Please use Firefox Browser for a good reading experience

Thursday 29 October 2015

‘നിയോഗങ്ങൾ’ ചെറുകഥാസമാഹാരം


പ്രിയപ്പെട്ടവരെ,

എന്റെ ആദ്യത്തെ പുസ്തകം കഥാസമാഹാരം - ‘നിയോഗങ്ങൾ’ പ്രസിദ്ധീകരിച്ചിരിക്കുന്നു.
എല്ലാപേരുടെയും അനുഗ്രഹം വേണം.






















പുസ്തകത്തിനെ കുറിച്ചുള്ള വിവരങ്ങൾ ഇതാണ്‌:
പേര്‌: ‘നിയോഗങ്ങൾ’
എഴുതിയത്: സാബു ഹരിഹരൻ
പബ്ലിഷർ: പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്.
11 കഥകൾ
124 പേജുകൾ
വില: 100/- രൂപ

പുസ്തകം താഴെ പറയുന്ന TBS Book stall കളിൽ ലഭ്യമാണ്‌.

വയനാട് (കല്പറ്റ)
TBS Publisher's Distributors
Main Road,
Kalapetta,
Wayanad - 673121
Phone: 9605008877  04936203842

കണ്ണൂർ
TBS Publishers & Distributors
TBS Building
Prabath Junction
Fort Road
Kannur - 670001
Kerala, India
Phone: 96560-00373, 0497-2713713

തിരുവനന്തപുരം
TBS Publishers & Distributors
TBS Place
Karimpanal Statue Avenue
Trivandrum - 695001
Kerala, India
Phone: 0471-2570504

കോട്ടയം
TBS Publishers & Distributors
TBS Place, Makil Center
Opp Baselius College
Kottayam - 686001
Kerala, India
Phone: 0481-2585612

കോഴിക്കോട്
Poorna Publications
Kozhikode TBS Building,
G.H. Road,
Kozhikode-673001
Ph: 7560822223, 0495-2720085, 2720086, 2721025


VPP ആയി ലഭിക്കാൻ
പുസ്തകം - ‘നിയോഗങ്ങൾ’ vpp ആയിട്ടു കിട്ടാൻ ഓൺലൈനിൽ ഇവിടെ നോക്കൂ.
http://www.tbsbook.com/niyogangal.html
ഇവിടെ പേര്‌, വിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ കൊടുത്ത് Shipping option ൽ vpp ഓപ്ഷൻ തിരെഞ്ഞെടുത്താൽ മതിയാകും.
പോസ്റ്റൽ ചാർജ്ജടക്കം: 120 രൂപ


ഓൺലൈനിൽ വാങ്ങാൻ (Debit card/credit card/Netbanking)
ഓൺലൈനിൽ വാങ്ങണമെന്നു താത്പര്യപ്പെടുന്നവർ ദയവായി ഈ ലിങ്ക് സന്ദർശിക്കൂ.
http://www.tbsbook.com/niyogangal.html
പുസ്തകത്തിന്റെ വില മാത്രം അടച്ചാൽ മതിയാകും - 100 രൂപ
പോസ്റ്റൽ ചാർജ്ജ് ഫ്രീ


പുസ്തകം വായിച്ച ശേഷം അഭിപ്രായങ്ങൾ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.
നന്ദി :)

സസ്നേഹം,
സാബു ഹരിഹരൻ

Post a Comment

Wednesday 28 October 2015

ചൂണ്ടകൾ


ആദ്യം സൃഷ്ടിക്കപ്പെട്ടത് ചൂണ്ടയായിരുന്നു.
പിന്നീട് ഇരയെ അതിൽ കൊരുത്തിട്ടു.
മേഘങ്ങൾക്കിടയിലൂടെയാണാ ചൂണ്ട താഴേക്കിറങ്ങി വന്നത്.
അതു സംഭവിച്ചത് നൂറ്റാണ്ടുകൾക്ക് മുൻപാണ്‌.
കടൽ കരയാകുന്നതിനും കര കടലാകുന്നതിനും മുൻപ്.
മനുഷ്യൻ മൃഗമാവുന്നതിനും വളരെ മുൻപ്.
ചൂണ്ടയുടെ അഗ്രത്തിൽ കൊളുത്തിയിട്ടിരുന്നത് മനുഷ്യനാണാദ്യം കണ്ടത്.
മൃഗങ്ങളോ, പക്ഷികളോ കാണുന്നതിനും മുൻപ്.
അതിനൊരു തിളക്കമുണ്ടായിരുന്നു.
ഒരു മിനുക്കമുണ്ടായിരുന്നു.
ഒരു ഇളക്കമുണ്ടായിരുന്നു.
അവനത് ചാടി വീണെടുക്കുകയും വിഴുങ്ങുകയും ചെയ്തു.
അവനാദ്യം സംഭവിച്ചത് നിറം മാറ്റമായിരുന്നു.
അവന്റെ ബുദ്ധിയുടെ ചുളിവുകൾ പിരിഞ്ഞു രണ്ടായകന്നു.
കണ്ണുകൾ ചുവക്കുകയും, കൈകൾ വിറയ്ക്കുകയും ചെയ്തു.
കണ്ണടച്ചു തുറക്കുമ്പോൾ അവനു കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു.
ഇരുട്ടിലവൻ തപ്പിത്തടഞ്ഞു.
അവൻ വിഴുങ്ങിയത് അവന്റെ വായിലൂടെ പുറത്തേക്ക് വന്നു.
അതിനു നുണയുടെ കറുത്ത നിറമുണ്ടായിരുന്നു,
വാൾത്തലപ്പിനേക്കാൾ മൂർച്ചയും,
കാരിരുമ്പിനേക്കാൾ കരുത്തുമുണ്ടായിരുന്നു.
അവന്റെ നാവിൻത്തുമ്പുരഞ്ഞാദ്യം വീണത് അവന്റെ സഹോദരനായിരുന്നു.
അവന്റെ യാത്ര അവിടെ ആരംഭിച്ചു.
ചൂണ്ടകൾ പിന്നെയും അവൻ കണ്ടെത്തി.
ഒന്നിനു പിറകെ ഒന്നായി അവൻ വിഴുങ്ങി കൊണ്ടിരുന്നു.
ചൂണ്ടകളിൽ നിന്നും ചൂണ്ടകളിലേക്കാണവന്റെ യാത്ര.
അവൻ യാത്ര തുടരുകയാണ്‌.
ആർത്തിയോടെ..കാഴ്ച്ചയില്ലാതെ..

Post a Comment

Saturday 10 October 2015

ഏകലവ്യന്റെ മകൻ

അയാൾ, ഏകലവ്യന്റെ മകൻ അസ്ത്രം തൊടുക്കാൻ തയ്യാറെടുക്കുകയായിരുന്നു. ഒരു പുള്ളിമാനിനു നേർക്കാണ്‌ അസ്ത്രാഗ്രം ചൂണ്ടി നില്ക്കുന്നത്. പച്ചിലകളുടെ മറവിലിരുന്ന് അസ്ത്രമയക്കുക - അതിലല്പം ജാള്യത തോന്നാതിരുന്നില്ല. ഒളിവിലിരുന്ന് തെളിവിലേക്ക് അസ്ത്രമയയ്ക്കുക. അതെത്ര നിസ്സാരമാണ്‌. അതിലൊരു ചതിയുടെ ഭാവമുണ്ട്. പക്ഷെ വിശപ്പ്.. കൈവശമുള്ള ഏതൊരസ്ത്രത്തേക്കാളും മൂർച്ച അതിനുണ്ട്. ഇരുകൈകൾ കൊണ്ടും അസ്ത്രമെയ്യാൻ പഠിച്ചിരിക്കുന്നു ഇപ്പോൾ. മരിക്കും മുൻപ് പിതാവിന്റെ ഉപദേശമതായിരുന്നു. ‘നീ വിരലുകളെ വിശ്വസിക്കരുത്..ഇരു കൈകൾ കൊണ്ടും അസ്ത്രമയയ്ക്കാൻ പഠിക്കുക..പകൽ മാത്രമല്ല രാത്രിയിലും.’. താതൻ പറയുന്നതൊന്നും തന്നെ മനസ്സിലായില്ല. എങ്കിലും പരിശീലിച്ചു. ഉപദേശപ്രകാരം, രാവും പകലും.

കരിയിലകൾ ചതിച്ചു. പച്ചിലകൾക്കിടയിലെ കണ്ണിലേക്ക് തന്നെ മാൻ ഒരു നിമിഷം നോക്കി നിന്നു.
ഒരു നിമിഷത്തെ ഇരയുടെ നോട്ടം. വിരലുകൾക്കിടയിലൂടെ അസ്ത്രം ശീല്ക്കാരത്തോടെ പാഞ്ഞു. ഇലകൾ മുറിഞ്ഞു വീണു. മാനിന്റെ കൊമ്പുരസി കൊണ്ട് അസ്ത്രം അകലേക്ക്..

ഇന്നും പരാജയം.
തിരികെ ചെല്ലുമ്പോൾ ഒരാൾ കാത്തു നില്ക്കുന്നത് കണ്ടു.
അച്ഛന്റെ ഗുരു.
പ്രതിമയുടെ പകർപ്പ്.
മകനും പഠിച്ചത് അതേ പ്രതിമയുടെ മുന്നിൽ നിന്നു തന്നെ.
നമസ്ക്കരിച്ചെഴുന്നേല്ക്കുമ്പോൾ ഗുരു കൈ നീട്ടി.
പിതാവ് പറഞ്ഞു തന്ന പഴയ ദക്ഷിണയുടെ കഥ വീണ്ടുമോർത്തു.

അസ്ത്രം വീണ്ടുമെടുത്തു.
ഇത്തവണ അസ്താഗ്രം ചൂണ്ടി നിന്നത് പ്രതിമയുടെ നേർക്കായിരുന്നു.
പ്രതിമ തകർത്ത് അസ്ത്രം ശീല്ക്കാരത്തോടെ..

Post a Comment