Please use Firefox Browser for a good reading experience

Tuesday, 27 July 2010

ജീവൻ

അരിഞ്ഞു നാം വീഴ്ത്തി പിന്നെയും പിന്നെയും
കേട്ടു നാം പ്രാണന്റെ ചിറകടി ശബ്ദവും..

പിടഞ്ഞവൾ വീണ്ടും, നിലവിളിക്കാതെ..
കഴുത്തറുത്തില്ലേ കശ്മലർ നമ്മൾ?

പിടയുന്ന ജീവൻ നിശ്ചലമാകുവാൻ
നിമിഷങ്ങൾ മാത്രം കാത്തിരിക്കുന്നു നാം..

പറിച്ചു നാം മാറ്റി തൂവലും ചർമ്മവും,
പറിച്ചു നാം കരളും, മിടിക്കാത്ത ഹൃദയവും..

എറിഞ്ഞു നാം വേണ്ടാത്ത കുടൽ മാലകൾ,
അടഞ്ഞ കണ്ണുള്ള തലകളും ദൂരെ..

അരിഞ്ഞു നാം വെച്ചു കഷ്ണങ്ങൾ പിന്നെ,
പൊടിഞ്ഞുവൊ ചോര മാംസത്തിലപ്പൊഴും?

മുളകും മസാലയും കൂട്ടി പൊരിച്ചു നാം,
തിളയ്ക്കുന്ന എണ്ണയിൽ തിരിച്ചും മറിച്ചും..

നുറുക്കിയ ഉള്ളികൾ, ഇലകളും പിന്നെ,
അലങ്കാരമായി നാം വെച്ചതിൻ മേലെ..

ഒരു ചാൺ വയറിന്റെ വിളി ഒന്നു മാറ്റുവാൻ,
ഒരു പാവം ജീവൻ എടുക്കണോ സോദരാ?..

രാക്ഷസ ഭക്ഷണം കഴിക്കുന്ന നമ്മൾ,
മാനുഷ ഭാവം കാട്ടുമോ ലോകരെ?..


ജൂലായ് ഇരുപത്തിയേഴ് രണ്ടായിരത്തി പത്ത്

Post a Comment

Saturday, 17 July 2010

പ്രേമ വിചാരം

ഒരു കാവ്യമെഴുതി ഞാൻ കാത്തു വെച്ചു
മധുരമായ്‌ നിൻ കാതിൽ ചൊല്ലുവാനായ്‌
ഒരു പൂവിറിത്തു ഞാൻ ചേർത്തു വെച്ചു
നിന്റെ കരിമുകിൽ വേണിയിൽ ചൂടുവാനായ്‌

അഴകെഴും റാണിയായി വന്നുനീയെന്നുടെ
അരികിലായി നിൽക്കുവാൻ ആഗ്രഹിച്ചു
നിന്റെ വിരലിന്റെ തുമ്പൊന്നു തൊട്ടു നോക്കാൻ,
അനുപമേ, ഞാനെത്ര ആഗ്രഹിച്ചു!

മഴമുകിൽ മാനത്ത്‌ വെള്ളരി പ്രാവുകൾ
മനസ്സിന്റെയുള്ളിലോ മധുരിക്കുമോർമ്മകൾ
മഴ വന്നു മണ്ണിനെ തൊട്ടുണർത്തുമ്പോൾ
നിറയുന്നുവാത്മാവിലനുരാഗ ചിന്തകൾ

അഴകുള്ള മഴവില്ല് മാനത്ത്‌ വിരിയുന്നു
നിറമുള്ള സ്വപ്നമെൻ മനസ്സിനുള്ളിൽ
പരൽമീൻ കണ്ണിലെ വിടരുന്ന പ്രേമമെൻ
മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും

ദ്രുത താളമാകുമെൻ ഹൃദയത്തിൻസ്വപ്ന്ദനം
സുരലോക സുന്ദരീ, നീ വരുമ്പോൾ
ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിന്നുടെ
അഴകെഴും പാദങ്ങളണിയും കൊലുസുകൾ?

പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി
അനുരാഗ ചിന്തകൾ എന്റെയുള്ളിൽ
ഒരു മയിൽ പീലിപോൽ നിറമെഴും പ്രേമമെൻ
അകതാരിലേപ്പൊഴും ചേർത്തു വെച്ചു.

നിലയ്ക്കാതൊഴുകുമെൻ അകതാരിനുള്ളിൽ
അനുരാഗ ചിന്ത തൻ നദിയെപ്പൊഴും!
മധുവായി നിറയുന്നു ആത്മാവിനുള്ളിൽ
പ്രിയ സഖീ നീ തന്ന അനുരാഗമെപ്പൊഴും

ഗന്ധർവ്വ ഗായകൻ പാടിയ പാട്ടിന്റെ
താളത്തിലൊരു കൊച്ചു പാട്ടു മൂളാം
നിന്റെ തളിരിളം കവിളത്ത്‌ ഞാനെന്റെ ചുണ്ടു-
കൊണ്ടൊരു കൊച്ചു ചുംബനം ചേർത്തു വെയ്ക്കാം

ഒരു കൊച്ചു കാറ്റു പോലറിയാതെ വന്നു നിൻ
കവിളത്ത്‌ ഞാനൊന്നു ഉമ്മ വെയ്ക്കും
പിന്നെ അനുരാഗ തിരതല്ലുമാ നീല നയനം
ഇമയടയ്ക്കാതെ ഞാൻ നോക്കി നിൽക്കും..

വാടാതെ സൂക്ഷിച്ചു എന്നുള്ളിലേപ്പൊഴും,
നീ തന്ന പുഞ്ചിരി പുഷ്പ്പങ്ങളൊക്കെയും!
നീ കാതിലോതിയ പ്രേമകാവ്യങ്ങളും,
സൂക്ഷിച്ചു ഞാനെന്റെ ഹൃത്തിനുള്ളിൽ..

ജന്മാന്തരങ്ങളായി പ്രേമിച്ചു ജീവിച്ച,
സുന്ദര, ആത്മാക്കളാണുന്നാമിരുവരും!

ജൂലായ്‌ പതിനാറ്‌ രണ്ടായിരത്തി പത്ത്‌

Post a Comment

Sunday, 11 July 2010

Caution

Must watch

Sunitha Krishnan's fight against sex slavery



Post a Comment

Friday, 9 July 2010

ഒളിവിൽ..

വെളിച്ചത്തിൽ അവനെ ആരോ കല്ലെറിഞ്ഞു..
വെളിച്ചം ദുഖമെന്നാരോ പറഞ്ഞു..
അവൻ ഇരുട്ടിൽ പോയിരുന്നു..
ഇരുട്ടിലിരുന്നപ്പോൾ ശബ്ദങ്ങൾ പ്രശ്നമായി..
കാതുപൊത്താൻ പറഞ്ഞു ചിലർ.
കാതു പൊത്തിയപ്പോഴും കല്ലേറു കിട്ടി..
ഒടുവിൽ ഒളിവിൽ പോകാൻ തീരുമാനിച്ചു..
..
..
സത്യം ഇപ്പോൾ ഒളിവിലാണ്‌..
‘സത്യത്തിനെ കണ്ടവരുണ്ടൊ?’ എന്നു തിരക്കി ഇപ്പോഴും ചിലർ നടക്കുന്നു..
വെറുതെയല്ല..കല്ലെറിയാൻ മാത്രം..

Post a Comment

വന്യമൃഗങ്ങൾ!

വെളിച്ചം തന്നവനെ വെടിവെച്ചു കൊന്നതും അവൻ തന്നെ..
ദയയുടെ കൈകളിൽ ആണിയടിച്ചതും അവൻ തന്നെ..
തല്ലിതകർത്തതും, തലവെട്ടിയതും അവൻ തന്നെ..
കടലിൽ വിഷം കലക്കിയതും,
കരയിൽ വിഷം വിതറിയതും അവൻ മാത്രം..
കുരുതി കഴിച്ചും, കലഹ വിഷം പരത്തിയതും അവൻ..
വിതറാൻ തീയും, വിഷവുമൊരുക്കി കാത്തിരിക്കുന്നവനും അവൻ തന്നെ..

അവന്റെ പെണ്ണുങ്ങളെ പിച്ചി ചീന്തിയതും,
കരയും കടലും മതിയാവാതെ, വാനവും വിഷം നിറച്ചതും അവൻ തന്നെ..

എന്നിട്ടും നമ്മളെ വന്യമൃഗങ്ങൾ എന്നു പറഞ്ഞ് കൂട്ടിലടച്ചു..
നമ്മളോ വന്യമൃഗങ്ങൾ?!

Post a Comment

Saturday, 26 June 2010

വീണ്ടും...

തരളതാരുണ്യമെന്നംഗങ്ങളിൽ നിന്നു,
അറിയാതെയെങ്ങോ മറഞ്ഞു പോകും..

വർണ്ണം നിറയുമെൻ നീല നയനങ്ങളിൽ,
തിമിരം നിറയുന്ന കാലമാകും..

നുണക്കുഴിയഴകായ കവിളുകളോക്കെയും,
ചുളിവുകൾ നിറയുന്ന നേരമാകും..

പുഷ്പകം ചൂടിയ കാർകൂന്തലോ പിന്നെ,
മാറിടും തൂവെള്ള നൂലു പോലെ..

മധുരവും പുളിയുമീ നാവിന്റെ തുമ്പത്ത്‌,
ആരുമേ അറിയാത്ത രുചികളാകും..

നിറമുള്ള ഓർമ്മകൾ നിറയുന്നയെൻമനം,
ഒരു ശൂന്യ മുറി പോലെയാകുമപ്പോൾ..

ബലഹീനമാകുമെൻ കൈകാലുകൾ പിന്നെ,
വിറയാർന്നു പോകുമെൻ വാക്കുമപ്പോൾ..

അടിതെറ്റി വീഴുമീ നശ്വരഭൂമിയിൽ,
അവസാനമായി ഞാൻ കണ്ണടയ്ക്കും..

പിറന്നു ഞാൻ വീഴുമീ ഭൂമിയിൽ വീണ്ടും,
ഒരു ജീവചരിതം പൂർത്തിയാക്കാൻ..

Post a Comment

Friday, 25 June 2010

പുലർകാല ദർശനം

പുലർകാലെ തെളിനീരിൽ മുങ്ങിക്കുളിച്ചു ഞാൻ
പതിയേ നടന്നുവെൻ ദേവനെ കാണുവാൻ..
വിറപൂണ്ട മെയ്യുമായ് തൊഴുതു ഞാൻ നിന്നു
കുഴലുമായി നില്ക്കുമെൻ കണ്ണനെ കാണുവാൻ..

നറുമണം പൊഴിക്കും, പാരിജാതങ്ങളും,
പുകയുന്ന ചന്ദന തിരികളും കണ്ടു ഞാൻ
തിരിയിട്ട ചെമ്പിൻ വിളക്കിന്റെ നാളം,
തെളിച്ചുവെന്നാത്മാവിലായിരം ദീപം

മിഴിപൂട്ടി നിന്നു ഞാൻ ഒരുവേളയപ്പോൾ,
കണ്ടു ഞാനകതാരിലൊരു ദിവ്യ രൂപം.
കേട്ടു ഞാനായിരം മണിയൊച്ചയപ്പോൾ,
ചൊല്ലി ഞാൻ നിന്നുടെ ആ ദിവ്യ നാമം.

മണിയൊച്ച കേട്ടു ഞാൻ മിഴിതുറന്നപ്പോൾ,
കണ്ടൂ മുഴുക്കാപ്പ് തീർത്തയാ തിരുവുടൽ!
ഒരു ഹർഷ ബിന്ദുവെന്നാത്മാവിലലിയുന്ന
പരമാർത്ഥ സുഖമൊന്നറിഞ്ഞുവപ്പോൾ!

Post a Comment

മറക്കാതിരിക്കാന്‍

http://news.keralakaumudi.com/beta/news.php?nid=18c4609f1d22264ae36be35f2481420c


Post a Comment

Wednesday, 23 June 2010

താരാട്ട്‌

പൂനിലാ മാനത്ത്‌ ചിന്നുന്നു താരകം
അമ്മതൻ തോളത്ത്‌ ചായുന്നു പൈതലും

തോളത്ത്‌ ചാരിയ പൊന്നിൻ കുടത്തിനെ
താളത്തിലാട്ടി, ആ അമ്മ പാടി.

താരാട്ട്‌ പാട്ടിന്റെ ഈണത്തിലാറാടി,
താളം പിടിച്ചുവോ പിഞ്ചു കൈകൾ?

ചെഞ്ചിളം പൂമുഖം തോളത്തമർത്തിയാ
കുഞ്ഞിളം പൈതലോ നിദ്ര പൂണ്ടു..

മാനത്ത്‌ നോക്കി, ആ അമ്മയപ്പോൾ,
അമ്പിളി പൈതലെ കണ്ടു ദൂരെ..

കാർമുകിൽ മാറത്ത്‌ ചാഞ്ഞുറങ്ങുന്നൊരു
ഓമന പൈതലോ ചന്ദ്രബിംബം?...

23 ജൂൺ രണ്ടായിരത്തി പത്ത്‌

Post a Comment