Please use Firefox Browser for a good reading experience

Monday 29 September 2014

മൂന്നു വരികൾ

ഫേസ്ബുക്കിലെ ഹൈക്കു ഗ്രൂപ്പിൽ പലപ്പോഴായി കുറിച്ചത്..
താഴെ എഴുതി വെച്ചിരിക്കുന്നതൊന്നും ഹൈക്കു അല്ല.
മൂന്നു വരികളിൽ ചില ചിത്രങ്ങളും ചിന്തകളും..അത്രമാത്രം..

1.
അകിട് നിറയെ പാല്‌.
കന്നുക്കുട്ടിയുടെ കൊതി.
കറവക്കാരന്റെ കാലടി ശബ്ദം..

2.
ആത്മാവ് തിരിഞ്ഞു നോക്കി.
തണുത്ത ശരീരം.
ആത്മാവ് മുഖം തിരിച്ചു.

3.
നിറയെ പൂക്കൾ.
തേനീച്ചയുടെ ധർമ്മസങ്കടം.
പൂക്കളുടെ ആകാംക്ഷ.

4.
ദൂരെ കുഞ്ഞിന്റെ കരച്ചിൽ.
കൈയ്യിൽ ഗുളികകൾ.
അവളത് വിഴുങ്ങിയില്ല.

5.
പൂജാരിയുടെ മന്ത്രങ്ങൾ.
ഭക്തരുടെ നിലവിളികൾ.
ദൈവം ചെവി പൊത്തി.

6.
പടയാളിയുടെ ക്രൗര്യം.
നിരപരാധിയുടെ പ്രാർത്ഥന.
ദൈവത്തിന്റെ മൗനം.

7.
വിരയുടെ വേദന.
മീനിന്റെ വിശപ്പ്.
ചൂണ്ടയുടെ ദുഖം..

8.
നാദങ്ങളുടെ പ്രതിനിധി.
സൗമ്യതയുടെ തൂവൽ സ്പർശം.
ആ മാൻഡലിൻ നിശ്ശബ്ദമാണ്‌.

9.
വസന്തത്തിന്റെ ഉന്മാദം.
വേനലിന്റെ വിയർപ്പ്.
ശിശിരത്തിന്റെ നഷ്ടം.

10.
കുട്ടിക്ക് പേടി.
കെട്ടിയത് ആനവാൽ.
ആനയ്ക്കാരുടെ വാൽ?!

11.
ഉണർവ്വിൽ വെളിച്ചം.
ഇരുട്ടിൽ ഉറക്കം.
മധ്യേ ജീവിതം.

12.
നഖത്തുമ്പിൽ ചോര.
ആത്മാവിൽ വേദന.
മുഖം കുനിച്ച് പെൺകുട്ടി.

13.
മുൻപിൽ അനാഥ ബാല്യം.
വയറ്റിൽ വിശപ്പിന്റെ താളം.
യാത്രക്കാരുടെ നോട്ടം അകലെ.

14.
മണ്ണ്‌ മൗനമായി നിലവിളിച്ചു.
പുഴ കണ്ണീരില്ലാതെ കരഞ്ഞു.
മനുഷ്യന്റെ അവസാനത്തെ ചിരി.

15.
അമ്മയുടെ കണ്ണീർ.
അച്ഛന്റെ മൗനം.
മകന്റെ തിരോധാനം.

16.
എണ്ണമില്ലാ ചോദ്യങ്ങൾ.
ഉത്തരമില്ലാത്ത ദൈവങ്ങൾ.
കഥയില്ലാത്ത മനുഷ്യർ..

17.
മിന്നും നക്ഷത്രങ്ങൾ.
ചിലർക്ക് കൗതുകം.
ചിലർക്ക് മുഖങ്ങൾ.

18.
ആട്ടം നിലച്ച കയർ.
മുറിഞ്ഞ നാവ്.
ആദ്യം മുതൽ തുടങ്ങണം.

19.
തുറന്നാൽ വെട്ടം.
തുറന്നില്ലേൽ ഇരുട്ട്.
തുറക്കാൻ അനിഷ്ടം.

20.
പുറത്ത് മഴ പെയ്യുന്നു.
അകത്ത് തീ എരിയുന്നു.
മകളിതു വരെ മടങ്ങി വന്നില്ല..

21.
ആകാശത്ത് സൂര്യൻ.
ഭൂമിയിൽ വെളിച്ചം.
മനസ്സിൽ ഇരുട്ട്..

22.
ചത്ത മുയൽ.
മൂന്ന് കൊമ്പ്.
പിടി വിടാതെ ചിലർ..

23.
മന്ത്രങ്ങളുടെ ആവർത്തനം.
വിരലിലെ പവിത്രമോതിരം.
ബലിക്കാക്കളുടെ കാത്തിരിപ്പ്..

24.
മൂന്ന് വെടിയുണ്ടകൾ.
പൊട്ടിയ കണ്ണട.
ഹേ റാം!

25.
പച്ചിലകളുടെ ചിരി.
പഴുത്തിലകളുടെ മൗനം.
മണ്ണിന്റെ സന്തോഷം..

26.
കാണാതായ പൊട്ട്.
സൂചികളുടെ ഓട്ടം.
കണവന്റെ കാത്തുനില്പ്.

27.
മന്ത്രങ്ങളുടെ ആവർത്തനം.
എള്ളും ചോറും.
ബലിക്കാക്കയുടെ കാത്തിരിപ്പ്.

28.
നിലത്ത് വീണ മധുരം.
കുട്ടിയുടെ ദുഖം.
ഉറുമ്പുകളുടെ ആഘോഷം.

29.
താഴെ വീണ നൂല്‌.
വാലു പോയ തുമ്പി.
കുട്ടിയുടെ കരച്ചിൽ.

30.
തതതതതതതതതതത
റററററററററററററററ
കുട്ടിയും കുഞ്ഞു പെൻസിലും :)

31.
താഴ്ന്ന് പോയൊരു കൈ.
ആയിരം നിലവിളികൾ.
ഇനി മൂന്നാം പക്കം..

32.
നക്ഷത്രങ്ങളുടെ ശാപം.
കലങ്ങിയ കൺമഷി.
കാത്തിരിക്കുന്ന മഞ്ഞച്ചരട്.

33.
കാഞ്ഞിരകുരുവിനു കയ്പ്പില്ലായിരുന്നു
തേനിനു മധുരമില്ലായിരുന്നു
രണ്ടും രുചിച്ചു നോക്കും വരെ..

34.
മലയറിയാതെ മഞ്ഞകന്നു.
മനസ്സറിയാതെ മനുഷ്യരും.
ദേഹമറിയാതെ ദേഹിയും.

35.
കുയിലൊരു പാട്ടു പാടി.
മയിലൊരു നൃത്തമാടി.
ഞാനൊരു കവിതയെഴുതി.

36.
ശലഭച്ചിറകിൽ കണ്ണുണ്ട്.
മനുഷ്യനുള്ളിലൊരു കണ്ണുണ്ട്.
രണ്ടിനും കാഴ്ച്ചയില്ല.

37.
നക്ഷത്രങ്ങൾ മരിച്ചിട്ടും,
സൂര്യൻ മറഞ്ഞിട്ടും,
പ്രകാശം മാത്രം മരിച്ചില്ല.

38.
വിശപ്പിന്റെ തെരുവ്.
വേശ്യകളുടെ തെരുവ്.
വേദനകളുടെ തെരുവ്.

39.
കാലടികൾക്ക് പിന്നാലെ കാലടികൾ.
ഒന്നിച്ചു പോകുന്ന കാലടികൾ.
ഒറ്റയ്ക്കകന്നു പോകുന്ന കാലടികൾ.

40.
ഓർമ്മകളിൽ ജീവിക്കുന്നവർ.
സ്വപ്നങ്ങൾ നഷ്ടപ്പെട്ടവർ.
അഗതിമന്ദിരത്തിലെ അന്തേവാസികൾ.

Post a Comment