന്റെ കൈയിലെവിടെയാ കൊള്ളാവുന്നത്‌?!'&lt;br /&gt;ജോയി മറുപടി പറയാവുന്ന പരുവത്തിലായിരുന്നില്ല. അവൻ ശ്വാസം നിയന്ത്രിക്കുന്നതിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്നു. &lt;br /&gt;ഹാഷിം എഴുന്നേറ്റ്‌ വലിപ്പുകൾ തുറന്നു നോക്കുന്നത്‌ മാസിക വായിക്കുന്നതിനിടയിൽ പാളി നോക്കിയപ്പോൾ ഞാൻ കണ്ടു. അവന്റെ മുഖത്തെ നിരാശ പ്രകടമായിരുന്നു. തിരയുന്നതിനിടയിൽ എന്തോ ഓർത്ത പോലെ അവൻ പറഞ്ഞു,&lt;br /&gt;'ങാ..നമ്മുടെ മനുവിന്റെ വാക്മാനെവിടെ? അവനിഷ്ടമുള്ള പാട്ടൊക്കെ കൊള്ളാവുന്നതായിരിക്കും!'. ഞാൻ ഒരഭിപ്രായവും പറയാതെ ഹാഷിമിന്റെ പ്രവൃത്തികൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ മനുവിന്റെ വാക്മാൻ എടുത്തപ്പോൾ എനിക്ക്‌ ഇങ്ങനെ പറയണമെന്നു തോന്നി.&lt;br /&gt;'മനു ഇപ്പോ വരും..അവൻ വന്നിട്ട്‌ എടുത്താൽ പോരെ?..'&lt;br /&gt;'ഇതെന്താ വല്ല സ്വർണ്ണോ മറ്റോ ആണോ ചോദിച്ചിട്ടെടുക്കാൻ!'&lt;br /&gt;ഹാഷിം വാക്മാൻ തുറന്ന് കാസറ്റ്‌ പുറത്തെടുത്തു.&lt;br /&gt;ജോയിയുടെ ടേപ്‌ റിക്കാർഡർ നിശ്ശബ്ദമായി. &lt;br /&gt;അതിനുള്ളിലെ വെസ്റ്റേൺ പുറത്തേക്ക്‌.&lt;br /&gt;മനുവിന്റെ കാസറ്റ്‌ ഉള്ളിലേക്ക്‌. &lt;br /&gt;ജോയി അപ്പോഴും താളത്തിൽ കസർത്ത്‌ തുടർന്നു.&lt;br /&gt;'ഹോ! ഇനിയിപ്പൊ മനസ്സമാധാനത്തോടെ വല്ലതും കേൾക്കാം' ഹാഷിമിന്റെ ഉച്ചത്തിലുള്ള ആത്മഗതമാണ്‌.&lt;br /&gt;&lt;br /&gt;എന്നാൽ സംഗീതത്തിനു പകരം, സംഭാഷണമാണ്‌ കേട്ടത്‌.&lt;br /&gt;രണ്ടു പേർ. ഒന്നു ഒരു യുവതിയുടേത്‌. ഒന്ന് ഒരു യുവാവിന്റേതും.&lt;br /&gt;ജോയി കസർത്തുപേക്ഷിച്ചു. ഞാൻ കൈയിലിരുന്ന മാസികയും.&lt;br /&gt;ഹാഷിം കണ്ണടയ്ക്കാതെ റെക്കോർഡറിൽ തന്നെ നോക്കിയിരിക്കുകയാണ്‌.&lt;br /&gt;യുവാവ്‌ മനു തന്നെയാണ്‌. അതിൽ ഒരു സംശയവുമില്ല. ആ സ്ത്രീശബ്ദത്തിന്റെയുടമയാരെന്ന ചോദ്യം എല്ലാവരുടെയും മുഖത്ത്‌ തെളിഞ്ഞു നിന്നു. ശബ്ദം കേട്ടിട്ട്‌, ഒരു പതിനേഴ്‌, പതിനെട്ട്‌ വയസ്സു മാത്രമേ ഉണ്ടാവാൻ തരമുള്ളൂ. നല്ല ശബ്ദമാണ്‌.&lt;br /&gt;&lt;br /&gt;ആദ്യം സംസാരിച്ചത്‌ പുരുഷനാണ്‌.&lt;br /&gt;'ഇനി കുറച്ച്‌ ദിവസം കൂടിയേ ഉള്ളൂ..'&lt;br /&gt;'ഉം.'&lt;br /&gt;'ചിലപ്പോൾ തിരിച്ചു വരുന്നത്‌ ഒന്നോ രണ്ടോ വർഷം കഴിഞ്ഞായിരിക്കും..'&lt;br /&gt;'ഉം..'&lt;br /&gt;'അതു വരെ എനിക്കോർക്കാൻ..'&lt;br /&gt;'ഞാനെന്താ..?'&lt;br /&gt;'എനിക്കീ ശബ്ദം എന്നും കേൾക്കണം..'&lt;br /&gt;'ഇനി ഇതിലെന്നും കേൾക്കാല്ലോ..പക്ഷെ..ഞാനെങ്ങനെ..കേൾക്കും?'&lt;br /&gt;കുറച്ച്‌ നേരത്തെ മൗനം.&lt;br /&gt;'എനിക്കീ ശബ്ദം എന്നും കേൾക്കണം' മനുവിന്റെ പതിഞ്ഞ ശബ്ദം.&lt;br /&gt;'എനിക്കു വേണ്ടി ഒരു പാട്ടു പാടൂ'&lt;br /&gt;'എനിക്ക്‌ പാട്ടൊന്നും പാടാനറിയില്ല'.. നാണം നിറഞ്ഞ ശബ്ദം.&lt;br /&gt;'അന്നു കോളേജിൽ പാടാൻ പഠിച്ച പാട്ടില്ലേ? അതു പാട്‌..'&lt;br /&gt;മനു വീണ്ടും വീണ്ടും നിർബന്ധിക്കുന്നു. ഒടുവിലവൾ പാടാമെന്നു സമ്മതിക്കുന്നു.&lt;br /&gt;അതൊരു പഴയ ലളിത ഗാനമായിരുന്നു. ഇമ്പമുള്ള ശബ്ദം.&lt;br /&gt;പാട്ട്‌ കഴിഞ്ഞ്‌ വീണ്ടും മൗനം. ഇടയ്ക്ക്‌ ഇലകളുടെ മർമ്മരം കേൾക്കുന്നുണ്ട്‌.&lt;br /&gt;'എനിക്കൊന്ന്..'&lt;br /&gt;'എന്ത്‌..'&lt;br /&gt;'ഞാനൊന്ന്..'&lt;br /&gt;'എന്ത്‌?'&lt;br /&gt;'ഞാനൊന്നു ഉമ്മ വെച്ചോട്ടെ?' പെട്ടെന്നുള്ള ഒരു ചോദ്യം.&lt;br /&gt;സ്ത്രീശബ്ദത്തിനു മറുപടിയില്ല്ല.&lt;br /&gt;'ഞാനൊന്നു..'&lt;br /&gt;'ഉം..'&lt;br /&gt;കുറച്ച്‌ നേരത്തെ നിശ്ശബ്ദത.&lt;br /&gt;'എന്റെ പൊന്നെ..ഇനിയെന്ന്..' ആ ശബ്ദം കരച്ചിലിനു തുല്യമായിരുന്നു.&lt;br /&gt;ഇലകളുടെ മർമ്മരം തുടർന്നു. ടേപ്പ്‌ പെട്ടെന്ന് ഓഫായി.&lt;br /&gt;&lt;br /&gt;മുറിയിൽ സൂചി വീണാൽ കേൾക്കാം. ആരും ഒന്നും തന്നെ മിണ്ടുന്നില്ല.&lt;br /&gt;എന്റെ തലയിലേക്ക്‌ വൈദ്യുതി കടന്നു പോയതു പോലെ.&lt;br /&gt;ഞാനുടനെഴുന്നെറ്റ്‌ റിക്കൊർഡറിൽ നിന്നു കാസറ്റ്‌ പുറത്തെടുത്തു.&lt;br /&gt;തിരികെ വാക്മാനിനുള്ളിൽ പഴയതു പോലെ വെച്ചടച്ചു.&lt;br /&gt;&lt;br /&gt;ജോയി ആ റെക്കോഡറിൽ തന്നെ നോക്കിയിരിക്കുകയാണ്‌. ആ നോട്ടം കണ്ടാൽ അതിനുള്ളിൽ നിന്നാരോ വരുന്നത്‌ പ്രതീക്ഷിച്ചാണിരുപ്പെന്നു തോന്നും.&lt;br /&gt;&lt;br /&gt;'ഭാഗ്യവാൻ!' ഹാഷിമിന്റെ ശബ്ദമുയർന്നു.&lt;br /&gt;പതുക്കെ പല ചോദ്യങ്ങളുമുയർന്നു. &lt;br /&gt;'ആരാണാ പെൺകുട്ടി?'&lt;br /&gt;'അതവനോട്‌ തന്നെ ചോദിക്കാം'&lt;br /&gt;'അപ്പോൾ നമ്മൾ അവന്റെ കാസറ്റിട്ടു കേട്ടതവനറിയില്ലേ?'&lt;br /&gt;'അതു ശരിയാ'&lt;br /&gt;'പക്ഷെ ചോദിച്ചില്ലേൽ എനിക്ക്‌ ശ്വാസം മുട്ടും!'.&lt;br /&gt;'എത്ര വയസ്സുണ്ടാവും?'&lt;br /&gt;'പതിനേഴ്‌..പത്തൊമ്പതിനപ്പുറം വരില്ല.. ഉറപ്പ്‌!'&lt;br /&gt;'അതു നിനക്കെങ്ങനെ അറിയാം?'&lt;br /&gt;'അല്ല...മനുവിനു തന്നെ ഇരുപത്‌..ഇരുപത്തൊന്നു വയസ്സല്ലേ വരൂ?'.&lt;br /&gt;&lt;br /&gt;എന്റെ മുറിയിലുള്ളവർക്ക്‌ ഇത്രയധികം ചിന്താശേഷിയുണ്ടായിരുന്നെന്ന കാര്യം എനിക്കജ്ഞാതമായിരുന്നു.&lt;br /&gt;&lt;br /&gt;അ ശബ്ദത്തിനു ചേർന്ന ഒരു രൂപം സൃഷ്ടിക്കാനുള്ള ശ്രമായിരുന്നു പിന്നീട്‌ എല്ലാവരുടേയും ഭാഗത്ത്‌ നിന്നുമുണ്ടായത്‌. പാവാടയും ബ്ലൗസും, ദാവണി, ചുരിദാർ..&lt;br /&gt;വേഷം, ഉയരം, നിറം..അതിരുകളിലാത്ത സങ്കൽപ്പ ലോകത്തിലേക്ക്‌ ഞങ്ങൾ മൂന്നുപേരും പ്രവേശിച്ചു കഴിഞ്ഞിരുന്നു.&lt;br /&gt;ചന്ദനക്കുറിയുണ്ടാവും, തുളസിയില മുടിയിൽ തിരുകിയിട്ടുണ്ടാവും, മുടി ചുരുണ്ടതാവാനാണ്‌ സാധ്യത. മെലിഞ്ഞിട്ട്‌..വെളുത്ത കൈത്തണ്ടകളുള്ള..കുപ്പിവളകളിട്ട..&lt;br /&gt;&lt;br /&gt;ഇവരൊക്കെയും ഞാൻ വായിക്കാറുള്ള മാസിക മുടങ്ങാതെ വായിക്കുന്നവരാണ്‌. എന്റെ മനസ്സിൽ തെളിഞ്ഞു വന്ന ചിത്രവും ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നില്ല. എങ്കിലും ഞാൻ അഭിപ്രായപ്രകടനമൊന്നും തന്നെ നടത്തിയില്ല.&lt;br /&gt;&lt;br /&gt;'എന്നാലും ഈർക്കിലി പോലുള്ള അവൻ..' ജോയി അത്ഭുതം പ്രകടിപ്പിച്ചു.&lt;br /&gt;'ചുമ്മാ മസിലും പെരുപ്പിച്ചു കൊണ്ട്‌ നടന്നാൽ പോരാ..'&lt;br /&gt;ജോയിക്കു ആ അഭിപ്രായം വല്ലാതെ കൊണ്ടെന്നു തോന്നുന്നു. അവൻ തല കുനിച്ച്‌ നിരാശനായിരുന്നു. പിന്നീട്‌ നീണ്ടൊരു നെടുവീർപ്പിട്ടു കൊണ്ടെഴുന്നേറ്റു പോയി. താൻ പ്രയോഗിച്ച ആയുധം ലക്ഷ്യസ്ഥാനത്ത്‌ തന്നെ കൊണ്ടത്‌ കണ്ട്‌ ഹാഷിം ഊറി ചിരിച്ചു. ഇതു പോലെയൊരു അവസരത്തിനായി കാത്തിരുന്നതു പോലെയായിരുന്നു അപ്പോഴവന്റെ മുഖഭാവം. അവൻ ഇതിനെ കുറിച്ചു ഒരു കവിത ഉടനുണ്ടാക്കാൻ സാധ്യതയുണ്ട്‌.&lt;br /&gt;&lt;br /&gt;വാതിലിനരികിലേക്ക്‌ കാലടികൾ വരുന്ന ശബ്ദം കേട്ട്‌ ഞാനും ഹാഷിമും ജാഗരൂകരായി. വാതിൽ തുറന്ന് മനു അകത്തേക്ക്‌ പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;പെട്ടെന്ന് എന്നെ അമ്പരപ്പിച്ചു കൊണ്ട്‌ ഹാഷിം എഴുന്നേറ്റ്‌ ഉറക്കെ പറഞ്ഞു,&lt;br /&gt;'പ്രണയകുമാരാ! നിന്റെ പ്രണയത്തിനു നൂറാണ്ട്‌ ആയുസ്സ്‌!. നീ ഭാഗ്യവാൻ! നീയാണ്‌ ഭാഗ്യവാൻ!. നിന്റെ പരിശുദ്ധ പ്രണയത്തിനു മുന്നിൽ ഈ കവി ചില അക്ഷരപ്പൂക്കൾ അർപ്പിക്കട്ടെ!'.&lt;br /&gt;കൂടുതലെന്തെങ്കിലും കവി പറയുന്നതിനു മുൻപ്‌ അകത്തു നിന്നും ജോയ്‌ വന്ന് ഹാഷിമിന്റെ വായ്‌ പൊത്തി. രക്ഷപെട്ടു!.&lt;br /&gt;&lt;br /&gt;കാഴ്ച്ചയിൽ ദുർബ്ബലനും, സംസാരത്തിൽ സൗമ്യനുമാണെങ്കിലും, വ്യക്തിപരമായ കാര്യങ്ങളിലിടപെട്ടാൽ ചിലപ്പോൾ ദുർബ്ബലനും സിംഹമാവാനുള്ള സാധ്യതയുണ്ട്‌. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വരുന്നതിനും മുൻപ്‌ ഞാൻ തന്നെ മനുവിനെ മുറിയുടെ ഒരു കോണിലേക്ക്‌ വിളിച്ചു കൊണ്ട്‌ പോയി. കാര്യം പറയുമ്പോൾ അവന്റെ മുഖം ചുവക്കുന്നതും, കവിൾ വിറയ്ക്കുന്നതും പ്രതീക്ഷിച്ചു. അവനെ സമാശ്വസിപ്പിക്കാനുള്ള വക്കു തേഞ്ഞ വാക്കുകൾ ഞാനുടനൊരുക്കി വെച്ചു. എന്നാൽ അതൊന്നുമുണ്ടായില്ല. അവൻ തികച്ചും ശാന്തനായിരുന്നു. എനിക്കത്ഭുതം തോന്നി.&lt;br /&gt;&lt;br /&gt;'ചേട്ടാ, അതു ഞാനെല്ലാവരോടുമായി പറയാം' മനുവിന്റെ മുഖത്ത്‌ ഒരു കാമുകനെ ഞാനപ്പോൾ കണ്ടു. ധൈര്യമുള്ള ഒരു കാമുകൻ. അവനെന്റെ സുഹൃത്തായതിലും ഞാനവന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരനുമായതിൽ എനിക്കഭിമാനം തോന്നി.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ മുറിയുടെ നടുവിലേക്കവൻ സാവധാനം നടന്നു ചെന്നു നിന്നു. ചുറ്റും ഞങ്ങൾ അവന്റെ വാക്കുകൾക്കായി ചെവി കൂർപ്പിച്ചു. ഒരു പടയാളിയുടേതു പോലെ അവൻ ശിരസ്സ്‌ ഉയർത്തിവെച്ചിരുന്നു.&lt;br /&gt;&lt;br /&gt;ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക്‌ ശേഷം മനു സംസാരിച്ചു തുടങ്ങി.&lt;br /&gt;'ആ ശബ്ദം, എന്റെ പെണ്ണിന്റെ..ഞാൻ സ്നേഹിക്കുന്ന പെണ്ണിന്റേതാണ്‌, പേര്‌ മായ. എന്റെ വീട്ടിൽ നിന്നും കുറച്ചകലെയാണ്‌ വീട്‌. അവൾക്ക്‌ വേണ്ടിയും കൂടിയാണ്‌ ഞാനിവിടെ ജോലിക്ക്‌ വന്നത്‌. നമുക്ക്‌ കുറച്ച്‌ സ്വപ്നങ്ങളുണ്ട്‌..ആർക്കെങ്കിലും എന്തെങ്കിലും കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ചോദിക്കാം'. ഒരു നിമിഷം കൊണ്ട്‌ അവൻ അവൻ ഞങ്ങൾ മൂന്ന്‌ പേരേയുംകാൾ വളർന്നു വലുതായി. ഞങ്ങൾ അവനു മുന്നിൽ വെറും കുഞ്ഞുങ്ങളായി മാറി. ജോയി മുന്നോട്ട്‌ ചെന്ന് മനുവിന്റെ കൈ പിടിച്ച്‌ കുലുക്കി. ഹാഷിം ചെന്നവനെ ഇറുക്കെ പുണർന്ന് കുറച്ച്‌ നേരം നിന്നു. എന്തോ ഓർത്തിട്ടെന്ന പോലെ ഹാഷിമിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങുന്നത്‌ ഞാൻ ശ്രദ്ധിച്ചു. &lt;br /&gt;&lt;br /&gt;അന്നാദ്യമായി മനു ധാരാളം സംസാരിച്ചു. ബാക്കിയുള്ളവർ അവന്റെ വാക്കുകളെ സശ്രദ്ധം ശ്രവിച്ചു കൊണ്ടിരുന്നു. എത്രപെട്ടെന്നാണ്‌ ഒരാൾ മറ്റുള്ളവരുടെ ആരാധനാപാത്രമായി മാറുന്നത്‌?. അവന്റെ സൗഭാഗ്യത്തിൽ ഞങ്ങളെല്ലാവവരും അസൂയപ്പെട്ടു എന്നു പറയുന്നതിൽ എനിക്ക്‌ മടിയൊന്നുമില്ല. രാത്രിയിൽ ഒപ്പം കിടക്കുമ്പോൾ, അവനവന്റെ സ്വപ്നങ്ങളെ കുറിച്ച്‌ പറയുമായിരുന്നു. എന്നും ഒരു വട്ടമെങ്കിലും ആ വാക്മാൻ അവന്റെ കാതുകളിൽ, കാമുകിയുടെ ശബ്ദം നിറച്ചു. ജോയി ഇപ്പോൾ, ചുവരുകളുടെ ശക്തി പരീക്ഷിക്കുന്ന സംഗീതം കേൾക്കാറില്ല. നനുത്ത ശബ്ദത്തിലുള്ള പ്രേമഗാനങ്ങളാണിപ്പോഴവനു പ്രിയം. അവനതൊക്കെ എവിടെ നിന്നോ സംഘടിപ്പിച്ചു കൊണ്ടു വന്നു. ഹാഷിം രാത്രികളിൽ ഉണർന്നിരുന്ന് കവിതകളെഴുതി. മേശയ്ക്കരികിലുള്ള ചവറ്റുകുട്ടയിൽ ധാരാളം ചുരുട്ടിയ കടലാസുകൾ കാണപ്പെട്ടു. ഒരു പ്രണയകഥ ഇത്രയധികം സ്വാധീനം ഞങ്ങൾക്കിടയിൽ ചെലുത്തുമെന്ന് ആരും തന്നെ സ്വപ്നം പോലും കണ്ടിരിക്കുകയില്ല.&lt;br /&gt;&lt;br /&gt;മായ ഇപ്പോൾ ഞങ്ങളുടെയെല്ലാം പെങ്ങളാണ്‌. ഞങ്ങൾ കണ്ടിട്ടില്ലാത്ത പെങ്ങൾ. മായയുടെ മുഖം - കേട്ട ശബ്ദത്തിൽ നിന്നു മാത്രം ഓരോരുത്തരും ഓരോ മുഖം മനസ്സിൽ പതിച്ചിട്ടുണ്ടായിരുന്നു. മനുവിന്റെ വിവാഹം - അത്‌ ഞങ്ങളുടെ പ്രാർത്ഥനകളിൽ കടന്നു വന്നു. വിളക്ക്‌ കത്തിച്ചോ, മെഴുതിരി കത്തിച്ചോ പ്രാർത്ഥിക്കുമ്പോൾ, ഹൃദയത്തിൽ അമ്മയുടേയും അച്ഛന്റേയും മുഖങ്ങൾ തെളിച്ചു വെയ്ക്കുമ്പോൾ, ഒടുവിൽ സങ്കൽപ്പത്തിലെ ഒരവ്യക്ത മുഖത്തിനായി കൂടി ഞാൻ പ്രാർത്ഥിച്ചു.&lt;br /&gt;&lt;br /&gt;ഓരോ ദിവസവും കഴിയുമ്പോൾ മനു വളരെ ഉന്മേഷവാനായി കാണപ്പെട്ടു. അവധി ദിവസങ്ങളാണ്‌ വരുന്നത്‌. നാട്ടിൽ പോകാനുള്ള അവസരങ്ങൾ. ഞങ്ങളിൽ പലരും ദിവസങ്ങളെണ്ണി തുടങ്ങി. മനു വർഷാവസാനമാണ്‌ പോകാൻ തീരുമാനിച്ചിരിക്കുന്നത്‌. എന്തൊക്കെയോ ചില സമ്മാനങ്ങൾ അവൻ വാങ്ങിക്കുന്നുണ്ടായിരുന്നു. പൊതിഞ്ഞു വെച്ച ചെറിയ പെട്ടികൾ. അത്‌ മായക്കുള്ള സമ്മാനങ്ങളാണെന്ന കാര്യത്തിൽ ആർക്കും തന്നെ സംശയമുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ മുറിക്കുള്ളിൽ മനു ഇരിക്കുന്നത്‌ കണ്ട്‌ അത്ഭുതപ്പെട്ടു. മനു നിലത്ത്‌, സമീപമുള്ള കട്ടിലിൽ ചാരി ഇരിക്കുകയാണ്‌. അവന്റെ മുഖത്ത്‌ പരിഭ്രമമുണ്ടായിരുന്നു. മുഖം പ്രേതത്തിന്റെ കണ്ട പോലെ വിളറി വെളുത്ത്‌..അവന്റെ കണ്ണുകൾ ചുവന്ന് കലങ്ങിയും.. ഞാനുടൻ തന്നെ അവന്റെയടുത്തിരുന്നു. അവന്റെ ഇരുപ്പ്‌ കണ്ട്‌ ഞാൻ ശരിക്കും പരിഭ്രമിച്ചു.&lt;br /&gt;&lt;br /&gt;'എന്താ? ..എന്താ മനു പ്രശ്നം?'&lt;br /&gt;'അമ്മയെ വിളിച്ചപ്പോ.എന്റെ മായ..മായയെ പാമ്പു കടിച്ചു..'. മനുവിന്റെ ചുണ്ടുകൾ അതു പറയുമ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. നിരാശ ബാധിച്ചവനെ പോലെ അവൻ ഇടതും വലതും തലയാട്ടി കൊണ്ടിരുന്നു. അവൻ പറഞ്ഞതു കേട്ട്‌ ഞാൻ നടുങ്ങി പോയി. എനിക്കെന്റെ ഉടൽ മുഴുവനായി തളർന്നു പോലെ അനുഭവപ്പെട്ടു.&lt;br /&gt;&lt;br /&gt;ആ ദംശനം..അതവന്റെ ഹൃദയത്തിലാണേറ്റിരിക്കുന്നത്‌. അവന്റെ സ്വപ്നങ്ങളാണ്‌ ആ സർപ്പത്തിന്റെ വിഷം കൊണ്ട്‌ നീലിച്ചു പോയത്‌. &lt;br /&gt;&lt;br /&gt;'എന്നിട്ട്‌?..ആശുപത്രിയിൽ കൊണ്ടു പോയില്ലേ?' &lt;br /&gt;'എന്റെ മായ..അവൾ പോയി ചേട്ടാ..' അതു പറഞ്ഞു കൊണ്ട്‌ അവന്റെ എന്റെ തോളിലേക്ക്‌ തല ചായ്ച്ചു. എനിക്കവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ഒരു രൂപവും കിട്ടുന്നില്ല. എന്റെ കണ്ണുകൾ നിറഞ്ഞ്‌ കാഴ്ച്ച അവ്യക്തമായി കൊണ്ടിരുന്നു. അവന്റെ കണ്ണുനീരു കൊണ്ട്‌ എന്റെ തോൾ നനയുന്നത്‌ ഞാനറിഞ്ഞു. അവൻ ഭ്രമം ബാധിച്ചവനെ പോലെ നിലത്ത്‌ കൈ ചുരുട്ടി ഇടിച്ചു കൊണ്ടിരുന്നു. അവൻ പറഞ്ഞ&amp;nbsp; അവ്യക്തമായ വാക്കുകൾ..ഞാനൊന്നും തന്നെ കേൾക്കുന്നുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ജോയിയും, ഹാഷിമിനോടും ഞാൻ ഫോണിൽ കാര്യം വിളിച്ചു പറഞ്ഞു. കുറച്ച്‌ നിമിഷങ്ങൾക്കകം അവരും മുറിയിലെത്തി. വരുമ്പോൾ ഹാഷിമിന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു. വരുന്ന വഴി മുഴുവനും അവൻ കരഞ്ഞിട്ടുണ്ടാവും.. ഞങ്ങൾക്കാർക്കും തന്നെ മനുവിനെ എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയുന്നുണ്ടായിരുന്നില്ല. അവനു ചുറ്റുമായി ഞങ്ങൾ മൗനമായിരുന്നു. അന്നു രാത്രി ഭക്ഷണം മനു കഴിക്കുകയുണ്ടായില്ല. അവൻ എന്തൊക്കെയോ ഓർത്തു കൊണ്ടിരിക്കുന്നതു പോലെ തോന്നി. അവനെ ഒന്നു രണ്ടു വട്ടം ഞാൻ നിർബന്ധിച്ചു. എന്തോ ഞങ്ങൾക്കാർക്കും തന്നെ ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ജോയും ഹാഷിമും എല്ലാ പാത്രങ്ങളും അടുക്കളിയിലേക്ക്‌ തന്നെ തിരികെ കൊണ്ടു വെച്ചു. ഞാൻ മുഴുവൻ സമയവും മനുവിന്റെ കൂടെ തന്നെയിരുന്നു.&lt;br /&gt;&lt;br /&gt;ഇരുട്ട്‌ പട്ടണത്തിനെ പതുക്കെ പൊതിഞ്ഞു കൊണ്ടിരുന്നു. മനുവിന്റെ നിശ്ശബ്ദമായ കരച്ചിലും ഇടയ്ക്കുള്ള പുലമ്പലുകളും കേട്ട്‌ ഞങ്ങൾ വളരെ അസ്വസ്ഥരായി. അവനെ എങ്ങനെയാണൊന്നാശ്വസിപ്പിക്കുക?&lt;br /&gt;ഈ രാത്രി മുഴുവനും അവൻ കരഞ്ഞു കൊണ്ടിരിക്കും ..ചിലപ്പോൾ ഇനിയുള്ള രാത്രികളും. &lt;br /&gt;&lt;br /&gt;മനു ചെന്ന് വാക്മാനെടുത്ത്‌ ആസിഫിന്റെ ചാരുകസേരയിലേക്ക്‌ ചാഞ്ഞു. അവനതിന്റെ വയറുകൾ ചെവിയിലേക്കമർത്തി വെച്ചു. അവൻ മറ്റൊരു ലോകത്തിലേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലാണ്‌. അവന്റേതു മാത്രമായ മായയുടെ ശബ്ദങ്ങൾ നിറഞ്ഞ ലോകത്തിലേക്ക്‌. വാക്മാൻ ഓൺ ചെയ്ത്‌ അവൻ കണ്ണടച്ചിരുന്നു. അവൻ അതു വീണ്ടും വീണ്ടും കേട്ടു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ഞങ്ങൾ ഒരു ചെറിയ വെളിച്ചം മാത്രം ബാക്കി വെച്ച്‌ കിടന്നു. അവൻ ആ ശബ്ദത്തിലൂടെ മായയുടെ അടുത്തേക്ക്‌ പോയിരിക്കുന്നു. ഞങ്ങളവനെ ഉറങ്ങാൻ നിർബന്ധിക്കാൻ ശ്രമിച്ചില്ല. ആ ശബ്ദം അവനൊരു ആശ്വാസമാവട്ടെ. അവന്റെയും മായയുടേയുമായ ലോകത്തിൽ അവൻ ആശ്വാസം കണ്ടെത്തെട്ടെ. രാത്രിയുടെ ഏതോ യാമത്തിൽ എന്റെ കണ്ണുകൾ തളർന്നു..ഞാൻ നിദ്രയുടെ ലോകത്തിലേക്ക്‌ പോയി.&lt;br /&gt;&lt;br /&gt;എപ്പോഴാണത്‌?. വശം ചെരിഞ്ഞു കിടന്ന എന്റെ വലതു കൈയ്യിൽ എന്തോ തണുപ്പരിച്ചു കയറുന്നതു ഞാനറിഞ്ഞു. പകുതി ഉറക്കത്തിൽ എന്റെ കൈകൾ തിരഞ്ഞു നിന്നത്‌ നനഞ്ഞു തുടങ്ങിയ എന്റെ കിടക്കവിരിയിലായിരുന്നു. ഞാൻ കണ്ണുകൾ തുറന്നു നോക്കി. അരണ്ട നീല വെളിച്ചം അപ്പോഴും മുറിയിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു. എവിടെ മനു? എന്റെ അരികിൽ മനുവുണ്ടായിരുന്നില്ല. ആസിഫിന്റെ കസേരയിൽ മനു ചാരിയിരിക്കുന്നത്‌ അപ്പോളെന്റെ ശ്രദ്ധയിൽ പെട്ടു. കറുത്ത ഒരു ദ്രാവകം ആ കസേരയുടെ ചുവരിൽ കെട്ടി കിടപ്പുണ്ടായിരുന്നു. അത്‌ പുളഞ്ഞൊഴുകി എന്റെ മെത്തയുടെ ചുവട്ടിലേക്ക്‌ പോയിരിക്കുന്നു. ഞാൻ എന്റെ വിരലുകൾ കണ്ണിനോട്‌ ചേർത്തു പിടിച്ചു നോക്കി. അതെന്താണെന്ന് ഇരുട്ടിലും എനിക്കുടൻ വ്യക്തമായി. ഞാൻ എനിക്കാവും വിധം ഹാഷിമിനേയും ജോയി യെയും വിളിച്ചു. ചാടിയെഴുന്നെറ്റ്‌ വൈദ്യുതി വിളക്കുകൾ തെളിച്ചു. വെളിച്ചത്തിൽ ഞങ്ങൾ മനുവിനെ കണ്ടു. കസേരയുടെ മുന്നിൽ ചില ചെറിയ സമ്മാന പൊതികൾ. വാക്മാന്റെ വയറുകൾ ചെവിയിൽ തന്നെ ഉറപ്പിച്ച്‌ മനു കസേരയിൽ ചാരിയിരിക്കുകയാണ്‌. അവന്റെ മുഖം ഒരു വശത്തേക്ക്‌ ചെരിഞ്ഞു പോയിരിക്കുന്നു. ഇടതു കൈത്തണ്ടയിൽ നിന്നും ഒരു ചെറിയ വരയായി തുടങ്ങിയ ചുവപ്പ്‌ കസേരയ്ക്ക്‌ ചുവടെ നിറഞ്ഞിരിക്കുന്നു. വാക്മാൻ നിശ്ചലമായിരിക്കുന്നു.&lt;br /&gt;&lt;br /&gt;മനു, മായയുടെ ശബ്ദത്തിലൂടെ..ആ പാട്ടിലൂടെ..മായയുടെ അടുത്തേക്ക്‌ പോയി കഴിഞ്ഞിരുന്നു..&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;26,429&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-5150064178768152367?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/5150064178768152367/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_28.html#comment-form' title='44 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/5150064178768152367'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/5150064178768152367'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_28.html' title='ആ പാട്ടിലൂടെ..'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>44</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-7020445031927422693</id><published>2011-12-27T18:39:00.000+13:00</published><updated>2011-12-27T18:39:14.072+13:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><title type='text'>ആദ്യം മുതൽക്കെ..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;കരിങ്കൽപ്പാളികളടർന്നു വീഴട്ടെ!&lt;br /&gt;ജീവന്റെ തണുത്ത സ്പർശം ജീവനെ പുൽകട്ടെ!&lt;br /&gt;പച്ചപ്പടർന്നു പോകട്ടെ.&lt;br /&gt;ഭൂമി വീണ്ടും നഗ്നയാവട്ടെ.&lt;br /&gt;പാപക്കനികളുണ്ടാവുന്ന വൃക്ഷങ്ങളൊഴുകി പോകട്ടെ.&lt;br /&gt;മണ്ണു വീണ്ടും മണ്ണാവട്ടെ!&lt;br /&gt;മണ്ണിന്റെ ഞരമ്പുകൾക്ക്‌ മുകളിൽ വെളിച്ചം വീഴട്ടെ.&lt;br /&gt;ഇരുട്ടിനൊടുവിൽ പ്രകാശം തെളിയട്ടെ..&lt;br /&gt;അവിടെ ശിശുക്കൾ വീണ്ടും കരഞ്ഞു കൊണ്ട്‌ പിറക്കട്ടെ.&lt;br /&gt;അവർ ചരിത്രം പഠിക്കട്ടെ.&lt;br /&gt;ചരിത്രത്തിൽ പുതിയ ചിത്രങ്ങളെഴുതട്ടെ..&lt;br /&gt;കാലത്തിന്റെ കണക്ക്‌..അത്‌ കാലം തന്നെ തീർക്കട്ടെ..&lt;br /&gt;അനുഭവങ്ങൾ..അത്‌ അറിവുകളാവട്ടെ..&lt;br /&gt;&lt;br /&gt;Note:It seems some times negative thoughts are better than positive thoughts..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-7020445031927422693?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/7020445031927422693/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_27.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/7020445031927422693'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/7020445031927422693'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_27.html' title='ആദ്യം മുതൽക്കെ..'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-8179238209916498499</id><published>2011-12-18T23:56:00.001+13:00</published><updated>2011-12-19T20:35:27.689+13:00</updated><category scheme='http://www.blogger.com/atom/ns#' term='പരീക്ഷണം'/><title type='text'>ഘട്ടങ്ങൾ..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഈ&amp;nbsp;പുതിയ പോസ്റ്റിൽ ഒരു കുസൃതിയുണ്ട്‌ ;) കണ്ടുപിടിക്കാവോ?&lt;br /&gt;&lt;br /&gt;1 വിജൃംഭിച്ചു നിന്നപ്പോൾ..&lt;br /&gt;2 നിറവയറുമായി നടന്നപ്പോൾ..&lt;br /&gt;3 വശം തിരിഞ്ഞു കിടന്നപ്പോൾ..&lt;br /&gt;4 മുഖം തിരിഞ്ഞു നിന്നപ്പോൾ..&lt;br /&gt;5 അഞ്ചു വർഷം കഴിഞ്ഞ്‌..കുടവയറുമായി..&lt;br /&gt;6 ചുരുണ്ടൊതുങ്ങി..&lt;br /&gt;7 ചില ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യം!&lt;br /&gt;8 ഒടുവിൽ പരസ്പരമറിഞ്ഞ്‌..&lt;br /&gt;9 ഒറ്റയ്ക്കായതിൽ മനം നൊന്ത്‌..&lt;br /&gt;10 ഒടുവിൽ ശൂന്യതയുടെ കൂട്ട്‌..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-8179238209916498499?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/8179238209916498499/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_18.html#comment-form' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8179238209916498499'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8179238209916498499'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_18.html' title='ഘട്ടങ്ങൾ..'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-8781801640839022578</id><published>2011-12-16T00:01:00.002+13:00</published><updated>2011-12-16T00:01:33.399+13:00</updated><category scheme='http://www.blogger.com/atom/ns#' term='അറിയില്ല'/><title type='text'>പുതപ്പ്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഇതേതോ നെയ്ത്തുകാരൻ നെയ്ത പുതപ്പ്‌.&lt;br /&gt;നിറയെ ചിത്രപണികൾ കൊണ്ടലങ്കരിച്ച..&lt;br /&gt;അരികിൽ കിന്നരികൾ തുന്നിപിടിപ്പിച്ച..&lt;br /&gt;തണുപ്പോ ചൂടോ ഇല്ലാത്തയീ പുതപ്പ്‌ ഞാനിഷ്ടപ്പെടുന്നില്ല..&lt;br /&gt;&lt;br /&gt;നിന്നെയെന്റെ പുതപ്പാക്കിയും, എന്നെ നിന്റെ പുതപ്പാക്കിയും..&lt;br /&gt;ഇനിയെത്ര നാൾ കൂടിയാണെന്റെ കാത്തിരിപ്പ്‌..&lt;br /&gt;തിരിച്ചു വരണം,&lt;br /&gt;മണ്ണുരുകുന്ന നാട്ടിൽ നിന്നൊരു ദിവസം..&lt;br /&gt;നിന്നെ പുതച്ചൊന്നുറങ്ങുവാൻ..ഒരു ദിവസമെങ്കിലും..&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-8781801640839022578?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/8781801640839022578/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_16.html#comment-form' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8781801640839022578'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8781801640839022578'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_16.html' title='പുതപ്പ്‌'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-7432290277652312826</id><published>2011-12-15T23:55:00.000+13:00</published><updated>2011-12-15T23:55:40.365+13:00</updated><category scheme='http://www.blogger.com/atom/ns#' term='അലസ ചിന്തകൾ'/><title type='text'>ലിവിംഗ്‌ റൂമിലെ പൂക്കൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;എന്റെ ലിവിംഗ്‌ റൂമിന്റെ മൂലയിൽ ഒരു പൂച്ചട്ടിയുണ്ട്‌. &lt;br /&gt;അതിൽ മൂന്നോ നാലോ വെളുത്ത പൂക്കളുമുണ്ട്‌.&lt;br /&gt;തേനിച്ചകൾ ആ പൂക്കളെ വട്ടം പിടിക്കാറില്ല.&lt;br /&gt;ചിത്രശലഭങ്ങൾ വന്നു സ്പർശിക്കാറുമില്ല.&lt;br /&gt;ചായ കുടിക്കുമ്പോൾ ഞാനതിനെ നോക്കിയിരിക്കാറുണ്ട്‌.&lt;br /&gt;പൂമ്പാറ്റകളും, തേൻവണ്ടുകളും തന്നെ പരിഗണിക്കാത്തതിൽ അതിനു വേദനയുണ്ടാവും?&lt;br /&gt;എനിക്കെന്തോ അങ്ങനെ തോന്നി.&lt;br /&gt;ഞാനതിനു ജലമൊഴിച്ചു കൊടുക്കാറില്ല.&lt;br /&gt;വളമിട്ടു കൊടുക്കാറില്ല.&lt;br /&gt;മൊട്ടുകൾ വരുന്നത്‌ കാണാൻ കാത്തിരിക്കാറില്ല.&lt;br /&gt;പൂക്കളുടെ ഭംഗി ആസ്വദിക്കാറുമില്ല.&lt;br /&gt;&lt;br /&gt;പ്ലാസ്റ്റിക്ക്‌ പൂക്കളെ ഞാൻ വെറുത്തു തുടങ്ങിയെന്നു തോന്നുന്നു..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-7432290277652312826?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/7432290277652312826/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_15.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/7432290277652312826'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/7432290277652312826'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_15.html' title='ലിവിംഗ്‌ റൂമിലെ പൂക്കൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-8164800557023111541</id><published>2011-12-12T22:07:00.000+13:00</published><updated>2011-12-12T22:07:47.083+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കൈയക്ഷരങ്ങൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കൈയക്ഷരങ്ങളെനിക്കിഷ്ടമാണ്‌. അതു കൊണ്ട്‌ ഞാൻ അക്ഷരങ്ങളെ മറ്റുള്ളവർ ഇഷ്ടപ്പെടുന്നതിലുമധികം ഇഷ്ടപ്പെടുന്നു. കൈയക്ഷരം നോക്കി ഒരാളുടെ സ്വഭാവം, മനോഭാവം എന്നിവയൊക്കെ എനിക്ക്‌ പറയാൻ കഴിയും. ഒരു പരിധി വരെ മറ്റൊരാളുടെ ചിന്തകൾ വായിക്കാൻ കഴിയുമെന്നു സാരം. അക്ഷരങ്ങളുടെ വളവുകൾ, വലിപ്പം, ചെരിവുകൾ, വരകളുടെ നീളം, അക്ഷരങ്ങളും വാക്കുകളും തമ്മിലുള്ള അകലം എന്നു വേണ്ട, പലതും സസൂക്ഷ്മം നിരീക്ഷിച്ചാൽ മാത്രമെ അതൊക്കെ സാധിക്കൂ. അതൊരു ശാസ്ത്രമാണെന്ന് വാദിക്കാൻ ഞാനൊരു ശാസ്ത്രജ്ഞനല്ലല്ലോ. പക്ഷെ അതിലെന്തൊ ഒരു സത്യമുണ്ട്‌.&lt;br /&gt;&lt;br /&gt;അക്ഷരങ്ങളോടുള്ള ഇഷ്ടം താമസിയാതെ എന്നെ വരകളോട്‌ അടുപ്പിച്ചു. ഞാനൊരു ചിത്രകരനാവുമായിരുന്നു എന്നാൽ ഒരു ഫോട്ടോഗ്രാഫറായി മാറിയത്‌ എന്റെ സ്വന്തം ഇഷ്ടം കൊണ്ടാണ്‌. ആ ദിവസം ഇപ്പോഴും നന്നായി ഓർക്കുന്നുണ്ട്‌. അക്ഷരങ്ങളെ ഓർക്കുന്നതു പോലെ മുഖങ്ങളെയും ഞാൻ ഓർക്കുന്നു. അതു കൊണ്ട്‌ ആ പെൺമുഖവും ഞാൻ നന്നായി ഓർക്കുന്നു. ഒരു പാസ്പോർട്ട്‌ ഫോട്ടോ - അതായിരുന്നു അവളുടെ ആവശ്യം. അവൾ വലിയ കണ്ണാടി വെച്ച ഭാഗത്തേക്ക്‌ മുടിയൊതുക്കാനായി പോയപ്പോഴാണ്‌ അവളുടെ പുസ്തകങ്ങൾ ഞാനെടുത്ത്‌ നോക്കിയത്‌. ആ പെൺകുട്ടിയുടെ ചിന്തകളെ വായിച്ചെടുക്കാൻ എനിക്കു വേണ്ടിവന്നത്‌ നിമിഷങ്ങൾ മാത്രം. മനസ്സിലാക്കിയത്‌ വൃഥാ മനസ്സിൽ വെച്ചിട്ടെന്താണ്‌?. അതു ഞാൻ ശരിയാണൊ എന്നൊത്തു നോക്കാറുണ്ട്‌. സംസാരം ഒരു വലിയ വള്ളി പോലെയാണ്‌. അതിൽ പിടിച്ച്‌ കയറി പോവുകയോ, താഴെ തന്നെ നിൽക്കുകയോ ചെയ്യാം. ഞാൻ കയറി പോയി. അവൾക്കെന്നോട്‌ പ്രേമം തോന്നിയത്‌ എന്റെ തെറ്റോ കുറ്റമോ അല്ലല്ലോ. പിന്നീട്‌ പലപ്പോഴും അവൾ എന്റെ കടയിൽ വന്നു. ചിലപ്പോൾ കൂട്ടുകാരികളോടൊപ്പം. ചിലപ്പോൾ ഒറ്റയ്ക്കും. എന്റെ കട പവിത്രമായ തൊഴിലിടമാണ്‌. അതു കൊണ്ട്‌ തന്നെയാണ്‌ കാറ്റാടി മരങ്ങൾ നിൽക്കുന്നിടത്തേക്ക്‌ അവളോട്‌ വരാൻ പറഞ്ഞത്‌. അവിടെ നിന്നും നോക്കിയാൽ താഴെ കടൽത്തിരകൾ വന്നടിക്കുന്നത്‌ കാണാം. ചിലർ അവിടെ നിന്നും ചാടി മറ്റു ചിലരുടെ ഓർമ്മകളിലേക്ക്‌ കയറി പോയിട്ടുണ്ട്‌. ഓർമ്മകളിലേക്ക്‌ പോകുന്നതെന്തും മറവിലേക്കുള്ള യാത്രയിലാണ്‌. അതു കൊണ്ട്‌ അവരൊക്കെ ഇപ്പോഴെവിടെയെന്നു ഞാൻ പറയേണ്ടതില്ല. പോയവർ പോകട്ടെ. ബലഹീനമായ മനസ്സുകൾ. എനിക്കവരെ പുച്ഛമാണ്‌.&lt;br /&gt;&lt;br /&gt;തൊടുമ്പോൾ അവൾ ആദ്യം നാണിച്ചെന്നു തോന്നുന്നു. നാണം മറന്ന കാലം മാത്രമേ ഇപ്പോളോർമ്മയിൽ നിൽക്കുന്നുള്ളൂ. അതു കൊണ്ട്‌ പഴയതൊന്നും ഞാനോ അവളോ ഓർത്തു വെച്ചില്ല. ഒരു നാൾ സംഭവിച്ച ഒരു ചെറിയ അബദ്ധം - അതൊരു വലിയ വാർത്തയായി എന്റെ ചെവിയിലേക്കവളെറിഞ്ഞു. എനിക്ക്‌ കേൾക്കാനിഷ്ടമില്ലാത്ത വാർത്തയാണത്‌. മുൻപൊരിക്കൽ ഇതു പോലെയൊരു വാർത്ത്‌ കേട്ടത്‌ കൊണ്ടാണ്‌ ഞാനിവിടെ വന്നു പുതിയ കടയുമായി ജീവിതം പുനരാരംഭിച്ചത്‌. അല്ലെങ്കിൽ തന്നെ ഈ പെണ്ണുങ്ങൾക്കൊക്കെ എന്തിന്റെ കുഴപ്പമാണ്‌? മനസ്സമാധാനം തരില്ലെന്നു വെച്ചാൽ? ഈ പ്രാവശ്യം കൂടും കുടുക്കയുമെടുത്ത്‌ പോവാൻ എനിക്ക്‌ മനസ്സിലായിരുന്നു (കുറച്ചധികം അമർഷമുണ്ടെന്നു വെച്ചോള്ളൂ). അവളെ അങ്ങനെയാണ്‌ കാറ്റാടി മരങ്ങൾക്കിടയിലേക്ക്‌ ക്ഷണിച്ചത്‌. പുസ്തകസഞ്ചി ഒരു മരച്ചുവട്ടിൽ വെച്ച്‌ അവൾ കരച്ചിലാരംഭിച്ചു. പെണ്ണുങ്ങളുടെ കരച്ചിലു കാണുന്നതേ അലർജിയാണ്‌. കരച്ചിലുകളാരംഭിക്കുന്നത്‌ കഴുത്തിൽ നിന്നല്ലേ? അതു കൊണ്ട്‌ ഞാൻ അവിടെ ഒന്നമർത്തി പിടിച്ചു. കുറച്ച്‌ നേരത്തിനകം കരച്ചിലു നിന്നു. പക്ഷെ അവളെയങ്ങനെ അവിടെ തനിച്ചാക്കിയിട്ട്‌ പോകാൻ മനസ്സു വന്നില്ല. ഞാൻ അവളെ തിരകളലയടിക്കുന്നിടത്തേക്ക്‌ യാത്രയയച്ചു. അവളുടെ പേന കൊണ്ട്‌ തന്നെ അവളുടെ കൈയക്ഷരത്തിൽ ഒരു കുറിപ്പ്‌ - അതു വളരെ നിസ്സാരമാണ്‌ (ശ്രമിച്ചാൽ നിങ്ങൾക്കും സാധിക്കാവുന്നതേയുള്ളൂ..പക്ഷെ ശ്രമിക്കണം). അതെഴുതി അവളുടെ പുസ്തകത്തിനിടയിൽ വെച്ചു. അവളെ മറവിലേക്ക്‌ പറത്തി വിട്ടതിൽ ഒരു മനസ്താപവും തോന്നുന്നില്ല. പകരം വളരെയധികം ആശ്വാസം തോന്നുന്നുണ്ട്‌. ചെവിക്കല്ലുടഞ്ഞു പോകുന്ന കരച്ചിലിൽ നിന്നൊരു മോചനം.&lt;br /&gt;&lt;br /&gt;ഏതാണ്ടിപ്പോൾ ഒരു മാസം കഴിഞ്ഞിരിക്കുന്നു. അവളുടെ ഒരു കൂട്ടുകാരി എന്റെ കടയിൽ വന്നിരിക്കുകയാണ്‌. ഇവൾക്ക്‌ എന്റേയും, ഓർമ്മയിലേക്കോടി പോയ ഇവളുടെ കൂട്ടുകാരിയുടേയും കഥ അറിയാമോ എന്നു സംശയമില്ലാതില്ല. ഇവളും ഒരു പാസ്പ്പോർട്ട്‌ ഫോട്ടോയ്ക്കാണ്‌ വന്നിരിക്കുന്നത്‌. എനിക്കവളുടെ കൈയക്ഷരങ്ങൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. അതേക്കുറിച്ച്‌ രണ്ടു വാക്ക്‌ പറയാനും. ഇപ്പോഴവളുടെ കണ്ണുകൾക്ക്‌ ഒരു തിളക്കം കാണുന്നുണ്ട്‌. എന്നാലും പേടിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കവളുടെ കൈയക്ഷരങ്ങൾ മനപാഠമായി കഴിഞ്ഞിരിക്കുന്നു. വീണ്ടും ഒരു കുറിപ്പ്‌ എഴുതേണ്ടി വരുമോ?..ആർക്കറിയാം? ചിലപ്പോൾ വേണ്ടി വരുമായിരിക്കും..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-8164800557023111541?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/8164800557023111541/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_12.html#comment-form' title='52 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8164800557023111541'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8164800557023111541'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_12.html' title='കൈയക്ഷരങ്ങൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>52</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-8804393790769936502</id><published>2011-12-10T02:07:00.004+13:00</published><updated>2011-12-24T01:07:27.764+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അപരിചിതൻ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;'103' എന്നെഴുതിയ പാർക്കിംഗ്‌ സ്ലോട്ടിൽ ആക്ടീവാ സ്കൂട്ടർ സ്റ്റാൻഡിട്ട്‌ വെച്ച്‌ മുകളിലേക്ക്‌ പടികൾ കയറി പോകുമ്പോൾ പിന്നിൽ, കാരിരുമ്പ്‌ കൊണ്ടുണ്ടാക്കിയ, ആ വലിയ ഗേറ്റ്‌ അടയുന്നതിന്റെ ശബ്ദത്തിനായവൾ കാതോർത്തു. 'ദാ, ഇപ്പോൾ തന്നെ' മനസ്സിൽ അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും, വർഗ്ഗീസ്‌ ഗേറ്റ്‌ അടയ്ക്കുന്ന ശബ്ദം വ്യക്തമായി കേട്ടു. ഗേറ്റിന്റെ കരകര ശബ്ദം. ഇരുമ്പും ഇരുമ്പും ചേർന്നൊരുക്കുന്ന വിചിത്ര സംഗീതം. ഒരു പക്ഷെ മറ്റാരും തന്നെയാ സംഗീതം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇതു പോലെയെവിടെയെല്ലാം സംഗീതം സൃഷ്ടിക്കപ്പെടുന്നു? ആരാലും കേൾക്കാതെ പോകുന്നു?. വർഗ്ഗീസ്‌ ഗേറ്റ്‌ നീക്കുന്ന വേഗതയ്ക്കനുസരിച്ചുണ്ടാകുന്ന സംഗീതമാണ്‌. അതു വർഗ്ഗീസിന്റെ സൃഷ്ടിയാണ്‌!. ആ ശബ്ദം കേൾക്കാതെ പടികൾ കയറി പോയാൽ, ഒരു തരം ആകുലത തന്നെ പിടികൂടുമെന്നവൾ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഏതൊരു പെൺകുട്ടിയേയും പോലെ, അസാധാരണമായ രഹസ്യങ്ങൾ സൂക്ഷിച്ച, ഒരു സാധാരണ പെൺകുട്ടിയായിരുന്നു അവൾ. ഇറുകിയ ജീൻസും, വെളുത്ത അയഞ്ഞ ഷർട്ടും ധരിക്കാനവൾക്കിഷ്ടമാണ്‌. ഇളം നിറമുള്ള വസ്ത്രങ്ങളുടെ നല്ലൊരു ശേഖരം, വൃത്തിയാക്കി വലിയ തടിയലമാരിയിൽ അടുക്കി വെച്ചിട്ടുണ്ട്‌. ഇന്നു പടികൾ കയറുമ്പോൾ ഓർത്തു, വസ്ത്രങ്ങൾ മുറുകി തുടങ്ങിയിട്ടുണ്ട്‌. പ്രഭാതത്തിലെ നടത്തം നിർത്തിയതായിരിക്കാം അതിനു കാരണം. ആ നടത്തം, അതു പതിവായിരുന്നു. തൊട്ടടുത്തുള്ള പാർക്കിലെത്തുമ്പോൾ അതു ചെറിയ ഒരു ഓട്ടമായി മാറും. പരിചയമുള്ള മുഖങ്ങൾക്കിടയിലൂടെ താളത്തിൽ ഓടുന്നത്‌ ഇഷ്ടമുള്ള കാര്യമാണ്‌. പരിചയമുള്ള അപരിചിതർ. ദിവസവും അവരെ കാണും, ചിലപ്പോൾ അവരിൽ ചിലർ അവളെ നോക്കി വളരെ മൃദുവായി ചിരിക്കുകയും ചെയ്യും. മുഖത്തെ മാംസപേശികൾക്ക്‌ അധികം വ്യായാമം കൊടുക്കാത്തവരാണവർ. ഒരു പക്ഷെ ചുണ്ടുകളിക്കിരുവശത്തും ചുളിവുകളോ, നീണ്ട വരകളോ അതു കൊണ്ടുണ്ടാകുമെന്നവർ ഭയപ്പെടുന്നുണ്ടാവും. നടക്കാൻ പോകുന്ന ദിവസങ്ങളിൽ മിക്കപ്പോഴും ചെവിക്കുള്ളിലേക്ക്‌ സംഗീതം തിരുകി വെച്ചിട്ടുണ്ടാവും. വേഗത്തിലുള്ള, ഊർജ്ജം പ്രസരിപ്പിക്കുന്ന സംഗീതമാണ്‌ ഓടുമ്പോൾ കേൾക്കാനവൾ ഇഷ്ടപ്പെടുന്നത്‌. ദുർമേദസ്സ്‌ നിറഞ്ഞ വനിതകളും കുടവയറുള്ള മദ്ധ്യവസ്ക്കരും മാത്രമല്ല, വളരെ വേഗത്തിൽ ഓടിപോകുന്ന, ഉറച്ച ശരീരമുള്ള ചെറുപ്പക്കാരും ആ പാർക്കിനു ചുറ്റും ഓടുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. തിരിച്ചു വരുമ്പോഴേക്കും നെറ്റിയിൽ ചെറിയ വിയർപ്പുമണികൾ നിറഞ്ഞിരിക്കും. ഓടുന്ന ദിവസങ്ങളിൽ വളരെ ഉസ്ത്സാഹഭരിതയായിരിക്കും. 'ബാറ്ററി ഇന്നു ഫുള്ളി ചാർജ്ഡ്‌ ആണ്‌' അങ്ങനെയാണ്‌ അടുത്ത കൂട്ടുകാരി, ലച്ചുവിനോട്‌ പറയുക. ലച്ചുന്റെ മുഖം കണ്ടാൽ ശരിക്കും അവളുടെ യഥാർത്ഥ പേരു പോലെ, ലക്ഷ്മിയുടേതു പോലെയാണ്‌. 'എന്തൈശ്വര്യമാണ്‌ നിന്നെ കാണാൻ?' എന്നു അത്ഭുതത്തോടു കൂടി പലപ്പോഴും ചോദിച്ചിട്ടുണ്ട്‌. ഒരിക്കൽ സഹിക്ക വയ്യാതെ, 'നിന്നോടെനിക്ക്‌ അസൂയയാണ്‌' എന്നു പോലുമവൾ പറഞ്ഞിട്ടുണ്ട്‌. എങ്കിലും ലച്ചുവിന്റേതു പോലെ വണ്ണിച്ച ശരീരമല്ല തനിക്കുള്ളതെന്ന കാര്യത്തിൽ രഹസ്യമായവൾ അഭിമാനിച്ചിരുന്നു.&lt;br /&gt;&lt;br /&gt;അവളുടെതിനു നേരെ എതിർ വശത്തുള്ള അപാർട്ട്‌മെന്റിൽ താമസിച്ചിരുന്നത്‌ ഒരു വൃദ്ധ ദമ്പതികളായിരുന്നു. എന്നാൽ ഒരിക്കലും അവരെ വാർദ്ധക്യം ബാധിച്ചിരുന്നതായി അവൾക്ക്‌ തോന്നിയിട്ടില്ല. വാർദ്ധക്യം മനസ്സിലെ പച്ച ഞരമ്പുകളെയാണ്‌ ബാധിക്കുക. അപ്പോഴതിന്റെ നിറം മാറുകയും, അവർ വൃദ്ധനോ, വൃദ്ധയോ ആയി മാറുകയും ചെയ്യും. ഇവരുടെ ഞരമ്പുകളുടെ നിറം ഇപ്പോഴും പച്ചയാണ്‌. ഞരമ്പുകളെ പറ്റി ആധികാരികമായി മനസ്സിലാക്കുവാൻ വേണ്ടിയാവണം, അവൾ 'ന്യൂറോളജി' തന്നെ പഠിക്കുവാൻ തിരഞ്ഞെടുത്തത്‌. പഠിച്ചു തുടങ്ങിയപ്പോൾ മനസ്സിലായി, താൻ പഠിക്കാൻ ആഗ്രഹിച്ചിരുന്നത്‌ ഞരമ്പുകളെ കുറിച്ചല്ല, അവ പൊതിയുന്ന, അവയ്ക്കുള്ളിലെവിടെയോ, അദൃശ്യമായിരിക്കുന്ന മനസ്സിനെ കുറിച്ചാണെന്ന്. എങ്കിൽ കൂടിയും അവൾ ആത്മാർത്ഥതയോടെ പഠിച്ചു. അത്യാർത്തിയോടെ എന്നു പറയുന്നതാവും കൂടുതൽ ശരി. വളരെ രസകരമായിരുന്നു ഓരോ ക്ലാസ്സും. അവൾ ആസ്വദിച്ചിരുന്നു, ക്ലാസ്സിൽ കേട്ട ഓരോ വാചകവും, ഓരോ വാക്കും.&lt;br /&gt;&lt;br /&gt;ക്ലാസ്സ്‌ കഴിഞ്ഞ്‌ വരുന്ന വഴി ചിലപ്പോൾ ലൈബ്രറിയിൽ കയറും. ചിലപ്പോൾ ഇന്ത്യൻ കോഫി ഹൗസിൽ, ചിലപ്പോൾ പാർക്കിൽ. ഞരമ്പുകളുടെ ആരോഗ്യത്തിനായി ചിന്തകൾക്ക്‌ വിശ്രമം കൊടുക്കണമെന്നവൾ മനസ്സിലാക്കി വെച്ചിട്ടുണ്ട്‌. വരുമ്പോഴേക്കും,&amp;nbsp; ഉയരമുള്ള, ഇരുമ്പു വളയങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങൾ നിറഞ്ഞ ആ വലിയ ഗേറ്റ്‌ തുറന്നു കിടപ്പുണ്ടാവും. 'ഹൊറൈസൺ അപാർട്ട്‌മന്റ്സ്‌' എന്നെഴുതിയ അക്ഷരങ്ങൾ ഇപ്പോൾ മങ്ങി തുടങ്ങിയിരിക്കുന്നു. ആ ഗേറ്റിനു കാവൽ നിൽക്കാൻ ചുമതലപ്പെടുത്തിയ വർഗ്ഗീസ്‌ എന്ന പേരുള്ള ചെറുപ്പക്കാരൻ മിക്കപ്പോഴും ഗേറ്റിനു മുന്നിൽ ഉണ്ടാവില്ല. 'എന്തു കൊണ്ടാണ്‌ അയാൾ ചെടികൾക്ക്‌ പിന്നിൽ ഒളിച്ചിരിക്കുന്നത്‌?'. ഏതോ ഒരു കള്ളനെയോ, കൊള്ളക്കാരനേയോ ചാടി വീണ്‌ പിടിക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു കുറ്റാന്വേക്ഷണ വിദഗ്ദനെ പോലെയാണയാൾ പെരുമാറുന്നതെന്ന് പലപ്പോഴുമവൾക്ക്‌ തോന്നിയിട്ടുണ്ട്‌. ഒരു പക്ഷെ ചെടികൾക്കിടയിൽ നിന്നും ഉയരുന്ന സിഗററ്റിന്റെ പുകച്ചുരുളുകൾ അവൾ കണ്ടിട്ടുണ്ടാവില്ല. എങ്കിലും തന്റെ ഇതു പോലുള്ള 'വെറും' തോന്നലുകളുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരുന്നത്‌, അവൾ തന്നെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. ഞരമ്പുകളെ കുറിച്ചുള്ള പഠിത്തവും, മനസ്സുകളെ കുറിച്ച്‌ സ്വയം നടത്തുന്ന ഗവേഷണവുമാവും, തന്നെ ഈ അവസ്ഥയിലെത്തിച്ചതെന്നും അവൾ ഗൂഢമായി വിശ്വസിച്ചു പോന്നു. വൈകി വരുമ്പോഴെല്ലാം അപാർട്ട്‌മന്റിന്റെ മുൻവശത്തുള്ള വലിയ വിളക്ക്‌ പ്രകാശിച്ച്‌ തുടങ്ങിയിട്ടുണ്ടാവും. പച്ച ഞരമ്പുകളുള്ള വൃദ്ധദമ്പതികൾ മുൻവശത്തുള്ള പുൽത്തകിടിയിൽ കൂടി കൈകോർത്ത്‌ പിടിച്ച്‌ തങ്ങളുടെ മുറിയിലേക്ക്‌ നടന്നു തുടങ്ങിയിട്ടുണ്ടാവും. പുൽത്തകിടിക്കു മദ്ധ്യത്തിലായി ഒരു ചെറിയ ഫൗണ്ടൻ സ്ഥാപിച്ചിട്ടുണ്ട്‌. അവിടെ ആരോ കുറച്ച്‌ സ്വർണ്ണ മത്സ്യങ്ങളെ കൊണ്ടിട്ടുണ്ട്‌. അവൾ അവിടെ താമസം തുടങ്ങും മുൻപെ അവയവിടെ ഉണ്ടായിരുന്നു. തമ്മിൽ മാത്രമാവില്ല, ആ സ്വർണ്ണ മത്സങ്ങളോടും ആ ദമ്പതികൾ വൈകുന്നേരം മുതൽ ഇരുട്ടു വീഴും വരെ സംസാരിച്ചിരുന്നിരിക്കും എന്നവൾക്ക്‌ തോന്നിയിട്ടുണ്ട്‌. സ്വർണ്ണ നിറമായിരുന്നു അവളുടെ വാഹനത്തിനും. സ്വർണ്ണ നിറമുള്ള ആക്ടീവ.&lt;br /&gt;&lt;br /&gt;ദിവസവും വണ്ടി സ്റ്റാൻഡിൽ വെച്ച ശേഷം, പടികൾ വഴി മൂന്നാം നിലയിലേക്ക്‌ അവൾ വന്ന വേഗതയിൽ തന്നെ കയറി പോകും. ആരും കാണാതെ, ആരേയും നോക്കാതെ, മുഖങ്ങൾക്ക്‌ മുഖം കൊടുക്കാതെ, സൗഹൃദങ്ങൾക്ക്‌ നേരെ കൈയുയർത്തി അഭിവാദ്യം ചെയ്യാതെ അവൾ കയറി പോകും. അതൊരു പതിവായി മാറി കഴിഞ്ഞിരിക്കുന്നു അവൾക്ക്‌.&lt;br /&gt;&lt;br /&gt;തന്റെ അപാർട്ട്‌മന്റിലേക്ക്‌ നടക്കുമ്പോഴൊക്കെ, '101' എന്നെഴുതിയ വാതിലിനടിയിലൂടെ സാവധാനം ഒഴുകി വരുന്ന ഗസലുകളുടെ ശീലുകൾ അവളുടെ ശ്രദ്ധയെ ആകർഷിച്ചിട്ടുണ്ട്‌. അവിടെ താമസിക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ വളരെയപൂർവ്വമായേ അവൾ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. 'എന്തുകൊണ്ടാണിയാൾ എപ്പോഴും ഗസലുകൾ കേൾക്കുന്നത്‌? ഇടക്കെപ്പോഴെങ്കിലും കുറച്ച്‌ ബഹളമുള്ള പാട്ടുകൾ കേട്ടുകൂടെ?'. മുൻപ്‌ കാണുമ്പോൾ, അയാൾക്ക്‌ താടിയുണ്ടായിരുന്നോ? അവളോർത്തു നോക്കി. ഇല്ല. വളരെ ഉല്ലാസം നിറഞ്ഞ മുഖമാണയാൾക്ക്‌. അയാളൊരു വിഹര കാമുകനാവാനുള്ള സാദ്ധ്യയൊട്ടുമില്ല. അയാൾ സമ്പന്നനാണ്‌. താഴെ പോർച്ചിൽ അയാളുടെ പജേറോ വാഹനം കിടക്കുന്നത്‌ എന്നും കാണാറുണ്ട്‌.&lt;br /&gt;&lt;br /&gt;അവൾ താമസിക്കുന്ന ഫ്ലാറ്റ്‌, റോസിലിനെന്നു പേരുള്ള, അവളുടെ കുഞ്ഞമ്മയുടേതാണ്‌. അവർ കുടുംബവുമായി അമേരിക്കയിലേക്ക്‌ പോയത്‌ കുറച്ച്‌ നാളുകൾക്ക്‌ മുൻപാണ്‌. തന്റെ ചേച്ചിയുടെ മകളായ ജൂലിക്ക്‌ അവിടെ താമസിക്കാൻ കൊടുക്കുന്നതിൽ അവർക്ക്‌ സന്തോഷമേയുണ്ടായിരുന്നുള്ളൂ. അവളുടെ കോളേജിലേക്ക്‌ അവിടെ നിന്നും അധികം ദൂരമില്ല. ഒറ്റയ്ക്ക്‌ താമസിക്കുന്നത്‌ അവൾക്ക്‌ ഇഷ്ടവുമാണ്‌. അതു കൊണ്ട്‌ അവളുടെ അമ്മ തന്നെയാണ്‌ കുഞ്ഞമ്മയോട്‌ ആ കാര്യം ഉന്നയിച്ചതും. ജൂലി എന്ന പേര്‌ കുട്ടിക്കാലത്ത്‌ അവൾക്കിഷ്ടമായിരുന്നു. മുതിർന്നപ്പോൾ എന്നോ ഒരിക്കൽ അവളുടെ അതേ പേരിൽ ഒരു സിനിമ ഉണ്ടെന്ന് മനസ്സിലാക്കി. ടിവിയിൽ എന്നോ ഒരിക്കലത്‌ കാണുവാനുമിടയായി. അതിനു ശേഷമാവണം, 'സീനിയ' എന്നോ 'സൈറ' എന്നോ ഉള്ള പേരാവും തനിക്ക്‌ ചേരുക എന്നവൾക്ക്‌ തോന്നി തുടങ്ങിയത്‌. അല്ലെങ്കിൽ തന്നെ കുറച്ച്‌ നീണ്ട മുഖമാണ്‌ തനിക്ക്‌. 'ജൂലി' എന്ന പേര്‌ ഒട്ടും തന്നെ ചേരില്ല ഈ മുഖത്തിന്‌. ഓരോ മുഖത്തിനും ഓരോ പേരുണ്ട്‌. ആ പേരാണ്‌ ആ വ്യക്തിക്ക്‌ ഏറ്റവും നന്നായി ചെയ്യുക. അതു പോലെ ഓരോ പേരിനും ഓരോ മുഖവുമുണ്ട്‌. രണ്ടും ചേർന്നു വരുന്നവർ ഭാഗ്യവാനോ, ഭാഗ്യവതിയോ ആവും. കുളിക്കാൻ കയറുമ്പോഴെല്ലാം ബാത്ത്‌റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് 'സീനിയ' എന്നു സ്വന്തം പ്രതിച്ഛായയെ നോക്കി വിളിച്ചു. തലയിണയുടെ അടിയിൽ ഭദ്രമായി സൂക്ഷിക്കുന്ന ഡയറിയുടെ പുറംച്ചട്ടയിൽ, 'സീനിയയുടെ രഹസ്യപുസ്തകം' എന്നെഴുതിയത്‌ പതിയെ വായിച്ചു ആത്മനിർവൃതി കൊണ്ടു. ഇതൊക്കെ അവളുടെ രഹസ്യങ്ങളിൽ ചിലതാണ്‌.&lt;br /&gt;&lt;br /&gt;ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതും, അതിനു പിന്നിലിരുന്ന് യാത്ര ചെയ്യുന്നതും അവൾക്ക്‌ ഭയമുള്ള കാര്യങ്ങളായിരുന്നു. ഒരിക്കൽ ക്ലാസ്സ്‌ കഴിഞ്ഞ്‌ വരുമ്പോൾ ഒരാൾ തന്നെ ബസ്റ്റോപ്പ്‌ മുതൽ ഫ്ലാറ്റ്‌ വരെ പിൻതുടർന്നത്‌ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള ഡ്രൈവിംഗ്‌ സ്കൂളിൽ ചേർന്ന് എത്രയും വേഗം ഒരു ടൂ വീലർ ലൈസൻസ്‌ സമ്പാദിക്കാനുള്ള തീരുമാനമെടുക്കാൻ ആ സംഭവം കാരണമായി. ഭയം തന്നെ ഭയത്തിനെ കീഴടക്കാനൊരു കാരണമാകും എന്നങ്ങനെയാണ്‌ മനസ്സിലാക്കിയത്‌. എത്ര പെട്ടെന്നാണ്‌ അവൾ കൈനറ്റിക്ക്‌ ഹോണ്ട ഓട്ടിക്കാൻ പഠിച്ചത്‌!. ഇതു കുറച്ച്‌ കൂടി നേരത്തെ ആകാമായിരുന്നു. അവൾ ലജ്ജിച്ചു, സ്വയം പരിഹസിച്ചു.&lt;br /&gt;&lt;br /&gt;മനസ്സുകളെ കുറിച്ചറിയാൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം, മറ്റുള്ളവരെ അവരറിയാതെ നീരിക്ഷിക്കുക എന്നതാണ്‌. അതവൾ മനസ്സിലാക്കിയിരുന്നു. ആരുമറിയാതെ നിരീക്ഷിക്കാൻ സൗകര്യപ്രദമായ ഒരകലം പാലിക്കേണ്ടതുണ്ട്‌. അതിനു പറ്റിയ ഒരു ഉപകരണം ഒരു ദൂരദർശിനിയാണ്‌. പഴയ ജൂത തെരുവിൽ ഒന്ന് രണ്ട്‌ കടകളിൽ കയറിയിറങ്ങിയപ്പോൾ അവൾക്ക്‌ അത്തരമൊന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞു. പച്ച നിറത്തിൽ ക്ലാവ്‌ ആക്രമിച്ചു തുടങ്ങിയ, ചെമ്പു പുറംച്ചട്ടയുള്ള ആ ദൂരദർശിനി അവൾ ഇഷ്ടപ്പെടാനുള്ള കാരണം അതിൽ സൂക്ഷ്മമായി ആലേഖനം ചെയ്ത ചിത്രപ്പണികളാണ്‌. സൗന്ദര്യമുള്ള എന്തിലും അവൾ അതിവേഗം ആകൃഷ്ടയാകുമായിരുന്നു. &lt;br /&gt;&lt;br /&gt;നിരീക്ഷണം തുടങ്ങിയപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌. താൻ മാത്രമല്ല, ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതെന്ന്. പിന്നീട്‌ നിരീക്ഷിക്കുന്നവരെ നിരീക്ഷിക്കുന്നതായിരുന്നു അവൾ ചെയ്തത്‌. ഒരു സത്യം അപ്പോൾ വെളിവായി. ഭൂരിപക്ഷം പേരും, മറ്റുള്ളവർക്കു വേണ്ടിയാണ്‌ ജീവിക്കുന്നത്‌!. തന്നെ മാത്രമാണ്‌ ഈ ലോകം മുഴുവനും നോക്കി കൊണ്ടിരിക്കുന്നത്‌. തന്റെ ചെറിയ ചലനമോ, നോട്ടമോ, വാക്കോ - എന്തും പിടിച്ചെടുക്കാൻ അന്യർ തക്കം പാർത്തിരിക്കുകയാണ്‌. ഇതൊക്കെയാണ്‌ ഭൂരിപക്ഷത്തിന്റെ ചിന്തകൾ!. ഈ ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാര്‌ എന്നവരോട്‌ ചോദിച്ചാൽ അവർ ഒരു പക്ഷെ അവരാരാധിക്കുന്ന വ്യക്തിയുടെ പേർ പറഞ്ഞെന്നിരിക്കും. എന്നാൽ സത്യത്തിൽ അവനവൻ തന്നെയാണ്‌ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്ന് അവർ രഹസ്യമായി മനസ്സിലാക്കിയിട്ടുണ്ടാവുകയും ചെയ്യും. ഇങ്ങനെയുള്ള അവളുടെ അറിവുകൾ സൂക്ഷിക്കാൻ അവൾക്ക്‌ ഒരു ചുവന്ന പുറംച്ചട്ടയുള്ള പുസ്തകമുണ്ട്‌. അതിലവൾ പലപ്പോഴായി ശേഖരിച്ച വിവരങ്ങൾ രേഖപ്പെടുത്തി വെച്ചു. വിധിയിൽ വിശ്വസിക്കുന്നവരേയാണ്‌ അവൾ കൂടുതലും കണ്ടുമുട്ടിയത്‌. എന്തു കൊണ്ടെന്നറിയില്ല, അവൾക്ക്‌ വിധിയോട്‌ എല്ലാവരും കാണിക്കുന്ന വിധേയത്വത്തോട്‌ വലിയ മതിപ്പുണ്ടായിരുന്നില്ല. അതു കൊണ്ട്‌ തന്നെ അവൾ വിധിയെ വിശ്വസിക്കുകയോ, അതിന്റേതെന്നു പറയപ്പെടുന്ന അദൃശ്യമായ വിരലുകളെ കുറിച്ചറിയാനോ തയ്യാറായില്ല. ഒരു തരം മത്സരമനോഭാവത്തോടു കൂടി അവൾ അതെക്കുറിച്ചുള്ള ചിന്തകൾ, ഉയരുമ്പോഴൊക്കെ നുള്ളിയെറിഞ്ഞു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;ഇനി പറയാൻ പോകുന്ന ഒരു ചെറിയ സംഭവവും അവൾ അവളുടെ ഡയറിയിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്‌. അതെന്തെങ്കിലും പ്രത്യേകതയുള്ളതോ, അവളുടെ ജീവിതത്തിനെ സ്വാധീനിക്കുവാൻ സാദ്ധ്യതയുള്ളതാണെന്നോ, അല്ലെന്നോ ഇപ്പോൾ പറയുക ബുദ്ധിമുട്ടാണ്‌.&lt;br /&gt;&lt;br /&gt;മഴ പെയ്തു തുടങ്ങുമ്പോൾ, ബാൽക്കണിയിൽ ചെന്നു കൈകൾ നീട്ടി കൈത്തണ്ടയിൽ തണുപ്പ്‌ തുള്ളികളായി വീഴുന്നതും, ടെറസ്സിൽ ചെന്ന് നിന്ന് നനയുന്നതും ഇഷ്ടമുള്ള കാര്യങ്ങളാണെങ്കിൽ കൂടിയും, വൃത്തിയായി വസ്ത്രം ധരിച്ച്‌ പോകുമ്പോൾ മഴ പെയ്യുന്നതും, മഴ നനയുമ്പോൾ, വസ്ത്രങ്ങൾ ശരീരത്തോട്‌ ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോ തീരെ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല. കോളേജിൽ നിന്നും വരുമ്പോൾ, ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. വണ്ടി വളഞ്ഞു പുളയുന്നതു പോലെ തോന്നിയതു കൊണ്ടാണ്‌ വഴിയരികിലുള്ള ഒരു വലിയ മരത്തിനു സമീപം അവൾ തന്റെ വാഹനം നിർത്തിയത്‌. സ്റ്റാൻഡിട്ട്‌ ചുറ്റും ഒന്നു നടന്നു നോക്കിയപ്പോഴാണ്‌, പിൻഭാഗത്തെ ടയർ പതിഞ്ഞു കിടക്കുന്നത്‌ ശ്രദ്ധിച്ചത്‌. മഴ കൂടി വരികയും ചെയ്യുന്നു. എവിടെ റെയിൻ കോട്ട്‌? ആക്ടീവയുടെ മുൻവശത്തായി ഘടിപ്പിച്ചിരിക്കുന്ന പെട്ടിയിലോ, സീറ്റിനടിയിലോ കാണുന്നില്ല. രാവിലെ പുസ്തകം വെയ്ക്കാൻ സ്ഥലം തികയാത്തതു കൊണ്ട്‌ കോട്ട്‌ എടുത്ത്‌ മാറ്റിയത്‌ ഓർമ്മ വന്നു. മഴ ജയിച്ചു. രാവിലെ ഒരു ലക്ഷണവുമില്ലായിരുന്നു. ഇത്രയും കള്ളത്തരങ്ങളുള്ള മഴ ഒരു പക്ഷെ ഈ നാട്ടിൽ മാത്രമെ ഉണ്ടാവൂ. മഴ ഇഷ്ടമായതു കൊണ്ട്‌ കുറ്റപ്പെടുത്താനും തോന്നുന്നില്ല. ഇവിടെ തെറ്റ്‌ തന്റെ ഭാഗത്താണ്‌. പക്ഷെ ഈ മഴ അടുത്തൊന്നും തോരുന്ന ലക്ഷണമില്ല. കുറച്ച്‌ കൂടി സമയം കഴിഞ്ഞാൽ, ഇരുട്ട്‌ വീഴും. സ്ട്രീറ്റ്‌ ലൈറ്റുകൾ തെളിയുമോ ഇല്ലയോ എന്നു ഉറപ്പിച്ചു പറയാൻ കഴിയില്ല. സെല്ലിൽ വിപിനെ വിളിച്ചു. റിംഗ്‌ ചെയ്യുന്നതല്ലാതെ ആരും എടുക്കുന്നില്ല. ഒരേയൊരു വഴി വണ്ടി ഉരുട്ടി കൊണ്ട്‌ പോവുക എന്നതാണ്‌. ഏതെങ്കിലും കടയുടെ മുന്നിൽ അവരുടെ അനുവാദത്തോടെ പൂട്ടി വെയ്ക്കാം. അല്ലെങ്കിൽ അപാർട്ട്‌മന്റ്‌ വരെ ഉരുട്ടുക തന്നെ. സമയം കളയാതെ അവൾ വാഹനം ഉരുട്ടി തുടങ്ങി. മഴ കൂടി വന്നത്‌ അതിനും തടസ്സമായി. വഴിയരികിൽ ഒരു പോസ്റ്റിനടുത്ത്‌ സ്റ്റാൻഡിട്ട്‌ വെച്ചു. മരത്തിനടിയിൽ നിൽക്കുമ്പോൾ കുറച്ച്‌ ആശ്വാസമുണ്ട്‌. കുറച്ച്‌ നേരം കഴിഞ്ഞു ഒരിക്കൽ കൂടി വിപിനെ വിളിച്ചു നോക്കാം. അപ്പോഴും കിട്ടിയില്ലേൽ ലച്ചുവിനെ വിളിക്കാം.&lt;br /&gt;&lt;br /&gt;ഒരു പജേറോ ദൂരെ നിന്നും വരുന്നത്‌ ജൂലി ശ്രദ്ധിച്ചു. അതും ഓരം ചേർന്ന്. മാറി നിന്നില്ലെങ്കിൽ ഇളം നീല വരകളുള്ള തന്റെ ഇളം പിങ്കു നിറമുള്ള ചുരിദാറിൽ ചെളിയുടെ തുള്ളികൾ വീഴും. അവൾ മരത്തിനരികിലേക്ക്‌ മാറി നിന്നു. പജേറോ, അവളുടെ സമീപം നിർത്തുകയും, അതിൽ നിന്നും ഒരു യുവാവ്‌ പുറത്തേക്ക്‌ വരികയും ചെയ്തു. മുഖ പരിചയമുണ്ട്‌. അവൾക്ക്‌ യുവാവാരാണെന്നു മനസ്സിലായി. തന്റെ അയൽക്കാരൻ തന്നെയാണ്‌. വ്യക്തമായി മുഖമോർക്കുന്നില്ലയെങ്കിലും കണ്ടാൽ തിരിച്ചറിയാൻ ഒരു പ്രയാസവുമുണ്ടായില്ല.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;&lt;br /&gt;'ഹൊറൈസണിലെ..നൂറ്റിമൂന്നിലെ..അല്ലേ?'&lt;br /&gt;'ങാ..'&lt;br /&gt;'ഞാൻ നൂറ്റിയൊന്നിലെ..നിങ്ങളുടെ നൈബറാണ്‌'.&lt;br /&gt;'ഉം..കണ്ടിട്ടുണ്ട്‌..'&lt;br /&gt;'ഈ വണ്ടിയുടെ നമ്പർ കണ്ടിട്ട്‌ നിർത്തിയതാണ്‌. ബാക്ക്‌ ടയർ ഫ്ലാട്ടാണല്ലോ?'&lt;br /&gt;&lt;br /&gt;എന്റെ വണ്ടിയുടെ നമ്പർ ഇയാൾക്കെങ്ങനെ അറിയാം? എനിക്കു പോലും എന്റെ വണ്ടിയുടെ നമ്പർ ശരിക്കറിയില്ല. വിപിനും ഇങ്ങനെ വണ്ടികളുടെ നമ്പറുകളെ കുറിച്ച്‌ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. ഈ ആണുങ്ങൾക്കെല്ലാം എന്താ നമ്പറകളോടിത്ര പ്രിയം?. ഇതു രേഖപെടുത്തി വെയ്ക്കേണ്ട വിഷയമാണ്‌.&lt;br /&gt;&lt;br /&gt;'ഒരു കാര്യം ചെയ്യാം. എനിക്ക്‌ പരിചയമുള്ള ഒരു മെക്കാനിക്കുണ്ട്‌. ഞാൻ വിളിച്ച്‌ പറയാം. പുള്ളി വന്ന് ശരിയാക്കും. ഓക്കേ?'&lt;br /&gt;അവൾ തലകുലുക്കി. എന്നിട്ടാണ്‌ ചിന്തിച്ചു തുടങ്ങിയത്‌. അതു വേണമായിരുന്നോ? പക്ഷെ ഒരാൾ ഒരു സഹായം തരാൻ ഇങ്ങോട്ട്‌ വരുമ്പോൾ നിരസിക്കുന്നതും ശരിയല്ല.&lt;br /&gt;&lt;br /&gt;അപ്പോഴേക്കും മൊബൈയിലിൽ അയാൾ സംസാരിച്ചു തുടങ്ങിയിരുന്നു. &lt;br /&gt;&lt;br /&gt;'വണ്ടീൽ കയറി ഇരുന്നോള്ളൂ. വെറുതെ മഴ നനയണ്ട'. അവൾ നടക്കുകയും, അയാൾ വാതിൽ തുറക്കുകയും, അകത്തേക്ക്‌ കയറുമ്പോൾ 'താങ്ക്സ്‌' എന്നു പറഞ്ഞ്‌ അവളകത്തേക്ക്‌ കയറി ഇരിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;പേരു പോലും അറിയില്ല. വണ്ടീൽ കയറി കൊള്ളൂ എന്നു പറയുമ്പോഴേക്കും കയറി ഇരിക്കുകയും ചെയ്തു. ശ്ശെ അയാളെന്തു വിചാരിച്ചിരിക്കും?. മഴ നനയേണ്ടല്ലോ എന്നൊരൊറ്റ വിചാരമാണ്‌ ഇതിനൊക്കെ കാരണം. ഇനിയിപ്പോൾ ഉടൻ ചാടി ഇറങ്ങാനും പറ്റില്ല. എങ്കിൽ അയാളെന്തു വിചാരിക്കും? മറ്റുള്ളവർ എന്തു വിചാരിക്കും എന്നു വിചാരിച്ച്‌ ജീവിക്കുന്നവരാണ്‌ ചുറ്റും എന്നോർത്ത്‌ ചിരിക്കുകയും, രഹസ്യ പുസ്തകത്തിലെഴുതി വെയ്ക്കുകയും ചെയ്ത ആളാണ്‌. എന്നിട്ടിപ്പോൾ ആ ഞാനിപ്പോൾ..&lt;br /&gt;&lt;br /&gt;ഡോർ അടയുന്ന ശബ്ദം കേട്ട്‌ നോക്കിയപ്പോൾ മുൻവശത്തെ ഡ്രൈവിംഗ്‌ സീറ്റിൽ അയാൾ ഇരുന്നു കഴിഞ്ഞിരുന്നു. മുഖത്ത്‌ വീണ മഴത്തുള്ളികളെ കർച്ചീഫ്‌ കൊണ്ട്‌ തുടച്ചു മാറ്റുകയാണ്‌. ഇതിനകത്ത്‌ ഒരു പ്രത്യേക ഗന്ധം നിറഞ്ഞു നിൽപ്പുണ്ട്‌. നല്ല സുഗന്ധമാണ്‌. ഗസലുകളുടെ സിഡി കവറുകൾ.. ഇയാൾ വണ്ടി ഓടിക്കുമ്പോഴും ഇതേ കേൾക്കുകയുള്ളൂ?. ജൂലി അയാളുടെ മുഖം അപ്പോഴാണ്‌ ശരിക്കും കാണുന്നത്‌. ശ്രദ്ധിച്ച്‌ തുടങ്ങിയത്‌. അയാൾക്ക്‌ താടി ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ കഴിയില്ല. നനുത്ത രോമങ്ങൾ ആ കവിളിൽ കാണാം. അവൾ ഉടൻ കണ്ണുകൾ പിൻവലിച്ചു.&lt;br /&gt;&lt;br /&gt;'എന്റെ പേര്‌ എബ്രഹാം'.&lt;br /&gt;സ്വാഭാവികമായും ഞാൻ എന്റെ പേര്‌ പറയുമെന്ന് ഇയാൾ പ്രതീക്ഷിക്കുന്നുണ്ടാവും.&lt;br /&gt;'ഞാൻ..ജൂലി'. &lt;br /&gt;'എന്റെ പേര്‌ സീനിയ' എന്നു പറഞ്ഞു പോയേക്കുമോ എന്നവൾ ഒരു നിമിഷം ഭയപ്പെട്ടു പോയിരുന്നു.&lt;br /&gt;എബ്രഹാം ഒരു പ്രൈവറ്റ്‌ കമ്പനിയിൽ ആർക്കിടെക്റ്റ്‌ ആണ്‌. അവിവാഹിതൻ. നാട്‌ ആലപ്പുഴയിൽ.. സ്വയം പരിചയപ്പെടുത്തിയതിനു ശേഷം അയാൾ മൗനം പാലിച്ചു. അവൾ സ്വയം പരിചയപ്പെടുത്താൻ തുനിയുമ്പോഴേക്കും,&lt;br /&gt;'പുള്ളി വന്നു' എന്നും പറഞ്ഞ്‌ അയാൾ പുറത്തേക്കിറങ്ങി. ഇറങ്ങുന്നതിനിടയിൽ അകത്തേക്ക്‌ തലയിട്ട്‌ എബ്രഹാം ഇങ്ങനെ പറഞ്ഞു,&lt;br /&gt;'അകത്തിരുന്നോള്ളൂ. മഴയുണ്ട്‌. ഞാൻ ഡ്രോപ്‌ ചെയ്യാം'.&lt;br /&gt;വാതിൽ തുറന്നിറങ്ങണോ വേണ്ടയോ?. തീരുമാനമെടുക്കാൻ കഴിയുന്നില്ല.&lt;br /&gt;&lt;br /&gt;സഹായിക്കാം എന്നു പറഞ്ഞ്‌ മുന്നോട്ട്‌ വന്നയാളാണ്‌. ഇത്രയും നേരം മഴ നനയാതെ അയാളുടെ വണ്ടിക്കുള്ളിൽ ഇരിക്കുകയും ചെയ്തു. ഇനി പെട്ടെന്നിറങ്ങി പോയാൽ, ഇയാളെ വിശ്വാസമേ ഇല്ലായിരുന്നു എന്നു പറയുന്നതിനു തുല്യമാവില്ലേ?. വണ്ടിക്കുള്ളിൽ കയറിയതാണാദ്യത്തെയബദ്ധം.&lt;br /&gt;&lt;br /&gt;മെക്കാനിക്കിനോട്‌ എന്തോ പറഞ്ഞ ശേഷം അയാൾ ഉടൻ വന്നു വണ്ടിയിൽ കയറിയിരുന്നു. &lt;br /&gt;&lt;br /&gt;വാഹനത്തിനു നേരിയ ഒരു വിറയൽ. ജീവൻ വെച്ച്‌ മുന്നോട്ട്‌ പതുക്കെ നീങ്ങി തുടങ്ങിയപ്പോൾ, മനസ്സൊന്നു പിടഞ്ഞോന്ന് സംശയം.&lt;br /&gt;&lt;br /&gt;'സന്ധ്യയായില്ലേ.. ഇതിൽ പോകാം. വണ്ടി റോബേർട്ട്‌ ശരിയാക്കി കൊണ്ടു വരും'&lt;br /&gt;&lt;br /&gt;'ഞാനിറങ്ങി കൊള്ളാം. കുറച്ച്‌ ദൂരമല്ലെയുള്ളൂ?'&lt;br /&gt;അങ്ങനെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ..പറഞ്ഞില്ല. ഇയാൾ എന്തു വിചാരിക്കും?&lt;br /&gt;ഞാനെന്തിനു ഇയാളെന്തു വിചാരിക്കുമെന്നു വിചാരിച്ച്‌ വിഷമിക്കണം? കുറച്ച്‌ മുൻപ്‌ മാത്രം പരിചയപ്പെട്ടതല്ലെയുള്ളൂ? പിന്നെ എനിക്ക്‌ ആളെ തീരെ പരിചയമില്ലെന്നു പറഞ്ഞു കൂടാ. കണ്ടിട്ടുണ്ട്‌, രണ്ടോ, മൂന്നോ വട്ടം. എന്നും ഇയാളുടെ ഫ്ലാറ്റ്‌ നു മുന്നിൽ കൂടിയാണ്‌ നടന്നു പോകുന്നത്‌. പതിഞ്ഞ ശബ്ദത്തിൽ അവിടെ നിന്നും ഉയരുന്ന ഗസലിന്റെ ശീലുകൾ കേട്ടിട്ടുണ്ട്‌. മിക്ക ദിവസങ്ങളിലും, ഈ വാഹനം പോർച്ചിൽ കിടക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ശ്ശെ, വർഗ്ഗീസിനോട്‌ പലരേയും കുറിച്ച്‌ പലതും ചോദിക്കണമെന്ന് പലവട്ടം വിചാരിച്ചതാണ്‌.&lt;br /&gt;&lt;br /&gt;അവൾ കാറിനുള്ളിൽ സാവധാനം കണ്ണോടിച്ചു.&lt;br /&gt;ഗ്ലാസ്സ്‌ ഉയർത്തിരിക്കുകയാണ്‌. കൂളിംഗ്‌ അല്ല. എസി ഓൺ ചെയ്തിരിക്കുകയാണ്‌. നല്ല വൃത്തിയുണ്ടെന്നു തന്നെ പറയാം.&lt;br /&gt;&lt;br /&gt;'ഗസലുകൾ ഇഷ്ടമാണോ?'&lt;br /&gt;'ങെ..?' അവൾ ആ ചോദ്യം, ചിന്തകളുടെ ആധിക്യം കാരണം കേട്ടില്ല.&lt;br /&gt;'ഗസൽ..ഡു യൂ ലൈക്‌ ഗസൽസ്‌?'&lt;br /&gt;'..കേൾക്കാറുണ്ട്‌..വല്ലപ്പോഴും..'&lt;br /&gt;'പഠിക്കയാണല്ലേ? സമയം കിട്ടുന്നുണ്ടാവില്ല അല്ലേ?'&lt;br /&gt;അവൾ മറുപടി പറയാതെ ചിരിച്ചു.&lt;br /&gt;പഠിക്കുകയാണെന്ന് എങ്ങനെ അറിഞ്ഞു? ഉടൻ ആ ചിന്ത പൊങ്ങി വന്നു.&lt;br /&gt;ഇനി എന്നെ കുറിച്ച്‌ വർഗ്ഗീസിനോട്‌ ചോദിച്ചിട്ടുണ്ടാവുമോ?.&lt;br /&gt;ഇയാൾ മാന്യനാണ്‌. ഇതു വരെ..&lt;br /&gt;മോശമായി ഒരു നോട്ടമോ, ചലനമോ, വാക്കോ..ഞാൻ വെറുതെ..&lt;br /&gt;&lt;br /&gt;ഹോറൈസൺ നു മുന്നിലെത്തും മുൻപെ രണ്ടു വട്ടം ഹോണടിച്ചു.&lt;br /&gt;എത്തുമ്പോഴേക്കും വർഗ്ഗീസ്‌ ഗേറ്റ്‌ തുറന്നു കഴിഞ്ഞിരുന്നു.&lt;br /&gt;'ജൂലിയുടെ ആക്റ്റീവാ പഞ്ചറായി. റിപയറു കഴിഞ്ഞു ഇപ്പോൾ കൊണ്ടു വരും.' വർഗ്ഗീസിനോട്‌ പറഞ്ഞ ശേഷം വാഹനം പോർച്ചിലേക്ക്‌ ഓടിച്ചു പോയി.&lt;br /&gt;&lt;br /&gt;വണ്ടിയിൽ നിന്നിറങ്ങുമ്പോഴാണ്‌ ശ്രദ്ധിച്ചത്‌, തോളിൽ ചെറിയ നനവ്‌. മഴയുടെ ബാക്കി പത്രം. മുറിയിൽ ചെന്നയുടൻ ഒരു ചൂട്‌ ചായ ഉണ്ടാക്കി കുടിക്കണം.&lt;br /&gt;&lt;br /&gt;പടികൾ കയറി 101 നു അടുത്തെത്തിയപ്പോൾ എബ്രഹാം ജൂലിയുടെ നേരെ നോക്കി ചോദിച്ചു,&lt;br /&gt;'മഴയൊക്കെ നനഞ്ഞ്‌, വണ്ടി തള്ളി ക്ഷീണിച്ചതല്ലേ? ഒരു ചായ കുടിച്ചിട്ടു പോകാം'&lt;br /&gt;ഇയാളിങ്ങനെ ക്ഷണിച്ചു കൊണ്ടിരുന്നാലെങ്ങനെ?.&lt;br /&gt;ഒരു ചൂട്‌ ചായയാണ്‌ ഇപ്പോഴത്തെ എന്റെ ആഗ്രഹം. അപാർട്ട്‌മന്റിൽ എത്തിയിരിക്കുന്നു.. ഇനിയെന്തിനു പേടിക്കണം?. പേടിയുടെ അവസാനത്തെ അംശവും മാഞ്ഞു പോയിരിക്കുന്നു. ഇന്നിയാളെ കുറിച്ച്‌ പഠിക്കാം.&lt;br /&gt;മര്യാദയുടെ പേരിനു വേണ്ട എന്നു പറഞ്ഞു നോക്കിയാലോ..?&lt;br /&gt;'ലേറ്റ്‌ ആയില്ലേ?'&lt;br /&gt;'എന്തു ലേറ്റ്‌? ആറു മണി പോലും ആയില്ല. കം ഇൻ'&lt;br /&gt;അപ്പോഴേക്കും വാതിൽ തുറന്നു കഴിഞ്ഞിരുന്നു.&lt;br /&gt;&lt;br /&gt;ബൾബുകൾ തെളിഞ്ഞു, ട്യൂബ്‌ ലൈറ്റുകൾ പിടഞ്ഞുണർന്നു.&lt;br /&gt;&lt;br /&gt;'ഓ!' അത്ഭുതം നിറഞ്ഞ അങ്ങനെയൊരു ശബ്ദം ഉള്ളിൽ നിന്നും വന്നെങ്കിലും, പുറത്തേക്ക്‌ പോകാനനുവദിച്ചില്ല.&lt;br /&gt;&lt;br /&gt;ഇളം ചാരനിറത്തിൽ ഒരു സോഫാ സെറ്റ്‌.&lt;br /&gt;മുറിയുടെ ഒരു വശത്തായി മ്യൂസിക്‌ സിസ്റ്റം.&lt;br /&gt;നേർത്ത ജനാല വിരികൾ.&lt;br /&gt;ദീർഘവൃത്താകൃതിയിലുള്ള ഡൈനിംഗ്‌ ടേബിൾ.&lt;br /&gt;വലിപ്പുകളുള്ള മേശയുടെ മുകളിൽ കമ്പ്യൂട്ടർ സിസ്റ്റം.&lt;br /&gt;ഐവറി നിറത്തിലുള്ള ടൈൽസിൽ പൊടിയുടെ കണിക പോലുമില്ല.&lt;br /&gt;&lt;br /&gt;'വൃത്തിയുടെ രാജകുമാരി' എന്നു ലച്ചു വിളിക്കുന്ന എന്റെ മുറിക്ക്‌ പോലും ഇത്രയും വൃത്തിയില്ല.&lt;br /&gt;&lt;br /&gt;'ഇരിക്ക്‌..ഞാൻ ടീ ഇപ്പോൾ റെഡിയാക്കാം'. അയാൾ കിച്ചനിലേക്ക്‌ പോയി.&lt;br /&gt;കിച്ചനിൽ വെളിച്ചം വീഴുമ്പോൾ, അവൾ മുറി മുഴുവനും സൂക്ഷമമായി നിരീക്ഷിക്കാനാരംഭിച്ചു കഴിഞ്ഞിരുന്നു.&lt;br /&gt;ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നിട്ടാൽ, നിലാവ്‌ ഉള്ളിലേക്കൊഴുകും.&lt;br /&gt;ഈ പതു പതുത്ത സോഫയിൽ കിടന്നാവും അയാൾ നേർത്ത ശബ്ദത്തിലുള്ള ഗസലുകൾ ശ്രവിക്കുക. മനസ്സ്‌ ഒരു പക്ഷിത്തൂവൽ പോലെ ആയി പോകും.&lt;br /&gt;&lt;br /&gt;ചുമരിൽ ചില എണ്ണഛായ ചിത്രങ്ങൾ. ചുമരിനോട്‌ ചേർന്ന് ഒരു ചെറിയ ഷെൽഫുണ്ട്‌. അവൾ എഴുന്നേറ്റ്‌ ചെന്ന് നോക്കി. കുറെ ഫോട്ടോ അൽബമുകൾ അടുക്കി വെച്ചിരിക്കുന്നു. പുസ്തകങ്ങൾ, സിഡികൾ.. പുസ്തകങ്ങൾ പലതും ആർക്കിടെക്ച്ചറിനെ കുറിച്ചാണ്‌. പലതരം കെട്ടിടങ്ങളെ കുറിച്ചും, ഇന്റീരിയർ ഡിസൈനുകളെ കുറിച്ചും. ഇടയിൽ, കേരള ടെംബിൾ ആർക്കിടെക്ച്ചറിനെ കുറിച്ചും, വിദേശത്ത്‌ നിന്നും വരുത്തിയ ചില പുസ്തകങ്ങളും കണ്ടു.&lt;br /&gt;&lt;br /&gt;അവൾ ഒരെണ്ണമെടുത്ത്‌ മറിച്ചു നോക്കിയിട്ട്‌ തിരികെ വെച്ചു. താത്പര്യമില്ലാത്ത വിഷയമാണ്‌.&lt;br /&gt;&lt;br /&gt;'ടീ റെഡി' ഉത്സാഹത്തോടെയുള്ള ശബ്ദം പിന്നിലുയർന്നു.&lt;br /&gt;മുൻവശത്തെ ടീപോയിൽ അയാൾ രണ്ടു കപ്പുകൾ വെച്ച ട്രേ കൊണ്ടു വെച്ചു.&lt;br /&gt;&lt;br /&gt;'ചൂട്‌ കൂടുതലുണ്ട്‌' ഒരു മുൻകരുതലിനെന്ന പോലെ പറഞ്ഞു കൊണ്ട്‌ ഒരു കപ്പെടുത്ത്‌ ജൂലിയുടെ നേർക്ക്‌ നീട്ടി.&lt;br /&gt;&lt;br /&gt;'എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട്‌?' ആത്മാർത്ഥത നിറഞ്ഞ ചോദ്യം.&lt;br /&gt;....&lt;br /&gt;'ന്യൂറോളജി പഠിക്കുന്ന ഒരാളെ ആദ്യമായിട്ടാണ്‌ കാണുന്നത്‌!' അത്ഭുതം നിറഞ്ഞ അഭിപ്രായം.&lt;br /&gt;....&lt;br /&gt;'രാത്രി വണ്ടിയോടിച്ചു വരുന്നത്‌ അത്ര സേഫല്ല..പേടി തോന്നില്ലേ..ഒറ്റയ്ക്ക്‌ വരുമ്പോൾ..?'&lt;br /&gt;'ഏയ്‌.. എന്തിനു പേടിക്കണം? ഞാൻ ഒറ്റയ്ക്ക്‌ സിനിമയ്ക്കൊക്കെ പോയിട്ട്‌ വരാറുണ്ട്‌'.&lt;br /&gt;കുറച്ച്‌ വേഗത്തിലായി പോയി പറഞ്ഞത്‌. ആവേശം കൂടിയതിന്റെ കുഴപ്പമാണ്‌. 'ധൈര്യമില്ലാത്തവൾ' എന്നാർക്കും ഒരു വിധത്തിലുമുള്ള തോന്നൽ ഉണ്ടാവാനിട കൊടുക്കരുത്‌. എനിക്കത്‌ തീരെ ഇഷ്ടമല്ല.&lt;br /&gt;&lt;br /&gt;അയാൾ പെട്ടെന്ന് നിശ്ശബ്ദനായി.&lt;br /&gt;ഒരു നിമിഷത്തിനു ശേഷം, അവളുടെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ട്‌ സാവധാനം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.&lt;br /&gt;'ചെറിയ മയക്കം തോന്നുന്നുണ്ടോ?..ഞാൻ ചായയിൽ ഒരു പൊടി കലക്കിയിട്ടുണ്ട്‌..അടുത്ത മുറിയിൽ...ഒരു ക്യാമറയുണ്ട്‌..എന്റെ ബെഡ്‌ റൂമിൽ..'&lt;br /&gt;&lt;br /&gt;ആ ശബ്ദത്തിനു തന്നെ ഒരു തണുപ്പുണ്ടെന്നവൾക്ക്‌ തോന്നി. അവൾ ഒരു നിമിഷം ചായ കുടിക്കുന്നത്‌ നിർത്തി അയാളെ നോക്കി. ചായക്കപ്പ്‌ അയാൾക്ക്‌ നേരെ വലിച്ചെറിഞ്ഞ്‌, മിന്നൽ വേഗത്തിൽ വാതിലിലൂടെ പുറത്തേക്ക്‌ നിലവിളിച്ചു കൊണ്ട്‌ ഓടി പോകണം. പക്ഷെ കാലുകൾ അനങ്ങുന്നില്ല, തൊണ്ട വരണ്ടു പോയിരിക്കുന്നു. ചെറിയ തലകറക്കം തോന്നുന്നുണ്ടോ..?&lt;br /&gt;&lt;br /&gt;മുഖം വെളുത്ത കടലാസ്‌ പോലെ ആയിട്ടുണ്ടാവും.&lt;br /&gt;ശ്വാസത്തിനു വേഗത കുറയുന്നോ, കൂടുന്നോ?&lt;br /&gt;&lt;br /&gt;അയാൾ തന്റെ കപ്പ്‌ ട്രേയിൽ വെച്ചിട്ട്‌, വാ പൊത്തി ഇരിക്കുകയാണ്‌. അയാളുടെ കണ്ണുകൾ ഇടുങ്ങി വരുന്നു.&lt;br /&gt;&lt;br /&gt;അയാൾ ചിരിച്ചു തുടങ്ങി.&lt;br /&gt;അയാളുടെ ചിരി..അത്‌ വെറുതെ ചിരിയല്ല, പുഞ്ചിരിയല്ല, വിടന്റേയോ, വില്ലന്റേയോ ചിരിയല്ല. അയാൾ പൊട്ടിച്ചിരിക്കുകയാണ്‌. കുട്ടികളെ പോലെ..വയറമർത്തി പിടിച്ച്‌..സോഫയിൽ നിന്ന് താഴെ വീണു പോകുമെന്ന് തോന്നിപ്പിക്കും വിധം.&lt;br /&gt;&lt;br /&gt;ഇതിലെന്താണിത്ര ചിരിക്കാനുള്ളത്‌?&lt;br /&gt;&lt;br /&gt;'ദാ, ആ കണ്ണാടിയിൽ പോയിൽ നോക്ക്‌..'&lt;br /&gt;വാഷ്ബേസിനു മുകളിലായി ഉറപ്പിച്ചിരിക്കുന്ന മുഖകണ്ണാടി നോക്കിയാണ്‌ അയാൾ പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;എന്തു കാണാനാണ്‌?&lt;br /&gt;ചോദിക്കാത്ത ആ ചോദ്യം കേട്ട പോലെ, അയാൾ പറഞ്ഞു,&lt;br /&gt;'നല്ല ധൈര്യമുള്ള ഒരാളുടെ മുഖം അവിടെ കാണാം!' അതു പറഞ്ഞ്‌ അയാൾ ചിരി തുടർന്നു.&lt;br /&gt;&lt;br /&gt;അപ്പോൾ..എന്നെ കളിപ്പിക്കുകയായിരുന്നോ? കളിയാക്കുകയായിരുന്നോ?&lt;br /&gt;'പൊടി..' വിളറിയ മുഖത്തോടെ അവൾ അത്രയും പറഞ്ഞൊപ്പിച്ചു.&lt;br /&gt;'പാൽപൊടിയിട്ട ചായ കുടിച്ചിട്ടില്ലേ?' അയാൾ ചിരിച്ചു കൊണ്ട്‌ ചോദിച്ചു.&lt;br /&gt;&lt;br /&gt;അവളുടെ വിളർച്ചയോ, വിറയോ മാറിയിരുന്നില്ല.&lt;br /&gt;ആകെ നാണക്കേടായി പോയി. ചമ്മി പോയി. ഇത്രയും ആവേശം കാണിക്കാൻ പാടില്ലായിരുന്നു. അവൾ കുനിഞ്ഞു മുഖം ഒളിപ്പിക്കാൻ ഒരു ശ്രമം നടത്തി.&lt;br /&gt;&lt;br /&gt;'അതു പോട്ടെ, ഈ ന്യൂറോളജി എടുക്കാനെന്താ കാരണം?'&lt;br /&gt;ചോദ്യം കേട്ട്‌ ശൂന്യമായ കണ്ണുകളോടെ അയാളെ തന്നെയവൾ നോക്കിയിരുന്നു. ചിന്തകളുടെ പിടിവലികളിൽ ആ ചോദ്യം അവൾ വ്യക്തമായി കേട്ടതേയില്ല.&lt;br /&gt;&lt;br /&gt;എബ്രഹാം സത്യം പറഞ്ഞതാണോയെന്നറിയാനൊരു മാർഗ്ഗവുമില്ല. അതിനുത്തരം സമയം തരും. ഇയാളുടെ ചോദ്യം എന്റെ ശ്രദ്ധയെ വഴിതെറ്റിക്കാനല്ലയെന്നുറപ്പിക്കാൻ സമയമായിട്ടില്ല. കുറച്ച്‌ നേരം കൂടി കാത്തിരിക്കണം. കാഴ്ച്ചയ്ക്ക്‌ മങ്ങലുണ്ടെന്നു തോന്നിയാൽ, ആ നിമിഷം കൂവി വിളിക്കണം. അൽപ്പം മുൻപ്‌ മാത്രം പരിചയപ്പെട്ട അയൽക്കാരനെ അവിശ്വസിക്കുന്നതിലൊരു തെറ്റുമില്ല. ഈ ചായ..ഇനി കുടിക്കുന്നതു പോലെ അഭിനയിക്കുകയേ ഉള്ളൂ.&lt;br /&gt;&lt;br /&gt;അവൾ ചായ കുടിക്കുന്നത്‌ നിർത്തി. സംസാരത്തിൽ ശ്രദ്ധിച്ചാൽ, കൺപോളകൾക്ക്‌ ഭാരമുണ്ടാവുന്നത്‌ അറിയാൻ വൈകി പോയെന്നിരിക്കും. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട്‌ അവസാനിക്കാനുള്ള ജീവിതമല്ല എന്റേത്‌. ഏറിയാൽ അഞ്ച്‌ മിനിട്ട്‌. അതിലപ്പുറം ഇവിടിരിക്കാൻ പാടില്ല. അസൈൻമന്റുണ്ടെന്നോ, പരീക്ഷയ്ക്ക്‌ പഠിക്കാനുണ്ടെന്നോ..&lt;br /&gt;&lt;br /&gt;എന്തായിരുന്നു ചോദ്യം? കുറച്ച്‌ മുൻപ്‌ മാത്രം കേട്ട ആ ശബ്ദം അവൾ മനസ്സിൽ തിരഞ്ഞു. കണ്ടു പിടിച്ചു.&lt;br /&gt;&lt;br /&gt;'ന്യൂറോളജി..'&lt;br /&gt;മറുപടി പറയുമ്പോഴെല്ലാം, അവൾ ചിന്തകളിലേക്ക്‌ തെന്നി വീണു കൊണ്ടിരുന്നു. കേട്ട കഥകളിലേക്ക്‌, വായിച്ച പത്ര വാർത്തകളിലേക്ക്‌..ചായയിലേക്ക്‌..പൊടിയിലേക്ക്‌..ചൂണ്ടി കാണിച്ച ബെഡ്‌ റൂമിനുള്ളിലെവിടെയോ വെച്ചിരിക്കുന്ന ക്യാമറയേ കുറിച്ച്‌..&lt;br /&gt;&lt;br /&gt;അയാൾ സ്വാഭാവിക ശബ്ദത്തിൽ സംസാരിച്ചു കൊണ്ടേയിരുന്നു.&lt;br /&gt;തന്റെ അറിവുകൾ ഉപയോഗപ്പെടുത്തിയ, നഗരത്തിലെ പുതിയ ബഹു നില കെട്ടിടങ്ങളെ കുറിച്ച്‌..&lt;br /&gt;പജേറോ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ..&lt;br /&gt;&lt;br /&gt;ഇയാൾ സംസാരിക്കാൻ ആളെ നോക്കി, ദാഹിച്ച്‌, മോഹിച്ച്‌ ഇരിക്കുവായിരുന്നോ? ഒരു പക്ഷെ ഇത്ര നാളും സംസാരിക്കാതെ കൊണ്ടു നടന്നതു മുഴുവനും എന്നോട്‌ സംസാരിച്ച്‌ തീർക്കുകയാവും. പക്ഷെ ഇയാൾ സാവധാനമാണ്‌ സംസാരിക്കുന്നത്‌..സംസാരത്തിനു ഒരു ആകർഷണീയതയുണ്ട്‌..ശബ്ദം കേൾക്കാൻ ഒരു സുഖമുണ്ട്‌.&lt;br /&gt;&lt;br /&gt;ചുണ്ടു നനയ്ക്കണം - അവൾ കപ്പ്‌ ചുണ്ടിലേക്കടുപ്പിച്ചു. പാട കെട്ടിയിരിക്കുന്നു. ചായ തണുത്തു പോയത്‌ അപ്പോഴാണറിയുന്നത്‌. തണുത്ത ചായ കുടിക്കുന്നത്‌ ഒട്ടും തന്നെയിഷ്ടമുള്ള കാര്യമല്ല, അവൾ കപ്പ്‌ ട്രേയിലേക്ക്‌ വെച്ചു.&lt;br /&gt;&lt;br /&gt;'താൻ ചായ കുടിച്ചില്ല അല്ലേ?!' അയാൾ അത്ഭുതത്തോടെ ചായക്കപ്പിലേക്ക്‌ തന്നെ നോക്കിയിരുന്നു.&lt;br /&gt;എന്നിട്ട്‌ ഒരു പശ്ചാത്താപബോധത്തോടെ പറഞ്ഞു,&lt;br /&gt;'സോറി.. ഞാൻ വെറുതെ ഒരു തമാശയ്ക്ക്‌ പറഞ്ഞതാണ്‌..വേണമെങ്കിൽ ഒരു ചായ ഇപ്പോഴുണ്ടാക്കാം.'&lt;br /&gt;'ഓ..വേണമെന്നില്ല..അല്ലെങ്കിലും ഞാൻ ചായ അധികം കുടിക്കാറില്ല'. പച്ചക്കള്ളമാണ്‌ എങ്കിലും ജാള്യത മറയ്ക്കാൻ അതുപകരിക്കും.&lt;br /&gt;&lt;br /&gt;'ഇപ്പോഴും പേടിയാണേൽ..താൻ വേണെൽ സ്വന്തമായി ചായ ഇട്ടോള്ളൂ!'&lt;br /&gt;അതു കേട്ട്‌ അവൾ ചിരിച്ചു പോയി.&lt;br /&gt;അവളുടെ ചിരി തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന അയാൾ പെട്ടെന്ന് പറഞ്ഞു,&lt;br /&gt;'തന്നെ കാണുമ്പോൾ ഒരു പൂവിനേയാണോർമ്മ വരിക...പ്രത്യേകിച്ചും പിങ്ക്‌ നിറമുള്ള ഈ ഡ്രസ്സിൽ..എന്താണതിന്റെ പേര്‌..?'&lt;br /&gt;ഒരു നിമിഷം കണ്ണുകളിറുക്കിയടച്ച്‌ അയാൾ താഴെക്ക്‌ നോക്കിയിരുന്നു.&lt;br /&gt;അടുത്ത നിമിഷം തലയുയർത്തി ആവേശപൂർവ്വം പറഞ്ഞു,&lt;br /&gt;'ങാ..സീനിയ! സീനിയ പൂവിനെ പോലെയാണ്‌. ഇയാൾ സീനിയ പൂക്കളെ കണ്ടിട്ടുണ്ടോ?'&lt;br /&gt;അവളുടെ കാലുകൾ തറയിൽ ഉറച്ചു പോയിരുന്നു.&lt;br /&gt;അയാളുടെ ചുണ്ടിൽ തന്നെ ദൃഷ്ടി പതിപ്പിച്ച്‌ അവളിരുന്നു.&lt;br /&gt;മനസ്സ്‌ വായിക്കാനുള്ള കഴിവുകളിൽ ഞാൻ വിശ്വസിക്കുന്നില്ല. മുജ്ജന്മങ്ങളിലും വിശ്വസിക്കുന്നില്ല. പക്ഷെ എന്റെ പേര്‌..ഞാനിഷ്ടപ്പെടുന്ന എന്റെ പേര്‌..എന്റെ ഡയറിയിൽ ഞാനെഴുതി വെച്ച പേര്‌..&lt;br /&gt;'താൻ', 'ഇയാൾ' എന്നൊക്കെ എത്ര സ്വാതന്ത്ര്യത്തോടെയാണ്‌ വിളിക്കുന്നത്‌. കുറച്ച്‌ മുൻപ്‌ സംശയവും, പേടിയും മാത്രമായിരുന്നു..ഇപ്പോൾ അതെല്ലാം എവിടെ പോയെന്നു കൂടി അറിയില്ല. അതു മാത്രമല്ല, ഈ ബന്ധത്തിനു മണിക്കൂറുകളുടെ ദൈർഘ്യം മാത്രമെ ഇതുവരെ ഉള്ളൂ എന്ന കാര്യവും വിസ്മരിച്ചു പോയിരിക്കുന്നു. ഇപ്പോൾ എനിക്ക്‌ ഇയാളോട്‌ തോന്നുന്ന വികാരമെന്തെന്നും, ഇയാളെ കുറിച്ചുള്ള അഭിപ്രായമെന്തെന്നും വ്യക്തമല്ല.&lt;br /&gt;&lt;br /&gt;അയാൾ സംസാരം നിർത്തിയിരുന്നില്ല.&lt;br /&gt;'എന്നെ കണ്ടാൽ, എബ്രഹാമെന്ന പേര്‌ ചേരുമോ?..&lt;br /&gt;പതിയെ തന്റെ ചെറിയ താടി തടവി കൊണ്ട്‌ ഉത്സാഹത്തോടു കൂടി അയാൾ ചോദിച്ചു.&lt;br /&gt;'എനിക്കിഷ്ടം സാമുവൽ എന്ന പേരാണ്‌'. അയാൾ തുടർന്നു.&lt;br /&gt;&lt;br /&gt;ഇല്ല, ഇതു ഞാൻ വിശ്വസിക്കില്ല. എന്റെ ചിന്തകളുടെ പകർപ്പാണിത്‌. എന്റേതു മാത്രമായ ചിന്തകളെന്നു ഞാൻ വിശ്വസിച്ചിരുന്ന ചിന്തകൾ. അതേങ്ങനെ ഇയാൾ മനസ്സിലാക്കി ?. എനിക്കിയാളോട്‌ ഇഷ്ടം തോന്നി തുടങ്ങിയിരിക്കുന്നു എന്നു മാത്രമല്ല അതു ഒരോ നിമിഷവും കൂടി കൂടി വരികയും ചെയ്യുന്നു. ഒരു പക്ഷെ ഞാൻ വിശ്വസിക്കാത്ത വിധി എന്നെ കൊണ്ടു തന്നെ തിരുത്തി പറയിപ്പിക്കാൻ ശ്രമിക്കുകയാവാം.&lt;br /&gt;&lt;br /&gt;ഇഷ്ടങ്ങൾ..അതിലൊക്കെ സാമ്യം വരിക യാദൃശ്ചികം മാത്രമാണ്‌. എന്നാൽ ചിന്തകൾ.. അതും എന്റേതു മാത്രമെന്നു കരുതിയ രഹസ്യ ചിന്തകൾ..അതൊരിക്കലും ഒന്നാവുകയില്ല. അവളുടെ മനസ്സ്‌ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക്‌ പിന്നാലെ പാഞ്ഞു.&lt;br /&gt;&lt;br /&gt;കുറച്ച്‌ നേരം കൂടി അവൾ ആ മുറിയിലുണ്ടായിരുന്നു. സമയം താമസിക്കുന്നു എന്നു തോന്നിയിട്ടാവാം അവൾ യാത്ര പറഞ്ഞിറങ്ങി.&lt;br /&gt;&lt;br /&gt;മുറിയിലേക്ക്‌ കയറി കുറച്ച്‌ നേരം കഴിഞ്ഞ ശേഷമാണ്‌ ജൂലി, താൻ തന്റെ അപാർട്ട്‌മന്റിൽ എത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കിയത്‌. ബാഗ്‌ തുറന്ന് താക്കോലെടുതത്തെപ്പോഴാണ്‌? എപ്പോഴാണ്‌ വാതിൽ തുറന്നത്‌? എല്ലാം യാന്ത്രികമായി ചെയ്തു കഴിഞ്ഞിരിക്കുന്നു. അവൾ സോഫയിലേക്ക്‌ ചെന്നു സ്വയം വീണു. കുറച്ച്‌ മുൻപ്‌ വരെ മറ്റൊരു ലോകത്തായിരുന്നുവെന്നും, എന്നാൽ അതൊന്നും തന്നെ സ്വപ്നമായിരുന്നില്ലെന്നും അവൾ ഓർത്തു. ഇതു വരെ ഒരാളോടും, വിപിനോട്‌ പോലും തോന്നാത്ത ഒരു തരം ബന്ധം വെറും ഒന്നോ രണ്ടോ മണിക്കൂറുകൾക്ക്‌ മുൻപു മാത്രം പരിചയപ്പെട്ട അയാളോട്‌, എബ്രഹാമിനോട്‌, അല്ല സാമുവലിനോട്‌ തോന്നി തുടങ്ങിയിരിക്കുന്നു. 'വിപിനു തന്നോട്‌ പ്രേമമാണെന്നു തോന്നുന്നു..'. ലച്ചു പറഞ്ഞതവളോർത്തു. അതു തോന്നലല്ല എന്നു എനിക്ക്‌ നല്ല നിശ്ചയമുണ്ട്‌. വിപിനു തന്നോട്‌ പ്രേമം തന്നെയാണ്‌. എന്നോട്‌ സംസാരിക്കുമ്പോൾ മാത്രം അവന്റെ ശബ്ദം ഇടറുന്നതും, വാക്കുകൾ കിട്ടാതെ കഷ്ടപ്പെടുന്നതും ഞാൻ എത്രവട്ടം ശ്രദ്ധിച്ചിരിക്കുന്നു. എന്നാൽ എനിക്കവനോട്‌ ഒരു സുഹൃത്ത്‌ എന്നതിൽ കവിഞ്ഞ ഒരു ബന്ധവും സ്ഥാപിക്കാൻ തോന്നിയിട്ടില്ല. മറിച്ച്‌ ഒരു തോന്നൽ പോലും അവന്‌ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു വാക്കോ, നോട്ടമോ എന്തിന്‌? ഒരു ശബ്ദം കൊണ്ടു പോലും തന്നോട്‌ പ്രണയത്തിന്റെ ഒരു ഭാവവും പ്രകടിപ്പിക്കാത്ത ഒരാളോട്‌..&lt;br /&gt;അവൾ സോഫയിൽ തന്നെ കിടന്നു. നാളെ ശനിയാഴ്ച്ചയാണ്‌..ചിന്തിക്കാൻ ഒരുപാട്‌ സമയമുള്ള ദിവസം. ഇന്ന് രാത്രിയിൽ ഡയറിയിൽ കുറച്ച്‌, കുറച്ചധികം എഴുതാനുണ്ട്‌..&lt;br /&gt;&lt;br /&gt;കണ്ടുമുട്ടലുകൾ ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചെങ്കിലും, അവൾക്ക്‌ അയാളെ കാണുവാനോ, സംസാരിക്കുവാനോ കഴിഞ്ഞില്ല. ഒരാഴ്ച്ച കഴിഞ്ഞു പോയിരിക്കുന്നുയിപ്പോൾ. ഓരോ ദിവസവും കാണുവാൻ കഴിയുമെന്ന പ്രതീക്ഷയുമായി അവളിരുന്നു. കാണാൻ കഴിഞ്ഞില്ലെങ്കിലും. മധുരമുള്ള ഒരു നൊമ്പരമാണ്‌ അത്‌ തനിക്ക്‌ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്‌ എന്നവളറിഞ്ഞു. വിധിയിൽ വിശ്വസിച്ചു തുടങ്ങിയതു കൊണ്ട്‌ വിധിയിപ്പോൾ തന്നെ കളിപ്പിക്കുകയാണ്‌. എന്റെ മൗന നൊമ്പരങ്ങൾ കണ്ട്‌ ആനന്ദിക്കുകയാവും. അവൾക്ക്‌ വിധിയോട്‌ മസ്തരിക്കണമോ അതോ അതിൽ വിശ്വസിക്കണമോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിച്ചേരാൻ സാധിച്ചില്ല. &lt;br /&gt;&lt;br /&gt;അയാൾ താൻ വന്നതിനു ശേഷം വൈകി വരികയും താൻ പകൽ പുറപ്പെടുന്നതിനു മുൻപ്‌ പുറത്തേക്ക്‌ പോവുകയുമാണ്‌ ചെയ്യുന്നതെന്നതെന്നവൾ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ഡയറിയിലെ താളുകളിൽ അവളുടെ അക്ഷരങ്ങൾ വന്നു വീണു കൊണ്ടിരുന്നു. ആദ്യമായി കണ്ടുമുട്ടാൻ ഇത്രയും താമസിച്ചില്ലേ? ഇനി അടുത്ത കണ്ടുമുട്ടലിനുള്ള സമയവും എവിടെയോ ആരോ തീരുമാനിച്ചിട്ടുണ്ടാവും. അതിലേക്കുള്ള ദൂരം എത്രയെന്നറിയാൻ കഴിയുന്നില്ല. അതു സംഭവിക്കുമ്പോൾ മാത്രമെ അതു സംഭവിച്ചു കഴിഞ്ഞു എന്നറിയാൻ കഴിയുകയുള്ളൂ. അവൾ എഴുതി വെച്ചു.&lt;br /&gt;&lt;br /&gt;ശനിയാഴ്ച്ച ലച്ചുവിന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ്‌, പോർച്ചിൽ പജേറൊ കിടക്കുന്നത്‌ കണ്ടത്‌. ആ വാഹനം കാണുന്നത്‌ തന്നെ മനസ്സിൽ സന്തോഷം ഉണ്ടാക്കുന്നു. വഴിയിൽ കൂടി വണ്ടിയോടിച്ചു പോകുമ്പോൾ ഇപ്പോൾ ഈ വാഹനം തിരഞ്ഞു തുടങ്ങിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;അവൾ ആക്ടീവ സ്റ്റാന്റിട്ട്‌ വെച്ച ശേഷം പടികൾ കയറുമ്പോൾ, തനിക്കു മുന്നിലായി അയാൾ പടികൾ കയറി പോവുന്നത്‌ കണ്ടു.&lt;br /&gt;ജൂലിയുടെ നേരെ തിരിഞ്ഞ്‌, അയാൾ ഒരു ചിരിയോടെ ചോദിച്ചു,&lt;br /&gt;'ങാ, താനെവിടെ പോയെന്നിപ്പോൾ വർഗ്ഗീസിനോടന്വേക്ഷിച്ചതേയുള്ളൂ.'. &lt;br /&gt;ജൂലി ചിരി കൊണ്ട്‌ മാത്രം അതിനു മറുപടി കൊടുത്തു.&lt;br /&gt;'അകത്തേക്കു വരൂ, ഒരു കാര്യം പറയാനുണ്ട്‌'. &lt;br /&gt;അതും പറഞ്ഞു അയാൾ വാതിൽ തുറന്ന് അകത്തേക്ക്‌ പോയി.&lt;br /&gt;&lt;br /&gt;പുറത്ത്‌ ചെരുപ്പൂരിയിടുന്നതിനിടയിലവളോർത്തു, എത്ര സ്വാതന്ത്ര്യത്തൊടെയാണിയാൾ അകത്തേക്ക്‌ വിളിക്കുന്നത്‌. ഒരു മടിയോ, ഭയമോ ഇപ്പോൾ തോന്നുന്നില്ല. ആ അപരിചിതനിൽ നിന്നും ഈ പരിചിതനിലേക്കുള്ള ദൂരം വെറും ദിവസങ്ങൾ മാത്രം. ഒരിക്കൽ മാത്രമാണ്‌ സംസാരിച്ചിട്ടുള്ളത്‌. അതോ..രണ്ടു പ്രാവശ്യമോ?. മനസ്സിൽ പലതവണ സംസാരിച്ചതു പോലെ. പലതവണ കണ്ടുമുട്ടിയതു പോലെ. വിധി നിശ്ചയിച്ച സമയം ചിലപ്പോൾ ഇതാവണം.&lt;br /&gt;&lt;br /&gt;മുറിക്കകത്തേക്ക്‌ കയറിയ അവൾ ഒരു നിമിഷം ആരോ പിടിച്ചു നിർത്തിയതു പോലെ നിന്നു. ഒരു വശത്തുണ്ടായിരുന്നു മ്യൂസിക്‌ സിസ്റ്റം, ടിവി സ്റ്റാന്റ്‌, കമ്പ്യൂട്ടർ വെച്ചിരുന്ന മേശ, ഡൈനിംഗ്‌ ടേബിൾ, പുസ്തകങ്ങൾ വെച്ചിരുന്ന ഷെൽഫ്‌, ചുവരുകളെ അലങ്കരിച്ചിരുന്ന എണ്ണഛായ ചിത്രങ്ങൾ.. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. മുറി ഒരു തുറസ്സായ മൈതാനം പോലെ തോന്നിക്കുന്നു. ചാര നിറമുള്ള സോഫ മാത്രമാണവിടെ ഉണ്ടായിരുന്നത്‌.&lt;br /&gt;&lt;br /&gt;'സോറി ജൂലി..ഇന്നു ചായയുമില്ല, പൊടിയുമില്ല..ഞാനിവിടെ നിന്നും മാറുകയാണ്‌..' അയാൾ മറ്റൊരു നഗരത്തിന്റെ പേരു പറഞ്ഞു.&lt;br /&gt;&lt;br /&gt;ജോലിയിൽ ഉയർച്ചയുണ്ടായിരിക്കുന്നു. അതിന്റെ പ്രതിഫലനമെന്നോണം മറ്റൊരു വലിയ നഗരത്തിലേക്ക്‌ അയാളുടെ സേവനം ആവശ്യമായി വന്നിരിക്കുന്നു.&lt;br /&gt;&lt;br /&gt;'കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വലിയ തിരക്കായിരുന്നു..സാധങ്ങൾ ഷിഫ്റ്റ്‌ ചെയ്യുന്നതിന്റെ തിരക്കും, മറ്റു വർക്കുകളും..ഇന്നാണ്‌ കുറച്ച്‌ സമാധാനം കിട്ടിയത്‌.'&lt;br /&gt;'തന്നെ കണ്ടു യാത്ര പറയാൻ വേണ്ടിയാണ്‌ വർഗ്ഗീസിനോട്‌ അന്വേക്ഷിച്ചത്‌..ഏതായാലും നേരിട്ട്‌ കണ്ട്‌ പറയാൻ കഴിഞ്ഞല്ലോ' അയാൾ ആശ്വാസം പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;അവൾ ഒന്നും തന്നെ പറയാതെ അയാൾ പറയുന്നത്‌ ശ്രദ്ധിച്ചു കേട്ടു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;'എനിക്കീ ഫ്ലാറ്റിൽ ആരേയും അറിയില്ല എന്നു തന്നെ പറയാം..ആകെ അറിയാവുന്നത്‌ വർഗ്ഗീസിനേയും കഴിഞ്ഞാഴ്ച്ച പരിചയപ്പെട്ട തന്നേയും' അതു പറഞ്ഞയാൾ ചിരിച്ചു.&lt;br /&gt;&lt;br /&gt;എഴുന്നേറ്റ്‌ അകത്തേക്ക്‌ പോയ അയാൾ തിരിച്ചു വരുമ്പോൾ കൈയ്യിൽ ഒരു ചെറിയ കവറുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;'ഇതൊരു ഗസലിന്റെ സിഡിയാണ്‌..കേട്ടു നോക്കൂ' അതു പറഞ്ഞ്‌ അയാളത്‌ അവളുടെ നേർക്ക്‌ നീട്ടി.&lt;br /&gt;&lt;br /&gt;അവൾ യാന്ത്രികതയോടെ അതു വാങ്ങിച്ചു. കുറച്ച്‌ കഴിഞ്ഞാണ്‌ താൻ നന്ദി പറഞ്ഞില്ലല്ലോ എന്നോർത്തത്‌..&lt;br /&gt;'താങ്ക്സ്‌'.&lt;br /&gt;&lt;br /&gt;അവൾക്ക്‌ അയാളോട്‌ എന്തു പറയണമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല.&lt;br /&gt;അധികം നേരം ഇവിടെ ഇരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല..ഒരു തരം ശ്വാസംമുട്ടൽ.. ഈ വലിയ മുറിയിൽ ആവശ്യത്തിനു ശുദ്ധവായുവില്ലെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;'പാക്കിംഗ്‌ എല്ലാം കഴിഞ്ഞോ?' കുറെ കഴിഞ്ഞ്‌ അവാൾ ചോദിച്ചു.&lt;br /&gt;'ഏതാണ്ടെല്ലാം തന്നെ കഴിഞ്ഞു. മൂവേഴ്സ്‌ ആന്റ്‌ പാക്കേർസ്‌ ..അവരിപ്പോൾ വരും'.&lt;br /&gt;'..എന്നാൽ..ഞാനിറങ്ങട്ടെ..ഇനി തിരക്കാവും..'&lt;br /&gt;വാതിൽ വരെ ചെന്നിട്ട്‌ എന്തോ ഓർത്ത പോലെ അവൾ തിരിഞ്ഞു നിന്നു.&lt;br /&gt;'ആൾ ദ്‌ ബെസ്റ്റ്‌'.&lt;br /&gt;അവൾ അതു പറയുമ്പോൾ ശബ്ദത്തിനു തീരെ ശക്തി ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;തിരിഞ്ഞു നടക്കുമ്പോൾ, 'താങ്ക്സ്‌' എന്നയാൾ പറയുന്നത്‌ കേട്ടു.&lt;br /&gt;&lt;br /&gt;അവൾ അവളുടെ അപാർട്ട്‌മന്റ്‌ തുറന്ന് നേരെ പോയത്‌ കട്ടിലിനടുത്തേക്കാണ്‌. ബെഡിൽ കിടന്ന് സീലിംഗിലേക്ക്‌ ശൂന്യമായി നോക്കുമ്പോഴും അവളുടെ മനസ്സ്‌ ശൂന്യമായിരുന്നു. എനിക്ക്‌ ശരീരവുമില്ല, മനസ്സുമില്ല, ചിന്തകളുമില്ല. ഭാരമില്ലാത്ത, ഒരപ്പൂപ്പൻ താടി പോലെ ആയിരിക്കുന്നു..&lt;br /&gt;&lt;br /&gt;ഒരു പക്ഷെ ഇനി പാൽപ്പൊടി കാണുമ്പോഴെല്ലാം എബ്രഹാമിനെ ഓർത്തുപോയെന്നിരിക്കാം. ഗസലുകൾ കേൾക്കുമ്പോഴെല്ലാം, കറുത്ത പജേറോയിലേ യാത്ര ഓർത്തെന്നിരിക്കാം. കെട്ടിടങ്ങളുടെ ബ്ലൂപ്രിന്റ്‌ കാണുമ്പോഴെല്ലാം, താനുണ്ടാക്കിയ കെട്ടിടങ്ങളെ കുറിച്ച്‌ അഭിമാനത്തോടു കൂടി പറയുന്ന ആ മുഖം ഓർത്തു പോയെന്നിരിക്കാം. അയാൾ തന്റേതാണെന്ന് വെറുതെ വിശ്വസിക്കുകയല്ല ചെയ്തത്‌. തീർച്ചപ്പെടുത്തിയതായിരുന്നു. അതിലേക്കുള്ള വഴികൾ തനിയെ തുറന്നു വരുമെന്നും വിശ്വസിച്ചിരുന്നു. ആ വഴികൾ ആരുടെയോ അദൃശ്യ കരങ്ങൾ മായ്ച്ചു കളഞ്ഞിരിക്കുന്നു. താൻ തോറ്റു പോയിരിക്കുന്നു. തന്നെ ആരോ തോൽപ്പിച്ചിരിക്കുന്നു...വിധിയുടെ വിരലുകൾ..തന്റെ ചിന്തകളെല്ലാം അബദ്ധങ്ങളാണ്‌. ശരിക്ക്‌ ചിന്തിക്കാൻ കൂടി അറിയാത്ത ഞാനും എന്റെ ബുദ്ധിശൂന്യമായ ചിന്തകളും..ഞാൻ വ്യത്യസ്തയല്ലെന്നും..ആരേയും പോലെ ഒരു വെറും പെൺകുട്ടി മാത്രമാണെന്നും..&lt;br /&gt;&lt;br /&gt;എന്റെ ജീവിതത്തിലെ നീണ്ട പോകുന്ന വഴികൾ എന്റെ മുന്നിൽ തനിയെ പ്രത്യക്ഷപ്പെടും. ഇല്ലെങ്കിൽ വഴി അന്വേക്ഷിക്കുകയോ, വെട്ടിത്തെളിക്കുകയോ വേണം..മൂഢ സ്വർഗത്തിന്റെ മുട്ടയുടെ തോടാണിപ്പോൾ പൊട്ടിയത്‌..അതു നല്ലതു തന്നെ.&lt;br /&gt;&lt;br /&gt;അവൾ എഴുന്നേറ്റ്‌ ബാൽക്കണിയിലേക്ക്‌ നടന്നു. താഴേക്ക്‌ നോക്കുമ്പോൾ, പരിചിതരായ വൃദ്ധ ദമ്പതികൾ സ്വർണ്ണമത്സ്യങ്ങളോട്‌ സംസാരിക്കാൻ കൈകോർത്ത്‌ നടക്കുന്നതാണ്‌ കണ്ടത്‌. അവർ ഭാഗ്യം ചെയ്തവർ. വിധി ജയിക്കുകയോ, വിധിയെ ജയിക്കുകയോ..അതെന്തുമാവട്ടെ, ജീവിതം നിരവധി അധ്യായങ്ങളുള്ള പുസ്തകമാണെന്ന അറിവുണ്ടായല്ലോ..അതു തന്നെ ധാരാളം. അവൾ ദീർഘമായി നിശ്വസിച്ചു, ആശ്വസിച്ചു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-8804393790769936502?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/8804393790769936502/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_10.html#comment-form' title='42 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8804393790769936502'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8804393790769936502'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post_10.html' title='അപരിചിതൻ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>42</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-6459129474525640063</id><published>2011-12-08T23:51:00.000+13:00</published><updated>2011-12-08T23:51:16.997+13:00</updated><category scheme='http://www.blogger.com/atom/ns#' term='ഗവിത'/><title type='text'>സ്വാതന്ത്ര്യത്തിന്റെ ശബ്ദം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;കണ്ണുകൾ ചൂഴ്‌ന്നെടുക്കപ്പെട്ടെങ്കിലും,&lt;br /&gt;ഞാൻ കണ്ടു കൊണ്ടിരുന്നു..&lt;br /&gt;കാതുകളിലീയമൊഴിക്കപ്പെട്ടെങ്കിലും,&lt;br /&gt;ഞാൻ കേട്ടു കൊണ്ടിരുന്നു..&lt;br /&gt;ഉരുക്കുകൈകളാൽ വായ മൂടപ്പെട്ടെങ്കിലും,&lt;br /&gt;എന്റെ ശബ്ദം നിങ്ങൾ കേട്ടു കൊണ്ടിരുന്നു..&lt;br /&gt;&lt;br /&gt;അഗ്നിയിലേക്കെന്നെ എറിയുകയും,&lt;br /&gt;നിലയില്ലാ കയത്തിൽ കല്ലു കെട്ടി താഴ്ത്തുകയും ചെയ്തു..&lt;br /&gt;ഞാൻ ചാരനിറമുള്ള ചാമ്പലാവുകയോ,&lt;br /&gt;ശ്വാസം തേടി പിടഞ്ഞ്‌, നിശ്ചലമാവുകയോ ചെയ്തില്ല..&lt;br /&gt;&lt;br /&gt;ഞാൻ കാണുകയും, കേൾക്കുകയും, ശബ്ദിക്കുകയും&lt;br /&gt;ചെയ്തു കൊണ്ടിരിക്കുന്നു..&lt;br /&gt;ശബ്ദമില്ലാത്തവർക്കായി..&lt;br /&gt;കാഴ്ച്ചയില്ലാത്തവർക്കായി..&lt;br /&gt;നാവുകളില്ലാത്തവർക്കായി..&lt;br /&gt;&lt;br /&gt;നൂറ്റാണ്ടുകളായി..&lt;br /&gt;എന്റെ ശബ്ദത്തിനു മരണമില്ലെന്നു ഞാൻ നിങ്ങളോട്‌ പറയട്ടെ!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-6459129474525640063?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/6459129474525640063/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/6459129474525640063'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/6459129474525640063'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/12/blog-post.html' title='സ്വാതന്ത്ര്യത്തിന്റെ ശബ്ദം'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-8593766897841778380</id><published>2011-11-27T16:40:00.002+13:00</published><updated>2011-11-28T23:10:47.092+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വേൽമുരുകന്റെ മരണം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;മുരുകനെ കാണ്മാനില്ല. ഇതു പരസ്യമല്ല. ഞാൻ സ്വയം മനസ്സിലാക്കിയതാണ്‌. വേൽമുരുകൻ മരിച്ചു പോയെന്നാണ്‌ തോന്നുന്നത്‌. വെറുതെ മരിക്കാൻ വഴിയില്ല, അവനെ ആരോ കൊന്നുകളഞ്ഞതു തന്നെ. അവനും ഈ ഞാനും ഔസേപ്പ്‌ മൊതലാളിയുടെ വീട്ടിലെ പണിക്കാരാണ്‌. അല്ല, അവൻ പണിക്കാരനായിരുന്നു. അതല്ലേ ശരി? അഞ്ചാം ക്ലാസ്സ്‌ വരെ പഠിച്ച, പത്രം വായിക്കാൻ അറിയാവുന്ന എനിക്കതെല്ലാമറിയാം. കവിതയും കഥയുമൊക്കെ എഴുതാൻ ശ്രമിച്ച്‌ പരാജയപ്പെട്ടിട്ടുമുണ്ട്‌. നല്ലൊരു കഥ ഇതു വരെ കിട്ടിയില്ല. ആ ഒരു കാരണം മാത്രമേയുള്ളൂ. പക്ഷെ അതൊക്കെ രഹസ്യമാണ്‌. എന്റെ മുതലാളി അടുത്തകാലത്ത്‌ മുതലാളിയായതാണ്‌. പുതുപണക്കാരൻ എന്നൊക്കെ ചില നാട്ടുകാര്‌ പറയും. ഭൂമിക്കച്ചോടം നടത്തിയതുകൊണ്ടോ, എവിടെയോ കുഴിച്ചപ്പോൾ എന്തൊ കല്ലോ മറ്റോ കിട്ടിയതു കൊണ്ടോ.. കഥകളങ്ങനെ പലതും കേട്ടു. ഞാനതിനൊന്നും ചെവി കൊടുക്കാൻ പോയില്ല. എന്തിന്‌ ? മൂന്ന് നേരം കഴിക്കാൻ കിട്ടുന്നിടത്ത്‌ എനിക്കെന്ത്‌ പരാതി? പക്ഷെ മുരുകൻ പറഞ്ഞ കഥകൾ.. അതു കേട്ട്‌ ഞാനിപ്പോൾ വല്ലാത്ത ഒരു അവസ്ഥയിലാണ്‌.&lt;br /&gt;&lt;br /&gt;എന്നെ അവൻ 'രാവുന്നി' എന്നാണ്‌ വിളിച്ചിരുന്നത്‌. കൂടെ കാറ്റിന്റെ ഒരു ശബ്ദവും ഉണ്ട്‌. അതവന്റെ സൗജന്യം. മുൻവശത്തെ രണ്ടു പല്ലുകളുടെ അഭാവമാണ്‌ കാരണം. പക്ഷെ അവൻ സ്നേഹത്തോടെ വിളിക്കുകയുള്ളൂ. ഇവിടെ വന്നപ്പോൾ മുതൽ മുരുകന്റെ കൂടെ ആയിരുന്നു. വൃത്തി കുറച്ച്‌ കുറവാണേലും, അപാര കൈപുണ്യമാ..എന്തുണ്ടാക്കിയാലും വയർ നിറച്ച്‌ കഴിച്ച്‌ വിരലു നക്കിയിട്ടേ ആരും എഴുന്നേറ്റ്‌ പോയിട്ടുള്ളൂ. അവന്റെ കൂടെ നിന്ന് ഞാനും ചില സൂത്രങ്ങൾ പഠിച്ചിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;'ങാ..മുരുകൻ ഇവിടില്ല..നീ വേണം എല്ലാം നോക്കാൻ'&lt;br /&gt;നാട്ടിൽ ഒരു കല്ല്യാണം കൂടിയിട്ട്‌ വന്നപ്പോൾ മുതലാളി പറഞ്ഞതാണ്‌.&lt;br /&gt;ഇതു ഒരാഴ്ച്ച മുൻപ്‌ പറഞ്ഞതാണ്‌..ഇപ്പോ ഒന്നൂടെ ഓർത്തു നോക്കി. ആ പറഞ്ഞത്‌ എന്തോ മറച്ചു പിടിക്കാൻ പറഞ്ഞതല്ലേ? എന്നോട്‌ പറയാതെ മുരുകൻ ഒരിടത്തും പോവൂല്ല. എനിക്കു നന്നായറിയാം. ഇതിപ്പോ ആഴ്ച്ച ഒന്നു കഴിഞ്ഞു. അമ്മിണിയോടും ചോദിച്ചു. അവൾക്കും അറിയത്തില്ല. അല്ലേൽ തന്നെ അവൾക്കെന്തറിയാം?. മുരുകനെ കാണാതായപ്പോഴാണ്‌ മുരുകനെ കുറിച്ച്‌ എനിക്കൊന്നും തന്നെ അറിയില്ലെന്നും, അവനോട്‌ അവനെ കുറിച്ച്‌ പോലും ഒന്നും ചോദിച്ചിട്ടില്ലായിരുന്നുന്നെന്നും ഓർത്തത്‌. മുരുകനെ കുറിച്ച്‌ കേട്ട കഥകൾ പലതിനും വാലും തുമ്പും ഉണ്ടായിരുന്നില്ല. മുരുകൻ ഏതോ രാത്രിയിൽ കവലയിൽ വന്നിറിങ്ങിയതാണെന്നും പിന്നീട്‌ അവിടുള്ള ചായപീടികയിൽ പണിക്ക്‌ നിന്നെന്നും, കട പൂട്ടി പോയപ്പോൾ, മുതലാളിയുടെ വീട്ടിൽ പണിക്ക്‌ വന്നതാണെന്നും. എങ്കിലും അവന്റെ നാട്‌, വീട്‌, ബന്ധുക്കൾ ഇതൊന്നും തന്നെ ഇതു വരെ എന്നോട്‌ പറഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;തമിഴിലെഴുതിയ ചില കത്തുകൾ അവനു വരാറുണ്ടെന്നുള്ളത്‌ വാസ്തവമാണ്‌. ഞാൻ കണ്ടിട്ടുള്ളതാണ്‌. അതേക്കുറിച്ചും ഒന്നും അവൻ പറഞ്ഞിട്ടില്ല. മുതലാളിയെ കുറിച്ച്‌ പറയുമ്പോൾ, ബഹുമാനത്തോടൊപ്പം ഭയവും അവന്റെ കണ്ണിൽ നിറയും.&lt;br /&gt;'നമ്മ മുസലാളി സിങ്കം!' &lt;br /&gt;പലവട്ടം അവനങ്ങനെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.&lt;br /&gt;ഞാൻ സിങ്കത്തിന്റെ കഥയറിയാൻ ശ്രമിച്ചു. മുതലാളിക്ക്‌ ചാരായത്തിന്റെ കച്ചോടമാണ്‌. കൂടെ ചില മല്ലന്മാരെ കണ്ടിട്ടുണ്ട്‌. അവന്മാരോട്‌ ഒരു വാക്കു പോലും ഞാൻ ചോദിക്കാൻ പോയിട്ടില്ല. മുതലാളിയുടെ കച്ചോടത്തിനു എതിരു നിൽക്കുന്നവരൊക്കെ കാണാതാവും. പിന്നീട്‌ കൊക്കയിൽ അവരുടെയൊക്കെ ജഢവും കിട്ടിയിട്ടുണ്ട്‌. ഈ രണ്ടു സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നെനിക്കറിയില്ല്ല. വിട്ടു പോയത്‌ പൂരിപ്പിക്കുന്നത്‌ ഇസ്കൂളിൽ പഠിക്കുമ്പോഴും എനിക്കിഷ്ടമില്ലായിരുന്നു. പിന്നെയാ ഇപ്പോൾ?&lt;br /&gt;വേൽമുരുകൻ ഒറ്റയ്ക്കല്ല, പൊണ്ടാട്ടിയും കൂടെയുണ്ട്‌. പേര്‌ താമര. തമിഴിൽ താളത്തിൽ പേശണ താമര. താമരെ കാണാൻ നല്ല ശേലാണ്‌. എവിടെ നിന്നെന്നറിയില്ല, എന്നും എവിടെ നിന്നെങ്കിലും കുറച്ച്‌ പൂവ്‌ താമര സംഘടിപ്പിക്കും. ഇല്ലെൽ മുരുകൻ സംഘടിപ്പിച്ചു കൊടുക്കും.&lt;br /&gt;&lt;br /&gt;എന്റെ വിചാരങ്ങൾ രാത്രി പുകവലിക്കുമ്പോൾ ഊതി വിടുന്ന പുകച്ചുരുളുകൾ പോലെയാണ്‌. കുമുകുമാന്ന്. മുരുകനെ മുതലാളി കൊന്നു കളഞ്ഞതാണെന്ന നിഗമനത്തിലെത്തിയത്‌ ഒരു രാത്രി കുമുകുമാന്ന് പുകച്ചുരുളുകൾ മുകളിലേക്ക്‌ പോയപ്പോഴാണ്‌. ഒരു കാരണം കണ്ടു പിടിക്കാൻ ഞാൻ പിന്നേയും പുകച്ചു. ചിന്തകളെ പുകച്ച്‌ പുറത്ത്‌ ചാടിച്ചു എന്നു പറയാം. ഉള്ളിലേക്കു പോയ പുകച്ചുരുളുകളുടെ താപം കൊണ്ടാവാം, എന്റെ ധാർമികബോധം ചൂടുപിടിക്കുകയും, ധാർമ്മികരോഷമായി പുറത്തേക്ക്‌ വരികയും ചെയ്തു. ഇതൊക്കെയാണ്‌ അങ്ങനെ പുറത്ത്‌ ചാടിയത്‌.&lt;br /&gt;മുതലാളിയുടെ എന്തോ ഭയങ്കര രഹസ്യം മുരുകൻ അറിഞ്ഞിട്ടുണ്ട്‌. അത്‌ പുതുപണക്കാരനായതിന്റെ രഹസ്യമല്ലാതെ മറ്റൊന്നുമാവില്ല.&lt;br /&gt;മറ്റൊന്ന്..താമരയെ..മുതലാളി..ഏയ്‌..അങ്ങനെ വരുമോ?&lt;br /&gt;എന്തു കൊണ്ടായിക്കൂടാ? മുതലാളി സ്വർണ്ണ നിറമുള്ള മദ്യം കുടിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. വിശ്വേട്ടന്റെ കടേന്ന് ഒരിക്കൽ ചാരായം കുടിച്ചിട്ടുണ്ട്‌. എന്തൊക്കെയാ ഞാൻ ചെയ്തതെന്ന് പിറ്റേന്ന് വാസൂട്ടി പറഞ്ഞപ്പോഴല്ലേ അറിഞ്ഞത്‌?.&lt;br /&gt;ഓ, ഒരു കാര്യം വിട്ടു..അപ്പോൾ താമരയെവിടെ?&lt;br /&gt;മുതലാളിയോട്‌ നേരിട്ട്‌ ചോദിച്ചാലോ?&lt;br /&gt;ചിലപ്പോൾ ആ ഒരു ചോദ്യത്തോടെ ഞാനും കൊക്കയിലേക്ക്‌ എറിയപ്പെടാൻ സാദ്ധ്യതയുണ്ട്‌.&lt;br /&gt;&lt;br /&gt;സ്വയം ഒരു അന്വേഷണം നടത്താൻ തീരുമാനിച്ചു. വീട്ടിനുള്ളിൽ വെച്ചാണെങ്കിൽ മുരുകന്റെ ചോര, താമരയുടെ പൊട്ടിയ വള കഷ്ണം..കീറിയ തുണിയുടെ എന്തേലും ഭാഗം. ഏതു കുറ്റവാളിയും ഒരു തെളിവെങ്കിലും അവശേഷിപ്പിക്കും എന്നല്ലേ വാരികയിലെ നായകൻ പറഞ്ഞത്‌?. അന്വേഷിച്ചു. കറയും കിട്ടിയില്ല, വളയും കിട്ടിയില്ല്ല. അപ്പോൾ കൊല നടന്നത്‌ വീട്ടിൽ വെച്ചാവില്ല. മുതലാളിക്ക്‌ വേറെയും വീടുകളുണ്ട്‌. ഗോഡൗണുകളുണ്ട്‌. അവിടെല്ലാം ചെന്നു തിരക്കാൻ പറ്റില്ല. എന്നാൽ എന്റെ നിഗമനങ്ങൾ ശരിയായിരുന്നു എന്ന് തെളിയിക്കുന്ന ഒരു സംഭവം ഒരാഴ്ച്ചയ്ക്കകം സംഭവിക്കുക തന്നെ ചെയ്തു. കൊക്കയിൽ നിന്ന് ഒരു ജഢം കൂടി കണ്ടു കിട്ടി. പക്ഷെ ഞാൻ രണ്ടു ജഢങ്ങളാണ്‌ പ്രതീക്ഷിച്ചത്‌. ഒന്നെങ്കിലും കിട്ടിയല്ലോ. അതു ധാരാളം.&lt;br /&gt;&lt;br /&gt;ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഇതിനൊരു അവസാനം വേണം. പുകച്ച്‌ പുറത്ത്‌ ചാടിച്ച ഒരു ചിന്ത പറഞ്ഞതാണത്‌. പുകച്ചുരുളുകളുടെ കട്ടി കൂടി കൂടി വന്നു ഒപ്പം, മുതലാളിയെ കൊല്ലണം എന്ന ചിന്തയും. ഇത്‌ എന്റെ പ്രതികാരം മാത്രമല്ല, നാടിനെ രക്ഷപെടുത്താനുള്ള ഒരേയൊരു മാർഗ്ഗം കൂടിയാണ്‌. അതിനെന്താണെളുപ്പ മാർഗ്ഗം?. നേരിട്ട്‌ എതിരിടാൻ പറ്റില്ല. അതൊക്കെ സിനിമയിലെ നായകന്മാർക്കെ കഴിയൂ. പോരെങ്കിൽ മുതലാളിക്ക്‌ ഒരു തോക്കുണ്ട്‌. നീണ്ട ഒരു തോക്ക്‌. അടുക്കളയിലടുക്കി വെച്ച വെട്ടുകത്തി, പിച്ചാത്തി, വാക്കത്തി..എടുത്തങ്ങ്‌ വീശിയാലോ? വേണ്ട, രക്തം കണ്ടാൽ എനിക്ക്‌ തലകറങ്ങും. കൊന്നിട്ട്‌ തലകറങ്ങി കിടമ്പോഴാവും പോലീസ്‌ വരിക. അതിനു പോലീസിനെ ആരെങ്കിലും വിളിക്കണ്ടെ?. വേണമെന്നില്ല, സിനിമകളിൽ കണ്ടിട്ടുണ്ടല്ലോ, കൊലപാതകം നടന്നു കഴിയുമ്പോൾ കൃത്യമായി പോലീസ്‌ വരുന്നത്‌. ഇവിടെയും വരും. എനിക്ക്‌ പിടികൊടുക്കാൻ ഒരു താത്പര്യവുമില്ല. കൊന്നിട്ട്‌ നാടു വിടണം. എവിടേക്കെങ്കിലും. കേരളത്തിനു പുറത്ത്‌. എന്നിട്ട്‌ ആരുമറിയാതെ വേഷം മാറി താമസിക്കണം. ചതിയനായ മുതലാളിയെ കൊന്നാൽ ആരും എന്നെ ശപിക്കില്ല. വർഷങ്ങൾ കഴിയുമ്പോൾ വേഷം മാറി തന്നെ തിരിച്ചു വരാം.&lt;br /&gt;രക്തം പുറത്ത്‌ വരാതെ ഒരാളെ കൊല്ലണമെങ്കിൽ അയാളെ ശ്വാസം മുട്ടിച്ചോ, വിഷം കൊടുത്തോ കൊല്ലണം. ശ്വാസം മുട്ടിപ്പിക്കാൻ പോയാൽ ചിലപ്പോൾ മുതലാളിയുടെ കയ്യിൽ കിടന്ന് എന്റെ ശ്വാസം പോകും. സ്വർണ്ണ ബ്രേസ്‌ലേറ്റ്‌ ഇട്ട, രോമം നിറഞ്ഞ കൈ എന്റെ മൂക്കിനു മുകളിൽ..പിടഞ്ഞ്‌ പിടഞ്ഞ്‌..ഓർക്കുമ്പോഴെ ശ്വാസം മുട്ടുന്നു. അങ്ങനെയാണ്‌ പാഷാണത്തിൽ തീരുമാനമായത്‌. പാഷാണത്തിൽ കൃമി എന്നെവിടെയോ വായിച്ചിട്ടുണ്ടല്ലോ..അതെന്താ? എന്തായാലും കൃമിയുള്ള പാഷാണമാണ്‌ വേണ്ടത്‌. അതു തന്നെ ചോദിച്ചു വാങ്ങണം. ചിലപ്പോൾ അതിനു വില കൂടുതലായിരിക്കും. എങ്കിലും കുഴപ്പമില്ല. ഇവനൊക്കെ അതു മതി. മുതലാളിയോടുള്ള ബഹുമാനം കുറഞ്ഞു കുറഞ്ഞു വന്നു. ബഹുമാനം അളക്കാനുള്ള വല്ല യന്ത്രവും ഉണ്ടെങ്കിൽ അതറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;എലിപ്പാഷാണം വാങ്ങിയത്‌ ശങ്കരേട്ടന്റെ കടയിൽ നിന്നാണ്‌. 'ഇപ്പോഴുമവിടെ എലിയുണ്ടൊ?' എന്നു ശങ്കരേട്ടൻ ചോദിച്ചപ്പോൾ, 'ഒരെണ്ണമുണ്ട്‌..' അതു പറഞ്ഞപ്പോൾ ശബ്ദത്തിനു കുറച്ച്‌ ശക്തി കൂടി പോയെന്നു തോന്നുന്നു. ശങ്കരേട്ടനു വല്ല സംശയവും തോന്നി കാണുവോയെന്തോ?.&lt;br /&gt;ദിവസവും രാത്രി ഒരു ഗ്ലാസ്സ്‌ പാൽ കുടിക്കുന്ന സ്വഭാവം മുതലാളിക്കുണ്ട്‌. അതും പശുവിൻ പാല്‌. ഓരോ ദുസ്വഭാവങ്ങളെ. അതു ഞാൻ തീർത്തു കൊടുക്കാൻ തീരുമാനിച്ചു. ഇതോടെ ദുസ്വഭാവം മാത്രമല്ലേ, എല്ലാം തീരും.&lt;br /&gt;&lt;br /&gt;ഞാൻ രഹസ്യമായി തയ്യാറെടുപ്പ്‌ നടത്തി. വസ്ത്രങ്ങൾ, കുത്തിക്കുറിച്ച മഹത്തായ കവിതകൾ, കവിതകൾ എല്ലാം പെട്ടിയിലാക്കി. പേരിനു മാത്രം വസ്ത്രങ്ങൾ അയയിൽ തൂക്കിയിട്ടു. ആർക്കും സംശയം തോന്നാൻ പാടില്ലല്ലോ.&lt;br /&gt;&lt;br /&gt;അങ്ങനെ ആ ദിനമെത്തി. വേൽമുരുകനെ കാണാതായതിന്റെ രണ്ടാം വാരം. മുരുകനെ ഓർത്തു, ധ്യാനിച്ചു, കണ്ണീർ വാർത്തു. ഓർമ്മകൾ അയവിറക്കി. ഉമിനീരും ഇറക്കി. താമര..പാവം പെണ്ണ്‌. ഇപ്പോഴെവിടെയായിരിക്കും? കൊക്കയിൽ ദ്രവിച്ചു കൊണ്ടിരിക്കുകയാവും. അവിടെ കുറുക്കന്മാരുണ്ട്‌, കാട്ടാനകളുണ്ട്‌..വേണ്ട. അതൊന്നും ഓർക്കണ്ട. ചൂട്‌ പാലിൽ പാഷാണമൊഴിച്ചു. നല്ലവണ്ണം പഞ്ചസാര ചേർത്തു. ഇനി നിമിഷങ്ങൾ മാത്രം. ഒരു ഗ്ലാസ്സ്‌ പാല്‌ ഈ നാടിന്റെ ചരിത്രം മാറ്റി മറിക്കും. ഞാനൊരു വീരപുരുഷനാവും. ഞാൻ കണ്ണാടിയിൽ പോയി നോക്കി. അടുത്ത തവണ വന്നു നോക്കുമ്പോൾ അവിടെ എന്റെ പ്രതിച്ഛായ ഉണ്ടാവില്ല, പകരം ഒരു കൊലയാളിയുടെ..അല്ല അതു വേണ്ട, വീര നായകന്റെ പ്രതിച്ഛായ ആവും കാണുക.&lt;br /&gt;&lt;br /&gt;പാലു കൊടുത്തിട്ട്‌ എത്ര നേരം കാത്തിരിക്കണം? ശങ്കരേട്ടനോട്‌ അതു ചോദിക്കാൻ വിട്ടു. പെട്ടെന്ന് കാളിംഗ്‌ ബെല്ലടിച്ചു. പോലീസെത്തിയോ?! കൊല നടന്ന ശേഷമല്ലേ..? ഗ്ലാസ്‌ മൂടി വെച്ചിട്ട്‌ ചെന്നു വാതിൽ തുറന്നു. അവിടെ വിയർത്ത്‌, കഴുത്തിലൊരു തോർത്തും ചുറ്റി നിൽക്കുകയാണ്‌ വേൽമുരുകൻ.. മുരുകൻ ജഢമായിട്ടില്ല, താമര പിന്നിലുണ്ട്‌. അവളും ജഢമായിട്ടില്ല. എന്തെന്നറിയില്ല ഞാൻ ചെന്ന് മുരുകനെ മുറുക്കെ കെട്ടിപിടിച്ചു.&lt;br /&gt;'ഒന്നുമില്ലയെ അണ്ണെ, അമ്മാവുക്ക്‌ ഒന്നുമെ ആകവില്ലയെ..'.&lt;br /&gt;&lt;br /&gt;അമ്മാവുക്ക്‌..?&lt;br /&gt;മുരുകൻ പരലോകത്ത്‌ നിന്ന് തിരിച്ച്‌ വന്ന സന്തോഷം ഞാനെങ്ങനെ മുരുകനെ പറഞ്ഞറിയിക്കും?&lt;br /&gt;നിമിഷങ്ങൾക്കകം വിഷം കുടിച്ച മരിക്കേണ്ട മുതലാളി.&lt;br /&gt;ഈ നാടിന്റെ ചരിത്രം.&lt;br /&gt;നാട്‌ വിട്ട്‌, വേഷം മാറി താമസിക്കാൻ തീരുമാനിച്ച ഞാൻ.&lt;br /&gt;എല്ലാം ബാഷ്പം.&lt;br /&gt;ഒരു പാട്ട നിറച്ച്‌ മുറുക്ക്‌ അവൻ കൊണ്ടു വന്നത്‌ ഞാൻ കണ്ടു.&lt;br /&gt;ക്രൂരനായ മുതലാളി ഇനി പഴയ തങ്കപ്പെട്ട മുതലാളിയാവാൻ കുറച്ച്‌ സമയമെടുക്കും. അത്രയ്ക്കും മനസ്സിൽ പതിഞ്ഞു പോയിരുന്നു. എന്തൊക്കെയായിരുന്നു? കൊല, ചോരക്കറ, വളത്തുണ്ട്‌, ഗോഡൗൺ, കൊക്ക, കാട്ടാന.. എല്ലാം ബാഷ്പം.&lt;br /&gt;&lt;br /&gt;'അണ്ണാ, തൂക്കമില്ലയാ?' താമരയുടെ അന്വേഷണം. അവൾക്ക്‌ എല്ലാരോടും സ്നേഹമാണ്‌.&lt;br /&gt;&lt;br /&gt;ഞാൻ കതകടച്ച്‌ തിരിയുമ്പോൾ ഗ്ലാസ്സുമായിട്ട്‌ മുരുകൻ മുതലാളിക്ക്‌ പാൽ കൊടുക്കാൻ പോകുന്നത്‌ കണ്ടു.&lt;br /&gt;'പോയി തൂങ്കണ്ണെ.. എല്ലാമെ ഞാൻ പാത്തികിറെൻ'. വന്നയുടൻ ജോലി തുടങ്ങി കഴിഞ്ഞു. ഇതാണാത്‌മാർത്ഥത. ജോലിക്കാരായാൽ ഇങ്ങനെ വേണം. അപ്പോൾ പാല്‌?..മുരുകനെ കൊന്നതിലുള്ള പ്രതികാരം..അതിനുള്ള പ്രതികാരം മുരുകൻ തന്നെ പാലിൽ പാഷാണം കലക്കി കൊടുത്താൽ..?&lt;br /&gt;&lt;br /&gt;ഈ പ്രാവശ്യം എനിക്കു ചിന്തകളെ പുകയ്ക്കേണ്ടി വന്നില്ല. അല്ലാതെ തന്നെ പുറത്തേക്ക്‌ വന്നു. ഞാനോടി ചെന്ന് മുരുകന്റെ കൈയ്യിൽ നിന്നു ഗ്ലാസ്സ്‌ വാങ്ങി.&lt;br /&gt;&lt;br /&gt;'മുരുകൻ പോയി കിടന്നോ..ഇതു ഞാൻ കൊടുക്കാം..യാത്ര കഴിഞ്ഞതല്ലേ..തൂങ്ക്‌ തൂങ്ക്‌'&lt;br /&gt;&lt;br /&gt;വീണ്ടും നിർബന്ധിക്കേണ്ടി വന്നു. എങ്കിലെന്താ ഗ്ലാസ്സ്‌ കിട്ടിയില്ലേ?. മുരുകൻ തിരിഞ്ഞു നടന്നപ്പോൾ, ഞാൻ അടുക്കളയിലേക്ക്‌ തിരിച്ചു പോയി. &lt;br /&gt;നാളെ ശങ്കരേട്ടനെ കണ്ട്‌ പറയണം, എലിശല്യം തീർന്ന കാര്യം. ഇപ്പോ ചെയ്യേണ്ടത്‌ - തങ്കപ്പെട്ട മുതലാളിക്ക്‌ ഒരു ഗ്ലാസ്‌ ചൂട്‌ പാൽ കൊടുക്കുക എന്നതാണ്‌.&lt;br /&gt;&lt;br /&gt;ഇതൊരു കഥയായിട്ട്‌ എഴുതിയാലോ?. ഈ രാത്രി തന്നെ ഇതു എഴുതി തീർക്കണം. ഞാൻ തീരുമാനമെടുത്തു.&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;25,488&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-8593766897841778380?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/8593766897841778380/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/11/blog-post_27.html#comment-form' title='46 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8593766897841778380'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/8593766897841778380'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/11/blog-post_27.html' title='വേൽമുരുകന്റെ മരണം'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>46</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-4587071580951035487</id><published>2011-11-21T21:17:00.000+13:00</published><updated>2011-11-21T21:17:26.619+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മ്യാവൂ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;മ്യാവൂ..മ്യാവൂ...&lt;br /&gt;കുഞ്ഞാണി പാവയുടെ അരികിൽ നിന്നും മാറുന്നില്ല..&lt;br /&gt;മ്യാവൂ.. കരച്ചിലിന്റെ ശബ്ദം കൂടി വന്നു..&lt;br /&gt;&lt;br /&gt;'എന്റെ മോളെ..'&lt;br /&gt;അമ്മ കുഞ്ഞാണിയെ എടുത്ത്‌ നെഞ്ചോട്‌ ചേത്ത്‌, മാലയിട്ട ഫോട്ടോയിലേക്ക്‌ നോക്കി വിതുമ്പി..&lt;br /&gt;കുഞ്ഞാണി അപ്പോഴും കരഞ്ഞു കൊണ്ടേയിരുന്നു..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-4587071580951035487?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/4587071580951035487/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/11/blog-post_21.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4587071580951035487'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4587071580951035487'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/11/blog-post_21.html' title='മ്യാവൂ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-4321541185398604770</id><published>2011-11-19T23:56:00.001+13:00</published><updated>2011-11-20T08:12:15.088+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നനയാത്തവർ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;തടാകത്തിനു ഇളം നീലകലർന്ന പച്ച നിറമാണ്‌. പ്രത്യേകിച്ചും നിലാവുള്ളപ്പോൾ. നിലാവുള്ളപ്പോൾ എത്രപേർ തടാകത്തിൽ മുങ്ങി കിടന്നിട്ടുണ്ടാവും? സാദ്ധ്യത കുറവാണ്‌. എനിക്കറിയാം. അതു കൊണ്ട്‌ ഞാൻ പറഞ്ഞത്‌ വിശ്വസിച്ചോള്ളൂ. ഇതു സത്യമാണ്‌.&lt;br /&gt;&lt;br /&gt;എനിക്കു ചുറ്റും പായലുകളും പാറകളുമാണ്‌. മാത്രമല്ല, ചുവന്ന ചെകിളകളും, സ്ഫടികതുല്യമായ കണ്ണുകളുമായി ഒഴുകുന്ന മത്സ്യങ്ങളുമുണ്ട്‌. അവ നീന്തുകയാണ്‌ പറയുന്നത്‌ ഒരു വലിയ തെറ്റിദ്ധാരണയാണ്‌. അവയും എന്നെ പോലെ ഒഴുകുകയാണ്‌. എന്നാൽ ഞാനവരെ പോലെയല്ല, എനിക്ക്‌ കൈകാലുകളുണ്ട്‌. തോളറ്റം വരെ നീണ്ട തലമുടിയുണ്ട്‌. എനിക്കസാധ്യമായത്‌ ഒരു കാര്യം മാത്രം. തടാകത്തിന്റെ ഉപരിതലത്തിനപ്പുറമെനിക്ക്‌ സഞ്ചരിക്കാനാവുന്നില്ല. എന്റെ പരിധി അവിടെ ആരാലോ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വെള്ളത്തിനു മുകളിലേക്ക്‌ തലയുയർത്തുമ്പോഴേക്കും എന്റെ നെഞ്ച്‌ പിടഞ്ഞു തുടങ്ങും. മത്സ്യങ്ങളെ പോലെ ജലത്തിനുള്ളിൽ വെച്ച്‌ ശ്വാസമെടുക്കാനെനിക്ക്‌ കഴിഞ്ഞിരുന്നു. അതൊരു കഴിവായിട്ടൊന്നും തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ച്‌ ഇതെല്ലാം തന്നെ സ്വാഭാവികമാണ്‌. ഇവിടെ ഈ തടാകത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതും തികച്ചും സ്വാഭാവികം.&lt;br /&gt;&lt;br /&gt;എന്റെ സാമ്രാജ്യം ഈ തടാകമാണെന്നും, ഇവിടെ എന്നെക്കൂടാതെ ഒരേയൊരാൾ - അതും ഒരു വൃദ്ധൻ മാത്രമാണുള്ളതെന്നും ഞാൻ മനസ്സിലാക്കിയത്‌ ഏതാനും മാസങ്ങൾക്ക്‌ മുൻപാണ്‌. ഇവിടെ ഞാനെങ്ങനെ എത്തിപ്പെട്ടുവെന്നതിനു എനിക്കെന്റേതായ വിശദീകരണമുണ്ട്‌. നിലാവുള്ള ഒരു രാത്രിയിൽ ഒരു തോണിയിൽ ഒറ്റയ്ക്ക്‌ വന്ന് തണുത്ത്‌ കിടക്കുന്ന ജലാശയത്തിലേക്ക്‌ ചാടുവാൻ എന്നെ പ്രേരിപ്പിച്ച കാരണം - അതു ഞാനാനോരോടും പറയുവാനുദ്ദേശിക്കുന്നില്ല. അതൊരു രഹസ്യമായി തന്നെയിരിക്കണമെന്നെനിക്കു നിർബന്ധമുണ്ടെന്നു കരുതിക്കോളൂ!.&lt;br /&gt;&lt;br /&gt;വൃദ്ധനായ സുഹൃത്തിനെ കുറിച്ച്‌ പറയാനധികമൊന്നുമില്ല. അയാളും വന്നതൊറ്റയ്ക്കാണ്‌. എന്നെ പോലെ തടാകം മുഴുവനും ഒഴുകി നടന്ന് കാണാനയാളിഷ്ടപ്പെടുന്നില്ല. ഞാനയാളെ കണ്ടത്‌ യാദൃശ്ചികമായിട്ടായിരുന്നു. ഇരുണ്ട ഒരു മൂലയിൽ കൂനികൂടിയിരിക്കുകയായിരുന്നു അയാൾ. അയാൾ കറുത്തിട്ടാണ്‌. അതു കൊണ്ടെനിക്ക്‌ ആദ്യമയാളെ കാണുവാൻ കഴിഞ്ഞില്ല. അയാൾ സംസാരിക്കുവാൻ വൈമുഖ്യമുള്ളവനാണ്‌. അതു കൊണ്ടെന്നെ കണ്ടിട്ടും ഒന്നും ചോദിച്ചില്ല. എന്നിട്ടുമെങ്ങനെയോ അയാളെന്റെ കണ്ണിൽ പെട്ടു. എന്റെ ദൃഷ്ടിയുടെ അതിരുകൾക്കുള്ളിൽ വന്നുപെട്ട രൂപത്തിനോട്‌ ഞാൻ പേർ ചോദിച്ചു. എത്രനാളായിവിടെ വാസം തുടങ്ങിയിട്ടെന്ന് ചോദിച്ചു. ഉത്തരങ്ങൾ മാത്രം. തിരിച്ച്‌ ഒരു ചോദ്യം പോലുമുണ്ടായില്ല. അയാൾ തിരിച്ചൊന്നും ചോദിക്കാത്തതിൽ ഞാൻ നിരാശനായി. 'ഇനി ഈ ഭാഗത്തേക്ക്‌ വരികയേയില്ല'. ഞാൻ തീരുമാനമെടുത്തു. പക്ഷെ അതിനു ശേഷം ഒന്നു രണ്ടു വട്ടം ഞാനെന്റെ തന്നെ പ്രതിജ്ഞ ലംഘിച്ചു. ഒരിക്കൽ താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നതു കണ്ട്‌ അതിന്റെ വേരുകളെവിടെയെന്നന്വേഷിച്ച്‌ പോയപ്പോൾ. മറ്റൊരിക്കൽ, അയാളവിടെ തന്നെയിപ്പോഴുമുണ്ടാവുമോ എന്ന് വെറുമൊരു തോന്നൽ ശക്തമായപ്പോൾ, എന്റെ ജിജ്ഞാസയടക്കാനായി പോയപ്പോൾ. അയാൾ അവിടെ തന്നെയുണ്ടായിരുന്നു (അല്ലാതെവിടെ പോവാനാണ്‌?!). കണ്ട സ്ഥിതിക്ക്‌ ഒരു കുശലത്തിനാണ്‌ ഇവിടെയെങ്ങനെ എത്തിപ്പെട്ടു എന്നാരാഞ്ഞത്‌ (ആരുമായും സംസാരിക്കാനില്ലാതെ ഞാൻ കുറച്ച്‌ മുഷിഞ്ഞിരുന്നുവെന്ന് കൂട്ടിക്കോള്ളൂ). എന്റെ ചോദ്യത്തിനയാൾ നൽകിയ ഉത്തരം രസാവഹമായിരുന്നു. അയാളൊറ്റയ്ക്ക്‌ മീൻ പിടിക്കാൻ വന്നതായിരുന്നതത്രെ!.&amp;nbsp; ചൂണ്ടയിൽ ഒരു വലിയ മത്സ്യം കൊരുത്തുവെന്നും, അയാൾ സർവ്വശക്തിയും പ്രയോഗിച്ച്‌ ചൂണ്ട വലിക്കുവാൻ ശ്രമിച്ചുവെന്നും പറഞ്ഞു. പായലു പിടിച്ചു തുടങ്ങിയ തോണിയിൽ നിന്നും അയാൾ കാൽ വഴുതി വീഴുകയായിരുന്നു!. ആ ഭാഗം പറയുമ്പോൾ ഒരു നേർത്ത ചിരി അയാളുടെ ചുണ്ടുകളിൽ പടരുന്നത്‌ ഞാൻ ശ്രദ്ധിച്ചു. വീഴ്ച്ചകളെല്ലാം ചിരിയുണർത്താൻ പ്രാപ്തമാണ്‌. അതു മറ്റുള്ളവരുടേതായാലും, സ്വന്തം വീഴ്ച്ചയായാലും. ചിരിക്കുന്നത്‌ മര്യാദയ്ക്കെതിരാകുമോ എന്നു സംശയിച്ചിരുന്ന എനിക്ക്‌ അയാളുടെ ചിരി കണ്ടപ്പോൾ ചിരിയിൽ പങ്കുചേരാതിരിക്കാനായില്ല.&lt;br /&gt;&lt;br /&gt;അന്നയാൾ സംസാരിച്ചത്‌ മുഴുവനും ഏതാന്തതയെ കുറിച്ചായിരുന്നു. സംസാരിച്ചത്‌ മുഴുവനും എന്നു പറഞ്ഞത്‌ - ഒരു വാക്ക്‌ മാത്രം. അതിപ്രകാരമായിരുന്നു - 'ഇവിടെയൊറ്റയ്ക്ക്‌..'. അതിനു ശേഷമുള്ള അയാളുടെ മൗനം... അതെന്റെയുള്ളിലെവിടെയോ കുടുങ്ങി കിടന്നു. തിരിച്ച്‌ എന്റേതു മാത്രമായ ഇടത്തിലേക്ക്‌ വന്നു കഴിഞ്ഞപ്പോഴും അതവിടെ കുടുങ്ങി കിടക്കുന്നത്‌ ഞാനറിഞ്ഞു. ശബ്ദങ്ങൾ മാത്രമല്ല, നിശ്ശബ്ദതയും കുടുങ്ങി കിടക്കുമെന്ന് അന്നു ഞാൻ മനസ്സിലാക്കി. അതൊരു പുതിയ അറിവു തന്നെ. അതേക്കുറിച്ച്‌ കൂടുതലാലോചിച്ചപ്പോൾ ഒരു വെളിപാട്‌ പോലെ എനിക്ക്‌ മനസ്സിലായി. ഞാനും ആ വൃദ്ധനും തമ്മിൽ ഒരു വ്യത്യാസവുമില്ല. എനിക്ക്‌ ആ വൃദ്ധനുമായി പങ്കു വെയ്ക്കാൻ മൗനമല്ലാതെ മറ്റൊന്നുമില്ല. സ്വന്തമായി ഒരു പേരു പോലും. എന്റെ പേരു ഞാൻ മറന്നു പോയിരുന്നു. ഏകാന്തവാസത്തിൽ പെട്ടു പോയിടത്ത്‌ പേരിനെന്ത്‌ പ്രസക്തി?&lt;br /&gt;&lt;br /&gt;തടാകത്തിൽ ചില ദിവസങ്ങളിൽ ഒരു ശബ്ദം കേൾക്കാം. യന്ത്രങ്ങളുടെ ചക്രങ്ങൾ വെള്ളത്തിനെ ശക്തിയോടെ തള്ളിമാറ്റി കൊണ്ട്‌ കറങ്ങുമ്പോഴാണത്‌. അത്‌ സഞ്ചാരികളുടെ ബോട്ടിന്റെ താഴെയായിട്ടാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. ശബ്ദം കേൾക്കുമ്പോൾ ഞാൻ പരപ്പിലുയർന്ന് വന്ന് ഉത്സാഹഭരിതരായ സഞ്ചാരികളെ നോക്കും, കൈ വീശി കാണിക്കും. എനിക്കവരെ കാണാൻ കഴിഞ്ഞുവെങ്കിലും, അവർക്കെന്നെ കാണാൻ കഴിയുന്നില്ലെന്നും, എന്റെ സാമീപ്യം തിരിച്ചറിയുന്നില്ലെന്നും മനസ്സിലായപ്പോൾ ഒരു ചെറിയ നിരാശ തോന്നി.&lt;br /&gt;&lt;br /&gt;വെളിച്ചം കുറഞ്ഞയൊരു ദിവസമായിരുന്നു അന്ന്. മോട്ടോറിന്റെ ശബ്ദം കേട്ട്‌ ഞാനൊഴുകി ചെന്നു. എന്റെ സന്തോഷം മറ്റുള്ളവരുടെ സന്തോഷമെന്തെന്നറിയലാണ്‌. ഞാനവരെ തന്നെ നോക്കി നിന്നു. അവരിൽ ചിലരെങ്കിലും എന്നോടൊപ്പമുണ്ടായിരുന്നെങ്കിലെന്നാശിച്ചു.&lt;br /&gt;ഞാനാഗ്രഹിച്ചതേയുള്ളൂ.&lt;br /&gt;പ്രാർത്ഥിക്കുകയുണ്ടായില്ല.&lt;br /&gt;എന്റെ ആഗ്രഹങ്ങൾക്കിത്രയും ശക്തിയുണ്ടെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മഴ പെയ്തു തുടങ്ങുകയും, ശബ്ദമുണ്ടാക്കി നൃത്തം ചെയ്തവർ വശങ്ങളിൽ നീല ചായമടിച്ച ബോട്ടിലൂടെ ഓടുകയും ചാടുകയും ചെയ്യുന്നത്‌ കണ്ടു.&lt;br /&gt;'വെറും വെള്ളമാണിത്‌!'&lt;br /&gt;'നിങ്ങളെന്തിനോടുന്നു?'&lt;br /&gt;ഞാനത്ഭുതത്തോടു കൂടി വിളിച്ചു ചോദിച്ചു.&lt;br /&gt;അവരിൽ ചിലരുടെ മുഖങ്ങളിൽ പരിഭ്രമം നിറയുന്നത്‌ ഞാൻ കണ്ടു.&lt;br /&gt;അതു മഴ പെയ്തിട്ടല്ല, ബോട്ട്‌ ഒരു വശത്തേക്ക്‌ ചായുന്നത്‌ കൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കിയത്‌ കുറച്ച്‌ വൈകിയാണ്‌. പിന്നീടെല്ലാം വളരെ പെട്ടെന്നാണുണ്ടായത്‌. നോക്കി നിൽക്കെ അവരിൽ ചിലർ ആരോ എടുത്തെറിഞ്ഞ പോലെ എന്റെ മുന്നിൽ വന്നു വീണു. നിമിഷങ്ങൾക്കകം ബോട്ട്‌ ഒരു വശത്തേക്ക്‌ ചെരിഞ്ഞ്‌ മുഴുവനായും വീണു. അവർ നിലവിളിക്കാൻ വായ്‌ തുറക്കുന്നതും, ജലം അവരെ വിഴുങ്ങുന്നതും കണ്ടു. ജലത്തിന്റെ ആർത്തി ഇതിനു മുമ്പ്‌ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. എനിക്ക്‌ തോന്നി - ജലം വിഴുങ്ങുന്നത്‌ അവരെയല്ല, അവരുടെ നിലവിളികളെയാണെന്ന്. ശക്തിയോടെ കൈകാലുകൾ കുടഞ്ഞ്‌, കണ്ണുകൾ തുറിച്ച്‌..ഇത്ര ഭീകരമായ മുഖഭാവങ്ങൾ ഇതിനു മുമ്പ്‌ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. നീണ്ട മുടിയുള്ളവരെ ചിലർ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട്‌ നീന്തി മാറുന്നത്‌ കണ്ടു. നീണ്ട മുടിയില്ലാത്തവർ ഒരു പക്ഷെ, ആ നിമിഷം സ്വയം ശപിച്ചിരിക്കാനിടയുണ്ട്‌. പക്ഷെ അവർ വൈകി പോയി. ഞാൻ കൈകാലിട്ടടിക്കുന്നവർക്ക്‌ ചുറ്റുമായി ഒഴുകി നടന്നു. അവർക്കെന്താണ്‌ സംഭവിക്കാൻ പോകുന്നത്‌ എന്നറിയാനുള്ള സ്വാഭാവികമെങ്കിലും, ക്രൂരമായ ഒരു ജിജ്ഞാസയെനിക്കുണ്ടായിരുന്നു. അത്‌ എന്റെ മുന്നിൽ വെച്ച്‌ സംഭവിച്ചു.&lt;br /&gt;അതിങ്ങനെയാണ്‌..&lt;br /&gt;കുറച്ച്‌ നേരത്തെ പിടച്ചിൽ കഴിഞ്ഞ്‌ അവർ നിശ്ചലരായി താഴേക്ക്‌ സാവധാനം വന്നു. മുഴുവൻ സമയവും ഞാനവരെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. മത്സ്യങ്ങൾ അവരുടെ വിളറിയ കവിളുകളിലും, കാൽവണ്ണയിലും അവറ്റകളുടെ ചുണ്ടുകൾ ചേർക്കുന്നത്‌ കണ്ടു. പെട്ടെന്ന്, താഴ്‌ന്ന് വന്ന രൂപങ്ങൾ പിടഞ്ഞു. അവരിരൊരാളുടെ വിളറിയ ശരീരത്തിൽ നിന്നും, സ്ഫടിക തുല്യമായ ഒരു രൂപം പുറത്തേക്ക്‌ വന്നു. ആ രൂപത്തിനു താഴ്‌ന്നടിഞ്ഞ ശരീരവുമായി നല്ല സാമ്യമുണ്ടായിരുന്നു. വസ്ത്രമുരിഞ്ഞ്‌ നഗ്നരാവുന്നത്‌ പോലെയാണത്‌ സംഭവിച്ചത്‌. അതു ശീഘ്രവും, ആയാസരഹിതവുമായിരുന്നു. അപ്പോഴൊന്നും എന്റെ വൃദ്ധസുഹൃത്തിനെ അവിടെയൊന്നും കണ്ടില്ല. ഈ കാഴ്ച്ച കാണാൻ എന്റെ സുഹൃത്തിനു ഭാഗ്യമുണ്ടായില്ലല്ലോ എന്നു ഞാൻ വ്യസനിച്ചു. സ്ഫടിക രൂപം എന്റെ നേരെ തിരിഞ്ഞ്‌ അത്ഭുതത്തോടെ ചോദിച്ചു,&lt;br /&gt;'നീയാരാണ്‌?'&lt;br /&gt;എന്നെ അവർക്കിപ്പോൾ കാണാമെന്ന സത്യം എന്നെ എന്തു മാത്രം ആഹ്ലാദിപ്പിച്ചുവെന്നോ?&lt;br /&gt;സ്ഫടിക രൂപങ്ങളുടെ എണ്ണം കൂടി കൂടി വന്നു. എന്റെ സന്തോഷവും. എനിക്കുമന്റെ സുഹൃത്തിനും സ്ഫടിക രൂപമാണുള്ളത്‌. അവരും ഞങ്ങളും തമ്മിലൊരു വ്യത്യാസവുമില്ല എന്നതും ഞാൻ ശ്രദ്ധിച്ചു. സംസാരിക്കാൻ വൈമുഖ്യമുള്ളയാളാണെങ്കിലും ഈ വാർത്ത എന്റെ സുഹൃത്തിനെ അറിയിക്കേണ്ടതുണ്ട്‌!. ഞങ്ങളുടെ സംഘബലം കൂടി വരികയാണ്‌!&lt;br /&gt;ഞാൻ ഒഴുകാൻ തുടങ്ങുകയായിരുന്നു. അപ്പോൾ കണ്ടു, എന്റെ സുഹൃത്ത്‌ അവിടേക്ക്‌ ഒഴുകി വരുന്നത്‌. &lt;br /&gt;ആ ചുണ്ടുകളിൽ പടർന്നിരുന്ന് ഞാൻ ശ്രദ്ധിച്ചു.&lt;br /&gt;അന്നു ചൂണ്ടയുമായി വീണ കാര്യം പറഞ്ഞപ്പോൾ കണ്ട അതെ ചിരി..&lt;br /&gt;എന്റെ സുഹൃത്ത്‌ സന്ത‍ാഷവാനാണ്‌.&lt;br /&gt;എന്റെ സന്തോഷം മറ്റുള്ളവരുടെ സന്തോഷമെന്തെന്നറിയലാണ്‌.&lt;br /&gt;ഇതു ഞാൻ നേരത്തെ ഒരു വട്ടം പറഞ്ഞെന്നു തോന്നുന്നു..അല്ലേ?&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;25,187&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-4321541185398604770?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/4321541185398604770/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/11/blog-post_19.html#comment-form' title='32 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4321541185398604770'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4321541185398604770'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/11/blog-post_19.html' title='നനയാത്തവർ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>32</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-7138333599016822330</id><published>2011-11-13T01:20:00.000+13:00</published><updated>2011-11-13T01:20:17.442+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സുഹൃത്തിന്റെ തിരോധാനം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;ബിജു ഓടുകയാണ്‌, അതിവേഗത്തിൽ. ശ്വാസം നിലച്ചു പോകുമെന്നു തോന്നുന്നുണ്ടവന്‌. എവിടെയെങ്കിലും ഒന്നിരിക്കണം. ഒന്നണയ്ക്കണം. നെഞ്ച്‌ ശ്വാസം കിട്ടാതെ പിടയുന്നു. എന്നാൽ അതിനവന്‌ ആവുമായിരുന്നില്ല. ദിശയറിയാതെ, ദിക്കറിയാതെ, ലക്ഷ്യമില്ലാതെ ഓടുകയാണ്‌. രക്ഷപെടണം. എങ്ങനെയെങ്കിലും ഇവിടെ നിന്ന്..രഘു എവിടെ? അവനെ കാണുന്നില്ല. കുറച്ച്‌ മുൻപ്‌ വരെ അവൻ പിന്നിലുണ്ടായിരുന്നു.. അവനെ ആരെങ്കിലും പിടിച്ചിട്ടുണ്ടാവുമോ..? ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കുമ്പോൾ വളവ്‌ തിരിഞ്ഞു ഒരു കൂട്ടം ഓടി വരുന്നത്‌ വലതു കൺകോണിലൂടെ കണ്ടു. ബിജു അവസാനത്തെ തുള്ളി ഊർജ്ജവും സംഭരിച്ച്‌ ഓട്ടം തുടർന്നു..&lt;br /&gt;&lt;br /&gt;ഏകദേശം ഒരാഴ്ച്ച മുൻപ്‌...&lt;br /&gt;&lt;br /&gt;'ഞാനന്നൊരു കാര്യം പറഞ്ഞില്ലേ..?' &lt;br /&gt;മുന്നിലിരിക്കുന്ന, കരി പിടിച്ച ചെറിയ മണ്ണെണ്ണ വിളക്കിൽ നിന്നും മുകളിലേക്ക്‌ പുളഞ്ഞു പോകുന്ന കറുത്ത പുകച്ചുരുളുകളിലേക്ക്‌ നോക്കി കൊണ്ടാണ്‌ അശ്രദ്ധമായി രഘുവതു പറഞ്ഞത്‌.&lt;br /&gt;'എന്തു കാര്യം?' ബിജുവിനു രഘുവെന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല.&lt;br /&gt;'ടാ, പതുക്കെ പറയെടാ..കുറച്ച്‌ ദൂരെ.. ഞാനന്ന് പോയ കാര്യം..'&lt;br /&gt;'ഏത്‌? ആ പെണ്ണിനെ കാണാൻ പോയ..' അതു പറയുമ്പോൾ ബിജുവിന്റെ കണ്ണുകൾ വികസിച്ചു.&lt;br /&gt;'അതു തന്നെ..നീയൊന്നു പതുക്കെ പറ..'&lt;br /&gt;താനിരിക്കുന്ന കടയുടെ ചുറ്റിലുമായി വ്യാപിച്ചിരിക്കുന്ന ഇരുട്ടിലേക്ക്‌ നോക്കി കൊണ്ട്‌ രഘു ശബ്ദം താഴ്ത്തി കൊണ്ട്‌ ഒരു താക്കീതെന്ന പോലെ പറഞ്ഞു.&lt;br /&gt;&lt;br /&gt;രഘുവിന്റെ അപ്പന്റെയാണ്‌ ആ പഴയ പലചരക്കു കട. പതിനഞ്ചു വർഷത്തിലധികമായി ആ കട റെയിൽ പാളത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമെ വേലായുധേട്ടൻ എന്നറിയപ്പെടുന്ന ആ മനുഷ്യൻ ആ കടയിൽ വന്നിരിക്കാറുള്ളൂ. വലിയ കൺസ്യൂമർ സ്റ്റോറുകൾ വരികയും, രാത്രികളിൽ പവർ കട്ട്‌ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ, സ്വാഭാവികമായി ആ പഴയ കടയിൽ കച്ചവടം കുറഞ്ഞു. അതിലയാൾക്ക്‌ ചെറിയ ഒരു ആവലാതിയുണ്ട്‌. രഘുവും ബിജുവും കുഞ്ഞുനാളു മുതലെ കളിച്ചു വളർന്നവരാണ്‌. കൗമാരപ്രായമായപ്പോഴേക്കും അവർ ജീവിതത്തിലെ മുൻകൂട്ടി എഴുതപ്പെട്ട തിരക്കഥയനുസരിച്ച്‌ രണ്ടു വഴികളിലേക്ക്‌ നടന്നു തുടങ്ങിയിരുന്നു. എങ്കിലും അവർക്കിടയിലുള്ള സൗഹൃദബന്ധം തുടരുക തന്നെ ചെയ്തു. പുതിയ പുതിയ കാര്യങ്ങളറിയുന്നതിൽ സ്വാഭാവികമായ താത്പര്യം ഉണ്ടാവുന്നതിനിടയിലാണ്‌ തങ്ങൾ ഇതുവരേയും അനുഭവിക്കാത്തതും, അറിവു സമ്പാദിക്കാത്തതുമായ ചില ജീവിതവിഷയങ്ങളുണ്ടെന്നു മനസ്സിലാക്കിയത്‌. എതിർ ലിംഗത്തിലുള്ളവരുടെ മൃദുലമായ ശരീരഭാഗങ്ങളിൽ ആകർഷിക്കപ്പെട്ടു തുടങ്ങിയത്‌ തങ്ങളുടെ ശരീരത്തിലുണ്ടായ ചില ജൈവപരമായ അത്ഭുതങ്ങളുടെ ഫലമായിട്ടായിരുന്നുവെന്നോ, ഇതിനു മുൻപെ തങ്ങളെ കടന്നു പോയവരും വളർച്ചയുടെ ഇതെ ഘട്ടങ്ങൾ താണ്ടിയാണ്‌ പോയിരുന്നതെന്നും അവർ മനസ്സിലാക്കാൻ ശ്രമിച്ചതേയില്ല.&amp;nbsp; പത്താം ക്ലാസ്സിൽ പരാജയപ്പെട്ടതിൽ രഘുവിനു അശേഷം വിഷമം ഉണ്ടായിരുന്നില്ല. ഒരു കടയുണ്ട്‌. അതിനി നടത്തികൊണ്ട്‌ പോകേണ്ടത്‌ താൻ തന്നെ. ആ ഒരു ചിന്ത അവനു അളവില്ലാത്ത ആത്മവിശ്വാസമാണു നൽകിയത്‌. ബിജു കുറച്ചകലെയുള്ള കോളേജിലേക്ക്‌ പഠിക്കാൻ പോയി തുടങ്ങിയിരുന്നു. കൂടെയുള്ള സുഹൃത്തുക്കൾ പ്രണയത്തിനെ കുറിച്ച്‌ പറയുമ്പോൾ, സ്ത്രീവിഷയങ്ങളിൽ അവർക്കുള്ള അവഗാഹം പങ്കു വെച്ചപ്പോൾ, തനിക്കു മാത്രമെന്തെ ഇതിനൊരു ഭാഗ്യമുണ്ടാകുന്നില്ല എന്നോർത്ത്‌ വിഷമിച്ചു. ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങൾ വെറുതെ പാഴാക്കി കളയുകയാണെന്ന് സുഹൃത്തുക്കൾ നിരന്തരം പറഞ്ഞു കേൾപ്പിച്ചപ്പോൾ, തനിക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം താൻ കരുതുന്നതിലും എത്രയോ അധികമാണെന്നും തോന്നി തുടങ്ങി.&lt;br /&gt;&lt;br /&gt;അലറി പാഞ്ഞു കൊണ്ട്‌ വന്ന തീവണ്ടി, കടയും അതു നിന്ന ഭൂമിയും വിറപ്പിച്ചു കൊണ്ട്‌ പോയ ഒരു സന്ധ്യാസമയത്താണ്‌ രഘു ബിജുവിനോട്‌ ആദ്യമായി ആ രഹസ്യം പറഞ്ഞത്‌. ബിജു സ്വപ്നം കണ്ടിരുന്ന ആ സുഖങ്ങൾ രഘു ഒന്നു രണ്ടു ആഴ്ച്ചകൾക്കു മുൻപെ അനുഭവിച്ചു കഴിഞ്ഞിരുന്നുവെന്ന സത്യം. ആ വാർത്ത കേട്ടപ്പോൾ അസൂയയാണ്‌ ബിജുവിനാദ്യം തോന്നിയത്‌.&lt;br /&gt;&lt;br /&gt;'എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ട്‌ നീ ഇപ്പോഴാണല്ലോ എന്നോട്‌ പറയുന്നത്‌' നിരാശയോടെ, രഘുവിനെ കുറ്റപ്പെടുത്തുന്ന സ്വരത്തിൽ ബിജു ചോദിച്ചു.&lt;br /&gt;'അതെങ്ങനെയാ? നീ പഠിക്കാൻ പോയിട്ട്‌ വരുമ്പോ നേരം താമസിക്കത്തില്ലേ?'&lt;br /&gt;'അല്ല, നിന്നോടിക്കാര്യം ആരാ പറഞ്ഞത്‌?'&lt;br /&gt;'അതു നീ അറിയണ്ട, നിനക്ക്‌ പോകണോന്നുണ്ടെങ്കിൽ പറ. ഞാൻ കൊണ്ടു പോകാം'&lt;br /&gt;ആ ഒരു വാഗ്ദാനത്തിനൊരുത്തരം ഉടൻ കൊടുക്കാൻ ബിജുവിനു കഴിഞ്ഞില്ല.&lt;br /&gt;'അത്‌..ആരെങ്കിലും അറിഞ്ഞാൽ..'&lt;br /&gt;'എങ്ങനെയറിയാൻ? ഇപ്പോൾ തന്നെ.. ഞാൻ പോയ കാര്യം തന്നെ നീ അറിഞ്ഞോ?'&lt;br /&gt;'വല്ല പോലീസും മറ്റും..' ബിജു തന്റെ സംശയങ്ങൾ ഒരോന്നോരായി നിരത്തുകയാണെന്ന് രഘുവിനു മനസ്സിലായി. &lt;br /&gt;അപ്പോൾ പോകുന്നതിൽ അവനു വിരോധമൊന്നുമില്ല. ഭയമാണ്‌ പ്രശ്നം.&lt;br /&gt;&lt;br /&gt;'നീ വിചാരിക്കുന്ന പോലെയല്ല..കുറച്ച്‌ ദൂരം പോണം..ഒരു കാര്യം ചെയ്യാം, ഈ വരുന്ന ശനിയാഴ്ച്ച പോകാം. എന്താ?'&lt;br /&gt;&lt;br /&gt;ഇത്ര പെട്ടെന്ന് പോകണോ?. അവൻ കൂടെയുള്ളപ്പോൾ ശരിക്കും ഒന്നിനേയും പേടിക്കേണ്ട കാര്യമില്ല. രഘുവിനു നല്ല തടിമിടുക്കുണ്ട്‌. ആരോടും എന്തും പറഞ്ഞു നിൽക്കാൻ അവനറിയാം. ലോകപരിചയം കൂടുതലുണ്ട്‌. എത്ര പേരെയാണ്‌ ദിവസവും കാണുന്നതും, സംസാരിക്കുന്നതും. ഈ ചുറ്റുവട്ടത്ത്‌ അവനെ അറിയാത്തവരായി ആരുമില്ല.&lt;br /&gt;&lt;br /&gt;'അമ്മ വല്ലതും അറിഞ്ഞാൽ..' എന്തൊ ചില അരുതായ്മകൾ താൻ ചെയ്യാൻ പോകുകയാണ്‌. ആരൊക്കെയോ പിന്നിലേക്ക്‌ പിടിച്ച്‌ വലിക്കുന്നതു പോലെ.&lt;br /&gt;'നിന്നെ കൊണ്ട്‌ തോറ്റു. അമ്മയെങ്ങനെ അറിയാനാണ്‌?! ഇതൊക്കെ ചെറിയ കാര്യമല്ലേ? എല്ലാവരുടെയും ജീവിതത്തിൽ ഇതൊക്കെ ഉണ്ടാവും. നിനക്ക്‌ നമ്മുടെ ശശിയെ അറിയാവോ?'&lt;br /&gt;'ങെ..ഏത്‌ ആ കുള്ളൻ ശശിയാ?'&lt;br /&gt;'അവൻ കുള്ളനൊന്നുമല്ല.. നീയാ കുള്ളൻ. അവനീ കാര്യത്തിൽ ജഗജില്ലിയാ..'&lt;br /&gt;'പക്ഷെ..അവനെ കണ്ടാൽ ഒന്നും തോന്നൂല്ലല്ലോ..'&lt;br /&gt;'ഇതെങ്ങെയാടാ കണ്ടാൽ തോന്നുന്നേ!.. നിനക്ക്‌ വേണ്ടെങ്കിൽ വേണ്ട..വിട്ടേക്ക്‌'&lt;br /&gt;&lt;br /&gt;താൻ വിലകുറച്ചു കണ്ടിരുന്ന ശശി തന്നെ തോൽപ്പിച്ചിരിക്കുന്നു. താനിവിടെ ഇപ്പോഴും സ്വപ്നങ്ങളിൽ മുഴുകി നടക്കുകയാണ്‌. ഇപ്പോഴിതാ അന്വേക്ഷിച്ചത്‌ പോലുമില്ല, ആഗ്രഹിച്ചതേയുള്ളൂ ആ അവസരമാണ്‌ മുന്നിൽ വന്നിരിക്കുന്നത്‌. വിശദമായി എല്ലാമറിയണം. ബിജുവിനു ചോദിക്കാൻ നൂറു കൂട്ടം ചോദ്യങ്ങളുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അന്നു രാത്രി ബിജുവിനെ ചിന്തകൾ ഉറങ്ങാനനുവദിച്ചില്ല.&lt;br /&gt;എന്തു കള്ളം പറയും?&lt;br /&gt;പോയിവരാൻ എത്ര നേരമെടുക്കും?&lt;br /&gt;കാണാനെങ്ങനെയുണ്ടാവും?&lt;br /&gt;...&lt;br /&gt;സ്വയം ചോദിച്ച ചോദ്യങ്ങൾക്കിടയിൽ കിടന്ന് ബിജു ഉറങ്ങി പോയി.&lt;br /&gt;&lt;br /&gt;ഉണർന്നെഴുന്നേറ്റപ്പോഴും ചിന്തകൾ ബിജുവിനെ പിന്തുടർന്നു.&lt;br /&gt;കൃത്യമായി സ്ഥലമെവിടെയെന്ന് രഘു പറഞ്ഞിട്ടില്ലെങ്കിലും ബസ്സിൽ പോകണമെന്നല്ലേ പറഞ്ഞത്‌? അപ്പോൾ കുറച്ചകലെയാണ്‌. അതേതായാലും നന്നായി. ഇവിടെ ഞാൻ മര്യാദാപുരുഷോത്തമനാണ്‌. നല്ല അനുസരണയുള്ള ഒരു മകനാണ്‌. അനാവശ്യമായി ഒരു വാക്ക്‌ പോലും ആരോടും സംസാരിക്കാത്തവനാണ്‌. ഒരേയൊരു സന്തതിയാണ്‌... ആ ഒരു ചിന്ത മാത്രം ബിജുവിനെ കുഴപ്പിച്ചു. എല്ലാ പ്രതീക്ഷകളോടുമാണ്‌ അമ്മ വളർത്തുന്നത്‌. വീടിന്റെ നെടും തൂണാവേണ്ടവനാണ്‌. അച്ഛന്റെ മരണം, എല്ലാ ഉത്തരവാദിത്വവും എന്റെ ചുമലിലേക്കാണ്‌ എടുത്തു വെച്ചത്‌. പക്ഷെ..ഇതു ഞാനെന്തിനെന്റെ താത്പര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കണം? വെറുമൊരു നേരമ്പോക്ക്‌. അല്ലെങ്കിൽ തന്നെ ഈയൊരു കാര്യം ചെയ്യാനാഗ്രഹിക്കുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ ഞാൻ. &lt;br /&gt;&lt;br /&gt;ആഗ്രഹങ്ങൾ കെട്ടു വിട്ടു പായുമ്പോൾ, അതിനനുസരിച്ചുള്ള ന്യായവാദങ്ങൾ കണ്ടെത്താൻ എളുപ്പമാണ്‌. താൻ ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും തികച്ചും സ്വാഭാവികമാണെന്നു തന്നെ ബിജുവിനു തോന്നി.&lt;br /&gt;&lt;br /&gt;വീട്ടിൽ പറയാൻ ഒരു കാരണം. അതു നിസ്സാരമാണ്‌. ഒരു സിനിമ കാണാൻ പോകുന്നു. അവിടെ അടുത്തൊരു സുഹൃത്തുണ്ട്‌. അവന്റെ വീട്ടിലും ഒന്ന് പോകണം. അതു നന്നായി പറഞ്ഞു ഫലിപ്പിക്കാൻ ബിജു ശ്രമിച്ചു.&lt;br /&gt;&lt;br /&gt;ശനിയാഴ്ച്ച.&lt;br /&gt;&lt;br /&gt;പറഞ്ഞയിടത്ത്‌ ബസ്സിറങ്ങിയപ്പോൾ രഘു അടുത്തുള്ള പീടികയുടെ മുന്നിൽ തന്നെ നിൽക്കുന്നത്‌ കണ്ടു. ഒന്നിച്ച്‌ പോകുന്നത്‌ ബുദ്ധിയല്ല എന്ന് പറഞ്ഞത്‌ രഘുവാണ്‌. അവന്റെ കൃത്യനിഷ്ഠ അത്ഭുതപ്പെടുത്തുന്നില്ല. അവൻ വാക്ക്‌ പറഞ്ഞാൽ വാക്കാണ്‌. അവനെ വിശ്വസിക്കാം. എങ്കിലും ഒരു ചെറിയ ഒരു ഭയം ഇല്ലാതില്ല. അതു പക്ഷെ പുറത്ത്‌ കാട്ടാൻ പാടില്ല. എന്റെ മൂക്കിനു താഴെയും കറുത്ത രോമങ്ങളുണ്ട്‌. ജീവിതത്തിൽ ഓർത്തു വെയ്ക്കാനുള്ള ഒരു ദിവസമാണിന്ന്.&lt;br /&gt;രഘു ചുറ്റും നോക്കി. ഈ പ്രദേശത്തെ കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ്‌ ഇവിടെ വരുന്നത്‌. ഒന്നോ രണ്ടോ ഓട്ടോറിക്ഷകൾ അവരെയും കടന്നു പോയി. ചില സൈക്കിളുകൾ, ജവുളി കടകൾ, ചായപീടികകൾ. പട്ടണമാവാൻ കൊതിച്ചു നിൽക്കുന്ന ഒരു ഗ്രാമപ്രദേശമെന്ന് ഒറ്റ നോട്ടത്തിൽ തോന്നും. കുറച്ച്‌ നടന്ന് അവർ ചെറിയ ഒരു റോഡിലേക്ക്‌ കയറി. കുറച്ച്‌ കഴിഞ്ഞു ആ വഴിയും ചെറുതായി. ഇപ്പോൾ ഒന്നോ രണ്ടോ പേർക്ക്‌ നടക്കാവുന്ന വീതി മാത്രമേയുള്ളൂ. ഇരു വശത്തും പറമ്പ്‌. തെങ്ങിൻ തോപ്പാണ്‌. കൈലിയുടുത്ത്‌ ഒന്നു രണ്ടു ചെറുപ്പക്കാർ അവരെ കടന്നു പോയി. അതിലൊരുവൻ തന്നെ തുറിച്ച്‌ നോക്കിയോ? ബിജുവിനു സംശയമായി.&lt;br /&gt;&lt;br /&gt;'എടാ ഇനി എത്ര ദൂരമുണ്ട്‌?' ബിജുവിനു ആകാംക്ഷ അടക്കാനായില്ല. രഘുവാണങ്കിൽ ഒന്നും സംസാരിക്കാതെ പോവുകയാണ്‌.&lt;br /&gt;'നീ വാ..'&lt;br /&gt;&lt;br /&gt;നടന്ന് അവർ വഴി വിട്ട്‌ ഒരു പറമ്പിലേക്ക്‌ കയറി. അതിരു തിരിച്ച്‌ ചില കല്ലുകൾ മാത്രമാണ്‌ അടുക്കി വെച്ചിരിക്കുന്നത്‌. മുട്ടോളം പൊക്കത്തിൽ കുറ്റിച്ചെടികൾ, ചേമ്പിലകൾ അവിടവിടെ ഉയർന്നു നിൽക്കുന്നു. ദൂരെയായി പാടം കാണാം. അവിടം മുഴുവനും തൊട്ടാവടി ചെടികളുണ്ടായിരുന്നു. ചെറിയ ചെറിയ പൂവുകൾ. തൊട്ടാവാടിയുടേതാവാം, ഏതൊ ചെടിയുടെ മുള്ളുകൾ ബിജുവിന്റെ കാലിലുരസുകയും പോറലുണ്ടാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;'ഇവിടെ മുഴുവനും മുള്ളാണല്ലോ..' അതു പറഞ്ഞു ബിജു നിന്നു കാലുയർത്തി. ചെറുതായി ചോര പൊടിഞ്ഞിരിക്കുന്നു.&lt;br /&gt;'ചോര വന്നല്ലോ! അപ്പോളെല്ലാം നന്നാവും. ഇനി ഒന്നും പേടിക്കണ്ട!' രഘുവതു പറഞ്ഞത്‌ തമാശയ്ക്കായിട്ടാണോ അല്ലയോ എന്നു ബിജുവിനു മനസ്സിലായില്ല. അല്ലെങ്കിൽ തന്നെ എന്തിനു പേടിക്കണം? മുഖത്ത്‌ പേടിയുടെ ഭാവമുണ്ടോ? അമർഷം പുറമെ കാട്ടാതെ രഘുവിന്റെ പിന്നാലെ നടന്നു. ഇതു വരെ ആയില്ലേ. ഇനി ചിലപ്പോൾ കുറച്ച്‌ ദൂരം മാത്രമെ ഉണ്ടാവൂ.&lt;br /&gt;&lt;br /&gt;ചെന്നു നിന്നത്‌ ഒരു ഓടിട്ട വീടിനു മുന്നിലാണ്‌. പായലു പിടിച്ച മതിലുകൾ വീടിനെ വളഞ്ഞു നിൽപ്പുണ്ട്‌. ഉയരത്തിൽ നിന്നും നോക്കിയാൽ ഒരു പക്ഷെ ഒരു വലിയ പാമ്പ്‌ ആ വീടിനെ ചുറ്റി കിടക്കുകയാണോ എന്നു തോന്നുമായിരികും. ഒരു നിമിഷം വീട്ടിലേക്ക്‌ നോക്കി നിന്ന ബിജുവിനെ രഘു കൈയ്യിൽ പിടിച്ച്‌ കൊണ്ട്‌ വീട്ടിനു മുൻവാതിലിനു മുന്നിൽ കൊണ്ട്‌ നിർത്തി. പതുക്കെ രണ്ട്‌ മുട്ട്‌. വാതിൽ തുറന്ന് വന്നത്‌ ഒരു മദ്ധ്യവസ്ക്കനായിരുന്നു. അയാളുടെ കണ്ണിനു താഴെയായി വീർത്ത സഞ്ചികൾ പോലെ മാംസം തുളുമ്പി നിന്നിരുന്നു. നരച്ച താടി രോമങ്ങളിൽ അലസമായി തടവി കൊണ്ട്‌ അയാൾ രണ്ടു പേരെയും നോക്കി. നോക്കിയെന്നു പറഞ്ഞാൽ പോര, കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു എന്നു തന്നെ പറയണം. ബിജുവിനു താൻ ഒരു നിമിഷം കൊണ്ട്‌ വിവസ്ത്രനായതു പോലെ തോന്നി. ഒരു സ്വാഭാവിക പ്രതികരണം പോലെ ബിജു രഘുവിന്റെ പിന്നിലേക്ക്‌ ഒതുങ്ങി. അയാളുടെ കണ്ണുകളും നോട്ടവും ശരിയല്ല. ഏതോ മൃഗത്തിന്റെ രൂപമാണയാൾക്ക്‌. ഏതു മൃഗമാണത്‌?&lt;br /&gt;&lt;br /&gt;'മനസ്സിലായില്ലേ..?' രഘു ശബ്ദം താഴ്ത്തി ചോദിച്ചു.&lt;br /&gt;'ഉം..' ഒരു വരണ്ട മൂളൽ വാതിലിനു കുറുകെ നിന്ന ആ രൂപത്തിൽ നിന്നും പുറത്തു വന്നു.&lt;br /&gt;'ഇതാണ്‌ ഞാൻ പറഞ്ഞ..' രഘു തുടർന്നു&lt;br /&gt;'ഉം ഉം..' ഈ പ്രാവശ്യം മൂളലിനു ഒരു പ്രത്യേക താളമുണ്ടായിരുന്നു.&lt;br /&gt;'കൊണ്ടു വന്നിട്ടുണ്ടൊ?' അപ്പോൾ രൂപത്തിനു സംസാരിക്കാനറിയാം. ബിജു അയാളിൽ നിന്നു കണ്ണെടുത്ത്‌ ചുറ്റും നോക്കി.&lt;br /&gt;&lt;br /&gt;ഒരു വല്ലാത്ത പ്രദേശം. ദൂരെയെവിടെയോയിരുന്നു ഒരു ഉപ്പൻ പതിവു ചോദ്യം ഉറക്കെ ചോദിക്കുന്നത്‌ കേൾക്കാം. ബിജു വിനു ഒരുപാട്‌ ചോദ്യങ്ങൾ ചോദിക്കണമെന്നുണ്ടായിരുന്നു.&lt;br /&gt;എന്തു പ്രായം വരും?&lt;br /&gt;വല്ല അസുഖവും വരുമോ?&lt;br /&gt;പക്ഷെ ഇതൊക്കെ നേരത്തെ ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു. ഇനിയിപ്പോൾ സമയമില്ല.&lt;br /&gt;&lt;br /&gt;സഞ്ചി തൂക്കിയിട്ട കണ്ണുകൾ ചുറ്റും ആരേയോ പരതി. എന്നിട്ടയാൾ ഒരു വശത്തേക്ക്‌ വഴിമാറി. ബിജുവും രഘുവും അകത്തേക്ക്‌ കയറിയതും ശബ്ദമുണ്ടാക്കാതെ വാതിലടച്ചു.&lt;br /&gt;&lt;br /&gt;വെയിലിൽ നിന്നും വന്നു കയറിയതു കൊണ്ട്‌ ഒരു നിമിഷം കാഴ്ച്ച നഷ്ടമായിരുന്നു രണ്ടു പേർക്കും. പിന്നീട്‌ സാവധാനം എല്ലാം തെളിഞ്ഞു വന്നു. കുമ്മായമിളകി തുടങ്ങിയ ചുവരുകൾ. ഒരു മൂലയിലായി ചുളുങ്ങി കിടക്കുന്ന ചുളിവു നിറഞ്ഞ ഒരു പഞ്ഞിമെത്ത, ഒരു ചെറിയ മേശ. അതിനു മുന്നിലായി ഒരു കസേര. അതിലൊരു മുഷിഞ്ഞ തോർത്ത്‌. ഒരു മൂലയിൽ ചുരുട്ടി വെച്ച ഒരു പായ. ഇയാൾ സദാ സമയവും ഉറക്കമായിരിക്കും. ആ മെത്ത കണ്ടാലറിയാം, ഇപ്പോൾ കിടപ്പിൽ നിന്നെഴുന്നേറ്റ്‌ വന്നതേയുള്ളൂവെന്ന്.&lt;br /&gt;&lt;br /&gt;രഘു ചോദ്യഭാവത്തിൽ അയാളെ നോക്കി. ഒരു മുറിയുടെ ചാരി കിടന്ന തടി വാതിലിലേക്ക്‌ അയാൾ താടിയുയർത്തി കാണിച്ചു. രഘും ബിജുവിനോട്‌ കണ്ണു കൊണ്ട്‌ 'അങ്ങോട്ട്‌ പോയ്ക്കോളൂ' എന്നാംഗ്യം കാണിച്ചു. &lt;br /&gt;&lt;br /&gt;ഇതാണ്‌ താൻ കാത്തിരുന്ന മുഹൂർത്തം. ഇതാണാ ആ സ്വപ്ന മുഹൂർത്തം. എന്നാൽ കാലുകൾ ചലിക്കുന്നില്ല. കൈകളിൽ തണുപ്പ്‌ പടർന്നിരിക്കുന്നു. തല ശൂന്യമായിരിക്കുന്നു. ഇതു മുഴുവനും സ്വപ്നമായിരിക്കും. ഞാനിപ്പോൾ ഉണരും. വീണ്ടും എന്റെ കിടക്കയിൽ മലർന്ന് കിടക്കുന്നതായറിയും. വലത്തേക്ക്‌ തല ചെരിച്ചു നോക്കിയാൽ ഒരു പാളി തുറന്നിട്ടിരിക്കുന്ന ജനലു കാണും. ഇല്ല, ഇതൊന്നും സ്വപ്നമല്ല. ഇതാണ്‌ യാഥാർത്ഥ്യം. എത്രയോ ദൂരം സഞ്ചരിച്ച്‌, കുമ്മായമിളകി വീഴുന്ന ചുവരുകളുള്ള ഒരു വീടിനുള്ളിനാണിപ്പോൾ.&lt;br /&gt;&lt;br /&gt;രഘു വീണ്ടും ബിജുവിനെ കണ്ണു കാണിച്ചു. മൂന്നാമൻ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ശബ്ദമുണ്ടാക്കാതെ നടന്നു പോയി തറയിലിട്ടിരുന്ന പഞ്ഞിമെത്തയിൽ ചുരുണ്ട്‌ കിടപ്പായി. അത്രയും സമാധാനം. അയാളുടെ സാന്നിധ്യം തന്നെ ഒരു വല്ലാത്ത അറപ്പുണ്ടാക്കിയിരുന്നു. താൻ രഘുവിനു കൊടുത്ത പണമെപ്പോഴാണ്‌ അയാൾക്ക്‌ കൊടുത്തത്‌. അത്‌ ശ്രദ്ധയിൽ പെട്ടില്ലല്ലോ. ആരുടെയും ശ്രദ്ധയിൽ പെടാതെ കാര്യങ്ങൾ ചെയ്യാനുള്ള വൈദഗ്ദ്യമവനുണ്ട്‌.&lt;br /&gt;&lt;br /&gt;വാതിലിനു നേരെ നടക്കുമ്പോൾ പൊട്ടിയടർന്ന സിമന്റു തറയിൽ നിന്നും തണുപ്പ്‌ ചെരുപ്പിടാത്ത കാലിൽ കൂടി അരിച്ച്‌ കയറുന്നത്‌ ബിജു അറിഞ്ഞു. വാതിലിൽ മുട്ടണോ? വേണ്ട. ചാരി കിടക്കുകയല്ലേ? അനുവാദം കിട്ടിയതല്ലേ? തല ചെരിച്ച്‌ ഒരു വട്ടം കൂടി രഘുവിനെ നോക്കിയ ശേഷം വാതിൽ തള്ളി തുറന്ന് ബിജു അകത്തേക്ക്‌ കയറി. നേരിയ വെളിച്ചം വിതറുന്ന ഒരു ബൾബ്‌ മച്ചിൽ നിന്നും ഇറക്കിയിട്ടിട്ടുണ്ട്‌. മുറിയുടെ ഒരു മൂലയിൽ ഒരു രൂപമുണ്ട്‌. ചുരിദാറാണ്‌ വേഷം. മുടിയഴിച്ചിട്ടിരിക്കുകയാണ്‌. മുൻവശത്തേക്ക്‌ ചുമലിലേക്ക്‌ കുറച്ച്‌ വീണ്‌ കിടക്കുന്നു. രൂപത്തിനു നിറം കറുപ്പുമല്ല, വെളുപ്പുമല്ല. അവൾക്ക്‌ തന്നെക്കാൾ പ്രായം കുറവാണ്‌! എന്തായായിരിക്കും ഇവളും, മുൻവശത്തെ മുറിയിൽ ചുരുണ്ടു കൂടി കിടങ്ക്കുന്ന മൃഗരൂപവുമായുള്ള ബന്ധം? ഇനി മകളാവുമോ? അതോ മറ്റെവിടെ നിന്നെങ്കിലും ഇവളെ കൊണ്ടു വന്നതാവുമോ? ഈ മാതിരി അനാവശ്യ ചിന്തകളിൽ മുങ്ങി പോകുമായിരുന്നു. എന്നാൽ അവൾ ബിജുവിനെ തന്നെ സൂക്ഷിച്ച്‌ നോക്കുകയായിരുന്നു. വികാരമെല്ലാം തണുത്തു പോയിരിക്കുന്നു. ഭയം മാത്രമാണ്‌ ബാക്കി.&lt;br /&gt;'വാതിലടയ്ക്ക്‌..' മൃദുവെങ്കിലും മൂർച്ചയുള്ള സ്വരം.&lt;br /&gt;നല്ല അനുസരണയോടെ ബിജു വാതിലടച്ചു.&lt;br /&gt;നടന്നു അവളുടെ അടുക്കലേക്ക്‌ പോയി. ഇതാദ്യമായാണ്‌ ഇങ്ങനെ ഒരു കാര്യത്തിനു പോകുന്നതെന്നവൾ അറിയരുത്‌. തന്റെ മൂക്കിനു താഴെയും കറുത്ത രോമങ്ങളുണ്ട്‌. ആ കാര്യം ഒരിക്കലും മറക്കാൻ പാടില്ല.&lt;br /&gt;നേരെ ചെന്ന് അവളുടെ കൈയ്യിൽ പിടിക്കുകയാണ്‌ ചെയ്തത്‌.&lt;br /&gt;'ആദ്യമായിട്ടാണല്ലേ..?' അതു പറഞ്ഞ്‌ അവൾ ചെറുതായി ചിരിച്ചു. ഒപ്പം വലതു കൈയുയർത്തി സ്വന്തം വാ പൊത്തുകയും, മുഖം കുനിക്കുകയും ചെയ്തു.&lt;br /&gt;ഒന്നു വിളറിയെങ്കിലും ബിജുവും ചിരിച്ചു.&lt;br /&gt;'..എങ്ങനെ മനസ്സിലായി..?' മൂക്കിനു താഴെയുള്ള രോമങ്ങളുടെ കാര്യം ഒരു നിമിഷം മറന്ന്, വളരെ നിഷ്ക്കളങ്കമായി അവൻ ചോദിച്ചു.&lt;br /&gt;'അതു പറഞ്ഞു തരാം..' അതു പറഞ്ഞു അവൾ ബിജുവിന്റെ കൈയ്യിൽ പിടിച്ചു. &lt;br /&gt;ഘോര മഴ പെയ്യുന്ന നേരത്ത്‌ മിന്നൽ പിണറുകൾ ആകാശത്ത്‌ നൃത്തം വെച്ച്‌ അപ്രത്യക്ഷമാകുന്നത്‌ കണ്ടിട്ടുണ്ട്‌. എന്നാൽ ഇതാദ്യമായി സ്വന്തം ശരീരത്തിനുള്ളിൽ മിന്നലുകൾ ജനിക്കുന്നതും, അത്‌ ശരീരം മുഴുവനും വ്യാപിക്കുന്നതും ബിജു മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;പുറത്ത്‌ ബിജു പോക്കറ്റിൽ നിന്നും ഒരു സിഗറെറ്റെടുത്ത്‌ കത്തിച്ചു. തീപ്പെട്ടി ഉരച്ചതിന്റെ ശബ്ദം കേട്ട്‌ പുതപ്പിനുള്ളിൽ നിന്നും ഒരു തല ഉയർന്ന് വന്നു. എന്നിട്ടതു പോലെ ഉള്ളിലേക്ക്‌ പോയി.&lt;br /&gt;&lt;br /&gt;കുറെ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ, പുറത്ത്‌ ചില കാൽപെരുമാറ്റങ്ങൾ കേട്ടതു പോലെ രഘുവിനു തോന്നി. രഘു എഴുന്നേറ്റ്‌ ചെന്ന് മുൻവശത്തെ വാതിലിന്റെ വിടവിലൂടെ നോക്കി.&lt;br /&gt;എന്നിട്ട്‌ പരിഭ്രാന്തിയോടെ ബിജു കയറി പോയ മുറിയുടെ മുന്നിലേക്ക്‌ ഓടി.&lt;br /&gt;&lt;br /&gt;'തുറക്കടാ, തുറന്ന് പുറത്തേക്ക്‌ വാടാ..'&lt;br /&gt;രഘുവിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ട്‌, തന്നെ മൂടിയിരിക്കുന്ന നീളമുള്ള മുടിയിഴകൾക്കിടയിൽ നിന്ന് ബിജു തലയുയർത്തി.&lt;br /&gt;രഘുവിന്റെ ശബ്ദം തന്നെയല്ലേ?&lt;br /&gt;വാതിലിൽ തുടർച്ചയായി മുട്ട്‌ കേട്ടു കൊണ്ടിരുന്നു.&lt;br /&gt;എന്താണ്‌..? എന്താണ്‌ നടക്കുന്നത്‌..?&lt;br /&gt;'എടാ..ഓടിക്കോടാ..'&lt;br /&gt;പരിഭ്രാന്തി മാത്രമല്ല, ഒരു വലിയ അപകടം മുന്നിൽ കണ്ടതു പോലുള്ള നിലവിളിയാണ്‌. രക്ഷപെടാനുള്ള മുന്നറിയിപ്പാണ്‌. എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്‌. അല്ലെങ്കിൽ അവൻ ഇങ്ങനെ വിളിക്കില്ല. അവന്റെ ഈ ശബ്ദം തനിക്കപരിചിതമാണ്‌.&lt;br /&gt;&lt;br /&gt;ബിജു ചാടിയെഴുന്നേറ്റ്‌ വസ്ത്രങ്ങളണിഞ്ഞു. ഷർട്ടിന്റെ കുടുക്കുകളിടുന്നതിനൊപ്പം നടന്ന് ചെന്ന് വാതിൽ തുറന്നു മുന്നിലേക്ക്‌ രണ്ടു ചുവടു വെച്ച്‌ നിന്നു. തൊട്ടു മുന്നിൽ തന്നെ രഘു നിൽപ്പുണ്ടായിരുന്നു.&lt;br /&gt;'എടാ..കുറേ പേര്‌..നമുക്ക്‌ എത്രേം വേഗം ഇവിടുന്ന് പോണം' അതു പറയുമ്പോൾ രഘു ചെറുതായി കിതയ്ക്കുണ്ട്‌. ഇത്രയും ഭയം അവന്റെ മുഖത്ത്‌ ഇതിനു മുൻപ്‌ കണ്ടിട്ടില്ല. ഇതു വളരെ ഗൗരവമുള്ള സംഭവമാണ്‌. മദ്ധ്യവയസ്ക്കൻ എഴുന്നേറ്റ്‌ പഞ്ഞിമെത്തയിൽ നിൽക്കുകയാണ്‌. ഉറക്കം അയാളുടെ കണ്ണുകളിൽ ഇപ്പോഴില്ല. കണ്ണും മിഴിച്ച്‌, വായും പൊളിച്ചങ്ങനെ നിൽക്കുകയാണ്‌. ബിജുവിനു തലയിലേക്ക്‌ രക്തം ഇരച്ച്‌ കയറുന്നതായി തോന്നി. തലമുടിക്ക്‌ തീ പിടിച്ചത്‌ പോലെയാണ്‌ രഘു നിൽക്കുന്നത്‌.&lt;br /&gt;&lt;br /&gt;'തുറക്കടാ..'&lt;br /&gt;'ഇന്നു കൊണ്ടിതു അവസാനിപ്പിക്കും'&lt;br /&gt;'കുറച്ച്‌ നാളായി തുടങ്ങീട്ട്‌'&lt;br /&gt;'ഇറങ്ങി വാടാ നായിന്റെ മക്കളെ..!'&lt;br /&gt;വീടിനു പുറത്ത്‌ നിന്നുമുള്ള ആക്രോശങ്ങളുടെയും, ഭീഷണികളുടെയും ശബ്ദം ഉയരുന്നത്‌ ബിജു അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. ശബ്ദങ്ങളുടെ ശക്തി കൂടി വരുന്നു.&lt;br /&gt;അതു ആക്രോശങ്ങളോ, ഭീഷണികളോ അല്ല, ആയിരം അപായമണികൾ ഒന്നിച്ചടിക്കുന്ന ശബ്ദമാണ്‌!&lt;br /&gt;ബിജു ഒരു നിമിഷം തിരിഞ്ഞു നോക്കി.&lt;br /&gt;ചാരിയിട്ടിരുന്ന വാതിൽ മറഞ്ഞ്‌ അഴിഞ്ഞമുടിയോടെ, ആ പെണ്മുഖം. ഒരു കണ്ണു മാത്രം കാണാം. നിർവ്വികാരത നിറഞ്ഞ ഒരു കണ്ണ്‌. വാതിൽ പിടിച്ചിരുന്ന ചുവന്ന വളയിട്ട കൈകൾ പതുക്കെ താഴേക്കൂർന്ന് അകത്തേക്ക്‌ മറഞ്ഞു. വാതിലടയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;'നീ വാ' അതും പറഞ്ഞ്‌ രഘു ബിജുവിന്റെ കൈയ്യിൽ ബലമായി പിടിച്ചു കൊണ്ട്‌ വീടിന്റെ പിൻഭാഗത്തേക്ക്‌ ഓടി. വാതിൽ തുറന്ന് പുറത്തേക്ക്‌ രണ്ടു പേരും ചാടുകയായിരുന്നു. അപ്പോഴേക്കും വീട്‌ ചുറ്റി പിൻഭാഗത്തേക്കോടി വരുന്ന കുറച്ചു പേരെ അവർ കണ്ടു. സർവ്വശക്തിയുമെടുത്തോടുമ്പോൾ, 'അവന്മാരതാ!', 'വിടരുത്‌ ഒരുത്തനേയും' എന്ന ചില വിളികൾ അവരെ പിൻതുടർന്നു.&lt;br /&gt;'ടാ, ആദ്യം കാണുന്ന ബസ്സിൽ കയറിക്കോ' ഓടുന്നതിനിടയിൽ രഘു വിളിച്ചു പറഞ്ഞതു ബിജു കേട്ടു.&lt;br /&gt;ഓട്ടത്തിന്റെ വേഗത കൂടി. ഏതോ ഒരു നിമിഷത്തിൽ അവർ വഴി പിരിഞ്ഞോടി. കുറേ ദൂരം പിന്നിട്ട രഘു തിരിഞ്ഞു നോക്കുമ്പോൾ ആരേയും കാണുകയുണ്ടായില്ല. ബിജു...ബിജു എവിടെ? അവനെവിടെയെങ്കിലും വീണു പോയിരിക്കുമോ? അതോ അവരവനെ പിടികൂടിയിരിക്കുമോ? അതോ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ?.. പാലത്തിനടുത്ത്‌ വരെ അവനുണ്ടായിരുന്നു. അവിടെ വെച്ചായിരിക്കും അവൻ മാറി ഓടിയിട്ടുണ്ടാവുക. പാലത്തിനപ്പുറം ഒരു ബസ്റ്റോപ്പുണ്ട്‌. അവിടെ ഞാൻ പോയിട്ടുള്ളതാണ്‌. രഘു ഓർത്തെടുത്തു. ഒരു പക്ഷെ അവൻ ഇപ്പോൾ ബസ്സിൽ തിരിച്ചുള്ള യാത്രയിലായിരിക്കും. ശ്ശെ, എന്റെ കൂടെ വന്നിട്ട്‌.. തനിക്ക്‌ പറ്റിയ ഒരു തോൽവിയാണ്‌. ഈ കാര്യങ്ങളിൽ ഇതു വരെ ഒരു ചെറിയ പിഴവ്‌ പോലും വന്നിട്ടില്ല. ഞാൻ വിളിച്ചു കൊണ്ട്‌ വന്നിട്ട്‌..ഇനി അവന്റെ മുഖത്തെങ്ങനെ നോക്കും?..&lt;br /&gt;&lt;br /&gt;രഘു തിരിച്ചെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. &lt;br /&gt;'ഇനി അപ്പൻ പോയ്ക്കോള്ളൂ'&lt;br /&gt;കടയിലേക്ക്‌ കയറുമ്പോൾ രഘു പറഞ്ഞു.&lt;br /&gt;'നീ ഊണു വല്ലതും കഴിച്ചോ?'&lt;br /&gt;'ഉം..' &lt;br /&gt;വിശപ്പെവിടെ? അതെപ്പോഴോ കെട്ടു പോയിരുന്നു. ബസ്സിറങ്ങിയപ്പോൾ അടുത്തുള്ള പീടികയിൽ നിന്ന് ഒരു ഗ്ലാസ്‌ നാരങ്ങാ വെള്ളം, രണ്ടു ചെറു പഴവും കഴിച്ചതാണ്‌.&lt;br /&gt;ആളുകൾ വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം ബിജുവിന്റെ മുഖം അവിടെല്ലാം രഘു തിരഞ്ഞു കൊണ്ടിരുന്നു. അവൻ ഏതു നിമിഷവും മുന്നിൽ പ്രത്യക്ഷപ്പെടാം. കുഴപ്പമില്ല. അവനെ സമാധാനപ്പെടുത്താവുന്നതേയുള്ളൂ. അല്ലെങ്കിൽ തന്നെ ഞാൻ അവനെ ചതിച്ചതൊന്നുമല്ലല്ലോ. ആരു വിചാരിച്ചു ഇങ്ങനെയൊക്കെ ആവുമെന്ന്.&lt;br /&gt;&lt;br /&gt;'നീ നമ്മുടെ ബിജുവിനെ കണ്ടോ?'&lt;br /&gt;സന്ധ്യ കഴിയാറായപ്പോൾ പത്രമിടുന്ന ജോണി വന്നു രഘുവിനോട്‌ ചോദിച്ചു. രഘു കടയടയ്ക്കാനുള്ള തിരക്കിലായിരുന്നു.&lt;br /&gt;'ഇല്ല..ഇന്നു കണ്ടതേയില്ല..എന്തായേട്ടാ?'&lt;br /&gt;'അവനിന്ന് രാവിലെ സിനിമയ്ക്കെന്ന് പറഞ്ഞ്‌ എവിടെയോ പോയതാ..ഇതു വരെ വീട്ടിൽ തിരിച്ചു വന്നിട്ടില്ല..അവന്റെ അമ്മ അതാ കരഞ്ഞു കൊണ്ട്‌ നടക്കുന്നു..'&lt;br /&gt;അതു പറഞ്ഞു ജോണി സൈക്കിൾ ചവിട്ടി പോയി. ജോണി പോകുന്നതും നോക്കി നിൽക്കുമ്പോൾ രഘുവിനു ഉള്ളിലൊരു സർപ്പമിഴയുന്നതു പോലെ തോന്നി.&lt;br /&gt;എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്‌. ചിലപ്പോൾ അവന്മാരൊക്കെ ബിജുനെ പിടിച്ചു കാണും. പോലീസ്‌ കേസോ മറ്റോ ആയിട്ടുണ്ടാവുമോ?. പോലീസ്‌ എങ്കിൽ ഇവിടെയും വരാൻ സാദ്ധ്യതയുണ്ട്‌. അവിടെ വെച്ച്‌ ബഹളമുണ്ടാക്കിയവരിൽ ചിലരെങ്കിലും എന്റെ മുഖം കണ്ടിട്ടുണ്ടാവും. എന്നെ തിരിച്ചറിയും. ചോദ്യം ചെയ്യും. സത്യമെല്ലാം പറയേണ്ടിവന്നാൽ ഈ നാട്ടിലിനി എങ്ങനെ തലയുയർത്തി നടക്കും?. അവനേം വിളിച്ചോണ്ട്‌ ഏതു സമയത്താണ്‌ പോയത്‌..ഇതിപ്പോൾ എന്താവുമോ ..?&lt;br /&gt;&lt;br /&gt;രാത്രിയായപ്പോൾ ബിജുവിന്റെ അമ്മ രഘുവിനെ തേടി വീട്ടിൽ വന്നു.&lt;br /&gt;'മോനെ, നീയിന്ന് ബിജൂനെ കണ്ടാ?'&lt;br /&gt;'ഇല്ല മാമി' ചെറുപ്പം മുതൽ അങ്ങനെയാണ്‌ ബിജുവിന്റെ അമ്മയെ വിളിച്ചു പോന്നിരുന്നത്‌.&lt;br /&gt;'നിന്നോട്‌ അവൻ വല്ലതും പറഞ്ഞോ ?'&lt;br /&gt;'ഉം..ഉം..ഒന്നും പറഞ്ഞില്ല..' &lt;br /&gt;കള്ളം പറയാൻ ഒരു നിമിഷം പോലുമെടുക്കുന്നില്ല. രഘു സ്വയം അത്ഭുതപ്പെട്ടു.&amp;nbsp;&amp;nbsp; &lt;br /&gt;ഇവിടെ എന്റെ ഭാഗം രക്ഷിക്കാൻ ഞാൻ മാത്രമേയുള്ളൂ. ഒരു തരത്തിലും ഒരു സൂചന പോലും കൊടുക്കരുത്‌.&lt;br /&gt;&lt;br /&gt;ആ രാത്രിയിൽ രഘുവിനെ ചിന്തകൾ ഉപദ്രവിച്ചു കൊണ്ടിരുന്നു. അവൻ ഇനി നാടു വിട്ട്‌ പോയിക്കാണുമോ?&lt;br /&gt;എന്തിനു നാടു വിടണം? അവനെ അവിടെ ആരും തിരിച്ചറിയാൻ ഒരു വഴിയുമില്ല. &lt;br /&gt;എന്തായാലും എത്രയും വേഗം അവൻ തിരിച്ചു വന്നാൽ മതിയാരുന്നു..&lt;br /&gt;&lt;br /&gt;പിറ്റേന്ന് ഉച്ച കഴിഞ്ഞിട്ടും ബിജുവിനെ കുറിച്ച്‌ ഒരറിവും ആർക്കും ലഭിച്ചില്ല എന്നറഞ്ഞപ്പോൾ രഘുവിനു മാനസിക സമർദ്ദം താങ്ങാവുന്നതിനപ്പുറമായി. ഒന്നവിടം വരെ അന്വേഷിച്ചു പോയാലോ?. വേണ്ട അതപകടമാണ്‌. അവൻ തിരിച്ചു വരിക തന്നെ ചെയ്യും. എന്നാൽ ആ വിചാരങ്ങളെ തകർത്തത്‌ ഓടി കിതച്ചു കൊണ്ട്‌ വന്ന സുധീറിന്റെ വാക്കുകളാണ്‌. പരമേട്ടന്റെ മകനാണ്‌. &lt;br /&gt;'നമ്മുടെ ബിജു മരിച്ചു പോയെടാ..പൊഴേല്‌ മുങ്ങി മരിച്ചെന്നാ കേട്ടത്‌..'&lt;br /&gt;&lt;br /&gt;അത്രയുമേ രഘു കേട്ടുള്ളൂ. നീന്തലറിയാത്ത അവനെന്തിനു പുഴയിൽ ചാടണം? ചിലപ്പോൾ നിവൃത്തിയില്ലാതെ വന്നപ്പോൾ ചാടിയതാണോ? പിടിക്കപ്പെടും എന്നായപ്പോൾ നാണക്കേട്‌ ഉണ്ടാവാതിരിക്കാൻ...അങ്ങനെ വല്ലതും? ഇനി..ചിലപ്പോൾ..മരിച്ചത്‌ അവനാവില്ല... &lt;br /&gt;&lt;br /&gt;രഘു കട പൂട്ടി ബിജുവിന്റെ വീടിലേക്ക്‌ പോയി.&lt;br /&gt;&lt;br /&gt;സന്ധ്യക്കു മുൻപ്‌ ഒരാമ്പുലൻസ്‌ വന്ന് ബിജുവിന്റെ വീടിനടുത്ത്‌ നിന്നു. &lt;br /&gt;അങ്ങോട്ട്‌ പോകണമോ വേണ്ടയോ. രഘു കുറച്ചകലെയായി നിന്നു. സ്ത്രീകളുടെ കരച്ചിലുകൾ ഉയർന്നു. ആരൊക്കെയോ ചേർന്ന് ശരീരം വീട്ടിനുള്ളിലേക്ക്‌ എടുത്തു കൊണ്ടു പോയി.&lt;br /&gt;&lt;br /&gt;രഘു ചെന്നു നോക്കി. &lt;br /&gt;മുഖം നീരു വന്നു വീങ്ങിയിരിക്കുന്നു. കണ്ണിലും കവിളിലും നിറയെ ദ്വാരങ്ങൾ. മുഖം മുഴുവനും ഏതോ പൊടി കൊണ്ട്‌ പൂശിയിരിക്കുന്നു. പൗഡറാണോ?. അവന്റെ മുഖം തന്നെയാണോ എന്നറിയാൻ ബുദ്ധിമുട്ടുണ്ട്‌. എങ്കിലും താടിക്കു താഴെയുള്ള മറുക്‌...അതവിടെ തന്നെയുണ്ട്‌. ഇതവൻ തന്നെ..&lt;br /&gt;&lt;br /&gt;മുഖകുരു വന്നപ്പോൾ വിഷമം പറഞ്ഞവനാണ്‌..അവന്റെ മുഖമാണ്‌ മീനുകൾ കൊത്തിയും പാറകളിലുരഞ്ഞും..&lt;br /&gt;രഘു മുഖം തിരിച്ചു. &lt;br /&gt;തനിക്കൊരു കള്ളന്റെ മുഖഭാവമുണ്ടോ?.&lt;br /&gt;&lt;br /&gt;ബിജു എങ്ങനെ മരിച്ചുവെന്ന് ഇപ്പോഴും ആർക്കും ശരിയായ ധാരണയില്ലെന്ന് അവിടെ കൂടി നിൽക്കുന്നവരുടെ വാക്കുകളിൽ നിന്ന് മനസ്സിലായി. രഘു സാവധാനം വീടിനു പുറത്തേക്ക്‌ നടന്നു.&lt;br /&gt;&lt;br /&gt;'ടാ എന്നിക്കൂടെ താടാ..' സ്കൂളിൽ പഠിക്കുമ്പോൾ നാരങ്ങാ മിഠായി എന്റെ കൈയ്യിൽ നിന്ന് ചോദിച്ച്‌ വാങ്ങുന്ന ബിജുവിന്റെ മുഖം.&lt;br /&gt;'ഈ ഉടുപ്പെങ്ങനെയുണ്ട്‌?' ഓണത്തിനു അമ്മ വാങ്ങി കൊടുത്ത പുതിയ കുപ്പായമിട്ട്‌ വന്ന് മുന്നിൽ ഗമയിൽ നിന്നിരുന്നു അവൻ..&lt;br /&gt;'അമ്മ വല്ലതും അറിഞ്ഞാൽ..' ഒരാഴ്ച്ച മുൻപ്‌ അവൻ ചോദിച്ച ചോദ്യം ഇപ്പോഴും ചെവിക്കുള്ളിലുണ്ട്‌..&lt;br /&gt;'ആദ്യം കാണുന്ന ബസ്സിൽ കയറിക്കോ'..ഇന്നലെയതു പറയുമ്പോൾ അവന്റെ കണ്ണുകൾ എന്റെ നേരെയല്ലായിരുന്നു.. അവിടപ്പോൾ ഒരു പക്ഷെ ഭയം എന്നൊരു ഭാവം മാത്രമെ ഉണ്ടാവുമായിരുന്നുള്ളൂ..&lt;br /&gt;&lt;br /&gt;ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോൾ രഘു കണ്ണു തുടച്ചു. തോളിൽ കൈയ്യിട്ട്‌ ആറ്റുവക്കിൽ അവനോടൊപ്പം ഇരിക്കുമായിരുന്നു..അവനെ കാണാതാകുമ്പോഴൊക്കെ അവിടെയാണ്‌ തേടി പോയിട്ടുള്ളത്‌. അവനവിടുണ്ടാകും. അവിടെ തന്നെയുണ്ടാവും. രഘു ആറ്റിൻക്കരയിലേക്ക്‌ നടന്നു. ഒറ്റയ്ക്ക്‌..പിന്നിലുയരുന്ന അലമുറകൾ ശ്രദ്ധിക്കാതെ..&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;24,918&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-7138333599016822330?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/7138333599016822330/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/11/blog-post.html#comment-form' title='51 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/7138333599016822330'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/7138333599016822330'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/11/blog-post.html' title='സുഹൃത്തിന്റെ തിരോധാനം'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>51</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-4544032834877388939</id><published>2011-10-23T20:06:00.004+13:00</published><updated>2011-11-08T12:47:54.835+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അമീബാ സാത്തി</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;വിമാനത്താവളത്തിൽ നിരത്തിയിട്ടിരിക്കുന്ന സൗകര്യപ്രദമായ ഇരിപ്പിടങ്ങളിലുണ്ടായിരുന്നത്‌ രവിയുടെ ശരീരം മാത്രമായിരുന്നു. പ്രകാശവേഗതയേയും തോൽപ്പിച്ച്‌ അയാളുടെ മനസ്സ്‌ സഞ്ചരിച്ച്‌ ചെന്നു നിന്നത്‌ കേരളത്തിലെ ഒരു പട്ടണത്തിലെ, മരുന്നു മണം നിറഞ്ഞ ഒരാശുപത്രിയുടെ ചുവരുകൾക്കുള്ളിൽ, വെളുത്ത പുതപ്പ്‌ വിരിച്ച കിടക്കയിൽ കിടന്നിരുന്ന ഒരു ദുർബ്ബല ശരീരത്തിനരികിലായിരുന്നു. അതയാളുടെ അച്ഛന്റെ ശരീരമാണ്‌. ഇനിയുമുണ്ട്‌ ഏതാണ്ട്‌ അഞ്ച്‌ മണിക്കൂറോളം നീണ്ട യാത്ര. എങ്കിൽ മാത്രമെ മനസ്സ്‌ എത്തിയിടത്ത്‌ രവിയുടെ ശരീരവും എത്തിച്ചേരുകയുള്ളൂ. &lt;br /&gt;&lt;br /&gt;ഏതാണ്ട്‌ ആറ്‌ മാസം മുൻപ്‌ അവധിക്ക്‌ വന്നു പോയതാണ്‌. അപ്പോൾ അച്ഛന്‌ പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം മാത്രമെ ഉണ്ടായിരുന്നുള്ളൂ. തന്നോടൊപ്പം പറമ്പിൽ ഒന്നിച്ചു നടന്നതുമാണ്‌. രവിയോർത്തു. അയാൾ എഴുന്നേറ്റു ചെന്നു കുറച്ച്‌ തണുത്ത വെള്ളം കുടിച്ചു. ഉറങ്ങാതിരിക്കുവാൻ അതേയുള്ളൂ ഒരു മാർഗ്ഗം. പത്തുമണിക്കൂറിലധികം നീണ്ട യാത്രയുടെ ക്ഷീണം. ഉറങ്ങരുതെന്ന് കരുതിയെങ്കിലും ഒരു വട്ടം ഉറങ്ങി പോയിരുന്നു. ചില സ്വപ്നങ്ങൾ അതിനിടയിൽ കാണുകയും ചെയ്തു. അച്ഛന്റെ കൈ പിടിച്ച്‌ നടക്കുന്ന താൻ, അമ്പലമുറ്റത്ത്‌, ആർക്കുമറിയാത്ത കാര്യങ്ങൾ കല പില ശബ്ദത്തിൽ പറയുന്ന ആൽമരത്തിനു കീഴെയിരുന്നു മുട്ടുവേദനയുടെ കാര്യം പറയുന്ന അച്ഛൻ. അമ്മയുടെ അടുത്തിരുന്ന് താൻ കുട്ടിക്കാലത്ത്‌ അവ്യക്തമായി സംസാരിച്ചു തുടങ്ങുമ്പോൾ പറഞ്ഞ വാക്കുകൾ പറഞ്ഞാസ്വദിക്കുന്ന അച്ഛൻ. ഇപ്പോൾ ഓർക്കുമ്പോൾ ഒരു ബന്ധവുമില്ലാത്ത ചില ചിത്രങ്ങൾ മാത്രം. എന്നാൽ അതിനൊരു തുടർച്ചയുണ്ടായിരുന്നു. ഉണർന്നപ്പോൾ ആ കണ്ണികൾ അടർന്നപ്രത്യക്ഷമായിരിക്കുന്നു. ഈ ചിത്രങ്ങൾ മാത്രം അവശേഷിച്ചു. ഒരോ സ്വപ്നവും ഉണർന്നുകഴിയുമ്പോളൊരു കടംകഥയാവുന്നു. അതിനുത്തരം, വീണ്ടും ഉറങ്ങുമ്പോൾ ചിലപ്പോൾ ലഭിച്ചുവെന്നിരിക്കും. എന്നാൽ ഉണർന്നു കഴിയുമ്പോൾ പുതിയൊരു കടംകഥയാവും അവശേഷിക്കുക.&lt;br /&gt;&lt;br /&gt;നാട്ടിലെത്തിയപ്പോൾ, വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ആശുപത്രിയിലേക്കാണ്‌ നേരെ പോയത്‌. ചീവീടുകളുടെ ശബ്ദങ്ങളും, തുറിച്ച്‌ നോക്കുന്ന, ഉയരമുള്ള ചില വിളക്കുകളും അവിടെയുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങുമ്പോൾ, നരച്ച നിറമുള്ള ആ കെട്ടിടത്തിനു പുറത്തെ ടാറിളകിയ മുറ്റത്ത്‌ ഉലാത്തികൊണ്ടിരുന്ന രൂപത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. കഷണ്ടി കയറിയ ആ ശിരസ്സിൽ ഇപ്പോൾ ഏതാനും വെള്ളി നൂലുകൾ മാത്രം അവശേഷിക്കുന്നു. അതിലൂടെ വിരലുകളൊടിച്ച്‌, അസ്വസ്ഥതയോടെ നടക്കുന്ന ആ മെല്ലിച്ച രൂപം, രവിയുടെ അമ്മയുടെ ഏക സഹോദരൻ മാത്രമല്ല, അച്ഛന്റെ അടുത്ത സുഹൃത്ത്‌ കൂടിയാണ്‌. പലരും അവരിരുവരും സഹോദരന്മാരാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്‌. മുജ്ജന്മങ്ങളിൽ വിശ്വസിക്കാത്തവർക്ക്‌ പോലും അതിശയം തോന്നുന്ന വിധത്തിലുള്ള ഒരു ബന്ധം അവർക്കിടയിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;'മാമാ.. അച്ഛനിപ്പോഴെങ്ങനെ?'&lt;br /&gt;മുഖവുരയൊന്നും കൂടാതെയുള്ള ചോദ്യം കേട്ട്‌ ഏതോ സ്വപ്നത്തിൽ നിന്നുണർന്നത്‌ പോലെ അയാൾ രവിയെ ഒരു നിമിഷം നോക്കി നിന്നു.&lt;br /&gt;'നീ വാ..'&lt;br /&gt;രവിയെ അയാൾ അകത്തേക്ക്‌ കൂട്ടി കൊണ്ട്‌ പോയി.&lt;br /&gt;&lt;br /&gt;മൊസേക്കിട്ട പടികൾ, ഇടനാഴികൾ. അവിടെല്ലാം ആരുടെയോക്കെയോ പതിഞ്ഞ കാലടി ശബ്ദങ്ങൾ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. മുറികൾക്കുള്ളിൽ വേദനകൾക്കും, മരുന്നുകൾക്കുമിടയിൽ കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെയോർത്ത്‌ ഉറക്കം നഷ്ടപ്പെട്ട്‌ നടക്കുന്നവരാണവർ. ജീവിതം തുടങ്ങുന്നതും, ഒടുങ്ങുന്നതും ഇതു പോലുള്ള ആശുപത്രി ചുവരുകൾക്കുള്ളിലാണ്‌. ഇവിടുത്തെ ചുവരുകൾ ആയിരമായിരം ജനനവും, മരണവും കാണുകയും, കേൾക്കുകയും ചെയ്തിട്ടുണ്ടാവാം. അവയ്ക്കെന്നും ഒരേയൊരു ഭാവം മാത്രമേയുള്ളു - നിർവ്വികാരത. നിർവ്വികാരത പറ്റി പിടിച്ച ചുവരുകൾക്കിടയിലൂടെ രവിയും മാമനും പതുക്കെ നടന്നു പോയി.&lt;br /&gt;&lt;br /&gt;അച്ഛൻ നീരിഷണത്തിലാണ്‌. അതായിരുന്നു രവിയ്ക്കറിയാൻ കഴിഞ്ഞത്‌. ഉച്ചകഴിഞ്ഞ്‌ ഒന്നുറങ്ങാൻ പോയതാണെത്ര. എന്തോ ശബ്ദം കേട്ട്‌ അമ്മ ചെന്ന് നോക്കുമ്പോൾ തറയിൽ കിടക്കുന്നത്‌ കണ്ടുവെന്നും, തന്നെ ഫോൺ വിളിച്ച്‌ പറഞ്ഞതും, ആശുപത്രിയിൽ ടാക്സിയിൽ കൊണ്ടു പോയതും വരണ്ട ശബ്ദത്തിൽ മാമൻ രവിയോട്‌ പറഞ്ഞു. ഇടയ്ക്ക്‌ അമ്മയെ ഒരു വട്ടം കാണാനനുവദിച്ചുവെന്നും, അമ്മ വല്ലാണ്ടായായതു കൊണ്ട്‌ മാമി വിളിച്ചു കൊണ്ട്‌ പോയെന്നും കൂട്ടിച്ചേർത്തു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് രാവിലെയാണ്‌ അച്ഛനെ കാണുവാൻ സാധിച്ചത്‌. ഒരു കരിയില പോലെ നിശ്ചലം കിടക്കുന്ന ഒരു രൂപം. കുറച്ച്‌ നേരം നോക്കി നിന്നു. ആ ശരീരത്തിനുള്ളിൽ മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്നു കൂടി തിരിച്ചറിയാൻ പ്രയാസം. സൂക്ഷിച്ച്‌ നോക്കിയാൽ മാത്രമെ ശ്വാസമെടുക്കുന്നത്‌ അറിയാൻ കഴിയൂ. തലച്ചോറിലെ ഞരമ്പുകളിലെവിടെയോ രക്തസ്രാവം. പകുതി ശരീരം മരിച്ചു പോയിരിക്കുന്നു. പ്രായവും, അനാരോഗ്യവും കൊണ്ട്‌ ഇനിയൊരിക്കലും പഴയതു പോലെയുള്ള ചലന ശേഷി പ്രതീക്ഷിക്കാനാവില്ല. ഊജ്ജസ്വലതയോടെ എത്രയോ ദൂരം നടന്ന കാലുകൾ. അവയിലൊന്ന് ജീവസ്പർശമില്ലാത്ത ഒരു അവയവം മാത്രമായിരിക്കുന്നു. ഒരു പക്ഷെ മരണത്തിന്റെ വിരലുകൾക്ക്‌ ഒന്നു സ്പർശിക്കുവാൻ മാത്രമാവും കഴിഞ്ഞിരിക്കുക. പകുതി ശരീരത്തിന്റെ ജീവൻ മാത്രമെ ആത്മാവുമായി വിലപേശി നേടാൻ കഴിഞ്ഞിരിക്കുകയുള്ളൂ.&lt;br /&gt;&lt;br /&gt;അച്ഛൻ മരുന്നുകളുടെ പിടുത്തം വിടുവിച്ച്‌ ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ. എത്ര പെട്ടെന്നാണ്‌ അച്ഛൻ ക്ഷീണിച്ചു പോയത്‌. പകുതി ജീവനോടൊപ്പം ആ ശരീരകോശങ്ങളിലെ ഊർജ്ജവും നഷ്ടപ്പെട്ടു പോയിരിക്കുന്നു. രവി അച്ഛന്റെ വലതു കൈ തന്റെ കൈക്കുള്ളിലാക്കി കുറച്ച്‌ നേരം കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. തന്റെ സാമീപ്യം അച്ഛനൊരു സമാധാനമാകട്ടെ. രവിയെ തിരിച്ചറിയാനാകാത്തതു പോലെ വെറും ശൂന്യമായി നോക്കിയ ശേഷം അച്ഛൻ ഇടതു ഭാഗത്തേക്ക്‌ തല ചെരിച്ച്‌ കണ്ണുകളടച്ച്‌ കിടന്നു.&lt;br /&gt;&lt;br /&gt;'ക്ഷീണമുണ്ടാവും. ഉറങ്ങിക്കോട്ടെ..' പിന്നിൽ നിന്ന് മാമൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.&lt;br /&gt;&lt;br /&gt;രണ്ടു ദിവസങ്ങൾക്ക്‌ ശേഷമാണ്‌ വീട്ടിൽ കൊണ്ടു വന്നത്‌. അമ്മയിതു വരെ തന്നോട്‌ അധികമൊന്നും സംസാരിച്ചിരുന്നില്ല എന്ന് രവിക്ക്‌ തോന്നി. ശരിക്കും ഇപ്പോൾ അച്ഛനു മാത്രമല്ല ഒരു താങ്ങിന്റെ ആവശ്യം. അച്ഛനെ താങ്ങി നിന്ന അമ്മയ്ക്കും വേണം ഒരു കൈത്താങ്ങ്‌. രവി അമ്മയോട്‌ നടന്നതെന്താണെന്ന് ചോദിച്ചില്ല. &lt;br /&gt;&lt;br /&gt;'മാമൻ പറഞ്ഞ്‌ എല്ലാം അറിഞ്ഞമ്മെ..ഞാനിവിടുണ്ടല്ലോ..ഇനി അമ്മ കുറച്ച്‌ സമയം എവിടെയെങ്കിലും പോയിരിക്കൂ.'&lt;br /&gt;&lt;br /&gt;രാത്രിയിൽ അച്ഛനു വേണ്ടി പൊടിയരി കഞ്ഞി ഉണ്ടാക്കുമ്പോൾ, രവിയോർത്തു - ജീവിതം ഇവിടെ എത്ര വേഗത കുറഞ്ഞതാണ്‌. ഇവിടെ ദിവസങ്ങൾക്കും രാത്രികൾക്കും നീളം കൂടുതലാണ്‌. തയ്യാറാക്കിയ കഞ്ഞി കൊണ്ടു വരുമ്പോൾ. 'ഞാൻ കൊടുക്കാം' എന്നു പറഞ്ഞ്‌ അമ്മ വാങ്ങിച്ചു. ഒഴിച്ചു കൊടുക്കുന്നതിൽ പകുതിയും ചുണ്ടിന്റെ ഒരു വശത്തേക്ക്‌ കൂടി പുറത്തേക്ക്‌ പോകുന്നുണ്ട്‌. ഓരോ സ്പൂൺ കൊടുക്കുമ്പോഴും കണ്ണുനീരൊപ്പുവാൻ പ്രയാസപ്പെടുന്ന അമ്മയേ കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. രവി മുറിക്ക്‌ പുറത്തേക്ക്‌ നടന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് പകൽ സമയം അച്ഛൻ ഉറങ്ങുമ്പോൾ, രവി പുറത്ത്‌ പറമ്പിലൂടെ നടന്നു. മാമി വന്ന് മുറ്റമെല്ലാം തൂത്ത്‌ വൃത്തിയാക്കിയിരിക്കുന്നു. അമ്മയ്ക്ക്‌ ഒരു വലിയ സാന്ത്വനമാണ്‌ മാമിയുടെ സാന്നിധ്യം. അറിഞ്ഞ്‌ എല്ലാം ചെയ്തു തരുന്ന പ്രവൃത്തികൾ. അതനുഭവിക്കുന്നത്‌ ഏതോ പുണ്യപ്രവൃത്തിയുടെ ഫലമായിരിക്കും. പറമ്പിൽ അമ്മ നനച്ചു വളർത്തിയ മരങ്ങൾ ധാരാളമുണ്ട്‌. ഒന്നു രണ്ടു ഒട്ടു മാവുകൾ, ഒരു മൂലയിലായി ഒരു വരിക്ക പ്ലാവ്‌, ജാമ്പ, ഇടയ്ക്ക്‌ ചില പച്ചക്കറികൾ. അതിൽ തക്കാളിയും, മുരിങ്ങയും, കറിവേപ്പിലയും, കാന്താരി മുളകും. ഒരു ചെറിയ പന്തലൊരുക്കി പാവയ്ക്കയുടെ വള്ളികൾക്ക്‌ വളർന്നു കയറി പോകാൻ സൗകര്യമൊരുക്കിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;'മോൻ കണ്ടോ, ഈ പന്തലൊക്കെ വയസ്സുകാലത്ത്‌ എന്നെ കൊണ്ട്‌ ഉണ്ടാക്കിച്ചത്‌ ?'&lt;br /&gt;കഴിഞ്ഞ തവണ വന്നപ്പോൾ വൈകുന്നേരം ഇതേയിടത്തു കൂടി നടക്കുമ്പോൾ അച്ഛൻ പറഞ്ഞതാണ്‌.&lt;br /&gt;'പിന്നെ! വെറുതെ വീട്ടിൽ കുത്തിയിരുന്നാലെ ആരോഗ്യമൊക്കെ പോയി കിളവനായി പോവും'. പന്തലുപണി കൊടുത്തതിനു അമ്മയുടെ ന്യായീകരണമാണ്‌.&lt;br /&gt;'ങാ..ഇതു പറഞ്ഞാ ഇപ്പോ വീട്ടിലെ സകല പണിയും എന്നെ കൊണ്ട്‌ അമ്മ ചെയ്യിക്കുന്നേ' അച്ഛൻ രവിയോട്‌ ശബ്ദം താഴ്ത്തി പറഞ്ഞു. &lt;br /&gt;അങ്ങനെ പറഞ്ഞുവെങ്കിലും, അതിൽ ഒരു പരാതിയുടെ ലാഞ്ജന കൂടിയുണ്ടായിരുന്നില്ല, മാത്രവുമല്ല, ഇതെല്ലാം ചെയ്യുന്നതു അച്ഛനും ഒരുപാട്‌ ആസ്വദിക്കുന്നതായാണ്‌ തോന്നിയത്‌. വെയിലു താഴാൻ തുടങ്ങിയപ്പോൾ, വയലിനു അഭിമുഖമായി പണിത സിമന്റ്‌ തറയിൽ മൂന്നുപേരുമിരുന്നു. അവിടിരുന്നാൽ മൈലുകളോളം പച്ചപ്പ്‌ പരന്നു കിടക്കുന്നത്‌ കാണാം. മുൻപ്‌ ഈ പാടത്ത്‌ കൃഷിയുണ്ടായിരുന്നത്രെ. പക്ഷെ രവിക്കത്‌ കാണുവാനുള്ള ഭാഗ്യമുണ്ടായില്ല. ഇപ്പോൾ അതെല്ലാം കഥകൾ മാത്രം. വയലു മുഴുവൻ വെള്ളം കയറി കിടക്കുന്നു.വരമ്പുകൾ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.&lt;br /&gt;അവിടിരിക്കുമ്പോൾ പെട്ടെന്നോർത്തത്‌ പോലെ അച്ഛൻ പറഞ്ഞു,&lt;br /&gt;'ഇന്ന് അമീബാ സാത്തി ആണെന്നാ തോന്നുന്നത്‌! അല്ലേ മോനെ?'&lt;br /&gt;മുൻപ്‌ പലവട്ടം ആ കഥ അച്ഛൻ തന്നെ പറഞ്ഞിട്ടുള്ളതാണ്‌.&lt;br /&gt;കുഞ്ഞുനാളിൽ സംസാരിച്ച്‌ തുടങ്ങുന്ന പ്രായം. അന്നു നിലാവുള്ള രാത്രികളിൽ തന്നെ കൈയ്യിലെടുത്ത്‌ പുറത്ത്‌ നിലാവ്‌ കാണിക്കാൻ കൊണ്ടു പോകുമായിരുന്നത്രെ.&lt;br /&gt;'രാത്രിയിൽ അമ്പിളി മാമനെ കണ്ടോ' എന്ന് മുകളിൽ തിളങ്ങി നിൽക്കുന്ന വെളിച്ചം ചൂണ്ടി പറയുമായിരുന്നെന്നും. ഒരിക്കൽ താൻ അതു പറയാൻ ശ്രമിച്ചു. എന്നാൽ കുഞ്ഞു വായിൽ വന്നത്‌ 'അമീബാ സാത്തി' എന്നായിരുന്നു. 'അമ്പിളി മാമൻ, രാത്രി' ഈ വാക്കുകളങ്ങനെ ആദ്യമായി കേട്ടു പഠിച്ച വാക്കുകളായി. &lt;br /&gt;'മോനെ, ചില ദിവസം നല്ല നിലാവുള്ളപ്പോ ഇവിടെ വന്ന്, ഞാനും അമ്മയും ഈ കഥയും പറഞ്ഞിരിക്കും..'&lt;br /&gt;ആ വാക്കുകളിൽ എന്തോ നഷ്ടപ്പെട്ടു പോയതിന്റെ ഒരു ശബ്ദമുണ്ടായിരുന്നോ എന്നു അന്ന് സംശയം തോന്നിയതാണ്‌. വെറുതെ തോന്നിയതാവും എന്നു കരുതി ആ ചിന്ത അപ്പോൾ തന്നെ ഉപേക്ഷിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;രവി പറമ്പിലൂടെ നടന്ന് വയലിനരികെ ചെന്നു അകലേക്ക്‌ അലക്ഷ്യമായി നോക്കി നിന്നു. അപ്പോഴയാളുടെ ചിന്തകൾ കെട്ടു വിട്ട്‌ സ്വതന്ത്രം സഞ്ചരിച്ചു തുടങ്ങിയിരുന്നു.&lt;br /&gt;അവധിക്ക്‌ വരുമ്പോഴൊക്കെ അച്ഛൻ എന്തിനാണ്‌ ഓർമ്മപുസ്തകത്തിലെ പഴയ താളുകൾ വായിക്കുന്നത്‌? വായിച്ച്‌ കേൾപ്പിക്കുന്നത്‌? ഒരു പക്ഷെ അവയെല്ലാം നഷ്ടപ്പെട്ടു പോകുമോ എന്നൊരു ഭയമുണ്ടാവും. ചിലപ്പോൾ താലോലിക്കാൻ അവ മാത്രമാവും ഉണ്ടാവുക.&lt;br /&gt;&lt;br /&gt;'ഓരോ മനുഷ്യനും ഒരു സൂക്ഷിപ്പുകാരനാണ്‌. ഓർമ്മകളുടെ സൂക്ഷിപ്പുകാരൻ. ചിതലു പിടിച്ചു പോകുമോ എന്നു ഭയന്നു ഓർമ്മകളെ ഇടയ്ക്കിടയ്ക്ക്‌ പുറത്തെടുത്ത്‌ തുടച്ചു മിനുക്കി വെയ്ക്കുന്നവരാണ്‌ ഒരോരുത്തരും. വാർദ്ധക്യം ബാധിച്ച്‌ ഒരുനാൾ ഈ ഓർമ്മകളുടെ നടുവിൽ കിടന്നാവും അവർ മരിക്കുക. തങ്ങൾ ജീവിതം മുഴുവൻ കൂട്ടിവെച്ച, ചേർത്തു വെച്ച ഓർമ്മകളെ ഉപേക്ഷിച്ച്‌, മറ്റൊരു ലോകത്തേക്കവർ യാത്രയാവും..' മുൻപെങ്ങോ വായിച്ച ഒരു പുസ്തകത്തിലെ വരികൾ. &lt;br /&gt;&lt;br /&gt;വാക്കുകളുടെ വില ഞാനിപ്പോൾ അറിയുന്നു. സ്പർശനങ്ങളുടെ വില ഞാനറിയുന്നു.&lt;br /&gt;'മോനെ..' എന്നു സ്നേഹം നിറഞ്ഞ ആ ശബ്ദം ഇനി കേൾക്കണമെങ്കിൽ ഓർമ്മകളിലെ ഏടുകൾ ചികയേണ്ടിയിരിക്കുന്നു. ഒന്നിച്ച്‌ ഈ പറമ്പിലൂടെയുള്ള നടത്തം, കുട്ടിക്കാലത്തെ കുസൃതികളെ കുറിച്ചുള്ള പങ്കുവെയ്ക്കലുകൾ. എല്ലാമിനി ഓർമ്മകളിൽ മാത്രം. ആ ഓർമ്മകൾ മറവിയിലേക്ക്‌ മറഞ്ഞ്‌, മാഞ്ഞു പോകാതിരിക്കാനുള്ള ശ്രമം. അതു മാത്രമാവും ഇനി സാധിക്കുക.&lt;br /&gt;&lt;br /&gt;രവി തിരിഞ്ഞു വീട്ടിലേക്ക്‌ നടന്നു.&lt;br /&gt;&lt;br /&gt;കിടപ്പുമുറിയിൽ ചെല്ലുമ്പോൾ അച്ഛൻ ഉണർന്ന് ജനാലവഴി പുറത്തേക്ക്‌ നോക്കി കൊണ്ട്‌ കിടക്കുന്നത്‌ കണ്ടു. രണ്ടു ദിവസങ്ങൾ കൊണ്ട്‌ കണ്ണുകൾ കൊണ്ട്‌ സംസാരിക്കുവാൻ അയാൾ പഠിച്ചിരിക്കുന്നു. അതു മനസ്സിലാക്കുവാൻ ആ വീട്ടിലുള്ളവരും. അടുത്തു ചെന്നിരുന്നു. നെറ്റിയിൽ കുറച്ച്‌ നേരം തടവി കൊണ്ടിരുന്നു. അപ്പോളോർത്തു. ഇതിനു മുൻപ്‌ ഇങ്ങനെ അച്ഛനെ ഒരിക്കലും സ്പർശിച്ചിട്ടില്ല. അകന്നിരുന്നുള്ള സ്നേഹവും, അടുത്തിരുന്നുള്ള സ്നേഹവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച്‌ ഓർത്തിട്ടുമില്ല. തന്റെ വിരലുകൾ വഴി സ്നേഹം ഒഴുകിയിറങ്ങുന്നത്‌ പോലെ. ആ സ്നേഹത്തിനൊരു ഭാഷയുണ്ടെന്നിപ്പോഴറിയുന്നു. സ്പർശനത്തിലൂടെ മാത്രം അനുഭവിക്കാനും, അറിയാനും കഴിയുന്ന ഒരു ഭാഷ.&lt;br /&gt;&lt;br /&gt;രവി അന്നത്തെ ദിനപത്രം ഉറക്കെ വായിച്ചു കൊടുത്തു. പാൽ വാങ്ങാൻ രാവിലെ പോയപ്പോൾ, കടയിലും, വഴിയിലും കണ്ട പരിചയക്കാരുടെ സ്നേഹാന്വേക്ഷണങ്ങൾ പറഞ്ഞു കൊടുത്തു.&lt;br /&gt;&lt;br /&gt;കുറച്ച്‌ നാളുകളായി നീട്ടി വെച്ചുകൊണ്ടിരുന്ന ഒരു തീരുമാനം. ഇനിയതു നടപ്പിലാക്കാൻ വൈകി കൂടാ. അതറിയിക്കാൻ സമയമായിരിക്കുന്നുവെന്നൊരു തോന്നൽ. ഒരു നിമിഷത്തിന്റെ ഇടവേളയ്ക്ക്‌ ശേഷം രവി പറഞ്ഞു തുടങ്ങി,&lt;br /&gt;'അച്ഛനോട്‌ ഇതു പറയണമെന്നു കുറേ നാളായി വിചാരിക്കുന്നു..ഇപ്പോൾ കൈയ്യിൽ കുറച്ച്‌ സമ്പാദ്യമുണ്ടച്ഛാ, ഇനി ഇവിടെ എവിടെയെങ്കിലും ഒരു ജോലി സംഘടിപ്പിക്കാം. നമുക്കീ കൊച്ചു കൂരയിൽ ഒന്നിച്ചു കഴിയാം..'. ആ വാചകം പൂർത്തിയാക്കുന്നതിനു മുൻപ്‌, മുന്നിൽ കിടന്ന വൃദ്ധരൂപത്തിന്റെ ചുണ്ടുകൾ എന്തോ പറയുവാൻ തുടിക്കുന്നത്‌ കണ്ട്‌, രവി വലതു കൊണ്ട്‌ മൃദുവായി ആ ചുണ്ടിൽ ചേർത്തു വെച്ചു കൊണ്ട്‌ പറഞ്ഞു,&lt;br /&gt;'അച്ഛൻ എന്താ പറയാൻ പോകുന്നതെന്നറിയാം. എനിക്കിപ്പോഴും ആ മനസ്സ്‌ വായിക്കാൻ പറ്റും. ഒന്നും പറയണ്ട അച്ഛാ..ഏറിയാൽ ഒരു മാസം..എല്ലാം സെറ്റിലാക്കിയ ശേഷം ഞാൻ തിരിച്ചു വരും. ഞാനത്‌ തീരുമാനിച്ചു കഴിഞ്ഞു. ഈയൊരു അനുസരണക്കേട്‌ അച്ഛൻ ക്ഷമിക്കണം..'.&lt;br /&gt;കൂടുതൽ നേരമവിടെയിരുന്നാൽ നിയന്ത്രണം വിട്ടു പോകുമെന്നു തോന്നിയതു കൊണ്ടാവണം, അയാൾ അച്ഛന്റെ കൈയ്യുടെ പിടി വിടുവിച്ച്‌ മുറിക്ക്‌ പുറത്തേക്ക്‌ തലകുനിച്ച്‌ നടന്നു പോയി. അച്ഛൻ രവി പോയ വാതിക്കലിലേക്ക്‌ തന്നെ കണ്ണും നട്ടു കുറച്ച്‌ നേരം നോക്കിയിരുന്നു.&lt;br /&gt;&lt;br /&gt;പകലിന്റെ കണ്ണു പൊത്തി കൊണ്ട്‌ രാത്രി വന്നു. രാത്രിയുടെ തിളങ്ങുന്ന വെള്ളി നിറമുള്ള പൊട്ട്‌ മാത്രം ദൃശ്യമായി.&lt;br /&gt;&lt;br /&gt;ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ്‌ കുറച്ച്‌ നേരമായതേയുള്ളൂ. പെട്ടെന്ന് ബൾബുകളെല്ലാമണഞ്ഞു.&lt;br /&gt;'മോനെ രവീ, നീ ഈ മെഴുകുതിരി അച്ഛന്റെ മുറിയിൽ കൊണ്ട്‌ വെയ്ക്ക്‌..' ഒരു തിരി കത്തിച്ചു രവിയുടെ കയ്യിൽ കൊടുത്തു കൊണ്ട്‌ അമ്മ പറഞ്ഞു.&lt;br /&gt;&lt;br /&gt;രവി മെഴുകുതിരിയണയാതെ ഒരു കൈ കൊണ്ട്‌ മറ പിടിച്ച്‌ അകത്തെ മുറിയിലേക്ക്‌ പോയി. ജനലവിരിയിലൂടെ അരിച്ചു വരുന്ന നിലാവിന്റെ നേർത്ത വെളിച്ചം മാത്രമുണ്ടവിടെ. മെഴുകുതിരി ചെരിച്ച്‌ പിടിച്ച്‌, കിടയ്ക്കകരിയിലുള്ള തടി സ്റ്റൂളിൽ രണ്ടു മൂന്നു തുള്ളികൾ ഇറ്റിച്ചു. അതിൽ മെഴുകുതിരി ശ്രദ്ധയോടെ ഉറപ്പിച്ചു നിർത്തി. ആ സമയമത്രയും അച്ഛൻ രവിയേ തന്നെ നോക്കി കൊണ്ട്‌ കിടക്കുകയായിരുന്നു. രവി അച്ഛനെ നോക്കി ചിരിച്ചു. ആ കണ്ണുകൾ ഇപ്പോൾ തിരിയുടെ സ്വർണ്ണ വെളിച്ചത്തിൽ തിളങ്ങുന്നതു കാണാം.&lt;br /&gt;&lt;br /&gt;രവി കട്ടിലിൽ സമീപം ഇരുന്നു.&lt;br /&gt;'അച്ഛനു ഉറക്കം വരുന്നോ ?' എന്ന ചോദ്യത്തിനു ഒന്നു പറയാതെ രവിയുടെ വലതു കൈയ്യിൽ മുറുകെ പിടിക്കുക മാത്രമാണു ചെയ്തത്‌.&lt;br /&gt;&lt;br /&gt;ചെറിയ ഒരു കാറ്റ്‌ വീശിയപ്പോൾ, നേർത്ത ജനാലവിരി ഒന്നുയർന്നു പൊങ്ങിയ ശേഷം തളർന്നു വീണു നിശ്ചലമായി. മുറി മുഴുവനും തണുപ്പ്‌ നിറഞ്ഞു. പുറത്ത്‌ ചീവിടുകളുടെ നിർത്താതെയുള്ള കരച്ചിലുകൾ കേൾക്കുന്നുണ്ട്‌.&lt;br /&gt;&lt;br /&gt;രവിയെഴുന്നെറ്റു ജനാലയുടെ അടുത്തേക്ക്‌ പോയി. പുറത്തെ നിലാവിൽ മുറ്റവും പറമ്പും വ്യക്തമായി കാണാം. ജനലടയ്ക്കണമോ വേണ്ടയോ എന്നയാൾ ഒരു നിമിഷം സംശയിച്ചു നിന്നു. പിന്നീട്‌ എന്തോ ഒരു പ്രേരണയാലെ അയാൾ തിരിഞ്ഞു കട്ടിലിനടുത്തേക്ക്‌ നടന്നു. കുനിഞ്ഞു രണ്ടു കൈകൾ കൊണ്ടും കട്ടിലിൽ കിടന്ന ആ വൃദ്ധ ശരീരത്തിനെ കോരിയെടുത്തു. ഒരു പക്ഷിത്തൂവൽ പോലെയായിരിക്കുന്നു ആ ശരീരം. സാവധാനം രവി മുറിക്ക്‌ പുറത്തേക്ക്‌ നടന്നു. തുറന്നു കിടന്ന മുൻവശത്തെ വാതിലിലൂടെ അയാൾ നടന്നു മുറ്റത്തേക്ക്‌ പോയി. അവിടെ, നിലാവിൽ കുളിച്ച സ്വർഗ്ഗ സമമായ അന്തരീക്ഷത്തിൽ നിന്നു കൊണ്ട്‌, മുകളിൽ തിളങ്ങുന്ന അമ്പിളിയുടെ നേർക്ക്‌ നോക്കി കൊണ്ട്‌, അസംഖ്യം നക്ഷത്രങ്ങളെ സാക്ഷി നിർത്തി രവി അച്ഛന്റെ കാതിൽ എന്തോ മൃദുവായി മന്ത്രിച്ചു.&lt;br /&gt;&lt;br /&gt;അതേ സമയം, തുറന്നു കിടന്ന ജന്നലിന്റെ തടിയഴികളിൽ പിടിച്ചു കൊണ്ട്‌, നിലാവിൽ മുങ്ങിനിന്ന ആ രണ്ടു രൂപങ്ങളേയും, നിർവൃതിയോടെ ഒരു വൃദ്ധ സ്ത്രീ നോക്കി നിൽപ്പുണ്ടായിരുന്നു. അവർക്കറിയാമായിരുന്നു രവിയെന്താണ്‌ അച്ഛനോട്‌ പറഞ്ഞതെന്ന്..&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;24,398&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-4544032834877388939?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/4544032834877388939/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_23.html#comment-form' title='43 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4544032834877388939'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4544032834877388939'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_23.html' title='അമീബാ സാത്തി'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>43</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-1246585123959594712</id><published>2011-10-21T16:53:00.000+13:00</published><updated>2011-10-21T16:53:03.042+13:00</updated><category scheme='http://www.blogger.com/atom/ns#' term='ഗവിത'/><title type='text'>ചില ഗവിതകൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;b&gt;താമരപൂ&lt;/b&gt;&lt;br /&gt;&lt;br /&gt;ഹൃദയസരസ്സിലൊരുന്നാളൊരു താമരപ്പൂ വിരിഞ്ഞു.&lt;br /&gt;അതിലൊരു മുഖം തെളിഞ്ഞു.&lt;br /&gt;ഒരുനാളാരോ താമരപ്പൂ പൊട്ടിച്ചു മറഞ്ഞു.&lt;br /&gt;ഇപ്പോഴും, താമരപ്പൂവിന്റെ ഗന്ധമവിടുണ്ടൊന്നൊരു തോന്നൽ.&lt;br /&gt;അതാവാം, താമരപ്പൂ കാണുമ്പോഴെല്ലാം,&lt;br /&gt;ആ മുഖമോർമ്മവരുന്നത്‌.&lt;br /&gt;പക്ഷെ മനസ്സിലാക്കാൻ കഴിയാത്തത്‌..&lt;br /&gt;എന്നാണെന്തിനാണ്‌&lt;br /&gt;താമരപ്പൂക്കളെ വെറുക്കാൻ തുടങ്ങിയതെന്നാണ്‌!&lt;br /&gt;&lt;br /&gt;&lt;b&gt;പുൽക്കൊടികൾ&lt;/b&gt;&lt;br /&gt;&lt;br /&gt;വീശിയടിക്കുന്ന കാറ്റിൽ നടു വളച്ച്‌ വിധേയത്വം കാണിക്കുന്ന പുൽക്കൊടികൾ.&lt;br /&gt;അവ ഹുങ്കാരം നിറഞ്ഞ കാറ്റിൽ പിഴുതെറിയപ്പെടുന്നില്ല,&lt;br /&gt;വന്യത നിറഞ്ഞ മലവെള്ളത്തിലൊഴുകിയകലുന്നുമില്ല.&lt;br /&gt;കാറ്റിനുമൊഴുക്കിനും ആയുസ്സ്‌ നിമിഷങ്ങൾ മാത്രമെന്നവർ മനസ്സിലാക്കിയിട്ടുണ്ടാവും.&lt;br /&gt;കണ്ടില്ലെയിപ്പോഴുമവർ നിവർന്നു നിൽക്കുന്നത്‌?&lt;br /&gt;തമ്മിൽ അവരുടെ കൗശലത്തിന്റെ കഥകൾ പറയുന്നതും?&lt;br /&gt;വിധേയത്വം അഭിനയിക്കാൻ പഠിച്ചവരാണവർ!&lt;br /&gt;അവർ-പ്രകൃതിയിലെ പ്രായം കൂടിയ അഭിനേതാക്കൾ!&lt;br /&gt;&lt;br /&gt;&lt;b&gt;പ്രണയത്തിന്റെ വേരുകൾ&lt;/b&gt;&lt;br /&gt;&lt;br /&gt;പ്രണയത്തിന്റെ വേരുകൾ&lt;br /&gt;ആത്മാവിന്റെയഗാധതയിലെന്നു ചിലർ.&lt;br /&gt;അതല്ല, ഹൃദയധമനികൾക്കിടയിലെന്നു ചിലർ.&lt;br /&gt;വേരുകളെ കണ്ടെന്നും, സ്പർശിച്ചെന്നും, അനുഭവിച്ചറിഞ്ഞെന്നും ചിലർ.&lt;br /&gt;&lt;br /&gt;ചിലർ ചിത്രങ്ങൾ വരയ്ക്കുകയും,&lt;br /&gt;കവിതകൾ പാടുകയും ചെയ്തു.&lt;br /&gt;ചിലർ കഥകളെഴുതുകയും,&lt;br /&gt;കണ്ണുകൾ നിറയ്ക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ചിലരുടെ കണ്ടുപിടുത്തം വിചിത്രമായിരുന്നു.&lt;br /&gt;കോർത്തുപിടിച്ച കൈകൾക്കുള്ളിലാണ്‌,&lt;br /&gt;പ്രണയത്തിന്റെ വേരുകളെന്നവർ പറഞ്ഞു.&lt;br /&gt;ആത്മാക്കളെ കൂട്ടി കെട്ടിയത്‌&lt;br /&gt;പ്രണയത്തിന്റെ വേരുകൾ കൊണ്ടെന്ന് മറ്റൊരു കൂട്ടർ.&lt;br /&gt;&lt;br /&gt;വേരുകളിൽ നിന്ന് തണ്ടും,&lt;br /&gt;തണ്ടിൽ നിന്ന് ഇലകളും പൂക്കളും&lt;br /&gt;വളരുന്നത്‌ ചിലർ കണ്ടുവത്രെ!&lt;br /&gt;&lt;br /&gt;എന്നാൽ,&lt;br /&gt;സത്യമറിയാവുന്നവർ മൗനം കൊണ്ട്‌ വായടച്ചു.&lt;br /&gt;മന്ദസ്മിതം കാണാതിരിക്കാൻ മുഖം കുനിച്ചു.&lt;br /&gt;&lt;br /&gt;അവർക്കറിയാമായിരുന്നു,&lt;br /&gt;പ്രണയത്തിനു വേരുകളില്ലെന്ന സത്യം..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-1246585123959594712?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/1246585123959594712/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_21.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/1246585123959594712'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/1246585123959594712'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_21.html' title='ചില ഗവിതകൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-3675569633562090407</id><published>2011-10-20T17:33:00.000+13:00</published><updated>2011-10-20T17:33:24.570+13:00</updated><category scheme='http://www.blogger.com/atom/ns#' term='ചിന്ത'/><title type='text'>കണ്ണാടിക്കൂടുകളിൽ കുടുങ്ങി പോകുന്നവർ..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;വാകമരച്ചോട്ടിൽ നിന്നിരുവശത്തേക്കും നടന്നു പോയവരെത്തിപ്പെട്ടത്‌,&lt;br /&gt;കാലത്തിന്റെ കണ്ണാടിക്കൂടുകൾക്കുള്ളിലാണ്‌.&lt;br /&gt;പുറത്തേക്കുള്ള വാതിലുകൾ ഉള്ളിലുള്ളവർക്കദൃശ്യമാണ്‌.&lt;br /&gt;&lt;br /&gt;മുകളിലേക്കുള്ള പടികളവർ കണ്ടു കാണും.&lt;br /&gt;കയറുമ്പോൾ, കയറി പോന്നവയടർന്നു വീഴുന്നതവർ കാണുകയില്ല.&lt;br /&gt;ഉയരങ്ങളിൽ ചെന്ന് പകച്ചു നിൽക്കുമ്പോൾ,&lt;br /&gt;ചിലപ്പോൾ കണ്ണാടിച്ചില്ലുകളിലൂടെയവർ പരസ്പരം കാണും.&lt;br /&gt;അന്യോന്യമുറക്കെ പേർ ചൊല്ലി വിളിക്കും.&lt;br /&gt;എന്നാൽ,&lt;br /&gt;ശബ്ദങ്ങൾ ചില്ലുകളിൽ തട്ടിയുടഞ്ഞ്‌ വീഴുന്ന ശബ്ദം മാത്രമാവുമവർ കേൾക്കുക..&lt;br /&gt;മറ്റൊരു ശബ്ദവും കേൾക്കാൻ കഴിയാതെയവർ വാകമരച്ചോട്ടിലേക്ക്‌ തിരിച്ചു വരാനാഗ്രഹിക്കും..&lt;br /&gt;ആ വാകമരം വർഷങ്ങൾക്ക്‌ മുൻപ്‌ മുറിച്ച്‌ മാറ്റപ്പെട്ടതറിയാതെ..&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;24,321&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-3675569633562090407?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/3675569633562090407/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_2163.html#comment-form' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/3675569633562090407'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/3675569633562090407'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_2163.html' title='കണ്ണാടിക്കൂടുകളിൽ കുടുങ്ങി പോകുന്നവർ..'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-2591545307354202251</id><published>2011-10-20T17:31:00.000+13:00</published><updated>2011-10-20T17:31:26.619+13:00</updated><category scheme='http://www.blogger.com/atom/ns#' term='ചിന്ത'/><title type='text'>കവിതകൾ പറഞ്ഞത്‌</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ചിറക്‌ മുളച്ച കവിതകൾ,&lt;br /&gt;കടലാസ്‌ കുപ്പായമൂരി പറന്നുയർന്നപ്പോൾ..&lt;br /&gt;മഷിത്തുള്ളികൾ കുടഞ്ഞെറിഞ്ഞ്‌,&lt;br /&gt;അക്ഷരങ്ങളന്തരീക്ഷത്തിലുയർന്നു പൊങ്ങിയപ്പോൾ..&lt;br /&gt;കവിതയുടെ ശബ്ദമവിടെ മറ്റൊലി കൊണ്ടു.&lt;br /&gt;&lt;br /&gt;'കവേ! കവിതകൾക്കും സ്വാതന്ത്ര്യം!&lt;br /&gt;ഞങ്ങൾ പറന്ന്, കടൽ കടന്ന്,&lt;br /&gt;കാതുകൾ തേടി പോകുന്നു!&lt;br /&gt;നിന്റെ മഷിത്തുളികൾക്കായ്‌&lt;br /&gt;ഞങ്ങളുടെ പിൻഗാമികൾ കാത്തിരിക്കുന്നു!&lt;br /&gt;അവയേയും സ്വതന്ത്രരാക്കുക!&lt;br /&gt;നിന്റെ ചിന്തകളെ നീ സ്വതന്ത്രമാക്കിയതു പോലെ..'&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-2591545307354202251?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/2591545307354202251/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_20.html#comment-form' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/2591545307354202251'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/2591545307354202251'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_20.html' title='കവിതകൾ പറഞ്ഞത്‌'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-1059648941416977158</id><published>2011-10-11T20:02:00.002+13:00</published><updated>2012-01-18T19:17:51.051+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മേൽവിലാസമില്ലാത്ത കത്തുകൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;വിശ്വനാഥന്‌ ഉറക്കം കുറവാണ്‌. അതിരാവിലെ ഉണർന്ന്‌ ചെന്ന് സിമന്റു പൂശിയ വരാന്തയിൽ നിന്ന് പ്രഭാതത്തിലെ തണുപ്പ്‌ കുറച്ച്‌ നേരം ആസ്വദിക്കുന്നത്‌ അയാളുടെ നിത്യചര്യയുടെ ഒരു ഭാഗമാണ്‌. ഭാര്യ ഭാമ മരിച്ച ശേഷമുള്ള ഒരാഴ്ച്ച മാത്രമാണ്‌ വിശ്വനാഥൻ പുകമഞ്ഞ്‌ നിറഞ്ഞ പ്രഭാതങ്ങൾ നഷ്ടപ്പെടുത്തിയത്‌.&lt;br /&gt;&lt;br /&gt;മുറ്റത്തേക്കിറങ്ങിയാൽ നടന്നു പോവുക ഒരു വശത്തായി ഒരുക്കിയിട്ടുള്ള പൂന്തോട്ടത്തിലേക്കാണ്‌. കാൽമുട്ടുകളുടെ വേദന ഈയിടെയായി കുറച്ച്‌ കൂടിയിരിക്കുന്നു. അതു കൊണ്ട്‌ വളരെ സാവധാനമാണ്‌ നടക്കുക. പാദരക്ഷകൾ ധരിക്കാതെയാണവിടെ ചെന്നു നിൽക്കുക. ചെറിയ പുൽക്കൊടികളുടെ മുകളിൽ കൂടി നഗ്നപാദനായി നടക്കുന്നതിന്റെ സുഖം അനുഭവിക്കണമെന്ന് നിർബന്ധമുണ്ട്‌. ചില ദിവസങ്ങളിൽ ആ പുൽക്കൊടികളിൽ ചെറിയ മഞ്ഞിൻകണികൾ ബാക്കി നിൽപ്പുണ്ടാവും. ചുറ്റും മുട്ടോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന ചെടികൾക്കിടയിൽ നിന്ന് ദീർഘമായി ശ്വസിച്ച്‌, പ്രഭാതത്തിന്റെ മുഴുവൻ നൈർമ്മല്യവും നിറഞ്ഞ പ്രകൃതിയെ ആവാഹിച്ചുള്ളിലിരുത്തും. പൂന്തോട്ടത്തിൽ നിൽക്കുമ്പോഴൊക്കെ ഭാമയെ ഓർക്കും. ഭാമയ്ക്കായിരുന്നു പൂന്തോട്ടം ഒരുക്കുന്നതിൽ ഉത്സാഹം. അവിടെയുള്ള ചെടികളിൽ ഭാമയുടെ സ്നേഹവാത്സല്യങ്ങൾ ഏൽക്കാത്തത്‌ ഒന്നു പോലുമില്ല. അടുത്ത വീടുകളിലെവിടെയെങ്കിലും പുതിയ ചെടിയോ, പൂവോ കാണുകയാണെങ്കിൽ, ഉടൻ അന്വേഷണമായി. പിന്നീട്‌ കാണുന്നത്‌ ഒരു ചെറിയ പൂച്ചെട്ടിയോ, ഒരു പ്ലാസ്റ്റിക്‌ കവറോ ആയിട്ട്‌ വരുന്ന ഭാമയെയാണ്‌. കൈവശം അവരാഗ്രഹിച്ച പച്ച നിറമുള്ള ജീവനുമുണ്ടാവും. ഭാമയുടെ മരണശേഷം ഏകാന്തതയെ തോൽപ്പിക്കാൻ അയാൾ പഠിച്ചു കഴിഞ്ഞിരുന്നു. പതിവുകൾ തെറ്റിക്കുന്നില്ല. ഓർമ്മകളിലേക്ക്‌ വഴുതി വീഴാതിരിക്കുവാൻ സ്വയം തിരക്കുള്ളവനായി ഭാവിച്ചു. പുതിയ പുതിയ പ്രവൃത്തികൾ കണ്ടുപിടിക്കാനും അവ ചെയ്യുവാനും തുടങ്ങി. ആരോടും പിണങ്ങാനും, പരിഭവം പറയാനുമില്ലാത്ത ജീവിതം ഒഴിഞ്ഞ ഒരു കടലാസ്‌ കൂട്‌ പോലെയാണ്‌. വൈകുന്നേരങ്ങളിൽ സമീപത്തുള്ള കടൽതീരത്ത്‌ പോകും. അവിടെ കാറ്റു കൊള്ളാൻ വരുന്ന നൂറുകണക്കിനു അപരിചിതരുടെ ഇടയിൽ കൂടി വെറുതെ നടക്കും. സന്ധ്യകൾ ഭാമയുമൊത്ത്‌ ഒന്നിച്ചിരുന്ന് കണ്ടിട്ടുള്ളതാണ്‌. ഇന്നയാൾ സന്ധ്യകൾ ഇഷ്ടപ്പെടുന്നില്ല. അവിടെ അണഞ്ഞു പോകുന്ന ചുവന്ന സൗന്ദര്യം കാണാൻ കാത്തുനിൽക്കാറില്ല. അസ്തമയത്തിനു ശേഷമുള്ള ഇരുട്ട്‌ - അതു കാണാൻ വയ്യ. അതു കൊണ്ട്‌ തിരകളിൽ ചുവപ്പ്‌ നിറം പടരുന്നതിനു മുൻപെ തിരിച്ചു നടക്കും.&lt;br /&gt;&lt;br /&gt;കൂടെയില്ലെന്നുറപ്പുണ്ടെങ്കിലും ചിലപ്പോൾ ചില നേരങ്ങളിൽ 'ഭാമി' എന്നയാൾ വിളിച്ചു. തനിക്ക്‌ മറുപടിയൊന്നും കിട്ടിയില്ലെങ്കിൽ പോലും, ആ വിളി തന്റെ ഭാമി കേൾക്കുന്നുണ്ടെന്നയാൾ വിശ്വസിച്ചു. തന്നെ ഏകനാക്കിയതിലുള്ള പ്രതിഷേധം അയാൾ ചോദ്യങ്ങളിലും, പരിദേവനങ്ങളിലും നിറച്ചു.&lt;br /&gt;സ്വയമുണ്ടാക്കിയ പരിപ്പു കറി കഴിച്ചിട്ട്‌,&lt;br /&gt;'ഇന്ന് പരിപ്പു കറിക്ക്‌ ഉപ്പ്‌ പോരാ അല്ലേ ഭാമി?' എന്നും.&lt;br /&gt;വൈകുന്നേരം പുറത്തേക്ക്‌ പോയാലോ എന്നൊരവ്യക്ത ചിന്ത വളരുമ്പോൾ,&lt;br /&gt;'നീ വരുന്നോ കുറച്ച്‌ കാറ്റു കൊള്ളാൻ?' എന്നും ചോദിച്ചു അയാൾ.&lt;br /&gt;വീട്ടിൽ നിന്നിറങ്ങി കവല വരെയെത്താൻ പത്ത്‌ മിനിട്ട്‌. അവിടെ നിന്ന് ഒരു പതിനഞ്ച്‌ മിനിട്ട്‌ കൂടി നടന്നാൽ കടലിരമ്പുന്നതു കേൾക്കാം. ഒരു വശത്തായി ചെറിയ ഒരു പാറക്കെട്ടാണ്‌. റോഡ്‌ ശോഷിച്ച്‌ ഒരു ചെമ്മണ്‌പാതയായി മാറുന്നു. പാതയുടെ അരികിലായി വരി വരിയായി കാറ്റാടി മരങ്ങൾ ഉയർന്നു നിൽക്കുന്നു. അവിടെ നിന്നും കടലിലേക്ക്‌, തിരകൾക്കുള്ളിലേക്ക്‌ വെളുത്ത മണലിന്റെ പരവതാനി നീണ്ടു നിവർന്ന് കിടക്കുന്നു. മിക്ക സായാഹ്നങ്ങളും അവിടെയാണയാൾ ചിലവഴിക്കുക.&lt;br /&gt;&lt;br /&gt;വീട്ടിനടുത്ത്‌ കടലുണ്ടാവണം എന്നു വാശിപിടിച്ചത്‌ ഭാമയാണ്‌. 'ഉപ്പു കാറ്റടിച്ച്‌ വല്ല അസുഖവും വരും' വിശ്വനാഥന്റെ തടസ്സവാദങ്ങളെ ഭാനുമതിയുടെ സ്നേഹം നിറഞ്ഞ വാശി തോൽപ്പിച്ചു. നിർബന്ധങ്ങളെ സ്നേഹം കൊണ്ടാണവർ പൊതിയുക. അതിനു മുന്നിൽ എപ്പോഴും തോറ്റു കൊടുക്കാനയാൾ തയ്യാറുമായിരുന്നു.&lt;br /&gt;&lt;br /&gt;പുകമഞ്ഞു നിറഞ്ഞയൊരു തിങ്കളാഴ്ച്ച. പതിവു പോലെ വിശ്വനാഥൻ പ്രകൃതിലേക്കിറങ്ങി ചെന്നു. മുറ്റത്ത്‌ അവിടവിടെ കരിയിലകൾ ചിതറി കിടക്കുന്നുണ്ട്‌. മറവി കൂടുതലായിരിക്കുന്നു. ഇന്നലെ കരിയിലകൾ തീയിടാൻ മറന്നു. ആയാസപ്പെട്ടു നടന്നു ചെന്നു നീളമുള്ള ഇരുമ്പു കമ്പിയെടുത്ത്‌ ഒരോന്നോരോന്നായി കുത്തിയെടുത്തു. പ്രഭാതത്തിലെ സ്വച്ഛതയെ പുക കൊണ്ടു മൂടേണ്ടി വരുമല്ലോ എന്നൊരു നിമിഷമോർത്തു. അപ്പോഴാണ്‌ അത്‌ കണ്ണിലുടക്കിയത്‌. തപാൽപെട്ടിയിൽ ഒരു വെളുത്ത കവർ. തനിക്കാരാണ്‌ കത്തെഴുതാനുള്ളത്‌? മക്കളുണ്ടായിരുന്നെങ്കിൽ അവരുടെ കത്തോ ഫോൺവിളിയോ ഉണ്ടാവുമായിരുന്നു. കുശലാന്വേഷണവും ഉണ്ടാവുമായിരുന്നു. തനിക്ക്‌ ഭാമയാണ്‌ മകൾ. ഭാമയ്ക്ക്‌ താനാണ്‌ മകൻ. ഇപ്പോൾ ഭാമയില്ല. മകളുമില്ല.. അയാൾ കവറെടുത്ത്‌ നോക്കി. അതിൽ വിലാസമില്ലായിരുന്നു. വിലാസമില്ലാത്ത ഒരു കവർ ആരാണ്‌ തന്റെ തപാൽപെട്ടിയിൽ ഇട്ടത്‌?. ചിലപ്പോൾ അതാരാണെന്നറിയാൻ കഴിയും, ഈ കവറിനുള്ളിലെ കടലാസിലെഴുതിയത്‌ വായിച്ചുനോക്കുകയാണെങ്കിൽ. കമ്പി കഷ്ണം ചുമരിലേക്ക്‌ ചാരി വെച്ച്‌ കവറിനുള്ളിൽ നിന്നും കടലാസെടുത്തു. ഈ കൈപ്പട..ഇതു നല്ല പരിചയമുള്ളതാണ്‌. വെറും പരിചയമല്ല. മുപ്പത്‌ വർഷത്തിലധികം പരിചയം.&lt;br /&gt;'എന്റെ വിശ്വേട്ടന്‌..' &lt;br /&gt;ഇങ്ങനെ സംബോധന ചെയ്യാൻ ഈ ജന്മം ഒരാൾക്ക്‌ മാത്രമെ അവകാശം കൊടുത്തിട്ടുള്ളൂ. തന്റെ കാഴ്ച്ചയ്ക്ക്‌ എന്തോ സംഭവിച്ചിരിക്കുന്നു. ബുദ്ധി വഴിതെറ്റി സഞ്ചരിച്ച്‌ തുടങ്ങിരിക്കുന്നു. അതുമല്ലെങ്കിൽ താനിപ്പോഴും സ്വപ്നലോകത്തിൽ നിന്നും മടങ്ങി വന്നിട്ടില്ല. ഇപ്പോഴും ഉറക്കത്തിലാണ്‌.&lt;br /&gt;&lt;br /&gt;ഇതു ഭാമയുടെ കൈപ്പടയാണ്‌.&lt;br /&gt;സ്വന്തം കൈപ്പട പോലും ചിലപ്പോൾ തിരിച്ചറിയാതെ പോയിട്ടുണ്ട്‌. &lt;br /&gt;എന്നാൽ ഭാമയുടെത്‌ തിരിച്ചറിയുന്നതിൽ ഇതുവരെയൊരു തെറ്റും ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല.&lt;br /&gt;അയാൾ കവർ ഒന്നു കൂടി പരിശോധിച്ചു. ഒരു വെളുത്ത കടലാസൊഴികെ മറ്റൊന്നുമില്ല അതിൽ. വിലാസമില്ല, സ്റ്റാമ്പില്ല, സീലില്ല. ഒരു വെളുത്ത കവറിൽ ഒരു വെളുത്ത കടലാസിൽ ഏതാനും വരികൾ. അത്ര മാത്രം.&lt;br /&gt;വിശ്വനാഥൻ ഗേറ്റ്‌ തുറന്ന് പുറത്തിറങ്ങി നോക്കി. അവിടെങ്ങും ആരുമില്ല. ഇത്ര രാവിലെ ഇവിടെ ഈ കത്തു കൊണ്ടിടാൻ ആരാണ്‌ വരിക?&lt;br /&gt;അയാൾ ഗേറ്റ്‌ അടച്ച ശേഷം തിരിച്ചു നടന്നു. മുറിക്കകത്തേക്ക്‌ പോയി. അവിടേക്ക്‌ സൂര്യപ്രകാശം എത്തിനോക്കാൻ സമയമായിട്ടില്ല. ടേബിൾ ലാമ്പ്‌ ഓൺ ചെയ്തു. കണ്ണടയെടുത്ത്‌ വെച്ച്‌ സശ്രദ്ധം അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു.&lt;br /&gt;'ഇതു ഞാനാണ്‌. ഇന്നലെയെന്തെ മരുന്നു കഴിക്കാൻ മറന്നു?'&lt;br /&gt;വായിക്കുമ്പോൾ ഭാമ അടുത്ത്‌ നിന്ന് പറയുന്നത്‌ പോലെ. അക്ഷരങ്ങൾ ശബ്ദങ്ങളായി മാറുന്നു.&lt;br /&gt;'ഞാനെഴുതാം. എനിക്ക്‌ എഴുതാൻ മാത്രമെ കഴിയൂ. ഏട്ടന്റെ ഭാമി'.&lt;br /&gt;ഇന്നലെ മരുന്നു കഴിക്കാൻ മറന്നിരിക്കുന്നു. അതെങ്ങനെ മറ്റൊരാളറിയും?&lt;br /&gt;എനിക്ക്‌ പോലും അറിവില്ലാത്ത കാര്യമാണ്‌. ഞാൻ മറന്നു പോയ കാര്യമാണ്‌.&lt;br /&gt;'ഭാമി'. താൻ മാത്രമെ അങ്ങനെ വിളിച്ചിരുന്നുള്ളൂ. തങ്ങൾ രണ്ടു പേർ മാത്രമുള്ളപ്പോൾ മാത്രം ചെവിയിൽ വിളിക്കുന്ന പേര്‌.. ഇതു ഭാമ തന്നെയാണ്‌. എന്റെ ഭാമി. അവൾ ഇവിടെയെവിടെയോ ഉണ്ട്‌. എല്ലാം കാണുകയും. കേൾക്കുകയും, അറിയുകയും ചെയ്യുന്നു. ഇപ്പോഴും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നു. എന്നെ സ്നേഹിക്കുന്നു..&lt;br /&gt;വിശ്വനാഥൻ തിരിഞ്ഞ്‌ കിടപ്പുമുറിയിലെ ചുവരിൽ വെച്ചിരുന്ന ഫോട്ടൊയിലേക്ക്‌ നോക്കി. ഭാമ ചിരിച്ചു കൊണ്ടിരിക്കുന്നു. കുറെ കാലം മുൻപ്‌ അടുത്തുള്ള സ്റ്റുഡിയോയിൽ പോയെടുത്തതാണ്‌. അതും പരിചയത്തിലുള്ള സുഹൃത്തിന്റെ മകൻ പുതിയ സ്റ്റുഡിയോ ഉത്ഘാടനം ചെയ്ത ദിവസം. നിർബന്ധിച്ചു കൊണ്ട്‌ പോയതാണ്‌. രണ്ടു പേരുടെയും ഒന്നിച്ചുള്ള ചിത്രം അങ്ങനെ വർഷങ്ങൾക്ക്‌ ശേഷം ഫോട്ടോ ഫിലിമിൽ പതിഞ്ഞു.&lt;br /&gt;'ഭാമി..ഇതു നീ തന്നെയല്ലേ..?' അയാൾ മനസ്സിൽ ചോദിച്ചു. &lt;br /&gt;എന്തിനു ഒരു വൃദ്ധനെ ഇങ്ങനെ ഒരു കത്തെഴുതി ഒരാൾ കബിളിപ്പിക്കണം? &lt;br /&gt;ഇതു ഭാമി തന്നെ.&lt;br /&gt;&lt;br /&gt;പകൽ സമയം വിശ്വനാഥൻ ആ കത്ത്‌ പലവുരു വായിച്ചു. അതിലെ ഓരോ വാക്കും ആത്മാവിൽ പതിഞ്ഞിരിക്കുന്നു. ഭാമ കൂടെയുള്ളത്‌ പോലെ തന്നെ തോന്നുന്നു. അവൾക്കിഷ്ടമുള്ള, കേൾക്കാൻ എപ്പോഴും പാടാൻ നിർബന്ധിക്കുന്ന ചില പാട്ടുകളുണ്ട്‌. ചിലതയാൾ ഉറക്കെ പാടി. കണ്ണുകളടച്ച്‌, ലയിച്ച്‌. ഭാമ കേൾക്കുകയാണെന്ന വിശ്വാസത്തിൽ. ഇന്നത്തെ പ്രവൃത്തികൾ, കേട്ടതും കണ്ടതുമായ വിശേഷങ്ങൾ..അവയെല്ലാം പറയുകയും ചെയ്തു. ഇപ്പോൾ താൻ ഏകനല്ല എന്നൊരു തോന്നൽ. ആ ചിന്ത തന്നെ ഒരു സുഖമാണ്‌.&lt;br /&gt;&lt;br /&gt;രാത്രി അയാൾക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല. ചിന്തകൾ നിദ്രയെ അകറ്റി നിർത്തിയിരിക്കുന്നു. നാളെയും കത്തുണ്ടാവുമോ?. അയാളുടെ ചിന്തകൾ ഉറക്കെയായി പോയി. ചിലപ്പോൾ ഉണ്ടായെങ്കിലോ? അതിലെന്താവും എഴുതുക?. മറക്കാതെ മരുന്ന് കഴിക്കണമെന്ന് ഭാമ പറഞ്ഞതണ്‌. ഇന്ന് മരുന്നു കഴിച്ച ശേഷമാണ്‌ കിടക്കുന്നത്‌. ഭാമ പറയുന്നതു പോലെ നല്ല അനുസരണമുള്ള മോനാണ്‌.&lt;br /&gt;&lt;br /&gt;അടച്ചിട്ട ജനലിലെ കണ്ണാടിപാളിയിലൂടെ അവ്യക്തമായി പുറത്തെ നിലാവു കാണാം. അതിലേക്ക്‌ നോക്കി കിടന്നു കുറച്ച്‌ നേരം. എപ്പോഴോ അയാൾ ഉറക്കത്തിന്റെ വാതിൽ തുറന്ന് സ്വപ്നലോകത്തിലേക്ക്‌ പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;&amp;nbsp;അടുത്ത പ്രഭാതം.&lt;br /&gt;എഴുന്നേറ്റയുടൻ ആദ്യം മനസ്സിൽ വന്നത്‌ ഒരേയൊരു ചിന്ത മാത്രം. അതൊരു ചോദ്യമായിരുന്നു. ഇന്നും കത്തുണ്ടാവുമോ?&lt;br /&gt;പൂർവ്വാധികം ഉന്മേഷം തോന്നുന്നുണ്ട്‌. ഭാമ പോയ ശേഷം ആദ്യമായാണ്‌ ഇത്ര നന്നായി ഒന്നുറങ്ങാൻ കഴിഞ്ഞത്‌. തോർത്തെടുത്ത്‌ ചെവി മൂടി തലയിൽ കെട്ടി വെച്ചു. കണ്ണടയെടുത്ത്‌ വെച്ചു. വാതിൽ തുറന്ന് നേരെ നടന്നത്‌ തപാൽ പെട്ടി സ്ഥാപിച്ചിരിക്കുന്നിടത്തേക്കാണ്‌. അതൊരു ഇരുമ്പ്‌ പെട്ടിയാണ്‌. ചെറിയ ഒരു വാതിലതിനുണ്ട്‌. തുറന്നു നോക്കുനതിനു മുൻപ്‌ വിശ്വനാഥൻ ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും അടുത്തെവിടെയെങ്കിലുമുണ്ടോ?. പെട്ടെന്ന് തോന്നി - ഇതെന്താണ്‌? ഒരു കാമുകൻ കാമുകിയുടെ കത്തുകൾ ഒളിച്ചു വായിക്കാൻ പോകുന്ന പോലെ..? ഒരു നിമിഷം കൊണ്ട്‌, താനൊരു കാമുകനായെന്ന ചിന്ത അയാളുടെ ഉള്ളിലൊരു ചെറിയ ചിരി നിറച്ചു. അടക്കാനാവാത്ത ആകാംക്ഷയോടെയാണ്‌ പെട്ടിയുടെ ചെറിയ വാതിൽ തുറന്നത്‌. അവിടെ അയാളെയും കാത്ത്‌ ഒരു വെളുത്ത കവറുണ്ടായിരുന്നു.&lt;br /&gt;'ഭാമി!' അയാൾ പരിസരം മറന്നു പതുക്കെ വിളിച്ചു.&lt;br /&gt;കത്തു തുറന്നു വായിച്ചു. അതിൽ ഒരു വരി മാത്രം.&lt;br /&gt;'നല്ല കുട്ടി'&lt;br /&gt;അതിന്റെ അർത്ഥം മനസ്സിലാക്കാൻ അയാൾക്ക്‌ പ്രയാസമൊന്നുമുണ്ടായില്ല. താനിന്നലെ മറക്കാതെ മരുന്നു കഴിച്ചതിന്റെ അനുമോദനമാണ്‌. അയാൾ കത്തുമായി പൂന്തോട്ടത്തിലേക്ക്‌ നടന്നു. ചുണ്ടിലെ ചെറുപുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. കണ്ണുകൾക്ക്‌ തിളക്കമുണ്ട്‌. ഭാമയുടെ പ്രിയപ്പെട്ട ചെടികൾ മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു. അതിനെല്ലാം വെള്ളമൊഴിച്ചു കൊടുക്കുന്ന കാര്യം അയാൾ അവൾ സമീപത്തു നിന്നാലെന്ന പോലെ വിശദീകരിച്ചു കൊണ്ടിരുന്നു. മണ്ണിളക്കിയിട്ടതും, വളം വിതറിയതും, കേടു വന്ന ഇലകൾ നുള്ളി കളഞ്ഞതും. അയാളുടെ വിശേഷങ്ങൾക്ക്‌ അവസാനമില്ല. വാടി തുടങ്ങിയ ചെടി വീണ്ടും തളിരിട്ടു തുടങ്ങിയതു പോലെയാണിപ്പോൾ. ഒരോ കോശത്തിലും ഊർജ്ജം നിറഞ്ഞിരിക്കുന്നു. സകല ചരാചരങ്ങളൊടും അയാൾക്ക്‌ പ്രേമം തോന്നി. ഈ ചെടികൾക്കിടയിൽ, ഭാമയ്ക്കരികിൽ നിൽക്കുമ്പോൾ ജീവിതത്തിനു ഒരർത്ഥമുണ്ട്‌.&lt;br /&gt;&lt;br /&gt;കുളി കഴിഞ്ഞ്‌ കണ്ണാടിയിൽ നോക്കുമ്പോൾ ഒരു തോന്നൽ. മുടി മുഴുവനും വെളുത്തിരിക്കുന്നു. ഒന്നു കറുപ്പിച്ചാലോ? ഭാമ പലതവണ നിർബന്ധിച്ചതാണ്‌. അപ്പോഴെല്ലാം 'ഇനിയീ വയസ്സുകാലത്ത്‌ ചെറുപ്പമാവാനൊന്നും വയ്യ' എന്നു പറഞ്ഞു സ്നേഹപൂർവ്വമൊഴിഞ്ഞിരുന്നു. വൈകുന്നേരം മൊയ്തീന്റെ കടയിൽ പാൽ വാങ്ങാൻ പോകുമ്പോൾ, അവിടെ കൂടി നിൽക്കുന്നവർ 'എന്തു കരുതും?' 'എന്തു പറയും' എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. അവിടം വൈകുന്നേരങ്ങളിൽ ചുറ്റുവട്ടത്തുള്ള ആണുങ്ങൾക്ക്‌ സമയം ചിലവിടാനുള്ളൊരിടം കൂടിയാണ്‌. അവരിൽ റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരും, ജോലി കഴിഞ്ഞു ആ വഴി വന്നു നിന്നു കുശലം പറയുന്നവരുമുണ്ടാവും. വൃദ്ധരായവർക്ക്‌ ചെറുപ്പം തിരിച്ചു പിടിക്കാനും. വൃദ്ധരാകാൻ പോകുന്നവർക്ക്‌, പ്രായമുള്ളവരുടെ ഉപദേശവും, ചിന്തകളും കേൾക്കാനുമുള്ളൊരിടമായിട്ടുണ്ട്‌ ആ കടയുടെ മുൻവശം. വിശ്വനാഥന്റെ കൈയ്യിൽ നിന്നും പാലിനു കാശു വാങ്ങുന്നതിനിടയിലാണ്‌ മൊയ്തീൻ ആ മുഖത്തെ വ്യത്യാസം ശ്രദ്ധിച്ചത്‌.&lt;br /&gt;'നിങ്ങള്‌ ചെറുപ്പായി വരാണല്ലോ! ഇങ്ങനെ പോയാൽ നമ്മുടെ ചുള്ളൻ പയ്യന്മാർക്ക്‌ കെട്ടാൻ പെണ്ണു കിട്ടാതെ വരുവല്ലോ!'.&lt;br /&gt;പറഞ്ഞത്‌ ഉച്ചത്തിലായത്‌ കൊണ്ട്‌ മറ്റുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വന്റെ നേരെ നോക്കി.&lt;br /&gt;'ശരിയാണല്ലോ, മുടിയൊക്കെ കറുപ്പിച്ച്‌..ഇതെന്തിന്റെ പുറപ്പാടാണ്‌?!'.&lt;br /&gt;'ഇതു കൊള്ളാം വയസ്സാവും തോറും ചെറുപ്പായി വരാണല്ലോ!'&lt;br /&gt;'എന്താ എനിക്ക്‌ ചെറുപ്പായി കൂടെ?' അഭിപ്രായങ്ങൾ കൂടി വന്നപ്പോൾ വിശ്വനാഥൻ തിരിച്ചൊരു ചോദ്യമെറിഞ്ഞു. അതു ചോദിക്കുമ്പോൾ, മുഖത്തെ ലജ്ജ പുറത്താരും കാണാതിരിക്കുവാൻ അയാൾ പരമാവധി ശ്രമിച്ചു.&lt;br /&gt;'എന്തു കുഴപ്പം? ഇനിയിമൊരു അങ്കത്തിനു കൂടി ബാല്യമുണ്ട്‌' കൂട്ടത്തിലൊരാൾ വിശ്വനാഥന്റെ പക്ഷം ചേർന്നു.&lt;br /&gt;'ചേട്ടൻ സീരിയസ്സാണോ?. ഞാൻ നോക്കി തുടങ്ങട്ടെ?'.&lt;br /&gt;ആ ചോദ്യം കുമാരന്റേതായിരുന്നു. വിവാഹ ബ്രോക്കറായ അയാൾക്ക്‌ അതു പറയാനുള്ള അവകാശം അവിടുള്ളവർ കൽപ്പിച്ചു കൊടുത്തിട്ടുണ്ട്‌. മോഹൻ കുമാർ എന്ന മനോഹരമായ ഒരു പേര്‌ ആ യുവാവിനുണ്ട്‌. പക്ഷെ അവിടുള്ളവർ അതിനെ കുമാരൻ എന്ന്‌ വെട്ടിച്ചുരുക്കിയിരിക്കുന്നു.&amp;nbsp; അതിലൊരു പരിഭവും അയാൾക്കുണ്ടായിരുന്നില്ല. എല്ലാം തന്നോടുള്ള സ്നേഹത്തിന്റെ പുറത്താണെന്ന് വിശ്വസിക്കാനാണയാൾ ഇഷ്ട്ടപ്പെട്ടിരുന്നത്‌.&lt;br /&gt;'നീയൊന്ന് മിണ്ടാതിരിക്കുന്നോ കുമാരാ?' സ്നേഹത്തോടെ ശാസിക്കുമ്പോഴും, കുമാരന്റെ ചോദ്യം അയാളാസ്വദിക്കുന്നുണ്ടായിരുന്നു. അവിടെ കൂടിയവരിൽ ചിലരെങ്കിലുമത്‌ മനസ്സിലാക്കുകയും ചെയ്തു.&lt;br /&gt;'മൊയ്തീനെ, വേഗം ബാക്കി ഇങ്ങു തന്നെ. ഇവിടെ നിന്നാൽ ശരിയാകത്തില്ല!' അയാൾ ദേഷ്യമഭിനയിച്ചു.&lt;br /&gt;മൊയ്തീന്റെ കയ്യിൽ നിന്നും ബാക്കിയും വാങ്ങി തിരിച്ചു നടക്കുമ്പോൾ പിന്നിൽ അവിടെ കൂടി നിന്നവർ ചിരിക്കുന്നതയാൾ കേട്ടു.&lt;br /&gt;'കണ്ടോ ഭാമി ഇവരൊക്കെ പറയുന്നത്‌?'&lt;br /&gt;അയാൾ മനസ്സിൽ പറഞ്ഞു.&lt;br /&gt;'കുമാരന്റെ ചോദ്യം കേട്ടില്ലേ?!'&lt;br /&gt;ഈ ചോദ്യത്തിനു ഭാമയുടെ മറുപടി ഉടനുണ്ടാവും. അതയാൾക്കുറപ്പായിരുന്നു.&lt;br /&gt;&lt;br /&gt;ചായ കുടിച്ച ശേഷം അകത്തെ മുറിയിലേക്ക്‌ പോകുമ്പോൾ തടിയലമാരിയിലെ കണ്ണാടിയിൽ നോക്കുവാൻ തോന്നി. ചെറുപ്പമായിരിക്കുന്നു. മുടി കറുപ്പിച്ചതു കൊണ്ടു മാത്രമല്ല താൻ ചെറുപ്പമായിരിക്കുന്നത്‌. താൻ ശരിക്കും ചെറുപ്പമാകാൻ തുടങ്ങിയിരിക്കുന്നു എന്നത്‌ ഒരു സത്യമാണ്‌!. കവിളിനിരുവശത്തുമുള്ള ചുളിവുകൾ അപ്രത്യക്ഷമാകൻ തുടങ്ങിയിരിക്കുന്നുവോ?. കണ്ണുകൾക്ക്‌ ചുറ്റുമായി ആക്രമണമാരംഭിച്ച കറുപ്പുനിറം പിൻവലിഞ്ഞു തുടങ്ങിയിരിക്കുന്നു.&lt;br /&gt;കണ്ണാടിയിൽ ഭാമ ഒട്ടിച്ചു വെച്ച ഒരു ചുവന്ന പൊട്ട്‌ വിശ്വനാഥന്റെ കണ്ണിൽ പെട്ടു. ഭാമിയോടെത്ര വട്ടം പറഞ്ഞിട്ടുള്ളതാണ്‌ അങ്ങനെ ചെയ്യരുതെന്ന്. അവിടെ അത്‌ കാണുമ്പോഴൊക്കെ എടുത്ത്‌ കളയുന്നത്‌ അയാളിഷ്ടപ്പെടാതെ ചെയ്യുന്ന പ്രവൃത്തികളിലൊന്നായിരുന്നു. അപ്പോഴെല്ലാം തെല്ലൊരു ഈർഷ്യയോടെ 'ഇതൊട്ടിച്ച്‌ ഈ കണ്ണാടിയിങ്ങനെ വൃത്തികേടാക്കരുതെന്നെത്ര വട്ടം പറഞ്ഞു?' എന്ന് ചോദിക്കുമായിരുന്നു. എന്നാൽ ഭാമയവസാനം ഒട്ടിച്ചു വെച്ച പൊട്ട്‌ അവിടെ നിന്ന് അടർത്തിക്കളയാൻ തോന്നിയില്ല്ല. ഭാമ പോയ ശേഷം ഒരു ദിവസം ഇതേ കണ്ണാടിയുടെ മുന്നിൽ നിന്ന് ആ പൊട്ടിൽ സ്പർശിച്ചു കൊണ്ട്‌ താൻ ശബ്ദമില്ലാതെ കരഞ്ഞിരുന്നതോർത്തു. അതവിടെ നിന്നും മാറ്റുന്നത്‌ ഭാമയുടെ മുഖത്ത്‌ നിന്നു തന്നെ ഇളക്കി മാറ്റുന്നത്‌ പോലെയാണ്‌. വിചിത്രമായ ആ ചിന്ത കാരണം അയാളന്ന് കൈ പിൻവലിച്ചിരുന്നു.&lt;br /&gt;&lt;br /&gt;*&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp; *&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;br /&gt;&lt;br /&gt;കത്തുകൾ വന്നു കൊണ്ടേയിരുന്നു. തന്റേതു മാത്രമായ ഒരു രഹസ്യം!. താനിപ്പോൾ ജീവിതത്തിലേക്ക്‌ തിരിച്ചു നീന്തി കയറുകയാണ്‌. ഭാമയ്ക്ക്‌ ശേഷം, മനസ്സു കൊണ്ട്‌ മരിക്കാൻ തയ്യാറെടുത്ത്‌ കഴിഞ്ഞിരുന്നു. അതു കൊണ്ടാവണം, ശരീരവും മനസ്സും, ആ ലക്ഷ്യത്തിനായി മത്സരിച്ചതും. എന്നാലിപ്പോൾ പുതിയൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ഇടയ്ക്ക്‌ ചിലപ്പോൾ ഒരു അസ്വസ്ഥ ചിന്ത കടന്നു വരാറുണ്ട്‌.&lt;br /&gt;'ഇങ്ങനെ എത്ര നാൾ?'&lt;br /&gt;അതിനൊരുത്തരത്തിനായി ഒരു നിമിഷം പോലും ചിന്തിക്കാൻ അയാൾ ഭയപ്പെട്ടു. കൈവിട്ടു പോയെന്നു കരുതിയ പലതും അപ്രതീക്ഷിതമായി തിരികെ കിട്ടുമ്പോൾ അതു വീണ്ടും കൈവിട്ടു പോകുമോ എന്ന സ്വാഭാവികമായ ഭയത്തിന്‌ അടിമപ്പെടുകയായിരുന്നു അയാൾ. ഭാമയുമായുള്ള ആശയവിനിമയം അതിശയകരമായ പല മാറ്റങ്ങളും അയാളറിയാതെ അയാളുടെ ജീവിതത്തിലുണ്ടാക്കി കൊണ്ടിരുന്നു. ഭാമയെ കുറിച്ച്‌ കൂടുതൽ ചിന്തിക്കും തോറും, അവർ ബാക്കി വെച്ച കാര്യങ്ങളെ കുറിച്ച്‌ കൂടുതൽ ബോധവാനാവുകയായിരുന്നു. മറന്നു പോയെന്നു കരുതിയ പലതും ഓർത്തെടുക്കാൻ കഴിയുക. അതിപ്പോളൊരു അത്ഭുതമായി അയാൾക്ക്‌ തോന്നുന്നില്ല. കാരണം ഇപ്പോൾ തന്റെ ഓർമ്മകൾക്ക്‌ ശക്തി പകരാൻ, തനിക്കൊപ്പം ചിന്തിക്കാൻ ഒരാൾ കൂടിയുണ്ട്‌ എന്നയാൾ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;വരികൾക്കിടയിലൂടെയുള്ള വായനയ്ക്കിടയിൽ അയാൾ ഒരു സത്യം മനസ്സിലാക്കി. ഭാമ എന്തിനെയോ ഭയപ്പെടുന്നുണ്ട്‌. എന്നാൽ അതെന്താണെന്ന് വെളിപ്പെടുത്തുന്നുമില്ല.&lt;br /&gt;'എന്താണെങ്കിലും പറയൂ'&lt;br /&gt;അയാൾ ഒരു ദിവസം കണ്ണാടിയിലൊട്ടിച്ചു വെച്ച ചുവന്ന പൊട്ടിലേക്ക്‌ നോക്കി കൊണ്ടപേക്ഷാസ്വരത്തിൽ പറഞ്ഞു. ഭാമയ്ക്ക്‌ ആശ്വാസം പകരാൻ എന്തെങ്കിലുമൊരു മാർഗ്ഗം. അതുപദേശിക്കാൻ തനിക്ക്‌ കഴിഞ്ഞെങ്കിലോ?&lt;br /&gt;&lt;br /&gt;അന്ന് രാത്രി അയാൾ ഇതു വരെ കിട്ടിയ കത്തുകളെല്ലാം ഒരു വട്ടം കൂടി വായിച്ചു. കത്തുകളിൽ കൂടി എത്ര നാൾ?&amp;nbsp; ഒരു വട്ടമെങ്കിലും നേരിട്ട്‌ വന്നിരുന്നെങ്കിൽ..ഒരു പ്രാവശ്യമെങ്കിലും ആ ശബ്ദം കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. എത്രയോ ശബ്ദങ്ങൾ ദിവസേന കേൾക്കുന്നു. എങ്കിലും താനാഗ്രഹിക്കുന്ന ഒരു ശബ്ദം കേൾക്കാൻ കഴിയാതെ വരിക. ആഗ്രഹങ്ങളിൽ നിന്നും നൈരാശ്യത്തിലേക്കുള്ള യാത്ര എളുപ്പമാണ്‌. പ്രത്യേകിച്ച്‌, സഫലമാകില്ല എന്നുറുപ്പുള്ള ആഗ്രഹങ്ങൾ. നൈരാശ്യം ഒരിക്കൽ കൂടി തന്നെ മൂടുമോയെന്നു അയാൾ ഭയപ്പെട്ടു. കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന പഴയ ഇരുമ്പു പെട്ടികളിലൊന്നയാൾ തുറന്നു. അതിൽ നിന്നും ഭാമ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന പട്ടു സാരികളിലൊന്നെടുത്തു. മാസങ്ങൾ ശേഷമാണ്‌ ഈ പെട്ടി തുറക്കുന്നത്‌. താൻ ശ്രദ്ധിക്കാതെ പോയ കാര്യങ്ങളിൽ ഒന്നുണ്ട്‌. ഭാമയുടെ ഗന്ധം. ഈ സാരികൾ ഇപ്പോൾ കൈയ്യിലെടുക്കുമ്പോൾ ഭാമ അടുത്തു നിൽക്കുന്നത്‌ പോലെയുണ്ട്‌. ചുവന്ന പട്ടു സാരി എടുത്ത്‌ അയാൾ കിടക്കയിൽ നീളത്തിൽ വിരിച്ചു. അതിനു സമീപം കിടന്നു. ഭാമി കൂടെയുണ്ട്‌. എങ്കിലും തനിക്ക്‌ സ്പർശിക്കുവാനോ, കാണുവാനോ കഴിയുന്നില്ല. ഭാഗ്യമാണോ, നിർഭാഗ്യമാണൊ തന്നെ ഭരിക്കുന്നത്‌?. പതിവില്ലാതെ അസ്വസ്ഥമായ ചിന്തകളിൽ മുഴുകി അയാൾ നിദ്രയിലേക്ക്‌ പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം കിട്ടിയ കടലാസിൽ വിശ്വനാഥനെ കാത്തിരുന്നത്‌ ഈ രണ്ടു വാക്കുകളായിരുന്നു.&lt;br /&gt;'കടപ്പുറത്തേക്ക്‌ വരൂ'.&lt;br /&gt;തന്നെ ഭാമി തങ്ങളുടെ പ്രിയപ്പെട്ട ഇടത്തേക്ക്‌ വിളിച്ചിരിക്കുന്നു. ഇന്നു ഭാമിയെ കാണുകയോ, ആ ശബ്ദം കേൾക്കുകയോ ചെയ്യാം. താൻ തലേന്ന് ആ ആഗ്രഹം പ്രകടിപ്പിച്ചതാണ്‌. &lt;br /&gt;&lt;br /&gt;വൈകുന്നേരമാകാൻ വിശ്വനാഥൻ കാത്തിരുന്നു. അലക്കി തേച്ച വെളുത്ത ജൂബയും, മുണ്ടും. ഈട്ടിയിൽ, ചെറിയ ചിത്രപണികൾ ചെയ്ത ഉന്നു വടിയുമെടുത്ത്‌ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു. തനിക്കിത്രയും പ്രൗഢിയുണ്ടായിരുന്നോ എന്നയാൾ അത്ഭുതപ്പെട്ടു. എന്താണ്‌ ഭാമയ്ക്കായി കൊണ്ടു പോകേണ്ടത്‌?. കുറച്ച്‌ നേരം ഓർത്തപ്പോൾ അയാൾക്ക്‌ തോന്നി എന്തു കൊണ്ട്‌ പഴയതു പോലെ ഒരു മുഴം മുല്ലപ്പൂവ്‌ വാങ്ങിച്ചു കൂടാ?. മുൻപ്‌ ഭാമയുമായി പോകുമ്പോഴൊക്കെ, വഴിയിൽ പങ്കജത്തിന്റെ കൈയ്യിൽ നിന്നും വാങ്ങി ഭാമയ്ക്ക്‌ കൊടുക്കാറുള്ളതാണ്‌. ചെറിയ ചെറിയ സമ്മാനങ്ങളിൽ വലിയ വലിയ സന്തോഷങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്ന സത്യം അപ്പോഴെല്ലാം ഓർക്കുകയും ചെയ്തിട്ടുമുണ്ട്‌.&lt;br /&gt;&lt;br /&gt;കാറ്റാടി മരങ്ങൾ കഴിഞ്ഞു ഒരു വശത്തായി നില ചെയ്യുന്ന, പാറക്കെട്ടുകളുടെ ഒതുക്കുകളിലിരുന്ന് എത്രയോ സന്ധ്യകൾ ഭാമയുമൊത്ത്‌ ആസ്വദിച്ചിരിക്കുന്നു. അതു അവരുടേതു മാത്രമായ ഒരിടമെന്നു പലപ്പോഴും അന്യോന്യം പറഞ്ഞിരുന്നു. അവിടാകുമ്പോൾ, പാറക്കല്ലിലേക്ക്‌ ചാരിയിരിക്കാം എന്നൊരു സൗകര്യവുമുണ്ട്‌. സന്ധ്യാ സമയമാകുമ്പോൾ ആ പാറകളിൽ&amp;nbsp; ഉച്ച ചൂടിന്റെ ഇളം ചൂട്‌ മാത്രമാവും അവശേഷിക്കുക. അതിനു ശേഷം അസ്തമയ സൂര്യന്റെ കുങ്കുമ നിറം അവിടം മുഴുവൻ പരക്കും.&lt;br /&gt;&lt;br /&gt;പുറത്തേക്കിറങ്ങുമ്പോൾ, ഒരു ചിന്ത പിറകെ കൂടി. കത്തുകൾ കൂടി എടുത്താലോ?&lt;br /&gt;വിശ്വനാഥൻ ഇതു വരെ കിട്ടിയ കുറിപ്പുകൾ അടുക്കിയെടുത്തു. മടക്കി ഭദ്രമായി ജൂബയുടെ പോക്കറ്റിനുള്ളിലേക്ക്‌ തിരുകിയ ശേഷം നടന്നു. പതിവു പോലെ പങ്കജം കാറ്റാടി മരങ്ങളുടെ തണലു വീണുകിടക്കുന്ന ഭാഗത്തിരിപ്പുണ്ട്‌. മുല്ലപ്പൂവ്‌ വാങ്ങുമ്പോൾ, പങ്കജത്തിന്റെ മുഖത്തു നിറഞ്ഞു നിന്ന അമ്പരപ്പ്‌ അയാൾ കണ്ടില്ലെന്നു നടിച്ചു. ഇതെന്റെ ഭാമിക്ക്‌. താമരയിലയിൽ വാഴനാരു കൊണ്ടു കെട്ടിയ പൊതിയുമായി പാറക്കൂട്ടങ്ങൾക്കരികിലേക്ക്‌ നടന്നു. അവിടെ വെളുത്ത മണലിൽ പാറയിലേക്ക്‌ ചാരിയിരുന്നു. ദൂരെ പായ്ക്കപ്പലുകൾ ആടിയുലഞ്ഞു പോകുന്നതു കാണാം. ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ. അവധി ദിവസമല്ലാത്തതു കൊണ്ട്‌ തിരക്കു കുറവാണ്‌. എണ്ണക്കറുപ്പുള്ള ഉടലുകൾ കടലിലേക്ക്‌ ചാടുന്നതും, നീന്തുന്നതും കാണാം. കടൽ വെട്ടിത്തിളങ്ങുന്നു. എത്ര കണ്ടാലും മതി വരാത്ത സൗന്ദര്യം. ഒരു പക്ഷെ മനുഷ്യൻ കാടിന്റെ സൗന്ദര്യത്തേക്കാൾ ആദ്യം ആസ്വദിച്ചിരിക്കുക, സാഗരത്തിന്റെ സൗന്ദര്യമാവും. സൗന്ദര്യങ്ങളെ കുറിച്ചെഴുതാൻ താനൊരു കവിയല്ല. സംഭവങ്ങളെ കുറിച്ചെഴുതാൻ താനൊരു കഥാകാരനുമല്ല. അയാൾ പൊക്കറ്റിൽ നിന്നും കത്തുകളെടുത്ത്‌ നോക്കി. അതൊന്നൊന്നായി വായിച്ചു കൊണ്ടിരുന്നു. കുറച്ചു നേരം ആ പാറയിൽ തല ചായ്ച്ചിരുന്നപ്പോൾ ചെറിയ ഉറക്കം വരുന്നതു പോലെ.. അയാൾ സംതൃപ്തിയോടെ കണ്ണടച്ചിരുന്നു.&lt;br /&gt;&lt;br /&gt;തന്റെ മുന്നിലേക്ക്‌ ആരോ വരുന്നതു പോലെ തോന്നി. കണ്ണു തുറന്നു നോക്കുമ്പോൾ, സൂര്യന്റെ സ്വർണ്ണ പ്രഭയെ മറച്ചു കൊണ്ട്‌ നിൽക്കുന്ന ഒരു രൂപം കണ്ടു. നിഴൽരൂപമാണെങ്കിൽ കൂടിയും അതു താൻ കാത്തിരുന്ന വ്യക്തിയുടേതാണെന്ന് മനസ്സിലാക്കുവാൻ പ്രയാസമുണ്ടായില്ല. എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ കൈ നീട്ടി തന്നു. പിടിച്ച്‌ സാവധാനമെഴുന്നേറ്റു. തന്നെ നയിക്കുന്നതു പോലെ ആ രൂപം തിരകൾക്ക്‌ നേരെ പതുക്കെ നടന്നു. കൈയ്യിൽ പിടിച്ച്‌ പിന്നാലെ നടന്നു. തിരകൾക്ക്‌ സമീപമെത്തിയപ്പോൾ, കടലാസുകളിൽ ചിലത്‌ കയ്യിൽ നിന്നുമൂർന്ന് വെള്ളത്തിലേക്ക്‌ വീണു. അവയവിടെ തിരകളിൽ കുറച്ച്‌ നേരം ചാഞ്ചാടുകയും, ശേഷം സാവധാനം വെള്ളത്തിലേക്ക്‌ താഴ്‌ന്നു പോവുകയും ചെയ്തു. അതൊന്നും ശ്രദ്ധിക്കാതെ അയാൾ കൈ പിടിച്ച്‌ കടലിനുള്ളിലേക്ക്‌, ആ രൂപത്തിനൊപ്പം നടന്നു കൊണ്ടിരുന്നു..&lt;br /&gt;&lt;br /&gt;വെയിലു താഴ്‌ന്നിരിക്കുന്നിപ്പോൾ. &lt;br /&gt;കടല വിൽക്കാനതു വഴി വന്ന ഒരു ചെറുപ്പക്കാരനാണ്‌ ആദ്യം വിശ്വനാഥന്റെ മുന്നിലെത്തിയത്‌. &lt;br /&gt;'സാറെ കടല വേണോ, നല്ല ചൂട്‌ കടല'&lt;br /&gt;ഒന്നു രണ്ടു വട്ടം വിളിച്ചപ്പോഴും പ്രതികരണമില്ലാത്തത്‌ കൊണ്ട്‌ അയാൾ മുന്നിൽ പാറയിൽ തലചായ്ച്ചിരിക്കുന്ന രൂപത്തെ കുലുക്കിയുണർത്താൻ തീരുമാനിച്ചു. കുലുക്കി വിളിച്ചപ്പോൾ ഉണരുന്നതിനു പകരം ആ രൂപം ഒരു വശത്തേക്ക്‌ സാവധാനം ചെരിഞ്ഞു പോവുകയാണുണ്ടായത്‌.&lt;br /&gt;ചെറുപ്പകാരൻ പെട്ടെന്നു കൈ പിൻവലിച്ചു. വരകൾ വീണ നെറ്റിത്തടത്തിൽ തൊട്ടു നോക്കി. കടൽക്കാറ്റിനോളം തണുത്തു പോയിരിക്കുന്നു. എന്നാൽ ആ മുഖം പ്രശാന്തമാണ്‌. ഒരു ചെറിയ ചിരി ആ വരണ്ടു പോയ ചുണ്ടുകളിൽ കുടുങ്ങി കിടന്നിരുന്നു.&lt;br /&gt;&lt;br /&gt;ചെറുപ്പക്കാരന്റെ പരിഭ്രാന്തി നിറഞ്ഞ വിളിയും കൈവീശലും ശ്രദ്ധയിൽ പെട്ട ചിലർ അവിടെക്കോടി വന്നു. ചിലർ 'ഇതു നമ്മുടെ വിശ്വേട്ടനല്ലേ?' എന്നു പറഞ്ഞു ആ രൂപത്തിനെ തിരിച്ചറിഞ്ഞു. ചിലർ ആ രൂപത്തിനെ സസൂക്ഷ്മം നിരീക്ഷിച്ചു. ഊന്നു വടി പാറയിൽ ചാരി വെച്ചിരിക്കുന്നു. രണ്ടു കൈകളും വിടർത്തിയിട്ടിരിക്കുകയാണ്‌. ഇടതു കൈക്കരികിൽ ഒരു പൊതി കിടപ്പുണ്ട്‌. താമരയില കൊണ്ടു പൊതിഞ്ഞ ആ പൊതിക്കിടയിലൂടെ മുല്ലപൂവിന്റെ മൊട്ടുകൾ കാണാം. വലതു ഭാഗത്തായി കുറെ വെളുത്ത കടലാസുകൾ. ചിലത്‌ പാറി പറന്ന് തിരകളെ തേടി പോയിരിക്കുന്നു. ഒരാൾ ആ കടലാസുകളിലൊന്നെടുത്തു നോക്കി. വെറും വെള്ള കടലാസ്‌. അയാൾ ഇരു പുറവും നോക്കി. അതിലൊന്നുമെഴുതിയിട്ടുണ്ടായിരുന്നില്ല...അത്‌ വെറുമൊരു വെളുത്ത കടലാസ്‌ മാത്രമായിരുന്നു...&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;23,974&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-1059648941416977158?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/1059648941416977158/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_11.html#comment-form' title='38 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/1059648941416977158'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/1059648941416977158'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_11.html' title='മേൽവിലാസമില്ലാത്ത കത്തുകൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>38</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-3742952421208809120</id><published>2011-10-08T15:11:00.000+13:00</published><updated>2011-10-08T15:11:49.680+13:00</updated><category scheme='http://www.blogger.com/atom/ns#' term='അലസ ചിന്തകൾ'/><title type='text'>അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;ഇന്നലെ നീ കണ്ട സുന്ദരപുഷ്പം.&lt;br /&gt;അതിന്നെവിടെ?&lt;br /&gt;അത്‌ വിസ്മൃതിയിലാണ്ട്‌ പോയിരിക്കുന്നു.&lt;br /&gt;ഇന്നലെയതവിടെയുണ്ടായിരുന്നു.&lt;br /&gt;എത്ര സുന്ദരമെന്നു നീ പറഞ്ഞിട്ടുണ്ടാവാം..&lt;br /&gt;അത്‌ നിന്നെ നോക്കിയഭിമാനത്തോടെ പുഞ്ചിരിച്ചിട്ടുണ്ടാവാം.&lt;br /&gt;സമീപത്തേക്ക്‌ വന്ന വണ്ടുകളും, ചിത്രശലഭങ്ങളും&amp;nbsp; തന്നെ പ്രേമത്തോടു കൂടി,&lt;br /&gt;നോക്കുന്നത്‌ കണ്ടാനന്ദിച്ചിട്ടുണ്ടാവാം.&lt;br /&gt;&lt;br /&gt;ദിവസങ്ങൾക്ക്‌ ശേഷം,&lt;br /&gt;ഇതളുകൾ വാടുമ്പോൾ, ദുഃഖിച്ചിട്ടുണ്ടാവാം.&lt;br /&gt;കൊഴിയുന്നതിനു മുൻപ്‌ തല കുനിച്ചിട്ടുണ്ടാവാം.&lt;br /&gt;താഴെ തളർന്ന് വീഴുമ്പോൾ, ഉൾക്കണ്ണുകൾ അടഞ്ഞു പോയിട്ടുണ്ടാവാം.&lt;br /&gt;ശേഷമൊരു ചെറിയ കാറ്റ്‌ വന്നതിന്റെ ഇതളുകളെ അടർത്തി മാറ്റിയിട്ടുണ്ടാവാം.&lt;br /&gt;ഒരു ചെറിയ മഴയിൽ എവിടേക്കോ ഒഴുകി പോയിട്ടുണ്ടാവാം.&lt;br /&gt;അതു ആരുടെയോക്കെയോ വിസ്മൃതിയിലേക്കൊഴുകി പോയിട്ടുണ്ടാവാം.&lt;br /&gt;അതിനെ ആസ്വദിച്ച ചിത്രശലഭങ്ങളും, വണ്ടുകളും വീണ്ടുമതേവഴി വന്നിട്ടുണ്ടാവാം..&lt;br /&gt;ആ പൂവിനെ ഓർക്കുകയോ, ഓർക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാവാം.&lt;br /&gt;ശേഷം, മറ്റൊരു പൂവിനെ തിരഞ്ഞു പോയിട്ടുണ്ടാവാം.&lt;br /&gt;എവിടെയോ മറ്റൊരു പുഷ്പം അവരെ കാത്ത്‌ വിടർന്നിരുപ്പുണ്ടാവാം..&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-3742952421208809120?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/3742952421208809120/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_08.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/3742952421208809120'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/3742952421208809120'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_08.html' title='അങ്ങനെ സംഭവിച്ചിട്ടുണ്ടാവാം..'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-3620177918522820854</id><published>2011-10-02T15:56:00.000+13:00</published><updated>2011-10-02T15:56:45.213+13:00</updated><category scheme='http://www.blogger.com/atom/ns#' term='ചിന്ത'/><title type='text'>എവിടെ ബാപ്പു?</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;തുളഞ്ഞ നെഞ്ചിൻകൂട്ടിൽ നിന്നൊരു വാക്ക്‌ കൂടി..റാം..&lt;br /&gt;ചുടുനിണമൊഴുകിയ പുതപ്പിനുള്ളിൽ തണുത്തുറങ്ങിയതൊരു ദേഹമല്ല,&lt;br /&gt;ഒരു ദേശമല്ല, ഒരു വികാരം മാത്രം..&lt;br /&gt;സ്നേഹമെന്ന വികാരം..&lt;br /&gt;&lt;br /&gt;ജീവിതകനലിലൂടെ നഗ്നപാദനായ്‌ നടക്കുമ്പോഴും,&lt;br /&gt;തണുത്ത സ്വാതന്ത്ര്യപുലരികൾ സ്വപ്നം കണ്ടയാൾ..&lt;br /&gt;&lt;br /&gt;മെല്ലിച്ച വിരലാൽ നൂൽ പിരിക്കുമ്പോഴും,&lt;br /&gt;പിരിച്ചു വെച്ച സഹോദര സ്നേഹമഴിയുന്നതു കണ്ട്‌ കണ്ണുനീർ പൊഴിച്ചയാൾ..&lt;br /&gt;&lt;br /&gt;വിടവു വീണ ദന്തനിരകൾക്കിടയിലൂടെ ഒഴുകുന്ന പുഞ്ചിരിയുടെ,&lt;br /&gt;സ്നേഹസ്പർശമനുഭവിച്ച ആയിരങ്ങൾ.&lt;br /&gt;അവരുടെ കൈകൾ ചേർത്തു പിടിച്ച്‌,&lt;br /&gt;അവരിരൊരാളായി, അവർക്കിടയിലൂടെ പുതിയ പ്രഭാതം തേടി നടന്നയാൾ..&lt;br /&gt;&lt;br /&gt;ഒരു വെടിയുണ്ടയിൽ അവസാനിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമം.&lt;br /&gt;ആയിരം ബാപ്പുമാർ ഉയരട്ടെ ഇവിടെ വീണ്ടും..&lt;br /&gt;സ്വപ്നങ്ങൾക്ക്‌ നിറം മങ്ങാതിരിക്കാൻ, അവയെ സത്യമാക്കാൻ,&lt;br /&gt;ഒരിക്കൽ കൂടി കൈകോർത്ത്‌ നടക്കാം..&lt;br /&gt;വെടിയുണ്ടകൾക്ക്‌ വിട പറഞ്ഞ്‌ നമുക്ക്‌ ഒന്നിച്ച്‌ നടക്കാം..&lt;br /&gt;&lt;br /&gt;പുതിയ ബാപ്പു ഞാനും നീയും ആണെന്ന് സ്വയം പറയാൻ ആത്മാവിനെ സ്ഫുടം ചെയ്യാം..&lt;br /&gt;&lt;br /&gt;'ഇനിയൊരു ഗാന്ധിജി ഇതു വഴി വന്നാൽ,&lt;br /&gt;വെടി വെച്ചു വീഴ്ത്തുമോ നമ്മളാരെങ്കിലും?'&lt;br /&gt;&lt;br /&gt;ബാക്കി നിൽക്കുന്ന ഈ ചോദ്യത്തിനുത്തരം 'ഇല്ല' എന്നേവരും പറയുമെന്ന് പ്രാർത്ഥിക്കാം..&lt;br /&gt;ജയ്‌ ഹിന്ദ്‌.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-3620177918522820854?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/3620177918522820854/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_02.html#comment-form' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/3620177918522820854'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/3620177918522820854'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post_02.html' title='എവിടെ ബാപ്പു?'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>13</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-2474497947336903451</id><published>2011-10-01T10:44:00.000+13:00</published><updated>2011-10-01T10:44:13.709+13:00</updated><category scheme='http://www.blogger.com/atom/ns#' term='കവിത'/><category scheme='http://www.blogger.com/atom/ns#' term='പ്രേമം'/><title type='text'>നമ്മൾ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;ഉള്ളിന്റെയുള്ളിൽ മൊട്ടിട്ട പ്രേമത്തിൻ &lt;br /&gt;ചെമ്പനീർ നീട്ടി ഞാൻ ചെന്നൊരിക്കൽ..&lt;br /&gt;നെഞ്ചിന്റെയുള്ളിലെ സ്പന്ദനം പോലുമാ-&lt;br /&gt;മാത്രയിൽ നിന്നുവോ നിൻ മൊഴി കേൾക്കുവാൻ?&lt;br /&gt;&lt;br /&gt;കാലത്തിൻ കൈയ്യിൽ പിടിച്ചുനാമെന്നോ,&lt;br /&gt;കാതങ്ങളായിരം സഞ്ചരിച്ചു..&lt;br /&gt;ഇരുളും വെളിച്ചവും, ജീവിത പാതയി-&lt;br /&gt;ലിണചേർന്നുറങ്ങുന്ന കാഴ്ച്ച കണ്ടു..&lt;br /&gt;&lt;br /&gt;വർഷങ്ങളെത്രയോ താണ്ടി നാം വന്നിതാ,&lt;br /&gt;നിൽക്കുന്നു മുറ്റത്ത്‌ വൃദ്ധരൂപങ്ങളായ്‌..&lt;br /&gt;എന്നിട്ടുമെന്തെ, നിന്നെയെനിക്കിന്നു-&lt;br /&gt;മിന്നലെ കണ്ടപോൽ തോന്നുവാൻ കാരണം?&lt;br /&gt;&lt;br /&gt;ജന്മാന്തരങ്ങളായി പ്രേമിച്ചു തീരാത്ത,&lt;br /&gt;കാമുകീകാമുകരാണു നമ്മൾ..&lt;br /&gt;ആയിരം ജന്മങ്ങളൊന്നിച്ചു പോകുവാ-&lt;br /&gt;നാശയുണ്ടിന്നുമീ നെഞ്ചിനുള്ളിൽ..&lt;br /&gt;&lt;br /&gt;ജന്മങ്ങളായിരം കഴിഞ്ഞുവെന്നാകിലും,&lt;br /&gt;കൈകോർത്തു വന്നവർ കൈകോർത്ത്‌ പോകും..&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;23,596 &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-2474497947336903451?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/2474497947336903451/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post.html#comment-form' title='27 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/2474497947336903451'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/2474497947336903451'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/10/blog-post.html' title='നമ്മൾ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>27</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-4480944943138863161</id><published>2011-09-29T12:45:00.005+13:00</published><updated>2011-09-29T18:53:46.984+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>വെറുതെ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;കടപ്പുറത്ത്‌ കൂടി വെറുതെ മണൽ തെറിപ്പിച്ച്‌, അലസമായി നടക്കുന്നത്‌ ഇഷ്ടമുള്ള കാര്യമാണ്‌. ചില ദിവസങ്ങളിൽ പാന്റ്സ്‌ ചുരുട്ടി കാൽമുട്ട്‌ വരെ വെച്ച്‌ തിരകളിലേക്കിറങ്ങിയും കയറിയും നടക്കും. ആ സമയമത്രയും അയാളുടെ ലെതർ കൊണ്ടുണ്ടാക്കിയ വള്ളി ചെരുപ്പ്‌ ഇടതു കയ്യിൽ ഭദ്രമായിരിക്കും. സാമുവൽ കടപ്പുറത്ത്‌ വരുന്നത്‌ മിക്കപ്പോഴും ഒറ്റയ്ക്കാണിപ്പോൾ. അയാളുടെ ഭാര്യ കുടുബത്തിലേക്ക്‌ ഒരു പുതിയ അതിഥി വരുന്നതിന്റെ ചിന്തകളിൽ മുഴുകി അവളുടെ വീട്ടിലാണ്‌. ഇനി രണ്ടു മാസങ്ങൾ കൂടി മാത്രം. അതിനു ശേഷം, അവർ ഉത്തരവാദിത്വമുള്ള മാതാപിതാക്കളാവും. തങ്ങളെ മാതാപിതാക്കൾ എത്ര ശ്രദ്ധയോടെയാണ്‌ വളർത്തിയതെന്നുള്ള നിത്യ സത്യം ഓർക്കുകയും ചെയ്യും. അത്‌ കാലത്തിന്റെ സമ്മാനമാണ്‌. കാലം അവരെ ഓർമ്മിപ്പിക്കാൻ കരുതി വെച്ചിരിക്കുന്ന ഒരു ചെറിയ സത്യം.&lt;br /&gt;&lt;br /&gt;സാമുവൽ കടപ്പുറമാകെ നോക്കി. ഇന്നധികം തിരക്കില്ല. ചിലപ്പോൾ ഒരു മഴ പെയ്യാൻ സാദ്ധ്യതയുണ്ട്‌. അതു കൊണ്ടാവാം ഇന്നാരും അസ്തമനം കാണാൻ വരാത്തത്‌. മഴയുള്ളപ്പോൾ എന്തു കൊണ്ട്‌ ആരും കടപ്പുറം സന്ദർശിക്കുന്നില്ല?. കടലിന്റേയും, കടൽപ്പുറത്തിന്റെയും മറ്റൊരു മുഖം കാണുവാനുള്ള അസുലഭ അവസരമാണത്‌. മനുഷ്യരെ പോലെ കടലിനും പല മുഖങ്ങൾ. ദൂരെയായി കടല നടന്നു വിലക്കുന്നവർ, ബലൂൺ വിൽക്കുന്നവർ അവിടവിടെയായി നടക്കുന്നതു കാണാം. ചില ചെറുപ്പക്കാർ&amp;nbsp; തിരകളിലേക്കിറങ്ങുകയും, അതിനേക്കാൾ വേഗത്തിൽ തിരിച്ചോടുന്നതും കാണാം. ഇവർക്കാർക്കും കാല്‌ നനയ്ക്കാൻ താത്പര്യമില്ല?!. ദൂരെ ഒരു അമ്മയും ഒരു പെൺകുട്ടിയും. പെൺകുട്ടിയുടെ കൈയ്യിൽ ഒരു ബലൂണുണ്ട്‌. അത്‌ തട്ടികളിക്കുകയാണ്‌. കടൽക്കാറ്റധികം ഇല്ലാത്തത്‌ കൊണ്ട്‌ ബലൂൺ അധികദൂരമൊന്നും പോകുന്നില്ല. ആ സ്ത്രീ വെറുതെ കടലിലേക്ക്‌ നോക്കിയിരിക്കുന്നു. എവിടെയാവും ഭർത്താവ്‌? ചിലപ്പോൾ ഐസ്ക്രീമോ, മറ്റെന്തെങ്കിലുമോ വാങ്ങാൻ പോയിട്ടുണ്ടാവും. സാമുവൽ നടന്ന് അവരെയും കടന്നു പോയി. അലസമായി ചുറ്റും നോക്കുന്നതിനിടയിൽ ഒരു പരിചിത മുഖം കണ്ടുവോയെന്നു സംശയം. കൂടെ പഠിച്ച രേഖയുടെ മുഖവുമായി താൻ കടന്നു പോയ ആ സ്ത്രീയുടെ മുഖത്തിനു സാമ്യമുണ്ട്‌. ഒന്നു കൂടി നോക്കി. ഇത്തവണ ഒരു തീർച്ചപ്പെടുത്തലാണ്‌. ഇനി അത്‌ രേഖ തന്നെയാണെങ്കിലോ? ഒരിക്കൽ മോഹിച്ച പെൺകുട്ടിയുടെ മുഖമാണ്‌. പക്ഷെ മോഹങ്ങൾക്ക്‌ വിലക്കുകളുണ്ടായിരുന്നു. അതിരുകളും. അതു കൊണ്ട്‌ മോഹങ്ങൾ മോഹങ്ങളായി തന്നെ ഉള്ളിലെവിടെയോ ആണ്ടു പോയി. നടന്നു പോയ വഴികളെ കുറിച്ചോർക്കുമ്പോൾ, ഇടയ്ക്കെവിടെയെങ്കിലും വെച്ച്‌ വഴി മാറി സഞ്ചരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ മറ്റൊരിടത്തെത്തിയേനെ എന്നു വിചാരിക്കുന്നതു പോലെയുള്ള അർത്ഥശൂന്യമായ ചിന്തകൾ..അവയെ താലോലിക്കാനിപ്പോൾ താത്പര്യം കുറഞ്ഞിരിക്കുന്നു. ഒരാൾക്ക്‌ ഒരു ജന്മം ഒരു വഴിയിലൂടെ മാത്രമേ സഞ്ചരിക്കാനാവൂ. തത്വചിന്തയിലാണിപ്പോൾ സാമുവലിനു താത്പര്യം. കവിതകളിൽ നിന്ന് കഥകളിലേക്ക്‌, നൃത്തത്തിലേക്ക്‌, സംഗീതത്തിലേക്ക്‌ ശേഷം തത്വചിന്തയിലേക്ക്‌. തനിക്ക്‌ ശരിക്കും പ്രായമേറുന്നുണ്ട്‌. അയാൾ ആ സ്ത്രീയുടെ അടുത്തേക്ക്‌ ഏതോ ഒരു പ്രേരണയിലെന്ന പോലെ നടന്നു.&lt;br /&gt;&lt;br /&gt;രേഖ തന്നെ. ഇത്രയും അടുത്തേക്ക്‌ വരേണ്ടായിരുന്നു. അവൾ തന്നെ കണ്ടു കഴിഞ്ഞു. ഇനി തിരിഞ്ഞു നടക്കാൻ കഴിയില്ല. അവൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും. വളരെ നാളുകൾക്ക്‌ ശേഷം കണ്ടു മുട്ടുമ്പോൾ ഒരിക്കൽ കൂടി പരിചയപ്പെടാനും, സംസാരിക്കുവാനുമുള്ള സംഭാഷണങ്ങൾ ആരേയും പോലെ സാമുവലിനും നല്ല വശമാണ്‌.&lt;br /&gt;&lt;br /&gt;പരിചയഭാവം കാണിച്ച്‌ ചിരിച്ചു കൊണ്ട്‌ സാമുവൽ രേഖയുടെ അടുത്ത്‌ ചെന്നു നിന്നു. ഒരാൾ ഇരിക്കുകയും മറ്റൊരാൾ നിൽക്കുന്നതിലുമുള്ള അനൗചിത്യമാണെന്നു തോന്നുന്നു അയാളെ ആ സ്ത്രീയുടെ സമീപം ഇരിക്കാൻ പ്രേരിപ്പിച്ചത്‌.&lt;br /&gt;'എത്ര നാളായി രേഖ..'&lt;br /&gt;'..ഉം..സാമുവലിനു സുഖമല്ലേ?' വളരെ സാവധാനമാണ്‌ അവർ സംസാരിക്കുന്നത്‌.&lt;br /&gt;'സുഖമായിരിക്കുന്നു..ഈ ബീച്ചിൽ വരാറുണ്ടോ..?'&lt;br /&gt;'വല്ലപ്പോഴും..ഇന്ന് മോൾക്ക്‌ ബീച്ചിൽ വരണമെന്നു പറഞ്ഞു..അങ്ങനെയാ..'&lt;br /&gt;'ഹസ്ബൻഡ്‌ എവിടെ?..ഞാനിതു വരെ കണ്ടിട്ടില്ല..'&lt;br /&gt;അതിനുത്തരമായി അവൾ കുറച്ച്‌ നേരം കടലിലേക്ക്‌ നിർജ്ജീവമായി നോക്കിയിരുന്നു. ശേഷം നിസ്സംഗതയുടെ ശബ്ദത്തിൽ പറഞ്ഞു,&lt;br /&gt;'ഇപ്പോൾ..ഇല്ല..ഞങ്ങൾ പിരിഞ്ഞു..'&lt;br /&gt;കേട്ടത്‌ എന്തെന്ന് ആദ്യം മനസ്സിലായില്ല. പിരിഞ്ഞു എന്നു വെച്ചാൽ..? &lt;br /&gt;മകൾക്ക്‌ ഐസ്ക്രീം വാങ്ങാൻ പോയിരിക്കുന്നു എന്നു കരുതിയ ആ ഒരാൾ ഇവിടെങ്ങുമില്ല. സങ്കൽപ്പത്തിൽ ഒരു രൂപമുണ്ടായിരുന്നു. ആ രൂപത്തിനു രേഖയേക്കാൾ ഉയരമുണ്ടായിരുന്നു. അയാളുടെ രണ്ടു കൈകളിലും ഐസ്ക്രീമിന്റെ ചെറിയ കപ്പുകൾ ഉണ്ടായിരുന്നു. &lt;br /&gt;സാമുവലിന്റെ കണ്ണുകൾ മണലിൽ എന്തോ പരതി തിരകളിലേക്ക്‌ നീണ്ടു.&lt;br /&gt;രേഖ ഇന്നു നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയ ഒരു സ്ത്രീയാണ്‌. ഒരു കൊച്ചു മകളുണ്ട്‌. ആ കുട്ടിയുടെ ഇഷ്ടം മാനിച്ച്‌ ഇന്നീ കടപ്പുറത്ത്‌ വന്നിരിക്കുന്നു. സമുവലിനു ഒന്നും തിരിച്ച്‌ പറയാൻ തോന്നിയില്ല്ല. ചില സമയങ്ങളിൽ മൗനമാണ്‌ ഏറ്റവും നല്ല മറുപടി.&lt;br /&gt;ഒരു നിമിഷം അയാളുടെ ഓർമ്മകളിൽ ചില ചിത്രങ്ങൾ തെളിഞ്ഞു. പഴകിയതെങ്കിലും മങ്ങാത്ത ചില ചിത്രങ്ങൾ.&lt;br /&gt;മോഹമായിരുന്നു രേഖയോട്‌. അതു വെറുതെ ഉള്ളിൽ ഒളിപ്പിച്ച്‌ വെച്ചിട്ടെന്തു കാര്യം? അവസാന വർഷമാണ്‌ അതു വെളിപ്പെടുത്താൻ വേണ്ടെത്ര ധൈര്യം സംഭരിച്ചത്‌. ഡിപാർട്ട്‌മന്റിന്റെ മുന്നിലുള്ള വലിയ പടികളിറങ്ങി പോകുമ്പോൾ, പഠിച്ച്‌ വെച്ചെങ്കിലും അതെല്ലാം മറന്ന ഒരു സന്ദർഭത്തിൽ, 'എനിക്ക്‌ തന്നെ ഇഷ്ടമാണ്‌' എന്ന് ചെറിയ വാചകത്തിൽ എല്ലാം ഒതുക്കി. എന്നാൽ മറുപടി ഉടനെയായിരുന്നു.'വേണ്ട സാം, നമ്മൾ രണ്ടു പേരും ഇപ്പോൾ പഠിക്കുന്നതല്ലെയുള്ളൂ..വീട്ടിലാർക്കും ഇതൊന്നും മനസ്സിലാവില്ല..നമുക്ക്‌ ഫ്രണ്ട്സ്‌ ആയി തന്നെയിരിക്കാം..'. വളരെ ശാന്തമായ മറുപടി. പ്രാണൻ പിടയുകയും, ഉള്ളിൽ ശൂന്യത നിറഞ്ഞ്‌, ഭാരം നഷ്ടപ്പെടുകയും ചെയ്ത അവസ്ഥ. കാലത്തിനൊപ്പം നടക്കുകയല്ലായിരുന്നു. കാലം കൈപിടിച്ച്‌ നടത്തുകയായിരുന്നു. പലവട്ടം വീണു പോകുമെന്നു കരുതിയതാണ്‌. ഡെയ്സിയെ വിവാഹം ചെയ്തു. ഇപ്പോൾ പുതിയ ചുമതലകളിലേക്ക്‌ കാൽ വെച്ച്‌ മുന്നോട്ട്‌. അന്ന് അങ്ങനെ ചോദിച്ചത്‌ ഇന്നും തെറ്റായിപോയെന്നു തോന്നുന്നില്ല. ശുഭാപ്തിവിശ്വാസത്തോടു കൂടി തന്നെയാണ്‌ ചോദിച്ചതും. ഓരോ കാലത്തിനും, ഓരോ പ്രായത്തിനും അതിന്റേതായ ശരികളുണ്ട്‌. എന്നാൽ ഇന്ന് അന്നാഗ്രഹിച്ച, ആദ്യത്തെ പ്രണയം തുറന്നു പറഞ്ഞ അതേ പെൺകുട്ടിയുടെ അടുത്ത്‌ പഴയ ഒരു സുഹൃത്തായി ഇരിക്കുമ്പോൾ..അതും അവളുടെ വിവാഹ ബന്ധം ഇല്ലാതാവുകയും ചെയ്ത ഒരു സമയം..സാമുവലിനു ആ കടപ്പുറത്ത്‌ നിന്നും എത്രയും വേഗം മാറി പോകണം എന്നും തോന്നി. പതിവില്ലാതെ ഇന്നീ കടപ്പുറത്ത്‌ വന്നതു തന്നെ ഒരു പിഴയാണ്‌. അവൾ വിവാഹം കഴിഞ്ഞു എവിടെയോ സുഖമായി കഴിയുന്നു എന്നിടയ്ക്ക്‌ ഓർക്കുന്നുണ്ടായിരുന്നു. പഴയ നോവുള്ള ഓർമ്മകൾ ഉള്ളിൽ ആരുമറിയാതെ സൂക്ഷിക്കുന്ന, നിഗൂഢമായ ഒരാനന്ദമുണ്ടായിരുന്നു. ഈ നിമിഷം മുതൽ അത്‌ നഷ്ടമായിരിക്കുന്നു. ഇനിയിപ്പോൾ ഓർക്കുക, മഴക്കാറ്‌ നിറഞ്ഞ ഈ കടപ്പുറം മാത്രമാവും.&lt;br /&gt;'സാമിന്റെ ഫാമിലി..?'&lt;br /&gt;അശരീരിയാണ്‌. ശബ്ദം രേഖയുടേതാണെന്നു മാത്രം.&lt;br /&gt;'കല്ല്യാണം കഴിഞ്ഞു..വൈഫ്‌ ഇപ്പോൾ അവളുടെ വീട്ടിലാണ്‌. പ്രഗ്നന്റാണ്‌..'&lt;br /&gt;വേണ്ടായിരുന്നു, അവസാനത്തെ വാചകം പറയേണ്ടായിരുന്നു. പരാജയപ്പെട്ടവരുടെ മുന്നിൽ എതോ വിജയചിഹ്നം ഉയർത്തികാട്ടിയതു പോലെയല്ലെയത്‌?.. പെട്ടെന്ന് പറഞ്ഞു പോയതാണ്‌. ഒരു നിമിഷം സ്വന്തം സന്തോഷം പങ്കു വെച്ചു പോയി. എത്ര ദുഃഖം നിറഞ്ഞ വാർത്ത കേട്ടാലും, ഒരു നിമിഷം കൊണ്ട്‌ സ്വന്തം സന്തോഷങ്ങളിൽ ആശ്വാസവും സന്തോഷവും.. അതു മറച്ചു വെയ്ക്കാൻ കഴിയുന്നില്ല. അയാൾ ഉടൻ തന്നെ കണ്ണുകൾ പിൻവലിച്ച്‌ കുറച്ച്‌ ദൂരേ ബലൂൺ തട്ടി കളിക്കുന്ന പെൺകുട്ടിയെ നോക്കിയിരുന്നു.&lt;br /&gt;'മോൾടെ പേരെന്താണ്‌?'&lt;br /&gt;'അനീഷ..'&lt;br /&gt;പേരുകൾ എല്ലാം നല്ലതു തന്നെ. എന്തിനു 'നല്ല പേര്‌' എന്നു പറയണം? ഇനി തനിക്കും ഒരു പേരു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അടുത്ത തവണ വിളിക്കുമ്പോൾ കുറെ പേരുകൾ ഓർത്ത്‌ പറയാൻ ഡെയ്സിയുടെ സ്നേഹശാസനമുണ്ട്‌.&lt;br /&gt;മകളുടെ പഠിത്തം, വീട്ടിൽ അമ്മയുടെ ആരോഗ്യം..കുശലാന്വേക്ഷണങ്ങൾ നീണ്ടു.&lt;br /&gt;ഇടയ്ക്കെപ്പൊഴോ, അസുഖകരമായ ഒരു മൗനം അവരുടെ സംസാരത്തിനിടയിലുണ്ടായി.&lt;br /&gt;'സാമിനോട്‌ ഞാനൊരു പഴയ കാര്യം പറയട്ടെ?'&lt;br /&gt;'ഉം..'&lt;br /&gt;'പണ്ട്‌..വർഷങ്ങൾക്ക്‌ മുൻപ്‌ കോളേജിലെ ആ വലിയ പടികളിറങ്ങി വരുമ്പോൾ സാമൊരു കാര്യം ചോദിച്ചിരുന്നില്ലേ..?'&lt;br /&gt;'...'&lt;br /&gt;'..അന്ന്...അൽപ്പം ധൈര്യം കാണിച്ചിരുന്നെങ്കിൽ, എനിക്കിഷ്ടമാണെന്ന് ഞാൻ പറഞ്ഞേനെ.. ' അത്‌ പറഞ്ഞ്‌ അവൾ ആർക്കും മനസ്സിലാവാത്ത ഒരു ചിരി ചിരിച്ചു.&lt;br /&gt;അയാൾ രേഖയുടെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു. അവിടെ പഴയ കൗമാരത്തിന്റെ തിളക്കം ഒന്നു മിന്നി മറഞ്ഞുവെന്ന്‌ ഒരു നിമിഷം തോന്നി. വെറുതെയാവും.&lt;br /&gt;'അത്‌..പണ്ട്‌..'&lt;br /&gt;'സാം.. അതെല്ലാം മറന്നോ?'&lt;br /&gt;എങ്ങനെ മറക്കും? എങ്ങനെ മറന്നു എന്നു കളവ്‌ പറയും?&lt;br /&gt;'ഇടയ്ക്കൊക്കെ..വല്ലപ്പോഴും..പഴയ..'&lt;br /&gt;'ചില സമയം.. തീരുമാനങ്ങൾ നമ്മുടെ കൈയ്യിലാവില്ല അല്ലേ..?'&lt;br /&gt;ഇനി ഇവിടെ ഇരിക്കുക പ്രയാസമാണ്‌. ഇവൾ സഞ്ചരിക്കുന്നത്‌ എന്റെ അതേ പാതയിലൂടെയാണ്‌. ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടുമുട്ടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്‌. എനിക്ക്‌ വഴിമാറി നടക്കണം. ഓർമ്മകൾ ആഗാധതയിലേക്ക്‌ ആണ്ടു പോകണം. ഇന്ന് രേഖയെ ആശ്വസിപ്പിക്കാനോ, പഴയ വഴികളിൽ കണ്ട ചൂണ്ടു പലകകളെ ഓർക്കുവാനോ ഇഷ്ടപ്പെട്ടുന്നില്ല. ഡെയ്സി മാത്രമാണ്‌ ലോകം.&lt;br /&gt;ഇതു വളരെ അസുഖകരമായ ഒരു സംസാരമാണ്‌. അയാൾ മറ്റേതെങ്കിലും വിഷയത്തിനായി പരതി.&lt;br /&gt;'ഠേ!'&lt;br /&gt;ബലൂൺ പൊട്ടിയതാണ്‌. അനീഷ ചിണുങ്ങി കൊണ്ട്‌ അവരുടെ അടുക്കലേക്ക്‌ വന്നു.&lt;br /&gt;'ഇതാണു മോളെ സാമങ്കിൾ.'&lt;br /&gt;'അമ്മേടെ കൂടെ സ്കൂളിൽ പഠിച്ചതാണോ?'&lt;br /&gt;'സ്കൂളിലല്ല മോളെ കോളേജിൽ..'&lt;br /&gt;&lt;br /&gt;മഴക്കാർ വരുന്നുണ്ട്‌. സൂര്യൻ ഇപ്പോഴും അസ്തമിച്ചിട്ടില്ല. സാമുവൽ വാച്ചിലേക്ക്‌ നോക്കി പറഞ്ഞു,&lt;br /&gt;'ഒരു പാട്‌ നേരമായി..എന്നാൽ..'&lt;br /&gt;പിന്നീടെപ്പോഴെങ്കിലുമോ, എന്നെങ്കിലുമോ കാണാമെന്ന് ഇരുവരും പറഞ്ഞില്ല.&lt;br /&gt;അയാൾ എഴുന്നേറ്റു നിന്നു.&lt;br /&gt;'ശരി രേഖാ..ഞാൻ പോട്ടെ.. പോട്ടെ മോളെ'.. അയാൾ അനീഷയുടെ നേർക്ക്‌ കൈ വീശിയ ശേഷം സാവധാനം തിരിഞ്ഞു നടന്നു.&lt;br /&gt;&lt;br /&gt;ശൂന്യമാണ്‌. വിചാരങ്ങൾ പോലും സൗഹൃദം വെടിഞ്ഞ്‌ എവിടേക്കോ പോയ്മറഞ്ഞിരിക്കുന്നു. &lt;br /&gt;&lt;br /&gt;ചിന്തകൾ തിരിച്ച്‌ വന്നത്‌ കുറെ നിമിഷങ്ങൾക്ക്‌ ശേഷമാണ്‌. &lt;br /&gt;രേഖയുടെ ജീവിതം വിജയമോ, പരാജയമോ എന്നു പറയില്ല. എങ്ങനെയാണ്‌ ജീവിതത്തിന്റെ ജയവും പരാജയവും അളക്കുക? അതൊരു വലിയ അർത്ഥമില്ലായ്മയാണ്‌. ചിലർക്ക്‌ ജീവിതം ഏതെങ്കിലും വ്യക്തികളിലേക്ക്‌ ചുരുങ്ങി പോകുന്നുണ്ടാവും. ചിലർക്ക്‌ മറ്റു ചില വ്യക്തികളിലേക്ക്‌ അതു വളർന്നു പോകുന്നുണ്ടാവും. തത്വചിന്തകൾ താനറിയാതെ ഇപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. &lt;br /&gt;&lt;br /&gt;അയാൾ നടന്നു കാറിനു സമീപമെത്തി.&lt;br /&gt;കാറിന്റെ ഡോർ തുറക്കാൻ താക്കോൽ പോക്കറ്റിൽ നിന്നെടുക്കുമ്പോൾ അറിയാതെ രേഖയിരുന്നിടത്തേക്ക്‌ നോക്കി. അവർ അവിടെയില്ല. &lt;br /&gt;&lt;br /&gt;കുറച്ച്‌ ദൂരെയായി, തിരകൾക്കരികെ, രണ്ടു രൂപങ്ങൾ. ഒരമ്മയും മകളും. അവർ കൈകോർത്ത്‌ നടന്ന് തിരകളുടെ കൈകളിലേക്ക്‌ നടന്നു കയറുകയും, തിരിച്ച്‌ മണലിലേക്ക്‌ പിന്നോക്കം നടക്കുകയും ചെയ്യുന്നു. വീണ്ടും ഉത്സാഹത്തോടു കൂടി തിരകൾക്ക്‌ നേരെ. രേഖയും അനീഷയും അവരുടെ ലോകവും. അവർ സന്തോഷവതികളാണ്‌. ഇനി വിചാരങ്ങൾക്ക്‌ കുറച്ച്‌ നേരം വിശ്രമം. അയാൾ ഡോർ തുറന്ന് ചെറുതായി ചിരിച്ചു കൊണ്ട്‌ കാറിനുളിലേക്ക്‌ കയറി.&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;23,454&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-4480944943138863161?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/4480944943138863161/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/09/blog-post_29.html#comment-form' title='36 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4480944943138863161'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/4480944943138863161'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/09/blog-post_29.html' title='വെറുതെ'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>36</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-7854869472865770759</id><published>2011-09-26T18:24:00.000+13:00</published><updated>2011-09-26T18:24:34.247+13:00</updated><category scheme='http://www.blogger.com/atom/ns#' term='വീഡിയോ'/><title type='text'>ഇറാക്കും, അമേരിക്കയും, എണ്ണയും</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;എനിക്കൊന്നും പറയാനില്ല.&lt;br /&gt;ഈ വീഡിയോ എല്ലാം പറയും.&lt;br /&gt;&lt;br /&gt;ഇപ്പോഴും അമേരിക്ക എന്നു കേട്ടാൽ അങ്ങോട്ട്‌ പോകാൻ കച്ചകെട്ടുന്നവർ നമ്മുക്കിടയിൽ എത്ര പേർ?&lt;br /&gt;&lt;br /&gt;എനിക്ക്‌ ഒരു ചോദ്യം മാത്രം - നമ്മൾ മനുഷ്യർ തന്നെയാണോ?&lt;br /&gt;&lt;br /&gt;ആരേയും ശപിക്കാൻ ആർക്കും താത്പര്യമുണ്ടാവില്ല. എന്നാൽ ഇതൊക്കെ കാണുമ്പോൾ.. അമേരിക്ക ഒന്നു നശിച്ച്‌ തരിപ്പണമാകാൻ ചിലരെങ്കിലും മനസ്സറിഞ്ഞ്‌ ശപിച്ച്‌ പോകും..&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;iframe width="420" height="315" src="http://www.youtube.com/embed/bNejsQLqbE0" frameborder="0" allowfullscreen&gt;&lt;/iframe&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-7854869472865770759?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/7854869472865770759/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/09/blog-post_26.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/7854869472865770759'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/7854869472865770759'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/09/blog-post_26.html' title='ഇറാക്കും, അമേരിക്കയും, എണ്ണയും'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://img.youtube.com/vi/bNejsQLqbE0/default.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-254773717788252678</id><published>2011-09-21T17:06:00.003+12:00</published><updated>2011-09-21T17:07:26.515+12:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>രാജകുമാരനോടൊപ്പം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;മുത്തശ്ശിയാണ്‌ കഥ പറഞ്ഞു കൊടുക്കുക.&lt;br /&gt;എന്നും ഒരേ കഥ. ഒരേ കഥാപാത്രങ്ങൾ. മനുവിനു മടുപ്പില്ല. അവനു കഥ മുഴുവനും മനപ്പാഠമാണ്‌. രാജകുമാരനും, രാജകുമാരിയും, ദുഷ്ടനായ മന്ത്രവാദിയും. രാജകുമാരന്റെ കുതിരയ്ക്ക്‌ പോലും എന്നും ഒരേ നിറം - വെളുപ്പ്‌. അതിന്റെ പുറത്ത്‌ കയറി ഏഴുമലകൾ താണ്ടിച്ചെന്നാണ്‌ മന്ത്രവാദി തട്ടിക്കൊണ്ടു പോയ രാജകുമാരിയെ രക്ഷപെടുത്തുക. &lt;br /&gt;&lt;br /&gt;എന്നാണ്‌ ഞാൻ അവരെ കാണുക? &lt;br /&gt;മനുവിന്‌ രാജകുമാരനെ കാണണം. രാജകുമാരിയെ കാണണം.&lt;br /&gt;മന്ത്രവാദിയെ കാണണ്ട. ദുഷ്ടനാ, കണ്ടാൽ ചിലപ്പോൾ തന്നെയും തടവിലാക്കിയാലോ?. മനുവിന്റെ ദിവാസ്വപ്നങ്ങളിൽ രാജകുമാരനും, വെളുത്ത കുതിരയും നിറഞ്ഞു നിന്നു. അതിന്റെ വാലിലൊന്നു തൊടണം. എന്തൊരു മിനുസമായിരിക്കും!.&lt;br /&gt;&lt;br /&gt;മനുവിനു ഏറ്റവും വലിയ കൂട്ട്‌ മുത്തശ്ശിയാണ്‌. കൂടെ കൂടെ കൂട്ടുവെട്ടുന്നതും ഇതേ മുത്തശ്ശിയുമായിട്ടു തന്നെ. &lt;br /&gt;'എനിക്ക്‌ രാജകുമാരനെ കാണണം. വെളുത്ത കുതിരേടെ വാലി തൊടണം'.&lt;br /&gt;ഒരു ചൂടുള്ള രാത്രിയിൽ മനു മുത്തശ്ശിയോട്‌ തന്റെയാഗ്രഹം പറഞ്ഞു. &lt;br /&gt;ചൂടാണെങ്കിലും നല്ല കുളിരു തോന്നുന്നുണ്ട്‌.&lt;br /&gt;'കുഞ്ഞെ.. അതു കഥയല്ലേ?' വിറയുള്ള ശബ്ദത്തിൽ മുത്തശ്ശി പറഞ്ഞു. &lt;br /&gt;'എനിക്കിന്നു തന്നെ കാണണം'. മനു വാശിയുടെ സ്വരത്തിൽ പറഞ്ഞു.&lt;br /&gt;&lt;br /&gt;'കുഞ്ഞുറങ്ങിക്കോ, സ്വപ്നത്തിൽ രാജകുമാരൻ വരും. മുത്തശ്ശി കഥ പറഞ്ഞു തരാം..'&lt;br /&gt;മുത്തശ്ശി അതു പറഞ്ഞു കണ്ണുനീരൊപ്പി.&lt;br /&gt;മനു കണ്ണുകളിറുക്കിയടച്ചു കിടന്നു.&lt;br /&gt;'ഒരിടത്തൊരിടത്ത്‌..' അങ്ങനെയാണ്‌ മുത്തശ്ശി കഥ പറഞ്ഞു തുടങ്ങുകയെന്നു മനുവിനു നല്ലതു പോലെയറിയാം.&lt;br /&gt;അതു കേൾക്കാനവൻ കാതോർത്തു.&lt;br /&gt;മുത്തശ്ശി കഥ പറഞ്ഞു കൊണ്ടിരുന്നു..&lt;br /&gt;മുത്തശ്ശി പറഞ്ഞത്‌ ശരിയാണ്‌. അതാ കുളമ്പടി കേൾക്കാം!. മുത്തശ്ശി കേൾപ്പിച്ചു തന്ന അതേ ശബ്ദം. മനു സ്വപ്നലോകത്തിലെത്തി.&lt;br /&gt;രാജകുമാരനു എന്തു ഭംഗിയാണ്‌. പട്ടു കുപ്പായൊക്കെയിട്ട്‌..കഴുത്തിൽ സ്വർണ്ണമാലയുണ്ട്‌. കൈയ്യിൽ തിളങ്ങണ കല്ലു വെച്ച മോതിരങ്ങളുണ്ട്‌. &lt;br /&gt;രാജകുമാരൻ എന്റെ നേരെയാണ്‌ വരുന്നത്‌!&lt;br /&gt;ഇപ്പോൾ രാജകുമാരന്റെ കുതിരയെ നല്ലോണം കാണാം. &lt;br /&gt;'തൊട്ടു നോക്കുന്നോ?' രാജകുമാരന്റേതാണു ചോദ്യം.&lt;br /&gt;അതെ എന്നർത്ഥത്തിൽ മനു തലയാട്ടി.&lt;br /&gt;'തൊട്ടോ!'&lt;br /&gt;തൊട്ടു നോക്കി. വിചാരിച്ച പോലെ തന്നെ.. എന്തു മിനുസം!!&lt;br /&gt;'എവിടെ പോവാ?'&lt;br /&gt;'രാജകുമാരിയെ കൂട്ടി കൊണ്ടു വരാൻ. വരുന്നോ?'&lt;br /&gt;'ങാ..'&lt;br /&gt;'എന്നാൽ കേറിക്കോ!' അതും പറഞ്ഞു രാജകുമാരൻ മനുവിനെ എടുത്ത്‌ കുതിരപ്പുറത്തിരുത്തി. അതിനു ശേഷം കുതിരപ്പുറത്ത്‌ കയറിയിരുന്നു.&lt;br /&gt;'നല്ല വേഗത്തിൽ പോണം..രാജകുമാരി പാവം..' മനു പറഞ്ഞു.&lt;br /&gt;'ശരി'&lt;br /&gt;എന്തൊരു തണുപ്പ്‌...&lt;br /&gt;'മോനെ കണ്ണു തുറക്ക്‌..'&lt;br /&gt;കണ്ണു തുറക്കാനോ? എനിക്ക്‌ രാജകുമാരന്റെ കൂടെ പോണം..രാജകുമാരിയെ രക്ഷിക്കണം. മനു കണ്ണുകൾ തുറന്നതേയില്ല.&lt;br /&gt;'മോനെ ഒന്നു കണ്ണു തുറക്ക്‌ മോനെ..അമ്മയല്ലേ പറയുന്നത്‌..ഒന്നു തുറക്ക്‌ മോനെ..'&lt;br /&gt;ഈ അമ്മയ്ക്ക്‌ ഒന്നും അറിയില്ല.. അമ്മേടെ മോൻ കുതിരപ്പുറത്ത്‌ പോകുന്നത്‌ കണ്ടില്ലേ?&lt;br /&gt;താമസിച്ചാൽ മന്ത്രവാദി രാജകുമാരിയെ പിടിച്ചു ജയിലിലിടും..&lt;br /&gt;&lt;br /&gt;അതാ മന്ത്രവാദിയുടെ കോട്ട.&lt;br /&gt;ഇവിടം മുഴുവനും ഇരുട്ടാണല്ലോ..&lt;br /&gt;'പയ്യെ..പോവാം..മന്ത്രവാദി കേക്കണ്ട..' മനു രാജകുമാരനോട്‌ പറഞ്ഞു.&lt;br /&gt;'ശരി..'&lt;br /&gt;യാത്ര തുടർന്നു..&lt;br /&gt;അപ്പോൾ അകലെ അമ്മയുടെയും അച്ഛന്റെയും കരച്ചിൽ ചെറുതായി മനു കേട്ടു.&lt;br /&gt;'ഈ അമ്മയ്ക്കൊന്നുമറിയില്ല്ല..ഞാൻ രാജകുമാരിയെ രക്ഷിച്ചേച്ച്‌ ഇപ്പോ വരാം..'&lt;br /&gt;രാജകുമാരനും മനുവും കുതിരപ്പുറത്തിരുന്ന് പതുക്കെ ഇരുട്ടിലേക്ക്‌ കയറി പോയി..&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;23,053&lt;/span&gt; &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/5384745300600113026-254773717788252678?l=neehaarabindhukkal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://neehaarabindhukkal.blogspot.com/feeds/254773717788252678/comments/default' title='Post Comments'/><link rel='replies' type='text/html' href='http://neehaarabindhukkal.blogspot.com/2011/09/blog-post_9601.html#comment-form' title='34 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/254773717788252678'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/5384745300600113026/posts/default/254773717788252678'/><link rel='alternate' type='text/html' href='http://neehaarabindhukkal.blogspot.com/2011/09/blog-post_9601.html' title='രാജകുമാരനോടൊപ്പം'/><author><name>Sabu M H</name><uri>http://www.blogger.com/profile/16322328791288156437</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='28' height='32' src='http://1.bp.blogspot.com/_tjvPbksgFxs/TMNP_ojt1hI/AAAAAAAAASo/a-i8mBqDVrY/S220/blog+picture.jpg'/></author><thr:total>34</thr:total></entry><entry><id>tag:blogger.com,1999:blog-5384745300600113026.post-4035188134125216845</id><published>2011-09-21T02:00:00.002+12:00</published><updated>2011-09-28T19:19:11.563+13:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നഗരത്തിൽ ഒരു ദിവസം</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;നഗരത്തിന്റെ കറുത്ത നിരത്തുകൾ തിളയ്ക്കുകയാണ്‌. ആവി ഉയരുന്നത്‌ കാണാം.&lt;br /&gt;തന്നോടൊപ്പം നഗരവും വിയർത്തു കുളിക്കുന്നുവെന്ന് ശ്യാമപ്രസാദിനു തോന്നി. ഉപ്പുരസം നിറഞ്ഞ വിയർപ്പു മാത്രമല്ല അയാളെ അലോസരപ്പെടുത്തിയത്‌; ആരേയും വകവെയ്ക്കാതെ, വഴി നിറഞ്ഞ്‌, സകലരേയും മൂടിപൊതിഞ്ഞ്‌ കടന്നുപോകുന്ന പൊടിപടലങ്ങൾ. അതിനെ പ്രതിരോധിക്കാൻ ആർക്കും കഴിയില്ല.&lt;br /&gt;&lt;br /&gt;നല്ല വിശപ്പുണ്ട്‌. ഒരു ഓട്ടോ റിക്ഷ പിടിച്ചാൽ അടുത്തു തന്നെയുള്ള ബന്ധുവീട്ടിൽ പോകാം. വിശ്രമിക്കാം. ഊണു സമയമായതു കൊണ്ട്‌ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷെ കടപ്പാടിന്റെ കാണാച്ചരടുകൾ വീണ്ടും മുറുകും. ഒരിക്കലും അഴിച്ചു മാറ്റുവാനോ, മുറിച്ചെറിയുവാനോ സാധിക്കാത്തവിധം അതു കഴുത്തിൽ മുറുകും. ആ ഒരു ചിന്ത മാത്രമാണ്‌ ശ്യാം എന്നും, പ്രസാദ്‌ എന്നും പലരും വിളിക്കുന്ന അയാളെ ആ ഒരു ബന്ധുസന്ദർശനത്തിൽ നിന്നും തടഞ്ഞു നിർത്തിയത്‌. ഇതേ നഗരത്തിൽ വർഷങ്ങൾക്ക്‌ മുൻപ്‌ അയാൾ വന്നത്‌ കോളേജ്‌ വിദ്യാഭ്യാസത്തിനായിരുന്നു. അകലെയുള്ള ഗ്രാമത്തിൽ നിന്നും വരുമ്പോൾ പഠിക്കുക എന്നൊരു ചിന്ത മാത്രം ഉള്ളിലൊരു പ്രാർത്ഥന പോലെ കൊണ്ടു നടന്ന പൊടിമീശക്കാരനായിരുന്നു. വളരെ കുറച്ച്‌ സുഹൃത്തുക്കൾ. നഗരത്തിലെ ആർഭാടങ്ങളുടെ രുചിയറിയുവാൻ വല്ലപ്പോഴും സഹായിച്ചിരുന്ന ഒന്നു രണ്ടു പേർ. അതു മാത്രമായിരുന്നു ഈ നഗരവുമായി അയാൾക്കുണ്ടായിരുന്ന ബന്ധം.&lt;br /&gt;&lt;br /&gt;ഇന്ന് ജോലി സംബന്ധമായി വരുമ്പോൾ ശ്യാം തലയുയർത്തിപിടിച്ചിരുന്നു. നഗരത്തിന്റെ ഇച്ഛയ്ക്ക്‌ മുന്നിൽ കീഴടങ്ങാത്ത സ്വന്തം ആത്മവിശ്വാസത്തിൽ അയാൾക്ക്‌ അഭിമാനമുണ്ട്‌. &lt;br /&gt;&lt;br /&gt;നഗരം മുഴുവനും ഭക്ഷണശാലകൾ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. നഗരത്തിനു വിശപ്പാണ്‌. ആർത്തിയാണ്‌. ചിലപ്പോൾ ഭക്ഷണം..ചിലപ്പോൾ ജീവനുള്ള മാംസം.. രണ്ടായാലും, തൃപ്തിപ്പെടുത്താൻ ആയിരം മാർഗ്ഗങ്ങൾ. നഗരത്തിനു മുഖങ്ങൾ അനവധിയാണ്‌. ഏതൊരു അഭിനേതാവിന്റേയും വൈഭവത്തെ വെല്ലുവിളിക്കുന്ന ഭാവങ്ങൾ നിറഞ്ഞ മുഖങ്ങൾ. വിയർപ്പു മണമുള്ള, പശിമയുള്ള പകൽമുഖവും, പാതികൂമ്പിയ മിഴികളുള്ള രാത്രിമുഖവും അതിൽ ചിലതു മാത്രം. ഇവിടെ രാത്രി നിയോൺ കണ്ണുകൾ മിഴിചിമ്മാതെയിരിക്കും. സൽസാ നൃത്തമാടാൻ ഇണയെ തിരഞ്ഞ്‌ കൗമാരത്തിന്റെ ഇടറിയ കാലുകൾ നടന്നു പോകും.&lt;br /&gt;&lt;br /&gt;വഴിയിലെ തട്ടുകടയിലിരുന്ന് ചിലർ കഴിക്കുന്നത്‌ കണ്ടു. അതു കണ്ടപ്പോൾ വിശപ്പിന്റെ തീനാളങ്ങൾക്ക്‌ ശക്തി കൂടിയതു പോലെ. അയാൾ 'A/C' എന്നെഴുതി വെച്ചിരുന്ന ഒരു ഹോട്ടലിനു നേരെ നടന്നു. കയറി പോകുമ്പോൾ വലതു കൈ കൊണ്ട്‌ കൈലേസെടുത്ത്‌ അരക്കയ്യൻ ഷർട്ടിന്റെ കോളർ ഉയർത്തി അവിടെ കുഴമ്പു പരുവത്തിൽ അമർന്നിരുന്ന വിയർപ്പിന്റേയും, പൊടിയുടേയും മിശ്രിതം തുടച്ചു മാറ്റി. തിരികെ തന്റെ അയഞ്ഞ കറുത്ത പാന്റ്സിന്റെ പോക്കറ്റിനുള്ളിലേക്ക്‌ തിരുകുമ്പോൾ പടിക്കലിൽ നിന്ന തലപ്പാവുകാരൻ ആഭിവാദ്യം ചെയ്യുന്നത്‌ ശ്രദ്ധയിൽ പെട്ടു. മദ്ധ്യവസ്ക്കനായ അയാളെ തിരികെ അഭിവാദ്യം ചെയ്യണമോ, അതോ നന്ദി പറയണമോ എന്നു സംശയം തോന്നിയെങ്കിലും, ഒന്നും പറയാതെ ഒരു ചെറിയ ചിരിയിൽ ഒതുക്കി തണുത്ത ലോകത്തേക്ക്‌ പ്രവേശിച്ചു. ഉള്ളിൽ സ്വർഗ്ഗമാണ്‌. പൊടിയില്ല, പുകയില്ല, നേർത്ത സംഗീതം നിറഞ്ഞ വലിയ ഒരു ഹാൾ. കുടുംബവുമായി വരുന്നവർക്കായി മുറികൾ പോലെ ചില ഭാഗത്ത്‌ തിരിച്ചു വെച്ചിട്ടുണ്ട്‌. കൈകഴുകി വന്നിരുന്ന് ഭക്ഷണത്തിനു ഓർഡർ കൊടുത്തു. ചുമരുകളിലെ വർണ്ണചിത്രങ്ങളിൽ കൂടി കണ്ണോടിച്ച്‌ സമയം ചിലവഴിച്ചു. ഈ ഒരു ഹോട്ടൽ പണിയാനും ഈ ഹാൾ ഇത്രയും മനോഹരമായി സജ്ജീകരിക്കുവാനും എത്ര പണം ഇതിന്റെ ഉടമസ്ഥൻ ചിലവാക്കിയിട്ടുണ്ടാവും? സാമാന്യം തിരക്കുണ്ട്‌. എന്നാൽ എല്ലാവരും ശബ്ദം താഴ്ത്തിയാണ്‌ സംസാരിക്കുന്നത്‌. മേശകൾ അതിനു തക്കവണ്ണമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ഒരിക്കൽ കുടുംബവുമായി ഇവിടെ വരണം. വല്ലപ്പോഴും ഒരു ആർഭാടം ആവാം. മേശപ്പുറത്ത്‌ മൂന്ന പോൾസലേയിൻ കൂജകൾ. ഒന്നിൽ സാമ്പാർ, അടുത്തതിൽ രസം, മൂന്നാമത്തേതിൽ മോര്‌. ഇതിലപ്പുറം എന്തു വേണം?&lt;br /&gt;&lt;br /&gt;ഊണു വന്നു. ആവി പറക്കുന്ന ചോറിൽ ചൂട്‌ സാമ്പാറൊഴിച്ചു, ക്യാബേജ്‌ തോരനും, പയർമണികളും ചേർത്തു കുഴച്ചു. ഉരുളയ്ക്ക്‌ മാങ്ങാ അച്ചാറു കൊണ്ടൊരു തൊടു കുറി. നേരെ വിശപ്പിന്റെ വായിലേക്ക്‌. മധുരം, എരിവ്‌, കയ്പ്പ്‌, പുളിപ്പ്‌..രുചി നാലും രസമുകുളങ്ങളിൽ നിറഞ്ഞു. എണ്ണ മുഴുവനായി വറ്റാത്ത പപ്പടത്തിൽ നിന്നും ഒരു കഷ്ണം പൊട്ടിച്ചെടുത്ത്‌ വായിലിട്ടു. വായ്ക്കകത്ത്‌ ശബ്ദഘോഷം. ശ്യാം ആസ്വദിച്ച്‌ കഴിച്ചു കൊണ്ടിരുന്നു. മിശ്രണങ്ങളുടെ പരീക്ഷണം. ഓരോ ഉരുളയും ഓരോ രുചിക്കൂട്ട്‌. കുറച്ച്‌ നേരത്തിനകം പാത്രമൊഴിഞ്ഞു. കറിവേപ്പില, പചമുളക്‌, ഇഞ്ചി ഇവയിട്ടിളക്കിയ മോര്‌ ഒരു കവിൾ. തൊണ്ട കുളിർപ്പിച്ചു കൊണ്ടത്‌ താഴേക്ക്‌. ഇപ്പോൾ പൂർണ്ണമായിരിക്കുന്നു. സമ്പൂർണ്ണം. ഒരു നിമിഷമിരുന്ന ശേഷം അയാൾ കൈ കഴുകാനെഴുന്നേറ്റു. എഴുന്നേറ്റ്‌ പോകുമ്പോഴാണ്‌ ശ്യാം കുറച്ചപ്പുറത്തെ മേശയ്ക്കരികിലിരുന്നയാളെ കണ്ടത്‌. ശരൺ തന്നെ. ഒരു സംശയത്തിനും സ്ഥാനമില്ല. കുറച്ച്‌ കൂടി വണ്ണം വെച്ചിരിക്കുന്നു. അവൻ കറുത്തു പോയോ എന്നും സംശയം. അരക്കയ്യൻ ഷർട്ടിന്റെ കൈ ഒന്നു കൂടി തെറുത്ത്‌ കയറ്റി വെച്ചിരിക്കുന്നു. അവനെങ്ങനെ ഇത്രയും മസിലുകൾ? കോളേജിൽ പഠിക്കുമ്പോൾ അവനു കരാട്ടെയിലായിരുന്നു താത്പര്യം. ക്ഷണിച്ചതാണ്‌ ഒരു വട്ടം. വയ്യ ചവിട്ടും തൊഴിയും കൊള്ളാൻ. &lt;br /&gt;&lt;br /&gt;ശ്യാമും ശരണും. അവർ ഒന്നിച്ചായിരുന്നു മിക്കപ്പോഴും. അതു കൊണ്ട്‌ തന്നെ അവർ 'എസ്‌ എസ്‌' എന്നറിയപ്പെട്ടു. ശ്യാം കൈകൾ കഴുകുമ്പോഴും ശരണിനെ കുറിച്ചോർത്തു കൊണ്ടിരുന്നു. ഒരിക്കൽ ബൈക്ക്‌ ആക്സിഡന്റായ ശരണിനു രക്തം കൊടുത്തത്‌ ശ്യാമായിരുന്നു. 'നിന്റെ ചോരയാണ്‌ എന്നെ രക്ഷിച്ചത്‌' അതു പറഞ്ഞ്‌ തന്റെ കൈയ്യും പിടിച്ച്‌ ശരൺ കരഞ്ഞതും..നരച്ചു പോകാത്ത ഓർമ്മച്ചിത്രങ്ങൾ..&lt;br /&gt;&lt;br /&gt;ശ്യാം ശരണിരുന്ന മേശയ്ക്കരികിലേക്ക്‌ ചെന്നു.&lt;br /&gt;അടുത്തു കണ്ടപ്പോൾ ഒന്നു സംശയിച്ചു. അകലെ നിന്നു കണ്ടുറപ്പിച്ചതാണ്‌. എന്നിട്ടിപ്പോൾ.. വണ്ണം വെച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ പോരാ. ഒരു കാളക്കൂറ്റനായിരിക്കുന്നു!.&lt;br /&gt;&lt;br /&gt;'ശരൺ..' ശ്യാം കുറച്ച്‌ സംശയത്തോടെയാണ്‌ പേർ വിളിച്ചത്‌.&lt;br /&gt;ഒരു നിമിഷം അയാൾ ശ്യാമിനെ നോക്കിയിരുന്നു.&lt;br /&gt;'എടാ!..നീയിരിക്ക്‌'&lt;br /&gt;'നീയെന്താ ഇവിടെ? എത്ര നാളായി..' ശ്യാം ശരണിനെ തന്നെ നോക്കിയിരുന്നപ്പോൾ ശരൺ ചോദിച്ചു.&lt;br /&gt;'ഒരു ഓഫീസ്‌ കാര്യത്തിനു വന്നതാണ്‌. നീ എന്തു ചെയ്യുന്നു?'&lt;br /&gt;'ആ
