tag:blogger.com,1999:blog-53847453006001130262024-02-25T09:46:15.307+13:00നീഹാരബിന്ദുക്കൾSabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.comBlogger272125tag:blogger.com,1999:blog-5384745300600113026.post-82059735537857057782023-12-03T15:18:00.001+13:002023-12-03T15:18:21.759+13:00അറുപത് പടികൾ കടന്ന്...<div style="text-align: left;"><br />അറുപത് പടികൾ...ഞാൻ എണ്ണി നോക്കിയതാണ്.<br />എന്റെ അപാർട്ട്മെന്റിലേക്കുള്ളത്.<br />മനഃപൂർവ്വം എണ്ണിയതാണ്.<br />എണ്ണിപോയതാണ്.<br />ഇതുവരേയും എണ്ണിയിരുന്നില്ല്ല.<br />എണ്ണാൻ തോന്നിയിരുന്നില്ല.<br />എണ്ണാൻ അവസരം കിട്ടിയിരുന്നില്ല.<br /><br />ലിഫ്റ്റ് കേടായതെന്നാണ്?<br />അറിയില്ല്ല. ഓർക്കാനാവുന്നില്ല.<br />ഓറ്റയ്ക്കാവുമ്പോൾ ഓർമ്മകൾ തേഞ്ഞ് തുടങ്ങും.<br />മാറാലകൾ നിറഞ്ഞ മുറി പോലെയാവും.<br /><br />പടികളും എന്റെ കാൽമുട്ടുകളും മത്സരത്തിലാണിപ്പോൾ.<br />പടികൾ പണ്ടേ മത്സരിക്കാൻ മിടുക്കരാണ്!<br />മത്സരിക്കാൻ ജനിച്ചവർ!<br />എന്റെ കാൽമുട്ടുകൾ ഇങ്ങനെ ഒരു മത്സരം വരുന്നതെങ്ങനെയറിയാനാണ്?!<br />അത് കൊണ്ട് തയ്യാറെടുത്തിരുന്നില്ല; ഒന്നിനും.<br /><br />ലിഫ്റ്റിനടുത്ത് ശിവരാമേട്ടൻ നിൽക്കും, ലിഫ്റ്റ് കേടായിട്ടും.<br />ശിവരാമേട്ടൻ മാത്രം.<br />ശിവരാമേട്ടൻ എന്നും അവിടെയുണ്ടായിരുന്നു.<br />ആരും അതുവരേയും ശ്രദ്ധിച്ചിരുന്നില്ല.<br />ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.<br />എന്തിനാണിപ്പോഴും ശിവരാമേട്ടൻ അവിടെ?<br />ചിലപ്പോൾ കാണുമ്പോൾ ചിരിക്കാൻ വേണ്ടിയാവും.<br />ചിരിക്കാൻ മാത്രം.<br />പിശുക്കില്ലാതെ ചിരിക്കാൻ.<br />ചിലപ്പോൾ ലിഫ്റ്റ് കേടായെന്ന് പറയാൻ മാത്രമാവും.<br />ഇനി കാൽമുട്ടുകളും പടികളും തമ്മിലുള്ള മത്സരം തുടങ്ങാൻ പോവുകയാണെന്ന് സൂചിപ്പിക്കാനാവും.<br /><br />അമ്പത്തിയൊമ്പതാമത്തെ പടിയിൽ നിൽക്കുമ്പോൾ ഒരാശ്വാസം.<br />ഇനിയൊരു പടി കൂടി.<br />വെറും ഒരു പടി കൂടി മാത്രം.<br />എന്റെ പ്രായവും പടികളുടെ എണ്ണവും ഒന്ന്.<br />മുകളിലേക്ക് ഇനിയും പടികളുണ്ട്.<br />കയറണമെന്നുണ്ട്...പക്ഷെ കാൽമുട്ടുകൾ.<br /><br />അങ്ങനെയാണ് രാത്രി ഞാൻ രണ്ടും കല്പിച്ച് കയറിപോയത്.<br />മുകളിൽ ടെറസ്സാണ്.<br />ശൂന്യം.<br />മുഴുവനും നക്ഷത്രങ്ങളുടെ പ്രകാശം.<br />ശൂന്യതയുടെ പ്രകാശം.<br />ഇരുട്ടെന്ന് വിചാരിച്ചിരുന്നിടത്തും പ്രകാശം!<br />ഞാൻ പടികളിറങ്ങി താഴേക്ക് പോയില്ല.<br />താഴെ എന്ത് ചെയ്യാനാണ്?!<br />ഇവിടെ എനിക്ക് കൂട്ട് നക്ഷത്രങ്ങളുണ്ട്.<br />ഒറ്റയ്ക്കല്ല.<br />മുകളിൽ ചെല്ലുമ്പോൾ ഒറ്റയ്ക്കായി പോവുമെന്ന് ഭയമുണ്ടായിരുന്നു.<br />ഇല്ല, ഭയമില്ല, ഭയക്കേണ്ടതില്ല.<br />ഇവിടം സുന്ദരമാണ്.<br />ഇവിടെ ഞാൻ നഷത്രങ്ങളുടെ ഭാഗമാണ്!<br /><br /></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-74753186497245868292023-12-03T13:58:00.000+13:002023-12-03T13:58:02.155+13:00പഴയൊരു ട്രങ്ക് പെട്ടി<div style="text-align: left;"><br />ഇന്നലെയാണാ പഴയ പെട്ടിയേക്കുറിച്ചോർത്തത്.<br />ഇന്നാണാ പഴയ ട്രങ്ക് പെട്ടി ഞാൻ പുറത്തേക്കെടുത്തത്.<br />കട്ടിലിനടിയിലായിരുന്നു അതുവരെ.<br />നിറം ഇലപ്പച്ചയോ, ആകാശനീലയോ?<br />അതോ വിപ്ലവചുവപ്പോ?<br />നിറമെല്ലാം തുരുമ്പ് തിന്നു.<br />തുരുമ്പ് ബാക്കി വെച്ച പെട്ടി.<br /><br />അതിനു മുകളിൽ കൈയ്യും കാലും കുത്തി നിന്ന കട്ടിലിൽ,<br />അമ്മ കിടന്നിരുന്നു - കഴിഞ്ഞാഴ്ച്ച വരെ.<br />തിരിഞ്ഞും മറിഞ്ഞും അമ്മ കിടന്നു.<br />ഉറങ്ങിയും, ഉണർന്നും കിടന്നു.<br />ഓർത്തും, മറക്കാൻ ശ്രമിച്ചും കിടന്നു.<br />കരഞ്ഞും, കരച്ചിലടക്കിയും കിടന്നു.<br />കമഴ്ന്നും, മലർന്നും കിടന്നു.<br />അപ്പോഴെപ്പോഴോ കണ്ണീരൂർന്നാ പെട്ടിയിൽ വീണു കാണും.<br />കുതിർന്ന്, നിറമെല്ലാമിളകി കാണും.<br />എന്നിട്ടുമത് അതിജീവിച്ചു.<br />പക്ഷെ...അമ്മയ്ക്കായില്ല.<br /><br />തുറന്നു കണ്ടിട്ടില്ല, ഞാനാ പെട്ടി ഇതുവരെ.<br />ഉള്ളിലെന്താണെന്നുമറിയില്ല.<br />നിറം മങ്ങിയ തുണികൾ?<br />മഷി മങ്ങിയ കടലാസുകൾ?<br />ഓർമ്മകളൊട്ടിപ്പിടിച്ച സമ്മാനങ്ങൾ?<br />ചിലപ്പോഴതൊന്നുമാവില്ല.<br />ചിലപ്പോഴതെല്ലാമാവാം.<br />പൂട്ടിയ പെട്ടി മുന്നിലിരുപ്പുണ്ട്.<br />മുന്നിൽ വാ പൂട്ടി ഞാനും.<br />പെട്ടിക്കെന്റെ ഭാഷയും, എനിക്ക് പെട്ടിയുടേതുമറിയില്ല.<br />എവിടെയാണതിന്റെ താക്കോൽ?<br />കാണാതായതാവില്ല, കളഞ്ഞതാവും.<br />അമ്മയുമതു പോലെയായിരുന്നു,<br />താഴിട്ടു പൂട്ടിയ പെട്ടി പോലെ.<br />താക്കോൽ കളഞ്ഞ പെട്ടി പോലെ.<br /><br />ഈ പെട്ടിക്കുള്ളിലെന്താണ്?<br />അറിയില്ല, അറിയിച്ചതുമില്ല.<br />ചോദിച്ചില്ല, പറഞ്ഞതുമില്ല.<br />കണ്ടിട്ടില്ല, നോക്കിയിട്ടുമില്ല.<br />കുഞ്ഞുമോൻ വന്നു ചോദിക്കുന്നു,<br />എന്താണതിന്റെ ഉള്ളിലെന്ന്...<br />അറിയില്ലെങ്കിലും പറയണമെന്നുണ്ട്,<br />ഒസ്യത്തിലില്ലാത്തതാണെന്ന്...<br />കൈമാറി കിട്ടിയ നിധിയാണെന്ന്...<br />അതിനുള്ളിൽ മൗനമാണെന്ന്...ഓർമ്മകളാണെന്ന്..<br />അമ്മമണമുള്ള വസ്തുക്കളാണെന്ന്...<br />കൊച്ചു മകനായി വാങ്ങി വെച്ച സമ്മാനങ്ങളാണെന്ന്...<br />വരാമായിരുന്നെനിക്ക്...ഒരുവട്ടമെങ്കിലും...</div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-11341140030119166072023-08-30T22:13:00.000+12:002023-08-30T22:13:25.727+12:00കാലവുമൊത്ത് ഒരു സംഭാഷണം<div style="text-align: left;"><div><br /></div><div>ഞാൻ വെറുതെ ഇരിക്കുകയായിരുന്നു, പതിവു പോലെ ഉദ്യാനത്തിൽ. അവിടെ ആവുമ്പോൾ നല്ല വെളിച്ചമുണ്ട്, നല്ല കാറ്റുണ്ട്, ചുറ്റും ചെടികളുണ്ട്, ചെടികളിൽ ചിത്രശലഭങ്ങളുണ്ട്. എന്തു കൊണ്ടും നല്ല സുഖം. അങ്ങനെ ഇരുന്ന് പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴാണ് ഒരാൾ എന്റെ സമീപത്തേക്ക് വന്നത്. സത്യത്തിൽ അയാൾ എന്റെ അടുത്ത് വരുന്നത് വരെ ഞാൻ അറിഞ്ഞത് പോലുമില്ല. ചിലപ്പോൾ ശബ്ദമുണ്ടാക്കാതെ വന്നതാവാം. ഉദ്യാനത്തിൽ ധാരാളം ബെഞ്ചുകളുണ്ട്. എങ്കിലും അയാൾ എന്റെ അടുത്ത് വന്ന്, ഞാനിരുന്ന ബെഞ്ചിൽ എന്റെ സമീപം ഇരുന്നു. അതിലെനിക്ക് ഒരു ഇഷ്ടക്കേടുമില്ല. ഞാൻ അയാളെ നോക്കി ചിരിച്ചു. അല്ല മന്ദഹസിച്ചു എന്ന് പറയാം. </div><div>‘ഞാൻ ആരെന്ന് മനസ്സിലായോ?’</div><div>ഞാൻ മുഖങ്ങൾ ഓർത്തു നോക്കി. ഇല്ല മനസ്സിലാകുന്നില്ല.</div><div>‘ഇല്ല...മനസ്സിലായില്ല..’</div><div>‘ഞാനാണ് കാലം...’ അയാൾ തികഞ്ഞ ശാന്തതയോടെ പറഞ്ഞു.</div><div>‘കാലനോ?!’</div><div>‘കാലനല്ല...കാലം...കാലം...’ അയാൾ ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ ഒരിക്കൽ കൂടി മറുപടി തന്നു.</div><div>എനിക്ക് സമചിത്തതയോടെ സംസാരിക്കുന്നവരെ ഇഷ്ടമാണ്. വലിയ ഇഷ്ടം. അത് കൊണ്ട് തന്നെ അയാളെ എനിക്ക് ഒരുപാടിഷ്ടമായി.</div><div>‘കാലം...എന്നു വെച്ചാൽ..നിങ്ങളെന്ത് ചെയ്യുന്നു?’</div><div>അയാൾ പതിയെ ഒന്നു ചിരിച്ചു.</div><div>‘എന്താണ് ചെയ്യാത്തത് എന്ന് ചോദിക്കൂ സുഹൃത്തെ..‘</div><div>’സുഹൃത്തെ‘ എന്ന വിളിയും എനിക്കിഷ്ടമായി.</div><div>’എന്താണ് സുഹൃത്തെ നിങ്ങൾ ചെയ്യുന്നത്?‘ ഞാൻ മര്യാദ കാണിച്ചു.</div><div>’ഞാനാണ് എല്ലാം ചെയ്യുന്നത്. സൂര്യനെ തിളപ്പിച്ച് ഇങ്ങനെ ചൂടാക്കി നിർത്തുന്നത് ഞാനാണ്. ചന്ദ്രനെ, നക്ഷത്രങ്ങളെ മേഘങ്ങൾ കൊണ്ട് മൂടുന്നതും ഞാനാണ്. സമയം പോലും എന്റെ സൃഷ്ടിയാണ്‘</div><div>ആഹാ! എത്ര മനോഹരമായിരിക്കുന്നു ആ വാക്കുകൾ. പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും ആ പറഞ്ഞത് എന്തൊക്കെയോ വലിയ കാര്യങ്ങളാണെന്ന് എനിക്ക് തീർച്ചയായി.</div><div>’അപ്പോൾ...അമ്മൂമ്മ പറഞ്ഞ് തന്നത് പോലെ ദൈവമല്ലെ ഇതൊന്നും ചെയ്യുന്നത്?‘</div><div>’ഏത് അമ്മൂമ്മ?..അല്ലെങ്കിലും ലോകത്ത് ഏതെങ്കിലും അമ്മൂമ്മ എപ്പോഴെങ്കിലും സത്യം പറഞ്ഞ് കേട്ടിട്ടുണ്ടോ?‘</div><div>എനിക്ക് സംശയമായി. എനിക്ക് അമ്മൂമ്മയെ അവിശ്വസിക്കേണ്ട കാര്യമൊന്നുമില്ല. കാരണവുമില്ല. പാവം അമ്മൂമ്മ.</div><div>’എന്റെ അമ്മൂമ്മ പാവം..സത്യം മാത്രേ പറയൂ..‘ എനിക്കത് പറഞ്ഞോളാൻ വയ്യെന്നായി. പക്ഷെ പറഞ്ഞില്ല. ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്ന ആൾ സമചിത്തതയോടെ ഇരിക്കുകയാണ്. എന്റെ ഒരു നാവ്പിഴ കൊണ്ട് അത് തകർന്ന് തരിപ്പണമായാലോ?</div><div>’എനിക്കൊരു സംശയം...ചോദിച്ചോട്ടെ?‘ അടുത്ത നിമിഷം വിനയം എന്നെ ബാധിച്ചു. കലി ബാധിച്ചു എന്നൊക്കെ പറയില്ലെ? അത് പോലെ.</div><div>’ഉം..‘ അയാൾ ഗംഭീരമായൊന്നു മൂളി. ആ മൂളൽ കേട്ടപ്പോൾ തന്നെ എനിക്ക് ബോധ്യമായി എന്റെ സംശയം തീർത്തു തരാൻ അയാളെ കവിഞ്ഞ് വേറൊരാളില്ലെന്ന്.</div><div>‘ഈ...സൂര്യനെ തിളപ്പിക്കുന്നതും, ചന്ദ്രന്റെ മൂടുന്നതുമൊക്കെ എന്തിനാ?’</div><div>പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്റെ ചോദ്യം കൈയ്യെത്തിപിടിച്ച് വിഴുങ്ങണമെന്ന് തോന്നി. ‘ഇയാൾക്ക് വേറെ പണിയൊന്നുമില്ലെ?’ എന്ന ടോണിലായി പോയി എന്റെ ചോദ്യം.</div><div>‘ഉണ്ടല്ലോ...’ സമചിത്തന്റെ ശാന്തത നിറഞ്ഞ മറുപടി വന്നു.</div><div>‘മനുഷ്യരെ കൊണ്ട് ഈ മാതിരി സംശയങ്ങൾ ചോദിപ്പിക്കുന്നതും ഈ ഞാൻ തന്നെ!’</div><div>ഞാൻ പെട്ടു.</div><div>‘അപ്പോൾ...മനുഷ്യന്റെ സ്വന്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലെന്നാണോ?’ അത് ചോദിച്ചു കഴിഞ്ഞപ്പോൾ എനിക്കെന്റെ സ്വന്തം ബുദ്ധിശക്തിയിൽ തന്നെ അഭിമാനം തോന്നി.</div><div>‘എന്താണ് സ്വാന്തന്ത്ര്യം?’ ഇപ്പോൾ ചോദ്യം എന്നോടാണ്. ചോദ്യചിഹ്നത്തിന്റെ വളഞ്ഞ് കൂർത്ത അറ്റം എന്റെ നേർക്ക് നീണ്ട് നില്ക്കുകയാണ്.</div><div>അതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്. സംശയമില്ല.</div><div>‘സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ..എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം..’</div><div>അല്ലെ? അങ്ങനെയല്ലെ? എന്ന ഭാവത്തിൽ ഞാൻ നോക്കി.</div><div>അയാൾ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ എന്റെ ഉത്തരം തവിട് പൊടിയായി. ആ പൊടി അവിടം മുഴുക്കെയും നിറഞ്ഞ് എനിക്ക് കണ്ണ് കാണാൻ പറ്റാതായി.</div><div>‘എന്നാൽ റോഡിൽ മന്ത്രി പോകുമ്പോൾ തടഞ്ഞ് നിർത്തി അയാളോട് സംസാരിക്കാൻ ശ്രമിക്കൂ..അല്ലെങ്കിൽ വേണ്ട അത് വഴി ഒരു കറുത്ത ഷർട്ടും ഇട്ട് പോയാലും മതി...എന്താ സാധിക്കുമോ?‘</div><div>ഞാൻ ഉത്തരം മുട്ടി നാശമായി.</div><div>’എന്താ നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടോ?‘</div><div>ഉത്തരം മുട്ടുമ്പോൾ തിരിച്ചു ചോദ്യം ചോദിക്കുക, കൊഞ്ഞനം കാണിക്കുക, ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഇരിക്കുക, ചോദ്യം കേൾക്കാൻ കഴിയാത്തത്ര ദൂരത്തിലേക്ക് പോവുക.. തുടങ്ങിയ തന്ത്രങ്ങൾ എനിക്ക് നല്ല വശമാണ്. പക്ഷെ..ഇവിടെ ഏതെടുത്ത് പ്രയോഗിക്കും എന്ന് ഒരു കൺഫ്യൂഷൻ..</div><div>’എന്നാൽ കേട്ടോ..എനിക്ക് മന്ത്രിയുടെ വണ്ടി കേടാക്കാനാവും, മന്ത്രിയുടെ വഴി തിരിച്ചു വിടാനാവും അതല്ലെങ്കിൽ മന്ത്രിയുടെ കൊരവള്ളിയിലൂടെ പോകുന്ന ഞരമ്പിന്റെ പണി തീർക്കാൻ ആവും...അങ്ങനെ പലതും ചെയ്യാനാവും..അങ്ങനെ പലതും. ഇപ്പോൾ സ്വാതന്ത്ര്യം എന്ന് വെച്ചാൽ എന്താണെന്ന് മനസ്സിലായോ?‘</div><div>’അടിയൻ‘ എന്ന് പറയണോ, ’റാൻ‘ എന്ന് പറയണോ, അതോ ’സർ‘ എന്നു പറയണോ? മുട്ടൻ സംശയം.</div><div>’അപ്പോൾ ദൈവം എന്നൊരു ആളില്ലെ?‘ എന്റെ ദൈവവിശ്വാസത്തിന്റെ കടക്കലിൽ കത്തി വെയ്ക്കുന്ന ചോദ്യം ഞാൻ മുന്നിലേക്കിട്ടു.</div><div>’സുഹൃത്തെ, ദൈവത്തിനെ ഞാൻ ഒരിക്കൽ സൃഷ്ടിച്ചതാണ്...വെറുതെ ഒരു നേരമ്പോക്കിന്...മനുഷ്യർക്ക് ചുമ്മാ തട്ടിക്കളിക്കാൻ..‘</div><div>’എന്നിട്ട്?‘</div><div>’കുറച്ച് കഴിഞ്ഞപ്പോൾ മനുഷ്യരിൽ ചിലർ സ്വയം ദൈവമെന്ന് പറയാൻ തുടങ്ങി‘</div><div>’എന്നിട്ട്?‘</div><div>’എന്നിട്ടിപ്പോ ആ മണ്ടന്മാരെല്ലാം കൂടി കൂട്ടയടിയാണ്..ചിലപ്പോ ബോറടിക്കുമ്പോ ഞാനതും നോക്കി ഇരിക്കും.. നല്ല രസാണ്..‘</div><div>’അതിനൊരു തീരുമാനമാക്കാൻ പറ്റില്ലെ?‘</div><div>’എന്തിന്?!! ഇതൊക്കെയല്ലെ ഒരു രസം...ഇവരൊന്നും ഇല്ലെങ്കിൽ പിന്നെന്ത് ആഘോഷം?!‘</div><div>’ദിനോസറുകളെ തിരിച്ചു വിളിച്ച പോലെ തിരിച്ചു വിളിച്ചൂടെ?‘ ഞാനെന്റെ ശാസ്ത്രജ്ഞാനം പൊടുന്നനെ വെളിവാക്കി.</div><div>’ശരിയാണ്...എനിക്കങ്ങനെ ചെയ്യേണ്ടി വന്നു.. ഞാനാണ് അതിന്റെയൊക്കെ മണ്ടയിലേക്ക് ഉല്ക്കയെടുത്തെറിഞ്ഞത്..‘</div><div>’എന്തായിരുന്നു കാരണം?‘</div><div>’മാനുഫാക്ച്ചറിംഗ് ഡിഫക്ട്‘ അയാൾ പതിയെ പറഞ്ഞു.</div><div>’എന്നു വെച്ചാ?‘</div><div>’നിർമ്മാണപ്രക്രിയയിൽ ഉണ്ടായ തകരാറെന്ന്..‘</div><div>’എന്ത് തകരാർ?‘</div><div>’ആദ്യമായിട്ട് ഉണ്ടാക്കിയതല്ലെ?..അങ്ങനെ സംഭവിച്ചു പോയി...പണിഞ്ഞു വന്നപ്പോൾ..കൈയ്യുടേയും കാലിന്റേയും നീളത്തിൽ ഒരു ചെറിയ പ്രപ്പോഷൻ മിസ്റ്റേക്ക്..ആരെങ്കിലും കണ്ടാൽ മോശമല്ലെ? അത് കൊണ്ട് അങ്ങ് ഉല്ക്കയിട്ട് തീർത്തു..ഈ പറഞ്ഞത് ആരോടും പറയരുത്..എനിക്ക് ഷെയിം ഷെയിം ആണ്‘</div><div>അതേതായാലും നന്നായി..ഞാൻ മനസ്സ് കൊണ്ട് പറഞ്ഞു.</div><div>’തീർന്നോ?‘</div><div>’എന്ത്?‘</div><div>’സംശയങ്ങൾ..‘</div><div>ഞാനാലോചിച്ചു..എനിക്ക് പറയത്തക്ക സംശയങ്ങളൊന്നുമില്ല. ഉണ്ടായിരുന്നതൊക്കെ ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചപ്പോൾ മാറി കഴിഞ്ഞിരുന്നു.</div><div>’ങാ..ഒന്നു കൂടിയുണ്ട്‘</div><div>’എന്താണ്? പറയൂ..വേഗം പറയൂ..ടൈം വേസ്റ്റ് ചെയ്യരുത്‘</div><div>’അത് തന്നെയാണ് സംശയം.‘</div><div>’എന്ത്?‘</div><div>’ടൈം..‘</div><div>’എന്റെ ജീവിതമാണ് സമയം...കാലമില്ലെങ്കിൽ സമയമില്ല...ഇപ്പോൾ ഈ നിമിഷം ഞാൻ ഇല്ലാതായാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ?‘</div><div>അപ്പോഴാണ് എന്റെ അടുത്ത് ഇരിക്കുന്ന ആളിന്റെ വലിപ്പത്തെ കുറിച്ച് ഞാൻ ആലോചിച്ചത്. ശരിയാണല്ലോ, കാലമില്ലെങ്കിൽ സമയമില്ല..ഒന്നുമില്ല..ശൂന്യം..ഈ പ്രപഞ്ചമില്ല..ഈ ഞാൻ പോലുമില്ല..</div><div>’അപ്പോ...എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയുന്നതോ?‘</div><div>’ഞാൻ പറഞ്ഞല്ലോ..ഇതെല്ലാം പറയിപ്പിക്കുന്നതും, പറയാൻ തോന്നിപ്പിക്കുന്നതും ഞാനാണ്! ചോദ്യവും ഉത്തരവും ഞാൻ തന്നെ‘</div><div>’അപ്പോൾ..ഒരു സംശയം..നിങ്ങളാണോ മനുഷ്യരെ ജനിപ്പിക്കുന്നതും മരിപ്പിക്കുന്നതും?‘</div><div>’സംശയമെന്ത്?..എല്ലാം ചെയ്യുന്നത് ഞാൻ തന്നെ..ചിലർ മരിക്കുമ്പോൾ വിവരമുള്ളവർ ‘കാലം ചെയ്തു’ എന്നു പറയുന്നത് കേട്ടിട്ടില്ലെ?.. ആ പറഞ്ഞത് സത്യമാണ്..എല്ലാം ചെയ്യുന്നത് ഞാനാണ്.</div><div>‘അപ്പോൾ മരപ്പിക്കുന്നത് പോലെ മരണം തടയാനും നിങ്ങൾക്കാവുമോ?’</div><div>‘പിന്നല്ലാതെ!’</div><div>‘സത്യം?..ഉദാഹരണത്തിന് ഇപ്പോൾ ഞാൻ തെങ്ങിന്റെ മണ്ടയിൽ കയറി അവിടെ നിന്ന് താഴോട്ട് ചാടിയാൽ മരിക്കില്ലെ?.. അത് തടയാനാവുമോ?’</div><div>‘പിന്നല്ലാതെ...സിമ്പിളല്ലെ? ചീള് കേസ്..’</div><div>‘എങ്ങനെ സിമ്പിൾ?’</div><div>‘നിങ്ങൾ തെങ്ങിൽ കയറുന്നു, മണ്ടയിൽ ചെല്ലുന്നു, കൈ വിടുന്നു, താഴേക്ക് ശൂൂന്ന് വീഴുന്നു, വീണയുടൻ കണ്ണ് തുറക്കുന്നു..’</div><div>‘അപ്പോൾ ഞാൻ ചത്തില്ലെ?’</div><div>‘കണ്ണു തുറക്കുമ്പോൾ നിങ്ങൾ കട്ടിലിൽ ആണ്..എല്ലാം സ്വപ്നം..നിങ്ങൾ ചത്തില്ല..പോരെ? സിമ്പിളല്ലെ?‘</div><div>’പക്ഷെ ഞാൻ തെങ്ങിൽ കയറിയതാണല്ലോ..‘ എന്റെ ഒടുക്കത്തെ സംശയം തലയുയർത്തി.</div><div>’പക്ഷെ അതും സ്വപ്നത്തിന്റെ ഭാഗമാണല്ലോ..‘</div><div>’അപ്പോൾ ഞാൻ ഇപ്പോഴും ഉറങ്ങുകയാണോ?‘</div><div>’അത് ഞാൻ സൂക്ഷിക്കുന്ന രഹസ്യമാണ്..ചത്താലും പറയൂല്ല..‘</div><div>’പ്ലീസ്...പ്ലീസ്..അതൊന്ന് പറ..ഞാനിപ്പോൾ ഉറക്കത്തിലാണോ, ഉണർന്നിരിക്കുകയാണോ?‘ ഞാൻ കെഞ്ചി. കൂവി. കരഞ്ഞു. ഡ്യൂപ്ലിക്കേറ്റ് കണ്ണീരൊഴുക്കി.</div><div>’ശരി..നിങ്ങൾ കരഞ്ഞ് കാല് പിടിച്ചത് കൊണ്ട് ഒരു ക്ലൂ തരാം..പോരെ?‘</div><div>’മതി..മതി..‘</div><div>’നിങ്ങൾ ഉറക്കത്തിനുള്ളിൽ ഉണർന്നിരിക്കുകയാണ്.. അത് കൊണ്ട് നിങ്ങളെ എനിക്ക് എപ്പോൾ വേണമെങ്കിലും ഉണർത്താനും തിരികെ ഉറക്കി കിടത്താനും ആവും..ഇത്രേ പറയാനാവൂ..ബാക്കി എല്ലാം വെരി കോമ്പ്ലിക്കേറ്റടാണ്..അത് നിങ്ങളുടെ മണ്ടയിൽ കയറില്ല..അത് മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങളുടെ മണ്ടയിൽ ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല..സൊ, നോ യൂസ്..‘</div><div>എനിക്കെന്തൊക്കെയോ മനസ്സിലായി. എന്തൊക്കെയോ മനസ്സിലായത് മനസ്സിലാവാതെ പോവുകയും ചെയ്തു. പക്ഷെ സംശയങ്ങൾ വീണ്ടും ബാക്കി വന്നു. </div><div>’അപ്പോൾ...ഈ വിധി എന്ന് പറഞ്ഞാൽ?..അതൊക്കെ നേരത്തെ പ്രോഗ്രാം ചെയ്ത് വെച്ചത് കൊണ്ടാണോ?‘</div><div>’സുഹൃത്തെ..കൂടുതൽ ആലോചിച്ചാൽ നിങ്ങളുടെ മണ്ട ചൂടായി സോഫ്റ്റ്വെയർ കരിഞ്ഞ് കരിപ്പാട്ട ആയിപ്പോവും..പലർക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്..അങ്ങനെ വന്നവർ ‘ഇപ്പോഴും വിപ്ലവം വരും‘ എന്നും പറഞ്ഞ് ജീവിക്കുന്നുണ്ട്..പ്രൂഫ് കാണുന്നില്ലെ?’</div><div>‘അപ്പോൾ വിധി എന്ന് പറഞ്ഞാൽ?..ചിലരൊക്കെ ’എല്ലാം എന്റെ വിധി‘ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്..’</div><div>‘കുറച്ച് പറഞ്ഞ് തരാം..വിധി എന്ന സാധനം ഒരാളുടെ തലമണ്ടയ്ക്കകത്ത് ഞാൻ കുത്തിവെയ്ക്കുന്നത് ഒരു സംഭവം കഴിഞ്ഞ ശേഷമാണ്..എന്ന് വെച്ചാൽ പാസ്റ്റ് ടെൻസ്.. ഒരു സംഭവം നടക്കും മുൻപ് ആരും വിധിയെ കുറിച്ച് ഓർക്കുക പോലുമില്ല..’</div><div>‘എന്തിനാ കുത്തിവെയ്ക്കുന്നത്?’</div><div>‘സിമ്പിൾ..ഞാൻ പറഞ്ഞില്ലെ? ടൈം പാസ്.. മനുഷ്യന്റെ മണ്ടത്തരങ്ങൾ നോക്കി ഇരിക്കുന്നതിലും വലിയ നേരമ്പോക്ക് വേറേയില്ല..എനിക്കും വേണ്ടെ ചില എന്റർടൈന്മെന്റ്?’</div><div>‘അപ്പോ ഇതു പോലെ വേറേയും എന്റർടൈന്മെന്റ് ഉണ്ടോ?’</div><div>‘പിന്നല്ലാതെ..ബോറടിച്ചപ്പോൾ മനുഷ്യരിൽ ചിലരെ പിടിച്ച് ഞാൻ രാജാക്കന്മാരാക്കി..പിന്നെ എന്റർടൈന്മെന്റോ എന്റർടൈന്മെന്റ് ആയിരുന്നു..അടി വെട്ട് കുത്ത് വെടി..എനിക്ക് ആക്ഷൻ മൂവി കാണണമെന്ന് തോന്നുമ്പോൾ ഞാൻ അതു പോലെ ചിലത് ചെയ്യും!’</div><div>‘പിന്നെ..?’</div><div>‘ഒരേ ആക്ഷൻ ആയപ്പോൾ ഞാൻ രാജാക്കന്മാരെ മാറ്റി വെച്ചു..കുറെ പേരെ മന്ത്രിമാരാക്കി..’</div><div>‘എന്നിട്ട്..’</div><div>‘ഇപ്പോ മൊത്തം ഒരു മിസ്റ്ററി..ഫാന്റസി..ത്രില്ലർ..ഫാമിലി.. സെറ്റപ്പാണ്..ആൾ ഇൻ വൺ..’</div><div>‘അപ്പോ ഇത് കഴിഞ്ഞ്..?</div><div>’അത് അപ്പോ തോന്നുമ്പോൾ അപ്പോ ചെയ്യും..ഈ കാര്യത്തിൽ പ്രത്യേകിച്ച് പ്ലാനിംഗ് ഒന്നുമില്ല..ബോറടിക്കുമ്പോ സ്റ്റ്രാറ്റജി മാറ്റും‘</div><div>‘അപ്പോഴെ..എനിക്ക് വേറൊരു സംശയം..ഈ മനുഷ്യൻ മരിച്ചു കഴിഞ്ഞാ..എന്ത് സംഭവിക്കും?’</div><div>പണ്ട് വായിച്ച തല്ലിപ്പൊളി പുസ്തകങ്ങളിലുള്ളത് ഉള്ളതാണോ അല്ലയോ എന്നറിയണം..അതായിരുന്നു ഉദ്ദേശ്യം.</div><div>‘മരിക്കുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നു..ശരിക്കും നിങ്ങൾ റീസൈക്കിൾ ചെയ്യപ്പെടുകയാണ്..’</div><div>‘റീസൈക്കിൾ?...എന്തിന്? ആരെ തോല്പ്പിക്കാൻ?!’</div><div>‘അതേ..റീസൈക്കിൾ തന്നെ...റിസോർസ് പ്രോബ്ലം..റോ മറ്റീരിയൽസിന്റെ അഭാവം..അത് കൊണ്ട് എല്ലാം റീസൈക്കിൾ ചെയ്യുന്നു..മനുഷ്യരെ കഴുതയാക്കുന്നു..കഴുതയെ മനുഷ്യരാക്കുന്നു..’</div><div>‘കഴുതയെ കഴുത തന്നെ ആക്കാൻ പറ്റില്ലെ?’</div><div>‘ആക്കാമല്ലോ..പക്ഷെ അപ്പോഴും കഴുത വിചാരിക്കുന്നത് തങ്ങൾ മനുഷ്യരാണെന്നാണ്’</div><div>അങ്ങനെ വിചാരിക്കുന്ന മനുഷ്യരുണ്ടാവുമോ? അതോ കഴുത ഉണ്ടാവുമോ?</div><div>അത് വിചാരിച്ചു കൊണ്ടിരിക്കുമ്പോൾ വെളുത്ത ഷർട്ടും പാന്റ്സും ധരിച്ച ഒരാൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു.</div><div>‘മതി മതി...ഇന്നിത്രേം മതി...മരുന്ന് കഴിക്കാൻ നേരമായി..എഴുന്നേറ്റ് വന്നെ..’</div><div>ഞങ്ങൾ എഴുന്നേറ്റ് അനുസരണയോടെ നടന്നു. പിന്നാലെ വെള്ള വസ്ത്രധാരിയും.</div><div><br /></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-47168064287517404932023-06-24T10:47:00.000+12:002023-06-24T10:47:50.353+12:00ഭയമെന്ന രാജ്യം<div style="text-align: left;"><div><b><br /></b></div><div><b>ഒന്ന്</b></div><div><br /></div><div>താനൊരു പിടിവാശിക്കാരനല്ലെന്ന് തെളിയിക്കാനൊരു അവസരം - എവിടേക്കാണ് പോകേണ്ടതെന്ന ചോദ്യം വിധുവിനോട് ചോദിക്കുമ്പോൾ മധുവിന് അങ്ങനെയൊരു മുൻവിചാരമുണ്ടായിരുന്നു. സ്ത്രീകൾക്ക് പരിഗണനയും പ്രാധാന്യവും കൊടുക്കുന്നൊരാളാണ് താനെന്ന് ആ ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. മൂന്നാർ അല്ലെങ്കിൽ ഊട്ടി അതുമല്ലെങ്കിൽ കൊടൈക്കനാൽ. എന്നാൽ ഒട്ടുംതന്നെ പ്രതീക്ഷിക്കാത്തൊരു സ്ഥലപ്പേരാണ് വിധു പറഞ്ഞത്. ഒരിക്കൽ താൻ പോകണമെന്ന് സ്വപ്നം കണ്ടിരുന്നൊരിടം - മധു ഓർത്തു. മറവിയിലേക്ക് മനപൂർവ്വം ചവിട്ടിത്താഴ്ത്തിയ അസുഖകരമായ ഓർമ്മകൾ അടുത്ത നിമിഷം പൊടുന്നനെ പൊന്തി വന്നു. കോളേജ് ടൂറിന്, ബാച്ചിലെ സകലരും മണാലിയിലേക്ക് പുറപ്പെടുമ്പോൾ ചുട്ടുപൊള്ളുന്ന പനിയുമായി വിറച്ച് കിടന്ന ആ നശിച്ച ദിവസങ്ങൾ... അന്ന് പനിക്കിടയിൽ കിടന്നുകൊണ്ട് പ്രതിജ്ഞ ചെയ്തതാണ് എന്നെങ്കിലുമൊരിക്കലവിടം സന്ദർശിക്കുമെന്ന്. ഇപ്പോഴിതാ ഒരു നിയോഗം പോലെ ആ ആഗ്രഹം യാഥാർത്ഥ്യമാവാൻ പോകുന്നു! </div><div><br /></div><div>തോളിലും കൈയ്യിലും ബാഗുകളുമായി വീട്ടിൽ നിന്നിറങ്ങുമ്പോൾ, ‘മോളെ...മോള് ഇവനെയൊന്ന് നോക്കിക്കോണെ...അധികോന്നും യാത്ര ചെയ്ത് പരിചയമില്ലാത്തതാ...’ വിധുവിനെ നോക്കി മധുവിന്റെ അമ്മ അങ്ങനെ പറഞ്ഞത് അയാൾക്കൊരു ക്ഷീണമായി. ‘ഈ അമ്മയ്ക്ക് ഞാനിപ്പോഴും ചെറിയ കുട്ടിയാണെന്നാ!‘ അങ്ങനെ പറഞ്ഞ് വിളറിപ്പോയ ചിരിയും ജാള്യത നിറഞ്ഞ മുഖവുമൊളിപ്പിക്കാൻ മധുവൊരു ദുർബ്ബലശ്രമം നടത്തി. എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു,</div><div>’മധുവും വിധുവും - ലൈഫ് ലോങ്ങ് ഹണിമൂൺ - അതാണിപ്പോ എവിടെ ചെന്നാലും കേൾക്കുന്ന ജോക്ക്!‘</div><div>’ഞാനുമത് ആലോചിക്കാതിരുന്നില്ല! ങാ...മധു, ഹണിമൂൺ കഴിഞ്ഞ് വന്നാ പിന്നെ രണ്ടാഴ്ച്ച എനിക്ക് നിന്ന് തിരിയാൻ സമയമുണ്ടാവില്ല കേട്ടോ. ഹൈദ്രാബാദിൽ നിന്നൊരു ക്ലൈന്റ് വരുന്നുണ്ട്...അത് കൊണ്ട് വേറെയൊന്നും പ്ലാൻ ചെയ്തേക്കല്ലെ‘</div><div>’ഞാനതങ്ങോട്ട് പറയാനിരുന്നതാ...ഇത്രയും ദിവസം ലീവ് കിട്ടിയത് തന്നെ കാല് പിടിച്ചിട്ടാ...ഒരു മേജർ റിലീസുണ്ട്..‘</div><div><br /></div><div>വിധുകൃഷ്ണയെ മധുപാൽ കണ്ടുമുട്ടിയത് ഇൻഫോ പാർക്കിലെ ക്യാന്റീനിൽ വെച്ചായിരുന്നു. വിധു തന്റെ ’കൂട്ടത്തിൽപെട്ട‘ ആള് തന്നെയാണോയെന്ന് അറിയുക - അതായിരുന്നു ഇഷ്ടം തോന്നിയപ്പോൾ മധു ആദ്യം ചെയ്തത്. കൂട്ടിക്കെട്ടാവുന്ന ’വാലുകൾ‘ തന്നെയാണെന്നൊരു ഉറപ്പാക്കൽ. ശേഷമായിരുന്നു ഇഷ്ടമറിയിക്കലും, വിവാഹാഭ്യർത്ഥനയും. എല്ലാം കരുതലോടെ, കണക്കുകൂട്ടിയുള്ള കരുനീക്കങ്ങൾ. പ്രതീക്ഷിച്ചത് പോലെ, വീട്ടിൽ കാര്യമവതരിപ്പിച്ചപ്പോൾ ഒരുഭാഗത്ത് നിന്നും ഒരനിഷ്ടവും ഉണ്ടായില്ല. ജീവിതത്തിൽ താൻ ജയങ്ങൾ മാത്രം പ്രതീക്ഷിക്കുന്നുള്ളൂ. മധു അന്നും സ്വന്തം തോളിൽ തട്ടിയഭിനന്ദിച്ചു.</div><div><br /></div><div><div>പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു മണാലിയിലേക്കുള്ള യാത്ര. മഞ്ഞുവീഴ്ച്ച കാരണം റിസോർട്ടിലെത്തിച്ചേരാനല്പം വൈകിയെങ്കിലും വഴിയോരക്കാഴ്ച്ചകൾ ആസ്വദിച്ച് ഇരുന്നത് കൊണ്ട് മുഷിവുണ്ടായില്ല. വെബ്സൈറ്റിൽ നിരത്തിയിരുന്ന ഫോട്ടോകളിൽ കണ്ടതിനേക്കാൾ കമനീയമായിരുന്നു റിസോർട്ട്. താഴ്വരയിലേക്ക് തല നീട്ടിപ്പിടിച്ചു നില്ക്കുന്നൊരു ചുവന്ന കെട്ടിടം. മുറിയിലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ അല്പം അകലെയായി, ഹരിതവർണ്ണം കോരിയൊഴിച്ചതു പോലെ തോന്നിപ്പിക്കുന്ന കുന്നിൻചെരിവ് കാണാം. ചെരുവിനെ തഴുകിയൊഴുകുന്ന നദി. അകലെയായി മഞ്ഞിൽ മറഞ്ഞുകിടക്കുന്ന മലനിരകൾ. അവ വെളിച്ചം വിതറുകയാണെന്ന് തോന്നിപ്പിച്ചു. അത്രയും പ്രകൃതിഭംഗി നിറഞ്ഞ ഒരിടം മുൻപ് കണ്ടിട്ടില്ലെന്ന് ഇരുവർക്കും തോന്നി. ചൂടും തണുപ്പും കെട്ടുപിണഞ്ഞ് കിടക്കുന്ന അഞ്ച് ദിവസങ്ങളാണിനിയിവിടെ!</div><div><br /></div><div>കമ്പിളിപ്പുതപ്പുകൾ അടുക്കിവെച്ച പതുപതുത്ത മെത്തയിലേക്ക് ക്ഷീണമിറക്കി വെയ്ക്കുമ്പോൾ മധു ചോദിച്ചു,</div><div>‘നമുക്കാദ്യം എവിടെ പോണം?’</div><div>‘അതൊക്കെ മധു പ്ലാൻ ചെയ്താ മതി. ഇപ്പൊ ഞാൻ നല്ല ടയേർഡാ... നമുക്ക്...എല്ലാ ദിവസവും കറങ്ങാൻ പോണ്ട...’</div><div>‘ങെ അതെന്താ?...പിന്നെ കഷ്ടപ്പെട്ട് എന്തിനാ ഇത്രേം ദൂരം വന്നേ?!’</div><div>‘നമുക്ക് ഇവിടെ ഈ തണുപ്പത്ത്, കമ്പിളീം പുതച്ച് ബാൽക്കണീല്, നല്ല ചൂട് മസാല ടീയും ഊതിക്കുടിച്ച് വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം...‘</div><div>ഓഹോ! ഇത്രയും വലിയ സ്വപ്നജീവിയായിരുന്നു എന്നറിഞ്ഞില്ല... എന്ന മട്ടിൽ ആശ്ചര്യത്തോടെ മധു അവളെ നോക്കി ഇരുന്നു.</div><div>’എന്താ മധു...ഓക്കെയല്ലെ?‘</div><div>മധു സമ്മതപൂർവ്വം തലയാട്ടി.</div><div>’എന്നാ നമുക്കൊരു കാര്യം ചെയ്യാം...ഇവിടെ അഞ്ച് ദിവസമുണ്ടല്ലോ...ഇന്ന് മുഴുവൻ നമുക്ക് ഇവിടെ തന്നെ ഇരിക്കാം...തന്റെ ഇഷ്ടം പോലെ...നാളെ നമുക്ക് കറങ്ങാൻ പോവാം...ഇതുവരെ വന്നതല്ലെ?‘</div><div>അവൾക്ക് താനേതോ സുന്ദരസ്വപ്നം കാണുകയാണെന്ന് തോന്നി. തന്റെ വാക്കുകൾക്കും ആഗ്രഹങ്ങൾക്കും വില കൽപ്പിക്കുന്നൊരാൾ. ഇതുവരെയും തന്റെ തീരുമാനങ്ങളൊന്നും തെറ്റിയിട്ടില്ല. എന്നുമെപ്പോഴും കാവൽദൈവങ്ങൾ തനിക്ക് തുണ നിന്നിട്ടേയുള്ളൂ.</div><div><br /></div><div>അന്നേദിവസം അവർ ഓരോന്നും മിണ്ടിയും പറഞ്ഞും ഇരുന്നു. പ്രിയപ്പെട്ട കാര്യങ്ങളെക്കുറിച്ച് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു, ഇഷ്ടമുള്ള നിറം, സിനിമകൾ, പാട്ടുകൾ, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ... എക്കാലവും ഓർത്തുവെയ്ക്കാനുള്ള കാര്യങ്ങൾ. പരസ്പരം കൊളുത്തിയിടുന്ന ചങ്ങലക്കണ്ണികൾ. അവൾ തന്റെ അടുത്തസുഹൃത്തുക്കളുടെ കാര്യങ്ങൾ പറഞ്ഞു, അവരോടൊപ്പം ചിലവഴിച്ച സുന്ദരനിമിഷങ്ങൾ, യാത്രകൾ, ചെറുതമാശകൾ. വിധു തന്റെ ഓർമ്മകളുടെ ശേഖരത്തിൽ നിന്ന് ഒന്നൊന്നായെടുത്ത് അയാളുടെ മുന്നിൽ നിരത്തി വെച്ചുകൊണ്ടിരുന്നു. മധു ആശ്ചര്യപ്പെടുകയായിരുന്നു, തനിക്കുമുണ്ട് പങ്കുവെയ്ക്കാനൊരുപാട് കഥകൾ! അനുഭവിച്ചതുമാസ്വദിച്ചതുമല്ലാതെ ഒന്നുമിതുവരെ ആരുമായും ഇത്രയും വിശദമായി പങ്കുവെയ്ക്കാൻ അവസരം കിട്ടിയിരുന്നില്ല. തന്റെ കാര്യങ്ങൾ ഒന്നൊന്നായി വെളിവാക്കും തോറും മധുവിന് തോന്നി, സ്വയം അറിയുകയാണെന്ന്, ഉള്ളിൽ താൻ സന്ദർശിക്കാൻ മറന്നുപോയ വലിയൊരു ലോകമുണ്ടെന്ന്!</div><div><br /></div><div><b>രണ്ട്</b></div><div><br /></div><div>പിറ്റേന്ന് പ്രഭാതഭക്ഷണത്തിന് ശേഷം റിസോർട്ട് മാനേജർ ഏർപ്പാടാക്കിയ വാഹനത്തിൽ സ്ഥലങ്ങൾ കാണാനവർ പുറപ്പെട്ടു. നല്ല സുഖമുള്ള തണുപ്പ്! ഓരോ ഉച്ഛ്വാസവും നേർത്തപുകയുടെ ചെറുപടലങ്ങൾ തീർക്കുന്നു! സ്കീയിംഗ് ചെയ്യാൻ തക്കവണ്ണം മഞ്ഞുനിറഞ്ഞൊരു താഴ്വരയിലേക്കാണവരെ ഡ്രൈവർ കൂട്ടിക്കൊണ്ട് പോയത്. അനേകം യുവദമ്പതികളെ അവരവിടെ കണ്ടു. കണ്ടാലറിയാം, മിക്കവരും നവദമ്പതികൾ. ദൂരെയായി ആകാശത്ത് പാരാഗ്ലൈഡിംഗ് ചെയ്യുന്നവർ. സാഹസികരായ മനുഷ്യപറവകൾ. </div><div><br /></div><div>പ്രശസ്തമായ ഹഡിംബ ക്ഷേത്രം കണ്ടപ്പോൾ, മധു അത്ഭുതപ്പെട്ടു.</div><div>‘എത്ര ചെറിയ ക്ഷേത്രം!’ </div><div>വിധുവിന്റെ പ്രതികരണം മറ്റൊന്നായിരുന്നു.</div><div>‘എന്തിനാ വലിയ ക്ഷേത്രം?...അല്ലെ?’</div><div><br /></div><div>വൈകുന്നേരത്തോടെയാണവർ തിരികെ റിസോർട്ടിൽ മടങ്ങിയെത്തിയത്. ചൂടുവെള്ളത്തിൽ കുളി കഴിഞ്ഞു വന്ന വിധു, ‘നല്ല ക്ഷീണം...എനിക്കൊന്ന് കിടക്കണം’ എന്ന് പറഞ്ഞ് കിടക്കയുടെ നേർക്ക് നടന്നു. മധു ബാൽക്കണിയിലേക്ക് നടന്നു. എത്ര മനോഹരമാണിവിടം! പ്രകൃതിയിലെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചെടുത്ത പോലെയുണ്ട്. അല്പനേരം അവിടെ നിന്ന ശേഷം അയാൾ മുറിക്കകത്തേക്ക് പോയി ഹാൻഡിക്യാമുമായി തിരികെ വന്നു. ദൂരെ മലനിരകളിലേക്ക് സൂം ചെയ്തു. സായാഹ്നത്തിലെ സ്വർണ്ണവെയിലിൽ വെട്ടിത്തിളങ്ങുന്ന, മഞ്ഞുപുതച്ച് കിടന്നുറങ്ങുന്ന മലനിരകൾ. അവിടെങ്ങും ഒരു മനുഷ്യലക്ഷണവും കാണാനായില്ല. മധു താഴ്വരയിലേക്ക് ക്യാമറ തിരിച്ചു. ദൂരെയായി ട്രെക്കിംഗ് കഴിഞ്ഞ് വരുന്നവർ. കൈകളിൽ നീണ്ട വടികൾ. ചുമലിൽ ബാഗ്. എല്ലാവരും ചെവി മൂടുന്ന കമ്പിളിത്തൊപ്പികൾ ധരിച്ചിട്ടുണ്ട്. കൂട്ടത്തിൽ വിദേശികളേയും കാണാനായി.</div><div><br /></div><div>മധു, മരങ്ങൾ നിറഞ്ഞ ചെറുകുന്നുകളിലേക്കാണ് പിന്നീട് ക്യാമറ തിരിച്ചത്. മരങ്ങൾക്കിടയിലൂടെ നടന്നു പോകുന്ന രണ്ടു പേർ. അയാൾ ക്യാമറ അവരിലേക്ക് സൂം ചെയ്തു. കണ്ടാലറിയാം, നവദമ്പതികൾ. തങ്ങളെ പോലെ. ഒന്നുകൂടി സൂം ചെയ്തു നോക്കി. വടക്കേന്ത്യയിൽ നിന്നുള്ളവരാവണം. ചെമ്പിച്ച മുടിയും വിളറിയ ചർമ്മവും. ഒരു വലിയ കമ്പിളി കൊണ്ട് മൂടിപൊതിഞ്ഞാണവർ നടക്കുന്നത്. താൻ അവരെ നോക്കിക്കൊണ്ടിരിക്കുന്നത് അവർക്ക് കാണാനാവുമോ? തന്റെ പ്രവൃത്തി ആരെങ്കിലും കാണുന്നുണ്ടോ? മധു ജാള്യതയോടെ ചുറ്റിലും നോക്കി. അടുത്ത ബാൽക്കണികൾ ഒഴിഞ്ഞു കിടക്കുകയാണ്. എല്ലാവരും മുറിക്കുള്ളിലായിരിക്കണം. മധു ബാൽക്കണിയിലിട്ടിരുന്ന കസേര ചുവരിനോട് ചേർത്തിട്ട് അതിലിരുന്നു. എന്നിട്ട് അവരെ തന്നെ ക്യാമറക്കണ്ണിൽ ഉറപ്പിച്ചു നിർത്തി. അപ്പോൾ കണ്ടു, ആ ദമ്പതികളുടെ അരികിലേക്ക് മൂന്ന് ചെറുപ്പക്കാർ നടന്നടുക്കുന്നത്. മധു ക്യാമറ വീണ്ടും സൂം ചെയ്തു.</div><div><br /></div><div><div><b>മൂന്ന്</b></div><div><br /></div><div>ഇരുവർക്കും വേണ്ട രാത്രിഭക്ഷണം മധു മുറിയിലേക്ക് വരുത്തി. തണുപ്പത്ത് പുറത്തെ ഹോട്ടലിൽ പോകാൻ വയ്യ. മഞ്ഞ് പൊഴിയുന്നുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ വിധു മധുവിനെ ശ്രദ്ധിച്ചു. സ്വൈര്യക്കേട് നിറഞ്ഞ ചിന്തകൾ അലട്ടുന്നത് പോലെ.</div><div>‘എന്താ മധു...ഒരു മൂഡൗട്ട് പോലെ?’</div><div>‘ഏയ് ഒന്നുമില്ല...ഈ തണുപ്പ് കാരണമാവും ചെറിയൊരു തലവേദന...’</div><div>മണാലി എന്ന് സ്ഥലം നിർദ്ദേശിച്ചത് താനാണല്ലോ...ഒരുതരത്തിൽ മധുവിന്റെ തലവേദനയ്ക്ക് ഉത്തരവാദി താനാണ്. </div><div>‘എന്നാലിന്ന് നേരത്തെ കിടക്കാം...രാവിലെ എഴുന്നേൽക്കുമ്പോൾ ഉഷാറാവും...’</div><div>കുറ്റബോധം നിറഞ്ഞ മുഖത്തോടെയവൾ പറഞ്ഞു.</div><div><br /></div><div>ഉറങ്ങാൻ കിടന്നെങ്കിലും മധുവിന് ഉറങ്ങാനായില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നയാൾ ഉറങ്ങാൻ ശ്രമിച്ചു. അർദ്ധരാത്രി കഴിഞ്ഞ് ക്ഷീണം കാരണം എങ്ങനെയോ മയങ്ങിപ്പോയി.</div><div><br /></div><div>പിറ്റേന്ന് കണ്ണ് തുറക്കുമ്പോൾ മധു കണ്ടത്, മുന്നിൽ കസേരയിലിരുന്ന് ചൂട് ചായ ഊതി കുടിച്ചു കൊണ്ട് തന്നെ നോക്കി ചിരിക്കുന്ന വിധുവിനെയാണ്.</div><div>‘എന്ത് പറ്റി? രാവിലെ തന്നെ കറങ്ങാൻ പോണം എന്ന് പറഞ്ഞ ആളെന്താ ഇത്രേം നേരം കിടന്നുറങ്ങിയത്?’</div><div>‘തലവേദന...’</div><div>‘ആണോ?...ഇതുവരെ മാറിയില്ലെ? നല്ല ചൂട് ചായയുണ്ട്. ഞാനിപ്പൊ തന്നെ എടുത്ത് തരാം. അത് കുടിക്കുമ്പോ എല്ലാം മാറും...സോറി മധു...നമുക്ക് ജയ്പൂരിലോ മറ്റോ പോയാ മതിയായിരുന്നു...അല്ലെ?’</div><div>‘ഏയ്...’</div><div>‘മധൂന് തീരെ വയ്യെങ്കിൽ നമുക്ക് തിരികെ പോവാം...ഈ വെതറ് എല്ലാർക്കും പിടിക്കൂല്ല..’</div><div>‘ശ്ശെ...അതൊന്നും വേണ്ട...ഇത് താനെ മാറിക്കൊള്ളും...ഞാൻ കുറച്ച് നേരം കൂടിയൊന്ന് കിടക്കട്ടെ..’</div><div>‘എന്നാ കുറച്ച് നേരം കൂടി കിടന്നോ..’</div><div>മധുവിനെ കിടക്കാൻ വിട്ടിട്ട് വിധു ബാൽക്കണിയിലേക്ക് നടന്നു.</div><div><br /></div><div>അല്പനേരം കഴിഞ്ഞ് അവൾ തിരികെ വന്നു.</div><div>‘ദാ...അവിടെ എന്തോ പ്രശ്നമുണ്ട്...പോലീസും ആംബുലൻസുമൊക്കെ ഉണ്ട്...’</div><div>വിധുവിന്റെ ആധി നിറഞ്ഞ ശബ്ദം കേട്ട് മധു പുതപ്പ് മാറ്റിക്കൊണ്ട് ചോദിച്ചു,</div><div>‘എവിടെ?...എന്ത് പ്രശ്നം?’</div><div>‘ദാ...അവിടെ ആ കുന്നിന്റെ അടുത്ത്...ആൾക്കാരൊക്കെ അങ്ങോട്ട് പോകുന്നുണ്ട്...ഞാൻ താഴെ ചെന്ന് തെരക്കീട്ട് വരട്ടെ?’</div><div>‘ഈ തണുപ്പത്തോ?...എന്തിന്? അത് ട്രെക്കിംഗിന് പോയ ആർക്കെങ്കിലും എന്തേലും പറ്റിയതായിരിക്കും...’</div><div>‘അതിന് പോലീസൊക്കെ വരേണ്ട കാര്യമുണ്ടോ?’</div><div>‘ചിലപ്പോ ആർക്കെങ്കിലും വഴി തെറ്റിക്കാണും...ആരെങ്കിലും മിസ്സിംഗ് ആയതായിരിക്കും...’</div><div>‘ഉം..’</div><div><br /></div><div>വിധു വീണ്ടും ബാൽക്കണിയിലേക്ക് പോയി. അവളുടെ ഫോണിലേക്കൊരു ടെക്സ്റ്റ് മെസേജ് വന്ന ശബ്ദം മധു കേട്ടു. കുറച്ച് നേരം കഴിഞ്ഞ് വിധു മധുവിന്റെ അടുത്തേക്ക് വന്നു.</div><div>‘ഞാൻ താഴെ വരെയൊന്ന് പോയിട്ട് വരാം. മധു കിടന്നോ’</div><div>മധുവിന്റെ സംശയം നിറഞ്ഞ നോട്ടത്തിന് മറുപടിയെന്നോണം അവൾ പറഞ്ഞു,</div><div>‘നമ്മളിന്നലെ കണ്ട തെലുഗു കപ്പിൾസ് ഇല്ലെ? അനന്യയും കാർത്തിക്കും... അവൾക്ക് ഒരു ചെറിയ ഷോപ്പിങ്ങ്. എന്നെ കമ്പനിക്ക് വിളിച്ചു. മധു ഫുൾ റെസ്റ്റല്ലെ?...ഇന്ന് ലേഡീസ് ഡേ ഔട്ട്!‘ അവൾ ആവേശത്തോടെ പറഞ്ഞു.</div><div>’ഓക്കെ..‘ ചിരിച്ചു കൊണ്ടയാൾ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.</div><div><br /></div><div><b>നാല്</b></div><div><br /></div><div>മൂന്നാല് മണിക്കൂറുകൾ കഴിഞ്ഞാണ് വിധു തിരികെ മുറിയിലെത്തിയത്. വിധു മുറി തുറന്ന് കയറുമ്പോൾ മധു ബാൽക്കണിയിൽ നിൽക്കുന്നതാണ് കണ്ടത്.</div><div>വിധുവിനെ കണ്ടപ്പോൾ മധു പറഞ്ഞു, </div><div>’ഉറങ്ങി എണീറ്റപ്പോ ഒരു സുഖം. ഞാനൊരു കോഫി ഉണ്ടാക്കി കുടിച്ചു. കൊറച്ച് സമാധാനമായി...‘</div><div>വിധു എന്തോ വലിയ ആലോചനയിലായിരുന്നു.</div><div>’ഉം?.. എന്ത് പറ്റി? ഷോപ്പിങ്ങ് നടന്നില്ലെ?‘</div><div>’ഷോപ്പിങ്ങൊക്കെ നടന്നു...അവിടെ പോലീസും ആംബുലൻസും ഒക്കെ വന്നത്...ട്രെക്കിങ്ങിന് പോയി മിസ്സായ ആരേം തെരക്കിയല്ല...‘</div><div>എന്താ പറയാൻ പോകുന്നതെന്ന് മധു ആകാംഷയോടെ നോക്കുമ്പോൾ അവൾ തുടർന്നു,</div><div>’അവിടെ...ആ കുന്നിന്റെ അടുത്ത് വെച്ച്..ഹണിമൂണിന് വന്ന ഒരു യങ്ങ് കപ്പിൾനെ ആരൊക്കെയോ ഉപദ്രവിച്ചെന്നാ കേട്ടത്. അയാൾടെ കാര്യം അല്പം സീരിയസ്സാ...തലയ്ക്ക് നല്ല അടി കിട്ടിയെന്നാ....ആ പെണ്ണ്...ഇപ്പോഴും മിസ്സിങ്ങാണ്...ഇത്...നല്ല സേഫായ പ്ലേസ്സാണെന്നാ ഞാൻ വിചാരിച്ചത്...‘</div><div>’അത്...വിധു...എല്ലായിടവും എപ്പോഴും സേഫ് ആണെന്ന് പറയാൻ പറ്റില്ലല്ലോ...നമ്മുടെ നാട്ടിലും ഇപ്പോ ക്രൈം കൂടി വരികയല്ലെ?‘</div><div>’ആ പാവം പെൺകുട്ടി...അവരുടെ ഏറ്റവും മെമ്മറബിളായ ഒരു ട്രിപ്പ് ആകേണ്ടതായിരുന്നു...‘</div><div>വിധു പറഞ്ഞതിലൊന്നും താത്പര്യമില്ലാത്ത മട്ടിൽ മധു തിരിഞ്ഞു നടന്നു.</div><div>‘തനിക്ക് ഞാൻ കോഫി റെഡിയാക്കി വെച്ചിട്ടുണ്ട്’</div><div>അതിന് മറുപടിയായി അവളൊന്ന് മൂളിയതേയുള്ളൂ. മേശപ്പുറത്ത് മൂടി വെച്ച കോഫി ചെന്നെടുക്കാതെ ബാൽക്കണിയിലേക്കവൾ നടന്നു. ദൂരെയായി ഒന്ന് രണ്ട് പോലീസ് വാഹനങ്ങൾ കിടക്കുന്നത് കാണാൻ കഴിഞ്ഞു.</div><div>മധു അവൾക്ക് പിന്നാലെ ബാൽക്കണിയിലേക്ക് നടന്നു. </div><div>‘ഏയ്...വിധു, താനതൊക്കെ കേട്ട് വെറുതെ അപ്സറ്റാകാതെ...ചീർ അപ്പ്..’</div><div>‘അല്ല മധു...ഒന്നാലോചിച്ച് നോക്ക്...ആ പെൺകുട്ടി ഇപ്പോ എവിടെയായിരിക്കും?...അവൾക്കെന്തായിരിക്കും...’</div><div>‘താനോരോന്ന് ആലോചിച്ചിരുന്ന് ടെൻഷനടിക്കാതെ... ഉച്ച കഴിഞ്ഞ് നമുക്കൊന്ന് കറങ്ങാൻ പോകാം. ആ ലേക്കിന്റെ സൈഡിലൊക്കെയൊന്ന് പോയിട്ട് വരാം...അപ്പോ ഈ മൂഡൗട്ടൊക്കെയങ്ങ് മാറും’</div><div><div>വിധു മധുവിനെ തറപ്പിച്ച് നോക്കി.</div><div>‘മധു എന്താ ഈ പറയുന്നത്?...ആ ന്യൂസ് അറിഞ്ഞതിന്റെ ഷോക്കെനിക്കിത് വരെ മാറീട്ടില്ല... അറിയോ?’</div><div>‘ങാ...അതു തന്നാ ഞാൻ പറഞ്ഞത്...ഒന്ന് പുറത്ത് പോയി വരുമ്പോഴെക്കും താൻ കൂൾ ഡൗൺ ആവും...’</div><div>നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി.</div><div>‘ഇല്ല മധു...ഞാനില്ല ഒരിടത്തേക്കും...സത്യം പറഞ്ഞാ...എനിക്കീ ട്രിപ്പിന്റെ എല്ലാ ത്രില്ലും പോയി...ഇനി ഹണിമൂണിനെ കുറിച്ച് ഓർക്കുമ്പോഴൊക്കെ ഈയൊരു സംഭവമേ ഓർമ്മ വരൂ...’</div><div>മധു ഒന്നും മിണ്ടാതെ നിന്നു.</div><div>‘പിന്നെ...ഇനി എന്തു ചെയ്യാനാ പോണത്?’ ആ ചോദ്യത്തിൽ അല്പം ഈർഷ്യയും, അസഹ്യതയും കലർന്നിരുന്നു.</div><div>മധുവിന്റെ ഭാവവ്യത്യാസം കണ്ട് വിധു വിശ്വാസം വരാത്ത പോലെ ഒരു നിമിഷം നോക്കി നിന്ന ശേഷം മുഖം തിരിച്ച് ബെഡ്റൂമിലേക്ക് പോയി. അബദ്ധം പറ്റിയവനെ പോലെ മധു ബാൽക്കണിയിൽ തന്നെ നിന്നു.</div><div><br /></div><div>വൈകുന്നേരം വരെ അവരിരുവരും ഒന്നും തന്നെ സംസാരിച്ചില്ല.</div><div><br /></div><div>രാത്രി ഉറങ്ങും മുൻപ് വിധു ചോദിച്ചു,</div><div>‘മധു...നമുക്ക്...തിരികെ പോയാലോ?’</div><div>‘എന്തിന്?! ഇതുവരെ കഷ്ടപ്പെട്ട് വന്നതല്ലെ?...ഇനി ടിക്കറ്റൊക്കെ മാറ്റി എടുക്കണമെന്ന് പറഞ്ഞാ...അതുമല്ല...നമ്മള് നേരത്തെ തിരിച്ചു ചെന്നാ...എല്ലാരും എന്ത് വിചാരിക്കും?‘</div><div>വിധു മറുപടിയൊന്നും പറഞ്ഞില്ല.</div><div>മധു വിധുവിനെ ആലിംഗനം ചെയ്യും മട്ടിൽ കൈ കൊണ്ട് പൊതിയാൻ ശ്രമിച്ചു.</div><div>’എനിക്ക്...വല്ലാത്തൊരു ഹെഡേക്ക്...‘ അത് പറഞ്ഞ് വിധു മധുവിന്റെ കൈ പതിയെ പിടിച്ച് മാറ്റി.</div><div><br /></div><div><b>അഞ്ച്</b></div><div><br /></div><div>പിറ്റേന്ന് വിധു എഴുന്നേൽക്കാൻ താമസിച്ചു. ഉണർന്ന് നോക്കുമ്പോൾ സമീപം മധു ഉണ്ടായിരുന്നില്ല. തലേന്നത്തെ തന്റെ പെരുമാറ്റം മധുവിന് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടാവും. ഒരല്പം ബോറായി പോയില്ലെ? ഹണിമൂണിന് വന്ന് ഇങ്ങനെ മുഷിയും വിധം പെരുമാറേണ്ടിയിരുന്നില്ല. മോശമായി പോയി. എങ്ങനെയാണ് മധുവിനെ ഒന്ന് സന്തോഷിപ്പിക്കുക? മധുവുമൊത്ത് ഒരു മോണിങ്ങ് വാക്കിനിറങ്ങിയാലോ? പുകമഞ്ഞിലൂടെ കൈകോർത്ത് നടക്കുന്നതെത്ര സുഖമുള്ള അനുഭവമാണ്! വിധു കട്ടിലിൽ നിന്നെഴുന്നേറ്റു. </div><div><br /></div><div>നോക്കുമ്പോൾ മധു ബാൽക്കണിയിൽ ഇരുപ്പുണ്ട്. കസേരയിൽ പുറം തിരിഞ്ഞ് മുഖം കുനിച്ച് ഇരിക്കുകയാണ്. പുസ്തകവായന ആവും. അല്ലെങ്കിൽ പതിവ് പോലെ ഫോണിൽ വാട്സപ്പ് ഗ്രൂപ്പുകളിലൂടെയൊരു ഓട്ടപ്രദക്ഷിണം. അവൾ ശബ്ദമുണ്ടാക്കാതെ മധുവിന്റെ സമീപത്തേക്ക് നടന്നു. മധു ഹാൻഡിക്യാമിൽ എന്തോ കണ്ടു കൊണ്ടിരിക്കുകയാണ്. വിധു പിന്നിൽ ചെന്ന് നിന്ന് അതെന്താണെന്ന് നോക്കി നിന്നു. അവരുടെ ബാൽക്കണിയിൽ നിന്നുമുള്ള ദൃശ്യമാണ്. സൂം ചെയ്ത് നിന്നത് ദൂരെയുള്ള കുന്നിൻചെരുവിൽ ഒരു മരത്തിന് താഴെ രണ്ടു പേർ ഇരിക്കുന്നതിലാണ്. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അവിടേക്ക് മൂന്ന് പേർ വരുന്നത് കണ്ടു, അവർ ദമ്പതികളോട് എന്തോ പറയുന്നതും. ക്യാമറ ഷേക്ക് ആവുന്നുണ്ട്. ദൃശ്യം ഒന്നു കൂടി സൂം ആയി. അപ്പോൾ ആ മൂവരുടെയും മുഖങ്ങൾ വ്യക്തമായി കാണാൻ കഴിഞ്ഞു. അവരിൽ ഒരാൾ യുവാവിനെ ചവിട്ടി വീഴ്ത്തുന്നതും മറ്റൊരുവൻ അയാളെ എഴുന്നേൽക്കാൻ അനുവദിക്കാതെ വീണ്ടും വീണ്ടും ചവിട്ടുന്നതും കണ്ടു. ഇടയ്ക്ക് ‘ഓ ഗോഡ്...’ എന്ന മധുവിന്റെ ശബ്ദം. യുവതി അവരെ തടയാൻ ശ്രമം നടത്തി. മൂന്നാമൻ വന്ന് അവളുടെ വാ പൊത്തിപ്പിടിക്കുന്നത് ക്യാമറയുടെ പ്രിവ്യൂവിൽ തെളിഞ്ഞു. വീണുകിടക്കുന്നയാളിൽ നിന്നും യുവാക്കളുടെ ശ്രദ്ധ യുവതിയിലേക്ക് തിരിഞ്ഞു. ഇരുവരും വന്ന് അവളെ പിടിച്ചുയർത്തി. </div><div>‘അയ്യോ!’ വിധു അറിയാതെ വിളിച്ചു പോയി.</div><div>ശബ്ദം കേട്ട് മധു ഞെട്ടിത്തിരിയുമ്പോഴേക്കും ക്യാമറ കൈയ്യിൽ നിന്നും വീണു പോയിരുന്നു. വിധു കണ്ടു, മധുവിന്റെ വെളുത്തു വിളറിയ മുഖം.</div><div>‘മധു, നമുക്കിത് ഇപ്പോത്തന്നെ പോലീസിനെ ഏൽപ്പിക്കണം’ ക്യാമറ ചൂണ്ടിക്കൊണ്ടവൾ പറഞ്ഞു.</div><div>തൊട്ടടുത്ത നിമിഷം അവൾ ചോദിച്ചു,</div><div>‘ഇത്...ഇത്രേം നേരം ഇത്... മധുവിന്റെ കൈയ്യിലുണ്ടായിരുന്നു...അല്ലെ?’</div><div>ഒന്നും മിണ്ടാതെ മധു തലയാട്ടിയതേയുള്ളൂ.</div><div>‘എന്നിട്ടെന്താ എന്നോട് പറയാത്തത്?’ അല്പം അധികാരം കലർന്ന ശബ്ദത്തിലവൾ ചോദിച്ചു.</div><div>‘പറഞ്ഞിട്ട്?’</div><div>‘പറഞ്ഞിട്ടോ?! പോലീസിൽ അറിയിക്കണ്ടേ? ആ പെൺകുട്ടി മിസ്സിംഗ് ആയിട്ട് എട്ട്പത്ത് മണിക്കൂറായി. അവളെ കണ്ടുപിടിക്കണ്ടേ? അയാളാണേൽ ഇപ്പോഴും ഹോസ്പിറ്റലിലാണ്. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല അറിയോ?’</div><div>‘അപ്പോ താനീ ന്യൂസ് ഫോളോ ചെയ്തോണ്ടിരിക്കാണോ?!’</div><div>‘എനിക്ക് ഒറങ്ങാൻ കൂടി പറ്റണില്ല...ഈ വീഡിയോ നമുക്ക് ഇപ്പോ തന്നെ കൊണ്ടുപോയി കൊടുക്കാം’</div><div>ഒരു നിമിഷം വിധുവിനെ തന്നെ നോക്കി ഇരുന്ന ശേഷം മധു പറഞ്ഞു,</div><div>‘അത്...ഒരു നല്ല ഐഡിയ ആണെന്നെനിക്ക് തോന്നണില്ല...ആ മൂന്ന് പേര്...അവന്മാര് ആര്...എങ്ങനെയുള്ള ആൾക്കാര്...അതൊന്നും നമുക്കറിയില്ല...ഇനി അവന്മാര് വല്ല ക്വൊട്ടേഷൻ ടീമിലും ഉള്ളവരാണെങ്കിലോ?...അതല്ലെങ്കിൽ ഏതെങ്കിലും പൊളിറ്റിക്കൽ പാർട്ടീടെ ആൾക്കാരോ മറ്റോ...അവർക്ക് ഏത് ലെവലിലുള്ള ആൾക്കാരുമായിട്ട് എന്തൊക്കെ കണക്ഷനുണ്ടെന്ന് ആർക്കറിയാം?’</div><div>‘ഉണ്ടെങ്കിലെന്താ...ക്രിമിനൽസല്ലെ?’</div><div>‘താനെന്താ ഈ പറയുന്നത്?...അവന്മാര് നമ്മുടെ വീട് തേടിപ്പിടിച്ച് വന്ന് കൊല്ലും...നമ്മളെ മാത്രമല്ല വീട്ടിലുള്ളവരേയും ഉപദ്രവിച്ചെന്ന് വരും...ചിലപ്പോ ഒരു ബുള്ളറ്റിൽ തീരും എന്റേം തന്റേം കാര്യം...നമ്മളിതിലൊന്നും കേറി എടപെടാതിരിക്കുന്നതാണ് സേഫ്...’</div><div>‘അപ്പൊ ആ ക്രിമിനലുകളെ പേടിച്ച് ആരോടും ഒന്നും പറയാതെ ഇരിക്കണമെന്നാണോ മധു പറയുന്നത്?’</div><div>ദീർഘമായി നിശ്വസിച്ച ശേഷം മധു അനുനയസ്വരത്തിൽ പറഞ്ഞു,</div><div>‘വിധു, നമ്മളിവിടെ ഹണിമൂണിന് വന്നതാണ്...ജസ്റ്റ് ഫോർ ഫൈവ് ഡെയ്സ്! എന്തിന് വെറുതെയൊരു ഊരാക്കുടുക്കിൽ ചെന്ന് ചാടണം? പോലീസിൽ അറിയിച്ചാൽ അവര് നമ്മളോട് കേസ് തീരും വരെ ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞാലോ? അല്ലെങ്കിൽ ഇടയ്ക്കിടെ ഇവിടെ വരാൻ പറഞ്ഞാലോ?...ഈ കാര്യം പുറത്ത് പറഞ്ഞാൽ ഞാനാവും പ്രൈം വിറ്റ്നസ്! ഇനി അവന്മാരെ പിടിച്ചാലോ? എന്താവാനാണ്? കോടതീടെ കസ്റ്റഡിയിലുള്ള എവിഡൻസ് പോലും ടാമ്പർ ചെയ്യുന്ന കാലമാണ്...അവന്മാര് പുഷ്പം പോലെ ഇറങ്ങും...പിന്നെ നമ്മുടെ പെറകെ വരും.. ഒരു കേസ് കോടതീലെത്തിയാൽ അടുത്തെങ്ങാനും തീരുമെന്നാണോ വിചാരിച്ചിരിക്കുന്നത്? നമ്മുടെ നെക്സ്റ്റ് ജെനറേഷൻ വരെ കേസ് നീണ്ട് പോവും...നമ്മുടെ കരിയർ...ഫാമിലി ലൈഫ്...എല്ലാം അതോടെ തീരും...ബീ പ്രാക്ടിക്കൽ വിധു...‘</div><div>അവൾ അയാളെ തന്നെ ഒരു നിമിഷം സൂക്ഷിച്ചു നോക്കി നിന്നു.</div><div>’എല്ലാരും ഇങ്ങനെ ബീ പ്രാക്ടിക്കൽ ആയി ചിന്തിച്ചോണ്ട് ഇരുന്നിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കൂടി കിട്ടില്ലായിരുന്നു..‘</div><div>അത് പറഞ്ഞ ശേഷം അവൾ നടന്ന് ചെന്ന് കട്ടിലിലിരുന്നു.</div><div><br /></div><div>മധു പിന്നെയും തന്റെ വാദങ്ങൾ നിരത്താൻ ശ്രമിച്ചു.</div><div>’അവന്മാരൊക്കെ ഡേഞ്ചറസ് ക്രിമിനൽസായിരിക്കും...അവരുടെ പിന്നിൽ ആരൊക്കെ ഉണ്ടെന്ന് നമുക്കറിയില്ല...അങ്ങനെയുള്ളവന്മാരോടൊക്കെ...ഫൈറ്റ് ചെയ്യാൻ പോയാ...എനിക്കറിയില്ല...‘ അതും പറഞ്ഞ് ഒരു നിസ്സഹായനെ പോലെ അയാൾ ഇടംവലം തലയാട്ടി.</div><div>‘അനുവാദമില്ലാതെ ആരെങ്കിലും കേറിപ്പിടിച്ചാൽ ഒരു പെണ്ണിനെന്താ തോന്നണതെന്ന് അറിയോ മധൂന്?..ബസ്സില്...ട്രയിനില്...സിനിമാ തിയറ്ററില്...മൈതാനത്ത്...ഏത് പബ്ലിക്ക് പ്ലെയ്സ്സിൽ വെച്ചും...ഇവർക്കൊക്കെ ഭ്രാന്താണോ?’ മധുവിനെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് വിധു ചോദിച്ചു.</div><div>ചോദ്യം കേട്ട് മധു അവളുടെ നേർക്ക് തന്നെ കുറച്ച് നേരം നോക്കിയ ശേഷം എഴുന്നേറ്റ് അരികിൽ പോയി ഇരുന്നു. അവൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധിച്ചു. </div><div>‘ഇനി ഇതും പറഞ്ഞ് നമ്മള് പെണങ്ങണ്ട...ആ വീഡിയോ അങ്ങ് ഡിലീറ്റ് ചെയ്താ തീരുമല്ലോ ഈ ടെൻഷനെല്ലാം...ഞാനതപ്പഴേ ചെയ്യേണ്ടതായിരുന്നു...ഫൂൾ!’</div><div>അതും പറഞ്ഞ് മധു ക്യാമറ കൈയ്യിലെടുത്തു.</div><div>‘നോ!...മധു...നോ...പ്രോമിസ് ചെയ്യ്...ആ വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന്..’</div><div>‘ഞാൻ ചെയ്യും...ചെയ്താലെന്താ?...ഈ സാധനം കൈയ്യിൽ വെച്ചോണ്ടിരിക്കുന്നതേ റിസ്ക്കാണ്...വെറുതെ മനസ്സമാധാനം കളയാൻ..’ മധു അൽപം വാശിയോടെ പറഞ്ഞു.</div><div>‘മധു...അത് ഡിലീറ്റ് ചെയ്താൽ ഞാനീ നിമിഷം തിരിച്ചു പോകും...പ്രോമിസ്’</div><div>അവളുടെ ശബ്ദത്തിൽ താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു.</div><div>അയാൾ അവളുടെ നേർക്ക് അവിശ്വസനീയതയോടെ നോക്കി.</div><div>‘ങാ...ഞാൻ സത്യമാ പറയുന്നത്...മധു അത് ഡിലീറ്റ് ചെയ്താൽ ഒറപ്പായും ഞാൻ തിരിച്ചു പോകും...ഇന്ന് തന്നെ...ഐ മീനിറ്റ്...’</div><div><div>വിധുവിന്റെ ശബ്ദത്തിൽ അതുവരെയില്ലാതിരുന്ന ദൃഡത പെട്ടെന്ന് കലർന്നത് മധു ശ്രദ്ധിച്ചു. </div><div>‘നിനക്കെന്താ പ്രാന്ത് പിടിച്ചോ?!’ അയാൾ അവളെ നോക്കി ഉറക്കെ ചോദിച്ചു.</div><div>കണ്ണുകളടച്ച്, സ്വയം നിയന്ത്രിക്കാനെന്ന മട്ടിൽ അവൾ ഒന്നുരണ്ടുവട്ടം ദീർഘശ്വാസമെടുത്തു.</div><div>അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു,</div><div>‘മധു വെറുതെ പേടിക്കയാണ്...എന്റെ ഹസ്ബന്റ് ഇങ്ങനെ ആരെയൊക്കെയോ പേടിക്കുന്ന ഒരാളാവുന്നത് എനിക്കിഷ്ടമല്ല..’</div><div>‘അതല്ല വിധൂ...തനിക്ക് അതിന്റെ വരുംവരായ്കകൾ അറിയാൻ പാടില്ലാത്തത് കൊണ്ടാണ്...നമ്മൾ ദിവസോം പത്രത്തിൽ വായിക്കുന്നില്ലെ?...ഇത് പോലുള്ള ഏതെങ്കിലും കേസിന് ആരെങ്കിലും അകത്താവുന്നുണ്ടോ?...ഇനി ശിക്ഷിച്ചാൽ തന്നെ കാലാവധി തീരും മുൻപേ അവരൊക്കെ പുറത്ത് വരും...അവരെയൊക്കെ മാലയിട്ട് സ്വീകരിക്കാൻ വരെ ആൾക്കാരുള്ള നാടാണ്. കേസും കൂട്ടവുമൊക്കെയായി ഇതിന്റെ പിറകെ നടന്ന് ആയുസ്സ് കളയണോ? ഒന്നാലോചിച്ച് നോക്ക്’</div><div>‘പിന്നെ എന്ത് ചെയ്യണം? വല്ല ക്വൊട്ടേഷൻ ടീമിനും കാശ് കൊടുത്ത് അവന്മാരെ തട്ടിക്കളയണോ?’</div><div>മധുവിന് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.</div><div>ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം വിധു തുടർന്നു,</div><div>‘എനിക്ക്...ഒരു കാര്യം അറിയണം...’</div><div>‘എന്ത്?’</div><div>‘ആ പെൺകുട്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലോ? അപ്പോ മധു എന്ത് ചെയ്യുമായിരുന്നു?...കേസ് കൊടുക്കില്ലെ? കോടതീല് വർഷങ്ങള് കേറി ഇറങ്ങില്ലെ?‘</div><div>’വിധു...താനിത് മനസ്സിലാക്ക്...നമ്മുടെ രാജ്യം ഇങ്ങനെയൊക്കെയാണ്...എന്തോ ഭാഗ്യം കൊണ്ട് ഒന്നും പറ്റാതെ ജീവിച്ചു പോകുന്നവരാണ് ഞാനും താനുമൊക്കെ...ഇതൊക്കെ തനിക്ക് എങ്ങനെ പറഞ്ഞു തരണമെന്ന് എനിക്കറിഞ്ഞൂടാ..‘</div><div>’എനിക്ക് മനസ്സിലായി...‘</div><div>’എന്ത് മനസ്സിലായി?‘</div><div>’മധൂന് ഒന്നും ചെയ്യാൻ പറ്റില്ലെന്ന്...ഏതായാലും ഇത്രയൊക്കെ മധു പറഞ്ഞ സ്ഥിതിക്ക്...‘</div><div>വിധു എന്താണ് പറയാൻ പോകുന്നതെന്ന് ആകാംക്ഷയോടെ അയാൾ കാത്തു.</div><div>’നമുക്ക് തിരികെ പോകാം...ഇവിടെ സേഫല്ലല്ലോ...പുറത്ത് പോകാനും പറ്റില്ലല്ലോ..‘</div><div>’താനെന്തിനാണ് അതുമിതും പറഞ്ഞ് നമ്മുടെ ഹണിമൂൺ സ്പോയിൽ ചെയ്യുന്നത്? നമ്മൾ ഇവിടെ ബുക്ക് ചെയ്തത് അഞ്ച് ദിവസത്തേക്കല്ലെ? നേരത്തേ തിരിച്ച് ചെന്നാൽ ഒരുപാട് ക്വസ്റ്റ്യൻസ് വരും...എനിക്കതൊന്നും ഫേസ് ചെയ്യാൻ പറ്റില്ല..‘</div><div>’മധൂന്...ഇവിടെ ഒന്നും ചെയ്യാൻ പറ്റില്ല...തിരികെ പോകാൻ പറ്റില്ല...തിരികെ ചെന്നാൽ ക്വസ്റ്റ്യൻസ് ഫേസ് ചെയ്യാൻ പറ്റില്ല....സത്യത്തിൽ എനിക്കിപ്പോ പേടി... മധൂനെയാണ്..‘</div><div>’താനെന്തിനാ എന്നെ പേടിക്കുന്നത്?..‘ മധു ചിരിക്കാൻ ശ്രമിച്ചു.</div><div>’എന്തിനെന്നോ?...ഒന്നും ഹാൻഡിൽ ചെയ്യാനറിയാത്ത ഒരാളുടെ കൂടെ എങ്ങനെ ഞാൻ ജീവിതകാലം മുഴുവൻ കഴിയും എന്നാലോചിച്ച്..‘</div><div>’താനെന്നെ ഇൻസൾട്ട് ചെയ്യരുത്..‘</div><div>’ഞാനാരേയും ഇൻസൾട്ട് ചെയ്തില്ല...ഇങ്ങോട്ട് പറഞ്ഞതെല്ലാം അങ്ങോട്ട് തന്നെ പറഞ്ഞെന്നേയുള്ളൂ..‘</div><div>’ശരി ശരി...നമ്മൾ വെറുതെ ഇതും പറഞ്ഞ് വഴക്കിടണ്ട..താൻ കുറച്ച് റെസ്റ്റ് എടുക്ക്...ഈവനിംഗ് നമുക്ക് ഒരു വാക്കിന് പോകാം...അപ്പൊ എല്ലാം ഓക്കെ ആവും..‘</div><div>അവൾ ഒന്നും തന്നെ പറഞ്ഞില്ല.</div><div><br /></div><div>അന്ന് വൈകുന്നേരം ’നടക്കാനിറങ്ങാം‘ എന്ന ആശയം മധു ഒരിക്കൽ കൂടി മുന്നോട്ട് വെച്ചു. ’ഞാനൊരിടത്തേക്കുമില്ല‘ എന്ന ഉത്തരവും കെട്ടിപ്പിടിച്ച് വിധു കട്ടിലിൽ തന്നെ കിടന്നു. ഇടയ്ക്കെപ്പൊഴോ, ’എന്തൊരു ചൂടാണിവിടെ...‘ എന്നാരോടെന്നില്ലാതെ അവൾ പറയുന്നത് മധു കേട്ടു. പുറത്ത് ചെറുതായി മഞ്ഞ് പൊഴിയുന്നത് മധു ശ്രദ്ധിച്ചു. ഇവൾക്ക് മാത്രമെന്താണിത്ര ചൂട്?</div><div><br /></div><div>രാത്രി വരെയും, മധു ചോദിച്ചതിനെല്ലാം ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറഞ്ഞതല്ലാതെ വിധു ഒന്നും മിണ്ടിയതേയില്ല. മധു സംഘർഷം നിറഞ്ഞ മനസ്സുമായി ബാൽക്കണിയിൽ ഉലാത്തിക്കൊണ്ടിരുന്നു. കിടക്കുംനേരം വിധുവിനെ ചുറ്റിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ, ’ഇന്നെനിക്ക് വയ്യ‘ എന്നവൾ ഒഴിവ് പറഞ്ഞു.</div><div>’വിധു...നമ്മളിവിടെ ഹണിമൂണിനാണ് വന്നത്..‘</div><div>’എനിക്കൊരു മൂഡില്ല..‘</div><div>’തനിക്ക് പിന്നെ എപ്പഴാ മൂഡ് വരുന്നത്?‘ മധുവിന്റെ സ്വരത്തിൽ അനിഷ്ടവും അക്ഷമയും നിറഞ്ഞിരുന്നു.</div><div>’അറിയില്ല മധു...ഐ നീഡ് ടൈം..‘ അത് പറഞ്ഞവൾ കണ്ണുകളിറുക്കിയടച്ചു.</div><div>അസ്വസ്ഥമായ ചിന്തകൾ അലട്ടിയത് കാരണം മധു വൈകിയാണ് ഉറക്കത്തിലേക്ക് പോയത്.</div><div><br /></div><div><b>ആറ്</b></div><div><br /></div><div>പിറ്റേന്ന് രാവിലെ ഉണർന്ന് നോക്കുമ്പോൾ സമീപം വിധുവിനെ കാണാനുണ്ടായിരുന്നില്ല. അയാൾ രണ്ടുമൂന്നു വട്ടം അവളുടെ പേര് വിളിച്ചു നോക്കി. എഴുന്നേറ്റ് ചെന്ന് നോക്കുമ്പോൾ ബാത്ത്റൂം വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. </div><div>‘എവിടെയാണ് ഇത്ര രാവിലെ എഴുന്നേറ്റ് പോയത്?’ ഉറക്കെ ചോദിച്ചു കൊണ്ടയാൾ ബാൽക്കണിയിലേക്ക് നടന്നു. അവിടെയും അവൾ ഉണ്ടായിരുന്നില്ല. ഇന്നലെ താനുയർത്തിയ വാദങ്ങൾ ബാലിശങ്ങളായി പോയോ? താൻ വെറുമൊരു ഭീരുവാണെന്നവൾ കരുതിയിട്ടുണ്ടാവുമോ? ഏതു വാക്കുകൾ എപ്രകാരം പ്രയോഗിച്ചാലാണ് അവളെയൊന്ന് അനുനയിക്കാൻ ആവുക?</div><div>അല്ലെങ്കിൽ...എന്തിനവളെ ബോധ്യപ്പെടുത്തണം? താൻ പറഞ്ഞതൊക്കെയും അവളുടെയും തന്റെയും സുരക്ഷിതത്വം മനസ്സിൽ കണ്ടാണ്. അവൾക്കത് ബോധ്യപ്പെട്ടില്ലെങ്കിൽ അതെങ്ങനെ തന്റെ കുറ്റമാവും? ലോകപരിചയവും സമൂഹത്തിനെക്കുറിച്ചുള്ള ധാരണയും അവൾക്ക് തന്റെയത്രയും ഉണ്ടാവില്ല. അതാണവൾ വരുംവരായ്കകളെക്കുറിച്ചാലോചിക്കാതെ ഒരോന്നും പ്രവർത്തിക്കാൻ ഒരുമ്പെടുന്നത്. താനാണ് ശരിയെന്ന് അവൾക്ക് ഇന്നല്ലെങ്കിൽ നാളെ ബോധ്യമാവും. ഉറപ്പ്. ഇപ്പോൾ വേണ്ടത് തികഞ്ഞ സംയമനമാണ്. ഈ ഹണിമൂൺ ദിവസങ്ങൾ ഇത്രയും നിസ്സാരമായൊരു സംഭവം കാരണം അലങ്കോലപ്പെടാൻ പാടില്ല. ജീവിതകാലം മുഴുവൻ തന്നോടൊപ്പം ജീവിക്കേണ്ടവളാണ്. തുടക്കത്തിലെ കല്ലുകടിച്ചതായി അവൾക്ക് തോന്നരുത്. തന്നെ പോലെ കാര്യപ്പിടിപ്പുള്ള ഒരാളുടെ ആവശ്യം അവൾക്കുണ്ട്. സംസാരത്തിൽ താൻ കുറച്ച് കൂടി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. നയകുശലതയോടെ പെരുമാറേണ്ടതുണ്ട്. ഇനി അവളോട് ഒട്ടും മുഷിയാത്തവണ്ണം വേണം തന്റെ സംസാരവും പെരുമാറ്റവും. തന്നെക്കുറിച്ചവൾക്ക് മതിപ്പുണ്ടാകാൻ എന്താണൊരു വഴി? </div><div><br /></div><div>അയാൾ താഴെ കുന്നിൻചെരുവിലേക്ക് നോക്കി. ഇപ്പോഴവിടെ ആൾക്കൂട്ടമോ പോലീസ് വാഹനങ്ങളോ കാണുന്നില്ല. എല്ലാം പഴയത് പോലെ. സർവ്വതും ശാന്തം. മലയും പുഴയും എല്ലാം. എല്ലാം ഇത്രയേ ഉള്ളൂ... വെറും രണ്ട് ദിവസത്തെ കോലാഹലങ്ങൾ. അതിന് ശേഷം വാർത്തകളിൽ നിന്ന് പോലും ഈ സംഭവം പാടെ ഒഴിഞ്ഞ് പോകും. ഒരാഴ്ച്ചയ്ക്ക് ശേഷം ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചാരും ഓർക്കുക പോലുമില്ല. ഇവിടെ സഞ്ചാരികൾ ഇനിയും വരും, മധുവിധു ആഘോഷിക്കാൻ ഇനിയും നവദമ്പതികൾ വന്നിറങ്ങും. തണുപ്പിൽ കമ്പിളി വസ്ത്രങ്ങളണിഞ്ഞ് കൈ കോർത്ത് നടക്കും. എല്ലാം മഞ്ഞു പോലെ തണുക്കും. ഈ മലകളും ഇവിടുള്ളവരുടെ മനസ്സുകളും. ഇന്ന് വിധുമൊത്ത് ഒരു ഡ്രൈവിന് പോയാലോ? പുതിയ ചില ഇടങ്ങളിലേക്കുള്ള യാത്ര, പുത്തനുണർവ്വുണ്ടാക്കാൻ സഹായകമാവും. </div><div><br /></div><div>നോട്ടം റോഡിലേക്ക് നീണ്ടു. ദൂരെയായി ഒരു സ്ത്രീ നടന്നു പോകുന്നത് കാണാനായി. അത് വിധുവാണോ? താൻ വാങ്ങി കൊടുത്ത ഷാളാണ് ആ സ്ത്രീ കഴുത്തിൽ ചുറ്റിയിരിക്കുന്നത്. അത് അവൾ തന്നെ! ഉറക്കെ വിളിച്ചാലോ? ഇല്ല, അവളുടെ അടുക്കലേക്കെത്താൻ തന്റെ ശബ്ദത്തിന് ശക്തിയുണ്ടാവില്ല.</div><div><br /></div><div>‘എവിടെക്കാണിവള് ഈ മഞ്ഞത്ത് ഇത്ര തെരക്ക് പിടിച്ച്...’</div><div>അടുത്ത നിമിഷം അയാൾ തലയിൽ കൈ വെച്ചു ‘ഓ ഷിറ്റ്!’</div><div>അയാൾ ഓടിച്ചെന്ന് ബാഗ് തുറന്ന് നോക്കി.</div><div>ആ ഹാൻഡിക്യാം - അതവിടെ ഉണ്ടായിരുന്നില്ല.</div></div></div></div></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-68924505370903426282023-02-06T16:31:00.000+13:002023-02-06T16:31:26.663+13:00ഒരിക്കൽ കൂടി<div style="text-align: left;"><br />വിശപ്പ്...കണ്ണ് കാണാത്ത വിശപ്പ്. ചുറ്റിലും ഇരുട്ട്. നിശ്ശബ്ദത. രണ്ടും നല്ലതാണ്. അനുയോജ്യമായ സമയം. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയുണ്ട്. എലി ചുറ്റിലും നോക്കി. അതിന്റെ കണ്ണുകൾ വിടർന്നു. കാഴ്ച്ച കൂടുതൽ വ്യക്തമായി. എല്ലാം തെളിഞ്ഞു കാണാനാകുന്നു. എലി ചുവരിനോട് ചേർന്ന് പതിയെ നടന്നു. എന്തെങ്കിലും? വയറ് എരിയുന്നു. അപ്പോഴാണ് കണ്ടത് ഒരു ചെറിയ തേങ്ങാകഷ്ണം. കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു. ചുറ്റിലും ഒരുവട്ടം കൂടി നോക്കിയിട്ട് എലി മുന്നോട്ട് കുതിച്ചു. കടിച്ചതും ‘ഠപ്പ്!!’ എന്നൊരു വലിയ ശബ്ദം പിന്നിലുയർന്നു. ഭയന്ന് എലി തിരിഞ്ഞോടി. പക്ഷെ ഒരു പലകയിൽ ചെന്നിടിച്ചു വീണു. ഇതിവിടെ മുൻപില്ലായിരുന്നല്ലോ? ഒരു നിമിഷം പലകയിൽ നോക്കിയിട്ട് എലി തിരിഞ്ഞോടി. വീണ്ടും മുന്നിലൊരു വലിയ പലക! ഓ! താൻ പെട്ടുപോയിരിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നടന്നു. ചുറ്റിലും പലകകൾ! മുകളിലേക്ക് നോക്കി. അവിടെ ഇരുമ്പ് കമ്പികൾ കാണാനായി. അതു വഴി നേരിയ പ്രകാശം ഉള്ളിലേക്കരിച്ച് വരുന്നുണ്ട്. എലി പതിയ ഒരു മൂലയിൽ ഇരുട്ട് പതുങ്ങിയിരുന്നിടത്ത് പോയി ഇരുന്നു.</div><div style="text-align: left;"><br />ഏതാനും ദിവസം മുൻപ് കണ്ട - കണ്ടു മറന്നത് ഓർമ്മ വന്നു. അന്നും ഇതുപോലൊരു ശബ്ദം കേട്ടിരുന്നു. പിന്നെ ഒരു കരച്ചിലും. പമ്മി ചെന്ന് നോക്കിയപ്പോൾ കണ്ടു - തന്നെ പോലെ ഒരെലി. അതിന്റെ ഭയം നിറഞ്ഞ കണ്ണുകൾ... ഇതേ പോലെ ഒരിടത്ത്. അന്ന് അതിന്റെ അരികിലും ഇതു പോലെ ഒരു തേങ്ങാകഷ്ണം ഉണ്ടായിരുന്നു. വെളിച്ചം വന്നപ്പോൾ വീണ്ടും പോയി നോക്കിയിരുന്നു. ശൂന്യമായിരുന്നവിടം. രാത്രി ഇരുട്ടിൽ പുറത്തിറങ്ങിയപ്പോൾ കണ്ടു, മതിലിനോട് ചേർന്ന്...വയറ് വീർത്ത്...മലർന്ന് കിടന്ന അതിന്റെ രൂപം...<br /><br /></div><div style="text-align: left;">എലി ഇരുട്ടിൽ നിന്ന് പതിയെ മുന്നോട്ട് നടന്നു. ചുറ്റിലും നടന്ന് നോക്കി. എവിടെയെങ്കിലും ഒരു ചെറുപഴുത്? മുൻകാലുകൾ വെച്ച് പലകയിൽ പലയിടത്തും തള്ളി നോക്കി. ശരീരഭാരം മുഴുക്കയും ഉപയോഗിച്ചു. ഇല്ല, അല്പം പോലും അനങ്ങുന്നില്ല. പല്ലുകളുപയോഗിച്ച് കരളാൻ ശ്രമിച്ചു. ചെറിയ ചില പോറലുകളല്ലാതെ... ഒന്നും സാധ്യമാവുന്നില്ല. നെഞ്ചിടുപ്പേറുന്നുണ്ട്... താമസിയാതെ ചുറ്റിലും വെളിച്ചം നിറയും. അതിന് മുൻപ് പുറത്ത് കടക്കണം. പക്ഷെ എങ്ങനെ? എലി വീണ്ടും ശ്രമിച്ചു. ഇല്ല, താൻ ഇരുട്ടിൽ പലകകളാൽ ചുറ്റപ്പെട്ട ഒരിടത്ത് പെട്ടു പോയിരിക്കുന്നു. കൈകാലുകൾ തളർന്നു പോയിരിക്കുന്നു. കാഴ്ച്ച ചെറുതായി മങ്ങുന്നുവോ? ഇരുട്ടിൽ അങ്ങോട്ടുമിങ്ങോട്ടും പലതവണ നടന്നു. ഇല്ല... ഇനി ഇവിടെ നിന്നൊരു രക്ഷപ്പെടലില്ല..എല്ലാം അവസാനിച്ചിരിക്കുന്നു. ഇവിടെയാണവസാനം. ഇതാണാസാനം.</div><div style="text-align: left;"> <br />എലി പഴയതെല്ലാമോർത്തു. ഇതുവരെ താൻ ചെയ്തതെല്ലാം. ഇത്രനാൾ തന്റെ കൂടെ ഉണ്ടായിരുന്നവരെയെല്ലാം. കണ്ണുകൾ നീറി നിറയുന്നു. ഇനി ചിലപ്പോൾ അവരെ കാണാനാവില്ല. ഒരിക്കലും. താനിവിടെ ഈ ഇരുട്ടിൽ ഒറ്റയ്ക്കാണെന്നവർ അറിയുന്നുണ്ടാവുമോ? തന്നെ ഓർത്ത് ആരെങ്കിലും തിരക്കി വരുമോ? അപ്പോൾ ചെറിയൊരു ശബ്ദം കേട്ടു. നോക്കുമ്പോൾ മുകളിൽ ഇരുമ്പ് കമ്പികൾക്കിടയിലൂടെ തിളങ്ങുന്ന രണ്ട് കണ്ണുകൾ! ആരാണത്? ശബ്ദം കേട്ടപ്പോൾ തീർച്ചയായി അതാരാണെന്ന്. എലി ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിന്നു. ആ കണ്ണുകൾ നിർത്താതെ ചിമ്മുന്നത് കണ്ടു. ഏതാനും നിമിഷങ്ങൾ... അതിനു ശേഷം അതവിടെ നിന്ന് മാറി പോകുന്നത് കണ്ടു. ഓടി അകന്ന് പോകുന്ന ശബ്ദം. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. അഴികളിലൂടെ വെളിച്ചം അകത്തേക്ക് വേണു. മനുഷ്യരുടെ ശബ്ദങ്ങൾ. ആഹ്ലാദശബ്ദങ്ങൾ. താനും പലകകളും ഒന്നടങ്കം മുകളിലേക്കുയർന്നറിഞ്ഞു. എലി ഒരു വശത്തേക്ക് ഒതുങ്ങി പതുങ്ങി ഇരുന്നു. അപ്പോൾ ആ തേങ്ങാ കഷ്ണം ഉരുണ്ടുരുണ്ട് അതിന്റെ മുന്നിലേക്ക് വന്നു വീണു. ഒരു നിമിഷം എലി കണ്ണുകളടച്ചിരുന്നു. പിന്നീട് സാവധാനം ആ തേങ്ങാകഷ്ണം കരളാൻ തുടങ്ങി...<br /><br /><br /></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-61603957217026978482022-10-20T19:40:00.005+13:002023-08-23T15:01:46.258+12:00ഓർവ്വ്<div style="text-align: left;"><br /></div><div style="text-align: left;">സഹൃദയരെ,</div><div style="text-align: left;"><br /></div><div style="text-align: left;">എന്റെ മൂന്നാമത്തെ പുസ്തകം ‘ഓർവ്വ്’ ആഗസ്ത് 2022 ൽ പുറത്തിറങ്ങി.</div><div style="text-align: left;"><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPFDPA6ZWodyRsO9EqcBsEXeyPSnjaWXnY9ofdf5Ecc5g6B56XEKkG3asBu1E05vSvrQ7pxXWeQH_qL2h0tCTmiCd1u4hNO6-2tHkYo59F9c74DkBlFUJR2CqloKZ6r9tatrI2efc29SIpNJXKdhD5y7ESisT7u_C2_FldUU-1Qy6R6GsbgcAMPQ/s1600/Orvv%20Cover%20-%20Front%20and%20Back.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1185" data-original-width="1600" height="474" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPFDPA6ZWodyRsO9EqcBsEXeyPSnjaWXnY9ofdf5Ecc5g6B56XEKkG3asBu1E05vSvrQ7pxXWeQH_qL2h0tCTmiCd1u4hNO6-2tHkYo59F9c74DkBlFUJR2CqloKZ6r9tatrI2efc29SIpNJXKdhD5y7ESisT7u_C2_FldUU-1Qy6R6GsbgcAMPQ/w640-h474/Orvv%20Cover%20-%20Front%20and%20Back.jpeg" width="640" /></a></div><br /><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;">കഥാസമാഹാരമാണ്.</div><div style="text-align: left;"><br /></div><div style="text-align: left;">മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ജനയുഗം, അകം എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്ന കഥകൾ.</div><div style="text-align: left;"><br /></div><div style="text-align: left;">കോഴിക്കോടുള്ള <b>ധ്വനി ബുക്സ്</b> ആണ് പ്രസാധകർ.<br /><br /></div><div style="text-align: left;">13 കഥകൾ<br /><br /></div><div style="text-align: left;">151 പേജുകൾ<br /><br /></div><div style="text-align: left;">വില: 200 രൂപ<br /><br /></div><div style="text-align: left;"><div><b>പുസ്തകം ഗൂഗിൾ പേ ഉപയോഗിച്ച് പെയ്മെന്റ് നടത്തി വാങ്ങാവുന്നതാണ്.</b></div><div><br /></div></div><div style="text-align: left;"><b>ഗൂഗിൾ പേ വഴി വാങ്ങാൻ:</b></div><div style="text-align: left;">ധ്വനി ബുക്സിന്റെ നമ്പറിലേക്ക് (<span style="font-family: arial;"><b><span style="font-size: medium;">+91 98477 58272</span></b>)</span> പെയ്മെന്റ് നടത്തുക.<br /><div><br /></div><div><div><span style="font-size: medium;"><b>അടക്കേണ്ട തുക: <span style="font-family: arial;">220 </span>രൂപ (ഡെലിവറി ചാർജ്ജ് അടക്കം) </b></span></div><div><br /></div></div>പുസ്തകത്തിന്റെ കവർ പേജും (അല്ലെങ്കിൽ ‘ഓർവ്വ്’, ‘സാബു ഹരിഹരൻ’ എന്നോ), പേയ്മെന്റ് നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും, പുസ്തകം അയച്ചു കിട്ടേണ്ട വിലാസവും അതേ നമ്പറിലേക്ക് അയക്കുക.</div><div style="text-align: left;"><br /></div><div style="text-align: left;"><div>കഥാസ്നേഹികൾ എന്റെ പുസ്തകം വാങ്ങുകയും അഭിപ്രായമറിയിക്കുകയും ചെയ്യുമെന്ന് കരുതുന്നു!</div><div><br /></div><br /></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-28566031653337480692022-02-05T23:00:00.000+13:002022-02-05T23:00:55.336+13:00ആരോ ഒരാൾ<div style="text-align: left;"><div><br /></div><div>ഇന്നലെ രാത്രി കട പൂട്ടാൻ അല്പം വൈകി. വാങ്ങിയ സാധനങ്ങളെല്ലാം അതാത് സ്ഥാനങ്ങളിൽ എടുത്ത് വെയ്ക്കാനും, കണക്ക് എഴുതി വെയ്ക്കാനും കുറച്ച്, അല്ല കുറച്ചധികം സമയമെടുത്തു. കച്ചോടം തുടങ്ങിയിട്ട് ഏതാനും മാസങ്ങളെ ആവുന്നുള്ളൂ. പലതും പഠിച്ചു കൊണ്ടിരിക്കുന്നു. വെള്ളത്തിലിറങ്ങുമ്പോൾ മാത്രമാണ്, നീന്തുക എന്നത് നമ്മൾ കരുതുന്ന പോലെയല്ലെന്ന് മനസ്സിലാക്കുന്നത്. ഒഴുക്കുള്ളപ്പോൾ നീന്തേണ്ടതെങ്ങനെയെന്നും; കുളത്തിൽ നീന്തുന്നതും, ഒഴുക്കുള്ള പുഴയിൽ നീന്തുന്നതും, കടലിൽ നീന്തുന്നതും ഒരു പോലെയല്ല എന്നും മനസ്സിലാക്കുന്നത് അപ്പോഴാണല്ലൊ.</div><div><br /></div><div>കട പൂട്ടി ഇറങ്ങുന്നതിന് മുൻപ് പതിവ് പോലെ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചു.</div><div>ഒന്ന് - പുറത്തെ ലൈറ്റ് ഓൺ ചെയ്തിട്ടുണ്ടോ?</div><div>രണ്ട് - എല്ലാ താഴുകളും കൃത്യമായി പൂട്ടിയിട്ടുണ്ടോ?</div><div>മൂന്ന് - സിസിടിവി ക്യാമറ ഓൺ ചെയ്തിട്ടുണ്ടോ?</div><div><br /></div><div>എല്ലാം പരിശോധിച്ചു. എല്ലാം കൃത്യം.</div><div><br /></div><div>തികഞ്ഞ സമാധാനത്തോടെ ഇറങ്ങി നടന്നു. വീട്ടിൽ ഷീലയും അമ്മു മോളും കാത്തിരിക്കുന്നുണ്ടാവുമോ? അമ്മു ഉറങ്ങിയിട്ടുണ്ടാവും. ഷീലയെ വിളിച്ച് ഊണ് കഴിച്ച് കിടക്കാൻ ഫോണിൽ വിളിച്ച് പറഞ്ഞതാണ്. പക്ഷെ അവൾ ഉറങ്ങുകയില്ല. എനിക്കറിയാം. കാത്തിരിക്കാൻ ഒരാൾ വീട്ടിൽ ഉള്ളത് സുഖമുള്ള കാര്യം തന്നെ. ആ ഭാഗ്യമില്ലാത്തവരെ അല്ലെങ്കിൽ ആ ഭാഗ്യം നഷ്ടപ്പെട്ടവരെക്കുറിച്ച് ഇടയ്ക്കെപ്പോഴോ ഓർത്തു പോയിട്ടുണ്ട്. ജീവിതത്തിൽ അങ്ങനെ ഒരു സമയം വരരുതെ എന്നാണ് പ്രാർത്ഥന. ആ ഒരു ഭാഗ്യത്തെ കുറിച്ച് അധികമാരും ആലോചിക്കുന്നുണ്ടെന്ന് പോലും തോന്നുന്നില്ല. അത് കൊണ്ട് വിലയറിയാതെ ജീവിക്കുകയാണ് പലരും. ഈയിടെയായി ചിന്തിച്ച് ചിന്തിച്ച് ഒരല്പം തത്വചിന്തകനായി പോകുന്നുണ്ട് പലപ്പോഴും. പ്രായത്തിന്റെ മാറ്റങ്ങളാവണം.</div><div><br /></div><div>സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുണ്ട്. ഏതാനും ചുവടുകൾ വെച്ചപ്പോഴാണ് കണ്ടത്, റോഡിന്റെ മറുവശത്തായി ഇരുട്ട് വീണ് കിടക്കുന്നിടത്തായി ഒരാൾ കിടക്കുന്നു. കമഴ്ന്ന് കിടക്കുകയാണ്. ഒരു നിമിഷം ആലോചിച്ചു - റോഡ് മുറിച്ച് കടന്ന് ചെന്ന്, അയാൾ എന്തിനാ അവിടെ കിടക്കുന്നതെന്ന് നോക്കണോ? ചുറ്റിലും നോക്കി. റോഡിൽ ഞാൻ മാത്രമേ ഉള്ളൂ. തട്ടിപ്പുകളുടെ കാലമാണ്. ചെല്ലുമ്പോൾ എന്റെ നേർക്ക് കത്തി കാണിച്ച്, കൈയ്യിലുള്ളതെല്ലാം പിടിച്ചു വാങ്ങുമോ? കിടക്കുന്നയാൾക്ക് ഒരു കൂട്ടാളി കൂടി ഉണ്ടാവുമോ? അതോ ഇയാളെ ഏതെങ്കിലും വണ്ടി ഇടിച്ചിട്ടതാവുമോ? അല്പം മനുഷ്യത്വം എന്നിൽ അവശേഷിക്കുന്നു എന്ന് സ്വയം വിശ്വസിക്കുന്നത് കൊണ്ട് ഞാൻ റോഡ് മുറിച്ച് കടന്ന് അയാളുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.</div><div><br /></div><div>ഞാൻ അയാളുടെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കി. ഓടയ്ക്കരികിലായിട്ട് കമഴ്ന്നാണ് കിടക്കുന്നത്. വെള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. വീഴ്ച്ചയിൽ വസ്ത്രത്തിൽ അവിടവിടെ പൊടിയും അഴുക്കും ആയിട്ടുണ്ട്. നരച്ച മുടിയും താടിയും. കമഴ്ന്ന് കിടക്കുന്നത് കൊണ്ട് മുഖത്തിന്റെ ഒരുവശം മാത്രമെ കാണാനായുള്ളൂ. ആയാസപ്പെട്ട് ശ്വാസമെടുക്കുന്നുണ്ട്. ഞാൻ കുലുക്കി വിളിക്കാനായി കൈ നീട്ടിയതാണ്. അപ്പോഴാണ് സമീപം ഒരു കുപ്പി ഉടഞ്ഞു കിടക്കുന്നത് കണ്ടത്. മദ്യത്തിന്റെ ഗന്ധം അവിടെ മുഴുക്കെയുമുണ്ട്. ഞാൻ കൈ പിൻവലിച്ചു. ഏതോ ഒരുത്തൻ വെള്ളമടിച്ച് കിടക്കുകയാണ്! തൊട്ടടുത്ത നിമിഷം അയാളൊടുള്ള സകല സഹതാപവും എന്നിൽ നിന്നും ഓടി മറഞ്ഞു. ഇവനൊക്കെ വെള്ളമടിക്കണമെങ്കിൽ വീട്ടിലിരുന്ന് വെള്ളമടിച്ചൂടെ? ഇനി പുറത്ത് വെച്ച് വെള്ളമടിക്കണമെങ്കിൽ തന്നെ മര്യാദ്യക്ക് നടന്ന് പോകാനുള്ള ആരോഗ്യം ബാക്കി ആവുന്നത് വരെ വെള്ളമടിച്ചാൽ പോരെ? പകല് മുഴുൻ കടയിലിരിക്കുക നല്ല മുഷിവുള്ള കാര്യമാണ്. അതിന് പുറമെ സാധനങ്ങൾ വാങ്ങാനും മറ്റും പുറത്ത് പോയി പലരേയും കാണേണ്ടിയും വരും. നല്ല അധ്വാനം ആവശ്യപ്പെടുന്ന ജോലി തന്നെയാണ് എന്റേത്. എന്ത് കൊണ്ട് മനുഷ്യര് എന്നെ പോലെ അധ്വാനിക്കുന്നില്ല? കടം വാങ്ങിയാവും വെള്ളമടിച്ചിട്ടുണ്ടാവുക. അതൊന്നും ഇവനെ പോലുള്ളവർ തിരിച്ചു കൊടുക്കാനും പോകുന്നുണ്ടാവില്ല. എങ്ങനെ തിരിച്ചു കൊടുക്കും? മുഴുവൻ സമയവും മദ്യം വാങ്ങാനും വെളിവില്ലാതെ നടക്കാനുമല്ലേ ചിലവാക്കുന്നത്? </div><div><br /></div><div>ഞാൻ നിവർന്ന് നിന്നു. ഒന്നു കൂടി നോക്കിയിട്ട് വീട്ടിലേക്ക് തിരിച്ചു. ഏതായാലും, ഭക്ഷണം കഴിക്കുന്നതിനിടയിൽ ഷീലയോട് പറയാനൊരു കഥയായി. അവൾ എല്ലാ ദിവസവും പകൽവിശേഷങ്ങൾ അന്വേഷിക്കും. പറയാനൊരു കഥ ഉണ്ടെങ്കിൽ ഉത്സാഹമാണ്. അവൾക്കും എനിക്കും.</div><div><br /></div><div>വീട്ടിൽ ചെന്നയുടൻ തന്നെ തണുത്ത വെള്ളത്തിൽ മേല് കഴുകി. നല്ല സുഖം. മേല് തുടച്ച് വന്നപ്പോഴേക്കും ഊണ് മേശയിൽ ചോറും കറികളും നിരന്നു കഴിഞ്ഞിരുന്നു. അവൾ ഒരു മുട്ട പൊരിച്ചു വെച്ചിരുന്നു. എന്റെ ഇഷ്ടവിഭവങ്ങളിലൊന്ന്. അതും കൂട്ടി ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ ഞാൻ കാര്യം പറഞ്ഞു.</div><div>‘എന്തിനാ ചേട്ടാ ചുമ്മാ ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ ചെന്ന് തലയിടുന്നത്? എനിക്കും കൊച്ചിനും ചേട്ടൻ മാത്രേ ഉള്ളൂ. ചേട്ടൻ രാത്രി തിരിച്ച് വീട്ടിൽ വരുന്നത് വരെ എനിക്കൊരു സമാധാനവുമില്ല അറിയോ?’</div><div><br /></div><div>അവൾ പറഞ്ഞതിലും കാര്യമുണ്ട്. പിടിച്ചുപറിക്കാരുടെ കാലമാണ്. നഗരം മുഴുക്കെയും ഗുണ്ടകൾ സ്വൈരവിഹാരം നടത്തുന്നു എന്നല്ലെ പത്രവാർത്ത? എന്നെ പിന്നിൽ നിന്നും ഒരാൾ വന്ന് അടിച്ചിട്ടിട്ട്, കൈയ്യിലുള്ളതെല്ലാം എടുത്തോണ്ട് പോയാൽ? ആർക്ക് നഷ്ടം? എനിക്കും എന്റെ കുടുംബത്തിനും മാത്രം. ഇനി മുതൽ കട രാത്രി അധികനേരം തുറന്ന് വെയ്ക്കണ്ട. ജീവനല്ലേ ലാഭത്തിനേക്കാൾ വലുത്? ചെറിയൊരു ലാഭത്തിനായി രാത്രി നല്ലോണം ഇരുട്ടുന്നത് വരെ കട തുറന്നു വെയ്ക്കേണ്ട കാര്യമേയില്ല. അല്പനേരം മുൻപെ വന്നാൽ അമ്മൂന്റെ കൂടെ കളിക്കാം. അവൾക്കത് വല്ല്യ സന്തോഷമാവും. അവളുമൊത്തുള്ള നല്ല നിമിഷങ്ങളൊക്കെ നഷ്ടപ്പെടുകയാണ്. അറിഞ്ഞു കൊണ്ട് നഷ്ടപ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കിട്ടാത്തത് അതൊക്കെയാണ്. അതിന്റെ വില അറിയാത്തതൊന്നുമല്ല. പക്ഷെ...എന്തോ...ഉറച്ച ഒരു തീരുമാനമെടുക്കാനാവുന്നില്ല. </div><div><br /></div><div>ഒരു ശ്രമം നടത്തണം. രാത്രി കുറച്ച് നേരത്തെ ഇറങ്ങാം. ഞാനുറപ്പിച്ചു. ചിന്തയും തീരുമാനവും പ്രവൃത്തിയും ഒന്നായാൽ മാത്രമെ കാര്യമുള്ളൂ. വെറുതെ ചിന്തിച്ച് കൊണ്ടിരുന്ന് അതൊക്കെയും ശരിവെച്ചിട്ടെന്ത് പ്രയോജനം?</div><div>ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ കൈ കഴുകി ഉറങ്ങാൻ പോയി.</div><div><br /></div><div>നല്ല ദിവസമായിരുന്നു. എല്ലാം ശരിയാംവണ്ണം നടന്നിരിക്കുന്നു. കച്ചവടം നന്നായി നടന്നു. ഞാൻ സംതൃപ്തിയോടെയാണ് ഉറങ്ങാൻ പോയത്.</div><div><br /></div><div><div>പിറ്റേന്ന് ഞാൻ പുതിയൊരു മനുഷ്യനായിട്ടാണ് കടയിലേക്ക് പോയത്. ഇനി മുതൽ ജീവിതത്തിലെ മധുരമൊക്കെ ആസ്വദിച്ച് തന്നെ ജീവിക്കണം. പുതിയ തീരുമാനമെടുക്കാൻ പുതുവർഷം വരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല. നിശ്ചയദാർഢ്യമുള്ളവർക്ക് തൊടടുത്ത് നിമിഷം മുതൽ തീരുമാനിച്ച പ്രകാരം ജീവിക്കാവുന്നതേയുള്ളൂ! എന്നെ പോലെ!</div><div><br /></div><div>കടയുടെ അടുത്ത് എത്തിയപ്പോൾ, തലേന്ന് ആ മനുഷ്യൻ - മദ്യപനായ - തീരെ ഉത്തവാദിത്വമില്ലാത്ത - അയാൾ കിടന്നിടത്തേക്ക് ഞാൻ നോക്കി. ശൂന്യം.</div><div>വെളിവ് വന്നപ്പോൾ എഴുന്നേറ്റ് പോയിട്ടുണ്ടാവും. ഇപ്പോൾ അടുത്ത കുപ്പി വാങ്ങാൻ എവിടെയെങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ക്യൂവിൽ നില്ക്കുകയാവും. അതും കടം വാങ്ങിയ കാശും കൊണ്ടാവും! പുച്ഛം നിറഞ്ഞ എന്റെ ചിന്തകൾക്ക് അളവില്ല. ഞാൻ ഇടംവലം തലയാട്ടി ലോകത്തിന്റെ തല തിരിഞ്ഞ പോക്കിനെ കുറിച്ചാലോചിച്ച് സ്വയം പരിതപിച്ചു. സഹതപിച്ചു.</div><div><br /></div><div>അപ്പോഴാണ് കണ്ടത്, എന്റെ കടയിലേക്ക് ഒരു പോലീസുകാരൻ കയറി പോകുന്നു. എന്റെ നെഞ്ചിടിച്ചു. ഈശ്വരാ! ആരെങ്കിലും കട കുത്തി പൊളിച്ചോ? അതോ എന്തിലും അപകടം? കടയിൽ നില്ക്കുന്ന വിഷ്ണുവിനെ കുറിച്ചാണാദ്യം ആലോചന പോയത്. അവനാണ് രാവിലെ വന്ന് കട തുറന്ന് എല്ലാം തൂത്ത് വൃത്തിയാക്കി വെയ്ക്കുന്നത്. വിശ്വസിക്കാൻ കൊള്ളാവുന്നവനാണ്. ഷീലയുടെ അകന്ന ബന്ധത്തിലുള്ള ഒരു പയ്യൻ. കുറച്ചധികം വർത്തമാനം പറയുമെന്ന കുഴപ്പമേയുള്ളൂ. പക്ഷെ കച്ചവടത്തിന് അത് നല്ലതാണല്ലോ എന്ന് കരുതി ഞാൻ കണ്ണടക്കും. ഈയിടെയായി അവന് എന്തോ ഒരു ചുറ്റിക്കളിയുണ്ട്. ഇനി വല്ല കഞ്ചാവിന്റെ പരിപാടിയോ മറ്റോ? അവൻ വല്ലതും കൊണ്ട് വന്ന് കടയിൽ വെച്ചിട്ടുണ്ടോ? എങ്കിൽ എന്റെ കാര്യത്തിൽ തീരുമാനമായത് തന്നെ. കടയുമില്ല മാനവുമില്ല. ഇനി പോലീസ് സ്റ്റേഷൻ...കേസ്...ജാമ്യം...കോടതി...</div><div>ഇന്നലെ, ‘അണ്ണാ ഒരത്യാവശ്യ കാര്യൊണ്ട്’ എന്നും പറഞ്ഞ് നേരത്തെ പോയതാണ്. എന്ത് ഏടാകൂടാമാണോ എന്തോ വരുത്തി വെച്ചിരിക്കുന്നത്.</div><div>ഒരു നിമിഷം കൊണ്ട് എന്റെ സകല സമാധാനവും തകർന്നടിഞ്ഞു. ഇനി നേരത്തെ...അല്ല, വീട്ടിൽ തന്നെ സ്ഥിരമായി ഇരിക്കാം. ഇവനെ ഞാൻ ശരിക്കും ശ്രദ്ധിക്കണമായിരുന്നു. എല്ലാമെന്റെ തെറ്റ്...</div><div><br /></div><div>ഞാൻ കടയിലേക്ക് കയറി. പോലീസുകാരൻ വിഷ്ണുവിനോട് എന്തോ ചോദിക്കുകയാണ്. അവൻ മര്യാദയോടെ എന്തോ മറുപടി പറയുകയാണ്. ഞാൻ അവരുടെ അടുത്തേക്ക് നടന്ന് ചെന്ന് സകല ഭവ്യതയും കൂടിപ്പിടിച്ച് പോലീസുകാരനോട് ചോദിച്ചു.</div><div>‘എന്താ...സാർ..?’</div><div>പോലീസുകാരൻ തല തിരിച്ച് എന്നെ സൂക്ഷിച്ചു നോക്കുമ്പോൾ വിഷ്ണു പറയുന്നത് കേട്ടു.</div><div>‘സാർ...ഇതാണ് ഈ കടേടെ മൊതലാളി..’</div><div>ഓഹോ! അവൻ ഒരോന്ന് ഒപ്പിച്ചു വെച്ചിട്ട് എന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമിക്കുകയാണ്! എനിക്കെന്റെ സകല നിയന്ത്രണവും ഏതു നിമിഷം വേണമെങ്കിലും കൈവിട്ട് പോകൂം എന്ന പരുവത്തിലായി.</div><div>‘ങാ...’ എന്നെ നോക്കി ഒന്നമർത്തി മൂളിയ ശേഷം പോലീസുകാരൻ ചോദിച്ചു,</div><div>‘നിങ്ങള്...ഇന്നലെ രാത്രി എത്ര മണിക്കാണ് കടയടച്ചത്?’</div><div>‘അത്...ഏകദേശം...ഒരു പന്ത്രണ്ട്...പന്ത്രണ്ടര ആയിക്കാണും സർ...എന്താ സാർ?’</div><div>‘അപ്പോ നിങ്ങൾ കണ്ടു കാണുമല്ലോ...ഇന്നലെ രാത്രി കട പൂട്ടി തിരികെ പോകുമ്പോൾ അവിടെ റോഡിന്റെ സൈഡിലായി ഒരാള് കിടക്കുന്നത് കണ്ടിരുന്നോ?’</div><div>ഉണ്ടെന്നോ ഇല്ലെന്നോ പറയേണ്ടത്? എന്റെ ചങ്കിടിക്കുന്നത് എനിക്ക് കേൾക്കാനായി.</div><div>എന്തോ എനിക്ക് ഒരു കള്ളവും പറയാൻ നാവ് പൊങ്ങിയില്ല..</div><div>‘അത്...സാർ...ഞാൻ കണ്ടു...ചെന്ന് നോക്കിയതാ..വെള്ളമടിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ട്...വിളിക്കാൻ പോയില്ല...എന്താ സാർ?..’</div><div>ഞാൻ ഒരു നിമിഷം വിഷ്ണുവിന്റെ നേർക്ക് നോക്കാൻ ഒരു ശ്രമം നടത്തി.</div><div>‘ങാ...അയാള് വടിയായി...ഏതോ വണ്ടി ഇടിച്ചതാണെന്നാണ് തോന്നുന്നത്...അല്ല...നിങ്ങളാ സമയം പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടിരുന്നോ?’</div><div>‘ഇല്ല..’ ഞാനോർത്ത് നോക്കുന്നതിനിടയിൽ പറഞ്ഞു.</div><div>എന്താ ഈ പോലീസുകാരൻ സംശയിക്കുന്നത്? ഇതിൽ ഞാനെന്ത് ചെയ്യാനാണ്?</div><div>‘നിങ്ങളുടെ സിസിടിവി വർക്ക് ചെയ്യുന്നില്ലെ?’</div><div>‘ങാ..’</div><div>‘ഞങ്ങൾക്കതിന്റെ റെക്കോർഡ് ചെയ്ത വീഡിയോ കാണണം..’</div><div>അപ്പോഴാണ് ശ്വാസം നേരെ വീണത്.</div><div>ഞാൻ വിഷ്ണുവിന്റെ നേർക്ക് തിരിഞ്ഞ് ആജ്ഞാപിച്ചു.</div><div>‘ടാ...നീ ഈ സാർന് ആ സിസി ടിവിടെ വീഡിയോ ഒന്നു കാണിച്ചു കൊടുത്തെ..’</div><div>സിസിടിവി ഉണ്ടെന്നല്ലാതെ അതിന്റെ പരിപാടികളൊന്നും എനിക്കറിയില്ല എന്ന അജ്ഞത ഞാൻ പുറത്ത് കാട്ടിയില്ല.</div><div>വിഷ്ണു, പോലീസുകാരനെ വിളിച്ച് കമ്പ്യൂട്ടറിന്റെ അടുത്തേക്ക് പോയി. അധികാരഭാവത്തിൽ പിന്നാലെ ഞാനും.</div><div>അവൻ ഏതൊക്കെയോ ബട്ടണുകൾ ഞെക്കിയപ്പോൾ തലേന്നത്തെ വീഡിയോ കാണാനായി. </div><div>ഞാൻ കട പൂട്ടി ഇറങ്ങുന്നത്... </div><div>ആഹാ! എന്നെ വീഡിയോയിൽ കണ്ടപ്പോൾ ഒരു കൗതുകം. സമയത്തിലൂടെ പിന്നോക്കം സഞ്ചരിച്ച പ്രതീതി.</div><div>പിന്നെ ഞാനയാളുടെ അടുത്തേക്ക് ചെന്ന് നില്ക്കുന്നത്...</div><div>കൈ നീട്ടിയിട്ട് പിൻവലിക്കുന്നത്...</div><div>ഭാഗ്യം! അയാളെ തൊടാതിരുന്നത്! എന്റെ മകളുടെ ഭാഗ്യം.</div><div>‘ഒന്ന് റിവൈൻഡ് ചെയ്തെ..’ ശരിക്കുമുള്ള അധികാരശബ്ദം കേട്ടു.</div><div>വിഷ്ണു പിന്നെയും ചില ബട്ടണുകളമർത്തി.</div><div>‘ങാ...അവിടെ നിർത്ത്’</div><div>ഇപ്പോൾ വീഡിയോയിൽ ആ മനുഷ്യൻ നടന്ന് വരുന്നത് കാണാം. </div><div>എവിടെ കുപ്പി? ഞാൻ അയാളുടെ കൈയ്യിലേക്ക് ശ്രദ്ധിച്ചു നോക്കി. ഇല്ല...അയാളുടെ പക്കൽ ഒരു കുപ്പിയുമില്ല. അയാൾ കൈ വീശി നടന്നു വരികയാണ്. കാലിടറുന്നില്ല. ഒരു സാധാരണക്കാരൻ. സാധാരണ പോലെ നടന്നു പോകുന്നു. അത്ര മാത്രം.</div><div>ഒരു മിന്നായം അയാളുടെ അടുത്തു കൂടി പാഞ്ഞു പോയത് കണ്ടു. പിന്നെ കാണുന്നത് അയാൾ റോഡിൽ കിടക്കുന്നതാണ്. എന്താണത്? എനിക്ക് മനസ്സിലായില്ല. പോലീസുകാരൻ സശ്രദ്ധം മോണിറ്ററിലേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. ഒന്നും തന്നെ മിണ്ടുന്നില്ല. വിഷ്ണുവിന്റെ മുഴുവൻ ശ്രദ്ധയും അതിലേക്ക് തന്നെ.</div><div>ആ മിന്നായം...അത് ഒരു വാഹനം പോലെ തോന്നി. കാറാണോ ജീപ്പാണോ?...തിരിച്ചറിയാൻ പറ്റുന്നില്ല.</div><div>തൊട്ടടുത്ത നിമിഷം ഒരു ശബ്ദം കേട്ടു. വാഹനം ബ്രേക്കിടുന്ന ശബ്ദം പോലെ തോന്നിച്ചു അത്.</div><div>ഞാൻ വീണു കിടക്കുന്ന രൂപത്തിന്റെ നേർക്ക് തന്നെ നോക്കി നിന്നു. അയാൾ ഒന്ന് പുളയുന്നത് കണ്ടു. പിന്നെ നിശ്ചലമായി. ബോധം പോയത് പോലെ തോന്നി. ഒരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. മുഖം വ്യക്തമല്ല എന്നാൽ അയാളുടെ ആംഗ്യചലനങ്ങളിൽ നിന്നും പരിഭ്രാന്തനാണെന്ന് വ്യക്തം. അവന്റെ കൈയ്യിൽ ഒരു കുപ്പിയുണ്ടായിരുന്നു. കിടക്കുന്നയാളുടെ അടുത്ത് ചെന്ന് നോക്കുന്നതും അവന്റെ കൈയ്യിലെ കുപ്പി താഴെ വീണ് പൊട്ടുന്നതും കാണാനായി. അവൻ തലയിൽ കൈയ്യും വെച്ച് നില്ക്കുകയാണ്. അവിടേക്ക് മറ്റൊരു ചെറുപ്പക്കാരൻ ഓടി വരുന്നത് കണ്ടു. ആദ്യം വന്ന ചെറുപ്പക്കാരൻ എന്തൊക്കെയോ പറയുന്നുണ്ട്. രണ്ടാമൻ ഒന്നാമനെ ബലം പ്രയോഗിച്ച് തിരികെ വലിച്ചു കൊണ്ട് പോകുന്നതും കണ്ടു.</div><div>ഞങ്ങൾ മൂന്ന് പേരും ശ്വാസമടക്കി പിടിച്ച് ഇരുന്നു.</div><div>അല്പനേരം കഴിഞ്ഞ് അത് വഴി ഒന്ന് രണ്ട് വാഹനങ്ങൾ കൂടി പാഞ്ഞു പോകുന്നത് കണ്ടു. ഒരു കാർ അയാൾ വീണു കിടക്കുന്നതിനടുത്തേക്ക് വന്ന് വേഗം കുറച്ച് ഒരു നിമിഷം നില്ക്കുന്നത് കണ്ടു. കാറിൽ നിന്നും ആരും ഇറങ്ങിയതായി തോന്നിയില്ല. ഉടൻ തന്നെ കാറ് മുന്നോട്ട് പോവുകയും ചെയ്തു.</div><div>ഞങ്ങൾ വീഡിയോയിൽ നിന്നും കണ്ണെടുത്തില്ല.</div><div>അതാ...അവിടേക്ക് ഞാൻ ചെല്ലുന്നു...</div><div>അയാളുടെ സമീപം ചെന്ന് നിന്ന് സൂക്ഷിച്ചു നോക്കുന്നു... </div><div>നീട്ടിയ കൈ പിൻവലിച്ച് പതിയെ തിരിഞ്ഞു നടക്കുന്നു...</div><div><br /></div><div>ഞാൻ ദീർഘമായി നിശ്വസിച്ചു. വിഷ്ണു എന്റെ നേർക്ക് നോക്കി. ഒരു കുറ്റവാളിയെ നോക്കുന്നത് പോലെ. ആ നോട്ടത്തിൽ പതിവ് സൗഹാർദ്ദമോ, ബഹുമാനമോ, വിധേയത്വമോ കണ്ടില്ല.</div><div>എന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്? </div><div>നീ ആണേലും ഞാൻ ചെയ്തതല്ലെ ചെയ്യൂ? </div><div>ആരോ വെള്ളമടിച്ച് കിടക്കുന്നെന്നല്ലെ ഞാൻ വിചാരിച്ചത്? </div><div>അവന്റെ മുഖത്ത് നോക്കി അങ്ങനെയൊക്കെ ചോദിക്കണമെന്ന് തോന്നി.</div><div><br /></div><div>അല്ല, ഇനി ആ മനുഷ്യൻ അപകടത്തിൽ പെട്ട് കിടക്കുകയാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? ആരോ ഉള്ളിലിരുന്ന് ദുർബ്ബലമായ ശബ്ദത്തിൽ ചോദിച്ചു. </div><div><br /></div><div>മൂന്ന് പേരാണ് മറുപടി പറഞ്ഞത്.</div><div>ചിലപ്പോൾ...ഞാൻ ഫോണിൽ പോലീസിനെയോ ആംബുലൻസിനെയോ വിളിച്ചേനെ...</div><div>ചിലപ്പോൾ...അടുത്ത് നിമിഷം ആ വഴി വന്ന ഏതെങ്കിലും വാഹനത്തിന് നേർക്ക് കൈ നീട്ടി നിർത്തിച്ചേനെ...</div><div>ചിലപ്പോൾ...എന്തിന് വെറുതെ ഇതിലൊക്കെ ഇടപെട്ട്...</div><div>ആ മൂന്നാമൻ പറഞ്ഞത് എന്റെ ശബ്ദത്തിലായിരുന്നു...</div><div><br /></div><div>‘ങാ...ഇത് ക്ലിയയറല്ലല്ലൊ...എന്നാലും ഈ വീഡിയോ വേണം...ചിലപ്പോൾ ലാബിലുള്ളവർക്ക് എന്തെങ്കിലും കണ്ടുപിടിക്കാൻ പറ്റിയെന്ന് വരും..‘</div><div>എന്നോട് ചോദിച്ചിട്ട് പ്രയോജനമൊന്നുമില്ലെന്ന് മനസ്സിലാക്കിയിട്ടെന്നോണം പോലീസുകാരൻ മുഖം തിരിച്ച് വിഷ്ണുവിനോട് ചോദിച്ചു,</div><div>’ഇവിടെ...അടുത്ത് വേറെ ഏതൊക്കെ കടേലാ സിസിടിവി ക്യാമറ വെച്ചിട്ടുള്ളത്? നിനക്കറിയാമോ?‘</div><div>വിഷ്ണു എന്തോ ആലോചിക്കുന്നതും മറുപടി പറയുന്നതും കണ്ടു. ഒന്നും ഞാൻ കേട്ടില്ല. എന്റെ ശ്രദ്ധ വഴിതെറ്റി പോയിരുന്നു.</div><div><br /></div><div>ഞാൻ വീണുകിടന്ന മനുഷ്യന്റെ മുഖം ഓർത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. അയാൾ കമഴ്ന്നല്ലെ കിടന്നത് പിന്നെങ്ങനെ കാണാനാവും? താടിയും മുടിയുമൊക്കെ നരച്ചിരുന്നു. അല്പം പ്രായമുള്ള മനുഷ്യൻ തന്നെ. എന്റെ താടിയും മുടിയും ഞാൻ ഡൈ ചെയ്തതാണ്. അല്ലായിരുന്നെങ്കിൽ ഒരുപക്ഷെ എന്നെ കാണാനും അതു പോലെ ഉണ്ടാവുമായിരുന്നില്ലെ?</div><div>രാത്രി തിരികെ വീട്ടിലേക്ക് പോകുമ്പോൾ എന്നെയും ഒരു വണ്ടി വന്ന് ഇടിക്കാവുന്നതെ ഉള്ളൂ. ഞാൻ അത് പോലെ കിടക്കുകയും ചെയ്യുമായിരുന്നു. ആരെങ്കിലും വന്ന് ഒന്നെടുത്ത് ആശുപത്രിയിലാക്കണമെന്ന് പാതി ബോധത്തിൽ ആഗ്രഹിച്ച് കൊണ്ട്, മനസ്സിൽ ഉറക്കെ...ശബ്ദമില്ലാതെ...നിലവിളിച്ച് കൊണ്ട് കിടക്കുമായിരുന്നു..</div><div><br /></div><div>ഒരുപക്ഷെ ഞാൻ ആ സമയത്ത് ഒന്ന് ഫോൺ ചെയ്ത് പറഞ്ഞിരുന്നെങ്കിൽ... </div><div>അയാൾക്കും വീട്ടിൽ ആരെങ്കിലുമൊക്കെ കാത്തിരിക്കാനുണ്ടാവും. അവരിപ്പോൾ...</div><div><br /></div><div>പോലീസുകാരനെഴുന്നേറ്റ് കടയുടെ പുറത്തേക്ക് നടന്നു. പിന്നാലെ വിഷ്ണുവും. ഞാൻ തല കുനിച്ചു നിന്നു. അവൻ എന്തൊക്കെയോ പോലീസുകാരനോട് പറയുന്നുണ്ട്. പുറത്തിറങ്ങി ഏതൊക്കെയോ കടയുടെ നേർക്ക് കൈ ചൂണ്ടുന്നുണ്ട്.</div><div><br /></div><div>ഞാൻ കസേരയിൽ തളർന്ന്, മുഖം കുനിച്ച് ഇരുന്നു. ഇന്ന് നേരത്തെ വീട്ടിലേക്ക് പോകണമെന്നായിരുന്നു തീരുമാനം. പക്ഷെ...എനിക്ക് ഇന്ന് ഒരിടത്തേക്കും പോകാൻ തോന്നുന്നില്ല. തിരികെ വീട്ടിലേക്ക് പോലും. എല്ലാം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു. അയാളുടെ അടുത്ത് ചെന്നു നോക്കുമ്പോൾ...അയാൾ ശ്വാസമെടുക്കുന്നത് കണ്ടതല്ലെ? അതോ...വെറുതെ തോന്നിയതാണോ? ആരുമെന്നോട് അതേക്കുറിച്ച് ഒന്നും ചോദിച്ചില്ല...ഇത് വരെ..</div><div>ഇല്ല...ആ മനുഷ്യന് ശ്വാസമില്ലായിരുന്നു...</div><div>എനിക്കുറപ്പാണ്...ശ്വാസമില്ലായിരുന്നു...</div><div>ഇല്ലായിരുന്നു...</div></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-90282626835825755582021-12-30T18:10:00.006+13:002022-02-05T23:03:04.186+13:00 കാണേണ്ട കാഴ്ച്ച<div style="text-align: left;"><div><br /></div><div>നഗരത്തിൽ നിന്നും തീരെ അകലെയല്ലാത്തൊരിടത്ത്, ആരംഭമോ അവസാനമോ ഇല്ലെന്ന് തോന്നിപ്പിക്കും വിധം നീണ്ടു പോകുന്നൊരു പാത, വളഞ്ഞ് പുളഞ്ഞ് കിടപ്പുണ്ട്. ആ വഴിയിലൂടെ, കൃത്യമായ ഇടവേളകളിൽ ഒന്ന് രണ്ട് പ്രൈവറ്റ് ബസ്സുകൾ ആരെയോ മത്സരിച്ചു തോൽപ്പിക്കാനെന്ന മട്ടിൽ പൊടിയും പറത്തി ചീറി പാഞ്ഞു പോവും. അതുകൊണ്ടു തന്നെ വഴിയുടെ ഇരുവശത്തും പറ്റിപ്പിടിച്ചു നിൽക്കുന്ന ചെടികൾക്ക് പൊടിമണ്ണിന്റെ നിറമാണ്. അപൂർവ്വമായി പെയ്യുന്ന മഴയാണ് ആ ചെടികളെ കുളിപ്പിച്ച്, പച്ചപ്പ് പുറത്ത് കാട്ടാൻ സഹായിക്കുന്നത്. ഒരോ തവണയും പൊടി തെറുപ്പിച്ച് വാഹനങ്ങൾ പാഞ്ഞു പോവുമ്പോൾ, ശപിക്കും വിധം ചെടികൾ കൂട്ടമായി തല തിരിച്ച് നോക്കും. വഴിയുടെ വശം ചേർന്ന് ഒരു ബസ് സ്റ്റോപ്പ് കാണാം - അധികാരികളുടെ അനുകമ്പയുടെ അടയാളം. വഴി മുറിച്ചു കടന്നാൽ ചെറിയൊരു വെളിമ്പറമ്പായി. ഉണക്കപ്പുല്ല് നിറഞ്ഞ വിളറിയ ഒരു പറമ്പ്. പറമ്പിന്റെ അതിരിലൂടെ, സമദൂരം പാലിച്ച് പതിഞ്ഞ് കിടക്കുന്ന പാളങ്ങളിലൂടെ, അവിടം മുഴുക്കെയും നടുക്കി വിറപ്പിച്ച് ഹോൺ മുഴക്കി വരവറിയിച്ചുക്കൊണ്ട് ട്രെയിനുകൾ ഇടയ്ക്കിടെ പാഞ്ഞു പോകും. സമാന്തരമായ ആ രണ്ടു സഞ്ചാരപാതകളിലൂടെ മനുഷ്യർ മുന്നോട്ടും പിന്നോട്ടും തിരക്കു പിടിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഏതൊക്കെയോ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ ആരോടോക്കെയോ മത്സരിക്കുന്ന നിസ്സാരരായ, ദുർബ്ബലരായ കുറെ മനുഷ്യർ.</div><div><br /></div><div>വെളിമ്പറമ്പിൽ, അവധിക്കാലത്ത് കുട്ടികൾ പന്തു കളിക്കാൻ വരും. അപൂർവ്വമായി നാടോടികൾ അവിടെ കൂട്ടം കൂട്ടമായി വന്നു തങ്ങാറുണ്ട്. ചുട്ടെടുത്ത ചുവന്ന ടെറോക്കോട്ട ശില്പങ്ങൾ അവർ പാതവക്കിൽ വില്പനയ്ക്കായി വെയിലിൽ നിരത്തി വെയ്ക്കും. അങ്ങനെ പരിചിതവും അപരിചിതവുമായ പലവിധ കാഴ്ച്ചകൾക്കും സാക്ഷിയായ സ്ഥലം. ബസ്റ്റോപ്പിന് കൂട്ടിനെന്ന പോലെ അരിക് ചേർന്ന് ചെറിയൊരു പീടികയുണ്ട്. ബസ് കാത്ത് നില്ക്കുന്നവർ, ദാഹമകറ്റാൻ അവിടേക്ക് ചെന്നാണ് നാരങ്ങാ സോഡയോ, നിറവും മധുരവും കലർത്തിയ തണുത്ത വെള്ളമോ വാങ്ങി കുടിക്കുക. പരസ്പരാശ്രയത്തിന്റെ പര്യായമാണാ ചെറിയ പീടിക.</div><div><br /></div><div>ഒഴിഞ്ഞു കിടന്ന ആ വെളിമ്പ്രദേശത്തേക്ക്, തീ വെയിൽ പെയ്തിറങ്ങിയ ഒരു പകൽ നേരത്താണ് ഒരു മൂന്നംഗകുടുംബം വന്നു ചേർന്നത്. ജീവിതത്തിന്റെ കൊടിയ വെയിലേറ്റ് ഇരുണ്ടു പോയ മൂന്ന് പേർ. പുരുഷനും, സ്ത്രീയും, ആറേഴ് വയസ്സ് തോന്നിപ്പിക്കുന്ന ഒരു ബാലനും. അന്യസംസ്ഥാനത്ത് നിന്നാണവരെന്ന് വേഷവും പ്രകൃതവും കണ്ടാൽ വ്യക്ത. മുഷിഞ്ഞ വസ്ത്രങ്ങളും, ചെമ്പൻ മുടിയുമുള്ള അവർ, ചിരി നഷ്ടപ്പെട്ടവരെ പോലെ തോന്നിപ്പിച്ചു. അവരുടെ പക്കൽ ചില ഉപകരണങ്ങൾ, വടികൾ, വാദ്യങ്ങൾ എന്നിവ ഉണ്ടായിരുന്നു. മധ്യവസ്ക്കനായ കുടുംബനാഥൻ, ഒരു ചെറിയ ചെണ്ട പോലെ തോന്നിപ്പിക്കുന്ന ഒന്നെടുത്ത് കഴുത്തിൽ തൂക്കിയിട്ടു. തുകൽ വലിച്ചു കെട്ടിയ അതിൽ ഒരു വളഞ്ഞ വടിയെടുത്ത് തട്ടി അയാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാനാരംഭിച്ചു. ബസ് കാത്ത് നിന്ന ചിലരും, പീടികയ്ക്ക് മുന്നിൽ പുക വലിച്ചു കൊണ്ട് നിന്ന പതിവുകാരായ അലസന്മാരും ശബ്ദം കേട്ടിടത്തേക്ക് തല തിരിച്ചു. ബസ് സ്റ്റോപ്പിൽ യാചിച്ചു കൊണ്ടിരുന്ന, ഒരു കാൽ നഷ്ടപ്പെട്ട വൃദ്ധൻ അവിടേക്ക് നോക്കിയ ശേഷം തന്റെ ഭിഷാപാത്രത്തിലേക്ക് തന്നെ മുഖം തിരിച്ചു. ബസ്സ് കാത്ത് നിന്ന് അക്ഷമരായവർ, ഒരുവട്ടം തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അവരവരുടെ വാച്ചുകളിലേക്ക് നോക്കി. കാത്തു നില്ക്കുന്നവരുടെ സമയം മുഴുക്കെയും വാച്ചുകൾക്കുള്ളിലാണ്. സൂചികൾ തിരിയുന്നതിനുസരിച്ചാണവരുടെ ജീവിതവും നീങ്ങുന്നത്. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ചെന്ന് നോക്കണമെന്നും, ബസ് വരുമ്പോൾ ഓടിച്ചെന്ന് കയറണമെന്നുമുണ്ടവർക്ക്. ബസ് വരുന്നത് വരെ സമയമുള്ളതിനാൽ, അതു വരെയുള്ള മുഷിവ് ഒഴിവാക്കാനുള്ളൊരു അവസരമാണ്. ചിലർ മുന്നിലേക്ക് ഒന്ന് രണ്ട് ചുവട് വെച്ച് എന്താണവിടെ നടക്കുന്നതെന്ന് ശ്രദ്ധിച്ചു. വഴിനടക്കാരിൽ ചിലർ ശബ്ദം കേട്ട് നടത്തത്തിന്റെ വേഗത കുറച്ചു. എങ്ങനെ സമയം കൊല്ലാം എന്ന് ചിന്തിച്ച് തളർന്ന ചില തൊഴിലില്ലാത്ത ചെറുപ്പക്കാർ പല്ലിട കുത്തിയും, ബീഡി വലിച്ച് പുക ഊതി വിട്ടും അവിടേക്ക് പതിയെ നടന്നടുത്തു.</div><div><br /></div><div>പറമ്പിന്റെ നടുവിലേക്ക്, മൂവർ സംഘത്തിലെ പുരുഷൻ നടന്നു ചെന്നു നിന്നു. ചെണ്ട അയാൾ ബാലന് കൈമാറി. അവനത് കഴുത്തിലണിഞ്ഞ് കൊട്ടാൻ തുടങ്ങി. അതേസമയം അയാൾ തന്റെ ശരീരം വഴക്കപ്പെടുത്താനെന്നവണ്ണം ചില അഭ്യാസങ്ങൾ കാണിക്കാനാരംഭിച്ചു. പിന്നീട് പിന്നോക്കം ശരീരം വളച്ച് കൈകൾ നിലത്തു കുത്തി നിന്നു. മണ്ണിൽ ‘റ’ എന്ന അക്ഷരം കുത്തി നിർത്തിയത് പോലെയായിരുന്നു അത്. ഒന്നു രണ്ടു പേർ അതു കണ്ട് കൈയ്യടിച്ചു. ഒറ്റപ്പെട്ട ചെറിയ ശബ്ദങ്ങൾ. അയാൾ പിന്നോക്കം ഒന്നു കൂടി വളഞ്ഞ്, കാലുകളിൽ പിടിച്ചു. എന്നിട്ട് മുന്നോട്ട് നടക്കാൻ തുടങ്ങി. ‘ഠ’ എന്ന മനുഷ്യാക്ഷരം കാഴ്ച്ചക്കാർക്ക് ഹരമായി. ചിലർ കാഴ്ച്ച വ്യക്തമാകാൻ അല്പം കൂടി മുന്നിലേക്ക് നീങ്ങി നിന്നു. അങ്ങനെ ഒരു മനുഷ്യവൃത്തം അവർ പോലുമറിയാതെ അവിടെ രൂപപ്പെട്ടു.</div><div><br /></div><div><div>ബാലൻ ചെന്ന് ഭാണ്ഡക്കെട്ടിൽ നിന്ന് ഒരു ഇരുമ്പ് വളയമെടുത്ത് പിതാവിനു കൊടുത്തു. ആ ചെറിയ ഇരുമ്പു വളയം കൊണ്ട് എന്താണയാൾ ചെയ്യാൻ പോകുന്നതെന്ന് എല്ലാവരും കൗതുകപൂർവ്വം നോക്കി നിന്നു. അയാൾ, വളയം കൈയ്യിലെടുത്ത് തറയിൽ തട്ടി. ഇരുമ്പിന്റെ ശബ്ദം. ഇരുമ്പ് തന്നെ. വളയത്തിനൊരു കുലുക്കവുമില്ല. അയാളത് തലയിലൂടെ ഇട്ടു, ഒരു മാല പോലെ. വളയം അയാളുടെ ഇരു തോളുകളിലും തട്ടി നിന്നു. അയാൾ ശരീരം ചുരുക്കി ഒതുക്കാൻ തുടങ്ങി. ഒപ്പം ആ ഇരുമ്പ് വളയം, ഇരുകൈകളാൽ വലിച്ചു താഴ്ത്താനും. അവിടം അപ്പോൾ നിശ്ശബ്ദമായിരുന്നു. കാറ്റ് പോലും ആ കാഴ്ച്ച കണ്ട് നിന്ന് പോയിട്ടുണ്ടാവും. ചിലർ ആ കാഴ്ച്ച കണ്ട്, സ്വന്തം ശരീരം വേദനിച്ചതു പോലെ മുഖം ചുളിച്ചു. നോക്കി നില്ക്കെ അയാൾ തന്റെ വലത് കൈ വളയത്തിന് പുറത്തേക്ക് വലിച്ചെടുത്തു. ഒന്നു കൂടി ചുരുങ്ങിയമർന്ന് ഇടത് കൈയ്യും! വളയം ഇപ്പോൾ അയാളുടെ അരയിലെത്തിയിരിക്കുന്നു. ഇത്രയും ചെറിയ വളയത്തിൽ നിന്നും ഇനിയെങ്ങനെ അയാൾ പുറത്ത് കടക്കും എന്നായി കാഴ്ച്ചക്കാരുടെ ചിന്ത. ഒരു ദീർഘശ്വാസമെടുത്ത് അയാൾ വീണ്ടും ശ്രമമാരംഭിച്ചു. ഒരു പാമ്പിനെ പോലെ അയാൾ പുളഞ്ഞത് പോലെ തോന്നി. കാണക്കാണെ അയാളുടെ ശരീരം ആ വളയത്തിലേക്ക് വഴങ്ങി വന്നത് പോലെ തോന്നിച്ചു. വളയത്തിനെ ആ ശരീരം മനസ്സിലാക്കിയത് പോലെ, ഒരുപാട് നാൾ ഒന്നിച്ച് ജീവിച്ചവരെ പോലെ. അയാൾ ചെറുതായൊന്ന് പുളഞ്ഞു. തൊട്ടടുത്ത നിമിഷം ഇരുമ്പ് വളയം ഊർന്ന് അയാളുടെ കാല്ക്കൽ ചെന്നു വീണു! സ്തബ്ധരായ കൂട്ടം, ഞെട്ടൽ വിട്ടു മാറിയപ്പോൾ ആവേശപൂർവ്വം കൈയ്യടിച്ചു. കാണികളിൽ ചിലർ പോക്കറ്റിൽ നിന്നും നാണയങ്ങളെടുത്തെറിഞ്ഞു. ബാലൻ ഓടി നടന്ന് അതൊക്കെയും പെറുക്കിയെടുത്തു. അടുത്ത വിദ്യ എന്താവും എന്ന ആകാംഷ കാണികൾക്കുണ്ടായി. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീ, നിസ്സംഗത നിറഞ്ഞ കണ്ണുകളോടെ എല്ലാം നോക്കി കൊണ്ട് അവർ കൊണ്ടു വന്ന ഭാണ്ഡത്തിനരികിൽ തന്നെ കുന്തിപ്പിടിച്ച് ഇരുന്നു.</div><div><br /></div><div>പെറുക്കിയെടുത്ത നാണയത്തുട്ടുകൾ, സ്ത്രീയുടെ കൈയ്യിൽ കൊടുത്ത ശേഷം ബാലൻ ചെന്ന് ഒരു നീണ്ട കഴ എടുത്തു കൊണ്ട് വന്നു. ആ സമയം അയാൾ കിതപ്പ് അണയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു ദീഘശ്വാസമെടുത്ത ശേഷം അയാൾ ആ കഴ നിലത്ത് കുത്തനെ പിടിച്ചു. ബാലൻ ആ കഴയുടെ സമീപം ചെന്ന് നിന്ന് എല്ലാവരേയും നോക്കി കൈയ്യുയർത്തി കാണിച്ചു. എന്നിട്ട് തിരിഞ്ഞ് അതിൽ പിടിച്ച് കയറാൻ തുടങ്ങി. മുകളിലേക്ക് കയറി പോകുന്ന അവന്റെയൊപ്പം, ചുറ്റിലും നിന്നവരുടെ നോട്ടവും കയറി പോയി. നോട്ടങ്ങൾ കൊണ്ടൊരു കൂടാരം ഉയർന്നു വന്നു. മുകളിലെത്തിയ അവൻ മുഴുവൻ ശ്രദ്ധയും കഴയുടെ അഗ്രഭാഗത്തേക്ക് കേന്ദ്രീകരിച്ചു. അടുത്ത നിമിഷം അവൻ കാലെടുത്ത് കഴയുടെ മുകളിൽ വെയ്ക്കുകയും നിവർന്നു നില്ക്കുകയും ചെയ്തു! അവിടെ ഉയരത്തിൽ, അവൻ കൈകൾ വിടർത്തിപ്പിടിച്ച് നിന്നു, ഒരു പ്രതിമ പോലെ. വിശ്വാസത്തിന്റെ ആൾരൂപമായി കഴയും പിടിച്ച് താഴെ അയാളും. ചുറ്റിലും നിന്ന കാഴ്ച്ചക്കാരെ പോലെ സൂര്യനും കണ്ണു മിഴിച്ചു. ചിലർ വെയിൽ തടയാൻ കൈപ്പത്തി വിടർത്തി പുരികകങ്ങൾക്ക് മുകളിൽ മറ തീർത്തു.</div><div>കാഴ്ച്ചക്കാരിൽ ആധിയും ആകാംഷയും കലർന്ന വിചാരങ്ങൾ നിറഞ്ഞു.</div><div>ആ കഴയുടെ തുമ്പത്ത് അവന്റെ ചെറിയ പാദങ്ങൾ കഷ്ടിച്ച് വെയ്ക്കാനുള്ള ഇടം മാത്രമല്ലേ ഉണ്ടാവൂ? </div><div>ആ ഉയരത്തിൽ നിന്നും അവൻ വീണാൽ? </div><div>വീഴുകയാണെങ്കിൽ അയാൾക്കവനെ പിടിക്കാൻ സാധിക്കുമോ?</div><div>പിടിച്ചില്ലെങ്കിൽ താഴെ വീണ് അവന് ഗുരുതരമായ പരിക്കുകൾ പറ്റില്ലെ? </div><div>ഒപ്പം വന്ന സ്ത്രീ, ചെമ്പിച്ച മുടി ചെവികൾക്ക് പിന്നിലേക്ക് ഒതുക്കി വെച്ച് കാണികൾക്കൊപ്പം കണ്ണിമയ്ക്കാതെ മുകളിലേക്ക് തന്നെ നോക്കി നിന്നു. ആളുകൾ വീണ്ടും കൈയ്യടിച്ചു. വീണ്ടും നാണയത്തുട്ടുകൾ അവർക്കിടയിൽ നിന്നും പറന്നു വന്നു. ബാലൻ ഒന്ന് മുട്ടുമടക്കിയ ശേഷം ആ കഴയുടെ അറ്റത്ത് അവന്റെ വയറ് താങ്ങി കമഴ്ന്നു കിടന്നു. എന്നിട്ട് പതിയെ കൈകളും കാലുകളും വിടർത്തി പിടിച്ചു. പറക്കുന്നതിനിടയിൽ വായുവിൽ ഉറഞ്ഞു പോയൊരു പക്ഷിയെ പോലെ തോന്നിച്ചു അപ്പോഴവന്റെ രൂപം. കാണികളിൽ ചിലർ ശ്വാസമെടുക്കാൻ കൂടി വിട്ടു പോയെന്നോണം ആ കാഴ്ച്ച നോക്കി നിന്നു. പിതാവ്, ബാലനിൽ നിന്ന് കണ്ണെടുക്കാതെ, കൈകളിൽ മുഴുവൻ ശക്തിയും ആവാഹിച്ച് താഴെ നിശ്ചലനായി നിന്നു. വെയിലേറ്റ്, വിയർപ്പുമണികൾ നിറഞ്ഞ അയാളുടെ ശരീരം തിളങ്ങി. ആളുകൾ നിർത്താതെ കൈയ്യടിച്ചു കൊണ്ടിരുന്നു.</div><div><br /></div><div>അപ്പോഴാണെല്ലാവരുമത് കേട്ടത് - ദൂരെ നിന്ന് ട്രെയിനിന്റെ നീണ്ട ഹോൺ. എന്നാൽ ഈ തവണ പതിവില്ലാത്ത വിധം ആവർത്തിച്ചാവർത്തിച്ചാണാ ശബ്ദമുയർന്നത്. മൂർച്ചയേറിയ ആ ഹോൺ ശബ്ദം അന്തരീക്ഷത്തെ കീറി മുറിച്ചു. പെട്ടെന്നൊരാൾ ട്രാക്കിനടുത്ത് നിന്നും പറമ്പിലേക്ക് വേഗത്തിൽ ഓടിക്കയറി വന്ന് എന്തോ ഉച്ചത്തിൽ പറഞ്ഞു. പറഞ്ഞത് പാതിയും ട്രെയിന്റെ ശബ്ദം വിഴുങ്ങി കളഞ്ഞു. പീടികയിൽ ഒറ്റയ്ക്കായി പോയ കച്ചവടക്കാരൻ തല ഉയർത്തി നോക്കിയ ശേഷം ‘ഇതിപ്പോൾ പതിവായിരിക്കുന്നല്ലോ..’ എന്ന മട്ടിൽ ഇരുവശത്തേക്കും തലയാട്ടിക്കൊണ്ട് വീണ്ടും മാസികയിലേക്ക് മുഖം പൂഴ്ത്തി. പറമ്പിലുയർന്ന നോട്ടങ്ങളുടെ കൂടാരം അപ്രത്യക്ഷമായി. മനുഷ്യവൃത്തം ഒന്നുലഞ്ഞു. പ്രകടനം കണ്ടു നിന്ന ചെറുപ്പക്കാരിൽ ചിലർ, കൂട്ടം വിട്ട് ട്രാക്കിനു നേർക്ക് ഓടി. തുറന്നു വിട്ട ഓവിലൂടെ ജലമൊഴുകി പോകും വിധം ആളുകൾ ട്രാക്കിന്റെ നേർക്കൊഴുകി പോയി. കുന്തിച്ചിരുന്ന സ്ത്രീയും അവിടേക്ക് തല തിരിച്ചു. അവർ തലയുയർത്തി ബാലന്റെ നേർക്ക് നോക്കി ശേഷം കാൽമുട്ടുകളിൽ ഇരുകൈകളുമൂന്നി എഴുന്നേറ്റു. ബാലനിൽ നിന്ന് കണ്ണെടുക്കാതെ പുരുഷന്റെ അടുക്കലേക്ക് അവർ നടന്നു ചെന്നു. താഴെ കാഴ്ച്ചക്കാരുടെ കൂട്ടം ഒഴിഞ്ഞു പോകുന്നത് ബാലൻ മുകളിൽ നിന്നും കാണുന്നുണ്ടായിരുന്നു. അവൻ പതിയെ താഴേക്ക് പിടിച്ചിറങ്ങാൻ തുടങ്ങി. താഴെ എത്തിയ ബാലനെ, പിതാവ് ചേർത്തു പിടിച്ചു. അവിടെ, തിളയ്ക്കും വെയിലിന് താഴെ, വിയർപ്പിൽ മുങ്ങിയ മൂന്ന് മനുഷ്യജീവനുകൾ, പരസ്പരം ചേർന്ന് ഒരൊറ്റ രൂപമായി നിന്നു.</div><div><br /></div><div>അന്നേരമവരുടെ അടുത്തേക്ക് ഒരാൾ വന്നു നിന്നു. കാൽ നഷ്ടപ്പെട്ട വൃദ്ധനായ യാചകനായിരുന്നു അത്. ഒരു വരണ്ട ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു കിടന്നിരുന്നു. തനിക്ക് കിട്ടിയ നാണയത്തുട്ടുകളിലൊന്നെടുത്ത് അയാൾ ബാലന്റെ നേർക്ക് നീട്ടി. അത് ബാലന്റെ കൈവെള്ളയിൽ വെച്ച് തിരിഞ്ഞു നടക്കും മുൻപ് ആരോടെന്നില്ലാതെ അയാൾ, ‘അതല്ലെ കാണേണ്ട കാഴ്ച്ച..?’ എന്ന് പറഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ ചിരിക്കുന്നതവർ കേട്ടു. വെയിലേറ്റ് തളർന്ന് കിടക്കുന്ന പാളങ്ങളുടെ നേർക്ക് അയാൾ വടിയും കുത്തി പതിയെ ഞൊണ്ടി പോകുന്നത് അവർ, വിയർപ്പും വിഷാദവും തങ്ങി നിന്ന ഇമകൾ വിടർത്തി നോക്കി നിന്നു. മുകളിൽ സൂര്യമുഖം മങ്ങി. താഴെ മൂന്നു മനുഷ്യമുഖങ്ങളും. ബാലൻ കൈയ്യിലിരുന്ന നാണയത്തുട്ടിലേക്ക് നോക്കി. അത് അവന്റെ ഉള്ളംകൈയ്യിലിരുന്ന് പൊള്ളിത്തുടങ്ങി.</div></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-67681990013238559042021-12-22T00:37:00.003+13:002022-02-05T23:05:17.750+13:00ക്ഷണക്കത്ത്<div style="text-align: left;"><div><br /></div><div>ആകാശത്ത്, അദൃശ്യനായ കലാകാരൻ കടുംനിറങ്ങളാൽ അമൂർത്തചിത്രങ്ങൾ വരച്ചു കൊണ്ടിരുന്ന സായാഹ്നസമയം. ഞാൻ വീടിന്റെ ഉമ്മറപ്പടിയിൽ അലസചിന്തകൾ താലോലിച്ച്, ഇരിക്കുകയായിരുന്നു. എന്റെ മനോവ്യാപാരങ്ങളെ, അതിശയമാംവിധം നിറങ്ങളാൽ പകർത്തിവെയ്ക്കാൻ പലപ്പോഴും ആ അജ്ഞാത കലാകാരന് കഴിയുന്നതെങ്ങനെയെന്ന് അത്ഭുതപ്പെട്ടു. ചിന്തകളുടെ ചിലന്തിവലകളുലഞ്ഞത് ഗേറ്റിന്റെ ഓടാമ്പൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ്. ഇരുമ്പ് ഇരുമ്പിനോട് കലഹിക്കുന്ന ശബ്ദം. ഗേറ്റ് തുറന്ന് ഒരു യുവതി മുറ്റത്തേക്ക് വരുന്നത് കണ്ടു. പരിസരം പരിചിതമല്ലാത്തത് കൊണ്ടാവണം, ഇടംവലം തല തിരിച്ച്, വീടും പരിസരവും നോക്കി സാവധാനമാണ് നടക്കുന്നത്. തോളിലൊരു തുണി സഞ്ചിയുണ്ട്. വീടിനു സമീപമെത്തിയപ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കാനായി. മെലിഞ്ഞ ശരീരം. ഉയരമുണ്ട്. നെറ്റിയിൽ ചന്ദനതൊടുകുറി. പേരിന് മാത്രം ആഭരണങ്ങൾ. നടപ്പും ശരീരഭാഷയും കണ്ടാൽ, ആദ്യമായിട്ടാണിവിടെ വരുന്നതെന്നും, ആരെയോ തിരക്കി വന്നതാണെന്നും വ്യക്തം. വീട് മാറി പോയതാവാനാകും സാധ്യത. ഇനി...ഏതെങ്കിലും അകന്ന ബന്ധുവോ മറ്റോ ആവുമോ? ഞാൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അടുത്തേക്ക് വന്ന അവൾ ചോദിച്ചു,</div><div>‘ഗിരി...അല്ലെ?’</div><div>‘അതെ...’ </div><div>ഞാൻ പതിയെ എഴുന്നേറ്റു. അതിവേഗം ഓർമ്മയിൽ ആ മുഖം തിരഞ്ഞു. ഇനി സ്കൂളിൽ എന്റെ കൂടെ പഠിച്ച...അതോ കോളേജിൽ...അതോ ആരെങ്കിലും എന്തെങ്കിലും ശുപാർശയ്ക്കായി...</div><div>‘എനിക്ക്...മനസ്സിലായില്ല...’</div><div>‘ഞാൻ...ഞാൻ സുധയാണ്’</div><div>ഏത് സുധ? ഓർമ്മയിലേക്ക് ആ ചോദ്യമെറിഞ്ഞു. എനിക്ക് രണ്ടു സുധമാരെ അറിയാം. എന്നാലാ രണ്ടു പേരുടേയും മുഖം ഇതല്ല.</div><div>‘സോറി...എനിക്ക് മനസ്സിലായില്ല...’ ശബ്ദത്തിൽ ജാള്യത മറയ്ക്കാൻ ആവുംവിധം ശ്രമിച്ചു.</div><div>‘ഞാൻ...’ അവൾ കൈയ്യിലിരുന്ന ഒരു ചെറിയ കവർ എന്റെ നേർക്ക് നീട്ടി.</div><div>വാങ്ങി നോക്കിയപ്പോൾ മനസ്സിലായി. വിവാഹക്ഷണക്കത്ത്.</div><div>അയ്യോ...ഏതോ അകന്ന ബന്ധുവാകും! അല്ലെങ്കിൽ പരിചയം മുറിഞ്ഞു പോയ പഴയ ഏതോ ഒരു സുഹൃത്ത്.</div><div>സാമാന്യമര്യാദ മറന്ന്, വീട്ടിൽ വിവാഹം ക്ഷണിക്കാൻ വന്ന ഒരു സ്ത്രീയെ പുറത്ത് നിർത്തിയത് മോശമായി പോയി.</div><div>ക്ഷമാപണം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു,</div><div>‘വരൂ...അകത്ത് വരൂ...’ ഞാൻ തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് കയറി. ഒരു നിമിഷം മടിച്ച് നിന്ന ശേഷം പിന്നാലെ അവളും.</div><div>‘ഇരിക്കൂ’</div><div>മുൻവശത്തെ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. അപ്പോഴെല്ലാം തിരക്കിട്ട് ഓർമ്മയിൽ ഞാനാ മുഖം പരതുകയായിരുന്നു. വീട്ടിലേക്ക് വന്ന ബന്ധുവിനോട് അപമര്യാദ കാട്ടിയെന്ന പേരുദോഷത്തിൽ നിന്നും ഇതാ ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു! അതൊരാശ്വാസം.</div><div>അവൾ കസേരയിൽ ഇരിക്കാതെ നിന്നതേയുള്ളൂ. </div><div>ഞാൻ കവർ തുറന്ന് ഉള്ളിൽ നിന്നും കാർഡ് പുറത്തേക്കെടുത്തു. കാർഡിൽ എന്തായാലും പേരുകളുണ്ടാവും. ആരാണെന്ന ഒരു സൂചന...</div><div>‘സുധ വെഡ്സ് സുരേഷ്’ - നല്ല പൊരുത്തമുള്ള പേരുകൾ.</div><div>ബാക്കിയുള്ള എഴുത്തുകളിലൂടെ ഞാൻ വേഗം കണ്ണോടിച്ചു.</div><div><div><br /></div><div>ഒരു പേരിൽ കാഴ്ച്ചയുടക്കി നിന്നു. സംശയം തീർക്കാനെന്നവണ്ണം ഞാനാ പേര് ഒരിക്കൽ കൂടി വായിച്ചു. എന്റെ അച്ഛന്റെ പേര് ഇൻഷ്യലടക്കം അതു പോലെ തന്നെ പ്രിന്റ് ചെയ്തിരിക്കുന്നു! ഇരച്ചു കയറി വന്ന കോപം നിയന്ത്രിച്ച് ഞാൻ ബാക്കിയുള്ള പേരുകളും വായിച്ചു. സ്ത്രീയുടെ പേര്...കേട്ടു മറന്ന ആ പേര്. ആ പേരുമായി കൂട്ടിക്കെട്ടിവെച്ചിരുന്ന കുറെ പഴയ ഓർമ്മകൾക്ക് വീണ്ടും ജീവൻ വെച്ചത് പോലെ തോന്നി. അവ്യക്തമായ ചില മുഖങ്ങൾ, സന്ദർഭങ്ങൾ. ഒക്കെയും എന്നോ കണ്ട, പടർന്ന് അവ്യക്തമായൊരു സ്വപ്നം പോലെ..</div><div>ഈ പേരിന്റെ ഉടമയായ സ്ത്രീയെ കണ്ടതും ഒരു സന്ധ്യക്ക് തന്നെയായിരുന്നില്ലെ?</div><div>കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയ അച്ഛന്റെ ജീവനറ്റ ശരീരത്തിനടുത്ത് കരഞ്ഞ് തളർന്ന് ഇരിക്കുമ്പോഴായിരുന്നു അത്. അമ്മയുടെ ശാപവാക്കുകൾ...ഉച്ചത്തിലുള്ള ശകാരങ്ങൾ...ബന്ധുക്കൾ ആ സ്ത്രീയെ പിടിച്ച് മാറ്റുന്നത്...അവരെ ഒരു ടാക്സി കാറിൽ പറഞ്ഞു വിട്ടത്... എല്ലാം ഇന്നലത്തേത് പോലെ. അന്ന്...ആ സ്ത്രീയുടെ പിന്നിൽ പാതി മറഞ്ഞ് ഒരു ചെറിയ പെൺകുട്ടി നിൽപ്പുണ്ടായിരുന്നു. പിന്നീട് എപ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർത്തെടുക്കാനായി, ആ കുട്ടിയുടെ മുഖം...അതിനും മുൻപ് ഞാനെവിടെയോ വെച്ച് കണ്ടിട്ടുണ്ട്. ഒരിക്കൽ അച്ഛന്റെ കൂടെ, നടക്കാൻ പോയപ്പോഴായിരുന്നു അത്. അപ്പോഴവൾ എന്നെ നോക്കി ചിരിച്ചുവോ? ഉണ്ടാവണം. അന്ന് സന്ധ്യക്ക് അമ്മയ്ക്കൊപ്പം അവൾ വന്നത് അവളുടെ അച്ഛനെ അവസാനമായി കാണാനായിരുന്നു എന്ന് മനസ്സിലാക്കിയത് പിന്നെയും ഒരുപാട് കാലം കഴിഞ്ഞായിരുന്നു. മനസ്സിലാക്കിയത് ആരോടും ചോദിച്ച് ഉറപ്പാക്കാൻ പോയില്ല. അമ്മയോട് പോലും വെറുമൊരു സംശയം പോലെ ചോദിക്കാൻ തോന്നിയിട്ടുമില്ല.</div><div><br /></div><div>ഞാൻ മുഖമുയർത്താതെ ഇരുന്നു. ഒന്നും തന്നെ മിണ്ടിയില്ല. അവൾ നിശ്ശബ്ദം നിശ്ചലയായി നില്ക്കുന്നത് അറിയുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണെന്റെ ശ്വാസം മന്ദഗതിയിലായത്. മുഖമുയർത്തി നോക്കുമ്പോൾ കണ്ടു, ഭയം നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി നില്ക്കുന്നത്.</div><div>‘ഇരിക്കൂ...’ ശബ്ദം താഴ്ത്തി പറഞ്ഞു.</div><div>‘അണ്ണാ...ഞാൻ...അണ്ണന് വിഷമം ആയെങ്കിൽ ഞാൻ പൊയ്ക്കോളാം. ഇനി ഇവിടെ ഒരിക്കലും വരില്ല...’ ആ ശബ്ദത്തിൽ അല്പം ഭയം കലർന്നിരുന്നത് ശ്രദ്ധിക്കാതിരിക്കാനായില്ല.</div><div>‘ഇരിക്കൂ...’</div><div>അവൾ കസേരയിൽ ഇരുന്നു.</div><div>ഞാൻ തല തിരിച്ച് ജനൽ വഴി ഗേറ്റിനരികിലേക്ക് നോക്കി. ഇവൾ ഒറ്റയ്ക്കായിരിക്കില്ല വന്നത്. ആ സ്ത്രീ...എന്റെ അമ്മയുടെ സകല സമാധാനവും തകർത്ത അവർ...അവരവിടെ ഗേറ്റിനപ്പുറം നിൽപ്പുണ്ടാവും. എന്റെയോ എന്റെ അമ്മയുടെയോ പ്രതികരണമെന്തെന്ന് അറിയാനാവാതെ ഭയന്ന്..</div><div>‘തന്റെ അമ്മ...?’ ഗേറ്റിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു.</div><div>‘അമ്മ...മരിച്ചു പോയി...മൂന്ന് വർഷമായി..’</div><div>ഞാൻ അവളുടെ നേർക്ക് നോക്കി. ഇവൾ ഇപ്പോൾ എന്തിനാവും വന്നത്? ബന്ധം സ്ഥാപിക്കാനോ? സാമ്പത്തികമായി എന്തെങ്കിലും സഹായം? അതോ...അവകാശം ചോദിച്ച്..</div><div>എന്റെ സംശയത്തോടുള്ള നോട്ടം മനസ്സിലാക്കിയത് പോലെ അവൾ പറഞ്ഞു,</div><div>‘ഇവിടെ...വരാൻ പാടില്ലെന്നെനിക്കറിയാം...പക്ഷെ...എനിക്കെന്തോ...ഇവിടെ വന്ന് അണ്ണനെ വിളിക്കണമെന്ന് തോന്നി...ഞാൻ ആരോടും...ഒന്നും പറഞ്ഞിട്ടില്ല..’</div><div>ഞാനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു.</div><div><br /></div><div>‘ഈയിടെ...അമ്മ ഒന്ന് വീണു...കിടക്കാണ്...തനിക്ക്...അമ്മേ...കാണണോ?’</div><div>എന്തിനാണങ്ങനെ ചോദിച്ചതെന്ന് എനിക്കറിയില്ല. പൊടുന്നനെയുള്ള ഏതോ ഒരു ചോദനയിൽ ചോദിച്ചു പോയതാണ്.</div><div>അവൾ പതിയെ എഴുന്നേല്ക്കാൻ ഭാവിച്ചു. ആ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു.</div><div>‘പേടിക്കണ്ട, വന്നോളൂ...’ അതും പറഞ്ഞ് ഞാൻ എഴുന്നേറ്റു. ഒപ്പം അവളും.</div><div>അവൾ എന്തോ പറയാൻ ഭാവിച്ചെങ്കിലും മൗനം പാലിച്ചു നിന്നു.</div><div>ഞാൻ അകത്തെ മുറിയിലേക്ക് നടന്നു. എന്നെ പിന്തുടർന്ന് അവളും.</div><div>കർട്ടന്റെ വിരി മാറ്റി അവൾ മുറിക്കകത്തേക്ക് കാലെടുത്തു വെച്ചു.</div><div>അവിടെ ജനലിനോട് ചേർത്തിട്ട തടിക്കട്ടിലിൽ പ്രായമായ എന്റെ അമ്മ കിടപ്പുണ്ട്. ഞങ്ങളുടെ കാൽപ്പെരുമാറ്റം കേട്ട് അമ്മ വാതിലിനു നേർക്ക് മുഖം തിരിച്ചു. അപരിചിതയായ ഒരു യുവതി എന്റെ പിന്നിൽ നില്ക്കുന്നത് കണ്ട്,</div><div>‘ഇത്...ആരാ മോനെ?’ എന്ന് ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.</div><div><div><br /></div><div>‘അമ്മാ...ഇത് സുധ..എന്റെ ഫ്രണ്ടാ..അടുത്ത മാസം കല്ല്യാണമാണ്. ക്ഷണിക്കാൻ വന്നതാ’ അത്രയും സ്വാഭാവികമായി നുണ പറയാൻ കഴിഞ്ഞതിൽ എനിക്ക് തന്നെ അതിശയം തോന്നി.</div><div>അവൾ മുന്നിലേക്ക് നീങ്ങി നിന്നു.</div><div>അമ്മെ വണങ്ങും മട്ടിൽ അവൾ ചെറുതായി തല കുനിച്ചു. അമ്മ അവളെ നോക്കി ക്ഷീണം മറച്ച് വെച്ച് ചെറുതായി ചിരിച്ചു. വലതു കൈ ഉയർത്തി അവളെ അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി.</div><div>ഒരു നിമിഷം മടിച്ച ശേഷം അവൾ കട്ടിലിനരികിലേക്ക് നീങ്ങി നിന്നു. അമ്മ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കിടന്നു. അവളും അമ്മയെ ഉറ്റുനോക്കി നിന്നു.</div><div>‘വയ്യ മോളെ...അമ്മയ്ക്ക് വയ്യ...’</div><div>അവൾ മുന്നോട്ട് വന്ന് അമ്മയുടെ കൈയ്യിൽ മൃദുവായി പിടിച്ചു.</div><div>‘ഇരിക്ക്...’</div><div>അവൾ മെത്തയിൽ അമ്മയ്ക്ക് സമീപം ഇരുന്നു.</div><div>‘ഓ...മര്യാദ മറന്നു!...ഞാൻ ചായ കൊണ്ടു വരാം. താൻ അമ്മയുടെ അടുത്ത് ഇരുന്നോളൂ...ഇപ്പോ വരാം’</div><div>അവൾ ‘വേണ്ട’ എന്ന് പറയും മുൻപ് ഞാനകത്തേക്ക് പോയി.</div><div>മുറിയിൽ അവർ രണ്ടുപേരും മാത്രമായി.</div><div><br /></div><div>അടുക്കളയിലേക്ക് നടക്കുമ്പോഴും, ചായ തയ്യാറാക്കുമ്പോഴും ഞാൻ എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നു. അവ്യക്തമായ ഓർമ്മകൾ... അമ്മയും അച്ഛനും തമ്മിൽ വഴക്കുണ്ടാക്കുന്നത്... എന്നെ കാണുമ്പോഴൊക്കെയും നിശ്ശബ്ദരാവുന്നത്... അമ്മ മൗനവാത്മീകത്തിൽ ഇരിക്കുന്നത്... അച്ഛൻ ഒരു വാക്കും മിണ്ടാതെ ഇറങ്ങി പോകുന്നത്... അസമയത്ത് തിരികെ വരുന്നത്... ഉറക്കമില്ലാതെ കിടക്കുന്ന എന്നെ ഉമ്മ വെയ്ക്കുന്നത്... പലതും ആ പ്രായത്തിൽ മനസ്സിലാക്കാനായില്ല. ശ്രമിച്ചിരുന്നെങ്കിൽ പോലും കഴിയുമായിരുന്നില്ല. വിട്ടുപോയ കണ്ണികളെക്കുറിച്ചും, സംശയങ്ങളുയർത്തുന്ന അസുഖകരമായ ചോദ്യങ്ങളേയും സൗകര്യപൂർവ്വം അവഗണിച്ചത് സ്വാർത്ഥത കൊണ്ടു തന്നെ. എന്തിന് വെറുതെ അനാവശ്യകാര്യങ്ങൾ അന്വേഷിച്ചറിഞ്ഞ് ജീവിതം അസ്വസ്ഥത കൊണ്ട് നിറയ്ക്കണം? അതേക്കാരണത്താൽ തന്നെ അമ്മയോട് ഒരു തവണ പോലും ഒന്നും ഞാൻ ചോദിച്ചതുമില്ല. മറവിയിലാണ്ട് പോയതൊക്കെയും ഇതാ ഇപ്പോൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു..</div><div><br /></div><div>ചായയുമായി തിരികെ മുറിയിൽ ചെന്നപ്പോഴും രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.</div><div>‘താമസിച്ചു...നേരമിരുട്ടി...ഞാൻ ഇറങ്ങട്ടെ...’ ചായ കുടിച്ച ശേഷം അവൾ പറഞ്ഞു.</div><div>‘മോള്...ഇനിയും വരണം..’</div><div>എഴുന്നേറ്റ് നിന്ന അവൾ അമ്മയുടെ കാൽ തൊട്ടു തൊഴുതു.</div><div>‘എന്താ മോളെ...’</div><div>‘ശരി അമ്മെ...ഞാൻ പോവാണ്’</div><div>‘പോയിട്ട് വാ...’</div><div><br /></div><div>അവൾ മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ തിരിഞ്ഞ് നോക്കി. അമ്മ കൈ ഉയർത്തി കാണിച്ചു. അനുഗ്രഹിക്കും പോലെയോ, യാത്ര പറയും പോലെയോ..</div><div>അവൾ തല കുലുക്കി യാത്ര പറഞ്ഞു പുറത്തിറങ്ങി.</div><div>‘അണ്ണാ...അണ്ണൻ ഉറപ്പായും വരണം...’</div><div>‘വരാം’</div><div>അവൾ ഗേറ്റ് ചാരിയ ശേഷം നടന്നു പോകുന്നത്, ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു. എന്നോട് യാത്ര പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നോ? ഇല്ല...വെറും തോന്നലാവും..</div><div><br /></div><div>രാത്രി അമ്മയ്ക്കായി കഞ്ഞി ഉണ്ടാക്കണം. അതേക്കുറിച്ച് ആലോചിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി. നേരം ഇരുട്ടിയിരിക്കുന്നു. അവൾ എങ്ങനെയാവും തിരികെ പോയിരിക്കുക? ഒരു ഓട്ടോ പിടിച്ച് കൊടുക്കാമായിരുന്നു...</div><div><br /></div><div>ഞാൻ ചായ തയ്യാറാക്കുന്ന നേരം അമ്മയുമായി അവൾ എന്തായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്? ചായ എടുക്കാം എന്ന് പറയാൻ തോന്നിയത് അബദ്ധം...അല്ല, ഒരു ചായ സ്വന്തം കൈ കൊണ്ട് തയ്യാറാക്കി കൊടുക്കാനായത് നന്നായി. അവൾ എത്ര നന്നായിട്ടാണ്, എന്റെ സുഹൃത്ത് എന്ന ഭാവത്തിൽ അമ്മയോട് സംസാരിച്ചത്! നന്നായി. അല്ലെങ്കിൽ അമ്മയുടെ സ്ഥിതി കൂടുതൽ മോശമായേനെ. മാനസികസംഘർഷം താങ്ങാൻ കഴിയുന്ന പ്രായം അല്ലല്ലോ. സുധ...ആ മുഖത്ത് എവിടെയോക്കെയോ അച്ഛന്റെ ഏതൊക്കെയോ അംശങ്ങൾ ഉണ്ടായിരുന്നു.</div><div><br /></div><div>രാത്രി അമ്മയ്ക്ക് കഞ്ഞി കോരി കൊടുക്കുകയായിരുന്നു. അമ്മ പതിവിലും സന്തോഷത്തിലാണെന്ന് ഞാൻ കണ്ടു. ആരെങ്കിലുമൊരാൾ വീട്ടിൽ കാണാൻ വന്നിട്ടെത്ര നാളായി? ഒരാളോട് അല്പസമയം സംസാരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് അമ്മയുടെ മുഖം നിറയെ.</div><div>‘മോനെ...നീ ആ കുട്ടീടെ കല്ല്യാണത്തിന് പോവില്ലെ?’</div><div>‘ഉം...’</div><div>‘പോകണം...’</div><div>കുറച്ച് നേരം എന്തോ ആലോചിച്ച് ഇരുന്ന ശേഷം അമ്മ മുകളിലേക്ക് നോക്കി ആത്മഗതം കണക്കെ പറഞ്ഞു തുടങ്ങി.</div><div>‘നന്നായി...ആ കുട്ടി വന്നത് നന്നായി. എനിക്ക്...കാണണമെന്നുണ്ടായിരുന്നു...’</div><div>ഞാൻ പാത്രത്തിലേക്ക് തന്നെ നോക്കി സ്പൂൺ കൊണ്ടിളക്കിക്കൊണ്ടിരുന്നു.</div><div>അമ്മ തുടർന്നു,</div><div>‘പാവം...അല്ലെങ്കിൽ തന്നെ...അവളെന്ത് തെറ്റാ ചെയ്തത്?’</div><div>ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ എന്തൊക്കെയോ പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് തോന്നി.</div><div><br /></div><div>വീണ്ടും സ്പൂൺ ചുണ്ടോട് ചേർത്തപ്പോൾ, മതി എന്ന മട്ടിൽ കൈ ഉയർത്തി ശേഷം അമ്മ ചുണ്ടുകൾ തുടച്ചു. എന്നിട്ട് ഉറങ്ങാൻ തയ്യാറെടുക്കും പോലെ കണ്ണുകളടച്ചു. ഞാനൊരു നിമിഷം അമ്മയെ നോക്കി ഇരുന്ന ശേഷം എഴുന്നേറ്റു. മുറിക്ക് പുറത്തേക്ക് നടക്കും മുൻപ് ഒരു വട്ടം തിരിഞ്ഞു നോക്കുമ്പോൾ കണ്ടു, അമ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി തങ്ങി നില്ക്കുന്നത്! ഇന്ന് അമ്മ സമാധാനമായി ഉറങ്ങും. ഉറപ്പ്. എന്തെന്നറിയില്ല, എനിക്കിന്ന്...ഉറങ്ങാനാവുമെന്ന് തോന്നുന്നില്ല. അതേക്കുറിച്ചോർത്ത് കൊണ്ട് ഞാൻ മുറിക്ക് പുറത്തേക്ക് നടന്നു.</div></div></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-37572321410817338222021-06-19T19:03:00.026+12:002022-03-22T23:18:53.721+13:00ചതുർഭുജൻ<div><b><br /></b></div><div><b>കുറിപ്പ്: </b></div><div><i>ഈ കഥയിലെ സംഭവങ്ങളും കഥാപാത്രങ്ങളും സത്യം സത്യമായും സാങ്കല്പികം മാത്രമാണ്. സാദൃശ്യം വെറും യാദൃശ്ചികം മാത്രം.</i></div><div><br /></div><div><br /></div><div>അമാവാസിയാണോ, പൗർണ്ണമിയാണോ എന്ന കാര്യത്തിൽ തർക്കമുണ്ട്. പക്ഷെ അർദ്ധരാത്രി എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല. അത്ഭുതങ്ങൾ അർദ്ധരാത്രിയിലേ സംഭവിക്കൂ എന്ന സമൂഹവിശ്വാസത്തിൽ ഇതുവരേക്കും ഒരു മാറ്റവും വന്നിട്ടില്ല എന്നതു തന്നെ ഒരു അത്ഭുതമാണ്! ഉത്തരേന്ത്യയിൽ, അതും പൊതുതിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറംലോകത്തിന്റെ സംസാരപരിധിക്കുള്ളിൽ വന്നിരുന്ന ആ പ്രദേശത്ത്, ആ കുഞ്ഞ് ജനിച്ചത് അർദ്ധരാത്രിയിലായിരുന്നു. വെറുതെ ജീവിച്ചു മരിച്ചു പോകാനല്ല താൻ ജനിച്ചതെന്ന് പ്രഖ്യാപിക്കും വിധം ആ കുഞ്ഞ്, പുറംലോകത്തിലെത്തിയതും കൈകളുയർത്തി ഉറക്കെ കരഞ്ഞു. കാഴ്ച്ചയിൽ മറ്റേതു കുഞ്ഞിനേയും പോലെ തന്നെ - കുഞ്ഞു തല, നനുത്ത മുടി, തളിരില പോലെ മൃദുലമായ പാദങ്ങൾ. ഒരു കാര്യത്തിൽ മാത്രമായിരുന്നു വ്യത്യാസം - ആ കുഞ്ഞിനു നാലു കൈകളുണ്ടായിരുന്നു... </div><div><br /></div><div>കുഞ്ഞ് ജനിച്ച് അല്പനേരത്തിനുള്ളിൽ തന്നെ അമ്മ മരിച്ചു പോവുകയാണുണ്ടായത്. അത് കുഞ്ഞിന്റെ കൈകൾ കണ്ട് ഭയന്നിട്ടാണോ, അതോ അമിതമായ രക്തസ്രാവം കൊണ്ടാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എന്തിനും ഏതിനും തർക്കിച്ചു ശീലിച്ച ജനതയിൽ നിന്നും വ്യക്തത പ്രതീക്ഷിക്കുന്നതിൽ യുക്തിയുമില്ല. കുഞ്ഞിനെ കണ്ട്, പേറെടുത്ത വൃദ്ധ നിലവിളിക്കാതിരിക്കാൻ പണിപെട്ടു. അവർ തോളിൽ കിടന്ന തുണി വായിലേക്ക് തിരുകിയാണ് നിലവിളിയുടെ വഴിയടച്ചത്. സഹായികളിൽ ഒരുവളുടെ കൃഷ്ണമണികൾ മുകളിലേക്ക് ഉരുണ്ട് കയറി മറഞ്ഞു, തൊട്ടടുത്ത നിമിഷം അവളുടെ ബോധവും. വയറ്റാട്ടി കുഞ്ഞിനെ തുടച്ച് വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞെടുത്ത്, കുടിലിനു പുറത്ത് കാത്ത് കുത്തിയിരുന്ന കുഞ്ഞിന്റെ അച്ഛന് കാണിച്ചു കൊടുത്തു. തുണിയുയർത്തി നോക്കി, ആൺകുട്ടി തന്നെ എന്നയാൾ ഉറപ്പിച്ചു സന്തോഷിച്ചു. എന്നാൽ കുഞ്ഞിന് നാല് കൈകൾ കണ്ട്, അയാൾ ഞെട്ടിത്തരിച്ചു നിന്നു. ചിലർ ആ കാഴ്ച്ച കണ്ട് നിലവിളിച്ചു കൊണ്ട് ഓടിയകന്നു. മനുഷ്യവാർത്തകളുടെ സഞ്ചാരവേഗമൊന്നും കാട്ടുതീക്ക് പോലുമുണ്ടാവില്ല. നിമിഷങ്ങൾക്കകം ഗ്രാമവാസികൾക്കിടയിൽ വാർത്ത പരന്നു. ‘എന്തോ വലിയ ദുരന്തം വരാൻ പോകുന്നതിന്റെ സൂചനയാണ്’ - ചിലർ അടക്കം പറഞ്ഞു. കഴിഞ്ഞാണ്ടത്തെ ഭൂമികുലുക്കത്തിലുണ്ടായ വിള്ളലുകൾ മണ്ണിലിപ്പോഴും വായും പിളർന്ന് കിടപ്പുണ്ട് പലയിടത്തും. ഇനി ഈ വർഷം...വരൾച്ച? പകർച്ചവ്യാധി? എന്ത് പൂജയാണ് ചെയ്യേണ്ടത്? എന്ത് ബലിയാണ് കൊടുക്കേണ്ടത്? എവിടേക്കാണ് പലായനം ചെയ്യേണ്ടത്? ഗ്രാമം മുഴുവൻ അസ്വസ്ഥതയുടെ വിത്തുകൾ ചിതറി വീണു.</div><div><br /></div><div>കരഞ്ഞ് ക്ഷീണിച്ചുറങ്ങിയ കുഞ്ഞ്, ഉണർന്നപ്പോൾ നാല് കൈകളുമിളക്കി ചിരിച്ചു. എന്നാൽ അവന്റെയടുത്ത് ആരുമില്ലായിരുന്നു, ഹതഭാഗ്യനായ ആ പിതാവ് ഒഴികെ. ഈ കുഞ്ഞിനെ എങ്ങനെ വളർത്തും? വിശന്ന് കരഞ്ഞാൽ ആര് പാലൂട്ടും? അയാൾ ഗ്രാമം മുഴുക്കെയും അലഞ്ഞു, അന്വേഷിച്ചു, കരഞ്ഞു കാല് പിടിച്ചു. ഒടുവിൽ വെള്ളം തിളപ്പിച്ച്, തണുപ്പിച്ച് കുഞ്ഞിന്റെ ഇളംചുണ്ടിലൊഴിച്ചു. മനുഷ്യരുടെ പാൽ കുടിക്കാതെ അങ്ങനെ അവൻ ജീവിതം തുടങ്ങി.</div><div><br /></div><div>എക്കാലത്തേയും പോലെ, കാര്യകാരണങ്ങളില്ലാതെ ഭൂമി സൂര്യനെ ഭ്രമണം ചെയ്തു കൊണ്ടിരുന്നു. അപ്പോഴേക്കും നടക്കാൻ പാകത്തിൽ അവന്റെ കാലുകൾ ഉറച്ചു കഴിഞ്ഞിരുന്നു. എന്നാലപ്പോഴും ചുറ്റുവട്ടത്തുള്ള കുട്ടികൾ, അവനെ കളിക്കാൻ കൂട്ടിയില്ല. പഠിക്കാൻ പള്ളിക്കൂടത്തിൽ അധ്യാപകരും. അക്ഷരങ്ങൾക്ക് മുൻപിലവൻ പകച്ചു നിന്നു. ശബ്ദമില്ലാത്ത വളഞ്ഞ വരകൾ മാത്രമായി അതൊക്കെയും അവന്. ഒരുനാൾ അവന്റെ അച്ഛൻ അപ്രത്യക്ഷനായി. നിർഭാഗ്യം കൊണ്ടു വന്ന അയാൾ, ഗ്രാമവാസികൾക്ക് മുന്നിൽ ശപിക്കപ്പെട്ടവനായത് ആ ബാലൻ അറിഞ്ഞതേയില്ലായിരുന്നു. സമീപത്തുള്ള കുളത്തിന്റെ കരയിൽ ചെന്നിരുന്ന് അവൻ നാലു കൈകളിലും കല്ലുകളെടുത്ത് എറിഞ്ഞു. അവ, വളരുന്ന വൃത്തങ്ങൾ വെള്ളത്തിൽ വരച്ചു. വളർന്ന് വലുതാവുകയും എപ്പോഴോ മാഞ്ഞു പോകുന്ന ഒരു ജലവൃത്തം പോലെയാണ് ജീവിതവും എന്ന് അവൻ അന്ന് മനസ്സിലാക്കിയിട്ടുണ്ടോ ആവോ. താൻ ഒരു പറവയോ പാറ്റയോ ആയിരുന്നെങ്കിലെത്ര നന്നായിരുന്നു എന്ന് അവനപ്പോൾ വിചാരിച്ചിട്ടുണ്ടാവണം. നിവൃത്തിയില്ലാതെ അവൻ ഭിക്ഷ യാചിച്ചു തുടങ്ങി. അവൻ നീട്ടിയ തകരപ്പാത്രത്തിൽ നാണയത്തുട്ടുകൾക്ക് പകരം പലപ്പോഴും കല്ലുകളാണ് വന്നു വീണത്. രഹസ്യമായി ചിലർ തന്ന ഉണങ്ങിയ ഭക്ഷണം കഴിച്ച് അവൻ വിശപ്പ് അടിച്ചമർത്തി. അവൻ പതിയെ വളർന്ന് അയാൾ ആയി. തന്റെ കൈകൾ ശരീരത്തിലേക്ക് ചേർത്തുകെട്ടിവെച്ചു കൊണ്ടായി പിന്നീട് ഭിക്ഷാടനം. താടിയും മുടിയും വളർന്നിറങ്ങിയ അയാൾ, ഒരവധൂതനെ പോലെ അലഞ്ഞു തിരിഞ്ഞു. ഭ്രാന്തില്ലെന്ന് സ്വയം വിശ്വസിക്കുന്ന സമൂഹം, അയാളെ ഭ്രാന്തനെന്ന് വിളിച്ചു. ആ വിളി കുട്ടികൾക്ക് പോലും ഒരു സ്വാതന്ത്ര്യം കൊടുത്തു - അയാളുടെ നേർക്ക് കല്ലെറിയാനുള്ള സ്വാതന്ത്ര്യം! സൗജന്യമായി കിട്ടുന്ന കല്ലുകൾ കൊണ്ട് സ്വാതന്ത്ര്യം പ്രകടിപ്പിക്കുക എന്നത് ഏതോരു സമൂഹത്തിന്റേയും അവകാശമാണല്ലോ!</div><div><br /></div><div>നാളുകൾ കഴിഞ്ഞപ്പോൾ അയാളുടെ കൈകളുടെ കാര്യം എല്ലാവരും മറന്നു. എന്നിട്ടുമയാൾ ഭ്രാന്തനായി തുടർന്നു. തസ്ക്കരപ്പട്ടവും ഭ്രാന്തൻപട്ടവും ഒരിക്കൽ കൊടുത്താൽ തിരിച്ചെടുക്കാൻ സമൂഹം ഒരിക്കലും തയ്യാറാവില്ലെന്ന സത്യം അയാൾ വേദനയോടെ മനസ്സിലാക്കി. വയറ്റിനുള്ളിൽ വിശപ്പ്, അയാളെ പോലെ തന്നെ ചുറ്റിത്തിരിഞ്ഞു. ഒരു നാൾ, ശക്തിയൊക്കെയും കൂട്ടിപ്പിടിച്ച് അയാൾ നടക്കാനാരംഭിച്ചു. അകലേക്ക്...ഗ്രാമത്തിന്റെ അതിർത്തിയും കടന്ന്... </div><div><br /></div><div>അയാൾ നടന്നു കൊണ്ടേയിരുന്നു. കാലുകൾ തളർന്നപ്പോൾ, തൊണ്ട വരണ്ടപ്പോൾ, വിശപ്പ് വയറിനെ തന്നെ തിന്നു തുടങ്ങിയപ്പോൾ, പൊട്ടിയടർന്ന തൂണുകൾ താങ്ങി നിർത്തിയ ഒരു കൽമണ്ഡപത്തിനുള്ളിൽ ചുരുണ്ട്, വയറമർത്തിപ്പിടിച്ച്, വിശപ്പമർത്തിപ്പിടിച്ച് അയാൾ കിടന്നുറങ്ങി. കണ്ണുകളിറുക്കിയടച്ചുള്ള ഉറക്കം - സർവ്വപ്രശ്നങ്ങൾക്കുമുള്ള സാർവ്വലോകിക പരിഹാരം!</div><div><br /></div><div><div>ഈ പ്രപഞ്ചം തന്നെ ഉണ്ടായത് ആകസ്മികവും അത്ഭുതകരവുമായ ചില കൂട്ടിമുട്ടലുകളുടേയോ, കൂടിച്ചേരലുകളുടേയോ ഫലമായിട്ടാണെന്നാണല്ലോ അറിവുള്ളവർ എന്നവകാശപ്പെടുന്നവർ പഠിപ്പിക്കുന്നതും മനുഷ്യഭൂരിപക്ഷം ധരിച്ചു വെച്ചിരിക്കുന്നതും. പ്രപഞ്ചത്തിന്റെയൊരു ചെറുപതിപ്പ് തന്നെയാവണം മനുഷ്യജീവിതവും. ജീവിതം വഴിമാറുന്നതും വഴിതെറ്റുന്നതും ചില കണ്ടുമുട്ടലുകളുടെയോ കൂട്ടിമുട്ടലുകളുടെയോ ഫലമായിട്ടാണ്. ഉണർന്നപ്പോൾ അയാളുടെ കാഴ്ച്ച ചെന്നു മുട്ടിയത്, തന്റെ നേർക്ക് അത്ഭുതം നിറച്ച കണ്ണുകളോടെ മിഴിച്ചിരിക്കുന്ന ഒരാളിലാണ്. വരണ്ട, പൊടിമണ്ണ് ഒട്ടിപ്പിടിച്ച മുഖം. നീണ്ട യാത്രകൾ വളയം വരച്ച കൺതടങ്ങൾ. തലയിൽ മഞ്ഞ പുള്ളിക്കുത്തുള്ള ഒരു ചുവന്നകെട്ട്. അയഞ്ഞ വസ്ത്രം. നീണ്ട ചെമ്പൻ താടിയും മീശയുമൊക്കെയായി ഒരു തെരുവുമാന്ത്രികനെ പോലെയുണ്ട് കാണാൻ. അപരിചിതന്റെ മുഖം തന്നെ ഒരു വലിയ ചിരി ആയിട്ടാണ് തോന്നിയത്. ആ നോട്ടം മുഴുക്കെയും, കെട്ടി വെച്ചിരിക്കുന്ന തന്റെ കൈകളിലാണെന്ന് ശ്രദ്ധിച്ചു. ഉറക്കത്തിൽ ഉരുണ്ട്പിരണ്ടപ്പോൾ പുതപ്പ് എങ്ങനെയോ മാറി പോയതാണ്. മുഷിഞ്ഞു നാറിയ പുതപ്പ് വലിച്ചിട്ട് തന്റെ വൈകല്യം മറയ്ക്കാനയാൾ വൃഥാ ഒരു ശ്രമം നടത്തി. തന്റെ പക്കലൊന്നുമില്ലെന്നും, അപഹരിക്കാൻ വേദനയായി അള്ളിപ്പിടിക്കുന്ന സ്വന്തം വിശപ്പ് മാത്രമേ ബാക്കിയുള്ളൂ എന്നും പറയണമെന്നുണ്ടായിരുന്നു. അയാൾ ശ്രമപ്പെട്ട് ശബ്ദങ്ങൾ കൂട്ടിവെയ്ക്കാൻ ശ്രമിച്ചു. തന്റെ ഒരേയൊരു ആവശ്യം പറയാൻ ശ്രമിച്ചു - ഭൂമിയിലെ ആദ്യത്തെ മനുഷ്യന്റെ ആദ്യത്തെ ആവശ്യം.</div><div>‘വിശക്കുന്നു...’</div><div>അതിനു മറുപടിയെന്നോണം അപരിചിതൻ പൊട്ടി വന്ന ചിരിയടക്കി കൊണ്ട് അയാളുടെ ഭാണ്ഡത്തിൽ നിന്നും ഉണങ്ങിയ ഒരു റൊട്ടിയെടുത്ത് നീട്ടി. വിശപ്പൊന്നടങ്ങിയപ്പോഴാണ് അപരിചിതന്റെ നേർക്ക് മുഖമുയർത്തിയത്.</div><div>ഇനി ദാഹത്തിന്...അയാൾ ചുറ്റിലും നോക്കി.</div><div>മണ്ഢപത്തിനു മുന്നിലായി ഒഴുകുന്ന, തന്നെ പോലെ മെലിഞ്ഞ പുഴയിലേക്ക് അയാൾ പതിയെ നടന്നു. പിന്നിലുയർന്ന അപരിചിതന്റെ ചിരി അയാൾ ശ്രദ്ധിച്ചതേയില്ല. ദാഹവും ശമിച്ചപ്പോഴാണ് തനിക്ക് വിശപ്പടക്കാൻ സഹായിച്ചയാളെ കുറിച്ചോർത്തത്. നന്ദിയോടെ കൈ കൂപ്പിക്കൊണ്ട് ചോദിച്ചു,</div><div>‘ആരാണ്?’</div><div>‘കൗശൽ...തെരുവിൽ ചെപ്പടിവിദ്യകൾ കാണിക്കും...ഗ്രാമങ്ങളിലും പട്ടണങ്ങളിലും മാറി മാറി സഞ്ചരിച്ചു കൊണ്ടിരിക്കും...ഇന്നിവിടെങ്കിൽ നാളെ മറ്റൊരിടത്ത്...’</div><div>അയാൾ കൗശലിന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കുറച്ച് നേരമിരുന്ന ശേഷം തളർന്ന ശബ്ദത്തിൽ ചോദിച്ചു,</div><div>‘വിശപ്പ്...വിശപ്പില്ലാതെയാക്കാൻ...വല്ല ചെപ്പടിവിദ്യയുമുണ്ടോ?’</div><div>‘പിന്നില്ലാതെ! ഉണ്ടല്ലോ...’ കൗശൽ ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്.</div><div>കൗശൽ പറയുന്നത് കളിയാണോ കാര്യമാണോ എന്നു മനസ്സിലാക്കാനാവാതെ ദയനീയമായി ചോദിച്ചു,</div><div>‘എനിക്കതൊന്നു പഠിപ്പിച്ചു തരാമോ?...ആ ഒരു വിദ്യ മാത്രം...’</div><div>ആവശ്യം കേട്ട് അപരിചിതൻ പൊട്ടിച്ചിരിച്ചു. ചിരിയടങ്ങിയപ്പോൾ പറഞ്ഞു,</div><div>‘അതിലും വലിയൊരു വിദ്യ ഞാൻ പഠിപ്പിച്ചു തരാം! ഇന്ന് മാത്രമല്ല, ഒരിക്കലും വിശപ്പറിയാതിരിക്കാനുള്ള വിദ്യ...പക്ഷെ ഞാൻ പറയുന്നത് പോലെ ചെയ്യണം...സമ്മതം?’</div><div>അയാൾ കൗശലിനെ സൂക്ഷിച്ചു നോക്കിയിരുന്നു.</div><div>കൗശൽ പറഞ്ഞു തുടങ്ങി.</div><div>‘സുഹൃത്തെ, ഞാൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. ലോകം ഒരുപാട് കണ്ടു. ഒരുപാട് മനുഷ്യരെ കണ്ടു. ഇനി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ചു കേൾക്കണം. നിങ്ങളുടേയും എന്റേയും ജീവിതം മാറ്റി മറിക്കാൻ കെൽപ്പുള്ള ഒരു വിദ്യയെ കുറിച്ചാണ് പറയാൻ പോകുന്നത്’</div><div>അയാൾ ശ്രദ്ധ മുഴുക്കെയും ചേർത്തു വെച്ച് കൗശൽ പറയുന്നത് കേൾക്കാൻ തയ്യാറെടുത്തു.</div><div><br /></div><div>‘എല്ലാമൊരു പേരിലാണാരംഭിക്കുന്നത്...ഇന്ന് മുതൽ താങ്കളുടെ പേര് പരമാനന്ദൻ എന്നായിരിക്കും...എനിക്ക് ഞാൻ തന്നെ ഒരു പേര് കണ്ടു വെച്ചിട്ടുണ്ട്...ആനന്ദൻ’</div><div><br /></div><div>പരമാന്ദൻ ആനന്ദനെ സസൂക്ഷ്മം നോക്കി ഇരുന്നു. അയാളുടെ ഓരോ വാക്കും, ചലനവും, ഭാവവും...</div><div>ആനന്ദൻ തുടർന്നു,</div><div>‘ഇന്ന്...ഈ നിമിഷം മുതൽ നിങ്ങളാണെന്റെ ഗുരു...പരമാനന്ദഗുരു...അതാണ് നിങ്ങളുടെ നിയോഗം...ഒരോരുത്തർക്കും ഒരോ നിയോഗമുണ്ട്...‘</div><div>അതു കേട്ട് ആനന്ദൻ ’ഗുരു...ഗുരു...‘ എന്ന് മനസ്സിൽ രണ്ടുവട്ടം മന്ത്രിച്ചു.</div><div>’പക്ഷെ..എനിക്കൊന്നും...‘</div><div>’എല്ലാം അറിഞ്ഞു കൊണ്ടല്ലല്ലോ എല്ലാവരും എല്ലാം ആരംഭിക്കുന്നത്! എല്ലാമെനിക്ക് വിട്ടു തന്നേക്കൂ...ഇനി എല്ലാം ഞാൻ നോക്കിക്കൊള്ളാം‘ ആനന്ദൻ സ്വന്തം നെഞ്ചിൽ കൈവെച്ച് പറഞ്ഞു.</div><div>തണുപ്പകറ്റാൻ ചുള്ളിക്കമ്പുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും ശിഷ്യൻ, ചൂണ്ടുവിരലും തള്ളവിരലും കൂട്ടിപ്പിടിച്ച് കുറച്ച് ചാരമെടുത്ത് ഗുരുവിന്റെ നെറ്റിയിൽ നീളത്തിലൊരു വര വരച്ചിട്ടു. ഗുരു ശിഷ്യനാവുകയും, ശിഷ്യൻ ഗുരു ആവുകയും ചെയ്ത ആ നിമിഷം തൊട്ടാണവരുടെ വിശുദ്ധബന്ധം ആരംഭിച്ചത്.</div><div><br /></div><div>’കൈവശമുള്ളതിന്റെ പ്രാധാന്യം മറന്ന് മറ്റുള്ളതിന്റെ പിന്നാലെ പോകരുത് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ? ഗുരുവിന്റെ കൈവശമുള്ളത് കൈകളാണ്! ആദ്യം ഈ കൈകൾ സ്വതന്ത്രമാക്കൂ! ഈ കൈകൾ ഇങ്ങനെ കെട്ടിയിടാനുള്ളതല്ല. ഈ നാല് കൈകൾ കൊണ്ടും എന്തൊക്കെ ചെയ്യാനാവുമെന്ന് പറഞ്ഞു തരാം. കാര്യങ്ങൾ മുഴുക്കെയും ഈ ശിഷ്യൻ നോക്കിക്കൊള്ളാം...ഗുരു അതു പോലെ ചെയ്താൽ മാത്രം മതിയാവും...‘</div><div><br /></div><div><div>ശിഷ്യൻ സംസാരിച്ചു തുടങ്ങി.</div><div>‘ഗുരോ, ആദ്യം വേണ്ടത് നല്ലൊരു വേഷമാണ്. എല്ലാമൊരു വേഷമാണ്. വേഷം അതിപ്രധാനം. വേഷം കൊണ്ട് വ്യക്തിയെ അറിയാമെന്നാണ് സകലരുടേയും ധാരണ. അതു കൊണ്ട് വേഷത്തിലാരംഭിക്കാം. വേഷമില്ലെങ്കിൽ കുറ്റവാളിയേയും കാവൽക്കാരനേയും തിരിച്ചറിയാനാവുമോ? രോഗിയേയും വൈദ്യനേയും തിരിച്ചറിയാനാവുമോ? എന്തിന്...സർവ്വശ്വരൻ സാധാരണ വേഷത്തിൽ വന്നാൽ തിരിച്ചറിയാനാവുമോ?’</div><div>പരമാനന്ദൻ ഇടം വലം തലയാട്ടി.</div><div>‘ഗുരു ഇനി മുതൽ വെളുത്ത വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. നിറമുള്ളതോ ചിത്രപ്പണികളുള്ളതോ ധരിക്കരുത്. ഒന്നുകിൽ ഒരു വസ്ത്രവും ധരിക്കരുത്. അല്ലെങ്കിൽ എല്ലാം മൂടിപൊതിഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ. സാധാരണക്കാർ ധരിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ എങ്ങനെയാണ് ഗുരോ ഗുരു ആവുക?’</div><div>ആനന്ദൻ തുടർന്നു,</div><div>‘വാക്കാണ് ശക്തി. പറയാൻ കഴിഞ്ഞില്ലെങ്കിൽ, പറഞ്ഞതായി പലരെ കൊണ്ടും പറയിച്ചാലും മതി. പറഞ്ഞു പറഞ്ഞാണ് പലരും പലതും ആകുന്നത്, ആയിട്ടുള്ളത്’</div><div>ഗുരുവിന് ശിഷ്യൻ പറയുന്നത് മുഴുക്കെയും മനസ്സിലായില്ലെങ്കിലും സശ്രദ്ധം കേട്ടു കൊണ്ടിരുന്നു. </div><div><br /></div><div>കേൾക്കുന്നതിനിടയ്ക്ക് പരമാനന്ദൻ ദുർഗ്ഗന്ധം വമിക്കുന്ന മുടി ചൊറിയാൻ തുടങ്ങി. ദീർഘകാലം കുളിക്കാതെ, പൊടിയും അഴുക്കും പിടിച്ച് മുടി ജട പിടിച്ചു തുടങ്ങിയിരുന്നു. ജട കണ്ട് ആനന്ദന് ആനന്ദക്കണ്ണീര് വന്നു. </div><div>‘എനിക്ക് ചൊറിയുന്നു...ദയവായി ഇതൊന്നു മുറിച്ചു തരാമോ?’ പരമാനന്ദൻ അപേക്ഷിച്ചു.</div><div>‘മുറിക്കാനോ?! ഗുരുവിന്റെ അപേക്ഷ കേട്ട് ശിഷ്യൻ പൊട്ടിച്ചിരിച്ചു.</div><div>’പാടില്ല ഗുരു...ഒന്നുകിൽ മൊട്ടയടിക്കണം...അല്ലെങ്കിൽ മുടി നീട്ടി വളർത്തണം...വെട്ടിയൊതുക്കി ചീകി വെച്ചു നടന്നാൽ ഗുരു ആവില്ല! ഗുരുവിനു ജടയും താടിയുമാണ് അലങ്കാരം. ജ്ഞാനഗുരു ആയി തോന്നാൻ ജടയും മുടിയും താടിയും നിർബന്ധം!‘</div><div><br /></div><div>’ഉപദേശങ്ങളിനിയും ബാക്കി. തത്ക്കാലം ഇത്രയും. ചില തയ്യാറെടുപ്പുകൾ വേണം...ഗുരു വിശ്രമിക്കൂ‘</div><div>ആനന്ദൻ ചിന്തിച്ചു കൊണ്ട് നടന്നകന്നു.</div><div><br /></div><div>തുടർന്നുള്ള ദിവസങ്ങളിലും ശിഷ്യൻ ഉപദേശങ്ങൾ തുടർന്നു. ഗുരു ശിഷ്യനോട് ചോദ്യങ്ങൾ ചോദിച്ച് സംശയങ്ങൾ നിവർത്തിച്ചു കൊണ്ടിരുന്നു. എല്ലാ ഗുരുക്കന്മാരും ഒരിക്കൽ ശിഷ്യന്മാരായിരുന്നല്ലോ! ചില ശിഷ്യന്മാർ എന്നും ഗുരുക്കന്മാരും.</div><div><br /></div><div>ഏതാനും ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ തീരത്തായി ഒരു ചെറിയ കുടിലുയർന്നു. അല്ല, കുടിലു പോലെ ഒന്ന്. ആനന്ദനും പരമാനന്ദനും ചേർന്നാണത് കെട്ടിയുണ്ടാക്കിയത്. അതിനുള്ളിലിരുന്നാണ് ഗുരുവിന് ശിഷ്യൻ, ഭാവിയിലേക്കായി ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തത്.</div><div><br /></div><div>പരമാനന്ദന് സംശയങ്ങൾ ഒഴിയുന്നില്ല. ഉപദേശങ്ങൾ കേൾക്കും തോറും സംശയങ്ങൾ കൂടി കൂടി വരുന്നു.</div><div>താൻ ഗുരു ആണെന്ന് എങ്ങനെ മറ്റുള്ളവർക്ക് മനസ്സിലാകും?</div><div>സന്ദർശകരോട് ഗുരു എന്താണ് പറയേണ്ടത്?</div><div>എന്താണ് നൽകേണ്ടത്?</div><div>അവരുടെ ചോദ്യങ്ങൾക്ക് എങ്ങനെയാണ് ഉത്തരം നൽകേണ്ടത്?</div><div>സംശയങ്ങളുടെ കൂമ്പാരം!</div><div>എല്ലാത്തിനും ശിഷ്യന്റെ പക്കൽ ഉത്തരങ്ങളുണ്ടായിരുന്നു.</div><div>ഇന്നലെ ചിലർ നിവേദിച്ചത് നാളെ മറ്റുള്ളവർക്ക് പ്രസാദമായി കൊടുക്കാം. വെറുതെ കിട്ടുന്നത് വെറുതെ കൊടുത്താൽ കൂടുതൽ വെറുതെ കിട്ടും. വെറുതെ കിട്ടുന്നത് കൊണ്ട്, കൊടുക്കാനും ബുദ്ധിമുട്ടില്ല.</div><div>ഗുരുവിനു പാടാനറിയാമോ?</div><div>‘ഇല്ല...’</div><div>‘എങ്കിൽ രണ്ടു മൂന്ന് പാട്ടുകൾ കാണാതെ പഠിച്ചു വെച്ചോളൂ... ഞാൻ പഠിപ്പിച്ചു തരാം. അത് മാത്രമല്ല, പാട്ട് ആസ്വദിക്കുന്നതായി അഭിനയിക്കാനും അറിയണം. സർവ്വം സംഗീതമയമാണ്. പാട്ട് മൂർച്ഛിക്കുമ്പോൾ ചെറുതായി ആടി തുടങ്ങാം. ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ആനന്ദനൃത്തം ആവാം. ഒക്കെയും പറഞ്ഞു തരാം. നിർമ്മലചിത്തനായി, ആനന്ദതുല്യനായി ആളുകളിലേക്ക് ഇറങ്ങി ചെല്ലണം. ഏറ്റവും പ്രധാനം സർവ്വജ്ഞാനിയെന്ന് അവർക്ക് തോന്നുക എന്നതാണ്. സാമാന്യബുദ്ധി മാത്രമുള്ള വെറുമൊരു സാധാരണക്കാരനാണെന്ന് തോന്നാനാർക്കും ഇട കൊടുക്കരുത്’</div><div><br /></div><div>പാഠങ്ങൾ സശ്രദ്ധം ശ്രവിച്ച് ശ്രവിച്ച് ഗുരുവിന് ജ്ഞാനം സിദ്ധിച്ചു. ഗുരു ആനന്ദതുല്യനായി. ശരിക്കും പരമാനന്ദനായി. ഗുരുവും ശിഷ്യനും ഒരു പോലെ പുളകിതനായി. പത്മാസനത്തിലിരുന്ന് ദൂരെയുള്ള മൊട്ടക്കുന്നുകളിലേക്ക് നോക്കി ഇരുവരും ദീഘശ്വാസമെടുത്തു. </div><div><br /></div><div>‘സമയമായി’ ശിഷ്യൻ വെളിപാട് കിട്ടിയവനെ പോലെ പറഞ്ഞു. ഗുരു താടിയുഴിഞ്ഞും തലകുലുക്കിയും അത് ശരിവെച്ചു. വിശപ്പ് കൂടുതലും വിദ്യാഭ്യാസം കുറഞ്ഞതുമായ, ദരിദ്രനാരായണന്മാർ തിങ്ങിപാർക്കുന്ന അയൽഗ്രാമത്തിലേക്കവർ, തോളിലൊരു തുണിസഞ്ചിയും തൂക്കി കാൽനടയായി യാത്രയായി. നീണ്ടയാത്രയിലേക്ക് നീളുന്ന ഒരു ചെറിയ യാത്ര.</div><div><br /></div><div><div>ഗ്രാമത്തിലെത്തിയ അവർ, വിശ്രമിക്കാൻ, തണൽ തളർന്നു കിടന്നൊരിടമാണ് തിരഞ്ഞെടുത്തത്. ഉണങ്ങിയ, ചോദ്യചിഹ്നരൂപം പ്രാപിച്ച ഒരു മരത്തിന്റെ ചുവട്ടിൽ ഇരുവരും ഇരുന്നു.</div><div><br /></div><div>ഗുരുവിന്റെ ഒരോ കൈകളിലും ശിഷ്യൻ ഒരോ വസ്തുക്കൾ വെച്ചു കൊടുത്തു. ഒരു കൈയ്യിൽ ആയുധമായാലോ? ഭക്തിയുടെ കൂടെ ഭയവും വേണ്ടേ? ശിഷ്യന്റെ ഉപദേശങ്ങൾ കേട്ടു പഠിച്ച ഗുരുവിനു സംശയം. ഒരു കൈ അനുഗ്രഹിക്കുന്ന മട്ടിൽ ഉയർത്തി പിടിച്ചാൽ മതി. ഒരു കൈ കൊണ്ട് ഗുരുവിനു നിവേദിക്കുന്നത് വാങ്ങാം. ഗുരു കൊടുത്താൽ മാത്രം പോര, വാങ്ങുകയും വേണം. ജീവിതം ഒരു നീണ്ട കൊടുക്കൽ വാങ്ങൽ അല്ലെ? ഭൂമിയിൽ സൗജന്യമായി ഒന്നും കിട്ടില്ലെന്നറിയില്ലേ? ഗുരു പതിവു പോലെ തലയാട്ടിക്കൊണ്ടത് ശരി വെച്ചു.</div><div>‘എന്തിനും ഏതിനും പ്രചാരണം അവശ്യം. ഇവിടെല്ലാമൊന്ന് ചുറ്റിക്കറങ്ങി, ഗുരുവിന്റെ സന്ദർശനവാർത്ത അറിയിക്കാം. ഗുരു സാന്നിധ്യം മഹാഭാഗ്യം!’</div><div>ഗൂഢമായൊരു ചിരിയുമായി ആനന്ദഗുരു നടന്നകന്നു.</div><div><br /></div><div>സായാഹ്നമായപ്പോഴേക്കും അവിടേക്ക് ദരിദ്രഗ്രാമവാസികൾ ഒഴുകി തുടങ്ങിയിരുന്നു. സർവ്വതുമറിയുന്ന, സകലപ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗമറിയുന്ന ഗുരുവിനെക്കുറിച്ചുള്ള വാർത്ത കാതുകളിൽ നിന്നും കാതുകളിലേക്കതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു. കാൽനടയായും, കാളവണ്ടിയിലുമായിട്ടാണവർ വന്നത്. ‘ഒരു പള്ളിക്കൂടം തുടങ്ങുന്നു, പഠിക്കാൻ വരൂ‘ എന്ന് പറഞ്ഞാൽ ഒരു കുഞ്ഞും വരില്ലായിരുന്നു. വിശ്വാസികളായ ഗ്രാമവാസികളുടെ നിഷ്ക്കളങ്കതയിലും വിവരമില്ലായ്മയിലും ആനന്ദന് അത്രയ്ക്കും വിശ്വാസമുണ്ടായിരുന്നു.</div><div><br /></div><div>ഒരു കാരണവശാലും കണ്ണു തുറക്കുകയോ, ചലിക്കുകയോ ചെയ്യരുതെന്ന ശിഷ്യന്റെ നിർദ്ദേശം, പരമാനന്ദഗുരു അക്ഷരംപ്രതി പാലിച്ചു.</div><div><br /></div><div>നാലു കൈകളുമുയർത്തി ചമ്രം പടിഞ്ഞിരിക്കുന്ന ഗുരുവിനെ ഗ്രാമവാസികൾ അത്ഭുതപൂർവ്വം, ആദരപൂർവ്വം വണങ്ങി. ആയുസ്സിൽ ആദ്യമായിട്ടാണവർ, തങ്ങൾ ആരാധിക്കുന്ന രൂപത്തിനോട് സാദൃശ്യമുള്ളൊരു രൂപം നേരിൽ കാണുന്നത്! അതുവരേയ്ക്കും കഥകളിലും, ചിത്രങ്ങളിലും ശിലകളിലും മാത്രമേ ആ ഒരു രൂപം അവർ ദർശിച്ചിരുന്നുള്ളൂ! അത്ഭുതപരതന്ത്രരായ അവർ, തങ്ങൾക്കറിയാവുന്ന മന്ത്രങ്ങളൊക്കെയും ഉരുവിടാനാരംഭിച്ചു. കൈകൂപ്പിയും, സാംഷ്ടാംഗം പ്രണമിച്ചും അവർ ആനന്ദതുല്യരായി, ആവേശഭരിതരായി. ആൾക്കൂട്ടം വളർന്നപ്പോൾ ആനന്ദൻ, പരമാനന്ദന് കണ്ണുതുറക്കാൻ പതിയെ നിർദ്ദേശം കൊടുത്തു. ശേഷം ദർശനമായി, അനുഗ്രഹമായി, പ്രവചനങ്ങളായി, സമാധാനപ്പെടുത്തലുകളായി, ആശ്ളേഷങ്ങളായി... ഗുരുകടാക്ഷമേറ്റവർ ആത്മനിർവൃതിയിലാണ്ട്, പരിസരം മറന്ന് ഉച്ചത്തിൽ സ്തുതിക്കാനും ആനന്ദതുല്യരായി നൃത്തം ചെയ്യാനും തുടങ്ങി. എവിടെ നിന്നോ പുഷ്പഹാരങ്ങൾ...നൈവേദ്യങ്ങൾ...പലഹാരങ്ങൾ ഗുരുസമക്ഷം വന്നു ചേർന്നു. ആകെ മൊത്തം ബഹളമായി. സത്യത്തിൽ അത്രയ്ക്കും വലിയൊരു പ്രതികരണം ശിഷ്യൻ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷം പകച്ചു പോയെങ്കിലും ആനന്ദൻ മനോധൈര്യവും സമചിത്തതയും വീണ്ടെടുത്ത് തൊഴുകൈയ്യോടെ പറഞ്ഞു.</div><div>‘പരമാനന്ദഗുരുവിന് ഇത് ധ്യാനമുഹൂർത്തം. സകലരും സദയം പിരിഞ്ഞു പോകണം’</div><div>ഗുരു കണ്ണുകളടച്ച് പത്മാസനത്തിൽ വീണ്ടും നിശ്ചലരൂപം പ്രാപിച്ചു. ഗ്രാമവാസികൾ നിർവൃതി നിറഞ്ഞ മനസ്സോടെ തിരികെ പോയി.</div><div> </div><div>അന്ന്, അവിടെ വെച്ച് തന്നെ ശിഷ്യനായി മാറിയ ഒരാളുടെ വീട്ടിലാണ് ഇരുവരും രാത്രി ഉറങ്ങിയത്. ജീവിതത്തിൽ ആദ്യമായി പരമാനന്ദൻ വയറ് നിറയെ ഭക്ഷണം കഴിച്ച്, മനസ്സ് നിറയെ ആനന്ദവുമായി മനസ്സമാധാനത്തോടെ ഉറങ്ങി. ഉറങ്ങുമ്പോൾ പോലും അയാൾ അനന്ദത്താൽ ചിരിച്ചു കൊണ്ടിരുന്നു. അത് കണ്ട്, ഗുരുവിനു ശരിക്കും ജ്ഞാനോദയം സംഭവിച്ചോ എന്നു പോലും ആനന്ദൻ സംശയിച്ചു. പിന്നീട് അങ്ങനെ ഒരപകടവും സംഭവിച്ചില്ലെന്ന് തിരിച്ചറിഞ്ഞ് സമാധാനിച്ചു. ആദ്യദിവസപ്രകടനത്തിൽ ശിഷ്യൻ തികച്ചും സംതൃപ്തനായിരുന്നു. ഗുരുവും ശിഷ്യനും തൃപ്തിയോടെ ഉറങ്ങി.</div><div><br /></div><div>തുടർന്നുള്ള ദിവസങ്ങളിൽ ഗുരു, തന്റെ പ്രകടനം മെച്ചപ്പെടുത്തി കൊണ്ടിരുന്നു. സന്ദർശകരെക്കുറിച്ച് കൂടുതൽ അറിയാനും, പഠിക്കാനും, അവരെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമായി. അവരുടെ സങ്കടങ്ങൾ കേട്ട് സമാധാനിപ്പിക്കാനും, ചിലരെ അണച്ചു പിടിച്ച് അനുഗ്രഹിക്കാനും തുടങ്ങി. വരുന്നവർക്ക് പൂവോ, പഴമോ, പലഹാരമോ കൊടുക്കാനും മറന്നില്ല. പരമാനന്ദഗുരുവിന്റെ ഖ്യാതി ആഴ്ച്ചകൾ കൊണ്ട് തന്നെ ഗ്രാമത്തിന്റെ അതിരുകൾ ഭേദിച്ച് പുറത്തെത്തി.</div><div><br /></div><div>ചില ദിവസങ്ങളിൽ സന്ദർശകരുടെ, ഭക്തരുടെ കൂടിക്കാഴ്ച്ച അനുവദിച്ച സമയവും കടന്ന് നീണ്ടു പോകാറുണ്ട്. വിശന്ന് വയറ് നൊന്ത് തുടങ്ങും. എന്നിട്ടും വേദനയും കടിച്ചു പിടിച്ച്, നെറ്റിയിൽ ചുളിവൊന്നും വീഴാതെ ശ്രദ്ധിച്ച്, പാതി അടഞ്ഞ കണ്ണുകളോടെ, നിറഞ്ഞ ചിരിയോടെ ഗുരു ഉപദേശം തുടരും. അപ്പോഴൊക്കെ തോന്നും, വിശപ്പിനു പല്ലും നാവുമുണ്ടെന്ന്...കൂർത്ത നഖങ്ങളുണ്ടെന്ന്...ചിലപ്പോൾ തോന്നും ഉള്ളിൽ മറ്റൊരാളുണ്ടെന്ന്...വായും പിളർന്ന്...ഭക്ഷണവും കാത്ത്...</div><div><br /></div><div>സന്ധ്യാസമയത്തെ സംഘംചേരൽ കഴിഞ്ഞ് തിരികെ കൂടാരത്തിലേക്ക് കയറിയ ശേഷം ജടയഴിച്ചിട്ട് ഗുരു, ആർത്തിപിടിച്ച് നാലു കൈകൾ കൊണ്ടും വാരിവലിച്ച് ഭക്ഷണം കഴിക്കും. തികച്ചും യുദ്ധസമാനമായ സാഹചര്യം. ശേഷം തളർന്ന്, മലർന്നു കിടന്ന് കൂർക്കം വലിച്ചു ഉറങ്ങും.</div><div><br /></div><div>ഏതാനും നാളുകൾ കൊണ്ട്, നെയ്യും പാലും പഴങ്ങളും കഴിച്ച് കഴിച്ച് ഗുരു കൊഴുത്തു. വരണ്ടുണങ്ങിയ ചർമ്മം, മിനുങ്ങി മിനുസമായി. ഒട്ടിയ കവിളുകൾ ചുവന്നു വീർത്തു. ഗുരുമുഖത്ത് ‘ദിവ്യത്വം കളിയാടുന്നു’, ‘ദിവ്യ തേജസ്സ് നിറഞ്ഞൊഴുകുന്നു’ - ശിഷ്യന്മാർ പ്രകീർത്തിച്ചു.</div><div><br /></div><div>ഗുരുവിനു ജട ശല്യമായി തുടങ്ങി. ശരിക്കുറങ്ങാൻ കഴിയുന്നില്ല. ആകെ മൊത്തം ചൊറിച്ചിലും പേനും. പോരെങ്കിൽ കിടക്കുമ്പോൾ തലയെപ്പോഴും ഉയർത്തി വെച്ചിരിക്കുന്നതിനാൽ കഴുത്തിന് വേദനയും.</div><div>‘ജഡ മുറിച്ചു കളഞ്ഞ് കൃത്രിമ മുടി വെച്ചാലോ?’ ഗുരു പ്രിയശിഷ്യനോട് അഭിപ്രായമാരാഞ്ഞു.</div><div>‘അരുത് ഗുരു! അരുത്! ഒരു കാരണവശാലും ചെയ്യരുത്!’</div><div>ആനന്ദഗുരു അപ്പോൾ തന്നെ കൈയ്യോടെ ജടയുടേയും നീണ്ട താടിയുടെയും ഗുണവശങ്ങളെ കുറിച്ച് പറഞ്ഞ് ഗുരുവിനെ ബോധ്യപ്പെടുത്തി കൊടുത്തു.</div><div><br /></div><div><div>അക്കാലത്താണ്, ഗുരുവിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറ്റിയ ഒരു സംഭവമുണ്ടായത്. ഒരു ദിവസം പതിവ് പോലെ ഗുരു ഉപദേശങ്ങൾ കൊടുക്കാൻ തയ്യാറായി ഇരിക്കുകയായിരുന്നു. ഒരോ ദിവസവും ഒരോ ഉപദേശം. ഒരേയൊരു ഉപദേശം. കൂടുതലുമില്ല കുറവുമില്ല. അങ്ങനെ ഒരു വർഷത്തേക്ക് വേണ്ട ഉപദേശങ്ങൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. തലേദിവസം തന്നെ, പിറ്റേന്ന് പറയേണ്ട ഉപദേശവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കഥയും ഉപകഥയും ഒരു നർമ്മകഥയും കാണാതെ പഠിച്ചു വെച്ചിട്ടുണ്ടായിരുന്നു. ഉപദേശവേളയിൽ ചോദിക്കേണ്ട സംശയങ്ങൾ, അതിനായി തയ്യാറാക്കി നിർത്തിയവരെ പഠിപ്പിച്ചു, അതിന് പറയേണ്ട ഉത്തരങ്ങൾ ഗുരു കാണാതെ പഠിച്ചു. എന്താണ് ഉപദേശിക്കേണ്ടതെന്ന കാര്യത്തിൽ ഗുരുവിനൊരു സംശയവുമില്ല. എല്ലാം തയ്യാർ. ഇങ്ങനെ എല്ലാവിധ തയ്യാറെടുപ്പുകളോടെ ഇരുന്നാലും ചിലപ്പോൾ ചിലത് കൈവിട്ടു പോകും. ഉപദേശം കേട്ടു കൊണ്ടിരിക്കുന്ന നിഷ്ക്കളങ്കരായ ചിലർ, ചിലപ്പോൾ ആവശ്യമില്ലാത്ത സംശയം ചോദിച്ചു കളയും. അത്തരം സന്ദർഭങ്ങളിൽ യുദ്ധകാലടിസ്ഥാനത്തിൽ ചിലത് ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും. മിക്കപ്പോഴും ആ സമയം കൈയ്യിൽ കരുതുന്ന നാണയമോ, മോതിരമോ അന്തരീക്ഷത്തിൽ ഒരു മൂന്നാലു വട്ടം വരച്ചിട്ട് ആ സംശയാലുവിനു കൊടുത്ത് കാര്യം ഒതുക്കുകയാണ് പതിവ്. അങ്ങനെ ഒരു ചെറിയ സ്വർണ്ണമോതിരവും കൈവെള്ളയിലൊതുക്കി ഗുരു ഉപദേശം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.</div><div>‘ഇന്നലകളെ മറന്നേക്കൂ. നാളയെ കുറിച്ച് ആലോചിക്കാതിരിക്കൂ! ഇന്ന് നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്? അതേറ്റവും പൂർണ്ണതയോടെ ചെയ്തു തീർക്കൂ’</div><div>കേട്ടു കൊണ്ടിരുന്നവരിൽ ഒരാൾക്ക് സഹിക്കാൻ വയ്യാത്ത സംശയമുണ്ടായി. ഇരിക്കപ്പൊറുതിയില്ലെന്നായി.</div><div>‘ഗുരു...എനിക്ക്...നാളെ കുറിച്ച് ആലോചിക്കാതിരിക്കുമ്പോൾ ഇന്ന് ഒന്നും ചെയ്യാതിരിക്കാൻ തോന്നുന്നു. അത് ശരിയാണോ?’</div><div>ഗുരു ഒരു നിമിഷം പകച്ചു. ശേഷം ഭൂമി താഴ്ന്നു പോയെങ്കിൽ എന്ന് ചിന്തിക്കും മട്ടിൽ കണ്ണുകളടച്ച് ഒരു നിമിഷം ഇരുന്നു. ബുദ്ധിയുള്ള ശിഷ്യന്മാരിൽ ആരെങ്കിലും ഒരാൾ, ‘ഗുരുവിന് ധ്യാനിക്കാൻ സമയമായി’ എന്നു പറഞ്ഞിരുന്നെങ്കിലെന്ന് അതിയായി ആഗ്രഹിച്ചു. </div><div>അടുത്ത നിമിഷം വെളിവ് കിട്ടിയത് പോലെ ഗുരു പതിയെ പറഞ്ഞു തുടങ്ങി.</div><div>‘സംസാരലോകത്ത് സംസാരിക്കാതിരിക്കാനാവുമോ മകനെ?...കർമ്മം ചെയ്യാതിരിക്കാനാവുമോ? ജീവന്റെ കണിക അവശേഷിച്ചിട്ടിട്ടുള്ള ഒരു ജീവിക്കും ചലിക്കാതിരിക്കാനാവില്ല...കടൽത്തിരകളെ കണ്ടിട്ടില്ലെ?...കടൽ കാക്കകളെ കണ്ടിട്ടില്ലെ?...കടൽമത്സ്യങ്ങൾ...’</div><div>കടൽമത്സ്യം എന്ന വാക്ക് പൊടുന്നെ മനസ്സിലെ ചൂണ്ടയിൽ കുടുങ്ങി.</div><div>ഗുരു രണ്ടു ദിവസത്തിനു ശേഷം പറയാൻ പഠിച്ചു വെച്ച ഒരു മത്സ്യത്തിന്റെ കഥ പറഞ്ഞു തുടങ്ങി. പറഞ്ഞ് പറഞ്ഞ് പോയപ്പോൾ ചോദ്യം ചോദിച്ച ആളും കേട്ടു കൊണ്ടിരുന്നവരും ചോദ്യത്തിനെ കുറിച്ച് പൂർണ്ണമായും മറന്നു പോയിരുന്നു.</div><div>കഥ പൂർത്തിയാക്കിയ ശേഷം ഗുരു ഒരു വലിയ ചിരിയുമായി ഇരുന്നു. </div><div>ഒരു പൂർണ്ണതയ്ക്ക്, അയാളെ അടുക്കലേക്ക് വിളിച്ച് ഒരു അനുഗ്രഹം കൊടുക്കാമെന്ന് ഗുരു വിചാരിച്ചു. തൊണ്ട വരണ്ടു പോയതു കൊണ്ട് അരികിൽ വെച്ചിരുന്ന ചെമ്പ് മൊന്തയിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ചു. കുടിച്ചത് വേഗത്തിലായത് കൊണ്ടും, കുടിക്കുന്നതിനിടയിൽ എന്തോ പറയാൻ ശ്രമിച്ചത് കൊണ്ടും വെള്ളം മണ്ടയിലേക്ക് ഇരച്ചു കയറി. പ്രാണൻ പറിഞ്ഞു പോകുന്നത് പോലെ തോന്നി ഗുരുവിന്. ഗുരു ചുമയ്ക്കാനാരംഭിച്ചു. നാലു കൈകൾ കൊണ്ടും സ്വന്തം തലയ്ക്കടിച്ചു. ആനന്ദഗുരുവിന് അപകടം മനസ്സിലായി. വേഗം അടുത്തേക്ക് വന്നു. ജട നിറഞ്ഞ ശിരസ്സിൽ ഉള്ളം കൈയ്യാൽ ഒരുഗ്രപ്രഹരമേൽപ്പിച്ചാലോ എന്നൊരു നിമിഷം ചിന്തിച്ചു. പക്ഷെ ജട കാരണം ഒരു കാലത്തും താഢനം തലയിലെത്തില്ലെന്ന് മനസ്സിലാക്കി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. ഗുരു മരണവെപ്രാളത്തിൽ തല കുടയുകയും ചുമയ്ക്കുകയും ചെയ്തു. അടുത്ത നിമിഷം ഒരു ഉഗ്രൻ ചുമയിൽ ഗുരുവിനു പ്രാണൻ തിരിച്ചു കിട്ടി. ഗുരു വാ പൊത്തി. പിന്നീട് കൈയ്യെടുത്ത് ഒരു ദീർഘശ്വാസമെടുത്തു. പതിയെ കൈ വിടർത്തി. അതാ! കൈവെള്ളയിൽ ഒരു സ്വർണ്ണമോതിരം! ശിഷ്യരടക്കം അവിടെ കൂടിയിരുന്നവർ ഒന്നടങ്കം വാ പൊളിച്ചു. കണ്ണുകൾ ചെങ്കല്ല് പോലെ ചുവന്നു പോയെങ്കിലും, ജീവൻ തിരിച്ചു കിട്ടിയ ആശ്വാസം പുറത്തു കാണിക്കാതെ, തന്റെ പ്രാണന് പണി കൊടുത്ത സംശയാലുവിനെ വിളിച്ചു ഗുരു സ്വർണ്ണമോതിരം സമ്മാനിച്ചു. നിഷ്ക്കളങ്കസംശയാലു ആ നിമിഷം തന്നെ ഗുരുവിന്റെ ശിഷ്യനായി ആയുഷ്ക്കാല അംഗത്വം എടുത്തു. ഈ കാഴ്ച്ച മുഴുവൻ അടുത്തു നിന്നു കണ്ട ആനന്ദന്റെ കണ്ണുകൾ ആനന്ദം കാരണം നിറഞ്ഞു തുളുമ്പി. ഗുരു സ്വയം പുതുവഴികൾ കണ്ടെത്തുന്നു! ആരാധകവൃന്ദം വളർത്താൻ പ്രാപ്തനായിരിക്കുന്നു! </div><div>കാഴ്ച്ച കണ്ടിരുന്ന, എല്ലും തോലുമായ കുറച്ച് വിദേശിയർ ഗുരുവിന്റെ കുഴിനഖം വന്ന കാലുകളിൽ വീണ് നമസ്ക്കരിച്ചു. അവരും ആനന്ദനിർവൃതിയിലാണ്. ഏതു നിമിഷവും അവർ എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തേക്കാം. അങ്ങനെ വല്ല അത്യാഹിതവും സംഭവിച്ചാൽ അത് നിയന്ത്രിക്കാനായി തയ്യാറെടുത്ത് നില്ക്കാൻ, ആനന്ദൻ കൂട്ടാളികളെ കണ്ണു കാണിച്ചു നിർത്തി.</div><div><br /></div><div>ആ ഒരു അത്ഭുതസംഭവത്തിനു ശേഷം ഗുരുവിന്റെ ഉയർച്ച അതിവേഗത്തിലായിരുന്നു. ഗുരുവിന്റെ പ്രസിദ്ധി രാജ്യാതിർത്തി കടക്കാൻ കാരണമായി ആ സംഭവം.</div><div><br /></div><div><div>ഉപദേശിച്ച് ഉപദേശിച്ച് ഗുരു നല്ല പദസമ്പത്തും പരിചയസമ്പത്തുമുള്ള വ്യക്തിയായി മാറി. നിരന്തരപ്രയോഗം കൊണ്ട് പ്രാവീണ്യം സിദ്ധിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. അറിഞ്ഞോ അറിയാതെയോ വായിൽ നിന്നും വീണ അബദ്ധങ്ങൾ പോലും ശിഷ്യർക്ക് നിഗൂഢാർത്ഥങ്ങൾ നിറഞ്ഞതായി തോന്നിത്തുടങ്ങി. ആരും ചിന്തിക്കാത്ത അർത്ഥതലങ്ങളും, വ്യാഖ്യാനങ്ങളും വിനയവിധേയരായ അവർ ഗുരുഭാഷണങ്ങളിൽ നിന്നും നിരന്തരം കണ്ടെടുത്തു കൊണ്ടിരുന്നു. സർവ്വം ഗുരുമയം! സർവ്വം ആനന്ദമയം!</div><div>ഇതാ ഒരു ഉദാഹരണം:</div><div>‘പുൽക്കൊടികളെ നോക്കൂ. ആരേയും ഭയക്കാതെ, ഒന്നിനേയും ആശ്രയിക്കാതെ വളരുന്ന പുൽക്കൊടികൾ...നിങ്ങളും ഒരു പുൽക്കൊടിയാവൂ...’</div><div><br /></div><div>സംഗമം നടക്കുമ്പോൾ ഇടയ്ക്കിടെ ഗുരു തനിക്ക് ബോധോദയം സിദ്ധിച്ച നാളിനെ കുറിച്ച് പറയും. അത് കേട്ട് വിശ്വാസികൾ അത്ഭുതാദരങ്ങളോടെ കണ്ണും മിഴിച്ച്, വായും പൊളിച്ച് ഇരിക്കും. ആർക്കും ഒരിക്കലും തെളിയിക്കാനാവാത്ത കാര്യങ്ങൾ ആത്മവിശ്വാസത്തോടെ വിശ്വാസികളോട് പറയുന്നത് ഗുരു നല്ലത് പോലെ ആസ്വദിച്ച പ്രവൃത്തികളിലൊന്നായിരുന്നു.</div><div><br /></div><div>ഒരോ സംഗമവും കഴിയും തോറും സംസാരവും, ഉപദേശവും നന്നായി വരുന്നു. എങ്ങനെയോ വായിൽ കൃത്യമായി വാക്കുകൾ വന്നു വീഴുന്നു. ആരോ തിരുകി വെയ്ക്കും പോലെ... തനിക്കെന്താണ് സംഭവിക്കുന്നത്? ഇനി ഉറക്കത്തിലോ മറ്റോ അറിയാതെ ശരിക്കും ബോധോദയമുണ്ടായി പോയാൽ...അതോർത്തപ്പോൾ ഉള്ള ഉറക്കം കൂടി നഷ്ടപ്പെടും എന്ന് സ്ഥിതിയായി. ഒരു നേരത്തെ ഭക്ഷണത്തിനായി അലഞ്ഞു തിരിയുന്ന കാലത്ത് മനസ്സമാധാനമുണ്ടായിരുന്നു...സുന്ദരമായ നാളുകൾ...അതിന്റെ വില ഇപ്പോൾ മനസ്സിലാക്കുന്നു...</div><div><br /></div><div>സർവ്വം നിരീക്ഷിക്കുന്ന ശിഷ്യനും സംശയം. ഗുരുവിനെന്തോ പ്രശ്നമുണ്ട്...അതിരാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടാവുമോ..ചില സമയങ്ങളിൽ ജ്ഞാനികളെ പോലെ സംസാരിക്കുന്നു...ഇല്ല, അങ്ങനെ വരാൻ വഴിയില്ല...ഇനി ശരിക്കും ജ്ഞാനിയായിരുന്ന ഏതെങ്കിലും ഗുരുവിന്റെ ബാധയോ മറ്റോ...</div><div><br /></div><div>ഗുരു ശിഷ്യനോട് ആശങ്ക പങ്കുവെച്ചു. ഗുരുവിന്റെ സംശയങ്ങളുടെ ചിലന്തിവലകളൊക്കെയും ശിഷ്യൻ തത്സമയം തൂത്തു മാറ്റി.</div><div>‘ഏയ്..അങ്ങനെ ഭയക്കേണ്ട ഗുരോ...ഇതൊക്കെ ശീലം കൊണ്ട് അറിയാതെ സംഭവിക്കുന്നതാണ്. ഗുരുവിന് ഒരപകടവും സംഭവിക്കില്ല...ശിഷ്യനല്ലേ പറയുന്നത്...ധൈര്യമായിരിക്കൂ!’ ശിഷ്യൻ സമാധാനിപ്പിച്ചു.</div><div><br /></div><div>ഇപ്പോൾ ഗുരുവിന് ദൈവത്തിന്റെ തൊട്ടടുത്ത സ്ഥാനമാണ് ജനമനസ്സിൽ. ഒരു പടി കൂടി കടന്നാൽ ദൈവമായി. ഗുരു അതിനുള്ള തയ്യാറെടുപ്പിലാണ്. ശിഷ്യർ ഗുരുവിന്റെ അത്ഭുതസിദ്ധികളെ കുറിച്ച് വാഴ്ത്തിപ്പാടി. ഗുരുവിന്റെ പക്കൽ എന്തിനും ഏതിനും ഉത്തരമുണ്ട്. ഒരേ സമയം രണ്ടിടത്ത് പ്രത്യക്ഷപ്പെടാൻ കഴിയുന്നു. ഒരു സാധാരണ മനുഷ്യന് അസാധ്യമായ പലതും ചെയ്യാനുള്ള കഴിവുകൾ. ഗുരു ധ്യാനിച്ച് മഴ പെയ്യിക്കുന്നു, ഇംഗ്ലീഷ് വ്യാകരണത്തെറ്റ് കൂടാതെ സംസാരിക്കുന്നു. വായുവിൽ നിന്നും സ്വർണ്ണമോതിരമോ, വാച്ചോ, പഴങ്ങളോ ഏതു സമയത്തും വരുത്താനാകുന്നു. ചതുർഭുജനായ അത്ഭുതഗുരു കാരണം മറ്റു പല ഗുരുക്കന്മാരുടേയും നില പരുങ്ങലിലായി.</div><div><br /></div><div>പതിയെ ഗുരു ആത്മീയ കാര്യങ്ങൾ മാത്രമല്ല; സാമൂഹ്യം, രാഷ്ട്രീയം, സ്ത്രീപുരുഷ ബന്ധം എന്നു വേണ്ട നാനാവിധ കാര്യങ്ങളെ കുറിച്ചും ആധികാരികസ്വരത്തിൽ ആഭിപ്രായം പറയാനാരംഭിച്ചു. അതൊക്കെ കേൾക്കാനും, കേട്ടതൊക്കെയും അവസാനവാക്കായി വിശ്വസിക്കാനും വിശ്വാസികൾ കാതോർത്തു. രാജ്യത്ത് എന്ത് സംഭവിച്ചാലും ഗുരു അതേക്കുറിച്ച് രണ്ട് വാക്ക് പറയാതെ അത് വാർത്താപ്രാധാന്യമുള്ളതാകില്ല എന്ന നിലയിലെത്തി.</div><div><br /></div><div>ഗുരു ഏറ്റവും ആസ്വദിച്ചിരുന്നത് പരസ്യസംവാദങ്ങളായിരുന്നു. അവിടെ വെച്ച് ആർക്കും എന്തും ചോദിക്കാം. എന്തിനേക്കുറിച്ചും സംസാരിക്കാൻ തക്ക ജ്ഞാനമുള്ളത് കൊണ്ട് ഗുരുവിന് അതൊക്കെയും വെറും നേരമ്പോക്ക് മാത്രം. ചോദ്യം വരുമ്പോൾ ആദ്യം ഗുരു ഒരു വലിയ തമാശ കേട്ടത് പോലെ അല്പനേരം ശരീരം കുലുക്കി, കുഭ കുലുക്കി ചിരിക്കും. ആ ചിരി കണ്ടമാത്രയിൽ ശിഷ്യരും അനുയായികളും ചിരിക്കാൻ തുടങ്ങും. അതിനു ശേഷം ഗുരു ആ ചോദ്യത്തിനെ വിശദീകരിക്കാൻ തുടങ്ങും. പതിയെ അതിനെ മറ്റൊരു ചോദ്യമാക്കി മാറ്റും. പിന്നീട് ഒരു നീണ്ട വിശദീകരണം കൊടുക്കും. ചിലപ്പോൾ കേട്ടു പഴകിയ ഏതെങ്കിലുമൊരു കഥ പറയും. അതൊക്കെയും കേട്ട് എല്ലാവരും നിർത്താതെ കൈയ്യടിക്കും. </div><div><br /></div><div>മാസത്തിലൊരിക്കൽ ഗുരു ഒരു പ്രത്യേക ദർശനം സന്ദർശകർക്ക് നൽകും. അത് സൗജന്യമല്ല. തൊട്ടടുത്ത് നിന്ന് ദർശിക്കണമെങ്കിൽ ഒരു ലക്ഷം. അൻപത് മീറ്റർ ദൂരെയാണെങ്കിൽ അമ്പതിനായിരം, നൂറ് മീറ്റർ ദൂരെ നിന്നാണെങ്കിൽ പതിനായിരം...അങ്ങനെയങ്ങനെ. അതും മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യണം. ദർശനദിവസം ഗുരു ആഭരണഭൂഷിതനായി ആസനസ്ഥനാവും. നാലു കൈകളിലും എന്തെങ്കിലും വസ്തുക്കൾ ഉണ്ടാവും. ഗുരു ഇരിക്കുന്നിടത്തേക്ക് സ്പോട്ട് ലൈറ്റ്. പിന്നണിയിൽ പതിഞ്ഞ ശബ്ദത്തിൽ ഉപകരണ സംഗീതം. മിക്കവാറും അതു ഓടക്കുഴലോ വീണയോ ആവും. ഗുരുദർശനം ലഭിക്കുന്നവരിൽ മോഹാലസ്യം വന്ന് വീണു പോകുന്നവരും, ആനന്ദാധിക്യം കാരണം പരിസരം മറന്ന് നൃത്തം ചെയ്ത് പോകുന്നവരും അനവധിയാണ്. അവരെയെല്ലാം കോരിയെടുത്ത് കൊണ്ടു പോയി ശുശ്രൂക്ഷിക്കാൻ പ്രത്യേകം ഒരു വിഭാഗം ആളുകളെ റിക്രൂട്ട് ചെയ്യേണ്ടി വന്നു. ദർശനദിവസം ഗുരു നാല് കൈകളിലും ആയുധങ്ങൾ പിടിച്ചായിരിക്കും മിക്കപ്പോഴും ഇരിക്കുക. അങ്ങനെ ഇരിക്കുമ്പോഴാണ് ഗുരുവിന് പുതിയ ഒരാശയം തോന്നിയത്. ഇതൊക്കെയും പഴയ ആയുധങ്ങളല്ലേ? ഈ വാളും ഗദയും അമ്പും വില്ലുമൊക്കെ പഴയതല്ലേ? കാലത്തിനനുസരിച്ച് മാറ്റം വേണ്ടേ? ഗണ്ണും ഗ്രനേഡും മിസൈലും ആയാലെന്താ? പുതിയ കാലത്തെ പ്രശ്നങ്ങൾക്ക് പുതിയ ആയുധങ്ങൾ... എന്നാൽ ലൈസൻസിന്റെ പ്രശ്നം ഉണ്ടാവുമെന്ന് ആനന്ദഗുരു പറഞ്ഞപ്പോൾ ഗുരു ആ നൂതന ആശയം ദുഃഖപൂർവ്വം ഉപേക്ഷിച്ചു.</div><div><br /></div><div>ശിഷ്യൻ, ഉറക്കമിളച്ച് ചിന്തിച്ച് കണ്ടെത്തിയ പുതിയ ചില ആശയങ്ങളുമായി വന്നു. എന്തു കൊണ്ട് ഗുരുവിന് എല്ലാവരേയും ചിലത് അഭ്യസിപ്പിച്ചു കൂടാ? ഇത്രയും ബുദ്ധിവികാസമില്ലാത്ത ഒരു സമൂഹത്തിനെ വേറെ എവിടെ ലഭിക്കും?</div><div>ഗുരു പറയുന്നതെന്തും ഇവർ കണ്ണുമടച്ച് വിശ്വസിക്കും.</div><div>ഇത്രനാളും മനുഷ്യർ ശ്വാസം എടുത്തു കൊണ്ടിരുന്നത് ശരിയായ രീതിയിൽ ആയിരുന്നില്ല എന്നു പറയുക. എല്ലാത്തിനും അതിന്റേതായ രീതികളുണ്ടെന്ന് പറയുക.</div><div><br /></div><div>അങ്ങനെ ഗുരു അഭ്യാസം ആരംഭിച്ചു.</div><div>ശ്വാസമെടുക്കാൻ പഠിപ്പിച്ചു.</div><div>വെള്ളം കുടിക്കാൻ പഠിപ്പിച്ചു.</div><div>ഉറങ്ങാൻ പഠിപ്പിച്ചു.</div><div>ചിരിക്കാൻ പഠിപ്പിച്ചു.</div><div>കരയാൻ പഠിപ്പിച്ചു.</div><div>നടക്കാൻ പഠിപ്പിച്ചു.</div><div>അങ്ങനെ മനുഷ്യർ ഇക്കണ്ട കാലമത്രയും, ആരോടും ചോദിക്കാതെയും പറയാതെയും ചെയ്തു കൊണ്ടിരുന്നതെല്ലാം എങ്ങനെയാണ് ‘ശരിയായ’ രീതിയിൽ ചെയ്യേണ്ടതെന്ന് ഗുരു പഠിപ്പിച്ചു കൊടുത്തു. ഇതൊന്നും സൗജന്യമല്ല. ചെറിയ ഒരു ഫീ ഉണ്ട് എല്ലാത്തിനും. ശിഷ്യർ അനുസരണയോടെ അതെല്ലാം പഠിച്ചു, പരിശീലിച്ചു, പ്രചരിപ്പിച്ചു.</div><div><br /></div><div>ഈ ചെറിയ രാജ്യത്തിൽ ഉള്ളവർക്ക് മാത്രം ഗുരുവിന്റെ സേവനങ്ങൾ ലഭിക്കുന്നത് നീതിയാണോ? ലോകം മുഴുക്കെയും ഗുരുവിന്റെ അനുഗ്രഹവും കൃപാകടാക്ഷവും ചെന്നെത്തേണ്ടതല്ലെ? അതിസമ്പന്നതയിൽ മുഴുകിയും, മുങ്ങിയും ജീവിക്കാൻ മറന്നു പോയി, ഒടുവിൽ ‘ഞാനാര്? നീ ആര്?’ എന്ന നിലയിലെത്തിയ ചില വിദേശിയർ കൂടെയുണ്ടല്ലോ അവരുടെ സഹായത്തോടെ വിദേശരാജ്യങ്ങളിലേക്കും ഗുരുവിന്റെ സേവനം എത്തിക്കുക എന്നത് ധർമ്മാചരണത്തിന്റെ ഭാഗമല്ലേ? ആ വഴിക്കായി ആനന്ദഗുരുവിന്റെ ചിന്ത. അത് പ്രാവർത്തികമാക്കാനായി പിന്നീട് ശിഷ്യന്റെ ശ്രമം. പ്രതീക്ഷിച്ചതിലും വേഗത്തിലാണത് യാഥാർത്ഥ്യമായത്. പബ്ലിസിറ്റി ക്യാമ്പയിൻ വൻവിജയമായിരുന്നു. ‘കിഴക്ക് നിന്ന് മറ്റൊരു അത്ഭുതഗുരു!’ എന്ന തലക്കെട്ടോടെ വാർത്ത വിദേശമാധ്യമങ്ങളിൽ നിരന്നു. അതിനു ശേഷം ഗുരു പറക്കുകയായിരുന്നു. വിമാനങ്ങളിൽ നിന്ന് വിമാനങ്ങളിൽ, ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക്... ലോകം മുഴുക്കെയുമുള്ള മനുഷ്യരുടെ സംശയങ്ങൾ നിവർത്തിക്കാൻ അതു കൊണ്ടായി. ആർക്കെങ്കിലും ഗുരുവിന്റെ ഒരു ഉപദേശം കേൾക്കണമെന്നുണ്ടെങ്കിൽ, ഒരു ടോൾ ഫ്രീ നമ്പറിലേക്ക് മിസ് കോൾ അടിക്കുകയേ വേണ്ടൂ. വിളിച്ച ആളെ തേടി ഉപദേശം എത്തും. പഴമയിലേക്ക് മടങ്ങണമെന്നും, പുരാതന അറിവുകളാണ് ഉത്കൃഷ്ഠമെന്നുമുള്ള ഗുരുവിന്റെ ഉപദേശങ്ങൾ സാറ്റ്ലൈറ്റ് വഴി ടിവിയിലും ഫോണിലും ടാബിലും കമ്പ്യൂട്ടറിലും വന്നത് ലക്ഷങ്ങൾ സശ്രദ്ധം ശ്രവിക്കുകയും കാണുകയും പരസ്പരം തലകുലുക്കി ശരിവെയ്ക്കുകയും ചെയ്തു.</div><div><br /></div><div><div>വിദേശരാജ്യങ്ങളിൽ വെച്ചു നടത്താറുള്ള ലോകസമ്മേളനങ്ങളിൽ സ്ഥിരസാന്നിധ്യമായി ഗുരു. പ്രശസ്തരോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിൽ പതിവായി വന്നു കൊണ്ടിരുന്നു. ഇപ്പോൾ ഗുരുവിന് സ്വന്തമായി ഒരു ആസ്ഥാനമുണ്ട് - ‘ആനന്ദപുരി’. ആനന്ദപുരിയുടെ കവാടം കടന്നു ചെന്നാൽ ഒരു ചെറുപട്ടണത്തിലേക്ക് കാലെടുത്ത് വെച്ചത് പോലെ തോന്നും. പുരിയുടെ ഉള്ളിൽ ധാരാളം കെട്ടിടങ്ങൾ. പുറമേന്ന് വന്നവർക്ക് സൗജന്യമായി താമസിക്കാം. ഭക്ഷണവും സൗജന്യം. ഉള്ളിൽ തന്നെ ആശുപത്രികൾ, പള്ളിക്കൂടങ്ങൾ എന്നിവയും താമസിയാതെ ഉയർന്നു. ചികിത്സ സൗജന്യം. എല്ലാത്തിനും കാരണം ഗുരുവിന്റെ മഹത്വം തന്നെ. ആയിരങ്ങൾക്ക് ഗുരു കൺകണ്ട ദൈവമായി. അത്ഭുതങ്ങൾ കാണിക്കുന്ന ഗുരു എന്തു കൊണ്ട് ആശുപത്രികൾ പണിതു എന്നാരും ചോദിച്ചില്ല. സന്താനമില്ലാത്തവർക്ക് സന്താനം ഉണ്ടാവുന്നു, നടക്കാൻ പോലും ആകാത്തവർ ഓടി ചാടുന്നു, സംസാരിക്കാൻ കഴിയാത്തവർ പാട്ടു പാടുന്നു...അങ്ങനെ അത്ഭുതങ്ങൾ പലതും നടന്നു. പ്രശസ്തർക്ക് ഗുരു ഇടയ്ക്കിടെ സമ്മാനങ്ങൾ കൊടുക്കും. മോതിരമോ മാലയോ മറ്റോ... അതൊക്കെയും വലിയ വാർത്താപ്രാധാന്യത്തോടെ പത്രങ്ങളിൽ അച്ചടിച്ചു വരും. സർവ്വം ഗുരുമയം. സർവ്വം ആനന്ദമയം!</div><div><br /></div><div>ഒരു ദിവസം പതിവ് പോലെ പ്രഭാഷണവും നർമ്മകഥാകഥനവും കഴിഞ്ഞ് തന്റെ മുറിയിൽ തിരികെ എത്തിയതായിരുന്നു ഗുരു. ഹൃദയഭാഗത്തായി ഒരു ചെറിയ വേദന...ശ്വാസതടസ്സം. ഉടനടി ഗുരുവിന്റെ ആശുപത്രിയിലെ ഗുരുവിന്റെ ഡോക്ടർമാർ സന്നിഹിതരായി. സർവ്വപരിശോധനകളും നടത്തി. ടെസ്റ്റായ ടെസ്റ്റുകൾ ചെയ്തു. ഒടുവിലവർ കാരണം കണ്ടെത്തി. ഗുരു വെയില് കൊള്ളുന്നില്ല, വിയർക്കുന്നില്ല, വ്യായാമം ചെയ്യുന്നില്ല. അതു തന്നെ. പതിവായി നെയ്യും പാലും കഴിച്ച് കഴിച്ച്, ഹൃദയത്തിലേക്കുള്ള കുഴലുകൾ കൊഴുപ്പ് കൊണ്ട് ഭാഗികമായി അടഞ്ഞു പോയിരിക്കുന്നു. രക്താണുക്കളുടെ സഞ്ചാരവഴികൾ തടസ്സപ്പെട്ടിരിക്കുന്നു. ലോകം മുഴുക്കെയും പറന്ന് നടന്ന് സകലരേയും ശ്വാസം എടുക്കാൻ പഠിപ്പിച്ച ഗുരു ശ്വാസമെടുക്കാൻ ആയാസപ്പെട്ടു. </div><div><br /></div><div>പരമാനന്ദഗുരു ചികിത്സയിൽ പ്രവേശിച്ചു. പതിവ് പോലെ ഗുരു ഏകാന്ത ധ്യാനത്തിലാണെന്നും, മൗനവ്രതത്തിലാണെന്നും, ഘോര തപസ്സിലാണെന്നുമൊക്കെ വാർത്തകൾ പരന്നു. ആനന്ദപുരിയുടെ നിയന്ത്രണം ആനന്ദഗുരുവിന്റെ കൈവശമാണ് വന്നു ചേർന്നത്. ആനന്ദപുരിയിൽ ദുരൂഹസാഹചര്യത്തിൽ ഒരാളുടെ മരണം സംഭവിച്ചത് അക്കാലത്താണ്. അത് ആനന്ദഗുരുവിന് ചെറിയ, വളരെ ചെറിയൊരു തലവേദന ആയി. എന്നാൽ രാഷ്ട്രീയത്തിലും ഭരണരംഗത്തുമുള്ള ഉന്നതർ ശിഷ്യരായും, അനുയായികളായും, ആരാധകരായും അനുഭാവികളായും ഉള്ളത് കൊണ്ട് അത് വെറുമൊരു കിംവദന്തി ആയി ഒതുങ്ങി. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ കൂടിയും തെളിവുകളും സാക്ഷികളും ഉണ്ടാവില്ലായിരുന്നു, പരാതി കൊടുക്കാൻ ആരുമുണ്ടാവില്ലായിരുന്നു, അന്വേഷിക്കാൻ ഉദ്യോഗസ്ഥർ ഉണ്ടാവില്ലായിരുന്നു. ഇനി കേസ് കോടതിയിൽ എത്തിയാൽ തന്നെയും രണ്ടു തലമുറ കഴിഞ്ഞേ അത് വിചാരണയ്ക്ക് വരുമായിരുന്നുള്ളൂ. ഇനി വിചാരണ ആരംഭിച്ചാൽ തന്നെ ജഡ്ജി രാജി വെയ്ക്കുകയോ അവധിക്ക് പോവുകയോ ചെയ്യുമായിരുന്നു. എല്ലാത്തിനുമൊടുവിൽ ഒരു വിധി വന്നാൽ തന്നെ അത് കേൾക്കാൻ കുറ്റവാളിയോ പരാതിക്കാരോ ജീവിച്ചിരിക്കാനുള്ള സാധ്യതയേ ഉണ്ടാവില്ലായിരുന്നു. അങ്ങനെ എല്ലാവിധത്തിലും കുറ്റമറ്റതും ഫലപ്രദവുമായ ഒരു സംവിധാനം നിലവിലുണ്ടായിരുന്നത് കൊണ്ട് ആരും ഒട്ടും വേവലാതിപ്പെട്ടില്ല. എല്ലാം എല്ലാവരുടെയും ഭാഗ്യം!</div><div><br /></div><div><div>ഏതാണ്ട് ആറ് മാസം കഴിഞ്ഞാണ് പരമാനന്ദഗുരു ഭക്തജനങ്ങൾക്ക് വീണ്ടും ദർശനം നൽകി തുടങ്ങിയത്. അനുയായികളും ആരാധകരും വീണ്ടും ആഹ്ലാദപുളകിതരായി.</div><div><br /></div><div>ഗുരുവിന്റെ വിവിധ പോസിലും അലങ്കാരത്തിലും വേഷത്തിലുമുള്ള ചിത്രങ്ങൾക്ക് ലോകം മുഴുക്കെയും ആവശ്യക്കാരുണ്ടായി. ഗുരു ഉപയോഗിച്ച പാത്രങ്ങൾ ഉയർന്ന വിലയ്ക്കാണ് ലേലത്തിൽ പോയത്. അതു മാത്രമല്ല, ഗുരു കുലുക്കുഴിഞ്ഞ വെള്ളം, ഗുരു കുളിച്ച വെള്ളം, ഗുരുവിന്റെ തലയിൽ നിന്നും ഊർന്ന് വീണ മുടിനാരുകൾ, വെട്ടിക്കളഞ്ഞ നഖങ്ങൾ... അങ്ങനെ പലതും! അതൊക്കെയും കുപ്പിയിലും ഡപ്പിയിലും പെട്ടിയിലുമായി പാക്ക് ചെയ്ത് വിറ്റു തുടങ്ങി. വാങ്ങാൻ ജനങ്ങൾ നീണ്ട വരിയിൽ മണിക്കൂറുകൾ കാത്തു നിന്നു. അതൊക്കെയും വാങ്ങി വീട്ടിൽ കൊണ്ടു വെച്ചു പൂജിച്ചവർ, അതിനു ശേഷമാണ് തങ്ങൾക്ക് എല്ലാവിധ ഭാഗ്യവും ഐശ്വര്യവും വന്നു ചേർന്നതെന്ന് അവകാശപ്പെട്ടു.</div><div><br /></div><div>ഗുരുവിന്റെ ജന്മദിവസം ആനന്ദപുരിയിലേക്ക് ആയിരങ്ങൾ തീത്ഥാടനമായി പോകും. ആ ദിവസം ഗുരു പ്രത്യേകവേഷത്തിൽ ആയിരിക്കും ദർശനം നല്കുക. അന്നാണ് നാലു കൈകൾ കൊണ്ടും ഗുരു സന്ദർശകരെ അനുഗ്രഹിക്കുക. ദിവ്യദർശനത്തിനും ദിവ്യാനുഗ്രഹം ലഭിക്കാനും ആയിരങ്ങൾ ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരും. തിക്കും തിരക്കും നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വർഷാവർഷമുള്ള തിരക്ക് കാരണം ഒടുവിൽ സർക്കാർ ഗുരുവിന്റെ ജന്മദിവസം, പൊതു അവധിയായി പ്രഖ്യാപിച്ചു!</div><div><br /></div><div>ഗുരുവിന്റെ പ്രഭാഷണങ്ങൾ, ചോദ്യോത്തരങ്ങൾ, ഉപദേശങ്ങൾ, അനുഭവങ്ങൾ എല്ലാം പുസ്തകരൂപത്തിലും സിഡി രൂപത്തിലും പുറത്തിറങ്ങി. അതൊക്കെയും ചൂടപ്പം പോലെ വിറ്റു പോയി. ചിലർ പുസ്തകത്തിൽ പറയും പ്രകാരം ശ്വാസമെടുക്കാനും, നടക്കാനും, ഇരിക്കാനും, കിടക്കാനും, വെള്ളം കുടിക്കാനും ശ്രമിച്ചു. എങ്ങനെയും ബോധോദയം ഉണ്ടാവാനായിരുന്നു ചിലരുടെ ശ്രമം.</div><div><br /></div><div>പ്രശസ്തിയും തിരക്കും തുടർച്ചയായ യാത്രകളും ഗുരുവിന് പതിയെ മടുപ്പുണ്ടാക്കി തുടങ്ങി. ആൾക്കുട്ടത്തിന് നടുവിൽ ഇരിക്കാൻ ആശിച്ചിരുന്ന ഗുരു ഏകനായി ഏകാന്തതയിൽ ഒരല്പം സമയം ചിലവഴിക്കാൻ വല്ലാതെ കൊതിച്ചു. ആകെമൊത്തം ഒരു അസ്വസ്ഥത. ഒരു മുഷിവ്. ജീവിതത്തിന്റെ അർത്ഥത്തെ കുറിച്ച് നിരവധി ഉപദേശങ്ങൾ നല്കിയ ഗുരു, പതിയെ നിരർത്ഥകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. ഒരു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഗുരുവിന്, തന്നെ ആരോ പഴയ ഓർമ്മകളിലൂടെ കൂട്ടിക്കൊണ്ട് പോകും പോലെ തോന്നി. എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ മനസ്സിലേക്ക് തള്ളിക്കയറി വന്നു കൊണ്ടിരിക്കുന്നു. വിടുവിക്കാനാവുന്നില്ല. മനസ്സിലെവിടെയോ കോണിൽ പൊടിപിടിച്ച് കിടന്ന, പഴകി പോയ ഓർമ്മകൾ.. തകരപാത്രവുമായി, അപമാനവും വിശപ്പും അമർത്തിപ്പിടിച്ച് നടന്നത്...പാത്രത്തിൽ കല്ലുകൾ വന്നു വീഴുന്നത്...മറയ്ക്കാൻ കൈകൾ മുറുക്കെ കെട്ടി വെച്ചത്... ഗുരു, മേടയിൽ നിന്നും പുറത്തിറങ്ങി നിലാവിലൂടെ നടന്നു.</div><div><br /></div><div><div>അടുത്ത ദിവസമാണ് എല്ലാവരും, ഞെട്ടിക്കുന്ന ആ സത്യമറിഞ്ഞത്. ഗുരുവിനെ കാണ്മാനില്ല! തിരയാവുന്നിടത്തെല്ലാം തിരഞ്ഞെങ്കിലും ഗുരുവിനെ കണ്ടെത്താനായില്ല. ആനന്ദഗുരു ആകെ ആശയക്കുഴപ്പത്തിലായി. തന്നോട് പോലും പറയാതെ എവിടേക്കാണ്... </div><div><br /></div><div>കഥകൾക്ക് പഞ്ഞമില്ലാത്ത രാജ്യമായതിനാൽ, ഊഹാപോഹങ്ങളുടെ പെരുമഴ പെയ്തു. സകലയിടത്തും കഥകൾ പെരുകി നിറഞ്ഞു. ഗുരു അപ്രത്യക്ഷനായതാണെന്നും, ഒരു പുക പോലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്നത് സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതാണെന്നും ചില ശിഷ്യന്മാർ ആവർത്തിച്ചാണയിട്ടു. മാഞ്ഞു പോകും മുൻപ്, തന്നെ സ്പർശിച്ചെന്നും വൈദ്യുതി പോലെ എന്തോ ഒന്ന് ശരീരത്തിലൂടെ കടന്നു പോയതായി അനുഭവപ്പെട്ടെന്നും അവരിലൊരാൾ സാക്ഷ്യം പറഞ്ഞു. അന്നേരം ഗുരുവിന്റെ കണ്ണിൽ നിന്നും ഒരു നീലവെളിച്ചം ഇറങ്ങി വന്ന് തന്റെ ശരീരത്തിലേക്ക് കയറി പോയത് പോലെ തോന്നിയെന്നും ആതേ ആൾ തന്നെ അല്പനേരം കഴിഞ്ഞ് കൂട്ടിച്ചേർത്തു. എല്ലാം പറഞ്ഞ ശേഷം കണ്ണുകളടച്ച് ആ ശിഷ്യൻ ധ്യാനനിരതനായി ഇരുന്നു. പുതിയ ഗുരു, അഗാധമായ ധ്യാനത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയിലാണെന്ന് പുതിയ ശിഷ്യന്മാർ അവകാശപ്പെട്ടു.</div><div><br /></div><div>ആയിരക്കണക്കിനു പേർക്കു മസ്തിഷ്ക്കപ്രക്ഷാളനം നടത്തിയ ഗുരുവിന് മസ്തിഷ്ക്കവുമായി ബന്ധപ്പെട്ട എന്തോ ഒരു ഗുരുതര അസുഖം ബാധിച്ചിരിക്കുകയാണെന്നും, എതോ രഹസ്യ സങ്കേതത്തിൽ ചികിത്സയിലാണെന്നും ഒരു കൂട്ടർ അടക്കം പറഞ്ഞു. കടുത്ത ചില വിശ്വാസികളുടെ ഭാഷ്യം മറ്റൊന്നായിരുന്നു - ഗുരു സമയത്തിലൂടെ സഞ്ചരിച്ച് മറ്റൊരിടത്ത് ദേശാടനം നടത്തിക്കൊണ്ടിരിക്കുകയാണ്. അവിടത്തെ കർമ്മനിയോഗം കഴിഞ്ഞ് തിരികെ ആനന്ദപുരിയിൽ തന്നെ എത്തും. ആ വാദത്തെ സാധൂകരിക്കാനെന്നോണം ഗുരുവിനെ കണ്ടെന്നവകാശപ്പെട്ട് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പലരും മുന്നോട്ടു വന്നു.</div><div> </div><div>എന്തിലും ഏതിലും ചികഞ്ഞ്, ചിക്കിപെറുക്കി വാർത്ത കണ്ടെടുക്കാൻ മിടുക്കരായ മാധ്യമപ്രവർത്തകർ അവിശ്രമം പ്രയത്നിച്ചു കൊണ്ടിരുന്നു. എങ്ങനേയും നാലു വിവാദമുണ്ടാക്കി എല്ലാവരുടെയും ഉറക്കം കെടുത്തിയിട്ട് വേണം സമാധാനമായി ഒന്നുറങ്ങാൻ എന്നു വിചാരിക്കുന്ന അവരിൽ ചിലർ, തങ്ങളുടെ മനോധർമ്മം പോലെ ഓരോരോ കഥകൾ ‘അത്രേ’ എന്ന വാക്കിൽ അവസാനിപ്പിച്ച് എഴുതി നിറച്ചു. അങ്ങനെ സർവ്വത്ര ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം അവർ സസുഖം ഉറങ്ങുകയും ചെയ്തു! സാമൂഹമാധ്യമങ്ങളിൽ നിറം പിടിപ്പിച്ച കഥകൾ നിറഞ്ഞു. പതിവു പോലെ സാമൂഹമാധ്യമബുദ്ധിജീവികൾ രണ്ടും മൂന്നും വിഭാഗങ്ങളായി പിരിഞ്ഞ് ഓൺലൈനിൽ ഘോരയുദ്ധം നടത്തി.</div><div><br /></div><div>ഗുരുവിനെ രഹസ്യപോലീസ് തടങ്കലിൽ ആക്കിയിരിക്കുകയാണെന്നും ഏതോ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യൽ നടന്നു കൊണ്ടിരിക്കുകയാണെന്നും അവിശ്വാസികളായ ഒരു ന്യൂനപക്ഷം ആത്മാർത്ഥമായി വിശ്വസിച്ചു. ഗുരുവിനെ അന്വേഷിച്ച് അനുയായികളും ആരാധകരും നാലുപാടും യാത്ര ചെയ്തു. ആഴ്ച്ചകൾ കഴിഞ്ഞു, മാസങ്ങൾ കഴിഞ്ഞു. ഒടുവിൽ ആരുമറിയാതെ അന്വേഷണം അവസാനിച്ചു. എങ്കിലും ഗുരു ഒരു വിസ്മയമായി തന്നെ തുടർന്നു. കാണുന്നതിനേക്കാൾ വിശ്വാസം കാണാത്തതിനെ കുറിച്ചാണല്ലോ! ഗുരുവിന്റെ പേരിൽ ആരാധനാലയങ്ങൾ ഉയർന്നു. കോടിക്കണക്കിന് രൂപ അതിന്റെ നിർമ്മാണത്തിനായി സംഭരിച്ചു. ഉയർന്നു വന്ന ക്ഷേത്രത്തിനു മുന്നിൽ പട്ടിണിപ്പാവങ്ങൾ കൈകൂപ്പി നിന്ന് എക്കാലത്തേയും പോലെ അത്ഭുതത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എല്ലാവരും അടുത്ത അത്ഭുതഗുരുവിന്റെ വരവും പ്രതീക്ഷിച്ച് താടിക്ക് കൈയ്യും കൊടുത്ത് ഇരുപ്പായി. അത്ഭുതങ്ങൾ കാണിക്കാനും തങ്ങളെ നയിക്കാനും നേർവഴി നടത്താനും ഉപദേശിക്കാനും കെൽപ്പുള്ള ഒരു അവതാരപ്പിറവിയുടെ വരവ് അവർ സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണ്...</div><div><br /></div><div><br /></div></div></div></div></div></div></div></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-2434930670426172002021-05-31T20:54:00.003+12:002021-06-20T21:05:45.606+12:00 കാണാതാകുമ്പോൾ...<div style="text-align: left;"><div><br /></div><div>‘അച്ഛാ, എന്റെ ക്രിക്കറ്റ് ബാറ്റ് കണ്ടോ?’</div><div>ബിനുമോൻ രാവിലെ മുതൽ ചോദിച്ചു കൊണ്ട് നടക്കുകയാണ്. അമ്മയും മോനും ഇന്നലെ രാത്രി വന്നതേയുണ്ടായിരുന്നുള്ളൂ. അവൻ സുമയോടൊപ്പം അപ്പൂപ്പന്റെ വീട്ടിൽ പോയി അവധിക്കാലം മുഴുക്കെയും കളിച്ചു തിമിർത്ത ശേഷം വന്നു തളർന്നു കിടന്നതാണ്. എന്നിട്ടിപ്പോൾ നേരം വെളുത്തതേയുള്ളൂ അപ്പോഴേക്കും ബാറ്റും ബോളും തിരക്കി ഇറങ്ങിയിരിക്കുന്നു! അവിടെ തറവാട്ടിൽ ദിവസവും കളിച്ച് കളിച്ച് അവന്റെ കൈയ്യും കാലും കളിക്കാൻ തരിക്കുന്നുണ്ടാവും. അവിടെയും ചുറ്റുവട്ടത്ത് അവന് ധാരാളം കൂട്ടുകാരുണ്ട്. അവിടന്ന് തിരിച്ചു വരും മുൻപേ, ഇവിടെയുള്ള കൂട്ടുകാരെ വിളിച്ച് കളിക്കാനുള്ള സകല തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടാകും. ഒരു സംശയവുമില്ല.</div><div><br /></div><div>ആ ബാറ്റ് - അതവന് ഏറ്റവും പ്രിയപ്പെട്ടതാണ്. അവന്റെ പ്രിയതാരം സച്ചിന്റെ ഒപ്പിന്റെ ചിത്രമുള്ള ബാറ്റ്. അതിനടുത്തായി അവൻ സ്വന്തം പേരെഴുതി വെച്ചിട്ടുണ്ട്. ആ ബാറ്റ് ഞാൻ വാങ്ങിക്കൊടുത്ത ദിവസം ഇപ്പോഴും നല്ലതു പോലെ ഓർക്കുന്നു. അതും അരികിൽ വെച്ചാണവൻ ഉറങ്ങിയത്! അതും പിടിച്ച് ഗ്രൗണ്ടിലേക്ക് അഭിമാനപൂർവ്വം നടന്ന് പോകുന്ന ചിത്രം നല്ലത് പോലെ മനസ്സിലുണ്ട്. ആ പ്രിയ ബാറ്റാണ് ഇപ്പോഴവൻ തിരഞ്ഞു നടക്കുന്നത്. ഞാനവനെ സമാധാനപ്പെടുത്താനൊരു ശ്രമം നടത്തി. എന്നാൽ ശ്രമം തീർത്തും വിഫലമായി പോയി.</div><div><br /></div><div>രാത്രി വരയേ അവന്റെ ആവശ്യങ്ങൾക്ക് ആയുസ്സുണ്ടാകാറുള്ളൂ എന്ന് ബോധ്യമുള്ളത് കൊണ്ട്, അവനെ സമാധാനിപ്പിക്കാനേ ശ്രമം നടത്തിയുള്ളൂ. ‘പുതിയൊരെണ്ണം വാങ്ങി തരാം’ എന്ന വാഗ്ദാനമൊന്നും കൊടുക്കാതെ അവസാനനിമിഷം വരേയ്ക്കും കാത്തിരിക്കാനായിരുന്നു എന്റെ പദ്ധതി. എന്നാൽ അവന്റെ, നിരന്തരമായ ആവശ്യവും, അപേക്ഷയും, പരിദേവനങ്ങളും സഹിക്ക വയ്യാതെ, ‘നീയൊന്ന് സമാധാനമായി ഇരീ.. അച്ഛൻ നിനക്കൊരു പുതിയ ബാറ്റ് വാങ്ങി തരാം പോരേ?’ എന്ന് അവസാന അടവിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ എനിക്ക് എത്തിച്ചേരേണ്ടി വന്നു. എന്നാൽ അതും അവന് സ്വീകാര്യമാവില്ലെന്നാരു കണ്ടു?!</div><div>‘അച്ഛനറിയ്യോ ആ ബാറ്റ് വെച്ച് ഞാനെത്ര ഫോറടിച്ചിട്ടുണ്ടെന്ന്? എത്ര സിക്സടിച്ചിട്ടുണ്ടെന്ന്?..എന്റെ ലക്കി ബാറ്റാ’</div><div>അടവുനയങ്ങൾ പരാജയപ്പെട്ട ഞാൻ അവന്റെ മുന്നിൽ ആയുധമില്ലാതെ നിന്നു. ഇനിയെന്ത് പറഞ്ഞാണ് പ്രതിരോധം തീർക്കുക? എങ്ങനെയാണിത് തീർപ്പാക്കുക?</div><div><br /></div><div>രാത്രി ഉറങ്ങുന്നതിനു തൊട്ടു മുൻപ് വരേയ്ക്കും അവൻ ബാറ്റിനെ കുറിച്ച് - ബാറ്റിനെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരുന്നു. ശേഷം തളർന്നുറങ്ങിയെന്ന് തന്നെ പറയാം. മോൻ ഉറങ്ങി കഴിഞ്ഞപ്പോൾ സുമയും അതേ ആവശ്യം എന്റെ മുന്നിലേക്ക് നീക്കി വെച്ചു.</div><div>‘ചേട്ടനവന് അതു പോലത്തെ ഒരു പുതിയ ബാറ്റ് നാളെ തന്നെ വാങ്ങി കൊട്.. ഒരു ബാറ്റല്ലെ? കളിക്കേണ്ട പ്രായം അല്ലെ?‘</div><div>ശരിയാണ് കളിക്കേണ്ട പ്രായമാണ്. വാങ്ങി കൊടുക്കാനുള്ള സാമ്പത്തികശേഷിയുമുണ്ട്. വാങ്ങാവുന്നതേയുള്ളൂ. പക്ഷെ അതവന്റെ ലക്കി ബാറ്റ് ആവുമോ എന്ന കാര്യം - അതിലെനിക്ക് ഒരുറപ്പും പറയാനാവില്ല. </div><div>’ങാ..നീയുറങ്ങ്..നാളെ തന്നെ വാങ്ങി കൊടുക്കാം‘</div><div>അവൾ തിരിഞ്ഞു കിടന്നു.</div><div>’നടുവേദന മാറിയോ?‘ കുറച്ച് നേരം കഴിഞ്ഞ് അവൾ ചോദിച്ചു.</div><div>’ഓ! ഇപ്പോഴെങ്കിലും എന്നേക്കുറിച്ച് ഓർത്തല്ലോ?! അത് ചോദിക്കാൻ തോന്നിയല്ലോ?!‘ ഞാൻ പരിഭവശബ്ദത്തിൽ പറഞ്ഞു.</div><div>പറമ്പിൽ ഒരു വാഴ വെച്ചതാണ്. അതിന്റെ ക്ഷീണമാണ്.</div><div>അവളും മോനും പോകുന്നതിന് മുൻപ് ഞാൻ പറഞ്ഞിരുന്നു, </div><div>’നിങ്ങൾ വരുമ്പോഴേക്കും ഇവിടം ഞാനൊരു പൂങ്കാവനമാക്കും!‘</div><div>ഒരാവേശത്തിൽ വീമ്പു പറഞ്ഞതാണ്! വാഴ മാത്രമല്ല, രണ്ടു ചേനയും, ഒരു മുരിങ്ങയും. പോരാത്തതിന് രണ്ട് തെങ്ങുകൾക്ക് തടവുമെടുത്തു. എങ്ങനെ കണക്ക് കൂട്ടിയാലും, കുറഞ്ഞതൊരായിരം രൂപയ്ക്കുള്ള പുറംപണി എടുത്തിട്ടുണ്ടാവും.</div><div>’സാരമില്ലടോ..വേദന കുറവുണ്ട്..വല്ലപ്പോഴും ചെയ്തതത് കൊണ്ടാ..താനുറങ്ങിക്കോ..ഇതൊരാഴ്ച്ച കൊണ്ട് മാറും‘</div><div><br /></div><div><div>ഞാൻ ഉറങ്ങാനായി കിടന്നു. എന്നാൽ ഉറങ്ങാൻ ആവുമായിരുന്നില്ല. ഞാനും ആ ബാറ്റിനെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു. സത്യത്തിൽ അവൻ വരും മുൻപേ ഒരു പുതിയ ബാറ്റ് ഞാൻ വാങ്ങി വെയ്ക്കണമായിരുന്നു. മറന്നു പോയതാണ്. വിട്ടു പോയതാണ്. ആ ബാറ്റ്.. അതെവിടെയാണെന്ന് എനിക്ക് കൃത്യമായി അറിയാം. എനിക്ക് മാത്രം. പക്ഷെ എനിക്ക് പോലും അത് തിരികെയെടുത്ത് അവന് കൊടുക്കാനാവില്ല. അതിന് ഞാൻ ഒരിക്കലും ശ്രമിക്കുകയുമില്ല. ഞാൻ പതിയെ എഴുന്നേറ്റ് ജനലിനടുത്തേക്ക് നടന്നു. ഒരു പാളി തുറന്ന് പുറത്തേക്ക് നോക്കി. പറമ്പിൽ ഞാൻ നട്ട വാഴ, നിലാവെളിച്ചത്തിൽ കുളിച്ച് നില്ക്കുന്നു. തണുത്ത രാക്കാറ്റിൽ വാഴയിലകൾ ഇളകുന്നുണ്ട്. അതെന്നെ ഇരുകൈകളാലും മാടി വിളിക്കുന്നത് പോലെ തോന്നി. </div><div><br /></div><div>രണ്ടു ദിവസം മുൻപായിരുന്നു അത് സംഭവിച്ചത്. വാഴയ്ക്ക് കുഴി കുത്തി ക്ഷീണിച്ച ദിവസം. വെച്ചുണ്ടാക്കി കഴിച്ച ശേഷം, പാത്രങ്ങളൊക്കെ കഴുകി വെച്ച്, രാത്രി വൈകിയാണ് കിടക്കാൻ പോയത്. ഉറങ്ങാൻ കിടക്കുകയായിരുന്നു. ഒറ്റക്ക് വീട്ടിലിരിക്കുന്നതിന്റെ സങ്കടവും സന്തോഷവും ഒരുപോലെ ഉണ്ടായിരുന്നു. ഒരു മാറ്റത്തിനായി മുറി മാറിയാണ് കിടന്നത്. മേല് വേദന കാരണം ഉറങ്ങി വരാൻ താമസിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്ന്, ഒടുവിലൊന്നുറങ്ങി വരികയായിരുന്നു. എന്തോ ചെറിയൊരു ശബ്ദം കേട്ടത് പോലെ തോന്നി. ചെവിയോർത്തപ്പോൾ വീണ്ടും കേട്ടതായി തോന്നി. ഞാൻ വല്ലവിധേനേം കിടക്കയിൽ എഴുന്നേറ്റ് ഇരുന്നു. എഴുന്നേറ്റ് പതിയെ, ശബ്ദമുണ്ടാക്കാതെ മുറിയുടെ പുറത്തേക്ക് നടന്നു. വീണ്ടും ചെവിയോർത്തു. ഇല്ല, ഒന്നുമില്ല. സർവ്വം നിശ്ശബ്ദം. ശബ്ദം കേട്ടതാണോ അതോ കേട്ടതായി തോന്നിയതാണോ? സംശയമായി. തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കേട്ടു. തോന്നലല്ലെന്ന് തീർച്ചയായി. കിടപ്പു മുറിയിൽ നിന്നാണ് ശബ്ദം വന്നത്. അവിടേക്ക് ശബ്ദമുണ്ടാകാത്ത വിധം ശ്രദ്ധയോടെ ചുവട് വെച്ചു. മുറിയിൽ അരണ്ട വെളിച്ചത്തിൽ കണ്ടു, അലമാരിയുടെ മുന്നിലായി ഒരാൾ.. കറുത്ത രൂപം. ഉയരം കുറവ്. ഇരുട്ട്, ആൾരൂപം പൂണ്ടത് പോലെ. അവന്റെ അടുത്തേക്ക് ചെന്ന് മുതുകിലൊരൊറ്റ അടി വെച്ച് കൊടുക്കാനാണ് തോന്നിയത്. അടുത്ത നിമിഷം സ്വയം വിലക്കി. അവന്റെ കൈയ്യിൽ വല്ല ആയുധവും ഉണ്ടെങ്കിലോ? കത്തിയോ, അതു പോലെ മൂർച്ചയേറിയ എന്തെങ്കിലും.. ആർക്കറിയാം? ചുറ്റിലും നോക്കിയപ്പോൾ കാഴ്ച്ച തടഞ്ഞത് ബിനു മോന്റെ ബാറ്റിലാണ്. ബാറ്റെങ്കിൽ ബാറ്റ്. അതെടുത്ത് ഞാൻ മുറിയിലേക്ക് കാലെടുത്ത് വെച്ചു. ലൈറ്റിട്ടതും രൂപം എന്റെ നേർക്ക് തിരിഞ്ഞു. ഒരു സ്ക്രൂഡ്രൈവർ അവന്റെ വലതു കൈയ്യിൽ കണ്ടു. എന്നെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. എന്നെ പോലെ അവനും ഒരു നിമിഷം ഞെട്ടി പോയിട്ടുണ്ടാവണം. അടുത്ത നിമിഷം അവനെന്റെ നേർക്ക് സ്ക്രൂഡ്രൈവറുമായി കുതിച്ചു. ഒരു മിന്നായം. ഒരു വീശ്. അത്രയേ എനിക്കോർമ്മയുള്ളൂ. എങ്ങനെയാണ് അവന്റെ ഇടത് ചെന്നിയിൽ എന്റെ കൈയ്യിലിരുന്ന ബാറ്റ് ചെന്ന് ആഞ്ഞ് പതിച്ചത്? - അറിയില്ല. അടിയേറ്റ അവൻ വശത്തേക്ക്, ചുവരോട് ചേർന്ന് വീണു. എല്ലാം ഞൊടിയിടയ്ക്കുള്ളിൽ. ഞാൻ ബാറ്റും പിടിച്ച് നിന്നു. അപ്പോൾ ഞെട്ടലോടെ കണ്ടു, അവന്റെ തലയിൽ നിന്നും രക്തം ചീറ്റി തെറിക്കുന്നത്. ബാറ്റിൽ ചെറിയ ചുവപ്പ്. തറ മുഴുക്കെയും ചുവപ്പ് നിറയുന്നു. എന്റെ സകല നാഡികളും തളരുന്നതറിഞ്ഞു. ഒരു വിറ എന്നെ ബാധിച്ചു. താഴെ കിടക്കുന്ന രൂപം ഒരു വട്ടം നിരങ്ങി. എന്തോ പറയാൻ ശ്രമം നടത്തിയത് പോലെ തോന്നി. നിമിഷങ്ങൾക്കകം ആ ശരീരം നിശ്ചലമായി. ഞാൻ കുഴഞ്ഞ് തറയിലിരുന്നു പോയി. ബാറ്റ് എന്റെ കൈയ്യിൽ നിന്ന് ഊർന്ന് പോയിരുന്നു. ചുവന്ന പുഴ എന്റെ നേർക്കൊഴുകി വന്നു. എന്റെ കാലുകളിൽ വന്നു തൊട്ടു. ധരിച്ചിരുന്ന വസ്ത്രങ്ങളിൽ, ചുവന്ന ദ്വീപുകൾ... മുറി മുഴുക്കെയും ചുവപ്പിൽ നിറയുന്നതായി തോന്നി. തല കറങ്ങുന്നതായും.</div><div><br /></div><div>മുഖം കുനിച്ച് എത്ര നേരം അവിടെ തന്നെ അങ്ങാതെ ഞാൻ ഇരുന്നിട്ടുണ്ടാകും എന്നറിയില്ല. ഞാൻ അവനെ നോക്കി. അധികം പ്രായമുണ്ടാവില്ല. പരിചയമുള്ള ആരുടേയും മുഖവുമായി സാമ്യമില്ലാത്ത മുഖം. തികഞ്ഞ അപരിചിതൻ. വിറ നിന്നപ്പോൾ, സുബോധം വീണ്ടെടുത്തപ്പോൾ ഞാനവനെ കുലുക്കിയുണർത്താൻ ശ്രമിച്ചു. ജീവന്റെ ഒരു കണിക ബാക്കിയുണ്ടെങ്കിൽ... എന്നാൽ അവൻ ഒന്നങ്ങുകയോ ശബ്ദിക്കുകയോ ചെയ്തില്ല. മൂക്കത്ത് വിരൽ വെച്ചു നോക്കി. ശ്വാസം...അറിയാനാകുന്നില്ല. ചുരുണ്ടു കിടന്ന അവനെ ഞാൻ മലർത്തിയിട്ടു. നെഞ്ചത്ത് ചെവി ചേർത്തു. നിശ്ശബ്ദം. എനിക്ക് കേൾക്കാനായത് പരിഭ്രാന്തിയോടെ മിടിക്കുന്ന എന്റെ ഹൃദയത്തിന്റെ ശബ്ദം മാത്രം. അടുത്ത നിമിഷം എന്റെ സിരകളിൽ ചൂട് നിറഞ്ഞു. തീ പിടിക്കും വിധം - പൊള്ളുന്ന ചൂട്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നേരം വെളുക്കും. മുഴുക്കെയും വെളിച്ചം പരക്കും. ആരെങ്കിലും വീട്ടിൽ വന്നാൽ? ബന്ധുക്കൾ? സുഹൃത്തുക്കൾ? എന്തു ചെയ്യണമെന്ന് ഒരു തിട്ടവുമില്ലാതെ പോയ നിമിഷങ്ങൾ. ഈ മൃതശരീരം എവിടെ ഒളിപ്പിക്കും? അല്പനേരം മുൻപ് വരെ ജീവനുണ്ടായിരുന്ന ആ ശരീരത്തിനേക്കാൾ ഭയപ്പെടുത്തുന്നത് ജീവൻ വിട്ടൊഴിഞ്ഞ ഈ ശരീരമാണ്. നിശ്ചലമാണെങ്കിൽ കൂടിയും ആ കാഴ്ച്ച എന്നിൽ ഭയം മാത്രമേ നിറച്ചുള്ളൂ. എവിടെ എങ്ങനെയാണിതൊന്ന് ഒഴിവാക്കുക? കത്തിക്കുന്നതാണ് ഏറ്റവും നല്ലത്. പക്ഷെ പുക...മനുഷ്യമാംസം കരിയുന്ന ഗന്ധം... വാഴയ്ക്കായി കുഴിയെടുത്തത് അപ്പോഴാണ് ഓർമ്മയിലോടിക്കയറി വന്നത്. ഒരു ചാക്കെടുക്കാനായി ഞാൻ വീടിന്റെ പിറക് വശത്തേക്ക് പോയി.</div><div><br /></div><div>മറവ് കഴിഞ്ഞ് ക്ഷീണം മാറും മുൻപെ ഞാൻ നിലം മുഴുക്കെയും കഴുകി തുടച്ചെടുത്തു. മുറിയുടെ ജനാലകൾ തുറന്നിട്ടു. ഡെറ്റോളും ലോഷനും ഒഴിച്ച് കഴുകിയിട്ടും മുറിക്കുള്ളിൽ എന്തോ ഒരു ഗന്ധം തങ്ങി നില്ക്കുന്നതായി തോന്നി. അതാണോ ചോരയുടെ ഗന്ധം? ഞാൻ മുറിയിൽ ചന്ദനത്തിരികൾ കത്തിച്ചു വെച്ചു. അപ്പോൾ പണ്ടെന്നോ ഒരിക്കൽ ഒരു മരണവീട്ടിൽ പോയപ്പോൾ വെള്ള പുതപ്പിച്ച് കിടത്തിയ ഒരു ദേഹത്തിന് സമീപം പുകഞ്ഞു കൊണ്ടിരുന്ന ചന്ദനത്തിരികൾ ഓർമ്മ വന്നു. അതേ ഗന്ധം... ഞാൻ മുറിക്ക് പുറത്തിറങ്ങി കതകടച്ചു.</div><div><br /></div><div>ഈ കഴിഞ്ഞ ദിവസവും, ചുവന്ന തടാകത്തിൽ വശം ചേർന്ന് കിടന്ന അപരിചിതനെ കുറിച്ച് പലവട്ടം ഓർത്തു. അപ്പോഴൊക്കെയും, അയാളേയും കാത്ത് ആരോ എവിടെയോ ഇരിക്കുന്നു എന്ന സ്വൈര്യം കെടുത്തുന്ന ചിന്ത എനിക്ക് വല്ലാത്ത അലോസരമായി. പുറത്തേക്ക് പോയ എന്നേയും കാത്ത് സുമ ഇരിക്കാറില്ലേ? ബിനുമോൻ ഇരിക്കാറില്ലെ? ഞാൻ തിരികെ വരാതിരുന്നാൽ?..</div><div><br /></div><div>ജനൽപാളിയടച്ച് കുറ്റിയിട്ട ശേഷം തിരിഞ്ഞു നോക്കി. സുമ സുഖസുഷുപ്തിയിൽ തന്നെ ഇപ്പോഴും. ബിനുമോൻ, നാളെ എന്തെങ്കിലും അത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷയിലാണ്. ഞാൻ? എന്റെ ജീവിതം എന്നന്നേയ്ക്കുമായി ശൂന്യമായി പോയിരിക്കുന്നു. ഇനി എന്നും ഒരു തവണയെങ്കിലും ചിന്തിക്കാൻ, എനിക്ക് ഒരു കാര്യം മാത്രമേ ഉണ്ടാവൂ. ഒന്നെനിക്കുറപ്പാണ് അസ്വസ്ഥതകളിൽ നിന്നും ഇനിയൊരിക്കലുമെനിക്ക് മോചനമുണ്ടാവില്ല. ഉറങ്ങാനാവില്ലെന്ന് അറിയാമെങ്കിലും, ഞാൻ കിടക്കയിൽ ചെന്നു കിടന്നു. ഉറങ്ങണം. സുന്ദരസ്വപ്നങ്ങൾ കണ്ട് ഉറങ്ങണം. അതാണാഗ്രഹം. അതാണേറ്റവും വലിയ ഭാഗ്യം. ഉറങ്ങാൻ കഴിയുന്ന ഭാഗ്യവാന്മാരായ മനുഷ്യരെ കുറിച്ചോർത്ത് ഞാൻ കണ്ണുകളടച്ച് ഉറക്കം കാത്ത് കിടന്നു. എന്നാൽ സദാനേരവും ഉണർന്നിരുന്ന് എന്റെ സകല ചെയ്തികളും കാണുന്ന, ചിന്തകളും അറിയുന്ന, എന്റെയുള്ളിൽ തന്നെയുള്ള, എനിക്കു പോലും അപരിചിതനായ ആ വ്യക്തി...അയാളെന്നെ ഉറങ്ങാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല..</div><div><br /></div></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com3tag:blogger.com,1999:blog-5384745300600113026.post-13847535151049210042021-04-22T20:23:00.001+12:002021-05-03T21:03:38.174+12:00സൂസിയും അപ്പച്ചനും<div style="text-align: left;"><br />ഉറക്കമുണർന്ന് വല്ല വിധത്തിലും എഴുന്നേറ്റ് കിടക്കയിൽ ഇരുന്നതേയുള്ളൂ. മറിയ വിളിച്ചുണർത്താത്തത് കൊണ്ട് വൈകി. എവിടെ അവൾ? അപ്പച്ചാ എന്നും വിളിച്ച് വരുന്നതാണല്ലോ. അടുക്കളയിലോ പറമ്പിലോ ആയിരിക്കും അവൾ എന്നയാൾ ഊഹിച്ചു.<br />‘ആഹാ! അപ്പച്ചൻ നേരത്തെ ഉണർന്നോ?’<br />പരിചയമില്ലാത്ത ശബ്ദം കേട്ടിടത്തേക്ക് വൃദ്ധൻ മുഖം തിരിച്ചു നോക്കി. ചോദ്യം ചോദിച്ച ആളെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു. <br />അയാളുടെ നോട്ടം ശ്രദ്ധിച്ച് സൂസി ആശ്ചര്യഭാവത്തോടെ പറഞ്ഞു,<br />‘അപ്പച്ചനെത്താത്തിനാ കാണാത്ത പോലെ ഇങ്ങനെ മിഴിച്ചു നോക്കുന്നെ? ഇത് അപ്പച്ചന്റെ സൂസി മോളാ.. ഇന്നലെ നൈറ്റ് ഞാനും ജോജിച്ചായനും വന്ന കാര്യം അപ്പോഴേക്കും മറന്നോ?’<br />അയാൾ ആ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല, ഇന്നലെ സൂസിയും അവളുടെ ഭർത്താവ് ജോജിയും വന്നതായി ഓർക്കുന്നില്ല. മറിയ എവിടെ?<br />‘മറിയ?...അവളെവിടെ?’ അയാൾ ദുർബ്ബലശബ്ദത്തിൽ ചോദിച്ചു.<br />‘അത് കൊള്ളാം! അപ്പച്ചൻ തന്നെയല്ലെ പറഞ്ഞത് എന്റെ സൂസി മോള് വന്നല്ലോ.. മറിയ പോയേച്ച് ഒരാഴ്ച്ച കഴിഞ്ഞ് വന്നാ മതിയെന്ന്’<br />‘ഇനി ഞങ്ങള് അപ്പച്ചനോടൊപ്പം ഇവിടെ തന്നെ ഒണ്ടാവും...എങ്ങോട്ടും പോവത്തില്ല. അതാ തീരുമാനം. ചുമ്മാതെ അങ്ങ് അമേരിക്കയിൽ കെടന്ന് കൊറേ കാശൊണ്ടാക്കീട്ട് എന്നാത്തിനാ?’ ജോജിയും സംസാരത്തിൽ പങ്കുചേർന്നു.<br />അപ്പച്ചൻ സൂസിക്ക് സമീപം നിന്ന മധ്യവസ്ക്കന്റെ നേർക്ക് കണ്ണ് തിരിച്ചു കുറച്ച് നേരം നോക്കി ഇരുന്നു. എന്നിട്ട് അവളുടെ നേർക്ക് നോക്കി ചോദിച്ചു,<br />‘സൂസി...സൂസി എവിടെ?’<br />ചോദ്യം കേട്ട് അവൾ വാ പൊത്തി ഒരു നിമിഷം നിന്നു.<br />അപ്പച്ചനെ നോക്കി നില്ക്കുമ്പോൾ പതിയെ അവളുടെ കണ്ണ് നിറഞ്ഞു.<br />‘എന്റെ ഈശോയേ...അപ്പച്ചാ... ഇങ്ങനെയൊന്നും ചങ്കി കൊള്ളണ മാതിരി പറയല്ലെ...ഇതപ്പച്ചന്റെ സൂസിയാ...മനസ്സിലായില്ലെ?... ഇത് ജോജിയും’ അതു പറഞ്ഞ് അടുത്തേക്ക് വന്ന ആളുടെ നേർക്ക് അവൾ മുഖം തിരിച്ചു.<br />ടീഷർട്ടും ഷോർട്ട്സും ധരിച്ച അയാൾ അപ്പച്ചനെ നോക്കി ചിരിച്ചു.<br />അപ്പച്ചൻ തന്നോട് തന്നെ പറയും വിധം പതിയെ പറഞ്ഞു,<br />‘ജോജി...’<br />ജോജി, ഷേവ് ചെയ്ത് മിനുസമാക്കിയ സ്വന്തം കവിൾ തഴുകി കൊണ്ട് പറഞ്ഞു,<br />‘അപ്പച്ചാ... ഞാൻ മീശേം താടീം ഷേവ് ചെയ്തത് കൊണ്ടാ... ഇന്നലെ രാത്രീം അപ്പച്ചൻ ഇതു പോലെ നോക്കി നിന്നു...നമ്മളൊന്നിച്ച് ഡിന്നർ കഴിച്ചതൊക്കെ മറന്നോ?!’ <br />അയാൾ മറന്നെന്നോ ഇല്ലെന്നോ പറഞ്ഞില്ല. പകരം മുഖം തിരിച്ച് തലേന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു.<br />ചുവരിൽ തൂക്കിയിട്ടിരുന്ന ചിത്രങ്ങൾ കണ്ണുകൾ കൊണ്ട് തിരഞ്ഞു.<br />എവിടെ സൂസി മോൾടെ ഫോട്ടോ?<br />‘എന്റെ മോൾടെ ഫോട്ടോ..’<br />‘അപ്പച്ചന്റെ മോളല്ലെ ഇവിടെ മുന്നില്് വന്നു നിക്കണെ... ഇനി എന്നാത്തിനാ ഫോട്ടോ?! അപ്പച്ചൻ എണീറ്റ് വന്നെ.. നമുക്ക് പുറത്തൊന്ന് നടന്നേച്ച് വരാം‘ അവൾ മുന്നോട്ട് ചെന്ന് അയാളുടെ കൈയ്യിൽ പിടിച്ചു.<br />ഒപ്പം ചെല്ലണോ? കൈ വിടുവിക്കണോ?<br />മനസ്സില്ലാമനസ്സോടെ അയാൾ പതിയെ കട്ടിൽ വിട്ടെഴുന്നേറ്റ് അവൾക്കൊപ്പം നടന്നു. ജോജി അതും നോക്കി ഒരു നിമിഷം കൗതുകത്തോടെ നിന്നു. പിന്നീട് ഷോർട്സിൽ കൈകൾ തിരുകി മുറിക്ക് പുറത്തേക്ക് നടന്നു.<br /><div><br /></div><div>ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് ഊണു മേശയ്ക്കരികിൽ ഇരിക്കുമ്പോഴേക്കും അയാൾ സന്തോഷവാനായി കഴിഞ്ഞിരുന്നു.</div><div>‘സൂസി മോളെ...അപ്പച്ചന് ഈയിടെയായി ഓർമ്മ കൊറവാ...അതോണ്ടാ..’ അയാൾ പശ്ചാത്താപത്തോടെ പറഞ്ഞു.</div><div>‘അറിയാം അപ്പച്ചാ...അതല്ലെ ഞാൻ എല്ലാം വിട്ടേച്ച് പോന്നത്. ഇനി കൂടെ ഉണ്ടാവും എപ്പോഴും. ഈ വലിയ വീട്ടിൽ അപ്പച്ചനെ ഒറ്റക്ക് വിട്ടേച്ച് അവിടെ പോയി കിടക്കണത് എന്നാത്തിനാ? ഒറ്റ ദെവസം പോലും സമാധാനത്തോടെ ഒറങ്ങാൻ പറ്റീട്ടില്ല’</div><div>അവൾ തിരിഞ്ഞ് അടുക്കളിയിലേക്ക് പോയി.</div><div>തിരികെ വരുമ്പോൾ ആവി പറക്കുന്ന ഒരു പാത്രമുണ്ടായിരുന്നു കൈയ്യിൽ.</div><div>‘ഇതാ അപ്പച്ചന് ഇഷ്ടമുള്ള മൊട്ടക്കറി’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.</div><div>‘അമ്മച്ചീടെ കൂട്ടാ.. എന്നാലും അമ്മച്ചി ഒണ്ടാക്കി പോലെ എന്നെകൊണ്ട് ഒക്കത്തില്ല.. അപ്പച്ചന് വേണ്ടി കൊറച്ച് എരി കൊറച്ചിട്ടുണ്ട്.. ജോജിച്ചായനാണേൽ എല്ലാത്തിനും നല്ല എരി വേണം!’</div><div>അപ്പച്ചൻ അത് കേട്ട് ചിരിച്ചു.</div><div>‘ഞാൻ അപ്പം എടുത്തേച്ച് ഇപ്പൊ വരാവേ’ അതു പറഞ്ഞ് തിരക്ക് പിടിച്ച് അവൾ അടുക്കളയിലേക്ക് വീണ്ടും തിരിഞ്ഞു നടന്നു.</div><div>ജോജി അപ്പോഴെക്കും കൈ കഴുകി വന്നു കഴിഞ്ഞിരുന്നു.</div><div>‘അപ്പച്ചാ, സൂസി രാവിലെ തന്നെ അപ്പച്ചന്റെ ഫേവറേറ്റ് അപ്പവും മുട്ടക്കറിയും ഉണ്ടാക്കീട്ടുണ്ട്... അപ്പച്ചന് വേണ്ടതെന്താന്ന് പറഞ്ഞേച്ചാ മതി ഞങ്ങള് സാധിച്ചു തരാം’</div><div>വരം കിട്ടിയവന്റെ മുഖഭാവവുമായി അപ്പച്ചൻ കുറച്ച് നേരം ഇരുന്നു.</div><div>പിന്നെ പതിയെ പറഞ്ഞു,</div><div>‘എനിക്ക്... നമ്മടെ തോടിന്റെ കരേല് പോയി കൊറച്ച് നേരം ഇരിക്കണം’</div><div>ജോജി അത് കേട്ട് കുറച്ച് നേരം അപ്പച്ചനെ തന്നെ സൂക്ഷിച്ചു നോക്കി ഇരുന്നു.</div><div>‘ഉം...അപ്പച്ചന് അമ്മച്ചിയെ ഓർമ്മ വരുന്നു അല്ലെ?.. പോകാം..വൈകിട്ട് പോവാം..വെയില് താഴട്ടെ. ഞാൻ മാർക്കറ്റിൽ പോയി നല്ല മീൻ വല്ലതും കിട്ടുവോന്ന് നോക്കാം.. അപ്പച്ചന് ചാളയല്ലെ ഇഷ്ടം?’</div><div>അത് കേട്ട് അയാളുടെ കണ്ണുകൾ വിടർന്നു.</div><div>‘സൂസി എല്ലാം പറഞ്ഞു തന്നിട്ടുണ്ട്!’ ജോർജ്ജ് ചിരിച്ചു.</div><div><br /></div><div>സൂസി വിളമ്പിക്കൊടുത്ത അപ്പവും മുട്ടക്കറിയും കഴിക്കുന്നതിനിടയിൽ ജോജി പറഞ്ഞു,</div><div>‘ഇനി വല്ല ബിസിനസ്സും ചെയ്ത് ഇവിടങ്ങ് കൂടണം എന്നാ വിചാരിക്കുന്നെ. സ്റ്റേറ്റ്സിലെ കാര്യമൊക്കെ നോക്കാൻ ആൾക്കാരെ ഏർപ്പാടാക്കീട്ടൊണ്ട്. കൊറച്ച് പറമ്പ് വാങ്ങിയേച്ച് വല്ലോം കൃഷി ചെയ്താലോ എന്നൊരു പ്ലാനുണ്ട്. ഇവിടൊള്ള കൊറെ പേർക്ക് പണീം കൊടുക്കാവല്ലോ’</div><div>അപ്പച്ചന് ആ ആശയം ഇഷ്ടമായി. അയാൾ ചിരിച്ചോണ്ട് തല കുലുക്കി.</div><div>എന്തൊരാശ്വാസം. എത്ര നാളായി ആശിക്കണതാണ്, സൂസി മോള് വന്ന് കൂടെ താമസിക്കണമെന്നത്. പിള്ളേര് വലുതാവുമ്പോ വിട്ടേച്ച് പോവും അതൊക്കേം കർത്താവ് തമ്പുരാന്റെ കൈയ്യിലല്ലെ.. അവര് പോയി അവരുടെ ജീവിതം ജീവിക്കട്ടെ.. മുൻപ് മറിയാമ്മ പറയുമായിരുന്നത് അയാൾ ഓർത്തു.</div><div>‘അപ്പച്ചനിതെന്താ ആലോചിച്ചോണ്ടിരിക്കുന്നത്? ഒരപ്പം കൂടെ ഇടട്ടെ?‘ സൂസി ഒരെണ്ണം എടുത്ത് നീട്ടിയപ്പോൾ ആലോചനകളുടെ നൂലുകൾ പൊട്ടിയടർന്നു.</div><div>അപ്പച്ചൻ സൂസിയെ തടയാൻ ശ്രമിച്ചില്ല. എത്ര നാളായി നാവ് ഈ രുചി അറിഞ്ഞിട്ട്. മറിയാമ്മേടെ കൈപ്പുണ്യം മുഴുക്കേം ഇവൾക്ക് കിട്ടീട്ടുണ്ട്.</div><div>’കാപ്പി കുടിച്ചേച്ച് അപ്പച്ചൻ ഒന്ന് പോയി കെടന്നോ. ഞാൻ ഇവിടൊക്കെ ഒന്നു വൃത്തിയാക്കട്ടെ.. പിന്നാമ്പുറം അപ്പടി ചപ്പും ചവറുമാ.. ഉച്ച കഴിഞ്ഞേച്ച് പൊറത്ത് പോവാം. പറ്റുവാണെ നാളെ ഒരു ചെക്കപ്പിനു പോവാം. ഇനി ഞാൻ ഇവിടെ ഒണ്ടല്ലോ.. തെരക്കൊന്നുമില്ലല്ലോ‘ </div><div>പതുപതുത്ത അപ്പവും, സൂസിയുടെ സ്നേഹം നിറഞ്ഞ മൃദുലമായ വാക്കുകളും അപ്പച്ചന് ഒരു പോലെ രുചിച്ചു.</div><div><br /></div><div>ഭക്ഷണം കഴിഞ്ഞ് അപ്പച്ചൻ ചിരിച്ചു കൊണ്ടാണ് കിടക്കാൻ പോയത്. പകലായത് കൊണ്ടും, മനസ്സ് നിറയെ ആലോചനകൾ തിരക്കിട്ട് വന്നു കയറിയത് കൊണ്ടും കണ്ണടച്ച് കിടക്കാൻ ആയില്ല. ഒരോന്നും ഓർത്തോർത്ത് കിടന്നു. പിന്നെപ്പോഴോ ഉറങ്ങി പോയി.</div><div><br /></div><div>ഉച്ച ആവുമ്പോൾ സൂസി തന്നെയാണ് വിളിച്ചുണർത്തിയത്. മുറി മുഴുക്കയും നല്ല മണം! പൂക്കൾ വാരി വിതറിയത് പോലെ. അയാൾക്ക് തന്റെ ആദ്യരാത്രിയുടെ ഓർമ്മ വന്നു. മറിയാമ്മെ മിന്നു കെട്ടി കൊണ്ടു വന്ന ദിവസം! ആദ്യരാത്രിയുടെ മണം!</div><div>’അപ്പച്ചാ ഇത് അവിടന്ന് കൊണ്ട് വന്ന റൂം ഫ്രഷ്ണറാ...മുറീലെ വാട ഒക്കെ പോവും‘</div><div>അപ്പച്ചൻ മൂക്ക് വിടർത്തി. എന്നാ നല്ല മണമാ! </div><div>‘ഊണ് കഴിക്കണ്ടായോ? അപ്പച്ചൻ ശരിക്കങ്ങ് ഒറങ്ങിയല്ലോ!’</div><div>അയാൾക്ക് അത് കേട്ടപ്പോൾ ചെറിയ സങ്കോചം ഉണ്ടായി. പകലുറക്കം പതിവില്ലാത്തതാണ്. മോളും മരുമോനും വന്നപ്പോ വയറ് നെറച്ച് കഴിച്ച് അറിയാതെ ഉറങ്ങി പോയല്ലോ. അയാൾ സ്വയം പരിഭവിച്ചു.</div><div><br /></div><div>‘ജോജിച്ചായൻ നല്ല കരിമീൻ വാങ്ങി വന്നിട്ടുണ്ട്. തോട്ടീന്ന് ചൂണ്ടയിട്ട് പിടിച്ചതാ.. നല്ല വെല കൊടുത്തങ്ങ് വാങ്ങി. ഇതാവുമ്പോ ഫ്രഷായിട്ട് വെക്കാം. ഞാൻ രണ്ടെണ്ണം അപ്പച്ചനായിട്ട് പൊരിച്ചു. ബാക്കിയൊള്ളത് വൈകിട്ട് പൊള്ളിക്കാം’</div><div>അത് കേട്ട് അയാൾക്ക് ഉത്സാഹമായി. എത്രനായി പൊള്ളിച്ച കരിമീൻ കഴിച്ചിട്ട്! മറിയക്ക് ആകെ ഒണ്ടാക്കാൻ അറിയാവുന്നത് കോഴിക്കറീം പോത്ത് വരട്ടിയതുമാണ്. അതും വല്ലപ്പോഴും. അവളെ കുറ്റം പറയാനൊക്കത്തില്ല. ഇതൊന്നും അധികം കഴിക്കാൻ പാടില്ലെന്നല്ലെ ഡോക്ടറ് പറഞ്ഞിട്ടുള്ളത്?</div><div><br /></div><div>അപ്പച്ചന്റെ മനസ്സ് വായിച്ചത് പോലെ സൂസി പറഞ്ഞു,</div><div>‘അപ്പച്ചാ...ഇത് ഇന്നു മാത്രമേ ഒള്ളൂ.. മാസത്തിൽ ഒറ്റത്തവണ...കേട്ടോ?’ </div><div>സൂസിയുടെ, അല്പം അധികാരം കലർന്ന സ്നേഹസ്വരം കേട്ടപ്പോൾ അയാൾ അറിയാതെ ചിരിച്ചു പോയി.</div><div><br /></div><div>‘അപ്പച്ചൻ ചിരിച്ചോണ്ടിരിക്കാതെ ഇങ്ങോട്ടെണീറ്റ് പോന്നെ!’</div><div><br /></div><div><div>വൈകിട്ട്, ആഗ്രഹം പറഞ്ഞത് പോലെ സൂസിയും ജോജിയും ചേർന്ന് അപ്പച്ചനെ തോട്ടിൻ കരയിൽ കൊണ്ടു പോയി. സുഗന്ധം പൂശിയ, പുതിയ കുപ്പായമൊക്കെ ഇട്ട്, കായലിന്റെ കരയിലൂടെ സൂസി മോൾടെ കൈയ്യും പിടിച്ച് നടക്കുമ്പോൾ അപ്പച്ചന്റെ മനസ്സ് നിറയെ ആനന്ദം നിറഞ്ഞു. ഓർമ്മകൾ ഇരച്ചാർത്തു വന്നു. മറിയാമ്മേടെ കൈയ്യും പിടിച്ച് എത്ര വട്ടം വന്നിട്ടുള്ളതാണ് ഈ വഴിയൊക്കെ. പലതും മറന്നു പോകുന്നു. ഓർമ്മകളും പേരുകളും കാഴ്ച്ചകളും. വല്ലപ്പോഴും നാവിൻ തുമ്പത്ത് പഴയൊരു രുചിസ്പർശം ഉണ്ടാകുമ്പോൾ, പഴയൊരു ഗന്ധം തിരിച്ചറിയുമ്പോൾ, പഴയൊരു പാട്ട് കേട്ടറിയുമ്പോൾ...അപ്പോഴൊക്കെയാണ് ഓർമ്മകൾ ഉണരുന്നത്, ഉയിർത്തെഴുന്നേൽക്കുന്നത്. ചിതൊക്കെ നിത്യനിദ്ര പ്രാപിച്ചു കഴിഞ്ഞിട്ടുണ്ടാകും, ഒന്നിനും ഒരിക്കലും ഉണർത്താനാവാത്ത വിധം.</div><div>സൂസി മോള് തിരികെ വന്നല്ലോ. ചിലപ്പോൾ പതിയെ എല്ലാം ഉണരുമായിരിക്കും.</div><div><br /></div><div>സൂസിയുടെ കൈയ്യും പിടിച്ച് അപ്പച്ചൻ അടിവെച്ചടിവെച്ച് നടക്കുന്നതും നോക്കി ജോജി തെങ്ങും ചാരി നിന്നു. എത്ര ശാന്തമായൊരിടം. കായല് കയറി വന്നൊരു തണുത്ത കാറ്റ് അയാളെയും തഴുകി കടന്നു പോയി.</div><div><br /></div><div>രാത്രി, കരിമീൻ പൊള്ളിച്ചതും കൂട്ടി അത്താഴവും കഴിച്ച് അപ്പച്ചൻ ഉറങ്ങാൻ പോയി. ഈട്ടിയിൽ പണിത കിടക്കയിൽ കിടന്ന് പതിവ് പോലെ കുരിശ് വരച്ച് പ്രാർത്ഥിച്ചു. ചുവരിൽ ചിരിച്ചു കൊണ്ടിരിക്കുന്ന മറിയാമ്മയെ നോക്കി മനസ്സിൽ ഇപ്രകാരം പറയുകയും ചെയ്തു:</div><div>നമ്മള് അത്ര ഭാഗ്യം കെട്ടവരൊന്നും അല്ല മറിയേ.. നീ തന്നേച്ചു പോയ നമ്മട സൂസി മോള് എന്നെ പൊന്നു പോലാ നോക്കുന്നെ. പാപം ചെയ്യാത്തോരെ കർത്താവ് കഷ്ടപ്പെടുത്തുകേലാന്ന് നീ എപ്പഴും പറയില്ലാരുന്നോ? ഇന്ന് ഈ ഭൂമിമലയാളത്തില് ഏറ്റവും സന്തോഷിക്കുന്നവൻ ഈയുള്ളവനായിരിക്കും. ഈശോയെ സ്തോത്രം!</div><div><br /></div><div>നാളെ ചെക്കപ്പിനു കൊണ്ടു പോകാമെന്ന് സൂസി മോള് പറഞ്ഞിട്ടുണ്ട്. കാലത്തെ എഴുന്നേൽക്കണം. അപ്പച്ചൻ ചിരിച്ചോണ്ട് ഉറക്കത്തിലേക്ക് പോയി. </div><div><br /></div><div><div>‘അല്ല, നീ ഇങ്ങനെ കെടന്ന് ഉറങ്ങിയാലെങ്ങനെയാ? വല്ലതും പറഞ്ഞോണ്ടിരുന്നെങ്കിൽ ഞാൻ ഉറങ്ങി പോവുമെ!’</div><div>ജോജി സൂസിയോട് ഇങ്ങനെ പറയുമ്പോൾ നേരം നല്ലോണം ഇരുട്ടിയിരുന്നു.</div><div>ഉറക്കം വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഞരങ്ങി കൊണ്ട് എഴുന്നേറ്റു.</div><div>‘നേരെ നോക്കി വണ്ടിയോട്ടിക്കാൻ നോക്ക്. പതിവില്ലാതെ പണി ചെയ്ത് എന്റെ നടുവൊടിഞ്ഞു. നിങ്ങൾക്ക് കുട്ടി നിക്കറും ഇട്ട് തേരാ പാര നടന്നാൽ മാത്രം മതിയായിരുന്നല്ലോ!’</div><div>‘കൊള്ളാം! എല്ലാം കൂടി ഒറ്റയ്ക്ക് വണ്ടീല് കേറ്റി വെയ്ക്കാൻ പെട്ട പാട് എനിക്കേ അറിയൂ’ അയാൾ ചിറി കോട്ടി.</div><div>‘അല്ല തങ്കം, ആ പെണ്ണുമ്പിള്ള ചാക്കിനകത്തിരുന്ന് നാറാൻ തുടങ്ങിക്കാണുവോ?’</div><div>‘പിന്നല്ലാതെ! നേരം വെളുക്കും മുൻപ് മൻസൂറ് പറഞ്ഞിടത്ത് വാനെത്തിക്കണം. പറഞ്ഞ പോലെ എന്റെ വീതം അങ്ങ് തന്നേക്കണം... കഴിഞ്ഞ തവണത്തെ പോലെ ചുമ്മാ കണാകുണാ പറയാൻ വരരുത്‘</div><div>’ഇല്ലന്നെ.. അല്ല, നീ ഈ അച്ചായന്മാരുടെ സംസാരമൊക്കെ എവിടെന്നാ പഠിച്ചെ?‘</div><div>’മണീ...അപ്പം തിന്നാ പോരെ?!‘ അതു പറഞ്ഞ് തങ്കം നിവർന്നിരുന്നു. </div><div>’എന്നാലും എന്താ അഭിനയം! നീ വല്ല സിനിമേലോ സീരിയലിലോ അഭിനയിക്കാൻ പോണതാ നല്ലത്‘</div><div>’പിന്നെ! എനിക്ക് വയ്യ അങ്ങനെ കെടന്ന് കഷ്ടപ്പെടാൻ!‘</div><div>അതു പറഞ്ഞ് അവൾ വലിച്ചു കെട്ടിയ മുടി അഴിച്ചിട്ടു. കഴുത്തിൽ നിന്ന് കുരിശ് കൊളുത്തിയ മാല അഴിച്ചെടുത്തു.</div><div>’അല്ല, ഞാൻ ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചതാ... വീട്ടില് സ്പ്രേ അടിച്ചാൽ പോലീസ് പട്ടിക്ക് പണി കിട്ടുമെന്ന് ആരാ നിന്നോട് പറഞ്ഞത്?‘</div><div>അത് കേട്ട് സുഖിച്ചത് പോലെ തങ്കം നിർത്താതെ ചിരിച്ചു.</div><div>എന്തോ ഓർത്തത് പോലെ അയാൾ ചോദിച്ചു,</div><div>’ആ കെളവൻ തട്ടി പോവുമോ?!...‘</div><div>’ഏയ്! അതിനും മാത്രമൊന്നും ഞാൻ കലക്കി കൊടുത്തിട്ടില്ല‘</div><div>’ഒരു സൂസിയും അവൾടെ അപ്പച്ചനും!‘ അതും പറഞ്ഞ് അയാൾ ഉറക്കെ ചിരിച്ചു. </div><div><br /></div><div>ഇരുട്ടിലൂടെ വാൻ അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു.</div><div>അല്പനേരം കഴിഞ്ഞ് അയാൾ വീണ്ടും എന്തോ ഓർത്ത് ചിരിച്ചു.</div><div>എന്തിനാണയാൾ ചിരിക്കുന്നതെന്ന് തങ്കം ചോദിച്ചില്ല. അവൾ കൈകൾ കാലുകൾക്കിടയിൽ തിരുകി വീണ്ടും ഒന്ന് മയങ്ങാൻ തയ്യാറെടുത്തു.</div><div><br /></div><div>പിറ്റേന്ന് പകൽ സമയം പലവട്ടം അപ്പച്ചന്റെ ഫോണിലേക്ക് കാൾ വന്നു. എന്നാൽ ഫോണിനുള്ളിൽ ബാറ്ററി ഇല്ലാതിരുന്നതിനാൽ ശബ്ദം ഉയർന്നില്ല. ഒരു പക്ഷെ ബാറ്ററി ഉണ്ടായിരുന്നെങ്കിൽ പോലും ആ ഫോൺ എടുക്കാൻ അപ്പച്ചന് ആവുമായിരുന്നില്ല.</div></div></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-61946742510886905822020-10-19T17:59:00.001+13:002020-10-19T17:59:52.578+13:00മനുഷ്യനാണത്രേ...<div style="text-align: left;"><div><br /></div><div>ചപ്രു - അങ്ങനെയായിരുന്നു ഞങ്ങളെല്ലാം അവനെ വിളിച്ചിരുന്നത്. സത്യത്തിൽ അതല്ല അവന്റെ ശരിക്കുള്ള പേര്. എന്നാൽ അതല്ലെന്നും പറയാൻ പറ്റില്ല. ചപ്രത്തലയനായ അവനെ ഞങ്ങൾ, സുഹൃത്തുക്കളെല്ലാമിട്ട ഓമനപ്പേരാണ് ചപ്രു. ലോകത്തിൽ എല്ലാത്തിനോടും പ്രതിഷേധം പ്രകടിപ്പിക്കാനെന്നമട്ടിൽ അവന്റെ മുടി മുള്ളൻപന്നിയുടേത് പോലെ സദാ കൂർത്തു നിന്നിരുന്നു. പ്രതിഷേധത്തിന് ഒരു ചിഹ്നമുണ്ടാവുകയാണെങ്കിൽ അതിനേറ്റവും യോഗ്യത മുള്ളൻപന്നിക്ക് തന്നെയാണ്. ഒരു സംശയവുമില്ല. ചപ്രു രൂപം കൊണ്ടു തന്നെ വ്യത്യസ്തനായിരുന്നു. അല്പം പതിഞ്ഞ മൂക്കും, മുള്ളൻപന്നിമുടിയും, ചുളിഞ്ഞ പുരികവുമൊക്കെയായി അവന് ഒരു പ്രതിനായകന്റെ രൂപമായിരുന്നു ഉണ്ടായിരുന്നത്. ജന്മനാ കിട്ടിയത് അവൻ വെറുതെ പാഴാക്കി കളഞ്ഞതുമില്ല. നല്ലോണം മുതലാക്കിയിരുന്നു. ഒന്നിനേം പേടിയില്ലാത്ത, ആരേം വകവെയ്ക്കാത്ത പ്രകൃതം. അതായിരുന്നു അവൻ. സ്കൂളിൽ അവൻ കുരുത്തക്കേടുകൾ കാട്ടുമ്പോൾ, അടിക്കുന്ന മാഷിനെ കൂർത്തനോട്ടം കൊണ്ടവൻ കുത്തിക്കീറുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. അരിശം തീർക്കാൻ മൂന്ന് അടി എന്ന പരിധി വിട്ട് മാഷ് അവനെ ഏഴും എട്ടും തവണ ചൂരൽ കൊണ്ട് പ്രഹരിക്കുന്നതും കണ്ടിട്ടുണ്ട്. വേറെ ഏതു കുട്ടിയാണെങ്കിലും മൂന്നാമത്തെ അടിയിൽ കരഞ്ഞു തുടങ്ങിയിരിക്കും. എന്നാൽ ചപ്രു അതിനെയൊക്കെ അതിജീവിച്ച് ഏട്ടാമത്തെ അടിയിലും ഒരു പുളച്ചിലും കാണിക്കാതെ മാഷിനെ കണ്ണു കൊണ്ട് കൊരുത്ത് ഉത്തരത്തിൽ പൊക്കിപ്പിടിച്ച് നില്ക്കും. </div><div><br /></div><div>അവൻ ഒരു സാധാരണക്കാരനായിരുന്നില്ല എന്നു സ്ഥാപിക്കാൻ ഇനിയുമുണ്ട് എന്റെ പക്കൽ കഥകൾ. സ്കൂളിനടുത്തുള്ള കുളത്തിലെ മീനുകൾ, അവനൊരു പ്രത്യേക ഈണത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ അവന്റെയടുത്തേക്ക് നീന്തി വരുമായിരുന്നു! ചുണ്ടുകൾക്കിടയിൽ നാവ് വളച്ചു വെച്ചാണ് അവനാ ശബ്ദം സൃഷ്ടിക്കുക. അവനോടതൊന്ന് പഠിപ്പിച്ചുതരാൻ ഞാനടക്കം പലരും കെഞ്ചി പിന്നാലെ നടന്നിട്ടുണ്ട്, നാരങ്ങാമിഠായി കൊടുത്ത് പ്രലോഭിപ്പിച്ചിട്ടുണ്ട്, ഉച്ചക്ക് കഴിക്കാൻ തന്നു വിടുന്ന പുഴുങ്ങിയ മുട്ട സമ്മാനിച്ചിട്ടു പോലുമുണ്ട്. എന്നാൽ അവനെ പോലെ ആ ശബ്ദം പുറപ്പെടുവിക്കാൻ ആർക്കുമായില്ല. ഞങ്ങൾ ശബ്ദമുണ്ടാക്കാൻ കഷ്ടപ്പെടുമ്പോൾ, ‘ഇതൊന്നും നിനക്കൊന്നും പറ്റില്ലെടാ’ എന്ന പുച്ഛഭാവത്തിൽ അവൻ ഞങ്ങളെ നോക്കി ഇരിക്കും. മീനുകൾ ഞങ്ങളുടെ കാലടിശബ്ദം കേട്ടാൽ തന്നെ ഓടിയൊളിക്കും എന്ന സ്ഥിതിയായി. ശബ്ദം കേട്ട് ചെവി പൊത്തിക്കൊണ്ട് നീന്തിമറയുന്ന മീനുകളെ ഞങ്ങൾ സങ്കൽപ്പിച്ചു.</div><div>‘മീനുകൾക്കൊന്നും ചെവിയില്ലെടാ’</div><div>ചപ്രു ഞങ്ങളെ പുച്ഛഭാവത്തിൽ തിരുത്തി. ഇതൊക്കെ അവന് എങ്ങനെ അറിയാമെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. പുസ്തകത്തിലെ ഒരു വരി പോലും അവൻ ഓർത്തുവെയ്ക്കുന്നത് കണ്ടിട്ടില്ല. ക്ലാസ്സിൽ കവിത ചൊല്ലാൻ പറഞ്ഞാൽ അവൻ ആദ്യത്തെ വരി പറഞ്ഞിട്ട് മുകളിലേക്ക് കണ്ണും തുറന്ന് പിടിച്ച്, വായും പൊളിച്ച് നില്ക്കും. എന്നാൽ സിനിമാപ്പാട്ടുകളുടെ വരികൾ അവന് ഹൃദയസ്ഥമായിരുന്നു!</div><div>‘പഠിക്കാനുള്ള പദ്യം സിനിമേല് ചേർത്താലെന്താ?’</div><div>‘സിനിമാ പാട്ട് പഠിച്ചാലെന്താ കൊഴപ്പം?’</div><div>ഈ മാതിരി ചോദ്യങ്ങൾ ചോദിക്കാൻ ചപ്രൂനു മാത്രേ പറ്റൂ!</div><div><br /></div><div>ഒരിക്കൽ അവനൊരു പാമ്പിനേം പിടിച്ചോണ്ട് എന്റെ വീട്ടിലേക്ക് വന്നു! അമ്മ അവനെ ഓടിച്ചു വിട്ടു. ഞങ്ങളൊക്കെ ബഹളം വെച്ചോണ്ട് അവന്റെ പിന്നാലെ ഓടി. </div><div>‘നീ തൊട്ട് നോക്ക്. ഇത് കടിക്കൂല്ല’</div><div>അന്നാണാദ്യമായും അവസാനമായും ഞാനൊരു പാമ്പിനെ തൊടുന്നത്. മെഴുമെഴാന്ന്...അതിന്റെ വാല് എന്റെ ഉള്ളംകൈയ്യിൽ കിടന്നിഴഞ്ഞു. ജീവന്റെ തുണ്ട് കൈയ്യിലിരുന്ന് ഇഴഞ്ഞപ്പോൾ എന്റെ ആറാമിന്ദ്രിയം തുറന്നു പോവുമോ എന്ന് സംശയിച്ചു. പക്ഷെ അങ്ങനെ ഒരപകടവും സംഭവിച്ചില്ല. അവൻ ഒറ്റൊരുത്തൻ കാരണമാണ് നാനാവിധ ജീവികളെ തൊടാനുള്ള ഭാഗ്യം ചുറ്റുവട്ടത്തുള്ള പിള്ളേർക്കൊക്കെ കിട്ടിയത്. പട്ടി, പൂച്ച, എലി, തവള, അട്ട, പല്ലി, പാറ്റ, ഓന്ത്, പുഴു, ആട്, പ്രാവ്, മൈന, കുയില്, കാക്കക്കുഞ്ഞ്, അണ്ണാൻ, ആമ, കുളക്കോഴി അങ്ങനെ ചുറ്റുവട്ടത്ത് കാണുന്നതിനെയൊക്കെ തൊട്ടു. മീനുകളുടെ എണ്ണം അതിലും കൂടുതൽ വരും. തൊട്ടതിന്റെയൊക്കെ ഒരു പട്ടിക തയ്യാറാക്കിയാൽ ഏതാണ്ട് എല്ലാത്തിനും നേർക്ക് അവന്റെ പേര് കടപ്പാടായി എഴുതി വെയ്ക്കേണ്ടി വരും. പഴുതാര, തേള് തുടങ്ങിയ ‘ഭീകര’ ജീവികളെ വരെ തൊട്ടിട്ടുണ്ട് എന്ന് എനിക്ക് അഭിമാനപൂർവ്വം അവകാശപ്പെടാനാവും.</div><div><br /></div><div>ചപ്രൂനെ കുറിച്ചോർക്കുമ്പോൾ പിന്നെ കാണുന്നത് സമരം എന്നും പറഞ്ഞ് സ്കൂളിൽ ഒരു കൊടിയും പിടിച്ച് ഒരു ചെറിയ സംഘത്തിനു മുന്നിൽ അവൻ നടക്കുന്നതാണ്. അവന്റെ മുള്ളൻപന്നിമുടിയുടെ കൂർപ്പ് കുറച്ച് കൂടി കൂർത്തിരുന്നു അക്കാലത്ത്. അവന്റെ ശബ്ദം കനത്തിരുന്നു. അവന്റെ ധീരശബ്ദം സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടാവണം. ഊർജ്ജം നശിപ്പിക്കാനാവില്ല എന്നല്ലെ പഠിച്ചത്? അവന്റെ കൈയ്യിലിരുന്ന കൊടിയുടെ നിറം ഇപ്പോഴുമോർമ്മയുണ്ട്. </div><div>‘നീ ഏതു പാർട്ടിയാടാ?’</div><div>പ്രധാനധ്യാപകൻ ചൂരൽത്തുമ്പ് വിറപ്പിച്ച് കൊണ്ട് അലറിയ ശബ്ദം ഇപ്പോഴുമവിടെ മോക്ഷം കിട്ടാതെ അലയുന്നുണ്ടാവും.</div><div>‘എനിക്കൊരു പാർട്ടിയുമില്ല’ അവനും അന്ന് തിരിച്ചതുപോലെ തന്നെ അലറി.</div><div>അതു സത്യമായിരുന്നു. ഏതോ സിനിമാപോസ്റ്ററിൽ കണ്ടതു പോലെ ഒരു കൊടി ഉണ്ടാക്കിയെടുത്തതായിരുന്നു അവൻ. സമരം ചെയ്യണമെങ്കിൽ കൊടി വേണമെന്ന് എങ്ങനെയോ അവൻ ധരിച്ചു പോയി. അന്ന് കല്ലേറുണ്ടായി, സ്കൂളിലെ മണി കെട്ടിയ ചരട് ആരോ പൊട്ടിച്ചു, പെമ്പിള്ളേര് കരഞ്ഞും നിലവിളിച്ചും ചിതറിയോടി. അതിന്റെയൊക്കെ ഇടയിൽ അക്ഷോഭ്യനായി, ഏതോ ടാബ്ലോ കഥാപാത്രം പോലെ ചപ്രു സ്കൂൾഗ്രൗണ്ടിന്റെ ഒത്തനടുവിൽ കൊടിയും കുത്തി തലയുയർത്തി നിന്നു.</div><div>എന്തായിരുന്നു സമരത്തിനു കാരണം? </div><div>മർദ്ദനം!</div><div>മൂന്നടി അടിക്കുന്ന അധ്യാപകനു പറ്റിയ ഒരു കൈപ്പിഴ. ദുഷ്ടന്റെ മൂന്നാമത്തെ അടിയിൽ ഒരു പെങ്കൊച്ചിന്റെ കാല് പൊട്ടി ചോര വന്നു. ദുഷ്ടനെ പുറത്താക്കണം. അല്ലെങ്കിൽ സമരം ശക്തമാക്കും എന്നായി ചപ്രു. പിന്നെ ദിവസങ്ങൾക്കകം എന്താ സംഭവിക്കുന്നതെന്നറിയുന്നതിനു മുൻപ് ഏതോ ചില കൂട്ടർ വന്നു. അവരും കൊടിയും കൊണ്ടാ വന്നത്. സമരം വിജയമായി. ചപ്രു നേതാവും. എല്ലാം കണ്ണടച്ചു തുറക്കുന്ന നേരത്ത്. </div><div>‘നീ ഒരു ഭയങ്കര സംഭവാടാ’ എന്ന മട്ടിൽ ഞങ്ങളെല്ലാം അവനെ നോക്കി.</div><div>‘അതൊക്കെ നീയൊക്കെ പറയാതെ തന്നെ എനിക്കറിയാം’ എന്ന മട്ടിൽ ചപ്രു ഞങ്ങളെ തിരിച്ചും.</div><div><br /></div><div>പ്രകടനവും പ്രതിഷേധവും പരാതിയുമൊക്കെയായി അവൻ നെഞ്ചു വിരിച്ചു നടന്നു. നല്ല മസിലുണ്ടായിരുന്നു അവന്. ‘കപ്പ കഴിച്ചാൽ മതിയെടാ’ - മസിലു വരാൻ അവൻ പറഞ്ഞു തന്നതാണ്. ശരിയായിരിക്കണം. കപ്പേം ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവൻ കഴിക്കണ കണ്ടാൽ കൊതിയാവും. ‘എടുത്തു കഴിയെടാ’ അവൻ പാത്രം ഞങ്ങളുടെ നേർക്ക് നീട്ടിപ്പിടിക്കും. മസിലു വരാൻ ഞങ്ങളും ഒന്ന് രണ്ടു കഷ്ണങ്ങൾ കഴിക്കും. പക്ഷെ അവന്റേതു പോലെ മസിലു വന്നില്ല. അന്നത്തെ സമരത്തിൽ അവൻ ജയിച്ചെങ്കിലും പരീക്ഷകൾ അവനോട് പ്രതികാരം ചെയ്തു. ചുവന്ന മഷി കൊണ്ട് അവന്റെ പേര് നീക്കം ചെയ്യപ്പെട്ടു. ഞങ്ങൾ കോളേജുകളിൽ ചേർന്നപ്പോൾ അവൻ വെള്ളത്തിൽ വീണ എണ്ണ പോലെ ഒരിടത്തും തൊടാതെ പൊങ്ങിക്കിടന്നു.</div><div><br /></div><div>സകലതിനോടും പ്രതിഷേധിച്ച്, പ്രതിരോധം തീർത്ത് അവൻ ജീവിതം തുടർന്നു. ഞങ്ങൾ വലിയ കോളേജ് പുസ്തകങ്ങൾ ചുമന്നപ്പോൾ അവൻ കോടാലിയും, പിക്കാസും, മൺവെട്ടിയും, മണ്ണു നിറച്ച കുട്ടയുമൊക്കെ ചുമന്നു. </div><div>‘നിനക്ക് പഠിക്കണ്ടേടാ?’</div><div>‘നീയൊക്കെ പഠിക്കയല്ലെ?... എല്ലാരും കൂടെ പഠിച്ചിട്ട് എന്തു ചെയ്യാനാ?’</div><div>അതു പറയുമ്പോൾ അവൻ മീശ കൂർപ്പിച്ചു. ഞങ്ങളുടേത് അണ്ണാൻ വാലിൻതുമ്പത്തെ രോമം പോലെ നേർത്തിരുന്നപ്പോൾ അവന്റേത് നല്ല പിരിച്ചകയറിന്റെ ബലമുള്ളതായിരുന്നു. അവന്റെ മീശരോമങ്ങൾ അവന്റെ തലമുടിയുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച പോലെ തെറിച്ചു നിന്നിരുന്നു. അവൻ മീശ കൊണ്ടും ലോകത്തെ പ്രതിരോധിക്കുകയാണെന്നു തോന്നി.</div><div><br /></div><div>പ്രതിരോധത്തിന്റെ ശക്തി കൊണ്ടോ, ആരേയും കൂസാത്തത് കൊണ്ടോ, ആർക്കും ഒന്നും അടിയറ വെയ്ക്കാൻ തയ്യാറാകാത്തത് കൊണ്ടോ, അവൻ പെണ്ണു കെട്ടിയില്ല. ഇടയ്ക്കിടെ അവൻ ചില ജാഥകൾക്ക് പോവും. അടിപിടി ഉണ്ടാക്കും. അടിപിടി അവനു വേണ്ടി ഉണ്ടാവുന്നതാണോ, അവൻ അടിപിടിക്ക് വേണ്ടി ഉണ്ടായതാണോ എന്ന സംശയം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു കാര്യങ്ങൾ. മെരുങ്ങാൻ തയ്യാറാകാത്തത് കൊണ്ടാവും അവൻ ഒരു പാർട്ടിയിലും ചേർന്നില്ല. കുറേ നാൾ കഴിഞ്ഞപ്പോൾ അവൻ കൊടിപിടിക്കുന്നതും, ജാഥകൾക്ക് പോവുന്നതുമൊക്കെ നിർത്തി സ്വതന്ത്രനായി നടന്നു. എന്റെ കഴുത്തിൽ അപ്പോഴേക്കും നെഞ്ചിടിപ്പ് എണ്ണുന്ന കുഴൽ കയറി കഴിഞ്ഞിരുന്നു. ഔദ്യോഗിക ആഭരണം. അഭിമാനത്തോടെ ഞാൻ അതണിഞ്ഞു നടന്നു.</div><div>‘കൊള്ളാം. സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’ ചപ്രു എന്റെ തോളിൽ തട്ടി പറഞ്ഞു.</div><div>‘നീ ഈ ബീഡിവലി ഒന്ന് കുറയ്ക്ക്’ പറയാൻ അർഹത പുതുതായി ലഭിച്ചവന്റെ ആത്മവിശ്വാസത്തോടെ ഞാൻ പറഞ്ഞു.</div><div>‘ഉം...’ അമർത്തി മൂളി അവൻ എന്നെ നോക്കി ചിരിച്ചു. സ്കൂളിൽ വെച്ച് അപൂർവ്വമായി അവൻ ചിരിക്കുമായിരുന്നു. അതേ ചിരി ആയിരുന്നു അത്. ഒരളവുകോലും കൊണ്ടും അളന്നെടുക്കാനാവാത്ത ചിരി. അന്നൊരു കാര്യം ശ്രദ്ധിച്ചു, അവൻ വലിച്ചിരുന്ന ബീഡിപ്പുകയുടെ മണത്തേക്കാൾ എന്റെ മൂക്കിലേക്ക് കയറി വന്നത് അവന്റെ മേത്തേന്ന് ഉയർന്ന മണ്ണ് മണമായിരുന്നു.</div><div><br /></div><div>ചപ്രു പിന്നേം വളർന്നു. ഞങ്ങൾക്കൊപ്പം. കാലത്തിനൊപ്പം. മനുഷ്യന്റെ വളർച്ച മരണം വരെ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ചിലർ മനസ്സ് കൊണ്ട്, ചിലർ ശരീരം കൊണ്ട്. പക്ഷെ എന്തായാലും വളർച്ച നിരന്തരമായി സംഭവിക്കുന്നുണ്ട്. സത്യം.</div><div><br /></div><div><div>ഞാൻ പെണ്ണു കെട്ടി. പതിവുപോലെ പെണ്ണു കെട്ടിച്ചു എന്നു പറയാം. ‘എനിക്ക് ഭോഗിക്കാൻ ഒരു പെണ്ണു വേണം’ എന്നു പച്ചക്ക് പറയാൻ പറ്റില്ലല്ലോ! പക്ഷെ എന്റെ നിവൃത്തികേട് മനസ്സിലാക്കി വീട്ടുകാരെനിക്ക് ഒരു പെണ്ണിനെ പിടിച്ചു തന്നു. ഞാൻ ഭോഗിച്ചു, പിന്നെ പ്രേമിച്ചു, പിന്നെ സ്നേഹിച്ചു. കുട്ടികളുണ്ടായി. അവരെ കൊഞ്ചിച്ചു, ലാളിച്ചു, സ്നേഹിച്ചു. ഒരോ ഘട്ടത്തിലും തോന്നി ‘ഇതാണ് ജീവിതം’ എന്ന്. പിന്നീട് തോന്നി, ‘ഇത്രയുമേ ഉള്ളൂ ജീവിതം’ എന്ന്. ഇടയ്ക്കിടെ ഞാൻ ചപ്രുവിനെ കുറിച്ചും ഓർത്തു. അവൻ പെണ്ണു കെട്ടിയില്ലല്ലോ. അവനു ഈ സുഖമൊന്നും അറിയണ്ടേ? അവനു പെണ്ണിന്റെ ശരീരം പകരുന്ന ചൂടറിയണ്ടേ? കുഞ്ഞുങ്ങൾ പരുക്കൻ കവിളിൽ ഉമ്മ വെയ്ക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതി അനുഭവിക്കണ്ടേ? ‘ഇതാണ് ജീവിതം’ എന്ന് അവൻ എപ്പോഴെങ്കിലും പറഞ്ഞിരിക്കുമോ?</div><div><br /></div><div>ചപ്രു എല്ലാം ചെയ്യുമായിരുന്നു. എല്ലാ പണിയും. എന്തും. കുളത്തില് വീണു മരിച്ച പെൺകുട്ടിയുടെ ജഡം മുങ്ങിയെടുത്തത് ചപ്രു ആയിരുന്നു. കുഞ്ഞിയമ്മയുടെ പശു ചത്തപ്പോൾ അതിനെ കുഴിച്ചിട്ടത് ചപ്രു ആയിരുന്നു. പ്രഭാകരേട്ടന്റെ മകൻ സുജിത്തിനെ പാമ്പു കടിച്ചപ്പോൾ തോളത്തിട്ട് ഓടിയതും ചപ്രു. എവിടേയും ചപ്രു. എല്ലായിടത്തും ചപ്രു. ദൈവത്തിനെ പോലെ! പക്ഷെ നേരിൽ കാണാമെന്നു മാത്രം. അവന്റെ വിയർപ്പ്പാട പിടിച്ച മേത്ത് തൊട്ടു നോക്കാം. അവന്റെ അടുത്ത് നില്ക്കുമ്പോൾ മണ്ണ് മണക്കും. ചിലപ്പോൾ അതാവണം ദൈവത്തിന്റെ മണം.</div><div><br /></div><div>വർഷങ്ങൾ പിന്നെയും മുൻപോട്ട് പോയി. ചപ്രു വലിച്ചിരുന്ന കൈവണ്ടി പോലെ തന്നെ. ഇടയ്ക്ക് കയറ്റം കയറിയും, ഇടയ്ക്ക് ഇറക്കമിറങ്ങിയും എന്റെ ജീവിതവും മുന്നോട്ട് പോയി. ആയിടയ്ക്കാണ് പള്ളിക്കര ഔസേപ്പിന്റെ വീട്ടിൽ മരണം നടന്നത്. അവിടെ പണിക്ക് നില്ക്കണ ഒരു വേലക്കാരി കൊച്ച്, ഒരു തമിഴത്തി പെണ്ണ്, കണ്ണും തുറിച്ച്, നാവും കടിച്ചു പിടിച്ച്, മേല് മുഴുവൻ മാന്തിപ്പൊളിച്ച് പേരമരത്തിൽ തൂങ്ങിയാടുന്നത് എല്ലാരും കണ്ടത്. ആ കാഴ്ച്ച ഭീകരമായിരുന്നു. പോലീസും വന്നു, പോലീസ് പട്ടിയും വന്നു. പെങ്കൊച്ചിന്റെ അമ്മ വന്ന് മൂടിയിട്ട മൃതശരീരം നോക്കി വലിയ വായിൽ കരഞ്ഞു നിലവിളിച്ചു. ആ നിലവിളി ഇപ്പോഴും ആ പേരമരത്തിൽ തൂങ്ങി നിൽപ്പുണ്ടാവും. ചപ്രു ഔസേപ്പിന്റെ വീട്ടിൽ തെങ്ങിനു തടമെടുക്കാനും, ഇളിച്ച മോന്തയുള്ള കറുത്ത കാറ് കഴുകാനും പോകാറുണ്ടായിരുന്നു. പെങ്കൊച്ച് പേരമരത്തിൽ കേറി പോവുന്നതിനു തലേന്നും ചപ്രു അവളെ കണ്ടതാ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ പോലീസിന്റെ വരവ് നിന്നു. തമിഴ് പെണ്ണിന്റെ അമ്മയെ പിന്നീട് അവിടെങ്ങും കാണുകയുണ്ടായില്ല. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ഒരു വെളുപ്പാൻകാലത്ത്, ഇളിച്ച മോന്തയുള്ള കാറിന്റെ അകത്ത് ഔസേപ്പ് മുറിഞ്ഞ കഴുത്തുമായി കിടന്നു. ചപ്രു നേരിട്ടാണ് സ്റ്റേഷനിൽ പോയത്. എന്താ, എങ്ങനെയാ എന്നൊക്കെ അവനെ അറിയാവൂ. ഞാൻ കോയമ്പത്തൂര് പോയി വന്നപ്പൊഴേക്കും ഒക്കെ കഴിഞ്ഞു. എന്റെ ഭാര്യ, ‘ചപ്രു ഇങ്ങനെ ചെയ്യൂന്ന് വിചാരിച്ചതേയില്ല’ എന്നു പറഞ്ഞു. ‘പിന്നെ എങ്ങനെ ചെയ്യൂന്നാ വിചാരിച്ചത്?’ എനിക്ക് അങ്ങനെ തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. </div><div><br /></div><div>കാലം പിന്നേം ഉരുണ്ടു, എന്റെ മാരുതി കാറ് പോകുന്നത് പോലെ. നാട് നിറയെ കടകളായി. വഴികളായ വഴികളൊക്കെ ടാറിട്ടു പുതപ്പിച്ചു. ഔസേപ്പിന്റെ മകന്റെ രണ്ട് ബസ്സുകൾ ടാറിട്ട റോഡുകളിൽ കൂടി തേരാപാരാ ഓടി. ഗ്രാമം മേക്കപ്പിട്ട് നഗരമാവാൻ കിണഞ്ഞ് ശ്രമിച്ചു. പരിഷ്ക്കാരിപെണ്ണുങ്ങൾ പുരികത്തിലെ രോമം പറിച്ചു കളയുന്ന നിസ്സാരതയോടെ, വഴിവക്കിൽ നിന്ന മരങ്ങളൊക്കെ തണലു വേണ്ടാത്ത മനുഷ്യർ വെട്ടി മാറ്റി. ചായക്കടകൾ മോർഫ് ചെയ്ത പോലെ വലിയ ബേക്കറികളും, ഷോപ്പുകളുമൊക്കെയായി. സോഡാ വെള്ളത്തിനും നാരങ്ങാ വെള്ളത്തിനും പകരം കറുപ്പും, ചുവപ്പും, മഞ്ഞയും നിറത്തിലുള്ള വെള്ളം കുപ്പികളിൽ നിറച്ചത് മനുഷ്യര് വാങ്ങി കുടിച്ചു. പഴയ നാരങ്ങാ മിഠായി ഒളിവിൽ പോയി. പകരം തിളങ്ങുന്ന ഉടുപ്പിട്ട മിഠായികൾ പെട്ടികളിൽ ഞെളിഞ്ഞിരുന്നു. തലമുടി മുകളിലേക്ക് ചീകി വെച്ച പിള്ളേർ ആ മിഠായികൾ വാങ്ങി അതിന്റെ ഉടുപ്പൂരിയെറിഞ്ഞ് നുണഞ്ഞാസ്വദിച്ചു. വഴി മുഴുക്കേയും വിവിധ നിറത്തിലുള്ള മിഠായിത്തോലുകൾ പറന്നു നടന്നു. കിണറായ കിണറൊക്കെ ഭൂമിക്കടിയിലേക്ക് ഇറങ്ങി പോയി. മനുഷ്യര് തന്നെ മണ്ണിട്ട് മൂടി അതൊക്കെ ഒളിപ്പിച്ചു കളഞ്ഞു എന്നു വേണം പറയാൻ. പകരം നീണ്ടകുഴലുകൾ ഭൂമിയുടെ നെഞ്ചിലേക്ക് കുത്തിയിറക്കി ഒരു സ്ട്രായിലൂടെന്ന പോലെ വെള്ളം വലിച്ചെടുത്തു. വാഹനങ്ങൾ പുക ചുമച്ചു തുപ്പി. താമസിയാതെ ഞങ്ങളും ചുമച്ചു തുടങ്ങി. എനിക്ക് അതു കൊണ്ടും ഗുണമേ ഉണ്ടായുള്ളൂ. ഒരുപാട് രോഗികൾ! മരുന്നിനു കുറിക്കുമ്പോൾ ഞാൻ ചപ്രു പറഞ്ഞതോർത്തു ‘സൂക്കേടുമായി വരുന്ന ഒരുത്തരുടേം കൈയ്യീന്ന് ഒന്നും വാങ്ങരുത്’. ഒരോ തവണയും, ചോദിച്ചും ചോദിക്കാതെയും കാശ് വാങ്ങുമ്പോൾ ചപ്രുവിന്റെ ശബ്ദം എന്റെ ഉള്ളിൽ കിടന്ന് നിലവിളിച്ചു. കുറെനാൾ കഴിഞ്ഞപ്പോൾ ആ നിലവിളി ശബ്ദം നിലച്ചു. ഞാൻ ഒരു കാറ് കൂടി വാങ്ങി. ഒരു കാറ് കൊണ്ട് മാത്രം എനിക്ക് സമയത്തിനൊപ്പം സഞ്ചരിക്കാനാവില്ല എന്ന് തോന്നിയത് കൊണ്ടാണ്.</div><div><br /></div><div>എന്റെ ക്ലിനിക്കിൽ വരുന്ന പുതിയ പിള്ളേരുടെ മുടി ഞാൻ ശ്രദ്ധിക്കാറുണ്ട്. മുകളിലേക്ക് ചകിരിനാര് പോലെ ഇരിക്കുന്ന മുടി. പക്ഷെ ചപ്രുവിന്റെ മുടിയുടെ കൂർപ്പൊന്നും ആ പിള്ളേരുടെ മുടിക്കുണ്ടായിരുന്നില്ല. പിള്ളേരുടെ വിരൽനഖങ്ങൾ ഞാൻ ശ്രദ്ധിച്ചു. മണ്ണു തൊടാത്ത, മൃദുവായ വിരലുകൾ. എന്റെ വിരലുകളും മൃദുവായി കഴിഞ്ഞിരുന്നു. വിടർത്തി വെച്ച കൈക്കുള്ളിൽ കിടന്നു പുളയുന്ന പാമ്പിന്റെ വാല് ഇടയ്ക്കിടെ ഞാനോർത്തു കൊണ്ടിരുന്നു. അത്രയും ജീവനുള്ളത് ഞാൻ സ്പർശിച്ചിട്ടെത്ര നാളായിട്ടുണ്ടാവും? ചപ്രുവിനെ അപ്പോഴോക്കെ ഓർത്തു. അവനെവിടെയായിരിക്കും? എന്തു ചെയ്യുവായിരിക്കും? ജയിലിൽ അവനു കപ്പ കഴിക്കാൻ കിട്ടുന്നുണ്ടാവില്ല. അവിടെ ഇപ്പോൾ ചിക്കനും ചപ്പാത്തിയൊക്കെയാണെന്നു കേട്ടു. അവന്റെ മസിലുകൾ ചുരുങ്ങി പോയിട്ടുണ്ടാവും. എനിക്കതോർത്തപ്പോൾ നല്ല വിഷമം തോന്നി.</div><div><br /></div><div>ചില ദിവസങ്ങളിൽ പത്രം വായിക്കുന്ന സമയത്ത് മുറ്റത്ത് ഒരു മൈന വന്നിരിക്കും. ഒരൊറ്റ മൈന. ആരുമായും കൂട്ട് കൂടാത്ത ഒരു മൈന. മിക്ക നേരങ്ങളിലും മുറ്റത്ത് വന്നിരിക്കുന്നത് കാക്കകളാണ്. ഇവിടം മുഴുവൻ കാക്കകൾ മാത്രമാണല്ലോ എന്നപ്പോഴോക്കെ ഓർക്കും. പ്രാവും, മൈനയും, മാടത്തയും, കുയിലുമൊക്കെ എവിടെ പോയി? കാക്കകൾ കൊത്തിയോടിച്ചതാവുമോ? പണ്ട് ചപ്രുവിന്റെ കൈയ്യിലിരുന്ന പ്രാവിന്റെ മുതുകിൽ തടവിയത് ഓർത്തു. എന്തൊരു മിനുസമായിരുന്നതിന്! ഒരു ദിവസം ചപ്രു ഈ ഗേറ്റും തുറന്നു വരും. അവനു ഞാൻ ആ ദിവസം കപ്പ പുഴുങ്ങി കൊടുക്കും. അവനതാണല്ലോ ഇഷ്ടം. ചതച്ച ഉള്ളീം മുളകും ഉപ്പും കൂട്ടി അവനോടൊപ്പമിരുന്നു കഴിക്കും. അങ്ങനെ ചില ചെറിയ ചെറിയ സ്വപ്നങ്ങൾ. വലിയ സ്വപ്നങ്ങളുടെ കാലം കഴിഞ്ഞു. വീണ്ടും പഴയതു പോലെ ചെറിയ സ്വപ്നങ്ങൾ ഞാൻ കണ്ടു തുടങ്ങി.</div><div><br /></div><div>വെളുത്ത സൂര്യനു താഴെ നിന്ന് പുറംപണി ചെയ്യുന്നവർ കറുത്തു. ആ കുറുത്ത മനുഷ്യർക്കെല്ലാർക്കും ചപ്രൂന്റെ ഛായയും ഭാവവും ആണെന്ന് തോന്നി. ഏ സി മുറിക്കുള്ളിലിരുന്ന് ഞാൻ വെളുത്തു. കറുത്തു പോകാതിരിക്കാൻ ഞാൻ ക്രീമുകൾ തേച്ചു. എന്നാണ് എപ്പോഴാണ് കറുപ്പിനോടെനിക്ക് വിരോധം തോന്നി തുടങ്ങിയത്? അറിയില്ല. വെയിലേറ്റ് കറുത്തവരും തണലേറ്റ് വെളുത്തവരും - അങ്ങനെ രണ്ടു കൂട്ടർ മാത്രമേ ഭൂമിയിൽ ഉണ്ടാവൂ.</div><div><br /></div><div>ചപ്രുവിനെ ആരും അന്വേഷിക്കാത്തതിൽ എനിക്ക് അത്ഭുതം തോന്നി. നാട്ടിൽ അന്യസംസ്ഥാനത്ത് നിന്നും വന്നവർ നിറഞ്ഞത് കൊണ്ടാവും. അവരും നല്ലതു പോലെ അധ്വാനിക്കുന്ന കൂട്ടർ തന്നെ. അപ്പോൾ നമ്മൾ എന്തു ചെയ്യുവാണ്? അധ്വാനിക്കാത്തവരായി മാറിപ്പോയോ? എന്നൊക്കെ സംശയം തോന്നിത്തുടങ്ങി. ഒരു കൂട്ടർ അധ്വാനിക്കാനും മറ്റൊരു കൂട്ടർ അധ്വാനിക്കാതിരിക്കാനും. എന്നിട്ട് അധ്വാനിക്കുന്നവരെ ആക്ഷേപിക്കാൻ മുന്നിൽ നിൽക്കുന്നത് അധ്വാനിക്കാത്തവരും. എവിടെയോ എന്തോ തകരാറ് സംഭവിച്ചിരിക്കുന്നു.</div><div><br /></div><div>ഒരു ദിവസം രാത്രി ഞാനെഴുന്നേറ്റിരുന്നു. സ്വപ്നം കണ്ടിട്ടല്ല, മണ്ണിന്റെ മണം തോന്നിയിട്ട്. ദൈവത്തിന്റെ മണം! എനിക്കന്നേരം തോന്നി, ചപ്രുവിനെ അപ്പോൾ തന്നെ കാണണമെന്ന്. പിറ്റേന്ന് പകൽ തന്നെ ചപ്രുവിനെ കാണാൻ പുറപ്പെട്ടു. ഡ്രൈവർ വണ്ടിയോടിക്കുമ്പോൾ പിൻസീറ്റിൽ ചാരിയിരുന്ന് ഞാൻ ചപ്രുവിനെ കുറിച്ച് മാത്രം ഓർത്തു. എന്റെ ഭാര്യ, കുഞ്ഞുങ്ങൾ, വീട്, ക്ലിനിക്ക്, രോഗികൾ എല്ലാം ഞാൻ മറന്നു. അവന്റെ കൂർത്തമുടിമുനയിൽ തൊട്ടതോർത്തു. സ്കൂളിൽ മൈതാനമധ്യത്തിൽ സ്വയമുണ്ടാക്കിയ കൊടിയും പിടിച്ചവൻ നിവർന്ന് നില്ക്കുന്നത് കണ്ടു. പുറത്തേക്ക് നീട്ടിപ്പിടിച്ച കൈയ്യിൽ മഴത്തുള്ളി വീണപ്പോൾ, വഴുവഴുപ്പുള്ള പാമ്പിന്റെ ഉടലിൽ തൊട്ടത്ത് പോലെ ഞാൻ കൈ പിൻവലിച്ചു. ഒരു മഴത്തുള്ളിയുടെ നനവ് പോലും സഹിക്കാനാവുന്നില്ല എനിക്കിപ്പോൾ. </div><div><br /></div><div>ജയിൽ കെട്ടിടത്തിന്റെ കനത്ത മതിൽക്കെട്ടിനു മുന്നിൽ കാർ വന്നു നിന്നു. അകത്ത് തടവുകാർ. ഒരുതരത്തിൽ...ഞാനുമൊരു തടവുകാരനല്ലെ? ആഗ്രഹങ്ങളുടെ...ചില നേരങ്ങളിൽ അത്യാഗ്രഹങ്ങളുടെ...ചപ്രു...അവൻ ആദർശങ്ങളുടെ തടവുകാരനായിരുന്നു... ഞാൻ സന്ദർശകനായി അകത്തേക്ക് നടന്നു. അപ്പോൾ തോന്നി, ഇത്രയും വർഷങ്ങൾക്കിടയിൽ ഒരുപക്ഷെ ഞാൻ മാത്രമായിരിക്കും ചപ്രുവിനെ കാണാൻ വന്നിട്ടുണ്ടാവുകയെന്ന്. കല്ല്യാണം കഴിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അവനെ കാണാൻ അവന്റെ ഭാര്യയോ മക്കളോ ചെല്ലുമായിരുന്നു. ചപ്രു ഇപ്പോ എങ്ങനെയിരിക്കും കാണാൻ? അവന്റെ മേലോട്ട് കൂർപ്പിച്ച മീശ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാവുമോ? അതോ കാലപ്പഴക്കത്തിൽ പ്രതിരോധശക്തിയൊക്കേയും ചോർന്ന് താഴേക്ക് വളഞ്ഞു പോയിട്ടുണ്ടാവുമോ? കപ്പ കഴിച്ച് അവൻ വളർത്തിയെടുത്ത മസിലുകൾ..മണ്ണ് മണമുള്ള ശരീരം...</div><div><br /></div><div>ഓ! ചപ്രുവിന്റെ ശരിയായ പേരെന്താണ്? - ‘ആരേയാണ് കാണേണ്ടത്?’ എന്ന് ചോദ്യം വന്നപ്പോഴാണ് അതോർത്തത് തന്നെ. സ്കൂൾ ഹാജർവിളികളാണ് രക്ഷിച്ചത്. ഒരു നിമിഷം പരീക്ഷിച്ചെങ്കിലും, ഓർമ്മകൾ ഒടുവിൽ അവന്റെ ശരിക്കുള്ള പേര് എന്റെ നേർക്ക് നീക്കിവെച്ചു മാനം രക്ഷിച്ചു.</div><div>പോലീസുദ്യോഗസ്ഥൻ എന്നെ സംശയത്തോടെ നോക്കി ചോദിച്ചു,</div><div>‘നിങ്ങൾ അയാളുടെ ആരാണ്?’</div><div>ഞാൻ...അവന്റെ സുഹൃത്ത്...ബാല്യകാലസുഹൃത്ത്. ഒന്നിച്ചു ഒരേ സ്കൂളിൽ ഒരേ ബഞ്ചിൽ മുട്ടുകാലുകളുരുമിയിരുന്ന് പഠിച്ച സുഹൃത്ത്. കുറേ നല്ല വർഷങ്ങളുടെ പരിചയം മാത്രമുള്ള ഒരു സുഹൃത്ത്.</div><div>ഞാൻ സ്വയം പരിചയപ്പെടുത്തി. </div><div>‘നിങ്ങൾ ഇപ്പോഴെന്താ വന്നത്?’</div><div>സന്ദർശനോദ്യേശ്യം...എന്തിനാണ്? വെറുതെ കാണാൻ. ഒരാളെ ഒരുപാട് നാൾ കാണാതിരുന്നാൽ കാണാൻ തോന്നില്ലെ? അങ്ങനെ കാണാൻ വന്നതാണ്. എവിടെ അവൻ? എന്താ കാണാൻ അനുവാദമില്ലെ?</div><div>ഒന്നും പറയാതെ ഞാൻ ചിരിച്ചതേയുള്ളൂ. എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു,</div><div>‘നിങ്ങൾ പറയുന്ന ആൾ മൂന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചു പോയി...ഹാർട്ട് അറ്റാക്ക് എന്നാണ് റെക്കോർഡിൽ കാണുന്നത്’</div><div><br /></div><div>ദൈവം മരിച്ചു. </div><div>ഞാൻ തളർച്ചയോടെ കസേരയിൽ കുറച്ച് നേരമിരുന്നിട്ട് പതിയെ പുറത്തേക്ക് നടന്നു. അന്നാദ്യമായി ഒരു ലജ്ജയുമില്ലാതെ ഞാൻ കരഞ്ഞു, നിസ്സാരനായ, വെറുമൊരു സാധാരണ മനുഷ്യനെ പോലെ. എന്റെയുള്ളിലൊരു ചെറിയ ചെടിയുണ്ടായിരുന്നു...അതിന്റെ അവസാനത്തെ ഇലയും കൊഴിഞ്ഞു പോയതു പോലെ തോന്നി. മുള്ളു പോലെ മുടിയുള്ള എന്റെ സുഹൃത്ത്... ചപ്രു... വേവിച്ച കപ്പ നിറച്ച പാത്രം നീട്ടി ‘എടുത്ത് കഴിയെടാ’ എന്നു പറഞ്ഞ ചപ്രു...എനിക്കൊരുവട്ടമെങ്കിലും അവനെ കാണാൻ വരാമായിരുന്നു...ഞാൻ...ഞാൻ മനുഷ്യനാണത്രെ...</div><div><br /></div><div>(‘ചപ്രു’ എന്ന പേരിൽ) അകം മാസിക ജൂൺ 2018</div></div></div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-21971739513471324292020-10-19T17:54:00.001+13:002020-10-19T17:54:22.233+13:00അവറാച്ചന് പറയാനുള്ളത്<div style="text-align: left;"> </div><div style="text-align: left;">‘അന്നാമ്മോ...’<br />‘എന്തോ...’ <br />അന്നാമ്മ പതിവു പോലെ നീട്ടി വിളി കേൾക്കുന്നത് അവറാച്ചൻ കേട്ടു.<br />‘അന്നക്കുട്ടിയേ...’<br />ആ വിളി കേട്ട് അന്നാമ്മ അത്ഭുതത്തോടെ നോക്കുന്നത് അവറാച്ചൻ കണ്ടു.<br />‘നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഞാൻ അന്നക്കുട്ടീന്ന് വിളിക്കണേന്ന്...<br />എനിക്കിപ്പോ നിന്നെ അന്നക്കുട്ടീന്നെ വിളിക്കാൻ തോന്നണുള്ളൂ...പണ്ട് ഞാനങ്ങനെ അല്ലാരുന്നോ വിളിച്ചിരുന്നെ?...പിന്നെ അന്നാമ്മേന്നായി...വേണ്ട...അന്നക്കുട്ടിയാ നല്ലത്...ഞാനിനി അങ്ങനേ വിളിക്കൂ...’<br />‘എടിയേ...ഇന്നെനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്’<br />അന്നാമ്മ പതിവു പോലെ ശബ്ദമുണ്ടാക്കാതെ ചിരിക്കുന്നത് കണ്ടു.<br />‘ഒത്തിരി...എന്നു വെച്ചാ ഒത്തിരിയൊത്തിരി...നമ്മടെ കെട്ട് കഴിഞ്ഞു വന്ന രാത്രി നമ്മള് വെളുക്കെ വെളുക്കെ സംസാരിച്ചോണ്ടിരുന്നില്ലെ?...അതു പോലെ...’<br />അവറാച്ചൻ തയ്യാറെടുത്തു. ശ്വാസമെടുത്തു. ഉമിനീരിറക്കി.<br />‘നീ വിചാരിക്കും ഇപ്പോ ഇതിയാന് വട്ടായോന്ന്! ഇല്ല അന്നക്കുട്ടി...എനിക്ക് ഇപ്പോഴും നല്ല ബോധോണ്ട്...നിനക്കറിയാലോ...കശുമാങ്ങയിട്ട് വാറ്റിയത് കുടിച്ചാലും ഈ അവറാച്ചൻ ഇങ്ങനെ പോസ്റ്റും തൂണ് പോലെ നിവർന്നു തന്നെ നില്ക്കും!’<br />‘നീ എന്നാത്തിനാ ചിരിക്കുന്നെ?...ഇന്ന് ഞാൻ കുടിച്ചിട്ടൊന്നുമില്ല..അല്ല...ഇപ്പോ കുടിക്കാനൊന്നും വയ്യെടി...പഴേ പോലെ...നീ വാറ്റിയതിന്റെ സ്വാദൊന്നും നമ്മടെ ജോയിയോ ജോണിയോ കൊണ്ടു വരുന്ന വരത്തൻ സാധനത്തിനില്ല!‘<br />അവറാച്ചൻ കണ്ണിറുക്കി.<br /><br />അവറാച്ചൻ അന്നാമ്മയുടെ മുന്നിൽ മുട്ടുകുത്തി നിന്നു.<br />’നീ ഇങ്ങനെ നോക്കണ്ട, ഞാൻ മുട്ടുകുത്തി തന്നാ നിക്കുന്നെ...കുമ്പസാരിക്കാനൊന്നുമല്ല കേട്ടോ...പള്ളീലച്ഛന്റെ മുന്നി പോലും ഞാൻ മുട്ടുകുത്തി നിന്നിട്ടില്ല. കുമ്പസാരിക്കാനൊട്ട് തോന്നീട്ടുമില്ല...അതിന് ഈ അവറാച്ചനെ കിട്ടൂല്ല! ഹല്ല പിന്നെ...‘<br />’പക്ഷെ എനിക്ക് നിന്നോട് ഒത്തിരി പറയാനുണ്ട്...ഒത്തിരീന്നു വെച്ചാ പണ്ടു ചന്തേല് നമ്മടെ ജീപ്പിൽ കൊണ്ടോയി കപ്പ വിറ്റേച്ച് വന്ന് നിന്നെ ഞാൻ കാട്ടി തരാറില്ലെ പെട്ടി നിറയെ കാശ്! ഏതാണ്ട് അത്രേം പറയാനുണ്ട്!‘<br />’നീ ഇപ്പൊ വിചാരിക്കും പെട്ടെന്ന് എന്നതാ ഇച്ചായനു ഇങ്ങനൊക്കെ പറയാൻ തോന്നണേന്ന്...അല്ലെ?...ഞാൻ കണ്ടെടീ നമ്മടെ പഴേ ഏലിയേ...നിനക്ക് ഓർമ്മയില്ലെ മെലിഞ്ഞ ഏലിയാമ്മ...എലീടെ വാല് പോലെ മുടിയൊള്ള...എന്ന് നീ സ്വകാര്യമായി പറയാറില്ലെ?...അവളെ...പെരുന്നാളിന് പോയപ്പൊ കണ്ടതാ...അവള് പിന്നേം ക്ഷീണിച്ചു. മുടിയൊക്കെ നരച്ചു...തൊലിയൊക്കെ ചുളിഞ്ഞു...ഇപ്പൊ കണ്ടാ ആരും അറിയുകേല...അമ്മാതിരി ആയി പോയി...പക്ഷെ എനിക്ക് കണ്ടയൊടൻ മനസ്സിലായി...അതങ്ങനാ...ഈ അവറാച്ചൻ ഒറ്റ തവണ കണ്ടാ...പിന്നെ മറക്കത്തില്ല...നിനക്കറിയാല്ലോ അത്?... അവളിപ്പോ വല്ല്യ പത്രാസ്സൊക്കെ ആയി പോയി. അവടെ കെട്ടിയോൻ ഒന്നു രണ്ടു വർഷം മുന്നെ പോയെന്ന്...അറ്റാക്കാരുന്നെന്ന്...പോട്ടെ...അവൾടെ ഇളയമോനിപ്പോ അമേരിക്കാലോ യൂറോപ്പിലോ എങ്ങാണ്ടാ...ആ...പേരും മറന്നു പോയി...ആ ചെക്കൻ ഇപ്പോ അവളെ അങ്ങോട്ടു കൊണ്ടു പോവാൻ എപ്പോഴും വിളിക്കുവാന്ന്...നിന്നെ കുറിച്ച് ചോദിച്ച്...ഞാനൊക്കെ പറഞ്ഞും കൊടുത്ത്...അവളൊന്നും പറഞ്ഞില്ല...ഇനി ഞാൻ ഒരു കാര്യം അങ്ങോട്ട് പറയട്ടാ?...നീ ഒന്നും വിചാരിക്കുകേലാന്ന് വിചാരിക്കുവാ... പണ്ട് നീ ജോയിക്കുട്ടിയെ വയറ്റിലിട്ടോണ്ട് നടന്നില്ലെ?...അന്നേരമാണല്ലോ അവള് വീട്ടില് കൈസഹായത്തിന് വന്നത്...എനിക്ക്...അന്ന്...അവളുമായി ചില എടപാടുകള് ഒണ്ടാരുന്ന്...നീ ഇങ്ങനെ എന്നെ സൂക്ഷിച്ചു നോക്കുവൊന്നും വേണ്ട...ഞാൻ നൊണ അല്ല പറയണത്...‘<br />അതും പറഞ്ഞേച്ച് അവറാച്ചൻ മുഖം കുനിച്ചു.<br /><br />‘നീ കേക്കണൊണ്ടാ ഞാൻ പറയണത്?’<br />അന്നാമ്മ മൂളുന്നത് കേട്ട് അവറാച്ചൻ പിന്നേയും പറഞ്ഞു തുടങ്ങി.<br />‘നീ വീട്ടിലേക്ക് പോണതിന് തലേന്ന് ഞാൻ കിണറ്റുംകരേല് കാല് വഴുക്കി വീണില്ലെ?...അതിനു നീ കൊറെ കോഴിനെയ്യ് പൊരട്ടി തന്നില്ലെ?...നേര് പറഞ്ഞാ...ഞാൻ വീണതൊന്നുമല്ലാരുന്നു...ചുമ്മാതാ...എന്നിട്ട് എന്റെ കാറല് കണ്ട് പാവം നീ ഒറക്കമെളച്ച്...വയ്യാത്ത വയറും വെച്ച് കാല് തിരുമ്മി തന്നു...ഒക്കെ ചുമ്മാതായിരുന്നു...എനിക്കന്ന് പാവം തോന്നീന്നത് സത്യം...പക്ഷെ ഏലിയെ ഓർത്തപ്പോ...’<br />‘പാവം...നീ കണ്ണും നെറച്ച് എന്നെ വിട്ടേച്ച് വീട്ടിലേക്ക് പോയില്ലെ?...ഏലിയെ എന്നെ നോക്കാൻ വിട്ട്...<br />നീ പോവുമ്പം ഞാനന്ന് കെടക്കേന്ന് എണ്ണീറ്റില്ല...കാല് വയ്യാന്നും പറഞ്ഞ് കെടന്ന്...ഇച്ചായൻ കെടന്നോ...എണ്ണീക്കണ്ടാന്നും പറഞ്ഞ് നീ അങ്ങ് പോയി...’<br />‘ഇന്നെനിക്ക് കരച്ചില് വരണെടീ...പാവം നീയ്...എനിക്ക് കരഞ്ഞിട്ട് കണ്ണ് നീറുന്നെടീ..ഇങ്ങനെ നോക്കി നിക്കാണ്ട് ഒന്നു തൊടച്ചെങ്കിലും താടീ...’<br />അവറാച്ചൻ മുഖം കുനിച്ചിരുന്നു.<br /><br />‘നീ അറിയാത്ത ഒന്നൂടി ഒണ്ട്...നീ വരും മുൻപേ ഏലിയേ പറഞ്ഞു വിട്ടില്ലെ?...നിന്റെ ആ പഴേ കല്ലു വെച്ച മോതിരമില്ലെ?...അത് ഞാൻ തന്നെ അവക്ക് കൊടുത്തതാ...അവൾടെ വയറ്റില് കൊച്ചൊണ്ടെന്ന് പറഞ്ഞപ്പോ ഞാൻ തന്നെ എടുത്തു കൊടുത്തതാ...എന്നിട്ട് നീ വന്നപ്പോ ആ മോതിരം അവള് കട്ടോണ്ട് പോയതാവും എന്നു പറഞ്ഞില്ലെ?...നിനക്ക് ഒത്തിരി ഇഷ്ടായിരുന്നില്ലെ അത്?...അതു പോലൊന്ന് നിനക്ക് വാങ്ങിത്തരാന്ന് വിചാരിച്ചതാ...പിന്നെ വിട്ടു...നീ അതൊട്ട് ചോദിച്ചതുമില്ല..അല്ലെ തന്നെ നിനക്ക് എന്നാത്തിനാ ഈ പൊന്നൊക്കെ?...നിനക്ക് അതൊന്നും ഒരുകാലത്തും പിടിക്കത്തില്ലായിരുന്നല്ലോ...‘<br />’ഏലി ആ കൊച്ചിനെ എന്നാ ചെയ്തെന്ന് എനിക്കറിയാമേല...സത്യായിട്ടും അറിയാമേല..ചെലപ്പോ പെറ്റു കാണും...ചെലപ്പോ കൊന്നു കളഞ്ഞു കാണും...അവളെ കണ്ടപ്പോ ഒന്നും ചോദിക്കാൻ തോന്നീല്ല...അവളൊന്നും പറഞ്ഞുമില്ല...‘<br />’നീ വിചാരിക്കും ഇതിനാണൊ ഈ മുട്ടുകാലേ നിന്ന് ഒക്കെ പറഞ്ഞതെന്ന്...‘<br />’അല്ല അന്നക്കുട്ടി...ഇനീം ഒണ്ട്...‘<br />അവറാച്ചൻ ഒരു ദീർഘശ്വാസമെടുത്തു.<br />’എനിക്കിനി പറയാനുള്ളത് നിന്റെ കൂടപ്പിറപ്പില്ലെ?...മത്തായി...അവനെ കുറിച്ചാ...അവന്റെ പെമ്പ്രോന്നൊര്...മോളിയില്ലെ?...അവളെ കുറിച്ചാ...‘<br />’നീ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കണ്ട...ഒക്കേം അവന്റെ പിടിപ്പുകേടാ‘<br />’ഞാനും അവനും കൂടാ കുന്നേലുള്ള നൂറ്റമ്പതേക്കറിനു പണം കൂട്ടിയത്. അവനെവിടുന്നൊക്കെയോ, ആരോടൊക്കെയോ ചോദിച്ച്, എങ്ങാണ്ടുന്നോ പണം കൊണ്ടു വന്നു. മോളിയറിയാതെ അവൾടെ പേരില് വാങ്ങിക്കാനാ...പക്ഷെ അതിനു മുന്നെ അവൻ ചൊരത്തില് ജീപ്പ് മറിഞ്ഞ് മരിച്ചില്ലെ?...നീ വിചാരിക്കണ പോലെ അല്ല...കർത്താവാണെ എനിക്കതേല് ഒരു പങ്കുമില്ല...പക്ഷെ മോളിയോട് പറയാതെ ഞാനാ തോട്ടമങ്ങ് വാങ്ങി...ഇപ്പൊ നമ്മടെ ജോയിക്കുട്ടി നോക്കണ തോട്ടം...കടക്കാര് വന്ന് മോളിയെ ചീത്ത പറഞ്ഞപ്പോഴും നീ കൈയ്യയച്ചേച്ച് സഹായിക്കാൻ പറഞ്ഞപ്പോളും ഞാൻ ചെവി കൊടുത്തില്ല...നീ അന്നു മുഴുക്കേം കരച്ചിലും പിഴിച്ചിലും ആരുന്നല്ലോ...എന്നിട്ടും ഞാൻ കൊടുത്തില്ല...ഒരു നയാ പൈസ പോലും...‘<br /><br />‘കൊടുക്കാരുന്നു...ഒക്കെ കൊടുക്കാരുന്നു...ഞാനത്ര ദുഷ്ടനാരുന്നൂന്ന് എനിക്കറിയാൻ മേലായിരുന്നു അന്നക്കുട്ടി...നീ അന്നു തലേ കൈയ്യും വെച്ചു കരഞ്ഞു വിളിച്ചതാ...ഞാൻ കേട്ടില്ല...കേക്കാരുന്നു...പാവം മോളി...അവള് പിന്നെ കെട്ടുതാലീം വിറ്റ്, വീടും വിറ്റ് പിള്ളേരെം കൊണ്ട് പോയി...പാവങ്ങള്...വേണ്ടാരുന്നു...’<br />‘ഇക്കണ്ട സ്വത്തും പറമ്പുമൊക്കെ കൂട്ടി വെച്ചിട്ട് എന്നാത്തിനാടീ..തമ്പുരാൻ വിളിക്കുമ്പോ കൂടെ കൊണ്ടു പോവാൻ പറ്റുവോ?...നീ എന്നാ ഒന്നും മിണ്ടാത്തെ?...ഇന്നലേം ഞാൻ മത്തായീയെ കണ്ടു...കിനാവില് വന്ന് കൈ കൂപ്പി പിടിച്ച് കരയുവാ...ഞാൻ എന്നാ പറയാനാ?’<br />അവറാച്ചൻ വീണ്ടും മുഖം കുനിച്ചിരുന്നു.<br /><br />‘ഇനീം ഒണ്ടെടീ പറയാൻ...<br />നമ്മടെ എളെ മോള്...ഗ്രേസി മോള്...അവൾടെ പൊറകെ ഒരുത്തൻ നടന്നില്ലെ?...അവനെ ഞാനാ നമ്മടെ പിള്ളേരെ വിട്ട് തല്ലിച്ചെ...അവന്റെ വീട് കത്തിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ കൊണ്ട് അവളെ തള്ളി പറയിച്ചതും ഞാനാ അന്നക്കുട്ടീ...അന്നാ ചെറുക്കൻ കാലു പിടിച്ച് പറഞ്ഞതാ...പൊന്നു പോലെ നോക്കികൊള്ളാന്ന്...പാവം...നമ്മടെ മോള് വെളുക്കെ വെളുക്കെ ഇരുന്ന് നെഞ്ചത്തടിച്ച് കരഞ്ഞ്...അവൾക്ക് കാര്യമൊന്നും അറിയികേലല്ലോ...അവളെ ദുബായിക്കാരനെ കൊണ്ട് കെട്ടിച്ചതും പറഞ്ഞ് ഞാൻ കൈയ്യും വീശി കവലെ കൂടെ കൊറെ നടന്നതാ...എന്നിട്ടിപ്പോ ദാ..ബെന്തോം വിടുവിച്ചേച്ച്...രണ്ട് പിള്ളേരേം കൊണ്ട് വീട്ടി വന്നു നില്ക്കണ്...അന്ന് ഞാൻ അവൾടെ ഇഷ്ടത്തിനു വിട്ടിരുന്നേല് ഇപ്പോഴും സന്തോഷായിട്ട് നമ്മടെ കൊച്ച് കഴിഞ്ഞേനെ...എന്നാത്തിനാ അന്നക്കുട്ടീ...ഞാനീ പാപോക്കെ ചെയ്തത്?...എന്നാത്തിനാ?...എനിക്കറിയാമേല...എനിക്കൊന്നും അറിയാമേല...നിനക്കറിയോ?...അറിയോ അന്നക്കുട്ടി?...നീ അന്നും പറഞ്ഞതാ...അവൾടെ ഇഷ്ടത്തിനു കെട്ടു നടത്തി കൊടുക്കാൻ...ഞാൻ കേട്ടില്ല...പാവം നമ്മടെ ഗ്രേസി മോള്...അവളെത്ര തീ തിന്നു കാണും...‘<br />’നീ എന്താ ഒന്നും മിണ്ടാത്തെ?...വല്ലതും പറയെടീ...എന്തേലും ഒന്നു പറ...ഇച്ചായനെ എന്തേലും ഒന്നു പറ...ഒന്ന് വഴക്കു പറയേടീ...‘<br />കുറെ കഴിഞ്ഞ് കണ്ണും മുഖവും, വെളുത്ത ഖദറ് ജൂബ്ബയുടെ തുമ്പ് കൊണ്ട് തുടച്ച ശേഷം അവറാച്ചൻ പറഞ്ഞു,<br />’നീ വിചാരിക്കണൊണ്ടാവും എന്നാത്തിനാ ഇച്ചായൻ ഒക്കെയും ഇപ്പൊ പറയണതെന്ന്...‘<br />’വയ്യേടീ വയ്യ...ഇന്നലെ ചെറുതായി നെഞ്ചൊന്നു നൊന്തു...ആരോട് പറയാനാ...പറഞ്ഞിട്ട് എന്നാത്തിനാ...വെറുതെ കെടന്നപ്പോ...ഒക്കേം വെറുതെ ഓർത്തു...‘<br />’നമ്മടെ ജോയീന്റെ മോള്...അവളിപ്പോ ഡോക്ടറിനു പഠിക്കുവല്ലെ?...അവളിന്നാള് വന്നപ്പോ പറയുവാ...വല്ല്യപ്പച്ചാ...ഇപ്പൊ മനുഷ്യരുടെ ശരീരം കീറി പഠിക്കുവാന്ന്...പഠിക്കാനും പഠിപ്പിക്കാനും പിന്നെ കൊഴല് വെച്ച് നോക്കാനും ഒക്കെ ശരീരം വേണോന്ന്...അപ്പോ തോന്നിയതാ...ഞാൻ ചത്തു കഴിഞ്ഞേച്ച് ഈ തടി അങ്ങ് കൊടുത്തേക്കാന്ന്...ഇത്രേം കാലം ജീവിച്ചേച്ച് ഗുണോന്നും ഒണ്ടായില്ല...ചത്തു കഴിഞ്ഞാലേലും ആർക്കേലും എന്തേലും...എന്നാ ആയാലും ഒടുക്കം ഈ തടി മണ്ണി പോവാനൊള്ളതല്ലെ...‘<br />’ഒരു കടലാസേല് അതെഴുതി അപ്പൊ തന്നെ എന്റെ കുപ്പായത്തിന്റെ കീശേലിട്ടു‘<br />അവറാച്ചൻ ബദ്ധപ്പെട്ട് പോക്കറ്റിൽ നിന്നും നാലായി മടക്കിയ കടലാസ്സെടുത്ത് നിവർത്തി കാണിച്ചു.<br />’കണ്ടാ..നീ കണ്ടാ...ഇതേല് എല്ലാം എഴുതീട്ടുണ്ട്...ഇനി അങ്ങ് കണ്ണടച്ചു കിട്ടിയാ മതി...‘<br />’അന്നക്കുട്ടീ...ഇതേലും ചെയ്തില്ലെ പിന്നെ ഈ കണ്ട നാളൊക്കെ ജീവിച്ചേച്ച്...വെറുതെ അങ്ങ് പോണ പോലെ ആയി പോവും...അല്ലിയോ?‘<br />’നീ എന്താ ഒന്നും പറയാത്തെ?...ഒന്നും പറയാനില്ലെ?‘<br />അന്നാമ്മ പതിയെ ചിരിക്കുന്നത് അവറാച്ചൻ കണ്ടു. <br />മിന്നുകെട്ടി കൊണ്ടു വന്നപ്പോൾ കണ്ട പോലെ, കവിളിൽ നുണക്കുഴി തെളിയും വിധം ചിരിക്കുന്നത് അവറാച്ചൻ കണ്ടു.<br /><br />അന്നേരമത്രയും ജീപ്പിലിരുന്ന ജോയി, അക്ഷമനായി വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു,<br />’എടാ, റോണി... നീ പോയൊന്നു അപ്പച്ചനെ വിളിച്ചോണ്ട് വന്നേടാ...കൊറെ നേരമായില്ലെ?...ഈ വയസ്സ് കാലത്ത് ഇതിനും മാത്രം എന്നാ പറയാനാ?‘<br />’വേണോ ഡാഡി...വല്ല്യപ്പൂപ്പ ഡിസ്റ്റർബ് ചെയ്യരുതെന്നല്ലെ പറഞ്ഞത്?‘<br />’എന്നും പറഞ്ഞ്...ഇത്ര നേരോ...എനിക്ക് ചെന്നേച്ച് മാനേജറിനെ കാണാനുള്ളതാ...പിന്നെ നമ്മടെ സണ്ണിക്കുട്ടി യു എസ്സേന്ന് വരുന്നതാ...അവനെ ഒന്ന് ചെന്ന് കാണണ്ടായോ?‘<br />വഴക്ക് പേടിച്ച് റോണി ജീപ്പിൽ നിന്നിറങ്ങി നടന്നു.<br /><br />ചെല്ലുമ്പോൾ കണ്ടു, വല്ല്യപ്പൂപ്പ പതിവില്ലാതെ മുട്ടുകുത്തി നില്ക്കുന്നത്. അടുത്ത് ചെന്നപ്പോൾ കണ്ടു, ’അന്നാമ്മ‘ എന്നെഴുതി വെച്ച കല്ലറയുടെ മുകളിൽ പാകിയ, തണുത്ത മാർബിളിൽ നെറ്റിയമർത്തി ഇരിക്കുന്നത്. വലതു കൈയ്യിൽ നിവർത്തിയ ഒരു കടലാസ്സ്. റോണി ചെന്നു വിളിച്ചു. വിളി കേൾക്കാത്തത് കൊണ്ട് അവൻ അടുത്തേക്ക് ചെന്ന് ചുമലിൽ കൈ വെച്ച് കുലുക്കി വിളിച്ചു.<br /><br />കേരള കൗമുദി ഓണപ്പതിപ്പ് 2020</div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-66069932134254728382020-10-11T14:36:00.001+13:002020-12-10T00:03:45.298+13:00മനഃപൂർവ്വം മറക്കുന്നവരെക്കുറിച്ച്...<div style="text-align: left;"><br /></div><div style="text-align: left;">ചില മനുഷ്യരെ എനിക്കിഷ്ടമല്ല. സത്യത്തിൽ ഭയമാണെനിക്കവരെ. ഭയത്തിൽ നിന്നും ഉരുവം കൊണ്ട ഇഷ്ടക്കേട്. അവരുടെ കാറ്റടിച്ചാൽ എനിക്ക് നീർക്കോള് വരും. അവരുടെ സംസാരം കേട്ടാൽ എന്റെ കാതുകൾക്ക് നോവുണ്ടാവും. അവരുടെ സ്പർശനമേറ്റാൽ ഞാൻ തന്നെ ഇല്ലാതായിപ്പോവും. അലോഷിയുമായുള്ള അവസാനത്തെ രണ്ട് കണ്ടുമുട്ടലുകളുമെനിക്ക് സമ്മാനിച്ചത് സമാനമായ അനുഭവങ്ങളാണ്.<br /><br /></div><div style="text-align: left;">‘കടന്നൽ’ എന്ന പേരുകേട്ട റോക്ക് ബാന്റിന്റെ സംഗീതപരിപാടി കണ്ടിറങ്ങുമ്പോഴാണ് അലോഷിയെ ഞാൻ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം. എനിക്കവനെയോ അവനെന്നെയോ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നത് ഞങ്ങൾക്കിടയിലെ ഹൃദയബന്ധത്തിന്റെ ശക്തിവിശേഷം കൊണ്ടു തന്നെയാണ്. രാത്രി തന്നെ തിരിച്ച് വീടണയാനായിരുന്നു അവന്റെ പദ്ധതി. ഭാര്യ അലീന വീട്ടിൽ ഒറ്റയ്ക്കാണ് എന്ന സത്യസന്ധമായ കാരണവുമവൻ പറഞ്ഞു. എങ്കിൽ കൂടിയും അവനെ അങ്ങനെ വിടാൻ, വിട്ടുകളയാനെനിക്ക് മനസ്സു വന്നില്ല. എത്ര വർഷങ്ങൾക്ക് ശേഷമാണവനെ കൈയ്യിൽ കിട്ടിയത്! അത്താഴവും ഉറക്കവും എന്റെ വീട്ടിലാവാം. പിറ്റേന്ന് സൂര്യനുദിക്കും മുൻപ് തന്നെ വീട്ടിലേക്ക് കെട്ടു കെട്ടിക്കാം. പോരേ? വീട്ടിലേക്ക് വിളിച്ചു പറഞ്ഞോളൂ. ഒരു ദിവസം ഭാര്യയ്ക്ക് ധൈര്യസമേതം ഒറ്റയ്ക്ക് കഴിയാവുന്നതല്ലെയുള്ളൂ? ‘ഒരു രാത്രിയെങ്കിലും അലീന നിന്നെ കൂടാതെ സമാധാനമായി ഉറങ്ങിക്കോട്ടെ’ എന്നൊരു വിലകുറഞ്ഞ തമാശ പറയുകയും ചെയ്തു. ന്യായങ്ങൾ നിരത്തിയും, സ്നേഹവും പരിഭവവും വാശിയുമൊക്കെ പാകത്തിന് പ്രയോഗിച്ചും ഞാനവന്റെ എതിർവാദങ്ങളെ തോൽപ്പിച്ചു. പിറ്റേന്നേ വരികയുള്ളൂ എന്ന കാര്യം അവൻ അലീനയെ വിളിച്ചു പറഞ്ഞപ്പോഴാണെനിക്ക് സമാധാനമായത്.<br /><br /></div><div style="text-align: left;">വീട്ടിലേക്കവനെ ക്ഷണിച്ചതിലൊരു ഗൂഢോദ്ദേശ്യം ഉണ്ടായിരുന്നു. അവൻ നല്ല ഒന്നാന്തരം മദ്യപാനി ആയിരുന്നു. എന്നെ പോലെ, പണ്ടുമുതൽക്കെ. ഇപ്പോഴും ആ കഴിവിന്റെ ഒരംശം അവനിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എനിക്കാണെങ്കിൽ കമ്പനിയില്ലാതെ കുടിക്കാൻ തീരെ താത്പര്യമില്ല. ഇതുവരെ പല കമ്പനികളിലും പെട്ട് സുരപാനാഘോഷം നടത്തിയിട്ടുണ്ടെങ്കിലും അവന്റെയൊപ്പം കൂടിയതെല്ലാം ഒന്നു വേറെ തന്നെ ആയിരുന്നു. ഒക്കെയുമൊരു കാലം!<br /><br /></div><div style="text-align: left;">അങ്ങനെ അവനേയും കൈപിടിച്ച് വീട്ടിലെത്തുന്നു, ഭാര്യയേയും മകളേയും പരിചയപ്പെടുത്തിക്കൊടുക്കുന്നു, സമയം കളയാതെ കുപ്പീം ഗ്ലാസ്സുമായി മുറിയിലേക്ക് ഞാനവനുമായി ചേക്കേറുന്നു, പരിപാടി ആരംഭിക്കുകയും ചെയ്യുന്നു. വരും വഴി തന്നെ നല്ല ബീഫ് ഫ്രൈ വാങ്ങാൻ ഞാൻ മറന്നിരുന്നില്ല. കൊറിക്കാൻ നല്ല എരിവുള്ള മിക്സ്ച്ചറും കൂടി ആയപ്പോൾ സംഗതി ഉഷാറായി. വർഷങ്ങളുടെ ജീവിതവിശേഷങ്ങളുടെ കെട്ടഴിച്ചിട്ടു ഞങ്ങൾ. പഴയ, സുന്ദര, സുരപാനരാവുകൾ ഒന്നൊഴിയാതെ ഓർത്തെടുത്തു.<br /><br /></div><div style="text-align: left;">എപ്പൊഴോ എങ്ങനെയോ ഞങ്ങളുടെ സംസാരം തെന്നി തെറിച്ച് കുടുംബകാര്യങ്ങളിൽ ചെന്നു കയറി. കാറിൽ വെച്ചു തന്നെ തനിക്ക് കുട്ടികളില്ല എന്ന കാര്യമവൻ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ആ ഭാഗത്തേക്ക് പോകുന്നത് തടയാൻ മനസ്സിലൊരു വേലി കെട്ടി വെച്ചതുമാണ്. പക്ഷെ ഒക്കെയും കൈവിട്ടു പോയി. അതിനു കാരണമായത് ഒരു ചെറിയ ചിത്രമായിരുന്നു. എന്റെ മകൾ ചെറുപ്പത്തിൽ വരച്ച ഒരു ചിത്രം. ഞാനത് ഫ്രേയിം ചെയ്ത് ചുവരിൽ തൂക്കിയിരുന്നു. രണ്ടു ഉദ്ദേശ്യങ്ങളാണതിനു പിന്നിൽ. ഒന്ന് - അവൾ വളർന്നു വന്ന വഴികൾ ആ ചിത്രം കാണുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ഇരച്ചിരമ്പി കയറി വരും. മറ്റൊന്ന്, എന്തെങ്കിലും കുറുമ്പ് കാണിക്കുമ്പോൾ, ‘ദേ ഇതൊക്കെ വരച്ചു നടന്ന പെണ്ണാ’ എന്ന് പറഞ്ഞ് അവളെ വെറുതെ ചൊടിപ്പിക്കാൻ! രണ്ടും മനസ്സുഖമുള്ള കാര്യങ്ങൾ. ക്രയോൺസ് ഉപയോഗിച്ച് അവൾ വരച്ച ചിത്രം കണ്ട് അവൻ ഉറയ്ക്കാത്ത കാലുകളുമായി അതിനടുത്തേക്ക് നടന്നു. അതിലേക്ക് തുറിച്ച് നോക്കി അവൻ നിൽക്കുമ്പോൾ ഞാനതിന്റെ ചരിത്രം പരിചയപ്പെടുത്തി. അപ്പോഴേക്കും വിഷം കയറി എന്റേയും അവന്റേയും കണ്ണുകൾ ചുവക്കാൻ തുടങ്ങിയിരുന്നു. ഞരമ്പുകൾ അയഞ്ഞ്, ഉറങ്ങാൻ തയ്യാറെടുക്കുകയായിരുന്നു. ശിരോസന്ദേശങ്ങളുടെ വേഗത കുറഞ്ഞു വരികയായിരുന്നു. അന്നേരമാണ് അബദ്ധം സംഭവിച്ചത്. അവന്റെ ജീവിതവിടവിനെ കുറിച്ച് ഞാൻ സംസാരിച്ചു തുടങ്ങി. പൊള്ളിക്കുന്ന ആ ചോദ്യം അറിയാതെയെന്റെ നാവിൽ നിന്നും വഴുതി വീണു.<br />‘നീ...ആരേയും പോയി കണ്ടില്ലെ?’<br />അതിനു മറുപടി പറയുന്നതിനു മുൻപ് അവൻ കുപ്പിയിൽ നിന്ന് വീണ്ടുമൊഴിച്ചു. ഞാൻ തടഞ്ഞില്ല. കുടിക്കുന്നതിനേക്കാൾ എനിക്ക് കൂടുതൽ താത്പര്യം കുടിപ്പിക്കുന്നതും പിന്നീടവരുടെ കൂത്തുകൾ കാണുന്നതുമായിരുന്നു. അവന്റെ മറുപടികൾ ഞാൻ ആസ്വദിച്ചു വരികയായിരുന്നു. അതിനിടയിൽ അവനൊരു രഹസ്യം പറഞ്ഞു. സ്വബോധത്തിലായിരുന്നെങ്കിൽ ഒരിക്കലുമവനത് വെളിപ്പെടുത്തില്ലായിരുന്നു. ഉറപ്പ്. വംശം നിലനിർത്തുവാനുള്ള അവരുടെ ശ്രമങ്ങളിൽ പരാജയത്തിന്റെ കാരണക്കാരൻ അവനാണെന്ന സത്യം! ഞാൻ തല കുടഞ്ഞ് അവനെ തറപ്പിച്ചു നോക്കാൻ ആവും വിധം ശ്രമിച്ചു. അന്നേരം എന്നെ വീണ്ടും ഞെട്ടിച്ചു കൊണ്ട് അവൻ മറ്റൊരു രഹസ്യം കൂടി പങ്കുവെച്ചു! എന്റെ കൈയ്യിൽ പാതി നിറഞ്ഞിരുന്ന ഗ്ലാസ്സ് ഊര്ർന്നു വീണുടഞ്ഞില്ലന്നേയുള്ളൂ.<br />‘എനിക്കറിയാം...അവള് വീണ്ടും...അവൾടെ പഴേ കാമുകനെ കാണാൻ തൊടങ്ങീട്ടുണ്ടെന്ന്...’<br />അവൻ തുടർന്നു,<br />‘അവൾക്കും ഒണ്ടാവില്ലേടാ എല്ലാ പെണ്ണുങ്ങളേം പോലെ ഒരു കൊച്ചൊണ്ടാവാൻ? ഒണ്ടാവട്ടെ...അവൾടെ ആഗ്രഹം നടക്കട്ടെ...’<br />വെളിവ് നഷ്ടപ്പെട്ട് ഞാൻ, ഒരു ഐസ്ക്യൂബെടുത്തെന്റെ ഉള്ളംകൈയ്യിൽ വെച്ചു. അതിന്റെ തണുപ്പ് ഉള്ളംകൈയ്യിലൂടെ തലയിലേക്ക് പടർന്നു കയറട്ടെ. അവനെ പ്രകോപിപ്പിക്കണോ, അധിഷേപിക്കണോ, അതോ അവന്റെ ഭാര്യക്കെതിരെ അവനെ തിരിച്ചു വിടാൻ വിഷം പുരട്ടിയ വാക്കസ്ത്രങ്ങൾ തൊടുക്കണോ...ഞാൻ ആശയക്കുഴപ്പത്തിലായി. ആലോചനകൾ കൂട്ടിയോജിപ്പിക്കാനൊരു ശ്രമം നടത്തി. ചിന്തകൾ വഴുതി പോയെങ്കിലും ചിലതൊക്കെ തടഞ്ഞു. പകൽ ഇത്രയും ദൂരം സഞ്ചരിച്ച് ഈ സംഗീതമേള കാണാൻ അവൻ വന്നത് വെറുതെയല്ല. അവന്റെ ഭാര്യക്ക് ജാരസന്ദർശനസൗകര്യം ഒരുക്കാനാണ്! അതിലവന് പിണക്കമോ പരാതിയോ എന്തിന് നാണക്കേട് പോലുമില്ല! <br />‘നീ പറ!...നമുക്ക് ചെന്നവനെ രണ്ട് പൂശാം...ഞാൻ വരാടാ നിന്റെ കൂടെ’<br />‘അതൊന്നും വേണ്ടടാ...നമ്മളൊക്കെ പണ്ട് കൊറെ പോയതല്ലെ?...അതിന്റെയൊക്കെ കൊഴപ്പമായിരിക്കും...’<br />എന്തു കൊഴപ്പം? എനിക്കൊരു കൊഴപ്പവും വന്നില്ലല്ലോ? പറയണമെന്നുണ്ട്. പക്ഷെ നാവനുസരിക്കുന്നില്ല. നാവ് എന്റെ വായ്ക്കകത്ത് പൂച്ചവാല് പോലെ ഉഴിയുന്നതറിയാം. ശബ്ദങ്ങളുടെ അരികുകൾ തേഞ്ഞ് മിനുസപ്പെട്ട്പോയിരിക്കുന്നു.<br />‘എന്നാലും അത് വേണ്ടാരുന്നു...അവനെ...അവനെ ഞാൻ...നെനക്ക് വേണ്ടി...’ അങ്ങനെ എന്തോ ഒന്നാണെന്ന് തോന്നുന്നു ഞാനവസാനമായി പറയാൻ ശ്രമിച്ചത്. ശേഷം അവനും, ഞാനും ആ മുറി മുഴുക്കെയും ഉറക്കത്തിലാണ്ടു പോയി.<br /><br /></div><div style="text-align: left;">രാവിലെ എഴുന്നേറ്റപ്പോഴും തലയ്ക്കകത്തെ ബോധപമ്പരം നിശ്ചലാവസ്ഥ പ്രാപിച്ചിട്ടില്ലായിരുന്നു. കാത്തിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഫ്രിഡ്ജിൽ മകൾക്കായി കരുതിയിരുന്ന ഐസ്ക്രീം മുഴുക്കെയും ഞാനവനുമായി പങ്കിട്ടു. തണുപ്പലിയിച്ചിറക്കുമ്പോഴും അവന്റെ മുഖത്തേക്ക് പാളി നോക്കിക്കൊണ്ടിരുന്നു. ഇന്നലെ പറഞ്ഞത് വല്ലതും അവന് ഓർമ്മയുണ്ടാവുമോ? അവനെന്നോട് അതെങ്ങനെ പറയാനായി? വെളിവെത്ര നഷ്ടപ്പെട്ടാലും അങ്ങനെ ഒരു കാര്യം പറയാൻ പാടുള്ളതാണോ? അവന്റെ ദാമ്പത്യരഹസ്യപെട്ടകം ഇത്രയെളുപ്പം തുറന്നു പോകുന്നതായിരുന്നോ? അവനോടുള്ള മതിപ്പിന്റെ അളവ് അല്പം കുറഞ്ഞു പോയെന്നത് സത്യം. <br /><br /></div><div style="text-align: left;">എന്റെ അത്ഭുതമൊക്കെയും അലോഷിയുടെ പെരുമാറ്റവും സംസാരവും കണ്ടിട്ടായിരുന്നു. തലേന്ന് അങ്ങനെ ഒരു സംസാരമേ ഉണ്ടായിട്ടില്ല എന്ന മട്ടിലായിരുന്നു അവൻ. ഇനി...ഒരുപക്ഷെ അങ്ങനെയൊന്നുമവൻ പറഞ്ഞിട്ടില്ലെങ്കിലോ? എനിക്ക് തോന്നിയതാവുമോ? തലേന്ന് കേട്ടത് സത്യമാണെന്ന് ഉറപ്പിക്കാതെ വയ്യെന്നായി. വല്ലാത്ത സ്വൈര്യക്കേട്. അവന് എന്തെങ്കിലും ഓർമ്മ തോന്നിക്കോട്ടെ എന്ന് കരുതി ഞാൻ ഒരു വാക്കാൽ തുടങ്ങി വെയ്ക്കാമെന്നു നിശ്ചയിച്ചു. ഒരു മദ്യത്തിനും, അതെത്ര വീര്യമേറിയതായാലും എന്റെ ദുഷ്ടബുദ്ധിക്ക് ഒരു പോറലു പോലും വരുത്താനായിട്ടില്ല.<br />‘ഇന്നലെ...നിന്റെ...ഭാര്യ...’<br />‘ഓ!’ അതും പറഞ്ഞ് അവൻ ചാടിയെഴുന്നേറ്റു.<br />ഇപ്പോഴവൻ തലയിൽ കൈവെയ്ക്കും. തലേന്ന് പറഞ്ഞതൊന്നും ആരോടും പറയല്ലെ എന്നും പറഞ്ഞ് എന്നെക്കൊണ്ട് കൈവെള്ളയിലടിച്ച് സത്യം ചെയ്യിക്കും. അല്ലെങ്കിൽ അതൊക്കെ വെള്ളത്തിന്റെ പുറത്ത് വെറുതെ പറഞ്ഞതാണെന്ന ദുർബ്ബലമായ നുണ പറയാൻ ശ്രമിക്കും. എന്തു തന്നെയായാലും എനിക്കത് ആസ്വദിക്കാനുള്ള വക തരും. ഉറപ്പ്.<br />‘അയ്യോ അവളവിടെ ഒറ്റയ്ക്കല്ലെ? രാവിലത്തെ ട്രെയിനിൽ തന്നെ പോവാന്ന് വിചാരിച്ചതല്ലെ? എന്നെ കണ്ടില്ലെങ്കിലവള് പേടിക്കും...’<br />ആധിപിടിച്ച ഒരു കാമുകനെ പോലെയതു പറഞ്ഞ് അവൻ സെൽ ഫോൺ എടുക്കാനായി പോക്കറ്റിൽ കൈ താഴ്ത്തി. അതവിടെ കാണാത്തത് കൊണ്ട് പാനാഘോഷം നടന്ന മുറിയിലേക്കവൻ ധൃതിപിടിച്ച് നടന്നു. ഞാൻ നിലംപരിചായി പോയി. തകർന്നു തരിപ്പണമായി. തല തിരിച്ച് ഞാനവന്റെ പോക്കും നോക്കിയിരുന്നു. എല്ലാമൊരു സ്വപ്നമായിരുന്നോ?! ഞാനൂറ്റം കൊണ്ടിരുന്ന മദ്യപാനശേഷിക്ക് ശോഷണം സംഭവിച്ചുവോ? യുക്തിരഹിതമായ ചോദ്യങ്ങൾക്കിടയിൽ പെട്ടു ഞെരുങ്ങി പോയി ഞാൻ. സ്വയം വിഡ്ഢി ചമഞ്ഞ് ഇരിക്കുമ്പോൾ അവൻ തിരികെ വന്നു. അവൻ പ്രസന്നനായിരുന്നു.<br />‘അവളവിടെ ഓക്കെയാ’ അവന്റെ മുഖം നിറയെ സന്തോഷം കണ്ട് ഞാൻ സന്തോഷിച്ചു. അല്ല, സന്തോഷം അഭിനയിച്ചു.<br /><br /></div><div style="text-align: left;">അലോഷിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിട്ട് തിരികെ ഡ്രൈവ് ചെയ്യുമ്പോഴും വീട്ടിൽ വന്നു വിശ്രമിക്കുമ്പോഴുമൊക്കെ ഞാനവനെ മനസ്സാ ആക്ഷേപിച്ചു കൊണ്ടിരുന്നു. ഇത്രയും നാണംകെട്ടവനായി പോയല്ലോ എന്റെ സുഹൃത്ത്. ഭാര്യക്കും ജാരനും സൗകര്യമൊരുക്കി കൊടുത്തിട്ട് ഒരു ലജ്ജയുമില്ലാതെ ഇരിക്കുന്നു! അതു മാത്രമോ? അതേക്കുറിച്ചെന്നോട് പറയുന്നതിൽ ഒരല്പം നാണക്കേട് പോലുമില്ല. അവന്റെ ഉള്ളിൽ കയറിയിരുന്നു അവന്റെ ചിന്തകളെ വിടർത്തിയിട്ട്, ഇഴകീറി പരിശോധിക്കണമെന്നുണ്ടായിരുന്നു. ഒരു ക്രൂരവിനോദം. അത്രയേ ഉള്ളൂ. അവന്റെയൊരു പാപബോധം!...ഞാനേതൊക്കെ വഴികളിലൂടെ സഞ്ചരിച്ചിരിക്കുന്നു. കണ്ടില്ലെ എനിക്കിതുവരെ ഒരു തരിമ്പും തകർച്ച സംഭവിച്ചിട്ടില്ല. ഇനി സംഭവിക്കാനും പോകുന്നില്ല. അത്തരം അന്ധവിശ്വാസങ്ങളിൽ പെട്ട് ഒടുങ്ങാനുള്ളതല്ലയെന്റെയീ ജീവിതം.<br /><br /></div><div style="text-align: left;">ഇതൊക്കെയും കുറച്ച് വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. ഞാനതൊക്കെയും മറന്നു തുടങ്ങിയതായിരുന്നു. എന്നാലാ ഓർമ്മകളെ വീണ്ടും തട്ടിയുണർത്തിയ ഒരു സംഭവമുണ്ടായി. ഇന്ന് വൈകിട്ട് അവനെ ഒരിക്കൽ കൂടി കണ്ടു! തമ്മിൽ ഒട്ടും പൊരുത്തപ്പെട്ടു പോകാത്ത രണ്ടാഗ്രഹങ്ങളാണ് അതിന് നിമിത്തമായത്. എന്റെ നല്ലപാതിക്ക് പെട്ടെന്നൊരു ഉൾവിളിയുണ്ടായി - പത്മനാഭനെ കാണണം. നിധി കണ്ടെടുത്ത ശേഷം കാണണമെന്ന ആശ കലശലായി കയറു പൊട്ടിച്ചതാണ്. എന്റെ ആഗ്രഹം ഹവ്വ ബീച്ചിൽ പോകണമെന്നതായിരുന്നു. മദ്യം കഴിഞ്ഞാൽ കടലും കടപ്പുറവുമാണെന്റെ ബലഹീനതകൾ.<br /><br /></div><div style="text-align: left;">അങ്ങനെ, ഒരു വാരാന്ത്യം നേരെ വെച്ചു പിടിച്ചു, തലസ്ഥാനത്തേക്ക്. അവിടെ കടലിനോട് ചേർന്നുള്ള ഹോട്ടലിൽ, ബുക്ക് ചെയ്തിരുന്ന മുറിയിൽ സൗകര്യപൂർവ്വം വിശ്രമിച്ചു. പിറ്റേന്ന് രാവിലെ തന്നെ ചെന്നു പത്മനാഭനെ കണ്ടു വണങ്ങി. നിധിശേഖരത്തേക്കുറിച്ച് മാലോകർ അറിഞ്ഞാലും ഇല്ലെങ്കിലും തനിക്കൊന്നുമില്ലെന്ന മട്ടിൽ പത്മനാഭൻ സുഖമായി കിടക്കുന്നു. സായംകാലം കടൽ കാണാനിറങ്ങി. കടൽക്കാറ്റടിച്ചാൽ അവൾക്ക് സൂക്കേട് വരും. അതു കൊണ്ട് പോയത് ഞാനൊറ്റയ്ക്കായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അധികദൂരമൊന്നുമില്ല. ലോകത്തിലെ സകല അലസതയും എന്നിലേക്കാവാഹിച്ച് ഞാൻ സാവധാനം നടന്നു. എന്നാൽ തിരകൾ കണ്ടതും സർവ്വനിയന്ത്രണവുമെനിക്ക് നഷ്ടമായി. ഹാഫ് പാന്റ് ഒന്നു കൂടി ചുരുട്ടിക്കയറ്റി കടൽത്തിരകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. അപ്പോളെന്റെ അരികിലൂടെ രണ്ടു പേർ വേഗത്തിലോടി പോയി. ഒരച്ഛനും മകളും. സത്യത്തിൽ ആ കുട്ടി അയാളേയും വലിച്ചു കൊണ്ടു പോവുകയായിരുന്നു. ഞാൻ പതിയെ അവരുടെ അടുക്കലേക്ക് ചെന്നു. അതവൻ തന്നെയായിരുന്നു. കാലം, വർഷങ്ങളുടെ പഴക്കം അവനിൽ വരച്ചു വെച്ചിരുന്നു. നിറം വെച്ചുമാറുന്ന കളി. സാമാന്യം വെളുത്തിരുന്ന അവൻ കറുത്തു പോയിരിക്കുന്നു! കറുത്ത് നല്ല ഞെരുക്കമുണ്ടായിരുന്ന മുടി നേർത്ത് വെളുത്ത് പോയിരിക്കുന്നു! ഏതാനും വർഷങ്ങൾ കൊണ്ടു തന്നെ അവനിൽ വന്ന മാറ്റങ്ങളെന്നെ അത്ഭുതപ്പെടുത്തി. നരയിഴകൾ കറുപ്പ് പൂശി കാലത്തിന്റെ കരവിരുത് മറയ്ക്കാൻ എന്നെ പോലെ അവനും ശ്രമിച്ചിരിക്കുന്നത് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവന്റെയൊപ്പമുണ്ടായിരുന്ന കുട്ടിക്ക് ഏകദേശം രണ്ടു വയസ്സ് ഉണ്ടാവും. അവൾ തിരകളുടെ നേർക്ക്, അവിടെ നിന്ന ആരേക്കാളും ധൈര്യത്തിൽ ചുവട് വെച്ചിറങ്ങുന്നത് ശ്രദ്ധിച്ചു. അലോഷി ആ കുഞ്ഞിന്റെ ഇളം കൈയ്യിൽ കരുതലോടെ മുറുക്കെ പിടിച്ചിരുന്നു.<br /><br /></div><div style="text-align: left;">എന്നെ തിരിച്ചറിയുമോ എന്ന് പരീക്ഷിക്കാൻ ഞാൻ കുറച്ചു കൂടി അരികിലേക്ക് നടന്നു. തിരിച്ചറിഞ്ഞെന്നു മാത്രമല്ല, തെറ്റാതെ എന്റെ പേര് വിളിച്ച് അടുത്തേക്ക് വരികയും ചെയ്തു അവൻ. ഒപ്പമുണ്ടായിരുന്ന കുട്ടിയെ കുറിച്ച് തിരക്കാനായിരുന്നു എനിക്ക് ആകാംക്ഷ മുഴുക്കെയും. അടക്കാനാവാതെ, ആ പെൺകുട്ടിയെ കണ്ണു കൊണ്ട് ചൂണ്ടി ചോദിച്ചു, <br />‘ഇത്...?’<br />‘എന്റെ മോളാ...ലീന...നീനൂന്ന് വിളിക്കും!’ അവന്റെ കണ്ണിൽ അഭിമാനത്തിളക്കം കണ്ടു. അവൻ പറഞ്ഞത് ശരി വെയ്ക്കും മട്ടിൽ ഒരു തിര വന്ന് ഞങ്ങളുടെ കാലുകളിൽ തൊട്ടു. തിര തിരിച്ചിറങ്ങി പോയപ്പോൾ നീനു തുള്ളിച്ചാടി. ഞങ്ങളുടെ മേൽ ഉപ്പുവെള്ളം തെറിച്ചു. ഞാനും അവനും അവളും അതു കാര്യമാക്കിയില്ല.<br />‘സെലീന...എവിടെ?’ ഞാൻ മണൽപ്പുറമാകെ കണ്ണു കൊണ്ട് തിരഞ്ഞു. ദൂരെ ഒരു സ്ത്രീ ഇരുപ്പുണ്ട്. അരികിൽ ബാഗ്, ടൗവ്വൽ, മുന്നിൽ അഴിച്ചിട്ട ചെരുപ്പുകൾ.<br />കുട്ടി അലോഷിയുടെ കൈ വിടുവിച്ച് ആ സ്ത്രീയുടെ അടുത്തേക്കോടി.<br />ആ കാഴ്ച്ചയിൽ നിന്ന് കണ്ണെടുത്ത് തിരികെ അലോഷിയുടെ മുഖത്ത് നട്ട് ഞാൻ മറുപടിക്ക് കാത്തു.<br />‘സെലീന...പോയി...ഡെലിവറി ടൈമില് ഒരു കോമ്പ്ളിക്കേഷനുണ്ടായി...ഭാഗ്യത്തിന് മോളെ കിട്ടി...’ അവൻ നീനു പോയ വഴിയേ മുഖം തിരിച്ചു. ഞാനും. നീനു ആ സ്ത്രീയുടെ കൈപിടിച്ചു വലിക്കുന്നു.<br />‘അത് മരിയ...ഞാൻ...വീണ്ടും മാരി ചെയ്തു...നീനൂനെ നോക്കാൻ ആരെങ്കിലും വേണ്ടെ?...പിന്നെ...പെങ്കൊച്ചല്ലെ..’<br />‘ഉം’ ഇത്തവണ ഞാൻ ശരി വെച്ചു. അവന്റെ ദീർഘദൃഷ്ടിയെക്കുറിച്ചോർത്ത് അതിശയിച്ചു. <br />‘നീയൊറ്റയ്ക്കാ?’ അവൻ കുശലം ചോദിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു. ഞാനും അവനോടൊപ്പം തിരകളിലേക്കിറങ്ങി. തിരകളുടെ ശബ്ദം കൊണ്ടോ, ചിന്തകളുടെ തിരക്കുകൾക്കിടയിൽ പെട്ടത് കൊണ്ടോ എനിക്ക് ശ്രദ്ധ നഷ്ടമായി. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ കുഞ്ഞു നീനു ഓടി അടുത്തേക്ക് വന്നു. ‘അങ്കിൾ ഇതാ’ എന്നു പറഞ്ഞു എന്റെ നേർക്ക് കൈ നീട്ടി. ഒരു ചെറിയ ചിപ്പി. ഒരു വലിയ സമ്മാനം കിട്ടിയത് പോലെ ‘താങ്ക്സ് മോളെ’ എന്നു പറഞ്ഞു ഞാനതു വാങ്ങി. അപ്പോഴാണ് ഞാനവളുടെ മുഖം ശരിക്കും കണ്ടത്. അലോഷിയുടെ അതേ ഛായ! പരസ്പരസ്നേഹമെന്ന ഒറ്റക്കാരണത്താൽ ഒരേ ഛായയും ഭാവവും വന്നുചേർന്നു പോകുന്നവരെ കുറിച്ച് ഒരുനിമിഷമോർത്തു. ഞാനും അലോഷിയും മണലിലൂടെ നടന്നു കൊണ്ടിരുന്നു. അവൻ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ എന്നോടു തന്നെയും.<br /><br /></div><div style="text-align: left;">ശീതീകരിച്ച ഹോട്ടൽ മുറിയിലാണ് ഞാനിപ്പോൾ. കട്ടിലിൽ നല്ലപാതി പുതച്ചുമൂടി സുഖമായി ഉറങ്ങുന്നു. ആ നേരമത്രയും നീനൂനെ കുറിച്ചാണ് ആലോചിച്ചു കൊണ്ടിരുന്നത്. മൂവരും തമ്മിലുള്ള ബന്ധം ഒരു വലിയ പ്രഹേളികയായി എനിക്ക്. അജ്ഞതയാണ് ഏറ്റവും വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നത്. അലോഷിയുടെ വാക്കുകളുടെ ആഘാതമില്ലാതാക്കുവാൻ ഞാനെന്റെ സകല പരിധിയും പരിമിതിയും അളവതിരുകളുമൊക്കെ മറികടന്നു മദ്യപിച്ചു കൊണ്ടിരുന്നു. അലിഞ്ഞില്ലാതാകാനുള്ള അദമ്യമായ ആഗ്രഹം. അപ്പോൾ ഒരു വിചിത്രാനുഭവമുണ്ടായി.<br />ഒരു ചിരിശബ്ദം കേട്ട് ഞാൻ ആടിത്തൂങ്ങിയ കഴുത്ത് തിരിച്ചു നോക്കി. മുറിയുടെ മൂലയിൽ അതാ ഞാനിരുന്നു ചിരിക്കുന്നു! വക്രിച്ച ചുണ്ടുകളിൽ പരിഹാസം. ആ അപരാനുഭവം എന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കുന്നതായിരുന്നു. <br />എല്ലാമൊരു സ്വപ്നം പോലെ... <br />ഞരമ്പുകളിൽ വിഷം പടർന്നു കയറുന്നു... <br />വെളിപാട് പുസ്തകങ്ങൾ ഒന്നൊന്നായി മലർക്കെ തുറന്നു പോകുന്നു...<br />ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമെന്റെ വിരലുകൾ, ആ ചെറിയ ചിപ്പി കണ്ടെടുത്തു.<br />ഉള്ളംകൈയ്യിൽ വെച്ചപ്പോളറിഞ്ഞു, പൊള്ളിത്തുടങ്ങുന്നത്...ഉള്ളിലേക്കതിന്റെ ചൂട് പടരുന്നത്...<br />ഞെട്ടലോടെ ഞാൻ കൈ കുടഞ്ഞു.</div>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com2tag:blogger.com,1999:blog-5384745300600113026.post-29488596393408627552020-08-09T14:52:00.002+12:002020-08-09T14:52:56.110+12:00 അവൻ വന്നോ?<p>‘ടീ...അവൻ വന്നോ?’<br />‘അവൻ വന്നോളും...നിങ്ങളൊറങ്ങിക്കോ’ <br />‘അവനെ...അവന്റെ കൂട്ടുകാരുടെ മുന്നില് വെച്ച്...ശ്ശെ..അവനത് വലിയ കൊറച്ചിലായി കാണും...’<br />‘ങാ...പിന്നല്ലാതെ...ആയിക്കാണും’ <br />‘പിന്നെ എന്ത് ചെയ്യണം? ഇക്കണ്ട നാട് മുഴുവൻ ഞാൻ ഉളീം കൊട്ടൂടീം കൊണ്ട് നടന്ന് പണിയെടുക്കുന്നത്...എല്ലാം അവന് വേണ്ടിയല്ലെ?’<br />‘അതൊക്കെ അവനറിയാം...കൂട്ടുകാരുടെ കൂടെ കൂടിയപ്പോ...പ്രായം അതല്ലെ?...’<br />‘നീയെന്താ അവന് വേണ്ടി വക്കാലത്ത് പറയണത്?...നീയാ അവനെ വഷളാക്കുന്നത്’<br />‘ഓ പിന്നെ!...ഞാനൊന്നുമല്ല...പിന്നെ അവന്റെ കൂടെ നിക്കാൻ ആരെങ്കിലും വേണ്ടെ?’<br />‘ഞാനെന്താ അത്രയ്ക്കും ദുഷ്ടനാ? നിന്നേം അവനേം ഞാൻ പൊന്നു പോലെയല്ലെ നോക്കണത്?...വല്ല കഷ്ടപ്പാടും ഇതുവരെ അറിയിച്ചിട്ടുണ്ടോ?’<br />‘നിങ്ങളിങ്ങനെ കെടന്ന് വെഷമിക്കാതെ...അതൊക്കെ ശരി തന്നെ...അല്ല, അവൻ നിങ്ങളെ വല്ലോം തിരിച്ച് പറഞ്ഞോ?’<br />‘ഇല്ല...നല്ല തല്ല് കിട്ടീട്ടും അവൻ എന്റെ നേരെ നോക്കിയത് പോലുമില്ല...ശ്ശെ...വേണ്ടാരുന്നു...’<br />‘അവന് നല്ലോണം നൊന്തിട്ടുണ്ടാവും...നിങ്ങടെ മരക്കഷ്ണം പോലത്തെ കൈയ്യല്ലെ?’<br />‘ഉം...പണിയെടുത്ത് പണിയെടുത്ത്...എന്റെ കൈ മരക്കഷ്ണം പോലെ ആയി...’<br />‘നിങ്ങടെ മനസ്സ് എനിക്കറിയാം...വിഷമിക്കണ്ട...അതിപ്പഴും നല്ല പഞ്ഞി പോലെയാ...’<br />‘അവൻ വരില്ലേടീ?...രാത്രി ഒന്നും കഴിക്കാതെ അവൻ എവിടെ ചുറ്റി കറങ്ങുവാണ്?‘<br />’നിങ്ങള് അതൊന്നും ഓർത്ത് വിഷമിക്കണ്ട! ഇതാദ്യായിട്ടൊന്നുമല്ലല്ലോ? അവൻ ഏതേലും കൂട്ടുകാരുടെ വീട്ടിലായിരിക്കും...‘<br />’രാത്രി അവനാ കൈതേടെ അടുത്തൂടെ വല്ലോം വന്നാ...അവിടെ ചെലപ്പോ പാമ്പോ മറ്റോ കാണും...‘<br />’ഓ! ഇങ്ങനൊരു പേടി! അവൻ കൊച്ചൊന്നുമല്ലല്ലോ...ആദ്യായിട്ടൊന്നുമല്ലല്ലോ അവനാ വഴിയൊക്കെ വരുന്നത്?‘<br />’എനിക്കിപ്പഴും അവൻ കൊച്ചു തന്നാ... അതാ ഞാനറിയാതെ അവനെ തല്ലിപ്പോയത്...‘<br />’അവൻ വലിയ കുട്ടിയായി...വേണേ നിങ്ങടെ കൂടെ പണിക്ക് കൂട്ടാം..‘<br />’പിന്നെ! അതിനു വേണ്ടിയല്ലെ ഞാനവനെ ഇങ്ങനെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്നത്? ദൈവം സഹായിച്ച് അവന് നല്ല ബുദ്ധിയൊണ്ട്...പഠിച്ച് വല്യ ആളാകാനൊള്ള ചെറുക്കനാ...‘<br />’എന്നാ പിന്നെ നിങ്ങൾക്ക് അവനോടല്പ്പം സ്നേഹത്തില് വല്ലോം പറഞ്ഞൂടാരുന്നോ?‘<br />’എനിക്ക് അവനോട് സ്നേഹമില്ലാന്ന് മാത്രം നീ പറയരുത്...എനിക്കതൊന്നും ആരേം കാണിക്കാനറിഞ്ഞൂടാ...പണി കഴിഞ്ഞ്, തളർന്ന് വരുമ്പോ എന്റെ സ്നേഹം മുഴുക്കേം ആവിയായി പോവായിരിക്കും!‘<br />’നാളെ വെളുപ്പിനെ പോവാനുള്ളതല്ലെ?...ഇപ്പൊ കെടന്നോ‘<br />’അല്ല...അവൻ ഇതുവരെ വന്നില്ലല്ലോ...ഇന്നവനെ കാണാതെ ഞാനെങ്ങനെ ഒറങ്ങുവെടീ?‘<br />’എന്നാ പിന്നെ നിങ്ങള് കണ്ണും മിഴിച്ച് ഇരുന്നോ! ഞാനൊറങ്ങാൻ പോവാ...എന്റെ നടു പൊട്ടി...കാലത്ത് മൊതല് തൊടങ്ങിയ പണിയാ...ഒരച്ഛനും മോനും!‘<br />’ടീ...നീ കേട്ടാ?...ആരോ വാതില് തൊറക്കണ ശബ്ദം...‘<br />’അതവനാ...ഞാൻ കുറ്റിയിട്ടില്ലാരുന്നു...അവൻ വരൂന്ന് എനിക്കറിഞ്ഞൂടെ?...ഞാനവന്റെ അമ്മയല്ലെ?‘<br />’എടീ...ഞാൻ ചെന്ന് അവനെ ഒന്നു കാണട്ടെ...നീ എഴുന്നേറ്റ് ചെന്ന് അവന് വല്ലോം കഴിക്കാനെടുത്ത് കൊടുക്ക്...‘<br />’ഞാനെല്ലാം അവിടെ പാത്രത്തിലാക്കി അടച്ച് വെച്ചിട്ടുണ്ട്...നിങ്ങളൊന്ന് സമാധാനമായി ഇരിക്ക്...‘<br />’ദാ...അവനിങ്ങോട്ട് വരുന്നു...‘ <br />’നിങ്ങള്...മിണ്ടാതെ അവടെ കണ്ണും അടച്ച് കിടന്നോ!‘ <br /><br />അല്പം കഴിഞ്ഞപ്പോൾ അയാളറിഞ്ഞു,<br />കാലടി ശബ്ദം സമീപം വന്നു നില്ക്കുന്നത്...<br />തന്റെ വിണ്ട് കീറിയ കാലുകളിൽ പരിചയമുള്ള കൈകൾ സ്പർശിക്കുന്നത്...<br />ചുടുതുള്ളികൾ വീണ് തന്റെ കാലുകൾ പൊള്ളുന്നത്...<br /><br />ഇരുട്ടിലയാൾ കരഞ്ഞു കൊണ്ട് ചിരിച്ചു...<br />ചിരിച്ചു കൊണ്ട് കരഞ്ഞു...<br /></p>Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-25773637441652485662020-06-09T22:25:00.002+12:002020-06-09T22:25:26.236+12:00ഒരു ചെറിയ കഷ്ണം<div dir="ltr" style="text-align: left;" trbidi="on">
<br />
ഇന്ന് അയല മീനാണ് കിട്ടിയത്. കാത്തിരുന്ന് കിട്ടിയതാണ്! ഇപ്പോൾ അയല കിട്ടാൻ ബുദ്ധിമുട്ടായിരിക്കുന്നു. ഫിറോസ് സൈക്കിളിൽ കൂവി കൊണ്ട് വരുമ്പോഴൊക്കെ ആശിക്കും, അയല കിട്ടിയിരുന്നെങ്കിലെന്ന്. സത്യത്തിൽ ആ ആശ എന്റെ സ്വന്തമല്ല. ആരോ എന്നെ കൊണ്ട് ആശിപ്പിക്കുന്നതാണ്! ആഗ്രഹവും, അത്യാഗ്രഹവും, നിരാശയുമൊക്കെ അങ്ങനെ ആരൊക്കെയോ എന്നെ കൊണ്ട് തോന്നിപ്പിക്കുന്നതാണെന്ന തോന്നലുണ്ടായതു മുതലാണ് വ്യഥകളോരോന്നായി വിട്ടകലാൻ തുടങ്ങിയത്. അതൊരു വാസ്തവമാണ്. പലപ്പോഴും വാസ്തവങ്ങൾക്ക് യുക്തിയുണ്ടാവില്ല. എന്നാൽ അത്ഭുതങ്ങൾക്ക് പിന്നിലെ യുക്തിയന്വേഷിച്ച് എല്ലാവരും നടക്കുകയും ചെയ്യും. ഈ വിരോധാഭാസത്തേക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നതേ രസമാണ്!<br />
<br />
അയലയെ കുറിച്ച് ഇനിയും പറയാനുണ്ട്. ശ്രദ്ധിച്ചിട്ടുണ്ടോ ആ മീനിനെ? പച്ച മിനുപ്പുള്ള മീനിനെ കൈയ്യിലെടുത്ത് കണ്ണോട് ചേർത്ത് നോക്കിയിട്ടുണ്ടോ? ഏതൊരു മീനിനേയും പോലെ ജീവൻ പോയി കഴിഞ്ഞാലും, ലോകം മുഴുവൻ കണ്ടു മതിയായിട്ടില്ലെന്ന മട്ടിൽ തുറിച്ച് നോക്കി കൊണ്ട് അത് കിടക്കും. കടല് കണ്ട കണ്ണുകൾ! മനുഷ്യൻ മരിച്ചു കഴിഞ്ഞ് കണ്ണും തുറന്ന് പിടിച്ച് കിടക്കുന്നത് ആലോചിക്കാനേ വയ്യ. ഭയം ജനിപ്പിക്കുന്ന കാഴ്ച്ച! മരിച്ചു കഴിഞ്ഞാൽ അടുത്ത നിമിഷം കണ്ണുകൾ തിരുമ്മിയടച്ചാൽ ഒരു ആശ്വാസമാണ്. അത്രയ്ക്കും ഭയമാണ് മനുഷ്യർക്ക് കണ്ണുകളെ! ഒരു പക്ഷെ മരിച്ചു കഴിഞ്ഞിട്ടും തന്നോട് മറ്റുള്ളവർ എന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് നോക്കിക്കൊണ്ടിരിക്കുകയാണെന്ന തോന്നലുളവാക്കുന്നത് കൊണ്ടാവുമത്. മരിച്ച മനുഷ്യന്റെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ അയാൾ കണ്ട ജീവിതങ്ങൾ കാണാൻ കഴിയുമായിരിക്കും. എല്ലാ കണ്ണുകളും സാക്ഷികളാണ്. സാക്ഷികളെ എല്ലാവർക്കും ഭയമാണ്.<br />
<br />
അയലയിലേക്ക് വരാം. വെറും മൂന്നെണ്ണമാണ് വാങ്ങിയത്. അത് ധാരാളം. വീട്ടിൽ ഞാനും ഭാര്യയും മാത്രം. മീൻ വാങ്ങുന്നത് എന്റെ ചുമതലകളിൽ പെട്ടതാണ്. മുറിച്ച്, വൃത്തിയാക്കി, മസാല പുരട്ടി പൊരിക്കുന്നതും കറിയുണ്ടാക്കുന്നതൊക്കെ സഹധർമ്മണിയുടെ കർത്തവ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. അവൾ മീൻ മുറിക്കുമ്പോൾ ഞാൻ പൂച്ചയാവും. കൗതുകത്തോടെ നോക്കി നില്ക്കും. അമ്മയ്ക്ക് അയല മീനിനേക്കാൾ മത്തിയായിരുന്നു പ്രിയം. അച്ഛനും ഞാനുമാണ് അയലയുടെ ആരാധകർ. അമ്മ അയല മുറിക്കുന്നത് കാണണം. എത്ര ശ്രദ്ധയോടെയാണ്! നോവേല്പിക്കാതെ മുറിക്കുകയാണെന്ന് തോന്നും. ആ സമയമത്രയും അച്ഛൻ പൂച്ചയായി അടുത്ത് നില്പ്പുണ്ടാവും. ഈ പൂച്ചവേഷം പാരമ്പര്യമായി കൈമാറി വരികയാണെന്നു തോന്നുന്നു. എന്റെ മകൻ ആയിരിക്കും നാളെത്തെ പൂച്ച. എനിക്കുറപ്പുണ്ട്.<br />
<br />
അച്ഛൻ മരിക്കുന്നത് എന്റെ പതിനേഴാം വയസ്സിലാണ്. ആ ദിവസം അമ്മ അയല പൊരിച്ചു വെച്ചിരുന്നു, അച്ഛന്റെ നിർദ്ദേശാനുസരണം. രാത്രി ഊണിന് രണ്ട് വലിയ കഷ്ണം രുചിയോടെ, ആസ്വദിച്ച് അച്ഛൻ കഴിക്കുന്നത് ഞാനും അമ്മയും അതിലും രുചിയോടെ നോക്കിയിരുന്നു. അമ്മ മീൻ മുറിക്കുന്ന ആത്മാർഥത പിന്നീട് കാണാൻ കഴിയുക അച്ഛൻ മീൻ കഴിക്കുന്ന സമയത്താണ്. കഷ്ണങ്ങൾ സസൂക്ഷ്മം അടർത്തിയെടുത്ത് പതിയെ വായിലേക്ക് കൊണ്ടു പോകും. ചോറിനുള്ളിൽ ഇടുന്നതോ, ഉരുളയ്ക്കുള്ളിൽ തിരുകുന്നതോ കണ്ടിട്ടേയില്ല. അതാണ് അച്ഛന്റെ രീതി.<br />
<br />
അങ്ങനെ അച്ഛൻ തന്റെ ഇഷ്ടഭക്ഷണവും കഴിച്ച് തൃപ്തിയോടെയാണ് കണ്ണടച്ചത്. ഉറക്കത്തിൽ ആരുമറിയാതെ, ആരേയുമറിയിക്കാതെ അച്ഛൻ പോയി. പതിയെ, ശബ്ദമുണ്ടാക്കാതെ, വാതിൽ തുറന്ന് ഇരുട്ടിലൂടെ... അച്ഛൻ എവിടേക്കോ ഒരു ദീർഘയാത്രയ്ക്ക് പോയതാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നീടെന്നോ, തിരിച്ചു വരാത്ത യാത്ര പോയതാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചു. അച്ഛൻ മരിച്ചു കഴിഞ്ഞ് കുറേ നാൾ അമ്മ അയല മീൻ വാങ്ങിയതേയില്ല. അയല എന്ന മീനിനെ ഞങ്ങൾ ഉപേക്ഷിച്ചതു പോലെയായി. മറ്റു മീനുകൾ ഫിറോസ് കൊണ്ടു വരും. അയല അച്ഛനു മാത്രമുള്ളതാണ്. അതിനുള്ള അവകാശം അച്ഛനു മാത്രം. ഇപ്പോൾ അച്ഛനില്ല അതു കൊണ്ട് അയലയുമില്ല. എന്നാൽ ഒരു നാൾ അമ്മ അയല വാങ്ങാൻ നിർബന്ധം പിടിച്ചു. അതിനു കാരണം ഇതായിരുന്നു. ഫിറോസ് കൊണ്ടു വന്ന മത്തി അമ്മ വീടിനു പിൻവശത്തിരുന്ന് വൃത്തിയാക്കുകയായിരുന്നു. അവിടേക്ക് ഒരു കാക്ക പറന്നിറങ്ങി. അമ്മയെ ചെരിഞ്ഞും തിരിഞ്ഞും നോക്കി ‘കാ കാ’ വിളിച്ചു. അമ്മ കത്തി വീശിയിട്ടും അതിനൊരു കൂസലുമില്ല. വൃത്തിയാക്കുന്നതിനിടയിൽ കളയാനായി വെച്ച മീനിന്റെ ഉൾഭാഗം അമ്മ കാക്കയുടെ നേർക്കെറിഞ്ഞു. കാക്ക അതിനു നേർക്ക് നോക്കിയത് പോലുമില്ല! അത്രയും പത്രാസോ എന്നാൽ ഇനി നിനക്കൊന്നുമില്ല എന്ന മട്ടിൽ അമ്മ ഇരുന്നു. അമ്മയിൽ നിന്നും കണ്ണെടുക്കാതെ കാക്കയും. ഒടുവിൽ കഷ്ടം തോന്നി അമ്മ വാലിന്റെ അറ്റം അല്പം നീളം കൂട്ടി മുറിച്ച് നീട്ടിയെറിഞ്ഞു. കാക്ക അതിനേയും അവഗണിച്ച് അമ്മയെ നോക്കി ‘കാ കാ’ വിളിച്ചു. കാക്കയെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം അമ്മ അകത്തേക്ക് കയറി പോയി. ഈ കാഴ്ച്ചയൊക്കെയും കണ്ട് പൂച്ച ഭാവത്തിൽ ഞാനിരിപ്പുണ്ടായിരുന്നു.<br />
‘എന്തൊരു അഹങ്കാരം പിടിച്ച കാക്കയാ’ ഞാൻ പറഞ്ഞു. എന്നാൽ അമ്മ എന്തോ വലിയ ആലോചനയിലായിരുന്നു. പിറ്റേന്ന് കൂവി കൊണ്ട് പോയ ഫിറോസിനെ വിളിച്ച് അമ്മ എന്തോ പറയുന്നത് ഞാൻ ജനലിലൂടെ കണ്ടു.<br />
<br />
അന്നേക്ക് അഞ്ചാം ദിവസം അമ്മ വാങ്ങിയത് അയലയായിരുന്നു. ഫിറോസ് ചിരിച്ചു കൊണ്ട് ത്രാസ്സിൽ ആ പച്ച മീൻ എടുത്ത് വെയ്ക്കുന്നത് ഞാൻ കണ്ടു. ഇതെന്തു പറ്റി? അത്ഭുതമാണല്ലോ. വാങ്ങണ്ട എന്നു വെച്ചതല്ലെ? മറന്നു തുടങ്ങിയ മീൻ വീണ്ടും വീട്ടിലേക്ക്. എന്നാൽ അതിലും വലിയ അത്ഭുതം പിന്നീട് സംഭവിച്ചു. വൃത്തിയാക്കുന്നതിനിടയിൽ എവിടെ നിന്നോ ആ കാക്ക പറന്നിറങ്ങി. അതു പ്രതീക്ഷിച്ചിരുന്ന പോലെ അമ്മ ഒരു ചെറിയ കഷ്ണം എറിഞ്ഞു കൊടുത്തു. കാക്ക അതും കൊത്തി ഒരൊറ്റ പറക്കൽ! ഞാൻ വായും പൊളിച്ച് ഇരുന്നു പോയി! അന്ന് അമ്മ ചിരിക്കുന്നത് കുറേ നാളുകൾക്ക് ശേഷം കണ്ടു. മീൻ വെട്ടിയെടുത്ത് വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചിരിക്കുമ്പോൾ എങ്ങനെയാണ് കണ്ണ് നിറയുക?<br />
<br />
പിന്നീട് പലതവണ അത് സംഭവിച്ചു. അമ്മ കാക്കയോട് സംസാരിക്കാൻ തുടങ്ങിയതും ഞാൻ ശ്രദ്ധിച്ചു. അയല കിട്ടാത്ത ദിവസം അമ്മ പറയും ‘ഇന്നില്ല...നാളെ നോക്കട്ടെ’ എന്ന്. അതു കേട്ട മട്ടിൽ തല ചെരിച്ചു നോക്കി എന്തോ ആലോചിക്കുന്ന മട്ടിൽ കാക്ക കുറച്ച് നേരമിരിക്കും എന്നിട്ട് എങ്ങോട്ടോ പറന്നു പോകും. അയല കിട്ടുന്ന ദിവസം, ‘ഇതാ മുഴുത്ത ഒന്ന്!’ എന്നും പറഞ്ഞാവും എറിഞ്ഞു കൊടുക്കുക. അമ്മയ്ക്ക് കാക്കയോടുള്ള സ്നേഹം അടിക്കടി കൂടി വന്നു. അമ്മയുടെ സന്തോഷം എന്റെ സന്തോഷം. ഞാൻ ഒന്നും പറയാൻ പോയില്ല.<br />
<br />
അച്ഛൻ പോയത് പോലെയാണ് അമ്മയും പോയത്. ആരുമറിയാതെ, ആരേയുമറിയിക്കാതെ. നെഞ്ചത്ത് കൈകൾ പിണച്ച് വെച്ച്, കണ്ണുകളടച്ച്, ഒരു ചെറിയ ചിരിയുമായി അമ്മ കിടന്നു. ഏതോ നല്ല സ്വപ്നം കണ്ട് കിടക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ. എന്റെ വിവാഹം അപ്പോഴേക്കും കഴിഞ്ഞിരുന്നത് കൊണ്ട് ഒറ്റയ്ക്കായി എന്ന തോന്നലെനിക്കുണ്ടായില്ല. അല്ലാത്തപക്ഷം മനസ്സിൽ കൂടി ഏതൊക്കെ ചിന്തകൾ ഓടുമായിരുന്നു എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.<br />
<br />
ആഴ്ച്ചകൾക്ക് ശേഷം ഞാൻ മീൻ വാങ്ങാൻ തുടങ്ങി. വാങ്ങിയത് ഒരു ചെറിയ സ്രാവായിരുന്നു. ഭാര്യ, വീടിന്റെ പിൻഭാഗത്തിരുന്നു അത് വെട്ടിയെടുക്കുമ്പോൾ ഞാനോർത്തു, വീടിന്റെ ഈ ഭാഗം എന്തൊക്കെ കാഴ്ച്ചകൾക്ക് സാക്ഷിയായിട്ടുണ്ടാവും? മൂകസാക്ഷിയായ ഈ ചുവരുകൾക്ക് തലമുറകളുടെ കഥകൾ പറയാനുണ്ടാവും. എന്തു കൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു. ഞാൻ പൊടുന്നനെ വയസ്സായി പോയോ എന്നു വരെ തോന്നി പോയി. ആ വയസ്സൻ ചിന്തകൾക്കിടയിലാണ് കാക്കകളുടെ ശബ്ദം വന്നു വീണത്. ഒന്നല്ല, രണ്ടു കാക്കകൾ! ഏതോ ഒരു ഉൾപ്രേരണ പോലെ അമ്മ പണ്ടു ചെയ്ത പോലെ ചെയ്യാൻ എനിക്ക് തോന്നി. സ്രാവിന്റെ ഒരു ചെറിയ കഷ്ണം കാക്കകളുടെ നേർക്ക് ഞാനെറിഞ്ഞു. ‘ഇയാൾക്കെന്താ വട്ടായോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. ഉറപ്പ്. ഞാൻ അങ്ങോട്ട് കണ്ണ് തിരിച്ചതേയില്ല. കാക്കകൾ പരസ്പരം നോക്കി. എന്നിട്ട് എന്നെ അമ്പരപ്പിച്ചു കൊണ്ട് മീൻ കഷ്ണം തൊടാതെ ഒറ്റ പറക്കൽ. ‘മതിയായല്ലോ?’ എന്ന മട്ടിൽ ഭാര്യ എന്നെ നോക്കിയിട്ടുണ്ടാവും. കാക്കകളോട് സഹാനുഭൂതി കാണിക്കാൻ പോയാൽ ഇങ്ങനെയിരിക്കും - അവൾ അങ്ങനേയും വിചാരിച്ചിട്ടുണ്ടാവും. ഉറപ്പ്. അന്നു രാത്രി എനിക്ക് ഉറങ്ങാനായില്ല. ചിരിച്ചും, ചിന്തിച്ചും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. ‘ഏയ്...അങ്ങനെ ആവാൻ വഴിയില്ല’. ‘വെറുതെ തോന്നിയതാവും‘ എന്നൊക്കെ ശബ്ദമില്ലാതെ പറഞ്ഞു ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചും, ന്യായീകരിച്ചും കഴിച്ചു.<br />
<br />
അങ്ങനെ കാത്തിരുന്നു കിട്ടിയ മൂന്ന് അയല മീനുകളാണ് വെള്ളം നിറച്ച ചട്ടിയിൽ കിടക്കുന്നത്! ഇന്ന്, ഇപ്പോൾ, ഇവിടെ വെച്ചറിയാം! മീൻ ഭാര്യക്ക് കൈമാറുമ്പോൾ എന്റെ ആകാംക്ഷയുടെ കയറ് ഇപ്പോൾ പൊട്ടും എന്ന നിലയിലായിരുന്നു. അവൾ ചട്ടിയും കത്തിയുമായി പിൻവശത്തേക്ക് പോയി. വാലില്ലാത്ത പൂച്ചയായി ഞാനും. മീൻ മുറിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ മീനിലല്ല. പറമ്പിലാണ്. എവിടെ? കാണുന്നില്ലല്ലോ. മൂന്നാമത്തെ മീനും മുറിക്കാൻ തുടങ്ങി. എന്റെ പ്രതീക്ഷകൾ അവസാനിക്കാറായി. എല്ലാം വെറും തോന്നലുകൾ. പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ. മീൻ കഷ്ണങ്ങളായി ചട്ടിയിൽ നിറഞ്ഞു തുടങ്ങി. അപ്പോൾ കേട്ടു, ’കാ..കാ!!‘ അതാ! രണ്ടുപേരുമുണ്ട്! പെട്ടെന്ന് രണ്ടു കഷ്ണങ്ങളെടുത്ത് ഞാൻ കാക്കകളുടെ നേർക്കെറിഞ്ഞു. അടുത്ത നിമിഷം, രണ്ട് കഷ്ണങ്ങളും കൊത്തിയെടുത്ത് രണ്ടുപേരും ഒറ്റ പറക്കൽ! ഭാര്യയുടെ നേർക്ക് നോക്കുക പോലും ചെയ്യാതെ ഞാൻ തിടുക്കത്തിൽ അകത്തേക്ക് നടന്നു. സത്യം പറയട്ടെ, അപ്പോഴെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.<br />
പക്ഷെ...ഞാൻ...കരയുകയായിരുന്നില്ല, ചിരിക്കുകയായിരുന്നു...<br />
പണ്ട്...അമ്മ ചിരിച്ചതു പോലെ...<br />
<br />
<br />
<br /></div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com2tag:blogger.com,1999:blog-5384745300600113026.post-11476332627046854682020-06-09T22:19:00.003+12:002020-12-10T00:06:22.963+13:00അ<div dir="ltr" style="text-align: left;" trbidi="on">
<br />
മഴ, പെയ്യാൻ മറന്നു പോയെന്നു തോന്നിച്ച ഒരു ദിവസം. പായല് പിടിച്ചു തുടങ്ങിയ പടികൾ കയറി ചെല്ലുമ്പോഴും, അകത്തെ മുറിയിലേക്ക് വീട്ടുകാർ അനുകമ്പയോടെ നയിക്കുമ്പോഴും, പറഞ്ഞു കേട്ടതൊക്കെയും വിശ്വസിക്കാതിരിക്കാൻ ഞാൻ മനപ്പൂർവ്വം ശ്രമിച്ചു കൊണ്ടേയിരുന്നു. അടുത്ത് കണ്ടപ്പോൾ ടീച്ചറിന്റെ കണ്ണിൽ നിന്നും അപരിചിതഭാവം പൊഴിഞ്ഞുപോകുന്നത് ഞാൻ കണ്ടതാണല്ലോ. വിളിച്ച് അടുത്തിരുത്തിയപ്പോൾ വീട്ടുകാരുടെ കണ്ണിൽ, തെളിഞ്ഞു തുടങ്ങിയ പ്രകാശവും ഞാൻ കണ്ടതാണല്ലോ.<br />
<br />
എന്റെ പേര് തെറ്റിച്ച് പറഞ്ഞത് ഒരു തവണ ഞാൻ തിരുത്തി. സൂക്ഷിച്ചു നോക്കിക്കൊണ്ട് ‘ങാ...ഓർക്കുന്നു...’ എന്നു പറഞ്ഞു തുടങ്ങിയ ടീച്ചർ ഏതോ ഒരു ക്ലാസ് റൂം ഓർമ്മ എന്നെ നായകനാക്കി പറഞ്ഞു. ആ കഥയിൽ നായകനോ വില്ലനോ എന്തിന് കാഴ്ച്ചക്കാരൻ പോലും അല്ല ഞാൻ എന്ന് പറയണമോ വേണ്ടയോ എന്ന് ഒരു നിമിഷം സംശയിച്ചു. പിന്നീട് തിരുത്തണ്ടാന്ന് തീരുമാനിച്ചു.<br />
<br />
അല്പനേരം കഴിഞ്ഞ് പേരെന്താണെന്ന് എന്നോട് വീണ്ടും ചോദിച്ചു. വീണ്ടും എന്നോടൊരു കഥ പറഞ്ഞു. ഇത്തവണ കഥാപാത്രങ്ങളും സന്ദർഭവും മാറി. ഞാൻ തിരുത്തിയതേയില്ല. വീട്ടുകാരുടെ കണ്ണിൽ കത്തിത്തുടങ്ങിയ പ്രകാശം പതിയെ മങ്ങി വരുന്നത് കണ്ടു.<br />
<br />
എന്റെ പദ്ധതികളുടെ ഭാഗമല്ലാതിരുന്നിട്ടും, ഞാൻ ചില കാര്യങ്ങൾ അങ്ങോട്ട് പറയാമെന്നു വിചാരിച്ചു. ടീച്ചർ ക്ലാസ്സിൽ സ്ഥിരമായി പറയാറുള്ള ഒരു സദ്ദുപദേശകഥ ഞാൻ എന്നാലാവും വിധം പറഞ്ഞു. പിന്നീട്, എല്ലാ വെള്ളിയാഴ്ച്ചകളിലേയും അവസാനത്തെ പീരിയഡിൽ സ്ഥിരമായി ഒരേ പാട്ടു തന്നെ പാടാറുള്ള സദാശിവനെ ആയിടെ കണ്ടതിനെ കുറിച്ച് പറഞ്ഞു. പക്ഷെ അതെന്നെ വലിയൊരു ശ്രമത്തിലേക്ക് വലിച്ചു കൊണ്ടു പോവുമെന്ന് എങ്ങനെ മുൻകൂട്ടി അറിയാനാണ്?<br />
‘ആരാണ്...സദാശിവൻ?’ ചുളുങ്ങിയ പുരികങ്ങളുമായി ദൂരേക്ക് നോക്കി ടീച്ചർ ഇരുന്നു.<br />
ഞാനെങ്ങനെ പറഞ്ഞു കൊടുക്കാനാണ്? അവന്റെ അന്നത്തെ രൂപവും, വികൃതികളുമൊക്കെ ആവും വിധം നർമ്മം ചേർത്ത് പറയാനൊരു ശ്രമം നടത്തി...പരാജയപ്പെട്ടു.<br />
<br />
ടീച്ചർ കൈ നീട്ടി എന്നെ തൊട്ടു. ഒരു രഹസ്യം പറയാനൊരുങ്ങും പോലെ എന്റെ നേർക്ക് കഴുത്തു നീട്ടി. ഞാൻ മുഖമടുപ്പിച്ചു. ടീച്ചർ പൂശിയിരുന്ന പൗഡറിന്റെ ഗന്ധം അപ്പോൾ അറിഞ്ഞു. പഴയ ഗന്ധം...പഴയ ഓർമ്മകളിലൂടെ വീശിയടിക്കുന്ന പഴയൊരു ഗന്ധം. ആ ഗന്ധത്തെ ഞാൻ ‘ബാല്യം’ എന്നു വിളിക്കട്ടെ...<br />
<br />
ടീച്ചർ എന്തോ ഒരു വലിയ കാര്യം പറയാൻ പോവുകയാണ്. ഞാൻ തൊട്ടടുത്ത നിമിഷം ആ പഴയ വിദ്യാർത്ഥിയായി. മുഴുവൻ ശ്രദ്ധയും കൂർപ്പിച്ചു വെച്ച് ഇരുന്നു.<br />
വീണ്ടും എന്റെ പേര് തെറ്റിച്ച് വിളിച്ചു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.<br />
‘അ...എന്ന അക്ഷരമില്ലെ?...അതെങ്ങനെയാ എഴുതേണ്ടത്?...നീ ഒന്ന്...പറഞ്ഞു തരാമോ?‘<br />
ആ ശബ്ദത്തിൽ ദയനീയതയാണോ, അപേക്ഷയാണോ ഉണ്ടായിരുന്നതെന്ന് എനിക്കറിഞ്ഞൂടാ.<br />
<br />
ചോദിച്ചു വാങ്ങിയ ഒരു കടലാസ്സിൽ, ആ ചുളുങ്ങിയ വിരലുകൾ പേനയോട് ചേർത്തുപിടിച്ച് ആദ്യാക്ഷരം എഴുതി...എഴുതിച്ചു. ആദ്യവിജയത്തിന്റെ ആഹ്ലാദം ടീച്ചറിന്റെ മുഖത്ത് തെളിയുന്നത് കണ്ടു.<br />
ടീച്ചർ എന്നെ ഒരിക്കൽ കൂടി ’മിടുക്കൻ‘ എന്നു വിളിച്ചു. പതിയെ തലയിൽ തലോടി. ആ തലോടലും ഒരു അനുഗ്രഹം ആയി എനിക്ക് തോന്നി. ടീച്ചർ എനിക്കിട്ട പേര് സ്വയം പറഞ്ഞ് ഞാൻ യാത്ര ചോദിച്ചു.<br />
<br />
പടിയിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ രണ്ടു കാര്യങ്ങൾ ഓർത്തു,<br />
വെച്ചു മാറിയ വേഷവും...കൈപിടിച്ചെഴുതിയ ആദ്യാക്ഷരവും...<br />
മഴ പെയ്തു തുടങ്ങിയിരുന്നു. എന്റെ മേൽ അക്ഷരങ്ങളാണ് പൊഴിഞ്ഞു വീഴുന്നതെന്ന് തോന്നി.<br />
<br />
<br />
<br />
<br />
<br /></div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-69681142268579425042020-06-09T09:21:00.005+12:002021-06-05T18:58:39.575+12:00നരനായിങ്ങനെ<div dir="ltr" style="text-align: left;" trbidi="on"><div dir="ltr" trbidi="on"><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">സുഹൃത്തായ നരനെ അന്വേഷിച്ചൊരു യാത്രയിലാണ് ഞാൻ. ഒരവസാനശ്രമം. തലയുയർത്തുന്ന ചിന്തകളിലെനിക്ക് വായിച്ചെടുക്കാം, ഈ യാത്ര പോലും വിധിയുടെ ഭാഗമാണെന്ന്. അല്ലെങ്കിൽ ഈ ജന്മം എന്തിന് ഞാൻ നരനെ കണ്ടുമുട്ടണം? എന്തിനെന്നെ ആത്മമിത്രമായി കണക്കാക്കണം? വാക്കുകളാൽ നരനെ വരച്ചിടാനൊരു ശ്രമം നടത്തിയാൽ നിങ്ങൾക്കൊരുപക്ഷെ ഞാനാരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. ചുമലോളം നീണ്ട ചുരുൾമുടിയും, തിളക്കമുള്ള കുസൃതിക്കണ്ണുകളുമുള്ള നരന്റെ ചിത്രം നിങ്ങളും മൂന്നാഴ്ച്ചകൾക്ക് മുൻപത്തെ ദിനപത്രങ്ങളിൽ കണ്ടിട്ടുണ്ടാവും. എന്റെ സുഹൃത്ത് ഒരു മന്ത്രിപുത്രനോ, പ്രമുഖന്റെ ബന്ധുവോ അല്ലാത്തത് കൊണ്ട്, ഉൾപേജുകളിലൊന്നിൽ ‘കാണാതായി’ എന്ന തലക്കെട്ടോടെ, ആ ചെറിയ വാർത്ത ഒതുങ്ങി കൂടി. അതും ഒന്നോ രണ്ടോ പത്രങ്ങളിൽ മാത്രം. അപ്രസക്തരായ സാധാരണക്കാർക്ക് സമൂഹത്തിൽ അത്രയേ പ്രാധാന്യമുള്ളൂ! ഒരേസമയം സമൂഹത്തിന്റെ ഭാഗമായിരിക്കുകയും അല്ലാതിരിക്കുകയും എന്ന വൈരുദ്ധ്യം അവർക്കുമാത്രം സ്വന്തം.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">എന്റെ ബസ്സ് തണുപ്പിലൂടെ കിതപ്പില്ലാതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. പുൽമേടുകളും, കുന്നുകളും കടന്ന് മുന്നോട്ട്. പെയ്ന്റിളകി തുടങ്ങിയ ജന്നൽക്കമ്പികളിൽ വിശ്രമിക്കുന്ന വിരലുകളെ പുറത്തെ തണുത്ത കാറ്റ് മരവിപ്പിച്ചു തുടങ്ങിയപ്പോൾ, വിറങ്ങലിച്ച വിരലുകൾ അടർത്തിയെടുത്ത് ഞാൻ മടക്കുള്ള പച്ചഷട്ടർ താഴ്ത്തിയിട്ടു. തണുത്ത കാറ്റ് മഴയുടെ വരവറിയിച്ചിരുന്നു. മഴ പെയ്യരുതെ എന്ന നിശ്ശബ്ദപ്രാർത്ഥന ഞാൻ നെഞ്ചോടു ചേർത്തു. നിയോഗങ്ങൾ ചിലപ്പോൾ യാദൃശ്ചികതയാവാം. ഞാൻ നിയോഗങ്ങളിൽ വിശ്വസിക്കുകയോ, അവിശ്വസിക്കുകയോ ചെയ്യുന്നില്ല. പെൻഡുലം കണക്കെ വിശ്വാസത്തിനും അവിശ്വാസത്തിനുമിടയിലുള്ള നിരന്തരസഞ്ചാരത്താൽ മനസ്സ് തളർന്നു തുടങ്ങിയിരിക്കുന്നു. എന്റേതു മാത്രമായ ചോദ്യങ്ങൾക്ക് പൂർണ്ണമായ ഉത്തരങ്ങളൊരിക്കലും കിട്ടില്ലെന്നെപ്പോഴൊ ഒരു തോന്നലുണ്ടായത് കൊണ്ടാവാമത്. ഒരു പരാജിതന്റെ തോന്നൽ. എല്ലാ വിശ്വാസങ്ങളുടേയും തെളിവുകൾ യാദൃശ്ചികതയുടെ മണ്ണിലാണ് മുളച്ചുയരുന്നതെന്ന് എന്നോ മനസ്സിലാക്കിയിരുന്നു. അതാണെന്നെ നിയോഗങ്ങളിൽ വിശ്വസിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത്. അല്ലെങ്കിൽ തന്നെ എന്തിന് സ്വന്തം തോന്നലുകളിൽ വിശ്വസിക്കണം? എന്തിനവിശ്വസിക്കണം? ഈ ‘എന്തിന്’ എന്ന ചോദ്യം കുഴപ്പം പിടിച്ചതാണ്. നരന്റെ ഇഷ്ടചോദ്യം. അത് അവൻ നിരന്തരം തന്നോടു തന്നേയും, മറ്റുള്ളവരോടും ചോദിച്ചു കൊണ്ടിരുന്നു. ചില ചോദ്യങ്ങൾ മതിലുകൾക്ക് സമമാണ്. അവനെ പൂർണ്ണമായും മനസ്സിലാക്കുന്നതിന് തടസ്സമായത് അവന്റെ ചോദ്യങ്ങൾ തന്നെ.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഒരലസഭാഷണത്തിനിടയിൽ വിചിത്രമായ തന്റെ ആഗ്രഹത്തെ കുറിച്ചവൻ പറഞ്ഞതോർക്കുന്നുണ്ട്.</div><div dir="ltr" trbidi="on">‘എനിക്കൊരു മരമാകണം സുഹൃത്തെ! കൈകൾ വിടർത്തിപ്പിടിച്ച്, മുടി വിടർത്തിയിട്ട് കാറ്റിലുലയുന്ന ഒരു വൻമരം!’</div><div dir="ltr" trbidi="on">വിചിത്രമായ ആ സംസാരവും ആഗ്രഹവും കേട്ട് കുറച്ച് നേരം അവനെ തന്നെ നോക്കിയിരുന്നു പോയി ഞാൻ. സത്യത്തിൽ അതൊരു നേരമ്പോക്കല്ലായിരുന്നു. അതുതന്നെയായിരുന്നു അവന്റെയാഗ്രഹം. ഇപ്പോൾ തോന്നുന്നുണ്ട്, അവന് അങ്ങനെ മാത്രമെ ആഗ്രഹിക്കാൻ കഴിയൂ എന്ന്. ഒരുപക്ഷെ അവന് മാത്രമെ അങ്ങനെ ആഗ്രഹിക്കാനാവൂ.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">പരുക്കൻ പ്രതലങ്ങളിലൂടെയായിരിക്കുന്നു ഇപ്പോൾ ബസ്സിന്റെ സഞ്ചാരം. ചിന്തകളെ മുറുക്കെ കെട്ടി വെയ്ക്കാനുള്ള കഴിവ് ഞാൻ സ്വായത്തമാക്കിയിരുന്നില്ല. എവിടെ വെച്ച്, എപ്പോഴാണ് നരനെ ആദ്യം കണ്ടുമുട്ടിയത്? ഒരുപാട് കാണാച്ചരടുകൾ ഒന്നിച്ചുമുറുകിയ ഒരപൂർവ്വമുഹൂർത്തത്തിലാവും. അതിനെ നിമിത്തം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? ഞാനാദ്യം കാണുമ്പോൾ, വഴിയാത്രക്കാർക്കിടയിൽ ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ട് എന്നേയും കടന്ന് പോവുകയായിരുന്നു അയാൾ. വനനശീകരണത്തേക്കുറിച്ച് ഒരു പുറത്തിലും, മറുപുറത്തിൽ ജലദൗർലഭ്യത്തേക്കുറിച്ചും വിശദീകരിക്കുന്ന ഒരു കുറിപ്പായിരുന്നു അത്. മൃതപ്രായയായ മണ്ണിന്റെ ദയനീയാവസ്ഥ വളരെ കുറച്ച് വാക്കുകളാൽ വരച്ചു കാട്ടുന്ന ഒരു കുറിപ്പ്. എനിക്കതേക്കുറിച്ച് വിശദമായി അറിയാൻ താത്പര്യമുണ്ടായി. നരൻ എന്നു സ്വയം പരിചയപ്പെടുത്തിയ അയാൾ, മൃദുവായ വാക്കുകൾ കൊണ്ട് കുറിപ്പിന്റെ ഉള്ളടക്കം വിശദമാക്കി തന്നു. വാക്കുകൾക്ക് നോവുണ്ടാവുമോ എന്ന മട്ടിലുള്ള പതിഞ്ഞ ശബ്ദം കേൾക്കാൻ എനിക്ക് പതിവിലുമധികം ശ്രദ്ധ ചെലുത്തേണ്ടി വന്നു. ഇയാൾ ഏതു സംഘടനയിൽപ്പെട്ടയാളാണ്? ഏതു കാര്യപരിപാടിയുടെ ഭാഗമായാണ് ഈ കുറിപ്പ് വിതരണം? ഞാനത് നേരിട്ട് ചോദിച്ചു. എന്നാലയാളുടെ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. ബോധവത്ക്കരണത്തിനായി സ്വന്തം പോക്കറ്റിൽ നിന്നു പണം ചിലവാക്കി കുറിപ്പ് അച്ചടിച്ച് വിതരണം ചെയ്യുകയാണയാൾ! ഭ്രാന്ത്! അല്ലാതെന്ത്? എന്നാൽ സംസാരം നീണ്ടപ്പോൾ, ഭ്രാന്ത് അയാൾക്കല്ലെന്നും, ചോദ്യങ്ങൾ സ്വയം ചോദിക്കാതിരിക്കുന്ന എനിക്കാണെന്നും തോന്നി. ഞാനെന്റെ ഭ്രാന്ത് മറച്ച് പിടിച്ചിരിക്കുന്നു എന്നേയുള്ളൂ! ശരിക്കും ആരാണിയാൾ? എന്താണിയാളുടെ ഉദ്ദേശ്യം? ഒരുപാട് ചോദ്യങ്ങളുമായി ഞാൻ നിന്നു.</div><div dir="ltr" trbidi="on"><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">‘എന്തു കൊണ്ട് നമുക്ക്...കുറച്ച് നേരം മാറിയിരുന്ന് സ്വസ്ഥമായി സംസാരിച്ചു കൂടാ?’</div><div dir="ltr" trbidi="on">ചുറ്റുമതിലുകളില്ലാത്തൊരു ക്ഷേത്രമൈതാനത്തിലേക്കാണ് ഞങ്ങൾ പോയത്. അവിടെ തല നിറയെ, കലപില കൂട്ടുന്ന ഇലകളുമായി, പക്ഷികളോട് സല്ലപിച്ചു നില്ക്കുന്ന വലിയ ഒരരയാലുണ്ട്. ഏതോ ഒരു സഹൃദയൻ എന്നോ പണി കഴിപ്പിച്ച ആ അരയാൽത്തറയിലിരുന്ന് ഞങ്ങൾ സംസാരിച്ചു. ചെറുതായി നര തെളിഞ്ഞു തുടങ്ങിയ താടിരോമങ്ങൾ, നെറ്റിയിൽ വീണു കിടക്കുന്ന എണ്ണമയമുള്ള ചുരുണ്ടമുടിയിഴകൾ, വെളുത്ത നേർത്ത ഷർട്ട്...ഇതൊക്കെയും ശ്രദ്ധിച്ചതപ്പോഴാണ്. അയാൾ അടുത്തുള്ള ഒരു ട്യൂട്ടോറിയലിൽ പഠിപ്പിക്കുന്നു. ചില വീടുകളിലും പോയി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇടയിൽ കിട്ടുന്ന രണ്ട് മൂന്ന് ദിവസങ്ങൾ യാത്രകൾക്കായി ചിലവാക്കുന്നു. എവിടേക്കാണ് യാത്രകൾ? ചോദിച്ചില്ല. അയാൾ പറയട്ടെ. എല്ലാം ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ. അതാണെന്റെ നയം.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">കാടുകൾ, കാവുകൾ, കായലുകൾ, നദികൾ, കുന്നുകൾ, നീരുറവകൾ...ഓരോന്നോരോന്നായി ഉത്തരങ്ങളായി വന്നു. എന്നെ പോലുള്ള ഒരു സാധാരണക്കാരന് ഒട്ടും താത്പര്യമില്ലാത്ത ഒരു കൂട്ടം കാര്യങ്ങൾ. സംശയം തോന്നി, ഇയാളിതെന്തിനുള്ള പുറപ്പാടാണ്? നരന്റെ യാത്ര പിറകിലേക്കാണ്. മനുഷ്യജീവിതത്തിനു ചില ഉദ്ദേശ്യങ്ങളുണ്ടെന്ന് ഞാൻ മനസ്സിലാക്കി വെച്ചിട്ടുണ്ടായിരുന്നു. വിവാഹം കഴിക്കണം, കുട്ടികളുണ്ടാവണം, വീട്, വാഹനം, കുട്ടികളുടെ പഠിപ്പ്... ഉദ്ദേശ്യങ്ങളുടെ നിര അവസാനിക്കുന്നില്ല. ഉദ്ദേശ്യങ്ങൾ ആഗ്രഹങ്ങളുടെ പര്യായമാണ്. ആഗ്രഹങ്ങൾക്ക് അവധി കൊടുക്കാതെ ജീവിക്കണം. ജീവിതം, അവസാനമില്ലാത്ത ചേർത്തുവെയ്ക്കലുകളും, നിരന്തരം വിജയിക്കാനുള്ള വെമ്പലുമാണെന്ന് ആരോ എന്നെ പഠിപ്പിച്ചിരുന്നു. എന്നോ ഞാനറിയാതെ പഠിച്ചു പോയിരുന്നു. എന്നാൽ നരന്റെ കാഴ്ച്ചപ്പാടുകൾ തികച്ചും വ്യത്യസ്തമാണെന്ന് അന്നു ഞാൻ മനസ്സിലാക്കി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">‘ഇയാൾക്കെന്താ നല്ല സുഖമില്ലെ?’ </div><div dir="ltr" trbidi="on">യൂണിഫോം ധരിച്ച, അക്ഷമനായ ഒരു ചെറുപ്പക്കാരന്റേതാണ് ചോദ്യം. അയാളത് ചോദിക്കുമ്പോൾ നരൻ എന്റെ സമീപമില്ലായിരുന്നു. നരൻ അപ്രത്യക്ഷനായിരുന്നു. എന്റെ കൈവശം നരന്റേതെന്നു പറയാൻ നനഞ്ഞ മണ്ണ് പുരണ്ട ഒരു ജോഡി ചെരുപ്പുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സംഭവം നടന്നത് ഏകദേശം മൂന്ന് ആഴ്ച്ചകൾക്ക് മുൻപാണ്. ഇന്നാലോചിക്കുമ്പോൾ എല്ലാം നരന്റെ രഹസ്യപദ്ധതിയുടെ ഭാഗമായിരുന്നോ എന്നു കൂടി സംശയമുണ്ട്. </div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഒരു ശനിയാഴ്ച്ച ദിവസം. എന്നോട് ‘ഒരത്ഭുതം കാണാൻ വരുന്നോ?’ എന്നു ചോദിച്ചാണ് പ്രലോഭിപ്പിച്ചത്. ആ ചോദ്യത്തിൽ ഞാൻ വീഴുകയും ഞങ്ങളൊന്നിച്ച് ദ്വീപിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. വടക്കൻ കേരളത്തിൽ കുറച്ചുള്ളിലായിട്ടാണാ സ്ഥലം. അവിടേക്ക് ചെന്നെത്തുക തന്നെ ശ്രമകരം. മാത്രമല്ല സാഹസികവും. ദ്വീപിലേക്ക് ഒരു ചെറിയ ബോട്ടുണ്ട്. ചെന്നിറങ്ങിയപ്പോൾ തന്നെ വലിയ മുളകൾ വളഞ്ഞു നിന്ന് കമാനമൊരുക്കിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പ്രകൃതി തന്റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നിടം. വനം - അതെനിക്ക് അന്നുവരെ ഒരു സങ്കല്പം മാത്രമായിരുന്നു. പുസ്തകങ്ങളിൽ കണ്ട ചില ചിത്രങ്ങളിൽ മാത്രമൊതുങ്ങി നിന്നിരുന്നു എന്റെ വനസങ്കല്പ്പം. അവിടെ വെച്ച് ഒരു വൻവൃക്ഷത്തെ ആലിംഗനം ചെയ്തു കൊണ്ടവൻ ഇങ്ങനെ ഉപദേശിച്ചു,</div><div dir="ltr" trbidi="on">‘വൃക്ഷങ്ങൾ ഇടതൂർന്ന് വളർന്ന് നില്ക്കുന്ന ഈ ഭൂമിയെ കാടെന്നോ, വനമെന്നോ വിളിക്കുന്നതിനേക്കാൾ എത്രയോ മനോഹരമാണ് ആരണ്യം എന്ന് വിളിക്കുന്നത്! ആ വാക്കിന് തന്നെ ഒരു പച്ചപ്പും, തണുപ്പും ഒരു രഹസ്യസ്വഭാവവുമുണ്ട്. ഇല്ലെ? ആര്യണമെന്നത് തന്നെയാണ് ശരിയായ പേര്. ചിലതിന് ചില പേരുകളാണ് ഏറ്റവും യോജിക്കുക എന്ന് തോന്നിയിട്ടില്ലെ? ഈ വൃക്ഷജീവസമൂഹത്തിന് ഏറ്റവും യോജിച്ച പേര് ആരണ്യം തന്നെ!‘</div><div dir="ltr" trbidi="on">അവൻ വാക്കുകളിൽ നിന്ന് വാക്കുകളിലേക്ക് അതിവേഗം സഞ്ചരിച്ചു കൊണ്ടിരുന്നു. എനിക്ക് അവൻ പറയുന്നത് പലതും രണ്ട് മൂന്ന് വട്ടം രസം പിടിച്ച് ആലോചിക്കണമെന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ നടപ്പിന് വേഗം കൂടുകയും, അതുവരെ കാണാത്ത വനഭംഗികളിലേക്ക് എന്റെ കാഴ്ച്ച ആവേശത്തോടെ തിരെഞ്ഞു ചെന്നതും അതിനു വിഘാതമായി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തവണ്ണം ഞാൻ ചുറ്റിലും നോക്കി നടന്നു. തലേ ദിവസം പെയ്ത മഴ കുടിച്ച് ഈർപ്പം നിറഞ്ഞ, മണ്ണിലും മരങ്ങളിലും കണ്ണുകൾ ഓടി നടന്നു. പായൽ പുരണ്ട പാറക്കല്ലുകൾ, പ്രാണികൾ കുടയാക്കിയ ചെറുകൂണുകൾ, ഇളകുന്ന നൂല് പോലെ കറുത്ത ഉറുമ്പുകളുടെ സഞ്ചാരം, പാറക്കല്ലുകളുടെ വിടവുകളിലൊളിക്കുന്ന ഉരഗങ്ങൾ, നൂൽപ്പാവകളുടെ ചലനമനുകരിക്കുന്ന ചിത്രശലഭങ്ങൾ...</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">അത്രയും പച്ചപ്പ് ആദ്യമായി കാണുകയായിരുന്നു ഞാൻ. പച്ച നിറത്തിനെത്ര വകഭേദങ്ങളുണ്ടെന്ന് അന്നാദ്യമായറിഞ്ഞു. മണ്ണിലുറച്ച് പോയ ഭീമൻ വില്ലുകൾ പോലെ മുളകൾ വളഞ്ഞു നില്ക്കുന്നു. അവ കാറ്റിലുരസി വന്യമായൊരു ശബ്ദം നിർത്താതെ കേൾപ്പിക്കുന്നു. ചെറിയ മഴക്കാറുള്ളത് ഞാൻ ശ്രദ്ധിച്ചു. മഴ പെയ്യുമോ? ആധി മുഴുക്കെയുമതായിരുന്നു. ഞാനത് നരനോട് പങ്കുവെച്ചു. </div><div dir="ltr" trbidi="on">‘മഴയോ? ഓരോ മഴത്തുള്ളിയും ഒരു സമ്മാനമല്ലേ? ഭൂമിക്ക് ആകാശത്തിന്റെ സമ്മാനപ്പൊതികൾ!’ </div><div dir="ltr" trbidi="on">ഒരു നിമിഷം അവൻ നിഷ്ക്കളങ്കനായ ഒരു കവിയായതു പോലെനിക്ക് തോന്നി.</div><div dir="ltr" trbidi="on">‘ദാ! ഇതാണ് ഞാൻ പറഞ്ഞയിടം!’</div><div dir="ltr" trbidi="on">അത്യാഹ്ലാദത്തോടെ അവൻ വിളിച്ചു പറഞ്ഞു. ഒരു വളവ് തിരിഞ്ഞ ഞങ്ങളുടെ മുന്നിൽ പളുങ്കുവെള്ളം നിറഞ്ഞ ഒരരുവി പ്രത്യക്ഷമായി. മുളങ്കൂട്ടങ്ങളും, അരുവിയും, ചെറുകുരുവികളും ചേർന്നൊരുക്കുന്ന സംഗീതമേളം! കവിയാകാതെ പോയതിൽ സ്വയം പഴിച്ചു. ചിന്തകളെ തടസ്സപ്പെടുത്തി കൊണ്ട് അവനെന്റെ കൈ പിടിച്ചുവലിച്ച് അരുവിയിലേക്കിറങ്ങി. അപ്പോഴാണ് അരുവിയുടെ മറ്റൊരു മുഖം അറിഞ്ഞത്. വഴുക്കലുള്ള പാറകളുടെ മുകളിൽ കൂടിയാണതിന്റെ ചിരി പൊഴിച്ചു കൊണ്ടുള്ള ഒഴുക്ക്. ഒരു നിമിഷം എന്റെ വിവേകബുദ്ധി ഭാവനകളെ മറച്ചു. ഒന്നു കാൽ വഴുക്കിയാൽ? തല തല്ലി വീണാൽ? ഒഴുക്കിൽ പെട്ടു പോയാൽ? മലവെള്ളം വന്നു തുടങ്ങിയാൽ നിമിഷങ്ങൾക്കകം ഒഴുക്കിന്റെ ശക്തി പത്തിരട്ടിയായി മാറും എന്നും മറ്റും കേട്ടറിഞ്ഞിട്ടുണ്ട്. വരുന്ന വഴിക്ക് ഒരു ഗാർഡ്, വെള്ളത്തിൽ അധികദൂരം പോകരുത് എന്ന് മുന്നറിയിപ്പ് തന്നതുമാണ്. വെറുതെ എന്തിന്...? അപ്പോൾ ഞാൻ കണ്ടു, നരൻ ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷിക്കുന്നത്. അരുവിയിലെ തണുത്ത വെള്ളം മുകളിലേക്ക് തെറിപ്പിച്ചും, പായൽ പുരളാത്ത കല്ലുകളെടുത്ത് അകലേക്കെറിഞ്ഞും. അരുവിയിലേക്ക് തല നീട്ടി നിന്ന ഒരു മരക്കൊമ്പിൽ അവൻ ജൂബ അഴിച്ച് തൂക്കിയിട്ടു. എന്നോട് ഒരു പാറപ്പുറത്തിരുന്നുകൊള്ളാൻ പറഞ്ഞ് അവൻ വെള്ളത്തിനു നടുവിലേക്ക് നടന്നു. അവിടെ, മിനുസമേറിയ പാറക്കല്ലുകളിൽ തട്ടി വരുന്ന ഒഴുക്കിൽ കൈകൾ വിടർത്തി വെച്ച് അവൻ മലർന്നു കിടന്നു. കണ്ണുകളടച്ച് ഏതോ സംഗീതമാസ്വദിക്കുന്ന മുഖഭാവത്തോടെ! അവൻ പാറക്കല്ലിൽ തല ചായ്ക്കേണ്ട താമസം, മുഖം മറച്ചു കൊണ്ട് വെള്ളം ഒഴുകി താഴേക്ക് പോയി. അവന്റെ നീണ്ട മുടിയിഴകൾ വെള്ളത്തിന്റെ ഒഴുക്കിനൊപ്പമൊഴുകി മുഖം മറച്ചു. എത്ര നേരം അങ്ങനെ കിടന്നു കാണും? അവൻ സ്വർഗ്ഗീയസുഖമാസ്വദിക്കുന്നതും നോക്കി ഞാൻ പാറപ്പുറത്തിരുന്നു. അല്പനേരം കഴിഞ്ഞ് നോക്കുമ്പോൾ, മുകളിൽ മേഘമുഖങ്ങൾ കറുത്തിരുണ്ട് വരുന്നത് കണ്ടു. മഴ പെയ്യുമെന്നുറപ്പാണ്. </div><div dir="ltr" trbidi="on">‘വാ, കേറി വാ! ഇന്നിത്രേം മതി. നമുക്ക് തിരിച്ചുപോവാം. മഴ തുടങ്ങിയാൽ തിരിച്ച്പോക്ക് നടക്കില്ല’. ഞാനുച്ചത്തിൽ വിളിച്ചു പറഞ്ഞു.</div><div dir="ltr" trbidi="on">‘തിരിച്ചു പോക്കോ? എന്തു തിരിച്ചു പോക്ക്?!’ അങ്ങനെ പറഞ്ഞ് എന്നെ ഒന്നമ്പരപ്പിച്ച ശേഷം അവൻ എഴുന്നേറ്റു വന്നു. </div><div dir="ltr" trbidi="on">‘ഇതാണ് സ്വർഗ്ഗം!’</div><div dir="ltr" trbidi="on">നീളൻ മുടിയിഴകളിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന ജലകണങ്ങളുമായ് അവൻ കയറി വരുന്നത് കണ്ടപ്പോൾ, പണ്ടെങ്ങോ വായിച്ചു മറന്ന ചരിത്രപുസ്തകത്തിന്റെ താളുകളിൽ കണ്ട ആദിമമനുഷ്യന്റെ ഛായ അവനുണ്ടെന്ന് ഒരു നിമിഷം തോന്നി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on"><div dir="ltr" trbidi="on">അല്പനേരം കഴിഞ്ഞു ഞങ്ങൾ നടപ്പു തുടർന്നു. കുറച്ച് കൂടി നടന്നാൽ ഒരു കുന്ന് കാണിച്ചു തരാമെന്നവൻ വാക്കു പറഞ്ഞു. </div><div dir="ltr" trbidi="on">‘നരനിവിടെ മുൻപ് വന്നിട്ടുണ്ടോ?’</div><div dir="ltr" trbidi="on">‘പലവട്ടം!’</div><div dir="ltr" trbidi="on">അല്പദൂരം നടന്നു കഴിഞ്ഞപ്പോൾ, കരുതിവെച്ചിരുന്ന ഒരു കാര്യം പറയാൻ ഞാൻ തയ്യാറെടുത്തു.</div><div dir="ltr" trbidi="on">‘ഒരു ചെറിയ വിശേഷമുണ്ട്. എന്റെ വിവാഹം നിശ്ചയിച്ചു’ ഞാനാവേശത്തോടെ പറഞ്ഞു. നരൻ ചോദിക്കുന്നതിനു മുൻപ് തന്നെ പെൺകുട്ടിയെ കുറിച്ചുള്ള കാര്യങ്ങളും ഞാൻ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് ഞാനൊരു ചോദ്യവും ചോദിച്ചു.</div><div dir="ltr" trbidi="on">‘ഇങ്ങനെ നടന്നാലോ? ഒരു കല്ല്യാണമൊക്കെ വേണ്ടെ?’</div><div dir="ltr" trbidi="on">ഒരു ചിരിയോടെ അവനൊരു ചോദ്യമെന്റെ മുന്നിലേക്കിട്ടു.</div><div dir="ltr" trbidi="on">‘ഏറ്റവും വലിയ തമാശ എന്താണെന്നറിയോ?’</div><div dir="ltr" trbidi="on">അവനെന്തോ കുസൃതി പറയാൻ പോവുകയാണെന്ന് മനസ്സിലായി.</div><div dir="ltr" trbidi="on">‘ജനിച്ചതെന്തിന്...ജീവിക്കുന്നതെന്തിന്...ഇതൊന്നുമറിഞ്ഞു കൂടെങ്കിലും നമ്മൾ നമ്മളെ പോലുള്ളവരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു!!’</div><div dir="ltr" trbidi="on">എനിക്കതൊരു തമാശയായി തോന്നിയില്ല. അനാഥനായ നരന്റെ വിചാരങ്ങൾ എന്തൊക്കെയെന്ന് എനിക്ക് സങ്കല്പ്പിക്കാവുന്നതിലുമപ്പുറമാവണം. അവൻ പറഞ്ഞതിനെക്കുറിച്ചു തന്നെ ആലോചിച്ചു കൊണ്ട് നിശ്ശബ്ദനായി അവനോടൊപ്പം ഞാൻ നടന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">മുന്നിലേക്ക് നടക്കും തോറും വഴി ചെറുതായി വന്നു. അതൊരു ഒറ്റയടി പാതയായി മാറിയതു പോലുമറിഞ്ഞില്ല. ഇരുവശത്തും ഉയർന്നു നിൽക്കുന്ന വന്മരങ്ങൾ. അല്പദൂരം കഴിഞ്ഞപ്പോൾ വഴിയറിയാതെ പാത പകച്ചു നില്ക്കുന്നതു കണ്ടു.</div><div dir="ltr" trbidi="on">‘ഇനിയങ്ങോട്ട് വഴിയുണ്ടെന്നു തോന്നുന്നില്ല. നമുക്ക് തിരിച്ച് പോയാലോ? ഇവിടെയൊന്നും ആരെയും കാണുന്നില്ലല്ലോ’</div><div dir="ltr" trbidi="on">‘എന്താ പേടിയുണ്ടോ?’</div><div dir="ltr" trbidi="on">‘ഏയ്...പേടിയില്ല പക്ഷെ...ഇനിയും ഉള്ളിലേക്ക് പോയാൽ വല്ല പാമ്പോ മറ്റോ...’</div><div dir="ltr" trbidi="on">‘എങ്കിലൊരു കാര്യം ചെയ്യാം. ഞാനുള്ളിൽ പോയി നോക്കിയിട്ട് വരാം. ഇതുവരെ വന്നതല്ലെ? ഇനിയെപ്പോഴാ ഇങ്ങനെ ഒരു വരവ്...’</div><div dir="ltr" trbidi="on">‘ങാ...ഒറ്റയ്ക്ക് പൊയ്ക്കോ...അതാ നല്ലത്...ഞാനില്ല’ അതും പറഞ്ഞ് ഞാൻ അടുത്ത് കണ്ട മരത്തിനു താഴെ, തമ്മിൽ പിണഞ്ഞ് ഭൂമിക്കടിയിലേക്ക് പോയ വലിയ വേരുകൾക്ക് പുറത്തിരുന്നു.</div><div dir="ltr" trbidi="on">എന്റെ തളർച്ചയെ കളിയാക്കും മട്ടിൽ ഒരു ചിരിയെറിഞ്ഞു തന്ന് നരൻ പാത വിട്ട് ഉള്ളിലേക്ക് നടന്നു. തളർന്ന ഇമകൾക്കിടയിലൂടെ ഞാൻ കണ്ടു, നരൻ എന്റെ നേർക്ക് കൈ വീശി കൊണ്ട് അകന്നു പോകുന്നത്. പാതയിൽ നിന്നും മാറി, അരയൊപ്പം പൊക്കത്തിൽ വളർന്നു നില്ക്കുന്ന ചെടികൾക്കിടയിലൂടെ, മഞ്ഞമുളകൾക്കിടയിലൂടെ നടന്ന്, അവൻ പച്ചപ്പിനുള്ളിൽ അപ്രത്യക്ഷനായി. ഞാൻ മരത്തിലേക്ക് തലചായ്ച്ച് കണ്ണടച്ചു. ഒരു ചെറുമയക്കമെനിക്കാവശ്യമായിരുന്നു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">മുഖത്ത് തണുത്ത് വെള്ളം വീണുചിതറുമ്പോഴാണുണർന്നത്. കുറച്ചധികനേരം ഉറങ്ങി പോയിരിക്കുന്നു! മഴ തുടങ്ങിയിരിക്കുന്നു. ഓ, മഴയല്ല, മഴത്തുള്ളികളല്ല, സമ്മാനപ്പൊതികൾ! നരന്റെ വാക്കുകളോർത്തു. എവിടെ നരൻ? എഴുന്നേറ്റ് ചെന്ന് രണ്ടുമൂന്ന് വട്ടം അവന്റെ പേരുറക്കെ വിളിച്ചു. മുളങ്കാടുകളിൽ നിന്ന് സംഗീതമല്ലയിപ്പോൾ ഒഴുകുന്നത്. അപശബ്ദങ്ങളാണ്. പരിഹാസശബ്ദങ്ങൾ. മഴ ശക്തി പ്രകടിപ്പിച്ചു തുടങ്ങി. എന്താണ് ചെയ്യേണ്ടത്? ആരെയാണ് സഹായത്തിനു വിളിക്കേണ്ടത്? ചിലപ്പോൾ അവൻ ഏതെങ്കിലും കുഴിയിലോ മറ്റൊ വീണു കിടക്കുകയാണെങ്കിലോ? അതോ വല്ല പാമ്പും...?. ഉള്ളിൽ ഭയത്തിന്റെ വള്ളികൾ വളരുന്നതറിഞ്ഞു. ഉറക്കെ വിളിച്ചു കൊണ്ട് അവൻ പോയ ദിശയിലേക്ക് ഓടി. മറ തീർത്തു നിന്ന വൻമരങ്ങളോട് അവനെ കണ്ടോ എന്നുച്ചത്തിൽ വിളിച്ചു ചോദിച്ചു. ഇടതൂർന്ന് നില്ക്കുന്ന ചെടികൾക്കിടയിലൂടെ എനിക്ക് ഓടാൻ കഴിയുമായിരുന്നില്ല. എന്റെ നിലവിളികൾ കാട്ടിനുള്ളിലെവിടെയോ തട്ടി ചിതറി പോയിട്ടുണ്ടാവും. മഴയും, മുളകളും എന്റെ ശബ്ദത്തെ മറുശബ്ദം കൊണ്ട് തോല്പിക്കുകയാണെന്ന് തോന്നി. ഇനിയും ഉള്ളിലേക്ക് കയറിയാൽ ചിലപ്പോൾ വഴിതെറ്റി പോകാൻ സാധ്യതയുണ്ട്. വിവേകം പിൻതിരിഞ്ഞ് നടക്കാൻ പ്രേരിപ്പിച്ചു. വഴിയിലേക്ക് എത്തിയ ശേഷം ഞാൻ സർവ്വശക്തിയുമുപയോഗിച്ച് ഓടി. ഒരു ഗാർഡിനെ കണ്ട് വിവരം പറയണം. അവരുടെ സഹായം എന്റെ സുഹൃത്തിനാവശ്യമുണ്ട്. അവനെന്തോ സംഭവിച്ചിട്ടുണ്ട്. ഇതു പോലുള്ള സന്ദർഭങ്ങളിൽ എന്തു കൊണ്ട് പ്രതീക്ഷകളെക്കാൾ, ദുർവിചാരങ്ങൾ കൂടുതലായി വരുന്നു? എന്തോ ഒരു വലിയ അപകടം നടന്നിരിക്കുന്നു എന്ന തോന്നലുണ്ടായി.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">‘ഓരോ മാരണങ്ങള്...’</div><div dir="ltr" trbidi="on">ഗാർഡിനെ അറിയിച്ചപ്പോൾ അയാളുടെ ആദ്യ പ്രതികരണമതായിരുന്നു. </div><div dir="ltr" trbidi="on">അയാൾ വിസിലടിച്ച് കുറച്ച് കഴിഞ്ഞപ്പോൾ യൂണിഫോമിട്ട രണ്ടു പേർ കൂടി വന്നു. അതിലൊരാൾ അല്പം പ്രായമുള്ള മനുഷ്യനായിരുന്നു. അവരുടെ കയ്യിൽ മുള വടിയും, അരയിലെ ബെൽറ്റിൽ കത്തിയുമുണ്ട്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">‘എവിടെ വെച്ച്? എത്ര നേരം മുൻപ്?’</div><div dir="ltr" trbidi="on">ഞാൻ ഇടം കാണിച്ചു തരാമെന്നു പറഞ്ഞു ഓടി. പിന്നാലെ അവരും. </div><div dir="ltr" trbidi="on">‘എത്ര നേരം മുൻപ്?’ ആ ചോദ്യത്തിനു കൃത്യമായ ഒരുത്തരം എന്റെ പക്കലില്ലായിരുന്നു. ഏകദേശം അരമുക്കാൽ മണിക്കൂർ മുൻപ്... അത്രയെ ഉണ്ടാവൂ. വഴിവിട്ട് കാട്ടിനുള്ളിലേക്കാണ് നരൻ പോയത് എന്നു പറഞ്ഞപ്പോൾ മൂവരും എന്നെ ഒരത്ഭുത ജീവിയെ ആദ്യമായി കാണുന്ന രീതിയിൽ നോക്കി..</div><div dir="ltr" trbidi="on">അവർ തമ്മിൽ എന്തോ ഒരു നിമിഷം തമ്മിൽ പറഞ്ഞ ശേഷം, ‘നിങ്ങളിവിടെ തന്നെ നില്ക്കണം’ എന്നു കാർക്കശ്യം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞ് ഞാൻ ചൂണ്ടിക്കാട്ടിയ വഴിയെ പോയി. മഴയിൽ അപ്പോഴേക്കും ഞങ്ങളെല്ലാവരും നന്നായി നനഞ്ഞു കുതിർന്നിരുന്നു. നനഞ്ഞ വസ്ത്രങ്ങൾക്കുള്ളിലിരുന്ന് ഞാൻ ചെറുതായി വിറയ്ക്കാനാരംഭിച്ചു. നിമിഷങ്ങൾ വർഷങ്ങളായി. മഴ അവസാനിച്ചു. പച്ചിലകൾക്കിടയിൽ ഒരനക്കം. പച്ചപ്പിനുള്ളിൽ നിന്നും അവർ വന്നു. മൂന്നു പേർ. എവിടെ നാലാമൻ? എന്റെ നരൻ...</div><div dir="ltr" trbidi="on">‘ഈ ചെരിപ്പ് അയാളുടേതാണോ?’ അതു പറഞ്ഞ് അവരിലൊരാൾ ഒരു ജോഡി ചെരുപ്പുകൾ എന്റെ നേരെ നീട്ടി.</div><div dir="ltr" trbidi="on">‘ഇത് നരന്റേതാണ്! അവനെവിടെ? അവനെന്തു പറ്റി?’</div><div dir="ltr" trbidi="on">‘അയാൾക്ക് എന്തു പറ്റിയെന്ന് ഞങ്ങൾക്കറിയില്ല...പക്ഷെ അയാൾ കാട്ടിനുള്ളിലേക്ക് പോയിട്ടുണ്ട്...ഒരു മരച്ചോട്ടിൽ ചെരിപ്പ് രണ്ടും അഴിച്ച് വെച്ചിട്ടാ പോയത്...’</div><div dir="ltr" trbidi="on">‘ഈ മഴയത്ത് ഉൾക്കാട്ടിൽ അധികം പോകാനും കഴിയില്ല...നേരമിരുട്ടാറായി...ഫയർ ഫോഴ്സിനെ വിളിച്ചാലും നാളയെ അന്വേഷിക്കാൻ പറ്റൂ...’</div><div dir="ltr" trbidi="on">‘ഒന്നുകിൽ അയാൾ തിരിച്ചു വരുമെന്നു വിശ്വസിക്കാം...അല്ലെങ്കിൽ...എന്തു പറയാനാണ്? ...കാട്ടാനകളും വിഷപ്പാമ്പുകളുമൊക്കെയുള്ളയിടമാണ്...’</div><div dir="ltr" trbidi="on">‘ഇയാൾക്കെന്താ നല്ല സുഖമില്ലെ?’ കൂട്ടത്തിലെ ചെറുപ്പക്കാരൻ എന്നോട് അമർഷത്തോടെ ചോദിച്ചു.</div><div dir="ltr" trbidi="on">‘ആരെങ്കിലും ഈ കാട്ടിൽ കയറി പോവുമോ? അതും ഈ സമയത്ത്?’</div><div dir="ltr" trbidi="on">പോകും. നരൻ എന്ന എന്റെ സുഹൃത്ത് പോകും. നരൻ മാത്രം... എനിക്കങ്ങനെ പറയണമെന്നുണ്ടായിരുന്നു...</div><div dir="ltr" trbidi="on">‘ഇനി... അയാൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കണ്ട...’ മര്യാദയുടെ സ്വരത്തിൽ അവരിലൊരാൾ എന്നോട് പറഞ്ഞു.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ബസ് ദ്വീപിനടുത്തെത്താറായി. ഇനി ഏറിയാൽ ഒരു പതിനഞ്ച് മിനിട്ട് കൂടി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ, ദ്വീപിൽ കാണാതായ ചെറുപ്പക്കാരനെ കുറിച്ചുള്ള അന്വേഷണം - ആ വാർത്ത പത്രങ്ങളിലുണ്ടായിരുന്നു. മറ്റു വാർത്തകളുടെ കുത്തൊഴുക്കിൽ ആ ചെറിയ വാർത്ത അപ്രത്യക്ഷമായി. മഴയും, പ്രതികൂല കാലാവസ്ഥയും അന്വേഷണം അവസാനിപ്പിക്കാൻ കാരണമായി. ഒരാഴ്ച്ച കഴിഞ്ഞ് എനിക്കൊരു തോന്നലുണ്ടായി. ഒരിക്കൽ കൂടി അവിടേക്ക് പോകണം. ഒരവസാന ശ്രമം. ആ ചിന്തയാണിപ്പോൾ എന്നെ ഇവിടെ, ഈ ദ്വീപിൽ വീണ്ടും എത്തിച്ചിരിക്കുന്നത്. മറ്റാർക്കും കണ്ടെത്താനാകാത്തത് ചിലപ്പോൾ...എന്തെങ്കിലും ഒരു സൂചന...</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഈ ദ്വീപിലേക്ക് ആദ്യമായി കാൽ വെയ്ക്കുമ്പോൾ എന്റെ കൂടെ നരനുണ്ടായിരുന്നു. ഇപ്പോഴുമവൻ കൂടെ ഉണ്ടെന്നു തന്നെ തോന്നുന്നു. കാണാൻ കഴിയുന്നില്ലെന്നേയുള്ളൂ. അവന്റെയൊപ്പം അവനെ തിരഞ്ഞ് പോകുന്നു. അന്ന് നടക്കുമ്പോൾ ഇവിടെ കണ്ട ഒരോ ചെടിയെ കുറിച്ചും, ഓരോ മരത്തിനെ കുറിച്ചും അവൻ വാചാലമായി സംസാരിച്ചതോർത്തു. മുളകളെ കുറിച്ച്...മുളയരിയെ കുറിച്ച്...ഇടയ്ക്ക് കണ്ടൽക്കാടുകളെ കുറിച്ചായി സംസാരം. ഓരോ വാചകവും എനിക്ക് പുതിയ പുതിയ അറിവുകളായിരുന്നു. പുസ്തകങ്ങളിൽ കൂടി ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത അറിവ്. വാമൊഴിയായി അവനിൽ നിന്നെനിക്ക് കിട്ടിയ അറിവ്.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ശബ്ദഘോഷങ്ങളോടെ അരുവി വീണ്ടും കാഴ്ച്ചയിലേക്ക് കയറി വന്നു.</div><div dir="ltr" trbidi="on">ഞാൻ അതിനരികിലേക്ക് നടന്നു. ഇപ്പോഴും കാണാം, കൈകൾ വിരിച്ച് വെച്ച്, വാനം നോക്കി, കണ്ണുകളടച്ച് നിർവൃതിയോടെ കിടക്കുന്ന നരൻ...അവന്റെ മുടിയിഴകളെ തലോടിക്കൊണ്ട് തിരക്കുപിടിച്ച് എവിടേക്കോ ഒഴുകിയകന്ന അരുവി...സ്വർഗ്ഗം...ഞാനിരുന്ന പാറ...</div><div dir="ltr" trbidi="on">ഒരു നിമിഷം നരനെ ഞാൻ നോക്കി നിന്നു. അവൻ ശൂന്യതയിൽ മാഞ്ഞു പോകും വരെ.</div><div dir="ltr" trbidi="on">വീണ്ടും നടന്നു. ആ വലിയ വൃക്ഷം. ഇതിന്റെ ഇണവേരുകളിൽ ഇരുന്നാണ് ഞാൻ മയങ്ങിയത്.</div><div dir="ltr" trbidi="on">മുന്നിലെ കാട്ടുപാതയ്ക്ക് സമീപത്തു കൂടിയാണവൻ പച്ചപ്പിനുള്ളിലേക്ക് കയറി മറഞ്ഞത്. അവസാനമായി എന്റെ നേർക്ക് കൈവീശി കാണിച്ച്...</div><div dir="ltr" trbidi="on">അവന്റെ കാലടികൾ മാഞ്ഞിട്ടുണ്ടാവും. മഴയും, കരിയിലകളും അവ മായ്ച്ചിട്ടുണ്ടാവും.</div><div dir="ltr" trbidi="on">ഞാൻ ചുറ്റുമൊന്നു നോക്കി. സമീപത്തെങ്ങും ആരുമില്ല.</div><div dir="ltr" trbidi="on">ഉള്ളിലേക്ക് സാവധാനം നടന്നു. അവൻ പോയ ദിശയിലൂടെ.</div><div dir="ltr" trbidi="on">ചെടികളെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറി. മാനം മുട്ടെ വളഞ്ഞു നില്ക്കുന്ന മുളകൾ... അവരെന്നെ സ്വാഗതം ചെയ്യുന്ന ശബ്ദം കേട്ടു. അകലെ അരുവിയുടെ നേർത്ത സംഗീതം. എനിക്ക് ചുറ്റും ഹരിതവർണ്ണം നിറഞ്ഞു. പച്ചിലക്കാട്ടിൽ ഒരു ചെറിയ കുരുവിയായി മാറിയതു പോലെ തോന്നി. വൃക്ഷങ്ങളുടെ പരുക്കൻ പുറങ്ങളിൽ തലോടി ഞാൻ മുന്നോട്ട് നടന്നു. നരൻ പറഞ്ഞത് ശരിയാണ്. ഇത് ആരണ്യമാണ്. മറ്റൊരു പേരുമിതിനു ചേരില്ല.</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">ഉള്ളിലായി ഒരു വലിയ വൃക്ഷം കൈകൾ വിടർത്തി എനിക്ക് മുന്നിൽ നിന്നു. ഇതിനപ്പുറം പ്രവേശനമില്ലെന്ന മട്ടിൽ. തലയുയർത്തി നോക്കി. അതിന്റെ കൈകൾ ആകാശം തേടി പോയതു പോലെ തോന്നി. നാലുപാടും വേരുകൾ അമർത്തിയുറപ്പിച്ച്, ആകാശത്തേക്ക് നോക്കി തപസ്സു ചെയ്യുകയാണാ വൃക്ഷം.</div><div dir="ltr" trbidi="on">‘നീ വരുന്നോ?...ഞാനിവിടെയുണ്ട്!‘ നരന്റെ നേർത്ത ശബ്ദം.</div><div dir="ltr" trbidi="on">കാറ്റിലൂടെയാ ശബ്ദം കേട്ടതാണ്.</div><div dir="ltr" trbidi="on">’നിനക്കെന്നെ കാണണ്ടേ?...‘ അത് കേൾക്കുമ്പോൾ അവന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ ഞാൻ കണ്ടു. നരൻ - അവന് ഒരു വൃക്ഷമാകാൻ മാത്രമേ കഴിയൂ. മണ്ണിൽ കാലുകളുറപ്പിച്ച്, ആകാശത്തേക്ക് കണ്ണുകൾ നീട്ടി, കാറ്റിൽ ഇരുവശത്തേക്കും കൈകൾ നീട്ടിപിടിച്ച് നില്ക്കുന്ന ഒരു വൻവൃക്ഷം. ഞാൻ കാതോർത്തു. അല്പനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഇലകളിളകുമ്പോൾ നരന്റെ ശബ്ദം വീണ്ടും കേട്ടു,</div><div dir="ltr" trbidi="on">’നിനക്ക് ഞാനൊരു കഥ പറഞ്ഞു തരാം...ആരണ്യത്തിന്റെ കഥ...‘</div><div dir="ltr" trbidi="on">നരൻ പറയാൻ പോകുന്ന കഥ കേൾക്കാൻ ചെവിയോർത്ത് ഞാനവിടെ നിന്നു.</div><div dir="ltr" trbidi="on">അപ്പോൾ കേട്ടു, മുകളിൽ...പെരുമ്പറശബ്ദം...</div><div dir="ltr" trbidi="on">താഴേക്ക് വർഷിക്കാനാരംഭിക്കുകയാണ്, ആകാശത്തിന്റെ സമ്മാനപ്പൊതികൾ...</div><div dir="ltr" trbidi="on"><br /></div><div dir="ltr" trbidi="on">മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ഡിസംബർ 2 2018</div></div></div></div></div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com2tag:blogger.com,1999:blog-5384745300600113026.post-43378904584588062232020-05-23T08:21:00.001+12:002020-12-10T00:06:57.265+13:00ഒരു ചെറിയ മിടിപ്പ്<div dir="ltr" style="text-align: left;" trbidi="on">
<br />
വൈകുന്നേരമായപ്പോൾ അമ്മ അവനെ കൊണ്ടു പോയി കുളിപ്പിച്ച ശേഷം പുതിയ നിക്കറ് ഇടുവിച്ചു. മുഖത്ത് പൗഡറ് തേച്ചും കൊടുത്തു. അമ്മ മകനേയും കൂട്ടി ദീപാരാധന തൊഴാൻ പോവുകയായിരുന്നു. ആ സമയത്ത് അമ്പലത്തിൽ പോകാൻ അവനു തീരെ താത്പര്യമില്ല. അവിടെ ചെന്നു കഴിഞ്ഞാൽ അനങ്ങാതെ നിൽക്കണം, ഒന്നും സംസാരിക്കാൻ പാടില്ല, നേരമിരുട്ടി തുടങ്ങുന്നത് കൊണ്ട് അമ്പലപ്പറമ്പിൽ ഓടിക്കളിക്കാൻ അനുവദിക്കുകയുമില്ല.<br />
<br />
അവർ നടന്നു തുടങ്ങി. താമസിച്ചു പോകുമോ? - അമ്മയ്ക്ക് അതാണ് ആധി. അവന്റെ കൈയ്യിൽ അവർ മുറുക്കെ പിടിച്ചിരുന്നു. പോകുന്ന വഴി മുഴുവൻ അവൻ എല്ലാം തല തിരിച്ചു നോക്കിക്കൊണ്ടിരുന്നു. മലർന്നു നോക്കിയപ്പോൾ കണ്ടു, അമ്പിളി അമ്മാവൻ പതിയെ തെളിഞ്ഞു വരുന്നത്, പക്ഷികൾ തിരക്ക് പിടിച്ചു ചേക്കേറാൻ പറന്നു പോകുന്നത്. നിലത്ത് ചുറ്റിലും നോക്കിയപ്പോൾ കണ്ടു, എന്തോ മണത്തു നടക്കുന്ന ഒരു കറുത്ത പൂച്ച, ആരോ ചുരുട്ടിയെറിഞ്ഞ ഭാഗ്യമൊഴിഞ്ഞു പോയ ഒരു ലോട്ടറി ടിക്കറ്റ്, ചവിട്ടി പതിഞ്ഞു പോയ ഒരു തീപ്പെട്ടിക്കൂട്. എല്ലാം അവൻ കണ്ടു. അവന് തീപ്പെട്ടിക്കൂട് പൊട്ടിച്ച് അതിന്റെ ചിത്രം എടുക്കണമെന്നുണ്ടായിരുന്നു. അമ്മയറിയാതെ അവൻ തീപ്പെട്ടിപ്പടങ്ങൾ ശേഖരിക്കുന്നുണ്ട്. അതൊക്കെയും അവൻ മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു ചെറിയ പെട്ടിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അവരേയും കടന്നു ഒന്നു രണ്ടു സൈക്കിളുകൾ ബെല്ലടിച്ചു കൊണ്ടു പാഞ്ഞു പോയി. അവൻ അതിലൊരു സൈക്കിളിൽ എഴുന്നേറ്റ് നിന്നു ചവിട്ടുന്ന ചേട്ടനെ നോക്കി. ആ ചേട്ടനെ പോലെ തനിക്കും സൈക്കിൾ ചവിട്ടണം. നല്ല വേഗത്തിൽ പോകണം. പക്ഷെ അതിനു ഉയരം വെയ്ക്കണം. അവൻ ചെറുതാണ്. പൊക്കം വെയ്ക്കാൻ, അമ്മ പറഞ്ഞത് കേട്ട് അവൻ ദിവസവും മുടങ്ങാതെ പാല് കുടിക്കുന്നുണ്ട്. രാത്രി കിടക്കും മുൻപും അമ്മ അവന് പാല് കൊടുക്കും. ഇളം ചൂടുള്ള പാൽ. നല്ലോണം ഉറങ്ങാനാണ്.<br />
<br />
അവന്റെ ശ്രദ്ധ മണ്ണിൽ കിടന്ന ഒരു മച്ചിങ്ങയിലേക്ക് ചെന്നു വീണു. അവനത് ചവിട്ടി തെറുപ്പിച്ചു. അതുരുണ്ട് മതിലിൽ പോയി തട്ടിയിട്ട് വഴിയിലേക്ക് തന്നെ തിരികെ വന്നു. അവന് അത് ഒന്നു കൂടി ചവിട്ടി തെറുപ്പിക്കണമെന്നുണ്ടായിരുന്നു എന്നാൽ അപ്പോഴേക്കും അമ്മ, അവന്റെ കൈയ്യും പിടിച്ചുവലിച്ച് വേഗത്തിൽ പോയി. ‘തിരികെ വരുമ്പോൾ തട്ടണം’ അവനോർത്തു വെച്ചു.<br />
<br />
അവൻ വഴിയിലുള്ള സകലതും കാണുന്നുണ്ട്, സകലതും കേൾക്കുന്നുണ്ട്. അമ്മ ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. നട തുറക്കും മുൻപ് എത്തണം. അതു മാത്രമാണ് ചിന്ത. നട തുറക്കുമ്പോൾ മണിയടിക്കും. ശ്രീ കോവിലിനുള്ളിലെ പ്രകാശം പുറത്ത് നിൽക്കുന്നവരുടെ മേൽ പതിയും. അവിടം മുഴുക്കെയും ചന്ദനഗന്ധം നിറയും. അപ്പോൾ എല്ലാവരും നിർവൃതിയോടെ തൊഴുതു നിൽക്കും.<br />
<br />
മകൻ അമ്മയുടെ കൈ പിടിച്ചു വലിച്ചു. അവൻ എന്തോ കണ്ടതാണ്. വെളിച്ചം കുറവാണ്. അവൻ അമ്മയുടെ കൈപ്പൂട്ട് തുറന്ന് മണ്ണിൽ പെട്ടെന്ന് കുത്തിയിരുന്നു. അവിടെ എന്തോ ഉണ്ട്. എന്തോ ചെറുത്.<br />
‘ടാ...വരാൻ...താമസിച്ചു പോവും...വേഗം വരാൻ!’<br />
അമ്മ ആധിയും ആജ്ഞയും കലർന്ന ശബ്ദത്തിൽ പറഞ്ഞു.<br />
അവനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവന്റെ ശ്രദ്ധ മുഴുക്കെയും മണ്ണിൽ കിടക്കുന്ന ചെറിയ ഒരു വസ്തുവിലായിരുന്നു. അമ്മ കുനിഞ്ഞു നോക്കി. ഒരു ചെറിയ കിളി. എങ്ങനെയോ, എവിടെയോ തട്ടി വീണു പോയതാണ്.<br />
‘ഇതിന് ജീവനുണ്ട്...’ അവൻ പതിയെ പറഞ്ഞു. മലർന്നു കിടക്കുന്ന കിളിയിൽ ഒരു ചെറിയ മിടിപ്പ് ബാക്കി. അമ്മയും അതു ശ്രദ്ധിച്ചു.<br />
‘നമുക്കിതിനെ എടുത്തോണ്ട് പോവാം അമ്മാ...പാവം...ഇല്ലെ ഇതു ചത്തു പോവും...’<br />
‘എന്തിനാ? നിനക്ക് വളർത്താനാ?!’<br />
അവൻ അതിനെ കോരിയെടുക്കാൻ രണ്ടു കൈകളും നീട്ടി.<br />
‘ടാ...തൊടാതെടാ...അമ്പലത്തിൽ പോവാനുള്ളതാ’<br />
അമ്മയുടെ വിലക്കുന്ന ശബ്ദം കേട്ട് അവൻ ദയനീയമായി തിരിഞ്ഞു നോക്കി.<br />
‘പ്ലീസ്സമ്മാ...ഇതിനെ വീട്ടിൽ കൊണ്ടു വെച്ചിട്ട് വരാം...’<br />
‘നീ ഇതിനു വെള്ളോം മരുന്നുമൊക്കെ വെച്ചിട്ട് വരുമ്പോ താമസിക്കും...ഇപ്പോ തന്നെ ഒരുപാട് താമസിച്ചു..നീ അതിനെ അവിടെ വിട്ടിട്ട് ഇങ്ങ് വന്നെ’<br />
അമ്മ അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.<br />
അവൻ കിളിയിൽ നിന്നും കണ്ണെടുത്തതേയില്ല.<br />
‘നീ വിഷമിക്കണ്ട, തിരികെ വരുമ്പോ അതിനെ എടുത്തോണ്ട് വീട്ടിൽ പോവാം...എന്നിട്ട് നീ തന്നെ അതിനെ വളർത്തിക്കോ‘<br />
അവനല്പം സമാധാനമായി. അമ്മ അവനേയും വലിച്ച് അമ്പലത്തിലേക്കു വേഗത്തിൽ നടന്നു. അല്ല, ഓടുകയായിരുന്നു. അവിടെ കൈ കൂപ്പി നിൽക്കുമ്പോഴും, നട തുറക്കുമ്പോഴും, മണിശബ്ദം ഉയരുമ്പോഴും അവന്റെ മനസ്സ് മുഴുക്കെയും മലർന്നു കിടന്ന ആ ചെറിയ കിളി ആയിരുന്നു. അതിന്റെ കുഞ്ഞ് നെഞ്ചത്തെ ആ ചെറിയ മിടിപ്പ്...അതവൻ വീണ്ടുമോർത്തു. തിരികെ ചെല്ലുമ്പോഴേക്കും ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവുമോ? ഇരുട്ടിലതു വഴി സൈക്കിളിൽ വേഗത്തിൽ വരുന്ന ആരെങ്കിലും അതിന്റെ പുറത്ത് കൂടി...അവൻ ഇറുക്കെ കണ്ണുകളടച്ചു.<br />
അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു.<br />
’ആരും അതിനെ എടുത്തോണ്ട് പോവല്ലേ...‘<br />
’അതിനൊന്നും പറ്റല്ലെ...‘<br />
’എനിക്ക് തന്നെ അതിനെ കിട്ടണേ...‘<br />
’ഞാനതിനെ വളർത്തിക്കോളാം...‘ അവൻ വാക്കും കൊടുത്തു.<br />
മണിശബ്ദം അടങ്ങി. ഭക്തർ ധന്യതയോടെ നടയിറങ്ങി. അവന്റെ നെറ്റിയിൽ അപ്പോൾ അമ്മ തൊടുവിച്ച ചന്ദനക്കുറിയുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. അവൻ അമ്മയുടെ കൈയ്യും പിടിച്ചു വലിച്ചു നടന്നു. അമ്മയ്ക്കിപ്പോൾ ഒരു ധൃതിയുമില്ല. പ്രാർത്ഥിച്ചതിന്റെ സാഫല്യവും, സമാധാനവുമാണ് ആ മുഖത്ത്. മകന്റെ മുഖം മുഴുക്കെയും അക്ഷമയും ആധിയും മാത്രം. കുറച്ച് നടന്നു കഴിഞ്ഞ്, ക്ഷമ നശിച്ച് അവൻ അമ്മയുടെ കൈ വിട്ട് ഓടി. അല്ല, അവൻ പായുകയായിരുന്നു. അവൻ മനസ്സിൽ അടയാളപ്പെടുത്തിയിരുന്ന ഇടത്തേക്ക് ഓടിയെത്തി. മണ്ണിൽ കണ്ണു കൊണ്ട് പരതി.<br />
എവിടെ ആ ചെറിയ പക്ഷി...?<br />
അത് അവിടെങ്ങുമുണ്ടായിരുന്നില്ല.<br />
പരിഭ്രാന്തിയോടെ അവൻ കുനിഞ്ഞ് അവിടെ മുഴുക്കെയും നോക്കി. മതിലിനോട് ചേർന്നും, ഓടയ്ക്കരികിലും, പോസ്റ്റിനു താഴെയും. എവിടെയും അവന് അതിനെ കാണാനായില്ല.<br />
എവിടെ പോയി അത്?<br />
ആരെങ്കിലും അതിനെ എടുത്തോണ്ട് പോയിട്ടുണ്ടാവും...<br />
അതോ...ഏതെങ്കിലും സൈക്കിളോ ബൈക്കോ...<br />
അമ്മയോട് കരഞ്ഞു പറഞ്ഞതാ അതിനെ എടുത്ത് വീട്ടിൽ കൊണ്ടു പോയി വെച്ചിട്ട് അമ്പലത്തിൽ പോവാന്ന്...<br />
പ്രാർത്ഥിച്ചതാ...അതിനെ തനിക്ക് തന്നെ കിട്ടണേന്ന്...<br />
വളർത്തിക്കോളാന്ന്...<br />
അമ്മ അപ്പോഴേക്കും അവന്റെ അടുത്തെത്തിയിരുന്നു.<br />
‘അമ്മാ...അതിനെ കാണുന്നില്ല...’ അവൻ കരച്ചിലോളം വലിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.<br />
‘നീ എല്ലായിടത്തും നോക്ക്...അവിടെ എവിടേങ്കിലും കാണും...ആരെടുത്തോണ്ട് പോവാനാ...?’<br />
‘ഞാൻ എല്ലാടത്തും നോക്കി...’<br />
‘എങ്കിലത് ബോധം വന്നപ്പോ എവിടേലും പറന്നു പോയിട്ടുണ്ടാവും...’<br />
‘ഉം..’ അവന് അത് ബോധ്യപ്പെടാതെ പോയെങ്കിലും ഒരാശ്വാസത്തിനെന്നോളം മൂളി.<br />
‘അവനും അവന്റെ കിളിയും...’ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.<br />
‘നീ വാ...നിനക്ക് കിളിയെ കിട്ടിയാ പോരെ?...നാളെ തന്നെ ഒരു കൂടും കുറച്ചു കിളികളേയും വാങ്ങാം...അമ്മ അച്ഛനോട് പറയാം...പോരേ?...ഇപ്പൊ നീ വാ...നേരം ഇരുട്ടീല്ലെ?‘<br />
അമ്മ അനുനയശബ്ദത്തിൽ അവനെ സമാധാനിപ്പിച്ചു.<br />
അവൻ അപ്പോഴും അവിടം മുഴുക്കെയും അതിനെ തിരയുകയായിരുന്നു. മണ്ണിലും, ഓടയിലും, മതിലിലും..<br />
അപ്പോഴവൻ കണ്ടു, മതിലിനു മുകളിൽ...തിളങ്ങുന്ന പൂച്ചക്കണ്ണുകൾ...അതിന്റെ വായിൽ...<br />
’അമ്മാ...ദാ...‘ കരച്ചിലും നിലവിളിയും കലർന്ന ശബ്ദത്തിൽ അവൻ പറഞ്ഞു.<br />
അവൻ അമ്പലത്തിൽ നിന്നപ്പോളെന്ന പോലെ കണ്ണുകൾ ഇറുക്കിയടച്ചു.<br />
അമ്മയും അപ്പോഴത് കണ്ടു, പൂച്ച ഇരുട്ടിലേക്ക് ചാടി മറയുന്നത്...അത് കടിച്ച് പിടിച്ചിരുന്നത്...<br />
അപ്പോൾ അവരുടെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് പതിയെ മിടിച്ചു...<br />
ആ ചെറിയ പക്ഷിയുടെ നെഞ്ചിൽ കണ്ടത് പോലെ...ഒരു ചെറിയ മിടിപ്പ്...<br />
<br />
<br />
<br /></div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com0tag:blogger.com,1999:blog-5384745300600113026.post-16563091451881406022020-05-22T11:57:00.000+12:002020-06-09T22:21:29.023+12:00ഇടപാടുകാരൻ<div dir="ltr" style="text-align: left;" trbidi="on">
<br />
അടിവാരത്തിലെത്തിയ അവസാനബസ്സിൽ അയാളുമുണ്ടായിരുന്നു. വരുംവഴിയിൽ ചില പ്രതിഷേധജാഥകൾ തടസ്സപ്പെടുത്തിയത് കാരണം പതിവിലും വൈകിയാണ് ബസ് ഓടിയെത്തിയത്. അയാൾ നീണ്ടയാത്ര ചെയ്ത ഒരാളെ പോലെ ക്ഷീണിതനായിരുന്നു. തണുപ്പിറങ്ങിയതു കൊണ്ട് തലയിലൂടെ താടിക്ക് തോർത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരുന്നു. തോളിൽ കിടന്ന ബാഗ് മുറുക്കെപ്പിടിച്ചു കൊണ്ട്, തുറന്നിരുന്ന ഒരു പീടികയുടെ നേർക്ക് നടക്കുമ്പോൾ, ഭ്രാന്തനെന്ന് തോന്നിക്കുന്ന ഒരാൾ പീടികയുടെ മുന്നിൽ നിന്നും എഴുന്നേറ്റു അയാളേയും കടന്ന് പോയി. എന്തൊക്കെയോ പുലമ്പി കൊണ്ട്, അന്തരീക്ഷത്തിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നുണ്ടായിരുന്നു അയാൾ. ഏതോ അദൃശ്യനായ ശത്രുവിനെ ആക്രമിക്കും പോലെ.<br />
<br />
‘സാറ് ചോദിക്കുന്ന സ്ഥലമൊന്നും എനിക്കറിയില്ല...ഞാനിവിടെ പുതുതായി ജോലിക്ക് വന്നതാ...ദാ...ആ കാണുന്ന ഓട്ടോ മണിയേട്ടന്റെയാ...പുള്ളി ഇവിടെ വർഷങ്ങളായിട്ട് ഓടുന്നതാ...അവിടെയൊന്ന് ചോദിച്ചു നോക്ക്...’<br />
പീടികക്കാരന്റെ മറുപടി കേട്ട്, താടി ചൊറിഞ്ഞു കൊണ്ടയാൾ ഓട്ടോറിക്ഷയുടെ അടുത്തേക്ക് നടന്നു.<br />
<br />
അയാൾ ഓട്ടോറിക്ഷാ ഡ്രൈവറോട്, മുൻപ് ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ചു. അല്പനേരത്തെ ആലോചനയ്ക്ക് ശേഷം ഡ്രൈവർ പറഞ്ഞു,<br />
‘ആ സ്ത്രീ...നിങ്ങള് പറയണ സ്ഥലത്തല്ല...കൊറേ ദൂരെയാണിപ്പോ...സ്ഥലം എനിക്കറിയാം...തിരിച്ച് ട്രിപ്പ് കിട്ടത്തില്ല...റിട്ടേൺ കൂടെ തരേണ്ടി വരും...‘ അതുപറഞ്ഞ് ആഗതനെ അടിമുടിയൊന്നു സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു.<br />
’കൊറെ ദൂരേന്നാ...അല്ലെ...പഴേ ആളായിരിക്കും...?‘<br />
അതിനു അയാൾ മറുപടിയൊന്നും പറഞ്ഞില്ല.<br />
<br />
കുറച്ച് ദൂരം സഞ്ചരിച്ചപ്പോൾ മണി പറഞ്ഞു,<br />
’അവര്...മറ്റെ ബിസിനസ്സാ...ചെല സ്ഥിരം ആൾക്കാരുണ്ട് അവർക്ക്...നിങ്ങൾക്ക് വേണേല് വേറെ ചെലരെ കാണിച്ചു തരാം...പക്ഷെ...കൊറച്ചൂടെ ദൂരെ പോണം...കൊറച്ച് നേരത്തെ വന്നാരുന്നെങ്കില്...‘<br />
യാത്രക്കാരൻ ഒന്നും ശബ്ദിച്ചതേയില്ല. അയാൾ ചുറ്റിലും, പിന്നിലേക്ക് പോയ്മറയുന്ന വഴികൾ നോക്കിക്കൊണ്ടിരുന്നു.<br />
കുറേ നേരം കഴിഞ്ഞ് ചോദിച്ചു,<br />
’ആ സ്ത്രീയുടെ...ഭർത്താവ്...?‘<br />
’ഓ അയാളോ...അയാൾക്കിപ്പൊ പ്രാന്താ...ഹോട്ടലീന്ന് എച്ചിലും മറ്റും കഴിച്ച് അയാളാ സ്റ്റാൻഡിന്റെ അടുത്തെങ്ങാണ്ട് ചുറ്റിക്കറങ്ങണൊണ്ട്...ആ സ്ത്രീ ചെലപ്പോ അയാൾക്ക് ചോറ് വാങ്ങിക്കൊടുക്കും...‘<br />
യാത്രക്കാരൻ പിന്നീടൊന്നും സംസാരിച്ചതേയില്ല.<br />
<br />
അല്പദൂരം കൂടി കഴിഞ്ഞപ്പോൾ ഓട്ടോ പ്രധാനവഴി വിട്ട് ടാറിടാത്ത റോഡിലേക്ക് കയറി.<br />
’സാറെ ഇവിടന്നങ്ങോട്ട് വഴി മോശമാ...‘<br />
ഓട്ടോറിക്ഷ ഇടംവലം കുലുങ്ങാൻ തുടങ്ങി.<br />
കുറച്ച് ദൂരം കൂടി പോയിട്ട് മങ്ങിക്കത്തുന്ന ഒരു സ്ട്രീറ്റ്ലൈറ്റിന്റെ അടുത്തായി അയാൾ ഓട്ടോറിക്ഷ നിർത്തി.<br />
’ദാ...ആ കാണുന്ന ഓടിട്ട കെട്ടിടം...അതു തന്നെ...സാറിനു ഭാഗ്യൊണ്ട്...പൊറത്ത് ലൈറ്റ് കെടപ്പുണ്ട്...വേറെ ആരേലേം വേണെ...എന്നെ സ്റ്റാൻഡിൽ വന്നു കണ്ടാ മതി...‘ ഓട്ടോറിക്ഷാ ഡ്രൈവർ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.<br />
<br />
ഓട്ടോറിക്ഷ പോയശേഷം അയാൾ ആ വീടിനു നേർക്ക് നടന്നു. ഇരുട്ടിലെവിടെയൊക്കെയൊ ഇരുന്നു തവളകൾ കരഞ്ഞു. ചീവീടുകളുടെ നിർത്താത്ത ശബ്ദം. ചില മിന്നാമിനുങ്ങുകൾ അവിടവിടെ മിന്നിത്തിളങ്ങി.<br />
<br />
അയാൾ വാതിലിനു മുന്നിൽ കുറച്ച് നേരം മുഖം കുനിച്ചു നിന്നു. പിന്നീട് പതിയെ ഒന്നുരണ്ടു വട്ടം മുട്ടി. അല്പനേരം കഴിഞ്ഞ് ഒരു കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്നത് പാതിയുറക്കത്തോടെ വന്ന ഒരു സ്ത്രീയായിരുന്നു. അവർ ബ്ലൗസ്സും കൈലിയുമാണുടുത്തിരുന്നത്. അല്പം വണ്ണിച്ച ശരീരം. പ്രായം കണ്ണുകൾക്ക് ചുറ്റും കറുപ്പ് വരച്ചു തുടങ്ങിയിട്ടുണ്ട്. സ്ത്രീ അഴിഞ്ഞ മുടി പിന്നിലേക്കൊതുക്കി ചുറ്റിക്കെട്ടിക്കൊണ്ട് വന്നയാളെ സൂക്ഷിച്ചു നോക്കി.<br />
’ആരാ...ആദ്യായിട്ടാ?...‘<br />
അയാൾ മുഖം കുനിച്ചു നിന്നതേയുള്ളൂ.<br />
’ഓ! പേടിക്കേണ്ട കേറി പോര്...ഇവിടെ ആരും വരമ്പോണില്ല...‘<br />
അയാൾ സാവധാനം അകത്തേക്ക് കയറി. പിന്നിൽ വാതിലിന്റെ കുറ്റി വീഴുന്ന ശബ്ദം കേട്ടു.<br />
’ഒറങ്ങാൻ പോവാരുന്നു...അകത്തേക്ക് വാ‘<br />
സ്ത്രീ അകത്തെ മുറിയിലേക്ക് നടന്നു പോയി.<br />
’പിന്നെ...കാശ് ആദ്യമേ തരണം...എല്ലാം കഴിഞ്ഞ് കണാകുണാ പറയരുത്‘ അകത്തെ മുറിയിൽ നിന്ന് സ്ത്രീ പറഞ്ഞതയാൾ കേട്ടു.<br />
അയാൾ മുറിയിൽ കണ്ണോടിച്ചു. ഒരു ചെറിയ പഴയ മേശ. ഒരു കസേര. ഒരു മൂലയിലായി അടുപ്പ്...കുറെ പാത്രങ്ങൾ...ചുവരിനോട് ചേർന്ന് ഒരു പായ ചുരുട്ടിവെച്ചിരിക്കുന്നു. അയയിൽ കുറെ തുണികൾ...<br />
കുറച്ച് നേരം കഴിഞ്ഞിട്ടും അകത്തെ മുറിയിലേക്ക് അയാൾ കയറി വരാത്തത് കൊണ്ട് സ്ത്രീ മുറിക്ക് പുറത്തേക്ക് വന്നു.<br />
‘പേടിക്കണ്ടാന്ന്...കൊച്ചനിങ്ങ് പോര്...’<br />
അയാൾ മുഖം പൊത്തി നിന്നു കരയുന്നതാണ് സ്ത്രീ കണ്ടത്.<br />
കാര്യമെന്തെന്ന് മനസ്സിലാവാതെ സ്ത്രീ അയാളെ തന്നെ നോക്കി നിന്നു.<br />
അയാൾ താടിക്ക് ചേർത്ത് കെട്ടിയിരുന്ന തോർത്തിന്റെ കെട്ടഴിച്ചു കൊണ്ട് സ്ത്രീയുടെ നേർക്ക് നോക്കാതെ പറഞ്ഞു,<br />
‘അമ്മേ...ഇത് ഞാനാ...’<br />
ഒരു നിമിഷത്തെ നടുക്കത്തിനു ശേഷം സ്ത്രീ നിലവിളിച്ചു കൊണ്ട് അകത്തെ മുറിയിലേക്ക് ഓടിക്കയറി വാതിൽ വലിച്ചടച്ചു.<br />
അയാൾ വാതിലിനു മുന്നിലിരുന്നു യാചനാഭാവത്തിൽ പറഞ്ഞു,<br />
‘അമ്മാ...മാപ്പ്...ഞാനന്ന് ഓടി പോയത് കൊണ്ടല്ലെ...അമ്മെ കൊണ്ട് പോവാനാ ഞാൻ വന്നത്...അമ്മ ഒരു തെറ്റും ചെയ്തിട്ടില്ലല്ലൊ...’<br />
<br />
അടഞ്ഞ വാതിലിനു അപ്പുറവും ഇപ്പുറവുമായി രണ്ട് ജീവനുകൾ തേങ്ങിക്കൊണ്ടിരുന്നു. മുറിക്കുള്ളിൽ ആ സ്ത്രീ മുഖം പൊത്തി ഇരുന്നു. പുറത്ത് എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളും. വീടിനു പുറത്ത് ആകാശത്ത്, കണ്ണുപൊത്തി ഇരുന്നു, പാതിമുഖമുള്ള ചന്ദ്രനും.<br />
<br />
<br />
<br />
<br /></div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-25371509475036736252020-05-04T09:34:00.000+12:002020-06-09T22:23:19.139+12:00നഗരമാലിന്യങ്ങൾ<div dir="ltr" style="text-align: left;" trbidi="on">
<br />
നഗരാതിർത്തിയിൽ ഒരു വലിയ പറമ്പുണ്ട്. അവിടെ ചെറിയ കുന്നുകൾ പോലെ മാലിന്യകൂമ്പാരങ്ങൾ കാണാം. മനുഷ്യനു മാത്രം സാധിക്കുന്ന വിചിത്രമായ ഒരു സൃഷ്ടിയാണത്.<br />
അന്തരീക്ഷത്തിൽ ദുർഗ്ഗന്ധം പാട പോലെ കെട്ടി നില്ക്കുന്നൊരിടം.<br />
നഗരസൗന്ദര്യം സംരക്ഷിക്കുന്നതിനായി വിധിക്കപ്പെട്ട ഇടം.<br />
ആ വെളിമ്പ്രദേശത്താണ് നഗരവാസികളായ സുന്ദരന്മാരുടെയും, സുന്ദരിമാരുടേയും, മാന്യന്മാരുടേയും, അതിലൊന്നും ഉൾപ്പെടാത്തവരുടെയും മാലിന്യങ്ങൾ പതിവായി നിക്ഷേപിക്കുന്നത്. നിക്ഷേപം മാത്രം. നിർമാർജ്ജനം ചെയ്യേണ്ട ചുമതല ഭൂമിയിലെ പലവിധ ജീവികൾക്കായി പകുത്തു കൊടുത്തിരിക്കുകയാണ്. ആ നഗരമാലിന്യങ്ങൾക്കിടയിൽ ഈച്ചകളും, എലികളും, പാറ്റകളും, പുഴുക്കളും, ഇഴജീവികളും, നായ്ക്കളും സ്വൈര്യമായി, സർവ്വസ്വതന്ത്രരായി വിഹരിക്കുന്നു. അതാണവരുടെ സ്വർഗ്ഗം. നഗരശരീരം സുന്ദരമായിരിക്കുവാൻ നഗരാതിർത്തി വൃത്തികേടായിരുന്നേ മതിയാവൂ എന്ന നിവൃത്തികേടിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ അധികൃതർ.<br />
<br />
മാലിന്യം നിക്ഷേപിക്കാൻ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് അതാദ്യം കണ്ടത്. പറമ്പിൽ ഒരു ചോരക്കുഞ്ഞിന്റെ മൃതശരീരം. അന്നേരം കാക്കകൾ അത് കൊത്തിപ്പറിക്കാൻ കലപിലയോടെ മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നായ്ക്കളും പക്ഷികളും, എലികളും മൃതദേഹത്തെ തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരുന്നു. നടുക്കം കൂട്ടിപ്പിടിച്ച് അയാൾ നിലവിളിച്ചുകൊണ്ടോടി.<br />
<br />
തുടർന്നുള്ള ദിവസങ്ങളിൽ ജനരോഷം, അണപൊട്ടിയൊഴുകും വിധമായിരുന്നു. പിടിച്ചു കെട്ടാൻ അസാധ്യമായ മാലിന്യദുർഗ്ഗന്ധം പോലെ അതു നാടു മുഴുവനും പരന്നൊഴുകി. ആത്മരോഷത്തോടെ ചിലർ പ്രതികരിച്ചു. ചിലർ സഹതപിച്ചു. ചിലർ പലവിധ ഊഹാപോഹങ്ങളുമായി കഥകൾ മെനഞ്ഞു.<br />
‘ഏതു സ്ത്രീയ്ക്കാണ് ആ പിഞ്ചുകുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിക്കാൻ തോന്നിയത്?’<br />
‘കുട്ടികളില്ലാത്ത എത്രയോ പേർ ഈ നാട്ടിലുണ്ട്...അവർക്കാർക്കെങ്കിലും വളർത്താൻ കൊടുക്കാരുന്നു...’<br />
‘ചിലപ്പോൾ നിവൃത്തിയില്ലാതെ ചെയ്തു പോയതാവും’<br />
‘ആർക്കറിയാം? ഏതേലും വല്യ വീട്ടിലെ സ്ത്രീയുടെ കുഞ്ഞാണോ അല്ലയോന്ന്...’<br />
കഥകൾ പെരുകുന്നത് മനുഷ്യരും മൃഗങ്ങളും പെറ്റു പെരുകുന്നതിലും വേഗത്തിലാണ്.<br />
<br />
പോലീസും വന്നു. പോലീസ് നായയും വന്നു. അന്വേഷണം ആരംഭിച്ചു. എങ്കിലും ആരുടെ കുഞ്ഞാണതെന്ന് കണ്ടെത്താനായില്ല. അവിടേക്ക് ആ കുഞ്ഞ് എങ്ങനെ എത്തിപ്പെട്ടെന്നും ആർക്കുമറിയില്ല. അയൽസംസ്ഥാനങ്ങളിൽ നിന്നും ധാരാളം പേർ ഇപ്പോൾ അവിടേക്ക് എത്തിപ്പെടുന്നുണ്ടെന്നും, അവരിൽ ക്രിമിനൽ പശ്ചാത്തലമുള്ള ധാരാളം പേർ ഉണ്ടെന്നും, അവരിൽ ചിലർ എവിടെ നിന്നെങ്കിലും തട്ടിയെടുത്ത, ഒരു കുട്ടിയാവാനെ അത് വഴിയുള്ളൂ എന്നുമുള്ള കഥ കാറ്റിലൂടെ പലരും കേട്ടു. ചില മനുഷ്യരെക്കാൾ ക്രൂരമാണ് അവർ പറയുന്ന കഥകൾ. ആ കഥകൾക്ക് കാറ്റിനേക്കാൾ വേഗതയും കാട്ടുത്തീയേക്കാൾ ചൂടുമുണ്ടാവും. ആ കഥകൾ, കേൾക്കുന്നവരുടെ ഹൃദയവും മനസ്സും ചുട്ടു പൊള്ളിക്കും. നാട്ടുകാരിൽ ചിലർ അന്യഭാഷ സംസാരിക്കുന്നവരെ, സംശയാസ്പദമായ നിലയിൽ, അവിടെ കണ്ടെന്ന് തട്ടി മൂളിച്ചു. പലയിടങ്ങളിലും ആക്രമണങ്ങൾ അവർക്കെതിരെ ഉണ്ടായി. പോലീസിന്റെ പക്കൽ ഊഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പലവിധ ഊഹങ്ങളിൽ തട്ടിത്തടഞ്ഞു വീഴുകയും, ആശയക്കുഴപ്പത്തിൽ ആണ്ടുപോവുകയും ചെയ്തു.<br />
<br />
സമൂഹത്തിന്റെ ജീർണ്ണതയാണിതു വെളിവാക്കുന്നതെന്ന് സാംസ്കാരികനായകന്മാർ ഓരിയിട്ടു.<br />
രാഷ്ടീയനേതാക്കൾ ഇത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ചിന്നം വിളിച്ചു.<br />
ജനം, ഇതൊക്കെ എന്നവസാനിക്കും എന്ന് വിലപിച്ചു മോങ്ങി.<br />
ഇതാദ്യമായിട്ടൊന്നുമല്ലല്ലോ, ഇതുപോലെ ഒരു കുഞ്ഞിന്റെ ശരീരം ലഭിക്കുന്നതെന്ന് ചിലർ പതിയെ ചൂളം വിളിച്ചു.<br />
<br />
പതിവു പോലെ ശബ്ദങ്ങൾക്കെല്ലാം ഒരാഴ്ച്ച മാത്രമായിരുന്നു ആയുസ്സ്. ദൂരെയൊരിടത്ത് സംഭവിച്ച രണ്ടു നിസ്സാരസംഭവങ്ങൾ ജനശ്രദ്ധ മാറുവാൻ കാരണമായി. ഉത്തരേന്ത്യയിൽ നടന്ന ഗോവധവും അതേത്തുടർന്നു നടന്ന മനുഷ്യവധവുമാണ് ജനരോഷത്തെ വഴി തിരിച്ചുവിട്ടത്. മനുഷ്യമനസ്സാക്ഷിയുടെ നേർപകർപ്പ് എന്ന് സ്വയം അവകാശപ്പെടുന്ന പത്രങ്ങൾ രോഷം പ്രകടിപ്പിക്കാനും പ്രദർശിപ്പിക്കാനും കണ്ടമാനം മഷിയൊഴുക്കി. കല്ലേറ് കൊണ്ടിളകിയ കടന്നൽ കൂടുകളായി സാമൂഹ്യമാധ്യമങ്ങൾ.<br />
<br />
ദിവസങ്ങൾ കഴിഞ്ഞു. പതിവു പോലെ മാലിന്യം നിറച്ച വണ്ടിയുമായി ഡ്രൈവർ വീണ്ടും വന്നു. പതിവു പോലെ ദുർഗന്ധമറിയാതിരിക്കാൻ മൂക്കു പൊത്തിക്കൊണ്ടു തന്നെ. ഒരു മൂലയിൽ നായ്ക്കൾ കൂട്ടമായി കടിപിടി കൂടുന്നതയാൾ ശ്രദ്ധിച്ചു. മത്സരത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന മട്ടിൽ സംശയത്തോടെ കാക്കകൾ വട്ടമിട്ടു പറക്കുന്നു. അവിടേക്ക് ചെന്ന അയാൾ കണ്ടത്, അഴുകി തുടങ്ങിയ ഒരു മനുഷ്യശരീരമാണ്. ചവറ്റു കൂനയിൽ നിന്നും നായ്ക്കൾ വലിച്ചു പുറത്തിട്ടതാണത്. ആ ശരീരം നഗ്നമായിരുന്നു. ചുറ്റിലുമായി വട്ടം കൂടി നില്ക്കുന്ന നായ്ക്കൾ ശരീരഭാഗങ്ങൾ വലിച്ചു പറിക്കുന്നു. ഓക്കാനിച്ചു കൊണ്ടയാൾ ദുർഗ്ഗന്ധമുയരുന്ന ശരീരത്തിലേക്ക് ഒരു തവണയേ നോക്കിയുള്ളൂ.<br />
<br />
ആ ശരീരം അന്യസംസ്ഥാനത്ത് നിന്നും വന്നൊരു യുവതിയുടേതാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്...<br />
ഒരു കീഴ്വഴക്കം പോലെ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്...<br />
<br />
<br />
<br />
<br />
<br /></div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com4tag:blogger.com,1999:blog-5384745300600113026.post-88406422748281375002019-10-10T11:27:00.000+13:002019-10-10T11:29:09.975+13:00കുറ്റവും ശിക്ഷയും<div dir="ltr" style="text-align: left;" trbidi="on">
<br />
ഗുരു നിർമ്മലചിത്തനായിരുന്നു.<br />
വാക്ക് കൊണ്ടു പോലും ആരേയും നോവിപ്പിക്കാത്തവൻ.<br />
ഒരു ദിവസം.<br />
ഗുരുവും ശിഷ്യനും നദീതീരത്തിലൂടെ നടക്കുകയായിരുന്നു.<br />
ഒരുപാട് നാളായി ചോദിക്കണമെന്ന് കരുതിയ ചോദ്യം ശിഷ്യൻ ചോദിച്ചു,<br />
‘ഗുരോ, ഗുരു എന്നെങ്കിലും ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ?’<br />
ഗുരു ശാന്തമായി മറുപടി പറഞ്ഞു.<br />
‘ഉണ്ടല്ലോ’ <br />
‘എന്നിട്ടതിനു ശിക്ഷ കിട്ടിയോ?’<br />
‘കിട്ടിയല്ലോ’<br />
ശിഷ്യനു ആകാംക്ഷയായി.<br />
‘എന്തു ശിക്ഷ?’ <br />
‘ഏതെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേൾക്കേണ്ടി വരുന്നത് ഒരു ശിക്ഷയാണ്’<br />
‘ഗുരു ചെയ്ത കുറ്റമെന്തായിരുന്നു?’<br />
‘എന്റെ ഗുരുവിനോടും ഞാൻ ഇതേ ചോദ്യം ചോദിച്ചിരുന്നു’<br />
ഗുരു ശാന്തനായി തീരത്ത് കൂടി നടന്നു.<br />
പിന്നാലെ ശിഷ്യനും.</div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-16516783363049677212019-10-09T23:17:00.001+13:002019-10-09T23:17:10.935+13:00മുറിക്കകത്തെ തേനീച്ച<div dir="ltr" style="text-align: left;" trbidi="on">
<br />
എങ്ങനെയോ മുറിക്കകത്ത് ചെന്നു പെട്ട തേനീച്ച പറന്നു കൊണ്ടേയിരുന്നു. മുറിയിൽ അവിടെയുമിവിടേയും പൂക്കൾ കണ്ടു ചെന്ന തേനീച്ച നിരാശപ്പെട്ടു. എല്ലാം പ്ലാസ്റ്റിക് പൂക്കൾ!. പെട്ടെന്ന് മുറിയിൽ ഒരു പൂവ് പ്രത്യക്ഷമായി. തേനീച്ച പ്രതീക്ഷയോടെ, കൊതിയോടെ, ആകാംക്ഷയോടെ പൂവിന്റെ അടുത്തേക്ക് പറന്നു.<br />
ഹോ! ഒരു യഥാർത്ഥ പൂവ്!<br />
ആഹ്ളാദത്തോടെ അതു പൂവിന്റെ ഇതളിലിരുന്നു.<br />
പൂവിന്റെ ഉള്ളിലേക്ക് പതിയെ..<br />
പെട്ടെന്നാണ് തേനീച്ചയുടെ പുറത്ത് ഒരു പ്ലാസ്റ്റിക് കൈ വന്നു പതിച്ചത്.<br />
‘കണ്ടാ, ഞാൻ പറഞ്ഞില്ലെ? അതിനെ പിടിച്ചു തരാമെന്ന്?!’<br />
തേനീച്ച കേട്ടു,<br />
അവ്യക്തമാകുന്ന മനുഷ്യശബ്ദങ്ങൾ..<br />
അവ്യക്തമാകുന്ന കൈയ്യടി ശബ്ദങ്ങൾ..</div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1tag:blogger.com,1999:blog-5384745300600113026.post-52555391440976127022019-10-09T22:10:00.004+13:002019-10-10T11:30:52.569+13:00കവിതയും ഗവിതയും<div dir="ltr" style="text-align: left;" trbidi="on">
<br />
കവിതയ്ക്ക് ഗവിതയോട് നല്ല ദേഷ്യം തോന്നി.<br />
കൂടുതൽ പേരും ഇപ്പോൾ എഴുതുന്നത് ഗവിതയാണ്.<br />
ഗവിത എഴുതുന്നവർക്കാണ് പേരും പെരുമയും.<br />
കവിതയ്ക്ക് അസൂയയും കോപവും സഹിക്കാൻ കഴിയുന്നില്ല.<br />
അതു കൊണ്ടാണ് ഗവിതയെ കണ്ടുമുട്ടിയപ്പോൾ കണക്കിനു വഴക്ക് പറഞ്ഞത്. അതും നല്ല ഗദ്യത്തിൽ തന്നെ. ദേഷ്യം മുഴുക്കെയും പറഞ്ഞു തീർത്തു.<br />
ഗവിതയ്ക്ക് സങ്കടം സഹിക്കാനായില്ല. ഗവിത കരയാൻ തുടങ്ങി.<br />
കരച്ചിലോടു കരച്ചിൽ..<br />
ഏങ്ങിയേങ്ങിയുള്ള കരച്ചിൽ..<br />
അപ്പോഴാണ് കവിത ശ്രദ്ധിച്ചത്,<br />
കരച്ചിലിന്റെ താളം..<br />
ഒരേ താളത്തിൽ..വൃത്തനിബിദ്ധമായ കവിത പോലെ..</div>
Sabu Hariharanhttp://www.blogger.com/profile/16322328791288156437noreply@blogger.com1