അവളുടെ മുടിയിൽ നിന്നൊഴുകി വന്ന എണ്ണയുടെ,
ചെവിയിൽ തിരുകുമായിരുന്ന തുളസിയിലകളുടെ,
നെറ്റിയിൽ തണുത്ത് കിടന്ന ചന്ദനത്തിന്റെ..
എന്റെ നെറ്റിയിൽ സുഗന്ധമുള്ള ചന്ദനം കൊണ്ട് കുറി വരയ്ക്കുമ്പോൾ,
അവളുടെ കുപ്പിവളകൾ അടക്കം പറഞ്ഞത് ഞാൻ കേട്ടു..
എന്റെ കവിളോട് അവൾ കവിൾത്തടം ചേർക്കുമ്പോൾ,
അവളുടെ ഗന്ധം ഞാനറിഞ്ഞു, പ്രേമത്തിന്റെ ഗന്ധം..
അവളുടെ ശബ്ദമാണെനിക്ക് സംഗീതം..
അവളുടെ ഗന്ധമാണെനിക്ക് സുഗന്ധം..
അവളുടെ കവിൾത്തടങ്ങളായിരുന്നു എനിക്കു പൂവിതളുകൾ..
അവൾ ചിരിക്കുമ്പോൾ എനിക്കുള്ളിൽ മഴ പെയ്യുന്നതറിഞ്ഞു, പ്രണയ മഴ..
അവൾ നടന്നടുത്തു വരുമ്പോൾ,
പ്രേമത്തിന്റെ കാലൊച്ച ഞാൻ കേട്ടു.
അവളില്ലാത്തപ്പോൾ എനിക്ക് ശിശിരമായിരുന്നു,
ഇലകൾ കൊഴിഞ്ഞ ഒരു മരമായ്..
അവളടുത്ത് വരുമ്പോൾ, വസന്തവും..
എന്റെ വിരൽത്തുമ്പുകളിലൂടെ ഞാനവളുടെ രൂപം തിരഞ്ഞു.
എനിക്കു കാണാം, വ്യക്തമായി
സ്നേഹത്തിന്റെ, പ്രേമത്തിന്റെ രൂപം.
ഈശ്വരൻ എന്റെ കണ്ണുകൾ കവർന്നെടുത്തുവെങ്കിലും..