Please use Firefox Browser for a good reading experience

Saturday 7 June 2014

അവർക്കായി മാത്രം

ഉരുണ്ട് പോകുന്ന ചക്രമൊരിക്കൽ വീണു,
ഇനി ഉരുളാൻ മനസ്സില്ലെന്നു പറഞ്ഞ്‌.
ഉദിക്കാൻ വയ്യെന്നു സൂര്യനും.
വിടരാൻ വയ്യെന്നു പുഷ്പവും.

ചിലർ മാത്രം കാത്തിരുന്നു.
ഉരുളുന്ന ചക്രത്തിനു പിന്നിൽ ഓടാൻ..
ഉദിക്കുന്ന സൂര്യന്റെ നേർക്ക് നോക്കാൻ..
വിടരും പുഷ്പത്തിൻ ഗന്ധമറിയാൻ..
ചില കുരുന്നുകൾ..
അവർ മാത്രം കാത്തിരുന്നു..

അവർക്കായി മാത്രം ചക്രമെഴുന്നെറ്റുരുളുന്നു..
സൂര്യനുദിക്കുന്നു..
പൂക്കൾ വിടരുന്നു..
അവർക്കായി മാത്രം..

Post a Comment

കരയാൻ കഴിയാത്തവർക്കായി

ഇന്നലെ ഞാൻ കരഞ്ഞിരുന്നു,
പകൽ മാത്രമല്ല, രാത്രിയിലും.
വിചിത്രമെന്നു പറയട്ടെ,
കരഞ്ഞതെന്തെന്നു മറന്നു പോയി ഞാൻ.
എനിക്കോർക്കാൻ കഴിയുന്നത്,
കണ്ണാടിയിലെന്റെ പ്രതിച്ഛായയാണ്‌.
കരയുന്നതു കാണാൻ ഞാൻ കണ്ണാടിക്കു മുന്നിൽ ചെന്നു നിന്നിരുന്നു.
ഉരുണ്ടിറങ്ങുന്ന, തിളക്കമുള്ള കണ്ണീർക്കണങ്ങളെ ഞാനോർത്തു.
താളത്തിലുള്ള എന്റെ കരച്ചിലിന്റെ ശബ്ദം.
ഒന്നു കൂടി ഓർക്കുന്നു,
കണ്ണീർ കവിളിലൂടൊഴുകി,
ചുണ്ടുകളുടെ വശത്ത് വന്നൊരു നിമിഷം നിന്നു.
എന്റെ നാവിനുപ്പുരസം പകരാൻ വേണ്ടി മാത്രം..
ഇപ്പോൾ ഞാൻ കരയുന്നില്ല.
പക്ഷെ ഇപ്പോഴുമാ ഉപ്പുരസമെന്റെ നാവിൻത്തുമ്പിലുണ്ട്.
ഇന്നെനിക്കു കരയണമെന്നുണ്ട്..
കരയാൻ കഴിയുന്നിലെനിക്ക്..
കരയാൻ കഴിയാത്തതോർത്ത് ഞാനിന്നു കരയട്ടെ..
നിശ്ശബ്ദമായി..
ഉപ്പുരസമില്ലാത്ത കണ്ണീരില്ലാതെ..
ഞാനിന്നു കരയട്ടെ,
കരയാൻ കഴിയാത്തവർക്കായി..


Post a Comment