Marikkilorikkalum (Malayalam) by Sabu M H
Thursday, 26 November 2009
Thursday, 19 November 2009
ചുമരുകള് അടക്കം പറഞ്ഞത്...
The pain and agony of a man in chains..
Chumarukal Adakkam Paranjathu (Malayalam) by Sabu M H
Chumarukal Adakkam Paranjathu (Malayalam) by Sabu M H
Post a Comment
Monday, 16 November 2009
കലാപമണ്ണില്‍
കലാപമാണെവിടെയും കരയിലും കടലിലും.
കലാപമാണീകൊച്ചു മണ്ണിന്റെ മാറിലും..
കടലോ, കണ്ണീരുവാർത്തലറുന്നു വീണ്ടും,
കര പോലും കണ്ണീരിലലിയുന്നു വീണ്ടും.
വിഷമാണെവിടെയും, മനുജന്റെ കരളിലും
വിഷമാണു വാക്കിലും നോക്കിലും പോലും.
വിഷുവും തിരുവോണവും മറന്നുനാമെന്നോ..
വിലയില്ലാ ജീവനായി മാറിനാമെന്നോ..
കരയുവാൻ കണ്ണീരുമില്ലാതെ അമ്മമ്മാർ
കനിവിന്റെ വാക്കിനായി കാതോർത്തു നിന്നു..
കരകാണാതലയുന്ന തിര പോലെ ഇന്നവർ,
കരുണതൻ വാതിൽ, തിരയുന്നു എവിടെയും..
വിളക്കെല്ലാമൂതി കെടുത്തി നാമെന്നോ..
വെളിച്ചമില്ലാതെയിന്നലയുന്നു മണ്ണിൽ.
വിളിക്കുവാൻ നാവുകൾ ഇല്ലയിനിയിവിടെ
വിളി കേൾക്കുവാൻ കാതുകൾ പോലുമില്ല..
നിരത്തുകൾ ശൂന്യമായി മാറുന്നു വേഗം.
നിലവിളികൾ മാത്രം കേൾക്കുന്നു ചുറ്റും.
നിലയ്ക്കുമോ നോവിന്റെ ശബ്ദങ്ങളിവിടെ?
നിലയ്ക്കുമോ പ്രാണന്റെ രോദനങ്ങൾ?
കലാപമാണീകൊച്ചു മണ്ണിന്റെ മാറിലും..
കടലോ, കണ്ണീരുവാർത്തലറുന്നു വീണ്ടും,
കര പോലും കണ്ണീരിലലിയുന്നു വീണ്ടും.
വിഷമാണെവിടെയും, മനുജന്റെ കരളിലും
വിഷമാണു വാക്കിലും നോക്കിലും പോലും.
വിഷുവും തിരുവോണവും മറന്നുനാമെന്നോ..
വിലയില്ലാ ജീവനായി മാറിനാമെന്നോ..
കരയുവാൻ കണ്ണീരുമില്ലാതെ അമ്മമ്മാർ
കനിവിന്റെ വാക്കിനായി കാതോർത്തു നിന്നു..
കരകാണാതലയുന്ന തിര പോലെ ഇന്നവർ,
കരുണതൻ വാതിൽ, തിരയുന്നു എവിടെയും..
വിളക്കെല്ലാമൂതി കെടുത്തി നാമെന്നോ..
വെളിച്ചമില്ലാതെയിന്നലയുന്നു മണ്ണിൽ.
വിളിക്കുവാൻ നാവുകൾ ഇല്ലയിനിയിവിടെ
വിളി കേൾക്കുവാൻ കാതുകൾ പോലുമില്ല..
നിരത്തുകൾ ശൂന്യമായി മാറുന്നു വേഗം.
നിലവിളികൾ മാത്രം കേൾക്കുന്നു ചുറ്റും.
നിലയ്ക്കുമോ നോവിന്റെ ശബ്ദങ്ങളിവിടെ?
നിലയ്ക്കുമോ പ്രാണന്റെ രോദനങ്ങൾ?
Post a Comment
കാലചക്രം
കാലത്തിന്റെ അനുസ്യൂതമായ ഒഴുക്ക്..ആ ഒഴുക്കിന്റെ ഭാഗമായി കുറെ മനുഷ്യജീവനും..
അനന്തതയിലൊഴുകുന്നു ഗോളങ്ങളായിരം.
അതിലൊന്നിലെന്നോ ജീവൻ തുടിച്ചു.
മത്സ്യവും കൂർമ്മവും പിറന്നതിന്നപ്പുറം,
മനുഷ്യനുമൊരുനാൾ പിറന്നു വീണു.
വാനവും ഭൂമിയും സ്വന്തമാക്കീയവൻ,
ദൈവങ്ങളൊക്കേയും സ്വന്തമാക്കി.
കഥകളൊരായിരം പടച്ചിറക്കീയവൻ,
കരളെല്ലാം വിഷത്തിൻ വിത്തു പാകി.
മനസ്സിന്റെ വാതിൽ, തഴുതിട്ടു വെച്ചു,
മണ്ണിലോ പിന്നവൻ, മതിലു വെച്ചു.
അമ്പുകൾ വാനിൽ പറന്നുയർന്നു,
അമ്പേ നശിച്ചുവീഭൂമിയെല്ലാം.
കരയാകെ ചോരതൻ നിറം നിറഞ്ഞു,
കരഞ്ഞു കൊണ്ടവനും, മരിച്ചു വീണു..
കരയിലെയവസാന ജീവൻ മറഞ്ഞു,
കരയാകെ ശൂന്യത, നിറഞ്ഞു നിന്നു.
വർഷങ്ങളായിരം വന്നു പോയി.
സൂര്യന്മാരായിരം വന്നു പോയി..
ഒരു നാളെവിടെയോ ജീവൻ പിറന്നു..
മനുഷ്യനുമൊരുനാൾ പിറന്നു വീണു..
അനന്തതയിലൊഴുകുന്നു ഗോളങ്ങളായിരം.
അതിലൊന്നിലെന്നോ ജീവൻ തുടിച്ചു.
മത്സ്യവും കൂർമ്മവും പിറന്നതിന്നപ്പുറം,
മനുഷ്യനുമൊരുനാൾ പിറന്നു വീണു.
വാനവും ഭൂമിയും സ്വന്തമാക്കീയവൻ,
ദൈവങ്ങളൊക്കേയും സ്വന്തമാക്കി.
കഥകളൊരായിരം പടച്ചിറക്കീയവൻ,
കരളെല്ലാം വിഷത്തിൻ വിത്തു പാകി.
മനസ്സിന്റെ വാതിൽ, തഴുതിട്ടു വെച്ചു,
മണ്ണിലോ പിന്നവൻ, മതിലു വെച്ചു.
അമ്പുകൾ വാനിൽ പറന്നുയർന്നു,
അമ്പേ നശിച്ചുവീഭൂമിയെല്ലാം.
കരയാകെ ചോരതൻ നിറം നിറഞ്ഞു,
കരഞ്ഞു കൊണ്ടവനും, മരിച്ചു വീണു..
കരയിലെയവസാന ജീവൻ മറഞ്ഞു,
കരയാകെ ശൂന്യത, നിറഞ്ഞു നിന്നു.
വർഷങ്ങളായിരം വന്നു പോയി.
സൂര്യന്മാരായിരം വന്നു പോയി..
ഒരു നാളെവിടെയോ ജീവൻ പിറന്നു..
മനുഷ്യനുമൊരുനാൾ പിറന്നു വീണു..
Post a Comment
Subscribe to:
Posts (Atom)