അതിനുള്ളിലൊരു പാവം മണ്ണിന്റെ മകനും
ഉഴുതിട്ടു, വിത്തിട്ടു കാത്തു നിന്നു, അവൻ
മലമുകൾ ദേവനെ തൊഴുതു നിന്നു.
നിറയുന്ന വയലിൽ, പൊൻ കതിർ കാണാൻ
മിഴിയടയ്ക്കാതവൻ നോക്കി നിന്നു.
തലയാട്ടി നിന്നുവാ കതിർമണി മാലകൾ,
കതിര് കൊത്താൻ വന്നു കിളികളും പിന്നെ.
കൊയ്തെടുക്കാനവൻ വാളെടുത്തു പിന്നെ,
അളന്നെടുക്കാനവൻ പറയെടുത്തു.
ഒരു വേള മാനം കാറണിഞ്ഞു,
ഇടറിയാ പാവത്തിൻ ഹൃദയ താളം.
ഒരു കാറ്റ് വന്നുപിന്നൊരു മാരി വന്നു,
ഉഴുതിട്ടു മണ്ണുമാ വിളയുമെല്ലാം..
ചിതറി തെറിച്ചു പോയ്, കതിർ മണി മുത്തുകൾ,
ചിതറി തെറിച്ചു പോയ് കനവുമെല്ലാം..
ഉതിർന്നു പോയ് കണ്ണൂനീർ മുത്തുകൾ മണ്ണിൽ
ഉടഞ്ഞു പോയ് പാവത്തിൻ സ്വപ്നമെല്ലാം..
അലറി കരഞ്ഞവൻ അരിവാളുമായ്
നില തെറ്റിയോടിയാ കുഴഞ്ഞ മണ്ണിൽ..
കൊയ്യുവാൻ ഇനിയില്ല വിളയൊന്നുമവിടെ,
അളന്നെടുക്കാനിനി സ്വപ്നങ്ങളും..
കിനാവിൻ പാടത്ത് കൊയ്തെടുക്കാനിനി
കണ്ണുനീർ നെൽകതിർ മാത്രമുള്ളൂ..
നടന്നു പോയേകനായ് മണ്ണിന്റെ മകനവൻ
നടന്നു പോയകലെയങ്ങകലെയെങ്ങോ..
ആഗസ്ത് പതിനെട്ട് രണ്ടായിരത്തിപത്ത്
നല്ല കവിത
ReplyDeleteവളരെയിഷ്ടമായി
അവസാന വരിയിലൊരു തെറ്റ്, തിരുത്തണം
നടന്നു പോയകലെയെങ്ങകലെയെങ്ങോ
നന്ദി കലാവല്ലഭൻ. തിരുത്തിയിട്ടുണ്ട്.
ReplyDelete